<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Arab Football &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arab-football/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Dec 2025 10:03:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Arab Football &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അറബ് ഫുട്‌ബോളിന്റെ വസന്തം; ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ ആവേശപ്പൂരം</title>
		<link>https://www.chandrikadaily.com/the-spring-of-arab-football-excitement-on-the-lawns-of-qatar.html</link>
					<comments>https://www.chandrikadaily.com/the-spring-of-arab-football-excitement-on-the-lawns-of-qatar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Dec 2025 10:03:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Arab Football]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369610</guid>

					<description><![CDATA[അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടപ്പിലാക്കിയ ഈ കായിക വിപ്ലവം ഇന്ന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.]]></description>
										<content:encoded><![CDATA[<p>സഫാരി കെ. സൈനുല്&#x200d; ആബിദീന്&#x200d;</p>
<p>2022ലെ ശൈത്യകാലത്ത് ലുസൈല്&#x200d; സ്റ്റേഡിയത്തില്&#x200d; ലയണല്&#x200d; മെസ്സി സ്വര്&#x200d;ണ്ണക്കപ്പില്&#x200d; ചുംബിക്കുമ്പോള്&#x200d; ലോകം കരുതിയത് ഖത്തര്&#x200d; എന്ന കൊച്ചു രാജ്യം ലോകകപ്പിന്റെ തിരശ്ശീല താഴ്ത്തുകയാണെന്നാണ്. എന്നാല്&#x200d;, ഖത്തറിനെ സംബന്ധിച്ചിടത്തോളം അത് അവസാനമായിരുന്നില്ല, മറിച്ച് അതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. ഇന്ന്, അതേ പുല്&#x200d;മൈതാനങ്ങളില്&#x200d; അറബ് കപ്പിനായി പന്തുരുളുമ്പോള്&#x200d; ഈ കായിക മാമാങ്കങ്ങള്&#x200d; അറബ് പൈതൃകത്തിന്റെയും ആധുനിക ഖത്തറിന്റെ നിശ്ചയദാര്&#x200d;ഢ്യത്തിന്റെയും വിളംബരമായി മാറിയിരിക്കുകയാണ്. </p>
<p>ഖത്തര്&#x200d; ഭരണാധികാരികളുടെ നേതൃത്വത്തില്&#x200d; വേള്&#x200d;ഡ് കപ്പിനായി ഇവിടെ കെട്ടിപ്പടുത്തത് കേവലം സ്റ്റേഡിയങ്ങളായിരുന്നില്ല, മറിച്ച് ലോകത്തിന് മുന്നില്&#x200d; അറബ് ലോകത്തിന്റെ യശസ്സുയര്&#x200d;ത്തുന്ന ഒരു സാംസ്‌കാരിക പാലമാണ്. ലോകകപ്പിന് ശേഷം ആവേശത്തിന്റെ ആ വേലിയേറ്റം നിലച്ചുപോകാതെ കാത്തുസൂക്ഷിക്കാന്&#x200d; അറബ് കപ്പിന് സാധിച്ചു. പാശ്ചാത്യ ലോകം കെട്ടിപ്പൊക്കിയ മുന്&#x200d;വിധികളെ തകര്&#x200d;ത്തെറിഞ്ഞുകൊണ്ട്, സമാധാനത്തിന്റെയും അതിഥിസല്&#x200d;ക്കാരത്തിന്റെയും പുതിയൊരു മുഖം ഖത്തര്&#x200d; ലോകത്തിന് നല്&#x200d;കിക്കൊണ്ടിരിക്കുന്നു. </p>
<p>അറബ് രാജ്യങ്ങള്&#x200d;ക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്&#x200d; നടപ്പിലാക്കിയ ഈ കായിക വിപ്ലവം ഇന്ന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്&#x200d;ത്ഥ്യം.  മൊറോക്കോയും ജോര്&#x200d;ദാനും സൗദിയും ഈജിപ്തും തമ്മില്&#x200d; മൈതാനത്ത് പോരാടുമ്പോള്&#x200d;, ഗാലറിയില്&#x200d; വിരിയുന്നത് ഗള്&#x200d;ഫ് രാജ്യങ്ങളുടെയും വടക്കന്&#x200d; ആഫ്രിക്കന്&#x200d; രാജ്യങ്ങളുടെയും ഹൃദയൈക്യമാണ്.</p>
<p>ലോകകപ്പിനായി നിര്&#x200d;മ്മിച്ച സ്റ്റേഡിയങ്ങള്&#x200d; ഇന്ന് &#8216;അറബ് ഗൃഹാതുരത്വത്തിന്റെ&#8217; പ്രതീകങ്ങളാണ്. അറബ് പാരമ്പര്യത്തിലെ &#8216;അല്&#x200d; ബൈത്ത്&#8217; കൂടാരങ്ങളെ അനുസ്മരിപ്പിക്കുന്ന അല്&#x200d; ബൈത്ത് സ്റ്റേഡിയത്തിലും, ഇസ്ലാമിക് ആര്&#x200d;ക്കിടെക്ചറിന്റെ ചാരുത വിളിച്ചോതുന്ന അല്&#x200d; തുമാമയിലും കാണികള്&#x200d; നിറയുമ്പോള്&#x200d; അത് കേവലം ഒരു മത്സരമല്ല. അവിടെ അറബിക് ഖഹ്വയും (കാപ്പി) ഖബൂസും മജ്ലിസുകളും നിറയുന്ന ഒരു സാംസ്‌കാരിക ഉത്സവങ്ങള്&#x200d; കൂടിയായി ടൂര്&#x200d;ണമെന്റുകള്&#x200d; മാറുന്നു. </p>
<p>ലോകകപ്പിന് ശേഷം ഖത്തര്&#x200d; ഒരു നിശ്ചലാവസ്ഥയിലേക്ക് പോകുമെന്ന് പ്രവചിച്ചവര്&#x200d;ക്ക് മുന്നില്&#x200d;, ഒന്നിനുപുറകെ ഒന്നായി ഏഷ്യന്&#x200d; കപ്പും ഇപ്പോള്&#x200d; അറബ് കപ്പും സംഘടിപ്പിച്ചുകൊണ്ട് ഖത്തര്&#x200d; തങ്ങളുടെ കായിക മൂലധനം ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറിലെ മെട്രോ ശൃംഖലകളും ലുസൈല്&#x200d; സിറ്റിയും സൂഖ് വാഖിഫും ഇന്നും ആ പഴയ ആഘോഷത്തിമിര്&#x200d;പ്പിലാണ്.</p>
<p>അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം ഫുട്‌ബോള്&#x200d; വെറുമൊരു കളിയല്ല, അത് സ്വത്വത്തിന്റെ അടയാളമാണ്. പലസ്തീന്&#x200d; പതാകകള്&#x200d; ഗാലറികളില്&#x200d; ഉയരുന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിനപ്പുറം തങ്ങളുടെ സഹോദരങ്ങളോടുള്ള ഐക്യദാര്&#x200d;ഢ്യമായി മാറുന്നു. മൊറോക്കന്&#x200d; താരങ്ങള്&#x200d; വിജയത്തിന് ശേഷം ഗ്രൗണ്ടില്&#x200d; മാതാപിതാക്കളുടെ പാദം ചുംബിക്കുന്നത് അറബ് കുടുംബ ബന്ധങ്ങളുടെ ദൃഢത ലോകത്തിന് കാണിച്ചുകൊടുക്കുന്നതായി വേണം മനസ്സിലാക്കാന്&#x200d;.</p>
<p>ഈ ടൂര്&#x200d;ണമെന്റിലുടനീളം കണ്ട ഒരു പ്രത്യേകത ആരാധകരുടെ &#8216;അറബ് വേഷം&#8217; (കന്തൂറയും ഗുത്രയും) അണിഞ്ഞുള്ള ആഘോഷങ്ങളാണ്. ഇത് ആഗോളതലത്തില്&#x200d; തങ്ങളുടെ സംസ്‌കാരത്തെ ബ്രാന്&#x200d;ഡ് ചെയ്യുന്നതിലൂടെ ഖത്തര്&#x200d; വിജയിച്ചുവെന്നതിന്റെ തെളിവാണ്.</p>
<p>ഡിസംബര്&#x200d; 18: ദേശീയതയും ഫുട്‌ബോളും ഒന്നാകുന്ന നിമിഷം</p>
<p>ഖത്തര്&#x200d; ദേശീയ ദിനത്തില്&#x200d; ലുസൈലില്&#x200d; നടക്കുന്ന ഫൈനല്&#x200d; മത്സരം ഒരു കായിക ചരിത്രം മാത്രമയാരിക്കില്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും ആഘോഷമായിരിക്കും. ഖത്തര്&#x200d; ഭരണാധികാരികള്&#x200d; വിഭാവനം ചെയ്ത &#8216;വിഷന്&#x200d; 2030&#8217;-ന്റെ പാതയില്&#x200d; കായികം എങ്ങനെ ഒരു ജനതയെ ഒന്നിപ്പിക്കുന്നു എന്നതിന്റെ നേര്&#x200d;ചിത്രങ്ങളാണ് ഈ ടുര്&#x200d;ണമെന്റ്. </p>
<p>ഖത്തറിലെ സ്റ്റേഡിയങ്ങളില്&#x200d; മുഴങ്ങുന്ന &#8216;യാ അറബ്&#8217; എന്ന മുദ്രാവാക്യം വരും തലമുറയ്ക്കുള്ള ഊര്&#x200d;ജ്ജമാണെന്ന് പറയാതെ വയ്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-spring-of-arab-football-excitement-on-the-lawns-of-qatar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
