<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>approach &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/approach/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Jan 2025 03:22:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>approach &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫ് ഭേദഗതി ബില്ലിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html</link>
					<comments>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Jan 2025 03:22:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[approach]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327676</guid>

					<description><![CDATA[ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.</p>
<p>സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.</p>
<p>കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്&#x200d;കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്&#x200d; സമിതി തള്ളിയിരുന്നു. 10 എംപിമാര്&#x200d; പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്&#x200d; 16 പേര്&#x200d; എതിര്&#x200d;ക്കുകയായിരുന്നു.</p>
<p>വഖഫ് ബോര്&#x200d;ഡുകളുടെ ഭരണരീതിയില്&#x200d; നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്&#x200d; നിര്&#x200d;ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിംകളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്&#x200d; ഇടം നേടും. വഖഫ് കൗണ്&#x200d;സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.</p>
<p>ബിൽ പാസാക്കിയത് ഏകപക്ഷീയമായ നടപടിലൂടെയാണെന്ന് ഡിഎംകെ അംഗം എ രാജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്നും ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തുവെന്നും എ രാജ പറഞ്ഞു.</p>
<p>ജെപിസിയുടെ തീരുമാനം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടുംമെന്നും രാജ സൂചന നൽകിയിരുന്നു. യോഗത്തില്&#x200d; ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപി കല്യാണ്&#x200d; ബാനര്&#x200d;ജിയും പറഞ്ഞിരുന്നു.</p>
<p>നേരത്തെ നവംബര്&#x200d; 29നകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാള്&#x200d; അവധി കഴിഞ്ഞാലുടന്&#x200d; ഇന്ത്യന്&#x200d; എംബസി സഊദി കോടതിയെ സമീപിക്കും; റഹീമിന്റെ മോചനത്തിന് ഇനി അവശേഷിക്കുന്ന നടപടികള്&#x200d; ഇവ</title>
		<link>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html</link>
					<comments>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Apr 2024 05:59:36 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[approach]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[release]]></category>
		<category><![CDATA[saudi courts]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295282</guid>

					<description><![CDATA[മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സഊദിയിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹിമിന്റെ മോചനത്തിന് നടപടികള്&#x200d; വേഗത്തിലാക്കി ഇന്ത്യന്&#x200d; എംബസി. പെരുന്നാള്&#x200d; അവധി കഴിഞ്ഞാല്&#x200d; ഉടന്&#x200d; കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം വാദിഭാഗം അഭിഭാഷകനുമായി എംബസി ഉദ്യോഗസ്ഥര്&#x200d; ഓണ്&#x200d;ലൈനായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം നേരിട്ട് കണ്ട് തുടര്&#x200d; നടപടികള്&#x200d; ചര്&#x200d;ച്ച ചെയ്യും. അബ്ദുറഹീമിന്റെ പരിചരണത്തിലിരിക്കെ മരിച്ച സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട തുക സമാഹരിച്ചതായി എംബസി രേഖാമൂലം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>പെരുന്നാളവധി കഴിഞ്ഞ് സൗദിയിലെ കോടതി തുറക്കുമ്പോള്&#x200d; മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 15 മില്യണ്&#x200d; റിയാല്&#x200d; അഥവാ 34 കോടി രൂപ സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് മരിച്ച ബാലന്റെ കുടുംബം കോടതിയെ അറിയിക്കും.</p>
<p>അപ്പീലിനുള്ള സമയം അനുവദിച്ച ശേഷം കോടതി ഇക്കാര്യം മേല്&#x200d;ക്കോടതിയെ അറിയിക്കും. മേല്&#x200d;ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം എംബസി വഴി തുക കൈമാറും. തുടര്&#x200d;ന്ന് അബ്ദുല്&#x200d; റഹീമിന്റെ വധശിക്ഷ റദ്ദാക്കുകയും മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. നടപടിക്രമങ്ങള്&#x200d;ക്ക് 2 മാസത്തിലേറെ സമയമെടുക്കും എന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
