<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arabian sea &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arabian-sea/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 May 2025 07:15:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arabian sea &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍</title>
		<link>https://www.chandrikadaily.com/shipwreck-oil-spills-at-sea-13-hazardous-materials-in-containers.html</link>
					<comments>https://www.chandrikadaily.com/shipwreck-oil-spills-at-sea-13-hazardous-materials-in-containers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 25 May 2025 07:15:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[cargo]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342363</guid>

					<description><![CDATA[കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. ]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്&#x200d; മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്&#x200d;നിന്നും കടലില്&#x200d; എണ്ണ പടരുന്നു. കുടുതല്&#x200d; ഇടങ്ങളിലേക്ക് പടരുന്നത് തടയാന്&#x200d; കോസ്റ്റ് ഗാര്&#x200d;ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്&#x200d; വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. </p>
<p>കപ്പലില്&#x200d; 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്&#x200d; 13 എണ്ണത്തില്&#x200d; അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്‌നറുകളില്&#x200d; കാല്&#x200d;ഷ്യം കാര്&#x200d;ബൈഡും കപ്പലിന്റെ ടാങ്കില്&#x200d; 84.44 മെട്രിക് ടണ്&#x200d; ഡീസലുമുണ്ടെന്നുമാണ് വിവരം.</p>
<p>അതേസമയം കണ്ടെയ്‌നറുകള്&#x200d; എറണാകുളം, ആലപ്പുഴ തീരങ്ങളില്&#x200d; അടിയാനാണ് കൂടുതല്&#x200d; സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്&#x200d;കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്&#x200d; പറയുന്നു. </p>
<p>മുങ്ങിയ കപ്പലില്&#x200d; നിന്നുള്ള വസ്തുക്കള്&#x200d; എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്&#x200d; തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്&#x200d; വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്‌നറുകളില്&#x200d; നിന്ന് ചുരുങ്ങിയത് 200 മീറ്റര്&#x200d; എങ്കിലും മാറി നില്&#x200d;ക്കാന്&#x200d; ശ്രദ്ധിക്കുക. കൂട്ടം കൂടി നില്&#x200d;ക്കരുത്. വസ്തുക്കള്&#x200d; അധികൃതര്&#x200d; മാറ്റുമ്പോള്&#x200d; തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്&#x200d; പറയുന്നു. കാര്&#x200d;ഗോയില്&#x200d; മറൈന്&#x200d; ഗ്യാസ് ഓയില്&#x200d; ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. </p>
<p>ചരിഞ്ഞ കപ്പല്&#x200d; നിവര്&#x200d;ത്താനും കണ്ടെയ്‌നറുകള്&#x200d; മാറ്റാനുമായി മെഡിറ്ററേനിയന്&#x200d; ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്&#x200d; എത്തിയിരുന്നെങ്കിലും അപകടത്തില്&#x200d;പ്പെട്ട കപ്പല്&#x200d; കപ്പല്&#x200d; കടലില്&#x200d; താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്&#x200d;ഡിന്റെയും കപ്പലുകള്&#x200d; സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്&#x200d;പ്പെട്ടാണ് കപ്പല്&#x200d; ചെരിഞ്ഞതെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-oil-spills-at-sea-13-hazardous-materials-in-containers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു</title>
		<link>https://www.chandrikadaily.com/the-ship-is-sinking-more-containers-fell-into-the-sea.html</link>
					<comments>https://www.chandrikadaily.com/the-ship-is-sinking-more-containers-fell-into-the-sea.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 25 May 2025 04:57:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342343</guid>

					<description><![CDATA[കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരത്ത് എത്തിയേക്കും
]]></description>
										<content:encoded><![CDATA[<p>കൊച്ചി കടല്&#x200d; തീരത്തിനടുത്ത് അപകടത്തില്&#x200d;പെട്ട കപ്പല്&#x200d; കൂടുതല്&#x200d; മുങ്ങിക്കൊണ്ടിരിക്കുന്നു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലില്&#x200d;നിന്നു മാറ്റി. അതേസമയം കപ്പല്&#x200d; താഴ്ന്നതോടെ കൂടുതല്&#x200d; കണ്ടെയ്‌നറുകള്&#x200d; കടലിലേക്ക് വീണു. എന്നാല്&#x200d; കപ്പല്&#x200d; നിവര്&#x200d;ത്തുന്നതിനായി മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്&#x200d; ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്റ്റ് ഗാര്&#x200d;ഡിന്റെയും കപ്പലുകള്&#x200d; സ്ഥിതിഗതികള്&#x200d; നിരീക്ഷിക്കുന്നുണ്ട്. </p>
<p>കപ്പല്&#x200d; കരയിലേക്ക് അടുപ്പിക്കാനുള്ള നാവിക സേനയുടെ ശ്രമം തുടരുകയാണ്. </p>
<p>കടലില്&#x200d; വീണ കണ്ടെയ്‌നറുകള്&#x200d; എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്&#x200d; സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്&#x200d; വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്&#x200d; തീരത്ത് അടുത്തേക്കും. അതേസമയം കണ്ടെയ്‌നറില്&#x200d; എന്താണെന്ന വിവരം അധികൃതര്&#x200d; പുറത്തുവിട്ടിട്ടില്ല. സള്&#x200d;ഫര്&#x200d; കലര്&#x200d;ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്&#x200d; കൊച്ചി പുറങ്കടലില്&#x200d; അപകടത്തില്&#x200d;പ്പെട്ടാണ് കണ്ടെയ്‌നറുകള്&#x200d; കടലില്&#x200d; വീണത്. കൊച്ചിയിലേക്കു വന്ന എംഎസ്സി എല്&#x200d;സ 3 എന്ന ലൈബീരിയന്&#x200d; കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്&#x200d; മൈല്&#x200d; (70.3 കിലോമീറ്റര്&#x200d;) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്&#x200d; അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്&#x200d;ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്&#x200d;ദേശം പുറപ്പെടുവിച്ചിരുന്നു.</p>
<p>കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്&#x200d; 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്&#x200d; സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്&#x200d; 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്&#x200d; ചിലതു കടലില്&#x200d; വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്&#x200d; ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ship-is-sinking-more-containers-fell-into-the-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറബിക്കടലിലും ചെങ്കടലിലും ആക്രമണവുമായി വീണ്ടും ഹൂതികള്&#x200d;</title>
		<link>https://www.chandrikadaily.com/houthis-attack-again-in-arabian-sea-and-red-sea.html</link>
					<comments>https://www.chandrikadaily.com/houthis-attack-again-in-arabian-sea-and-red-sea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 29 Oct 2024 12:27:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[Houthis]]></category>
		<category><![CDATA[red sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315342</guid>

					<description><![CDATA[അറബിക്കടലിലും ചെങ്കടലിലും ബാബ് അല്&#x200d; മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്&#x200d; നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.]]></description>
										<content:encoded><![CDATA[<p>അറബിക്കടലിലും ചെങ്കടലിലുമുള്&#x200d;പ്പെടെ മൂന്നിടങ്ങളില്&#x200d; കപ്പലുകള്&#x200d;ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതികള്&#x200d;. അറബിക്കടലിലും ചെങ്കടലിലും ബാബ് അല്&#x200d; മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്&#x200d; നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.</p>
<p>ഫലസ്തീനിലും ലെബനനിലും ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണത്തില്&#x200d; ഇസ്രാഈലിന് ഉപരോധം ഏര്&#x200d;പ്പെടുത്തുന്നതിന്റെ തുടര്&#x200d;ച്ചയായാണ് ആക്രമണമെന്നും ഹൂതി സംഘം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഫലസ്തീനിന്റെയും ലബനന്റെയും ചെറുത്തു നില്&#x200d;പ്പുകളെ പിന്തുണച്ച് ഇസ്രാഈലി കപ്പലുകള്&#x200d;ക്കെതിരെ നാവിക ഉപരോധം ഏര്&#x200d;പ്പെടുത്തുന്നതിന്റെ തുടര്&#x200d;ച്ചയായാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് സൈനിക പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തി.</p>
<p>രണ്ട് ഡ്രോണുകള്&#x200d; ഉപയോഗിച്ച് അറബിക്കടലില്&#x200d; എസ്.സി മോണ്&#x200d;ട്രിയല്&#x200d; എന്ന കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ആക്രമണം നടത്തിയത്. അത് കൃത്യമായി തന്നെ നടപ്പിലായി,&#8217; ഹൂതി സൈനിക വക്താവ് യഹിയ സരിന്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>അതേസമയം രണ്ടാമത്തെ ആക്രമണം അറബിക്കടലിലെ മെഴ്‌സ്‌ക് കൗലൂണ്&#x200d; എന്ന കപ്പലിനെ ക്രൂയിസ് മിസൈല്&#x200d; ഉപയോഗിച്ചും ചെങ്കടലില്&#x200d; മൊട്ടാരോ എന്ന കപ്പലിനെ ബാലിസ്റ്റിക് മിസൈല്&#x200d; ഉപയോഗിച്ചും ബാബ് അല്&#x200d; മന്ദാബ് കടലിടുക്കിലും ആക്രമിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇസ്രാഈല്&#x200d; ലെബനനിലും ഫലസ്തീനിലും നടത്തുന്ന ആക്രമണങ്ങള്&#x200d; അവസാനിപ്പിക്കാതെ ഹൂത്തികള്&#x200d; ഇസ്രാഈലിനെതിരെ നടത്തുന്ന ആക്രമണങ്ങള്&#x200d; അവസാനിപ്പിക്കില്ലെന്നും സംഘം പറഞ്ഞു.</p>
<p>യെമന്&#x200d; ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്&#x200d; ചെങ്കടലും ഹൊദൈദയും ഉള്&#x200d;പ്പെടെ യെമനനിന്റെ ഭൂരിഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. ഇസ്രാഈല്&#x200d; ഫലസ്തീന്&#x200d; സംഘര്&#x200d;ഷത്തിനിടയില്&#x200d; ഗസയ്ക്ക് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂതികള്&#x200d; ചെങ്കടലില്&#x200d; ഉള്&#x200d;പ്പെടെ ആക്രമണങ്ങള്&#x200d; നടത്തുകയും ഇസ്രാഈലുമായി ബന്ധമുള്ള കപ്പല്&#x200d; ഗതാഗതങ്ങള്&#x200d; തടസ്സപ്പെടുത്തുകയും ചെയതിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/houthis-attack-again-in-arabian-sea-and-red-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളത്തിനടിയില്&#x200d; പൂജ; അറബിക്കടലില്&#x200d; മുങ്ങി മോദി</title>
		<link>https://www.chandrikadaily.com/pooja-under-water-modi-drowned-in-the-arabian-sea.html</link>
					<comments>https://www.chandrikadaily.com/pooja-under-water-modi-drowned-in-the-arabian-sea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Feb 2024 09:43:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291387</guid>

					<description><![CDATA[ദ്വാരകയില്&#x200d; വെള്ളത്തിനിടയില്&#x200d; പൂജ നടത്തുന്നതിനായി അറബിക്കടലില്&#x200d; മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്&#x200d; ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്&#x200d; മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്&#x200d; മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്&#x200d; പൂജയും പ്രാര്&#x200d;ത്ഥനയും നടത്തുന്നത്. സ്‌കൂബ ഗിയര്&#x200d; ധരിച്ച് വെള്ളത്തില്&#x200d; ഇറങ്ങുന്ന ചിത്രങ്ങള്&#x200d; പ്രധാനമന്ത്രി എക്സില്&#x200d; പങ്കുവച്ചു. &#160;]]></description>
										<content:encoded><![CDATA[<p>ദ്വാരകയില്&#x200d; വെള്ളത്തിനിടയില്&#x200d; പൂജ നടത്തുന്നതിനായി അറബിക്കടലില്&#x200d; മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്&#x200d; ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്&#x200d; മുങ്ങിയത്.</p>
<p>കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്&#x200d; മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്&#x200d; പൂജയും പ്രാര്&#x200d;ത്ഥനയും നടത്തുന്നത്. സ്‌കൂബ ഗിയര്&#x200d; ധരിച്ച് വെള്ളത്തില്&#x200d; ഇറങ്ങുന്ന ചിത്രങ്ങള്&#x200d; പ്രധാനമന്ത്രി എക്സില്&#x200d; പങ്കുവച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pooja-under-water-modi-drowned-in-the-arabian-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>24 മണിക്കൂറിനകം അറബിക്കടലിലെ ന്യൂനമര്&#x200d;ദ്ദം ശക്തിപ്രാപിക്കും; കേരളത്തില്&#x200d; നാലുദിവസം മഴ</title>
		<link>https://www.chandrikadaily.com/low-pressure-in-arabian-sea-will-strengthen-within-24-hours-four-days-of-rain-in-kerala.html</link>
					<comments>https://www.chandrikadaily.com/low-pressure-in-arabian-sea-will-strengthen-within-24-hours-four-days-of-rain-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jan 2024 07:03:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[low pressure]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287027</guid>

					<description><![CDATA[അറബിക്കടലിലെ ന്യൂനമര്&#x200d;ദ്ദത്തിന്റെയും കിഴക്കന്&#x200d; കാറ്റിന്റെയും സ്വാധീനത്തില്&#x200d; വ്യാഴാഴ്ച വരെ തെക്കന്&#x200d; കേരളത്തില്&#x200d; ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>അറബിക്കടലില്&#x200d; സ്ഥിതി ചെയ്യുന്ന ന്യൂനമര്&#x200d;ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്&#x200d; ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെ ന്യൂനമര്&#x200d;ദ്ദത്തിന്റെയും കിഴക്കന്&#x200d; കാറ്റിന്റെയും സ്വാധീനത്തില്&#x200d; വ്യാഴാഴ്ച വരെ തെക്കന്&#x200d; കേരളത്തില്&#x200d; ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>നിലവില്&#x200d; ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്&#x200d; ഇന്ത്യന്&#x200d; മഹാസമുദ്രത്തിനും തെക്ക് കിഴക്കന്&#x200d; അറബിക്കടലിനും മുകളിലായാണ് ന്യൂനമര്&#x200d;ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്&#x200d; പടിഞ്ഞാറു &#8211; വടക്കു പടിഞ്ഞാറു ദിശയില്&#x200d; സഞ്ചരിക്കുന്ന ന്യൂനമര്&#x200d;ദ്ദം തെക്കന്&#x200d; അറബിക്കടലില്&#x200d; മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമര്&#x200d;ദ്ദമായി മാറാന്&#x200d; സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/low-pressure-in-arabian-sea-will-strengthen-within-24-hours-four-days-of-rain-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്&#x200d; ഉള്&#x200d;വലിഞ്ഞ സംഭവത്തില്&#x200d; ആശങ്കപ്പെടേണ്ട; കോഴിക്കോട് ജില്ലാ കലക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/dont-worry-about-getting-caught-in-the-sea-kozhikode-district-collector.html</link>
					<comments>https://www.chandrikadaily.com/dont-worry-about-getting-caught-in-the-sea-kozhikode-district-collector.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 29 Oct 2022 18:13:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220194</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നൈനാന്&#x200d; വളപ്പില്&#x200d; ഇന്ന് വൈകുന്നേരം കടല്&#x200d; ഉള്&#x200d;വലിഞ്ഞ സംഭവത്തില്&#x200d; ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്&#x200d; ഡോ. എന്&#x200d;. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല്&#x200d; ഉള്&#x200d;വലിഞ്ഞ പ്രദേശങ്ങള്&#x200d;ക്ക് സമീപത്തുള്ളവര്&#x200d; കടലില്&#x200d; ഇറങ്ങരുതെന്നും ജില്ലാ കലക്ടര്&#x200d; പറഞ്ഞു. ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്&#x200d; മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്&#x200d;ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടല്&#x200d; തീരങ്ങളില്&#x200d; താമസിക്കുന്നവര്&#x200d; ജാഗ്രത [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നൈനാന്&#x200d; വളപ്പില്&#x200d; ഇന്ന് വൈകുന്നേരം കടല്&#x200d; ഉള്&#x200d;വലിഞ്ഞ സംഭവത്തില്&#x200d; ആശങ്ക വേണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്&#x200d; ഡോ. എന്&#x200d;. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടല്&#x200d; ഉള്&#x200d;വലിഞ്ഞ പ്രദേശങ്ങള്&#x200d;ക്ക് സമീപത്തുള്ളവര്&#x200d; കടലില്&#x200d; ഇറങ്ങരുതെന്നും ജില്ലാ കലക്ടര്&#x200d; പറഞ്ഞു.</p>
<p>ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്&#x200d; മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്&#x200d;ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടല്&#x200d; തീരങ്ങളില്&#x200d; താമസിക്കുന്നവര്&#x200d; ജാഗ്രത പുലര്&#x200d;ത്തണമെന്നും കലക്ടര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-worry-about-getting-caught-in-the-sea-kozhikode-district-collector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് വര്&#x200d;ഷം മുമ്പ് വീട്ടില്&#x200d; നിന്ന് ഇറങ്ങിപ്പോയ സ്ത്രീ കടലില്&#x200d; അബോധാവസ്ഥയില്&#x200d;</title>
		<link>https://www.chandrikadaily.com/colambia-women-news.html</link>
					<comments>https://www.chandrikadaily.com/colambia-women-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 01 Oct 2020 04:55:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[colambia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157837</guid>

					<description><![CDATA[ആറ് മാസത്തോളം തെരുവില്&#x200d; ഉറങ്ങിയ ശേഷം സാമൂഹിക കേന്ദ്രത്തില്&#x200d; അഭയം തേടുകയായിരുന്നു എന്ന് ആഞ്ചലിക്ക പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബൊഗോട്ട: രണ്ട് വര്&#x200d;ഷം മുമ്പ് വീട്ടില്&#x200d; നിന്ന് ഇറങ്ങിപ്പോയെ സ്ത്രീയെ കടലില്&#x200d; അബോധാവസ്ഥയില്&#x200d; കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. ആഞ്ചലിക്ക ഗെയ്താന്&#x200d; എന്ന 46 കാരിയെയാണ് മത്സ്യത്തൊഴിലാളികളായ റോളണ്ടോ വിസ്ബലും സുഹൃത്തുക്കളും ചേര്&#x200d;ന്ന് രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാണ്.</p>
<p>2018 സെപ്റ്റംബറിലാണ് ആഞ്ചലിക്ക വീടുവിട്ട് ഇറങ്ങിപ്പോയത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച പുലര്&#x200d;ച്ചെ പ്യൂര്&#x200d;ട്ടോ കൊളംബിയക്ക് സമീപമാണ് കടലില്&#x200d; ഒഴുകി നടക്കുന്ന നിലയില്&#x200d; ഇവരെ കണ്ടെത്തിയത്. ഭര്&#x200d;തൃപീഡനത്തെ തുടര്&#x200d;ന്നാണ് ഇവര്&#x200d; വീട് വിട്ടുപോയതെന്നാണ് വിവരം.</p>
<p>ആറ് മാസത്തോളം തെരുവില്&#x200d; ഉറങ്ങിയ ശേഷം സാമൂഹിക കേന്ദ്രത്തില്&#x200d; അഭയം തേടുകയായിരുന്നു എന്ന് ആഞ്ചലിക്ക പറഞ്ഞു. ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നപ്പോള്&#x200d; ജീവിതം മടുത്ത് കടലില്&#x200d; ചാടുകയായിരുന്നു എന്ന് ആഞ്ചലിക്ക വെളിപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/colambia-women-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൽനിനോ പ്രതിഭാസം; വരും വർഷങ്ങളിൽ മത്തി കുറഞ്ഞേക്കുമെന്ന് സി.എം.എഫ്ആർ.ഐ</title>
		<link>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html</link>
					<comments>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Jan 2019 10:02:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[el nino]]></category>
		<category><![CDATA[fishermen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115474</guid>

					<description><![CDATA[കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്. മത്തിയുടെ ഉൽപാദനത്തിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം.</p>
<p>മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്.</p>
<p>മത്തിയുടെ ഉൽപാദനത്തിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്. 2012ൽ കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എന്നാൽ, എൽ നിനോയുടെ വരവോടെ അടുത്ത ഓരോ വർഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. പിന്നീട,് എൽനിനോയുടെ ശക്തി കുറഞ്ഞതോടെ 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായി. എൽനിനോ വീണ്ടും സജീവമായത് കഴിഞ്ഞ വർഷം (2018) മത്തിയുടെ ഉൽപാദനത്തിൽ മാന്ദ്യം അനുഭവപ്പെടാനും കാരണമായി.</p>
<p>വരും നാളുകളിൽ എൽനിനോ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജൻസിയായ അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷൻ കഴിഞ്ഞ മാസം  (ഡിസംബർ 2018) മുന്നറിയിപ്പ് നൽകിയിരുന്നു. 2018ൽ എൽനിനോ തുടങ്ങിയെന്നും 2019ൽ താപനിലയിൽ കൂടുതൽ വർധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നത്.</p>
<p>2015-16 വർഷങ്ങളിൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് കേരള തീരങ്ങളിലെ മത്തിയിൽ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതിൽ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലിൽ പൂർണ സ്ഥിതിയിലെത്തുന്നതിന് മുമ്പ് അടുത്ത എൽനിനോ ആരംഭിച്ചതാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ മത്തിയെ ബാധിക്കും. ഇന്ത്യൻ തീരങ്ങളിൽ, എൽനിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നതും ഇവിടെയാണ്. എൽനിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളർച്ചയെയും പ്രത്യുൽപാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എൽനിനോ കാലത്ത് കേരള തീരങ്ങളിൽ നിന്നും മത്തി ചെറിയ തോതിൽ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/el-nino-disturbances-force-keralas-oil-sardines-to-migrate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറബിക്കടലില്&#x200d; ന്യൂനമര്&#x200d;ദ്ദം; ചുഴലിക്കാറ്റാവാന്&#x200d; സാധ്യത; ഡാമുകളുടെ ഷട്ടറുകള്&#x200d; ഉയര്&#x200d;ത്തി</title>
		<link>https://www.chandrikadaily.com/depression-in-arabian-sea-chance-for-wind.html</link>
					<comments>https://www.chandrikadaily.com/depression-in-arabian-sea-chance-for-wind.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Oct 2018 09:04:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arabian sea]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[Oakhi cyclone]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105846</guid>

					<description><![CDATA[കോഴിക്കോട്: അറബിക്കടലില്&#x200d; രൂപംകൊണ്ട ന്യൂനമര്&#x200d;ദ്ദം 36 മണിക്കൂറില്&#x200d; ചുഴലിക്കാറ്റായി മാറാന്&#x200d; സാധ്യത. കേരളത്തില്&#x200d; കനത്ത മഴക്കുള്ള സാധ്യതമുന്നില്&#x200d; കണ്ട് വന്&#x200d; തയ്യാറെടുപ്പുകളാണ് അധികൃതര്&#x200d; സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്&#x200d;ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്&#x200d; ഉയര്&#x200d;ത്തി. തൃശൂർ ചിമ്മിനി ഡാം, തെന്മല പരപ്പാർ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്&#x200d; 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്&#x200d;വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്&#x200d; കൂടി ഉടന്&#x200d; തുറക്കും. ഷട്ടറുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അറബിക്കടലില്&#x200d; രൂപംകൊണ്ട ന്യൂനമര്&#x200d;ദ്ദം 36 മണിക്കൂറില്&#x200d; ചുഴലിക്കാറ്റായി മാറാന്&#x200d; സാധ്യത. കേരളത്തില്&#x200d; കനത്ത മഴക്കുള്ള സാധ്യതമുന്നില്&#x200d; കണ്ട് വന്&#x200d; തയ്യാറെടുപ്പുകളാണ് അധികൃതര്&#x200d; സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്&#x200d;ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്&#x200d; ഉയര്&#x200d;ത്തി.</p>
<p>തൃശൂർ ചിമ്മിനി ഡാം, തെന്മല പരപ്പാർ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്&#x200d; 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്&#x200d;വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്&#x200d; കൂടി ഉടന്&#x200d; തുറക്കും. ഷട്ടറുകള്&#x200d; തുറക്കുന്നതിനാല്&#x200d; തോട്ടപ്പള്ളി പൊഴി കൂടുതല്&#x200d; വീതി കൂട്ടുകയാണ്.</p>
<p>ഇടുക്കിയില്&#x200d; മാട്ടുപ്പെട്ടി, മൂന്നാര്&#x200d; മേഖലകളില്&#x200d; കനത്ത മഴയാണ് ഇന്നലെ പെയ്തത്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്&#x200d; നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കു നിരോധനം ഏര്&#x200d;പ്പെടുത്തി. മൂന്നാറില്&#x200d; നീലക്കുറിഞ്ഞി കാണാനെത്തുന്നവരേയും നിരുത്സാഹപ്പെടുത്തുതയാണ്. ഉരുള്&#x200d;പൊട്ടല്&#x200d; സാധ്യതയുള്ള നെല്ലിയാമ്പതി, അട്ടപ്പാടി, കരടിയോട് എന്നിവിടങ്ങളില്&#x200d; ജില്ലാ ഭരണകൂടം ജാഗ്രതാ നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/depression-in-arabian-sea-chance-for-wind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
