<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>apologized &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/apologized/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Jan 2025 14:48:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>apologized &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിംകള്&#x200d;ക്കെതിരായ പരാമര്&#x200d;ശം; മാപ്പ് പറഞ്ഞ് ഗോപന്&#x200d; സ്വാമിയുടെ മകന്&#x200d;</title>
		<link>https://www.chandrikadaily.com/references-against-muslims-gopan-swamis-son-apologized.html</link>
					<comments>https://www.chandrikadaily.com/references-against-muslims-gopan-swamis-son-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 14:48:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[gopan swami]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326112</guid>

					<description><![CDATA[വൈകാരികമായി നടത്തിയ പ്രതികരണമാണെന്നും അന്വേഷണവുമായി പൂര്&#x200d;ണമായി സഹകരിക്കുമെന്നും സനന്ദന്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഗോപന്&#x200d; സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ നടത്തിയ പരാമര്&#x200d;ശത്തില്&#x200d; മാപ്പ് ചോദിക്കുന്നുവെന്ന് മകന്&#x200d; സനന്ദന്&#x200d;. വൈകാരികമായി നടത്തിയ പ്രതികരണമാണെന്നും അന്വേഷണവുമായി പൂര്&#x200d;ണമായി സഹകരിക്കുമെന്നും സനന്ദന്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി.</p>
<p>ഗോപന്&#x200d; സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്‌ലിംകളാണെന്നാണ് മകന്&#x200d; സനന്ദന്&#x200d; കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത്രയും പ്രശ്‌നങ്ങള്&#x200d; വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ല.</p>
<p>99 ശതമാനം പ്രശ്‌നമുണ്ടാക്കിയ ആള്&#x200d;ക്കാര്&#x200d; മുസ്!ലിംകള്&#x200d; തന്നെയാണ്. അവരാണ് കൂടുതല്&#x200d; പ്രശ്‌നമുണ്ടാക്കിയതെന്നും സനന്ദന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>സമാധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്&#x200d;ക്കെല്ലാം ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു സനന്ദന്റെ മറുപടി. പരാതി നല്&#x200d;കിയിരിക്കുന്നത് വിശ്വംഭരനും യേശുദാസനും ഉള്&#x200d;പ്പെടെ വിവിധ ജാതി മതസ്ഥരല്ലേ എന്ന മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് സനന്ദന് മറുപടി ഉണ്ടായിരുന്നില്ല. വിശ്വംഭരന്&#x200d; തങ്ങളുടെ ശത്രു തന്നെയാണെന്നായിരുന്നു ഇതിനോടുള്ള പ്രതികരണം.</p>
<p>ഇല്ലാത്ത കഥകളെല്ലാം കെട്ടിച്ചമച്ച് വിശ്വംഭരന്&#x200d; സ്‌റ്റേഷനില്&#x200d; പരാതി കൊടുക്കാനുള്ള കാരണം ക്ഷേത്രത്തിന്റെ സമീപത്ത് കൂടി വഴി കൊടുക്കാത്തത് കൊണ്ടാണ്. വിശ്വംഭരന്&#x200d; പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതി ഉത്തരവിടുന്ന പക്ഷം പൊളിക്കാനായി പൊലീസ് വന്നാല്&#x200d; അനുവദിക്കുമോ എന്ന ചോദ്യത്തിനും ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് പറയാമെന്നാണ് സനന്ദന്റെ മറുപടി നല്&#x200d;കിയിരുന്നത്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗോപന്&#x200d; സമാധിയായി എന്നാണ് ഭാര്യയും മക്കളും അവകാശപ്പെട്ടിരുന്നത്. രഹസ്യമായി കോണ്&#x200d;ക്രീറ്റ് കല്ലറക്കുള്ളില്&#x200d; മൃതദേഹം മറവ് ചെയ്തതോടെയാണ് മരണം സംബന്ധിച്ച് അയല്&#x200d;വാസികള്&#x200d;ക്ക് സംശയം ഉയരുന്നത്. തുടര്&#x200d;ന്ന് വിശ്വംഭരന്&#x200d; എന്ന ആള്&#x200d; ഗോപനെ കാണ്&#x200d;മാനില്ലെന്ന് കാണിച്ച് പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/references-against-muslims-gopan-swamis-son-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരികളോട് ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെട്ട സര്&#x200d;പഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു</title>
		<link>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html</link>
					<comments>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 05:15:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[Jaishream]]></category>
		<category><![CDATA[Kashmiris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319186</guid>

					<description><![CDATA[കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്&#x200d; പുറത്ത് വന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ഷാള്&#x200d; വില്&#x200d;ക്കാന്&#x200d; ഷിംലയില്&#x200d; എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്ത സര്&#x200d;പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്&#x200d; പുറത്ത് വന്നിരുന്നു.</p>
<p>ആരും അവരുടെ ഉത്പന്നങ്ങള്&#x200d; വാങ്ങില്ലെന്നും ഹിന്ദുക്കളില്&#x200d; നിന്നാണ് ഉത്പന്നങ്ങള്&#x200d; വാങ്ങുക എന്നും അവര്&#x200d; പറയുന്നത് വീഡിയോയില്&#x200d; കാണാം. &#8216;ഞങ്ങള്&#x200d; നിങ്ങളുടെ പക്കല്&#x200d; നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്&#x200d; ഹിന്ദു ജനങ്ങളില്&#x200d; നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,&#8217;അവര്&#x200d; പറഞ്ഞു.</p>
<p>രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്&#x200d; ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്&#x200d; അവര്&#x200d; കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്&#x200d; കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്&#x200d; ജയ്ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്&#x200d; ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.</p>
<p>ഒരു മിനുറ്റ് ദൈര്&#x200d;ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്&#x200d; എത്തിയത്. &#8216;ഞാന്&#x200d; എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്&#x200d;വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്&#x200d; ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്&#x200d; ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്&#x200d; അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്&#x200d; അവരോട് പറഞ്ഞു,&#8217; അവര്&#x200d; പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്&#x200d; സ്റ്റുഡന്റ്‌സ് അസോസിയേഷന്&#x200d; ദേശീയ കണ്&#x200d;വീനര്&#x200d; നസീര്&#x200d; ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്&#x200d;പൂര്&#x200d; അല്ലെങ്കില്&#x200d; കാന്&#x200d;ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്&#x200d; നിന്നുള്ളതാണെന്നും സ്ത്രീ സര്&#x200d;പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarpanchs-wife-apologized-for-asking-kashmiris-to-call-jaishream.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദു യുവാവിനെ മുസ്‌ലിംകൾ കൊന്നതാണെന്ന നുണ പൊളിഞ്ഞു; മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്</title>
		<link>https://www.chandrikadaily.com/lie-that-hindu-youth-was-killed-by-muslims-debunked-bjp-leader-nupur-sharma-apologized.html</link>
					<comments>https://www.chandrikadaily.com/lie-that-hindu-youth-was-killed-by-muslims-debunked-bjp-leader-nupur-sharma-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 22 Oct 2024 03:32:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314423</guid>

					<description><![CDATA[ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്&#x200d;റെ വിവാദപരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>യോഗി ആദിത്യനാഥിന്റെ യു.പിയിലെ ബഹ്‌റൈച്ചിലുണ്ടായ വർഗീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 22 കാരനായ രാം ഗോപാൽ മിശ്രയുടെ മരണത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പ് പറഞ്ഞ് ബിജെപി മുൻ വക്താവ് നൂപുർ ശർമ.</p>
<p>&#8221; മാധ്യമവാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്&#x200d; രാം ഗോപാൽ മിശ്രയെക്കുറിച്ച് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എൻ്റെ പരാമര്&#x200d;ശം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു&#8221; നൂപുര്&#x200d; എക്സില്&#x200d; കുറിച്ചു.</p>
<p>ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്&#x200d;റെ വിവാദപരാമര്&#x200d;ശം. &#8221;മിശ്രക്ക് നേരെ 35 തവണ വെടിയുതിര്&#x200d;ത്തു, കണ്ണുകൾ ചൂഴ്ന്നെടുത്തു, വയറ് കീറി കുടൽ പുറത്തെടുത്തു, നഖങ്ങൾ പറിച്ചെടുത്തു&#8230;ക്രൂരമായി കൊലപ്പെടുത്തി&#8221; എന്നായിരുന്നു നൂപുര്&#x200d; ഒരു പൊതുപരിപാടിയില്&#x200d; പറഞ്ഞത്. തുടർന്ന്, മുസ്‌ലിംകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.</p>
<p>വിദ്വേഷ പരാമര്&#x200d;ശത്തിന്&#x200d;റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നൂപുറിനെതിരെ വ്യാപക വിമര്&#x200d;ശനമുയരുകയും ചെയ്തു.മിശ്രയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്&#x200d; ബദൗൺ പൊലീസ് ഇതിനകം തള്ളിക്കളഞ്ഞതിന് ശേഷം ഒരു പൊതുപരിപാടിയില്&#x200d; വച്ച് നൂപുര്&#x200d; എന്തിനാണ് ഇത്തരം ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നതെന്ന് ഒരു വിഭാഗം ചോദിച്ചു.</p>
<p>വെടിയേറ്റാണ് മിശ്ര മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ക്രൂരമായി പീഡനത്തിരയായി എന്ന വാദങ്ങള്&#x200d; തള്ളിക്കളഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും സാമുദായിക സൗഹാർദം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.</p>
<p>ഒക്ടോബര്&#x200d; 13ന് ബഹ്റൈച്ചില്&#x200d; ദുര്&#x200d;ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘര്&#x200d;ഷം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചഭാഷിണിയിൽ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കമുണ്ടായത്.ആളുകള്&#x200d; തിങ്ങിപ്പാര്&#x200d;ക്കുന്ന സ്ഥലമായതുകൊണ്ടും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില്&#x200d; സംഗീതം വെക്കുന്നതിനെ പ്രദേശവാസികള്&#x200d; എതിര്&#x200d;ത്തത്.</p>
<p>എന്നാല്&#x200d; ഇക്കാര്യം അംഗീകരിക്കാന്&#x200d; ഘോഷയാത്രയ്ക്കെത്തിയവര്&#x200d; തയ്യാറായില്ല. ഇത് രൂക്ഷമായ വാഗ്വാദത്തിലും തുടര്&#x200d;ന്ന് ഇരു വിഭാഗങ്ങള്&#x200d; തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് 22കാരനായ രാംഗോപാല്&#x200d; മിശ്ര കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സംഘര്&#x200d;ഷം രൂക്ഷമായി. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമിന് നാട്ടുകാര്&#x200d; തീയിടുകയും ചെയ്തു.</p>
<p>38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികൾ തീയിട്ടത്. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lie-that-hindu-youth-was-killed-by-muslims-debunked-bjp-leader-nupur-sharma-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോ. എം.എസ്. വല്യത്താന്&#x200d;റെ നിര്യാണത്തില്&#x200d; വി.ഡി. സതീശന്&#x200d; അനുശോചിച്ചു</title>
		<link>https://www.chandrikadaily.com/dr-m-s-on-the-death-of-valyathan-v-d-satheesan-apologized.html</link>
					<comments>https://www.chandrikadaily.com/dr-m-s-on-the-death-of-valyathan-v-d-satheesan-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jul 2024 07:53:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303074</guid>

					<description><![CDATA[ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസിനെ കേരളത്തിന്&#x200d;റെയും രാജ്യത്തിന്&#x200d;റെയും അഭിമാന സ്ഥാപനമാക്കി വളര്&#x200d;ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. എം.എസ് വല്യത്താനെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്&#x200d; ഡോ. എം.എസ് വല്യത്താന്&#x200d;റെ നിര്യാണത്തില്&#x200d; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; അനുശോചിച്ചു. ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസിനെ കേരളത്തിന്&#x200d;റെയും രാജ്യത്തിന്&#x200d;റെയും അഭിമാന സ്ഥാപനമാക്കി വളര്&#x200d;ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. എം.എസ് വല്യത്താനെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസിന്&#x200d;റെ സ്ഥാപക ഡയറക്ടറും മണിപ്പാല്&#x200d; യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു അദ്ദേഹം. വിദേശത്ത് നിന്നും വന്&#x200d; തുകയ്ക്ക് എത്തിച്ചിരുന്ന കൃത്രിമ വാല്&#x200d;വുകള്&#x200d; ഡോ. വല്യത്താന്&#x200d;റെ നേതൃത്വത്തില്&#x200d; കുറഞ്ഞ ചെലവില്&#x200d; ശ്രീചിത്തിര തിരുനാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവനരംഗത്തെ അധുനീകവത്ക്കരണത്തിലേക്ക് നയിച്ചതിന്&#x200d;റെ തുടക്കമായിരുന്നു.</p>
<p>ശ്രീചിത്രയില്&#x200d; വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്&#x200d;വ് ഒരു ലക്ഷത്തിലധികം രോഗികള്&#x200d;ക്കാണ് പുതുജീവന്&#x200d; പകര്&#x200d;ന്നത്. ഡോ. വല്യത്താന്&#x200d;റെ പരിശ്രമഫലമായാണ് രക്തബാഗുകള്&#x200d; നിര്&#x200d;മ്മിച്ച് വിതരണം ചെയ്യാനും ശ്രീചിത്രയ്ക്ക് സാധിച്ചത്. ഇരുപതുവര്&#x200d;ഷത്തെ പ്രവര്&#x200d;ത്തനം കൊണ്ട് ശ്രീചിത്രയെ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമാക്കി മാറ്റാന്&#x200d; ഡോ. വല്യത്താന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഇന്ത്യയുടെ തനത് ചികിത്സാ രീതിയായ ആയുര്&#x200d;വേദത്തിന്&#x200d;റെ വളര്&#x200d;ച്ചയിലും ഡോ. വല്യത്താന്&#x200d; കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആയുര്&#x200d;വേദ പൈതൃകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്&#x200d;റെ ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും കാലാതീതമായ സമഗ്ര റഫറന്&#x200d;സുകളാണ്. ആയുര്&#x200d;വേദവും അലോപ്പതിയും സമന്വയിപ്പിക്കുന്നതിന്&#x200d;റെ സാധ്യതകള്&#x200d; ശാസ്ത്രീയ അടിത്തറയോടെ വിശദീകരിക്കാന്&#x200d; അദ്ദേഹത്തിന് സാധിച്ചിരുന്നു. ലോകത്തെ പ്രശസ്തമായ പല സര്&#x200d;വകലാശാലകളും ആദരിച്ചിട്ടുള്ള ഡോ. എം.എസ്. വല്യത്താന്&#x200d; കേരളത്തെയും മലയാളികളെ സംബന്ധിച്ചടുത്തോളം അഭിമാനത്തിന്&#x200d;റെ പ്രതീകമായിരുന്നുവെന്നും പത്മവിഭൂഷണ്&#x200d; ഉള്&#x200d;പ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>ആരോഗ്യ വിദഗ്ധന്&#x200d; എന്നതിനേക്കാള്&#x200d; നാടിന്&#x200d;റെ പൊതുവികസനത്തിന് വേണ്ടിയുള്ള ദീര്&#x200d;ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളും അദ്ദേഹത്തിന്&#x200d;റെ ഭാഗത്ത് നിന്നുണ്ടായി. കോഴിക്കോട്ട് കേരള സ്‌കൂള്&#x200d; ഓഫ് മാത്തമാറ്റിക്‌സ് ആരംഭിക്കാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്&#x200d;സിലിനു കീഴില്&#x200d; വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങള്&#x200d; മറക്കാനാകില്ല. ഡോ. എം.എസ്. വല്യത്താന്&#x200d;റെ വിയോഗം രാജ്യത്തിന്&#x200d;റെ ആരോഗ്യ വൈജ്ഞാനിക മേഖലയ്ക്ക് തീരാനഷ്ടമാണെന്നും ദുഃഖത്തില്&#x200d; പങ്കുചേരുന്നുവെന്നും ആദരാഞ്ജലികള്&#x200d; അർപ്പിച്ചുകൊണ്ട് വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dr-m-s-on-the-death-of-valyathan-v-d-satheesan-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്&#x200d;എ</title>
		<link>https://www.chandrikadaily.com/violation-of-code-of-conduct-bjp-mla-apologized.html</link>
					<comments>https://www.chandrikadaily.com/violation-of-code-of-conduct-bjp-mla-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 07:32:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Code of Conduct]]></category>
		<category><![CDATA[Violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296850</guid>

					<description><![CDATA[ചട്ട ലംഘനം നടത്തിയതിനെ തുടര്&#x200d;ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കാരണം കാണിക്കല്&#x200d; നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്&#x200d;.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്&#x200d;എ. വടക്കന്&#x200d; ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്&#x200d;എ ആയ ജദബ് ലാല്&#x200d; നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്&#x200d;ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കാരണം കാണിക്കല്&#x200d; നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്&#x200d;. ഭാവിയില്&#x200d; ഇത്തരം കാര്യങ്ങള്&#x200d; ആവര്&#x200d;ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.</p>
<p>ഏപ്രില്&#x200d; 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്&#x200d; ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്&#x200d; ഓഫീസറോട് (ബിഎല്&#x200d;ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കിയത്. നോര്&#x200d;ത്ത് ഇലക്ടറല്&#x200d; ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കിയതെന്ന് ചീഫ് ഇലക്ടറല്&#x200d; ഓഫീസര്&#x200d; (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഇതിനു മറുപടിയായാണ് ജദാബ് ലാല്&#x200d; നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്&#x200d; ഇത്തരം പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടരുതെന്ന് മുന്നറിയിപ്പ് നല്&#x200d;കിയതായും പ്രസ്താവനയില്&#x200d; പറയുന്നു. കഴിഞ്ഞ വര്&#x200d;ഷം, ത്രിപുര നിയമസഭയില്&#x200d; സഭാ നടപടികള്&#x200d;ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്&#x200d;ഡ് ദൈര്&#x200d;ഘ്യമുള്ള വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാവുകയും വിവാദങ്ങള്&#x200d;ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violation-of-code-of-conduct-bjp-mla-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്&#x200d;ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്&#x200d; ക്ഷമചോദിച്ച് സുരേഷ് ഗോപി</title>
		<link>https://www.chandrikadaily.com/suresh-gopi-apologized-for-his-rude-behavior-towards-the-journalist.html</link>
					<comments>https://www.chandrikadaily.com/suresh-gopi-apologized-for-his-rude-behavior-towards-the-journalist.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Oct 2023 05:01:39 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologized]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rude behavior]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280974</guid>

					<description><![CDATA[ഫെയ്‌സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം.]]></description>
										<content:encoded><![CDATA[<p>മാധ്യമപ്രവര്&#x200d;ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്&#x200d; ക്ഷമചോദിച്ച് സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം. മാധ്യമങ്ങളുടെ മുന്ന വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.</p>
<p>ജീവിതത്തില്&#x200d; ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്&#x200d; ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ തന്റെയും അഭിപ്രായം.</p>
<p>ഏതെങ്കിലും രീതിയില്&#x200d; ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്&#x200d; താന്&#x200d; ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമപ്രവര്&#x200d;ത്ത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.</p>
<p>മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്&#x200d; പരാതി നല്&#x200d;കുമെന്ന് കേരള പത്രപ്രവര്&#x200d;ത്തക യൂനിയന്&#x200d; അറിയിച്ചിരുന്നു. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.</p>
<p>തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്&#x200d;ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്&#x200d;ത്തക യൂണിയന്&#x200d; സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്&#x200d; സെക്രട്ടറി ആര്&#x200d;. കിരണ്&#x200d; ബാബുവും ആവശ്യപ്പെട്ടു.</p>
<p>ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്&#x200d;ത്തകയുടെ തോളില്&#x200d; കൈ വെക്കുമ്പോള്&#x200d; തന്നെ അവര്&#x200d; അത് തട്ടിമാറ്റുന്നുണ്ട്ഇത് ആവര്&#x200d;ത്തിച്ചപ്പോഴും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാന്&#x200d; കഴിയാത്തതാണ്ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവര്&#x200d;ത്തകയ്‌ക്കൊപ്പം യൂണിയന്&#x200d; ഉറച്ചുനില്&#x200d;ക്കുമെന്നും പ്രസ്താവനയില്&#x200d; പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopi-apologized-for-his-rude-behavior-towards-the-journalist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
