<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>apologize &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/apologize/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 28 Dec 2024 15:54:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>apologize &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കസാക്കിസ്ഥാനിലെ വിമാനഅപകടത്തില്&#x200d; അസര്&#x200d;ബൈജാനോട് ക്ഷമ ചോദിച്ച് പുടിന്&#x200d;</title>
		<link>https://www.chandrikadaily.com/putin-apologizes-to-azerbaijan-for-plane-crash-in-kazakhstan.html</link>
					<comments>https://www.chandrikadaily.com/putin-apologizes-to-azerbaijan-for-plane-crash-in-kazakhstan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 28 Dec 2024 15:54:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[apologize]]></category>
		<category><![CDATA[Azerbaijan Airlines Crash]]></category>
		<category><![CDATA[vladimir putin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323676</guid>

					<description><![CDATA[അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്&#x200d; ക്ഷമ ചോദിച്ചത്]]></description>
										<content:encoded><![CDATA[<p>കസാക്കിസ്ഥാനില്&#x200d; വിമാനം തകര്&#x200d;ന്ന് 38 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; അസെര്&#x200d;ബൈജാന്&#x200d; പ്രസിഡന്റ് ഇല്&#x200d;ഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിന്&#x200d;. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്&#x200d; ക്ഷമ ചോദിച്ചത്. റഷ്യന്&#x200d; വ്യോമമേഖലയില്&#x200d; വച്ച് അപകടം ഉണ്ടായതിലാണ് അസര്&#x200d;ബൈജാനോട് പുടിന്&#x200d; ക്ഷമ ചോദിച്ചത്.</p>
<p>&#8216;റഷ്യയുടെ വ്യോമമേഖലയില്&#x200d; നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്‌നിയയിലെ ഗ്രോസ്‌നിയില്&#x200d; വിമാനം ഇറങ്ങാന്&#x200d; ശ്രമിക്കുമ്പോള്&#x200d;, റഷ്യന്&#x200d; വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന്&#x200d;ഡ്രോണുകള്&#x200d; തടയുന്നതിനിടെ ആണ് &#8216;ദുരന്ത&#8217;മുണ്ടായതെന്നും&#8217; പുടിന്&#x200d; പറഞ്ഞു. അപകടത്തിന് പിന്നില്&#x200d; റഷ്യയാണെന്ന ആരോപണം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് ക്ഷമാപണം.</p>
<p>കസാക്കിസ്ഥാനിലെ അക്തൗവിന് സമീപമാണ് 67 യാത്രക്കാരുമായിപോയ വിമാനം അപകടത്തില്&#x200d;പ്പെടുന്നത്. രണ്ട് പൈലറ്റുമാര്&#x200d; ഉള്&#x200d;പ്പെടെ 38 പേര്&#x200d; അപകടത്തില്&#x200d; മരിച്ചു. വിമാനം തകര്&#x200d;ന്ന സംഭവത്തില്&#x200d; ബാഹ്യഇടപെടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്&#x200d;ട്ട്. വിമാനാപകടത്തിന് പിന്നില്&#x200d; റഷ്യന്&#x200d; വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോര്&#x200d;ട്ടുകള്&#x200d; ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/putin-apologizes-to-azerbaijan-for-plane-crash-in-kazakhstan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് സുബൈറിനെതിരായ &#8216;ജിഹാദി&#8217; ആക്ഷേപത്തില്&#x200d; മാപ്പുപറയണം; ദില്ലി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html</link>
					<comments>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Aug 2024 15:11:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologize]]></category>
		<category><![CDATA[delhi highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307141</guid>

					<description><![CDATA[എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജ​ഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്.]]></description>
										<content:encoded><![CDATA[<p>ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ &#8216;ജിഹാദി&#8217; എന്നുവിളിച്ച് അധിക്ഷേപിച്ചയാൾ മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി. എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജ​ഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്. ഇതിൽ, രണ്ട് മാസത്തിനുള്ളിൽ എക്സിലൂടെ തന്നെ പരസ്യമായി മാപ്പ് പറയണമെന്ന് ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി നിർദേശിച്ചു.</p>
<p>&#8216;ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയാണ്&#8217;- എന്നായിരുന്നു ജ​ഗദീഷ് സിങ്ങിന്റെ കമന്റ്. ഈ വിദ്വേഷ കമന്റ് ക്ഷമാപണ ട്വീറ്റിൽ പരാമർശിക്കണമെന്ന് കോടതി പറഞ്ഞു. &#8216;മുഹമ്മദ് സുബൈറിനെ വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ഉള്ള ദുരുദ്ദേശ്യത്തോടെയോ ഉദ്ദേശത്തോടെയോ ചെയ്തതല്ല. മുകളിൽ പറഞ്ഞ അഭിപ്രായത്തിൽ ഞാൻ ഖേദിക്കുന്നു&#8217;- എന്നായിരിക്കണം ക്ഷമാപണ ട്വീറ്റെന്നും കോടതി വ്യക്തമാക്കി.</p>
<p>ജ​ഗദീഷ് സിങ്ങിന്റെ മറ്റു ചില പോസ്റ്റുകളും വിസ്താരത്തിനിടെ പരിശോധിച്ച ജസ്റ്റിസ് ഭംഭാനി ഇത്തരക്കാരെ സോഷ്യൽമീഡിയയിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിങ് നടത്തിയ ക്ഷമാപണ ട്വീറ്റ് നേരിട്ടോ അല്ലാതെയോ റീട്വീറ്റ് ചെയ്യരുതെന്ന് കോടതി സുബൈറിനോട് നിർദേശിച്ചു. സിങ്ങിനെതിരായ സിവിലോ ക്രിമിനലോ ആയ നടപടികൾക്ക് സുബൈറിന് ഈ മാപ്പ് ഉപയോഗിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.</p>
<p>ജ​ഗദീഷ് സിങ്ങിന്റെ അധിക്ഷേപത്തിനു പിന്നാലെ, ഇയാൾക്കെതിരായ ഒരു ട്വീറ്റിന്റെ പേരിൽ തനിക്കെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുബൈർ ഹൈക്കോടതിയെ സമീപിച്ചത്. &#8216;ഹലോ ജഗദീഷ് സിങ്. സോഷ്യൽമീഡിയയിൽ ആളുകളെ അധിക്ഷേപിക്കുന്ന നിങ്ങളുടെ പാർട്ട് ടൈം ജോലിയെക്കുറിച്ച് നിങ്ങളുടെ കൊച്ചുമകൾക്ക് അറിയാമോ? നിങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റാൻ ഞാൻ നിർദേശിക്കുന്നു&#8217;- എന്നായിരുന്നു പേരക്കുട്ടിക്കൊപ്പം ഇരിക്കുന്ന ഇയാളുടെ ഡി.പി പങ്കുവച്ചുള്ള സുബൈറിന്റെ ട്വീറ്റ്.</p>
<p>ഇതിൽ സുബൈറിനെതിരെ പോക്സോ നിയമത്തിലെയും ഐ.ടി ആക്ടിലേയും വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. എന്നാൽ, ഇതിനെതിരെ അദ്ദേഹം ​ഹൈക്കോടതിയെ സമീപിച്ചതോടെ, സുബൈറിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്താത്തതിനാൽ കുറ്റപത്രത്തിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ലെന്ന് പൊലീസ് പിന്നീട് സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഇതോടെ, സുബൈറിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ജ​ഗദീഷ് സിങ്ങിനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു.</p>
<p>ഇതോടെ സിങ്ങിനെ ന്യായീകരിച്ച പൊലീസ്, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താനാവുന്ന ഒന്നും കണ്ടിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. സിങ്ങിൻ്റെ ട്വീറ്റ് പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനാലാണ് കേസൊന്നും രജിസ്റ്റർ ചെയ്യാതിരുന്നത് എന്നുമായിരുന്നു പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്&#x200d; ചാണ്ടിയുടെ പേര് നല്&#x200d;കണം; പദ്ധതി വൈകിപ്പിച്ചതിന് പിണറായിയും സിപിഎമ്മും കേരളത്തോട് മാപ്പു പറയണം: കെ. സുധാകരന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/vizhinjam-harbor-should-be-named-after-oommen-chandy-pinarayi-and-cpm-should-apologize-to-kerala-for-delaying-the-project-k-sudhakaran-mp.html</link>
					<comments>https://www.chandrikadaily.com/vizhinjam-harbor-should-be-named-after-oommen-chandy-pinarayi-and-cpm-should-apologize-to-kerala-for-delaying-the-project-k-sudhakaran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 07:08:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologize]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[Vizhinjam harbor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302410</guid>

					<description><![CDATA[5000 കോടി രൂപയുടെ പദ്ധതിയില്&#x200d; 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്&#x200d; ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്&#x200d;ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്&#x200d; നടത്തിയും പദ്ധതി ഇല്ലാതാക്കാന്&#x200d; ശ്രമിച്ചെന്നും കെ. സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്&#x200d; അടയാളപ്പെടുത്താന്&#x200d; പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ പേര് നല്&#x200d;കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്&#x200d; എംപി. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ നിശ്ചയദാര്&#x200d;ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്&#x200d;ത്ഥ്യമായത്. ഇക്കാര്യം പിണറായി സര്&#x200d;ക്കാര്&#x200d; മനഃപൂര്&#x200d;വം തമസ്‌കരിക്കുകയാണെന്നും തുറമുഖത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച യു.ഡി.എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്&#x200d; നിന്ന് ഒഴിവാക്കി പിണറായി സര്&#x200d;ക്കാര്&#x200d; അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്&#x200d;കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാര്&#x200d; വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്&#x200d; എല്&#x200d;.ഡി.എഫും സി.പി.എമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്&#x200d; ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്&#x200d; ശ്രമിച്ച പിണറായി വിജയന്&#x200d; ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്&#x200d; നടത്തുന്ന ശ്രമങ്ങള്&#x200d; അപഹാസ്യമാണെന്ന് കെ. സുധാകരന്&#x200d; പറഞ്ഞു. 5000 കോടി രൂപയുടെ പദ്ധതിയില്&#x200d; 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്&#x200d; ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്&#x200d;ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്&#x200d; നടത്തിയും പദ്ധതി ഇല്ലാതാക്കാന്&#x200d; ശ്രമിച്ചെന്നും കെ. സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>എല്&#x200d;.ഡി.എഫിന്റെ സമരങ്ങള്&#x200d; കാരണം പദ്ധതിയുടെ നിര്&#x200d;മ്മാണ ചെലവ് പോലും വര്&#x200d;ധിക്കുന്ന സാഹചര്യമുണ്ടായി. 2019-ല്&#x200d; യാഥാര്&#x200d;ത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എല്&#x200d;ഡിഎഫും പിണറായി സര്&#x200d;ക്കാരുമാണ്. പദ്ധതി യാഥാര്&#x200d;ത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സി.പി.എമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്. ഉമ്മന്&#x200d; ചാണ്ടിയുടെ കാലത്ത് കടല്&#x200d;ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന്&#x200d; ഇന്നിപ്പോള്&#x200d; തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ, കണ്ണൂര്&#x200d; വിമാനത്താവളം ഉള്&#x200d;പ്പെടെയുള്ള പദ്ധതികള്&#x200d; യാഥാര്&#x200d;ത്ഥ്യമായപ്പോഴും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്&#x200d;ക്കാരിന്റെ അല്&#x200d;പ്പത്തരം പ്രകടമായെന്നും കെ. സുധാകരന്&#x200d; ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>മത്സ്യത്തൊഴിലാളികള്&#x200d;ക്ക് യുഡിഎഫ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സര്&#x200d;ക്കാര്&#x200d; അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു. നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മന്&#x200d; ചാണ്ടിയും അദ്ദേഹത്തിന്റെ സര്&#x200d;ക്കാരും പ്രവര്&#x200d;ത്തിച്ചതെങ്കില്&#x200d; അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായാണ് പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്&#x200d; പ്രവര്&#x200d;ത്തിച്ചതെന്നും കെ. സുധാകരന്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vizhinjam-harbor-should-be-named-after-oommen-chandy-pinarayi-and-cpm-should-apologize-to-kerala-for-delaying-the-project-k-sudhakaran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
