<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ANTONY PERUMBAVOOR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/antony-perumbavoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Apr 2025 05:18:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ANTONY PERUMBAVOOR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം&#8217;: ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/clarification-should-be-made-on-financial-dealings-with-mohanlal-income-tax-notice-to-antony-perumbavoor.html</link>
					<comments>https://www.chandrikadaily.com/clarification-should-be-made-on-financial-dealings-with-mohanlal-income-tax-notice-to-antony-perumbavoor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 05:18:46 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[empuraan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337122</guid>

					<description><![CDATA[മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.]]></description>
										<content:encoded><![CDATA[<p>മോഹന്&#x200d;ലാല്&#x200d; ചിത്രം എമ്പുരാന്റെ നിര്&#x200d;മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്&#x200d;, മരയ്ക്കാര്&#x200d; അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്&#x200d; വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്&#x200d;കിയത്.</p>
<p>മുന്&#x200d;പ് നടത്തിയ റെയ്ഡിന്റെ തുടര്&#x200d;നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്&#x200d; നല്&#x200d;കുന്ന വിശദീകരണം. എംപുരാന്&#x200d; സിനിമാ വിവാദവുമായി നടപടികള്&#x200d;ക്ക് ബന്ധമില്ലെന്നും അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>2022ല്&#x200d; കേരളത്തിലെ സിനിമ നിര്&#x200d;മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്&#x200d;വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്&#x200d;മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്&#x200d; 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്&#x200d;നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്&#x200d; നോട്ടീസ് ലഭിച്ചത്.</p>
<p>തങ്ങള്&#x200d;ക്ക് കിട്ടിയ കണക്കുകളും റിപ്പോര്&#x200d;ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്&#x200d;ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്&#x200d;കിയത്. എംപുരാന്&#x200d; സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്&#x200d;കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്&#x200d;കിയിരിക്കുന്നത്.</p>
<p>ചില ഓവര്&#x200d;സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്&#x200d; വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്&#x200d; ദുബായില്&#x200d; വച്ച് ആന്റണി പെരുമ്പാവൂര്&#x200d; രണ്ടര കോടി രൂപ മോഹന്&#x200d;ലാലിന് കൈമാറിയിട്ടുണ്ട്. അതില്&#x200d; വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്&#x200d; ഇതില്&#x200d; വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്&#x200d; പറയുന്നത്. ഓവര്&#x200d;സീസ് റൈറ്റിന്റെ പേരില്&#x200d; വലിയ തോതില്&#x200d; നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്&#x200d; ആരോപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clarification-should-be-made-on-financial-dealings-with-mohanlal-income-tax-notice-to-antony-perumbavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എമ്പുരാന്റെ നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html</link>
					<comments>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Apr 2025 08:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[prithviraj]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336679</guid>

					<description><![CDATA[2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും.</p>
<p>സമ്മര്&#x200d;ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്&#x200d;മാതാവ് ആന്റണി പെരുമ്പാവൂര്&#x200d; വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്&#x200d;ലാല്&#x200d; കണ്ടിട്ടില്ലെന്നും മോഹന്&#x200d;ലാലിന് മുഴുവന്&#x200d; കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്&#x200d; രവി ഉള്&#x200d;പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്&#x200d; പൂര്&#x200d;ണമായി തള്ളി.</p>
<p>കഥ ആര്&#x200d;ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്&#x200d; ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്&#x200d; മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്&#x200d; പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു.</p>
<p>അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്&#x200d;ത്തകര്&#x200d;. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്&#x200d;ലാല്&#x200d; പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്&#x200d; ഇതുവരെയും മുരളി ഗോപി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യന്&#x200d; സിനിമയില്&#x200d; ഇതാദ്യം&#8217;; ഒറ്റ ദിവസം ഏറ്റവും കൂടുതല്&#x200d; ടിക്കറ്റുകള്&#x200d; വിറ്റ റെക്കോര്&#x200d;ഡ് &#8216;എമ്പുരാന്&#8217;: നിര്&#x200d;മ്മാതാവ് ആന്റണി പെരുമ്പാവൂര്&#x200d;</title>
		<link>https://www.chandrikadaily.com/this-is-a-first-in-indian-cinema-empuran-holds-the-record-for-selling-the-most-tickets-in-a-single-day-producer-antony-perumbavoor.html</link>
					<comments>https://www.chandrikadaily.com/this-is-a-first-in-indian-cinema-empuran-holds-the-record-for-selling-the-most-tickets-in-a-single-day-producer-antony-perumbavoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Mar 2025 14:01:06 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[empuraaan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[pre booking]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335198</guid>

					<description><![CDATA[
24 മണിക്കൂറിനുള്ളില്&#x200d; വിറ്റത് ആറു ലക്ഷത്തിലധികം ടിക്കറ്റുകള്&#x200d;]]></description>
										<content:encoded><![CDATA[<p>മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്&#x200d; സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രണത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരാണ് കണക്ക് പുറത്ത് വിട്ടത്. ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.</p>
<p>”This deal is with the DEVIL. 24 മണിക്കൂറിനുള്ളിൽ വിറ്റത് 645k+ ടിക്കറ്റുകൾ. L2E എമ്പുരാൻ ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ്. മാർച്ച് 27ന്”- ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.</p>
<p>ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. ലൂസിഫറിനേക്കാള്&#x200d; ദൈര്&#x200d;ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. ലൂസിഫറിന്&#x200d;റെ ദൈര്&#x200d;ഘ്യം 2 മണിക്കൂര്&#x200d; 52 മിനിറ്റ് ആയിരുന്നെങ്കില്&#x200d; എമ്പുരാന്&#x200d;റെ ദൈര്&#x200d;ഘ്യം 2 മണിക്കൂര്&#x200d; 59 മിനിറ്റ് 59 സെക്കന്&#x200d;റ് ആണ്.</p>
<p>അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-a-first-in-indian-cinema-empuran-holds-the-record-for-selling-the-most-tickets-in-a-single-day-producer-antony-perumbavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി സുരേഷ് കുമാറിന് എതിരായ വിമര്&#x200d;ശനം; ആന്&#x200d;റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്&#x200d;ലാല്&#x200d;</title>
		<link>https://www.chandrikadaily.com/criticism-against-g-suresh-kumar-mohanlal-supports-anthony-perumbavoor.html</link>
					<comments>https://www.chandrikadaily.com/criticism-against-g-suresh-kumar-mohanlal-supports-anthony-perumbavoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Feb 2025 15:12:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[mohan lala]]></category>
		<category><![CDATA[producers]]></category>
		<category><![CDATA[suresh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329959</guid>

					<description><![CDATA[നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്&#x200d;റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.</p>
<p>നിർമാതാവ് ജി. സുരേഷ് കുമാറിന്&#x200d;റെ പരാമർശത്തിനുള്ള മറുപടിയായ നിർമാതാവും നടനുമായ ആന്&#x200d;റണി പെരുമ്പാവൂരിന്&#x200d;റെ എഫ്.ബി പോസ്റ്റ് പങ്കുവെച്ചാണ് നിർമാതാക്കളും താരങ്ങളും തമ്മിലുള്ള തർക്കത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്.</p>
<p>നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ‘അമ്മ’ മുൻ ഭാരവാഹി ജയൻ ചേർത്തലയും നടൻ വിനായകനും നിർമാതാവ് ആന്&#x200d;റണി പെരുമ്പാവൂരും സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയിട്ട് താരസംഘടനയെയും താരങ്ങളെയും നിർമാതാക്കൾ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല കുറ്റപ്പെടുത്തി.</p>
<p>അഭിനേതാക്കൾ പണിക്കാരെ പോലെ ഒതുങ്ങി നിൽക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോയിയേഷൻ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിർമാതാക്കൾക്ക് വേണ്ട. തീയറ്ററിൽ ആൾ കയറണമെങ്കിൽ താരങ്ങൾ വേണം. താരങ്ങളുടെ കച്ചവട മൂല്യങ്ങൾ ഉപയോഗിക്കുമ്പോൾ അവർ അർഹിക്കുന്ന പണം നൽകണം.</p>
<p>മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത അഭിനേതാക്കൾ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നൽകിയത് ‘അമ്മ’ ആണ്. അമ്മ’ കടമായി നൽകിയ ഒരു കോടി രൂപയിൽ 40 ലക്ഷം നിർമാതാക്കളുടെ സംഘടന മടക്കി തരാനുണ്ടെന്നും ജയൻ ചേർത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.</p>
<p>അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടയെന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നാണ് സുരേഷ് കുമാറിന് വിനായകൻ മറുപടി നൽകിയത്. താൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും വിനായകൻ വ്യക്തമാക്കി.</p>
<p>മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധി​യെ അഭിമുഖീകരിക്കുകയാണെന്നും ഏറ്റവും വലിയ പ്രശ്‌നം നടീനടന്&#x200d;മാരുടെ പ്രതിഫലമാണെന്നുമാണ് നിർമാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 &#8211; 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്&#x200d;ഷം നിര്&#x200d;മാതാക്കള്&#x200d;ക്ക് സംഭവിച്ച നഷ്ടം.</p>
<p>പല നിര്&#x200d;മാതാക്കളും നാടുവിട്ടു പോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്&#x200d;മാതാവിന് സിനിമയെടുക്കാന്&#x200d; സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്&#x200d; മലയാള സിനിമ. ആർടിസ്റ്റുകൾ എന്നാണ് പടം നിർമിക്കാൻ തുടങ്ങിയത്. കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.</p>
<p>സുരേഷ് കുമാറിന്&#x200d;റെ പരാമർശത്തോട് രൂക്ഷ ഭാഷയിലാണ് ആന്&#x200d;റണി പെരുമ്പാർ പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്&#x200d; ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നാണ് ആന്&#x200d;റണി പെരുമ്പാവൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.</p>
<h3>ആന്&#x200d;റണി പെരുമ്പാവൂരിന്&#x200d;റെ കുറിപ്പ്:</h3>
<p>എനിക്ക് പറയാനുള്ളത്&#8230;? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്&#x200d;ന്ന നിര്&#x200d;മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്&#x200d; മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്&#x200d; സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്&#x200d;, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്&#x200d;, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്&#x200d; അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്&#x200d;ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്&#x200d; അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്&#x200d; വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്&#x200d; അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്&#x200d;ക്കുമുന്നില്&#x200d; തുറന്നുപറയുകയാണ്.</p>
<p>ജൂണ്&#x200d; ഒന്ന് മുതല്&#x200d; നിര്&#x200d;മ്മാതാക്കള്&#x200d; സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്&#x200d; ശ്രീ സുരേഷ്‌കുമാര്&#x200d; പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്&#x200d; നിന്നുണ്ടായ സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്&#x200d; തയാറായത് എന്നാണ് ഞാന്&#x200d; കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്&#x200d; കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്&#x200d; അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്&#x200d; വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്&#x200d;തലമുറയെപ്പറ്റി കടുത്തഭാഷയില്&#x200d; വിമര്&#x200d;ശിച്ചാല്&#x200d; അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്&#x200d; നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്&#x200d; എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്&#x200d;പര്യക്കാരുടെ വാക്കുകളില്&#x200d; അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്‌ളബില്&#x200d; കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്&#x200d; കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്&#x200d;ഡസ്ട്രകളില്&#x200d; നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്&#x200d; മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്&#x200d; നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്&#x200d; നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്&#x200d;മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്&#x200d;മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്&#x200d;ശിക്കുന്നതിന്റെ പൊരുള്&#x200d; ദുരൂഹമാണ്. പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്&#x200d;പ്പെട്ടവര്&#x200d; തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്‌ളബിലും 200 കോടി ക്‌ളബിലും ഇടം നേടിയ വിശേഷണങ്ങള്&#x200d; പ്രചരിപ്പിക്കുന്നതും. മലയാളത്തില്&#x200d; നിന്നുള്ള സിനിമകള്&#x200d;ക്ക് ചുരുങ്ങിയ നാള്&#x200d; കൊണ്ട് അത്രയ്ക്കു കളക്ഷന്&#x200d; കിട്ടു, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്&#x200d;ക്കൊപ്പമെത്തുകയും ചെയ്യുന്നതില്&#x200d; സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്&#x200d; അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്&#x200d; സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.</p>
<p>സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്‌ളാഘനീയമായ ഒട്ടേറെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു നേതൃത്വം നല്&#x200d;കിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാര്&#x200d; എന്നതില്&#x200d; ആര്&#x200d;ക്കും തര്&#x200d;ക്കമില്ല. എന്നാല്&#x200d;, സുഹൃത്തും നിര്&#x200d;മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്&#x200d; ഇങ്ങനെ സഹജീവികള്&#x200d;ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കില്&#x200d; ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാല്&#x200d; തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാന്&#x200d; ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തില്&#x200d; നിന്ന് ഞാന്&#x200d; മനസിലാക്കുന്നത് അവര്&#x200d;ക്കും ശ്രീ സുരേഷ്‌കുമാര്&#x200d; പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്&#x200d;, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്&#x200d;ഘകാല അംഗമായ ഞാനടക്കമുള്ളവര്&#x200d; അത്തരം നിര്&#x200d;ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളില്&#x200d; പിന്തുടരുന്ന സംഘടാനതല കീഴ് വഴക്കമതാണ്. അത്തരത്തില്&#x200d; ചര്&#x200d;ച്ചചെയ്ത് ഭിന്നസ്വരങ്ങള്&#x200d; കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതല്&#x200d; എന്നാണ് ഞാന്&#x200d; വിശ്വസിക്കുന്നത്.</p>
<p>ഒരു നടന്&#x200d; ഒരു സിനിമ നിര്&#x200d;മ്മിച്ചാല്&#x200d; ആ സിനിമ കേരളത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്&#x200d; പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്&#x200d; നടക്കാന്&#x200d; പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്&#x200d;ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്&#x200d; സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്&#x200d; ആരാണ് പിന്തുണയ്‌ക്കെത്തുക? അതൊന്നുമോര്&#x200d;ക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയര്&#x200d;ത്താന്&#x200d; തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിര്&#x200d;മ്മാതാവാണ് ശ്രീ സുരേഷ്‌കുമാര്&#x200d;. അദ്ദേഹത്തെപ്പോലൊരാള്&#x200d; ഇത്തരത്തില്&#x200d; ബാലിശമായി പെരുമാറുമ്പോള്&#x200d;, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോള്&#x200d; അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.</p>
<p>ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്&#x200d;വാദ് സിനിമാസിന്റെ എംപുരാന്&#x200d; എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്&#x200d; വര്&#x200d;ക്കുകള്&#x200d; പൂര്&#x200d;ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്&#x200d; പരസ്യചര്&#x200d;ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്&#x200d; പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്&#x200d; പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്&#x200d; തിരിച്ചറിയാന്&#x200d; സാധിക്കുന്നില്ല.</p>
<p>എംപുരാനെപ്പറ്റി പറയുകയാണെങ്കില്&#x200d;, വന്&#x200d; മുടക്കുമതലില്&#x200d; നിര്&#x200d;മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്&#x200d;ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്&#x200d; കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിര്&#x200d;വാദിന്റെ പരിശ്രമം എന്നതില്&#x200d; അഭിമാനിക്കുന്നയാളാണ് ഞാന്&#x200d;. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്&#x200d;ഷമായി അത്രമേല്&#x200d; അര്&#x200d;പണബോധത്തോടെ പ്രവര്&#x200d;ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്&#x200d;ത്തകര്&#x200d;. ലാല്&#x200d;സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്&#x200d; നിര്&#x200d;മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആര്&#x200d;ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നില്&#x200d; അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയില്&#x200d; നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വന്&#x200d; ക്യാന്&#x200d;വാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്&#x200d; അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവര്&#x200d;ത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നല്&#x200d;കുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാര്&#x200d; സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിര്&#x200d;മ്മാണപൂര്&#x200d;വ പ്രവര്&#x200d;ത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓര്&#x200d;ക്കണം.</p>
<p>ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്&#x200d; സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായഭാഷയില്&#x200d; അനഭിലഷണീയമായ ശൈലിയില്&#x200d; വിമര്&#x200d;ശിച്ചത്. എന്നാല്&#x200d; കഴിഞ്ഞവര്&#x200d;ഷം ലോകാസമ്പത്തികമാധ്യമങ്ങള്&#x200d; വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്&#x200d;. മികച്ച ഉള്ളടക്കത്തിന്റെ പേരില്&#x200d; അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവര്&#x200d;ഷം നാം നേരിലറിഞ്ഞതാണ്. ഉയര്&#x200d;ച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതല്&#x200d; സംഭവിക്കുന്നതാണ്. പുതുവര്&#x200d;ഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയര്&#x200d;ത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമര്&#x200d;ശിക്കാന്&#x200d; ഒരുമ്പെട്ടത് തീര്&#x200d;ച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിര്&#x200d;മ്മാതാവില്&#x200d; നിന്ന്. സിനിമയില്&#x200d; എല്ലാവര്&#x200d;ക്കും വിജയിക്കാനായിട്ടില്ല. പലര്&#x200d;ക്കും അതില്&#x200d; നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്&#x200d;ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്&#x200d;ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്&#x200d; അവതരിപ്പിക്കുന്നതില്&#x200d; കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.</p>
<p>തീയറ്ററുകള്&#x200d; അടച്ചിടുകയും സിനിമകള്&#x200d; നിര്&#x200d;ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്&#x200d; തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്&#x200d;ക്കുന്നത്. അത് സംഘടനയില്&#x200d; കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്&#x200d; നിന്നോ വ്യക്തികളില്&#x200d; നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്&#x200d; സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്&#x200d;ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്&#x200d; കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകള്&#x200d; ആര്&#x200d;ക്കും സംഭവിക്കാവുന്നതാണ്. എന്നാല്&#x200d; ആ തെറ്റുകള്&#x200d; തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികള്&#x200d;ക്കുണ്ട് എന്നു ഞാന്&#x200d; കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളില്&#x200d; നിന്നുണ്ടാവുമെന്നും ഞാന്&#x200d; പ്രതീക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-against-g-suresh-kumar-mohanlal-supports-anthony-perumbavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ല&#8217;: സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്&#x200d;</title>
		<link>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html</link>
					<comments>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Feb 2025 10:13:13 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[film]]></category>
		<category><![CDATA[producer]]></category>
		<category><![CDATA[strike]]></category>
		<category><![CDATA[suresh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329712</guid>

					<description><![CDATA[കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത. സമരത്തിന് ആഹ്വാനം ചെയത സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞു. സംസ്ഥാനത്ത് ജൂണ്&#x200d; ഒന്ന് മുതല്&#x200d; സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത. സമരത്തിന് ആഹ്വാനം ചെയത സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞു.</p>
<p>സംസ്ഥാനത്ത് ജൂണ്&#x200d; ഒന്ന് മുതല്&#x200d; സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1i-dont-think-struggle-will-be-good-for-malayalam-cinema-anthony-perumbavoor-rejects-suresh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മരക്കാര്&#x200d; ആദ്യ ഷോ ആരംഭിക്കേണ്ടിയിരുന്നത് 350 തീയേറ്ററുകളില്&#x200d;&#8217; ; കോവിഡ് തകര്&#x200d;ത്ത പദ്ധതിയെക്കുറിച്ച് ആന്റണി പെരുമ്പാവൂര്&#x200d;</title>
		<link>https://www.chandrikadaily.com/antony-perumbavoor-post-about-marakar-film.html</link>
					<comments>https://www.chandrikadaily.com/antony-perumbavoor-post-about-marakar-film.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 02 Sep 2020 13:00:07 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149814</guid>

					<description><![CDATA[ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ദൃശ്യം 2 ചിത്രീകരണം ഈ മാസം 14ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോവിഡ് പശ്ചാത്തലത്തില്&#x200d; റിലീസ് നീട്ടിവെക്കേണ്ടിവന്നവയില്&#x200d; ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു മോഹന്&#x200d;ലാല്&#x200d; കുഞ്ഞാലിമരക്കാരായി എത്തുന്ന മരക്കാര്&#x200d;, അറബിക്കടലിന്റെ സിംഹം. മലയാളത്തില്&#x200d; ഇതുവരെയുണ്ടായവയില്&#x200d; ഏറ്റവുമുയര്&#x200d;ന്ന ബജറ്റിലാണ് (100 കോടി) ചിത്രം പൂര്&#x200d;ത്തിയാക്കിയിരിക്കുന്നത്.എന്നാല്&#x200d; ബഹുഭാഷാ റിലീസ് ആയി മാര്&#x200d;ച്ച് 26ന് ആഗോളതലത്തില്&#x200d; റിലീസ് തീരുമാനിച്ചിരുന്നതിന്റെ ദിവസങ്ങള്&#x200d;ക്കു മുന്&#x200d;പാണ് കോവിഡ് ലോക്ക് ഡൗണ്&#x200d; നിലവില്&#x200d; വരുന്നത്. തുടര്&#x200d;ന്ന് ചിത്രം അനിശ്ചിതകാലത്തേക്ക് റിലീസ് നീട്ടിയിരിക്കുകയാണ്.</p>
<p>ചിത്രത്തിന്റെ റിലീസ് ദിനത്തില്&#x200d; തീരുമാനിച്ചിരുന്ന ഫാന്&#x200d;സ് ഷോകളെക്കുറിച്ച് പറയുകയാണ് നിര്&#x200d;മ്മാതാവ് ആന്റണി പെരുമ്പാവൂര്&#x200d;. സാധാരണ സിനിമകളുടെ തീയേറ്റര്&#x200d; പ്രദര്&#x200d;ശനസമയം ആരംഭിക്കുമ്പോഴേക്ക് 1000 സ്‌പെഷ്യല്&#x200d; ഷോകള്&#x200d; പൂര്&#x200d;ത്തിയാക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. കൊച്ചിന്&#x200d; കലാഭവന്റെ ലണ്ടന്&#x200d; ചാപ്റ്ററിന് നല്&#x200d;കിയ ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ആന്റണി പറയുന്നത്.</p>
<p>&#8216;കുഞ്ഞാലിമരയ്ക്കാരായിരുന്നു റിലീസിന് തയ്യാറെടുത്തിരുന്ന ഞങ്ങളുടെ ചിത്രം. മാര്&#x200d;ച്ച 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം. ആറ് മാസം മുന്&#x200d;പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ദിവസം മുന്&#x200d;പാണ് ലോക്ക് ഡൗണ്&#x200d; വന്നത്. കേരളത്തില്&#x200d; ആ സിനിമ റിലീസ് ചെയ്യാനിരുന്നത് രാത്രി 12 മണിക്കായിരുന്നു. 300-350 തീയേറ്ററുകളില്&#x200d;. നേരം വെളുക്കുമ്പോഴേക്കും 750-1000 ഷോകള്&#x200d; ആയിരുന്നു ഞങ്ങളുടെ പ്ലാന്&#x200d;.</p>
<p>അതായത് സാധാരണ ഷോ തുടങ്ങുന്ന സമയം ആവുമ്പോഴേക്കും 1000 ഷോകള്&#x200d; പൂര്&#x200d;ത്തിയാവുന്ന വിധത്തില്&#x200d;. ആ ഒരു സാഹചര്യം ഇനി എന്നാണ് ഉണ്ടാവുന്നതെന്നൊന്നും നമുക്ക് അറിയില്ല. ആ പ്ലാനുകളൊക്കെ ഇപ്പോള്&#x200d; ശൂന്യതയില്&#x200d; നില്&#x200d;ക്കുകയാണ്. അതിന്റെ സങ്കടമുണ്ട്&#8217;, ആന്റണി പറയുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ദൃശ്യം 2 ചിത്രീകരണം ഈ മാസം 14ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/antony-perumbavoor-post-about-marakar-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
