<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arafa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arafa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Jun 2025 05:36:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arafa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍; അറഫ സംഗമം ഇന്ന്</title>
		<link>https://www.chandrikadaily.com/millions-of-believers-in-annanda-nirvritti.html</link>
					<comments>https://www.chandrikadaily.com/millions-of-believers-in-annanda-nirvritti.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Jun 2025 05:36:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343664</guid>

					<description><![CDATA[അറഫ സംഗമം ഇന്ന് 
]]></description>
										<content:encoded><![CDATA[<p>മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്&#x200d;വൃതിയില്&#x200d; വിശ്വാസി ലക്ഷങ്ങള്&#x200d; ഇന്ന് അറഫയില്&#x200d; സംഗമിക്കും . &#8216;ലബൈക് അല്ലാഹുമ്മ ലബൈക്&#8217; എന്ന പവിത്രമന്ത്രങ്ങളാല്&#x200d; അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്&#x200d;ത്ഥാടകരെ വരവേല്&#x200d;ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്&#x200d; വിശ്വാസി ലക്ഷ ങ്ങള്&#x200d; നാഥന് മുന്നില്&#x200d; കരളു രുകി പ്രാര്&#x200d;ത്ഥിക്കും. </p>
<p>അല്ലാഹുവിന്റെ വിളിക്കുത്തരം നല്&#x200d;കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്&#x200d;ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്&#x200d; സംഗമിക്കുന്നത്. വര്&#x200d;ഗ, വര്&#x200d;ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്&#x200d; ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്&#x200d; അണിചേരാന്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്&#x200d; നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്&#x200d; അറഫാ സംഗമത്തില്&#x200d; ജനലക്ഷങ്ങള്&#x200d; അണിനിരക്കുമ്പോള്&#x200d; ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്&#x200d;ഢ്യം രേഖപ്പെടുത്തും. സഊദി ഉള്&#x200d;പ്പടെ ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്&#x200d;. </p>
<p>ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്&#x200d; ഒത്തുകൂടുന്ന തീര്&#x200d;ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്&#x200d;വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്&#x200d; അബ്ദുല്ല ബിന്&#x200d; ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്&#x200d;ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്&#x200d;ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്&#x200d;പ്പടെ 34 ഭാഷകളില്&#x200d; അറഫാ പ്രഭാഷണം വിവര്&#x200d;ത്തനം ചെയ്യും. </p>
<p>പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്&#x200d;ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്&#x200d;വിയത്ത് ദിനമായ ഇന്നലെ രാപകല്&#x200d; ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്&#x200d;പ്പണത്തില്&#x200d; അലിഞ്ഞു ചേര്&#x200d;ന്നു. ശിഷ്ട ജീവിതത്തില്&#x200d; തൗഹീദില്&#x200d; അടിയുറച്ച് നില്&#x200d;ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്&#x200d;ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്&#x200d;ത്തി അവര്&#x200d; കണ്ണിരൊഴുക്കി. </p>
<p>മിനായില്&#x200d; നിന്ന് പതിനാല് കിലോമീറ്റര്&#x200d; അകലെയുള്ള അറഫയിലേക്ക് മശാഇര്&#x200d; ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്&#x200d;ത്ഥാടകര്&#x200d; സഞ്ചരിക്കുക. നിരവധി പേര്&#x200d; പുലര്&#x200d;ച്ചെ മുതല്&#x200d; കാല്&#x200d; നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്&#x200d; തീര്&#x200d;ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നിസ്‌ക്കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്&#x200d;ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്&#x200d; അറഫയില്&#x200d; കഴിച്ചുകൂട്ടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/millions-of-believers-in-annanda-nirvritti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കര്&#x200d;മത്തിനിടെ മഞ്ചേരി സ്വദേശി അറഫായില്&#x200d; കുഴഞ്ഞുവീണു മരിച്ചു</title>
		<link>https://www.chandrikadaily.com/mancheri-native-collapsed-and-died-in-arafa-during-hajj.html</link>
					<comments>https://www.chandrikadaily.com/mancheri-native-collapsed-and-died-in-arafa-during-hajj.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jun 2024 09:01:04 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[collapsed]]></category>
		<category><![CDATA[died]]></category>
		<category><![CDATA[manjeri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300306</guid>

					<description><![CDATA[മഞ്ചേരി കുട്ടശേരി മേലേതില്&#x200d; നീണ്ടംകോട്ടില്&#x200d; അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കര്&#x200d;മത്തിനിടെ വയോധികന്&#x200d; അറഫായില്&#x200d; കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി കുട്ടശേരി മേലേതില്&#x200d; നീണ്ടംകോട്ടില്&#x200d; അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.</p>
<p>സ്വകാര്യ ഗ്രൂപ്പ് വഴിയാണ് അബ്ദുഹാജി മകനും ഭാര്യക്കുമൊപ്പം മക്കയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച മിനായിലെ താമസം പൂര്&#x200d;ത്തിയാക്കി ഭാര്യ ഹലീമയോടും മകന്&#x200d; ഫാഇസിനോടുമൊപ്പം അറഫായില്&#x200d; വാഹനമിറങ്ങി നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്&#x200d; സന്നദ്ധ സേവകരും മറ്റും ചേര്&#x200d;ന്ന് ഹാജിമാര്&#x200d;ക്ക് വേണ്ടി തയാറാക്കിയ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.</p>
<p>നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി മൃതദേഹം മക്കയില്&#x200d; കബറടക്കുമെന്ന് ബന്ധുക്കള്&#x200d;. ഫൈസല്&#x200d; മറ്റൊരു മകനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mancheri-native-collapsed-and-died-in-arafa-during-hajj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് അറഫാ സംഗമം; ഹജ്ജ് തീര്&#x200d;ത്ഥാടകര്&#x200d; മിനായില്&#x200d; നിന്നും അറഫയിലേക്ക്</title>
		<link>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html</link>
					<comments>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Jun 2024 07:07:47 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[news]]></category>
		<category><![CDATA[prayers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300252</guid>

					<description><![CDATA[പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.&#8221; &#8220;അന്ത്യപ്രവാചകര്&#x200d; മുഹമ്മദ് നബി [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.</p>
<p>ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.&#8221;</p>
<p>&#8220;അന്ത്യപ്രവാചകര്&#x200d; മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്&#x200d; പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്&#x200d; നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്&#x200d;ന്ന പണ്ഡിതനും മസ്ജിദുല്&#x200d; ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്&#x200d; ബിന്&#x200d; ഹമദ് അല്&#x200d;മുഹൈഖ്‌ലിയാണ് നേതൃത്വം നല്&#x200d;കുക.</p>
<p>അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്&#x200d; മുസ്ദലിഫയില്&#x200d; രാപ്പാര്&#x200d;ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്&#x200d; ദിനത്തില്&#x200d; ജംറകളില്&#x200d; എറിയാനുള്ള കല്ലുകള്&#x200d; ശേഖരിച്ചാണ് ഹാജിമാര്&#x200d; മിനായിലേക്ക് യാത്ര തിരിക്കുക.&#8221;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arafa-meeting-today-hajj-pilgrims-from-mina-to-arafa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറഫ സംഗമം ഇന്ന്; അറഫയിലേക്ക് ഹാജിമാര്&#x200d; നീങ്ങി തുടങ്ങി</title>
		<link>https://www.chandrikadaily.com/arafa-meeting-today-the-pilgrims-started-moving-towards-arafa.html</link>
					<comments>https://www.chandrikadaily.com/arafa-meeting-today-the-pilgrims-started-moving-towards-arafa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Jun 2023 03:13:28 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261616</guid>

					<description><![CDATA[മനമുരുകുന്ന പ്രാര്&#x200d;ഥനയോടെ തീര്&#x200d;ഥാടക ലക്ഷങ്ങള്&#x200d; ഇന്ന് അറഫയില്&#x200d; സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്&#x200d; നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികള്&#x200d; ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവില്&#x200d; ഒഴുകുയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ സംഗമം അറഫയില്&#x200d; കണ്&#x200d;കുളിര്&#x200d;മയുള്ള കാഴ്ചയാവും. ആഭ്യന്തര, വിദേശ തീര്&#x200d;ഥാടകരടക്കം 20 ലക്ഷത്തിലേറെ പേര്&#x200d; ഇന്ന് അറഫയില്&#x200d; എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമത്തിനാണ് മൈതാനം സാക്ഷിയാവുക. വിശാലമായ അറഫ മൈതാനത്തെ നമിറ മസ്ജിദില്&#x200d; നടക്കുന്ന പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമാവുക. [&#8230;]]]></description>
										<content:encoded><![CDATA[<p>മനമുരുകുന്ന പ്രാര്&#x200d;ഥനയോടെ തീര്&#x200d;ഥാടക ലക്ഷങ്ങള്&#x200d; ഇന്ന് അറഫയില്&#x200d; സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്&#x200d; നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികള്&#x200d; ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവില്&#x200d; ഒഴുകുയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ സംഗമം അറഫയില്&#x200d; കണ്&#x200d;കുളിര്&#x200d;മയുള്ള കാഴ്ചയാവും. ആഭ്യന്തര, വിദേശ തീര്&#x200d;ഥാടകരടക്കം 20 ലക്ഷത്തിലേറെ പേര്&#x200d; ഇന്ന് അറഫയില്&#x200d; എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമത്തിനാണ് മൈതാനം സാക്ഷിയാവുക.</p>
<p>വിശാലമായ അറഫ മൈതാനത്തെ നമിറ മസ്ജിദില്&#x200d; നടക്കുന്ന പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമാവുക. ഇന്നലെ രാത്രി തന്നെ തീര്&#x200d;ഥാടക ലക്ഷങ്ങള്&#x200d; അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് മധ്യാഹ്നം മുതല്&#x200d; സൂര്യാസ്തമയം വരെയാണ് അറഫയില്&#x200d; ഹാജിമാര്&#x200d; സംഗമിക്കുക. മസ്ജിദുന്നമിറയില്&#x200d; മുതിര്&#x200d;ന്ന പണ്ഡിതസഭാംഗ ശൈഖ് ഡോ യൂസുഫ് ബിന്&#x200d; മുഹമ്മദ് ബിന്&#x200d; സഈദ് അറഫ സംഗമം പ്രഭാഷണം നിര്&#x200d;വഹിക്കും.</p>
<p>ലോകത്തിന്റെ വിവിധ കോണുകളിലുള്ള കോടിക്കണക്കിന് വിശ്വാസികള്&#x200d; മനസ്സുകൊണ്ടും ആത്മാവ്‌കൊണ്ടും അറഫയിലെത്തും. വ്രതമെടുത്ത് അവര്&#x200d; ഹജ്ജിനോട് ഐക്യപ്പെടും. സൂര്യാസ്തമയം കഴിഞ്ഞാലുടന്&#x200d; തീര്&#x200d;ഥാടകര്&#x200d; മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് രാപ്പാര്&#x200d;ക്കല്&#x200d;. ആകാശം മേല്&#x200d;ക്കൂരയാക്കി ഇവിടെ വിശ്രമിക്കും. ശനിയാഴ്ച പുലര്&#x200d;ച്ച ജംറയില്&#x200d; പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്&#x200d;ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തില്&#x200d; വിശ്രമിച്ചശേഷമാണ് മറ്റു കര്&#x200d;മങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കുക.</p>
<p>ഇന്ത്യയില്&#x200d; നിന്നെത്തിയ ഒന്നേമുക്കാല്&#x200d; ലക്ഷം ഹാജിമാര്&#x200d; ഞായറാഴ്ച മുതല്&#x200d; അറഫയിലേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 84000 തീര്&#x200d;ഥാടകര്&#x200d;ക്കും മെട്രോ ട്രെയിന്&#x200d; സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനുറ്റ്‌കൊണ്ട് മിനായില്&#x200d; നിന്ന് അറഫയില്&#x200d; എത്താനാവും. മറ്റുള്ള തീര്&#x200d;ഥാടകര്&#x200d; ബസ് മാര്&#x200d;ഗമാണ് അറഫയിലെത്തുന്നത്. മക്കയിലെ ആശുപത്രികളില്&#x200d; കഴിയുന്ന 2മലയാളികള്&#x200d; ഉള്&#x200d;പ്പെടെ പതിനഞ്ചോളം തീര്&#x200d;ഥാടകര്&#x200d;ക്കാണ് മിനായില്&#x200d; എത്താന്&#x200d; കഴിയാതിരുന്നത്. ഇവരെ അറഫയില്&#x200d; നേരിട്ട് എത്തിക്കാനാവുമെന്ന് ഇന്ത്യന്&#x200d; ഹജ്ജ് മിഷന്&#x200d; അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arafa-meeting-today-the-pilgrims-started-moving-towards-arafa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജാജിമാര്&#x200d; അറഫയില്&#x200d;</title>
		<link>https://www.chandrikadaily.com/hajaj-in-arafa.html</link>
					<comments>https://www.chandrikadaily.com/hajaj-in-arafa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Aug 2018 12:20:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[hajj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99662</guid>

					<description><![CDATA[&#160; അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്&#x200d;മഭൂമിയും തല്&#x200d;ബിയ്യത് മന്ത്രങ്ങളാല്&#x200d; മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്&#x200d; അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്&#x200d;ഥാടകര്&#x200d; ഇന്നലെ മിനയില്&#x200d; രാപാര്&#x200d;ത്ത ശേഷം ഇന്ന് പുലര്&#x200d;ച്ചെ മുതല്&#x200d; അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്&#x200d; ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നമസ്‌കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്&#x200d;മഭൂമിയും തല്&#x200d;ബിയ്യത് മന്ത്രങ്ങളാല്&#x200d; മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്&#x200d; അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്&#x200d;ഥാടകര്&#x200d; ഇന്നലെ മിനയില്&#x200d; രാപാര്&#x200d;ത്ത ശേഷം ഇന്ന് പുലര്&#x200d;ച്ചെ മുതല്&#x200d; അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്&#x200d; ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്&#x200d; ളുഹര്&#x200d; നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. തുടര്&#x200d;ന്ന് ളുഹര്&#x200d;, അസര്&#x200d; നമസ്‌കാരങ്ങള്&#x200d; രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്&#x200d;ഥനകളും ദിക്റുകള്&#x200d; ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്&#x200d; അറഫയില്&#x200d; കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്&#x200d;ക്കും. മുസദ്ലിഫയില്&#x200d; എത്തിയ ശേഷമാണ് ഹാജിമാര്&#x200d; മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്&#x200d; നിര്&#x200d;വഹിക്കുക. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്&#x200d; അഖ്ബയില്&#x200d; പിശാചിനെ കല്ലെറിയല്&#x200d; ചടങ്ങ് നിര്&#x200d;വഹിക്കും. തുടര്&#x200d;ന്നുള്ള മൂന്ന് ദിവസങ്ങളില്&#x200d; നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്&#x200d; മിനയില്&#x200d; നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്&#x200d; കര്&#x200d;മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്&#x200d; ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്&#x200d;വഹിക്കുകയും ചെയ്യും. ചില ഹാജിമാര്&#x200d; കല്ലേറ് മുഴുവന്&#x200d; പൂര്&#x200d;ത്തിയാക്കിയാണ് ത്വവാഫും സഅ്യും നിര്&#x200d;വഹിക്കുക.</p>
<p><strong>അറഫയാണ് ഹജ്ജ്:</strong><br />
<strong>സമത്വത്തിന്റെ മഹാ സന്ദേശം.</strong><br />
സ്വര്&#x200d;ഗത്തില്&#x200d; നിന്ന് ഇറക്കപ്പെട്ട ശേഷം ഭൂമിയില്&#x200d; വെച്ച് ആദി പിതാവിന്റെയും മാതാവിന്റെയും ആദ്യ സംഗമസ്ഥാനം. ഭൂമിയിലെ മാനവചരിത്രം അറഫയില്&#x200d; നിന്നാരംഭിക്കുന്നു. വളരെ ലളിതമായി, എല്ലാ ആര്&#x200d;ഭാടങ്ങളും ഉപേക്ഷിച്ച് രണ്ടു കഷ്ണം ശുഭ്ര വസ്ത്രധാരികളായി ഹാജിമാര്&#x200d; അവിടെ സമ്മേളിക്കുന്നു. വര്&#x200d;ണ, വര്&#x200d;ഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളോ സ്ഥാനമാന പദവി വലുപ്പ വ്യത്യാസങ്ങളോ ഇല്ലാതെ. അസൂയ, പക, വിദ്വേഷം, വൈരാഗ്യം, ശത്രുത, വിഭാഗീയത, നീരസം തുടങ്ങിയ ദുര്&#x200d;ഗുണങ്ങളൊന്നും ഇല്ലാതെ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളായ സമന്മാരാണെന്ന ദൃഢബോധ്യത്തില്&#x200d; സമാധാനത്തോടെ സ്‌നേഹം പങ്കിടാന്&#x200d; സഹകരണത്തോടെ വര്&#x200d;ത്തിക്കാന്&#x200d; തയ്യാറാണെന്ന ഉള്ളിലുള്ള വിശ്വാസത്തിന്റെ ബഹിര്&#x200d;സ്ഫുരണമാണ്.<br />
പ്രതീകാത്മകമാണ് അറഫയിലെ നിര്&#x200d;ത്തവും പ്രാര്&#x200d;ത്ഥനകളും. (അല്ലാഹു മനുഷ്യനെ ആദ്യമായി സൃഷ്ടിച്ച ശുദ്ധ പ്രകൃതിയില്&#x200d;. അതിനാലാണ് ശരിയായി ഹജ്ജ് ചെയ്താല്&#x200d; നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകും. ഹജ്ജിനുള്ള പ്രതിഫലം സ്വര്&#x200d;ഗമല്ലാതെ മറ്റൊന്നുമില്ല. എന്നൊക്കെ നാം പഠിപ്പിക്കപ്പെട്ടത്.) അതിന് ശേഷവും ഒരാള്&#x200d; സത്യവിശ്വാസികളോട് പോലും വിഭാഗീയതയും പക്ഷപാതിത്വവും സ്ഥാനമാന പദവി വലുപ്പമേന്മകളും കാട്ടുന്ന മനസ്ഥിതിയിലാണെങ്കില്&#x200d; അയാള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; അറഫയില്&#x200d; നിന്നിട്ടില്ല. അറഫയില്ലെങ്കില്&#x200d; ഹജ്ജില്ല. ഉപേക്ഷിക്കേണ്ടതൊന്നും ഉപേക്ഷിക്കാന്&#x200d; തയ്യാറെല്ലങ്കില്&#x200d; പണവും സമയവും അധ്വാനവും പാഴാക്കലാവും ഫലം.</p>
<p><img loading="lazy" class="alignnone wp-image-99670" src="https://www.chandrikadaily.com/wp-content/uploads/2018/08/mina-yathra_1908-300x169.jpg" alt="" width="612" height="345" srcset="https://www.chandrikadaily.com/wp-content/uploads/2018/08/mina-yathra_1908-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/mina-yathra_1908-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/mina-yathra_1908-746x420.jpg 746w, https://www.chandrikadaily.com/wp-content/uploads/2018/08/mina-yathra_1908.jpg 750w" sizes="(max-width: 612px) 100vw, 612px" /><br />
&#8216;ഹേ; മനുഷ്യരേ, തീര്&#x200d;ച്ചയായും നിങ്ങളെ നാം ഒരു ആണില്&#x200d; നിന്നും ഒരു പെണ്ണില്&#x200d; നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്&#x200d; അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്&#x200d;ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്&#x200d; ഏറ്റവും ആദരണീയന്&#x200d; നിങ്ങളില്&#x200d; ഏറ്റവും ധര്&#x200d;മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്&#x200d;ച്ചയായും അല്ലാഹു സര്&#x200d;വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (49:13)&#8217;. പ്രവാചകന്റെ വിടവാങ്ങള്&#x200d; പ്രസംഗത്തില്&#x200d; നിന്ന്: &#8216;ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്, നിങ്ങളെല്ലാം ആദമില്&#x200d;നിന്നുള്ളവരാണ്, ആദമോ മണ്ണില്&#x200d;നിന്നും. അതിനാല്&#x200d; അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ&#8217;. അറഫയിലാണ് പ്രവാചകന്&#x200d; (സ) സാര്&#x200d;വലൗകിക സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മഹാവിളംബരം ഏറ്റവും ഒടുവില്&#x200d; നടത്തിയത്. ജാതി, മത, വര്&#x200d;ഗ, വര്&#x200d;ണ, ദേശ, ഭാഷാ, പാര്&#x200d;ട്ടി, ഗ്രൂപ്പ് വിഭാഗങ്ങളായി തമ്മില്&#x200d; തല്ലി തലകീറുകയും ചോര ചിന്തുകയും ചെയ്യുന്ന സമകാലിക ലോക ജനതക്ക് പഠിക്കാന്&#x200d; അറഫാ സമ്മേളനത്തില്&#x200d; ധാരാളം പാഠങ്ങളുണ്ട്.<img loading="lazy" class="alignnone wp-image-99677" src="https://www.chandrikadaily.com/wp-content/uploads/2018/08/1288471-424501449-300x190.jpg" alt="" width="625" height="396" srcset="https://www.chandrikadaily.com/wp-content/uploads/2018/08/1288471-424501449-300x190.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/1288471-424501449-662x420.jpg 662w, https://www.chandrikadaily.com/wp-content/uploads/2018/08/1288471-424501449.jpg 670w" sizes="(max-width: 625px) 100vw, 625px" /><br />
ഹിജ്‌റയും ജിഹാദും ഒരുമിക്കുന്ന ഒരാരാധനയാണ് ഹജ്ജ്. രണ്ടിലും ആത്മബലിയുണ്ട്. ഹിജ്‌റയെന്നാല്&#x200d; ഒരു സ്ഥലത്ത് നിന്ന് ഭൗതികമായി മറ്റൊരു സ്ഥലത്തേക്കുള്ള പലായനമല്ല, മറിച്ച് ഒരവസ്ഥയില്&#x200d; നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്&#x200d;ത്തനമാണ്. വ്യക്തമായി പറഞ്ഞാല്&#x200d; അജ്ഞതയില്&#x200d; നിന്ന് ദൈവാര്&#x200d;പ്പണത്തിലേക്കുള്ള പ്രയാണം എന്ന് പറയാം.<img loading="lazy" class="alignnone wp-image-99676" src="https://www.chandrikadaily.com/wp-content/uploads/2018/08/1288191-1355640535-300x200.jpeg" alt="" width="506" height="337" srcset="https://www.chandrikadaily.com/wp-content/uploads/2018/08/1288191-1355640535-300x200.jpeg 300w, https://www.chandrikadaily.com/wp-content/uploads/2018/08/1288191-1355640535-630x420.jpeg 630w, https://www.chandrikadaily.com/wp-content/uploads/2018/08/1288191-1355640535.jpeg 670w" sizes="(max-width: 506px) 100vw, 506px" /><br />
ദൈവ സമര്&#x200d;പ്പണം (സ്രഷ്ടാവിന്റെ ആജ്ഞ അനുസരിച്ച് ജീവിക്കല്&#x200d;) പ്രപഞ്ചത്തിന്റെ പ്രകൃതമാണ്. അതാണ് സത്യപാത. ആദി ഊര്&#x200d;ജത്തില്&#x200d; തുടങ്ങി അണു മുതല്&#x200d; ബ്രഹ്മാണ്ഡകടാഹം വരെ അത് കണിശമായി പാലിച്ചുപോരുന്നു എന്നതിന് ഈ മഹാപ്രപഞ്ചത്തിലെ ഓരോ ഊര്&#x200d;ജ ചലനവും അണുവും സാക്ഷിയാണ്. തെരെഞ്ഞെടുപ്പ് അധികാരം നല്&#x200d;കപ്പെട്ടിട്ടുള്ള മനുഷ്യ മനസ്സ് മാത്രം അത് കൃത്യമായി പാലിക്കാതെ അധികാര ദുര്&#x200d;വിനിയോഗം നടത്തുന്നു. നഫ്‌സുല്&#x200d; അമ്മാറ പിശാചിനൊപ്പംകൂടി ദേഹേച്ഛകള്&#x200d; ആസ്വദിക്കാനാണ് അങ്ങനെ ചെയ്യുന്നത്. അത് അസത്യവും അധര്&#x200d;മവും ക്രമരഹിതവുമാണ്. അപകടകരമായ ജീവിത പരാജയത്തിന്റെ വഴി. ദേഹേച്ഛകളുടെ താല്&#x200d;പര്യങ്ങളുടെ തടവറയില്&#x200d; നിന്ന് മനസ്സിനെ മോചിപ്പിച്ചെടുക്കാന്&#x200d;, ആസ്വദിച്ച് ശീലിച്ച പ്രിയപ്പെട്ട പലതിനെയും ബലി നല്&#x200d;കേണ്ടിവരും. അതിന് വേഷഭൂഷാധികളിലും പരിസ്ഥിതിയിലും സ്ഥലത്തിലും മാറ്റം വേണ്ടിവരും. അവിടെയാണ് ഹിജ്‌റയും ജിഹാദും ബലിയുമൊക്കെ കടന്നുവരുന്നത്.<br />
ത്വവാഫ് ഒരു പ്രകടനവും പ്രഖ്യാപനവുമാണ്. ഖുറൈശികള്&#x200d; ഒരാരോപണം പ്രചരിപ്പിച്ചു: &#8216;സുഭിക്ഷമായി നമ്മോടൊപ്പം മക്കയില്&#x200d; കഴിഞ്ഞിരുന്ന വേണ്ടപ്പെട്ട പലരും മുഹമ്മദിന്റെ കൂടെക്കൂടി മദീനയിലേക്ക് പോയപ്പോള്&#x200d; പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പേക്കോലങ്ങളായി മാറി&#8217; ഈ വിവരം പ്രവാചകന്റെ ചെവിയിലുമെത്തി. പുരുഷ ഹാജിമാരെല്ലാം ഒരു തോള്&#x200d; ഒഴിവാക്കി ഇഹ്‌റാം വസ്ത്രം ധരിച്ച് തങ്ങളുടെ ആരോഗ്യം പ്രദര്&#x200d;ശിപ്പിക്കാന്&#x200d; പ്രവാചകന്&#x200d; നിര്&#x200d;ദ്ദേശിച്ചു. അതോടൊപ്പം ചിട്ടയായി അടിവെച്ചടിവെച്ച് പട്ടാളത്തെപ്പോലെ കഅബയെ വലയം ചെയ്യുന്ന മുസ്‌ലിംകളെ കീഴ്‌പ്പെടുത്താന്&#x200d; ഇനി ഖുറൈശികള്&#x200d;ക്കോ മറ്റോ സാധ്യമല്ലന്ന സന്ദേശം നല്&#x200d;കാനും പ്രവാചകന്&#x200d; ത്വവാഫിന്റെ ക്രമീകരണത്തിലൂടെ ഉദ്ദേശിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടെയും എപ്പോഴും അല്ലാഹുവിനെ വിട്ടു പോകാതെ, ഈ മന്ദിരത്തെ വലയം ചെയ്യുന്ന പോലെ, അല്ലാഹുവിന്റെ ഹുദൂദ് (അതിര്&#x200d;വരമ്പുകള്&#x200d;, മറ്റുവാക്കില്&#x200d; പറഞ്ഞാല്&#x200d; ശരീഅത്ത്) പാലിക്കാന്&#x200d; ഞങ്ങളിതാ തയ്യാറാണ് എന്ന പ്രഖ്യാപനത്തിന്റെ പ്രതീകമാണ് ആ പ്രദക്ഷിണം. &#8216;അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്&#x200d; അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു.&#8217; (65:1).<br />
സഅ&#8217;യ് ആണ് ഹജ്ജിലെ മറ്റൊരു പ്രധാന പ്രതീകം. ദാഹാര്&#x200d;ത്തനായ പുത്രന് ജലം നല്&#x200d;കാന്&#x200d; സഫാ, മര്&#x200d;വ മലകള്&#x200d;ക്കിടയില്&#x200d; മാതാവ് ഹാജറ ഓടിയും നടന്നും അധ്വാനിച്ച ചരിത്രപ്രസിദ്ധമായ സംഭവ കഥയെ ഓര്&#x200d;മിപ്പിക്കുന്ന സഅ&#8217;യ് എന്ന പ്രതീകാത്മക കര്&#x200d;മം ജീവിതത്തിന്റെ നേര്&#x200d; ചിത്രമാണ്. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് കുഞ്ഞിന്റെ ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; സ്വന്തം ജീവന്&#x200d; പണയം വെച്ച് അധ്വാനിച്ച ഹാജറയെപ്പോലെ ഈ ദീന്&#x200d; നിലനിര്&#x200d;ത്തി അധ്വാനിക്കാന്&#x200d; ഞാനിതാ തയ്യാറാണ് നാഥാ എന്ന ഹാജിയുടെ വിളംബരമാണ് സഅ&#8217;യ്.<br />
മനുഷ്യന്&#x200d; = പ്രയത്‌നം.<br />
മനുഷ്യന് താന്&#x200d; പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല (53:39). അതിന് തക്കവണ്ണമാണ് അവന്&#x200d; സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. &#8216;തീര്&#x200d;ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു(90:4)&#8217;. &#8216;ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു (84:6)&#8217;.<br />
ജലം അന്വേഷിച്ച് പാരവശ്യത്തോടെ പാഞ്ഞ ഹാജറക്ക് പ്രത്യക്ഷത്തില്&#x200d; ആ പ്രയത്‌നത്തില്&#x200d; വിജയിക്കുന്ന അടയാളമൊന്നും കാണാനുണ്ടായിരുന്നില്ല. എന്നാല്&#x200d; ഒരു പ്രവാചകന്റെ കീഴില്&#x200d; ശരിയായ സത്യവിശ്വാസ ജീവിത പരിശീലനം നേടിയിരുന്ന ഹാജറ അവസാനിക്കാത്ത പ്രതീക്ഷയോടും അതിലേറെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടും ക്ഷമയോടെ പ്രയത്‌നം ആവര്&#x200d;ത്തിച്ചത് സത്യവിശ്വാസികള്&#x200d;ക്ക് മാതൃകയാവാനാണ് ആവര്&#x200d;ത്തനം. ഹാജറയുടെ അധ്വാനമല്ല അവര്&#x200d;ക്ക് ജലം നേടിക്കൊടുത്തത്. ഇസ്മാഈലിന്റെ കുഞ്ഞിക്കാലുകള്&#x200d; പതിച്ചിടത്ത് അല്ലാഹുവിന്റെ പ്രത്യേക ഇടപെടല്&#x200d; കൊണ്ടാണ് കുളിര്&#x200d;നീരുറവ പൊട്ടി ഒഴുകിയത്. മനുഷ്യപ്രയത്‌നം അല്ലാഹു സ്വീകരിച്ചു കൊണ്ട് അവന്റെ യുക്തി അനുസരിച്ചാണ് ഫലം നല്&#x200d;കുക എന്നൊരു പാഠവും ഇതിലൂടെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെയെല്ലാം കാര്യം അങ്ങനെ തന്നെയാണ്. അതിനാലാണ് ചില പ്രാര്&#x200d;ത്ഥനകള്&#x200d;ക്കും പ്രയത്‌നങ്ങള്&#x200d;ക്കും നാം അവ ആത്മാര്&#x200d;ഥമായി ചെയ്യുമ്പോഴും പ്രതീക്ഷിക്കുന്ന രീതിയില്&#x200d; ഫലം ലഭിക്കാത്തത്. അതുകൊണ്ട് പ്രാര്&#x200d;ത്ഥനയോ പ്രയത്‌നമോ പാഴായിപ്പോയി എന്ന് സത്യവിശ്വാസി നിരാശപ്പെടേണ്ടതില്ല. കാര്യങ്ങളുടെ സമ്പൂര്&#x200d;ണ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അടിമക്ക് ഉത്തമമായത് അടിമയെക്കാല്&#x200d; ഏറ്റവും നന്നായി അറിയുന്നത് സര്&#x200d;വജ്ഞനായ സംരക്ഷകനാണ്. ഈ യാഥാര്&#x200d;ഥ്യം മനസ്സില്&#x200d; ദൃഢമാകുമ്പോള്&#x200d; മനുഷ്യന്&#x200d; വിധിയോട് സംതൃപ്തമായി പൊരുത്തപ്പെട്ട് ശാന്തമായി മൂന്നാട്ട് നീങ്ങും. അതിനാല്&#x200d; സത്യവിശ്വാസി ഏത് അങ്കലാപ്പിനിടയിലും പ്രതീക്ഷാനിര്&#x200d;ഭരനും ശുഭാപ്തി വിശ്വാസിയുമായിരിക്കും. അതാണ് ഹാജറയിലൂടെ അല്ലാഹു പ്രകടമാക്കുന്നത്.<br />
പുത്ര ബലിക്ക് ദൈവിക നിര്&#x200d;ദ്ദേശം ലഭിച്ചപ്പോള്&#x200d; അതില്&#x200d; നിന്ന് ഇബ്രാഹീം നബി(അ)യെ പിന്തിരിപ്പിക്കാന്&#x200d; ശ്രമിച്ച പൈശാചിക പ്രേരണയെ തുരത്താനാണ് അദ്ദേഹം കല്ലെറിഞ്ഞത്. സത്യവിശ്വാസികള്&#x200d; പൈശാചിക ദുര്&#x200d;ബോധനങ്ങള്&#x200d;ക്കെതിരെ പ്രതിരോധം തീര്&#x200d;ക്കുന്നതിന്റെ പ്രതീകമാണ് കല്ലേറ്. സ്തൂപങ്ങളിലേക്കല്ല സ്വന്തം ഹൃദയത്തിലേക്കാണ് ആ ഏറ് ചെന്നു പതിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രിയത്തെക്കുറിച്ച് സംസാരിക്കുമ്പോള്&#x200d; &#8216;മക്കളില്ലാത്ത എനിക്ക് ഒരു പുത്രനുണ്ടായാല്&#x200d; അവനെയും അല്ലാഹുവിന്റെ തൃപ്തിക്ക് ബലി നല്&#x200d;കാന്&#x200d; ഞാന്&#x200d; തയ്യാറാണന്ന് &#8216; ഒരിക്കല്&#x200d; ഇബ്രാഹീം നബി പറഞ്ഞതായി കഥയുണ്ട്. അത് പരീക്ഷിക്കാനായിരുന്നു പുത്ര ബലി കല്&#x200d;പന. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിന്റെ തൃപ്തിക്കായി ബലി നല്&#x200d;കുക, അതാണ് ബലിയുടെ സന്ദേശം. അപ്പോള്&#x200d; നാം അവനവന്റെ ഇസ്മാഈലിനെ അല്ലാഹുവിന്റെ തൃപ്തിക്കായി ബലി കൊടുക്കുക. സത്യവിശ്വാസ സാക്ഷ്യത്തിന്റെ ഔന്നിത്യമാണത്.<img loading="lazy" class="alignnone wp-image-99674" src="https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-300x300.jpg" alt="" width="548" height="548" srcset="https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-300x300.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-768x768.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-1024x1024.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-696x696.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-1068x1068.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f-420x420.jpg 420w, https://www.chandrikadaily.com/wp-content/uploads/2018/08/48c4f89a-fcde-4ed0-862d-7846fa80274f.jpg 1117w" sizes="(max-width: 548px) 100vw, 548px" /><img loading="lazy" class="alignnone wp-image-99673" src="https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-300x174.jpg" alt="" width="645" height="374" srcset="https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-300x174.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-768x445.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-1024x593.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-696x403.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d-725x420.jpg 725w, https://www.chandrikadaily.com/wp-content/uploads/2018/08/41d1c623-8edd-4563-aa7e-8e69d446d71d.jpg 1036w" sizes="(max-width: 645px) 100vw, 645px" /><img loading="lazy" class="alignnone wp-image-99672" src="https://www.chandrikadaily.com/wp-content/uploads/2018/08/07d92985-cb26-4774-894b-6195087cb8b0-300x238.jpg" alt="" width="642" height="509" srcset="https://www.chandrikadaily.com/wp-content/uploads/2018/08/07d92985-cb26-4774-894b-6195087cb8b0-300x238.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/07d92985-cb26-4774-894b-6195087cb8b0-696x552.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/07d92985-cb26-4774-894b-6195087cb8b0-530x420.jpg 530w, https://www.chandrikadaily.com/wp-content/uploads/2018/08/07d92985-cb26-4774-894b-6195087cb8b0.jpg 757w" sizes="(max-width: 642px) 100vw, 642px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajaj-in-arafa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുപത് ലക്ഷം തീര്‍ഥാടകര്‍  അറഫയില്‍ സംഗമിച്ചു</title>
		<link>https://www.chandrikadaily.com/%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 31 Aug 2017 16:27:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[hajj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42544</guid>

					<description><![CDATA[&#160; ഇസ്‌ലാമിക മാനവികതയുടെ മഹത്തായ സന്ദേശം ആവര്‍ത്തിച്ച് വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം പൂര്‍ത്തിയായി. രാജ്യവും ഭാഷയും വേര്‍തിരിവില്ലാതെ തല്‍ബിയ്യത്തിന്റെ മന്ത്രവും തൂവെള്ള വസ്ത്രവുമായി ഇരുപത് ലക്ഷത്തിലധികം വിശ്വാസികളാണ് അറഫയില്‍ സംഗമിച്ചത്. തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. കേരളത്തിലും ഇന്നാണ് ബലിപെരുന്നാള്‍. അറഫ സംഗമം പൂര്‍ത്തയാക്കി ഇന്നലെ സൂര്യാസ്തമയത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. ഇവിടെ രാപാര്‍ത്ത ശേഷം ഇന്ന് രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നിര്‍വഹിക്കും. നമിറ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇസ്‌ലാമിക മാനവികതയുടെ മഹത്തായ സന്ദേശം ആവര്&#x200d;ത്തിച്ച് വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്&#x200d;മമായ അറഫ സംഗമം പൂര്&#x200d;ത്തിയായി. രാജ്യവും ഭാഷയും വേര്&#x200d;തിരിവില്ലാതെ തല്&#x200d;ബിയ്യത്തിന്റെ മന്ത്രവും തൂവെള്ള വസ്ത്രവുമായി ഇരുപത് ലക്ഷത്തിലധികം വിശ്വാസികളാണ് അറഫയില്&#x200d; സംഗമിച്ചത്. തീര്&#x200d;ത്ഥാടക ലക്ഷങ്ങള്&#x200d; ഇന്ന് ബലിപെരുന്നാള്&#x200d; ആഘോഷിക്കും. കേരളത്തിലും ഇന്നാണ് ബലിപെരുന്നാള്&#x200d;.<br />
അറഫ സംഗമം പൂര്&#x200d;ത്തയാക്കി ഇന്നലെ സൂര്യാസ്തമയത്തിന് ശേഷം ഹാജിമാര്&#x200d; മുസ്ദലിഫയിലേക്ക് നീങ്ങി. ഇവിടെ രാപാര്&#x200d;ത്ത ശേഷം ഇന്ന് രാവിലെ മിനയിലെത്തി ജംറത്തുല്&#x200d; അഖ്ബയില്&#x200d; പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നിര്&#x200d;വഹിക്കും. നമിറ പള്ളിയില്&#x200d; നടന്ന അറഫ ഖുതുബക്കും തുടര്&#x200d;ന്നുള്ള ളുഹര്&#x200d;-അസര്&#x200d; ചുരുക്കിയുള്ള നമസ്‌കാരത്തിനും തിരുഗേഹങ്ങളുടെ സേവകന്&#x200d; സല്&#x200d;മാന്&#x200d; ബില്&#x200d; അബ്ദുല്&#x200d; അസീസ് രാജാവിന്റെ നിര്&#x200d;ദേശ പ്രകാരം സഊദി റോയല്&#x200d; കോര്&#x200d;ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാംഗവുമായ ഡോ.ശൈഖ് സഅദ് ബിന്&#x200d; നാസര്&#x200d; ശിഥ്‌രി നേതൃത്വം നല്&#x200d;കി. എല്ലാ മനുഷ്യരുടെയും അഭിമാനവും രക്തവും സമ്പത്തും പവിത്രവും പാവനുവുമാണെന്ന പ്രവാചകന്റെ വിടവാങ്ങല്&#x200d; പ്രസംഗത്തിലെ വാക്കു കള്&#x200d; ഡോ.ശിഥ്‌രി ഓര്&#x200d;മപ്പെടുത്തി. നന്മയിലും തഖ്‌വയിലും പരസ്പരം സഹകരിക്കണം.<br />
വിശുദ്ധ ഹറമിന്റെ പവിത്രതയും സുരക്ഷിതത്വവും മസ്ജിദുല്&#x200d; അഖ്‌സയുടെ സംരക്ഷണവും സുരക്ഷയും ഇസ്‌ലാമിന്റെ സുരക്ഷയുടെ ഭാഗമാണ്. വിഭാഗീയതക്കും ചിദ്രതക്കും വിശ്വാസികള്&#x200d; ശ്രമിക്കരുത്. ഹാജിമാര്&#x200d; പ്രാര്&#x200d;ഥനകളിലും കര്&#x200d;മങ്ങളിലും മാത്രം കേന്ദ്രീകരിക്കണമെന്നും ഡോ.ശിഥ്‌രി പറഞ്ഞു. സഊദിക്ക് പുറത്ത് നിന്നും 17,52,014, പേരാണ് ഹജ്ജിനത്തിയതെന്ന് സഊദി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കല്ലേറ് കര്‍മം എളുപ്പമാക്കി ജംറ പാലം</title>
		<link>https://www.chandrikadaily.com/stones.html</link>
					<comments>https://www.chandrikadaily.com/stones.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 Aug 2017 16:04:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arafa]]></category>
		<category><![CDATA[jamra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42378</guid>

					<description><![CDATA[&#160; പുതിയ ജംറ പാലം കല്ലേറ് കര്‍മത്തെ കുറിച്ച ഹജ്ജ് തീര്‍ഥാടകരുടെ പേടിസ്വപ്‌നം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സഊദി അറേബ്യ ജംറയില്‍ ബഹുനില ജംറ പാലം ആസൂത്രണം ചെയ്തത്. 450 കോടിയിലേറെ ചെലവഴിച്ചാണ് സഊദി അറേബ്യ ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. 950 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയും നാല് നിലകളുമുള്ള ജംറ പാലത്തില്‍ 11 പ്രവേശന കവാടങ്ങളും 12 എക്‌സിറ്റുകളുമുണ്ട്. ഒരിക്കലും തിരക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പുതിയ ജംറ പാലം കല്ലേറ് കര്&#x200d;മത്തെ കുറിച്ച ഹജ്ജ് തീര്&#x200d;ഥാടകരുടെ പേടിസ്വപ്‌നം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങള്&#x200d; തുടര്&#x200d;ക്കഥയായ പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്&#x200d;ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സഊദി അറേബ്യ ജംറയില്&#x200d; ബഹുനില ജംറ പാലം ആസൂത്രണം ചെയ്തത്. 450 കോടിയിലേറെ ചെലവഴിച്ചാണ് സഊദി അറേബ്യ ഈ പദ്ധതി പൂര്&#x200d;ത്തിയാക്കിയത്. 950 മീറ്റര്&#x200d; നീളവും 80 മീറ്റര്&#x200d; വീതിയും നാല് നിലകളുമുള്ള ജംറ പാലത്തില്&#x200d; 11 പ്രവേശന കവാടങ്ങളും 12 എക്‌സിറ്റുകളുമുണ്ട്. ഒരിക്കലും തിരക്ക് അനുഭവപ്പെടാത്ത നിലക്ക് ഹാജിമാരെ പലനിലകളിലേക്കായി കടത്തിവിടുന്ന നിലക്കാണ് ജംറയിലേക്കുള്ള റോഡുകള്&#x200d; നിര്&#x200d;മിച്ചിരിക്കുന്നത്. ഭാവിയില്&#x200d; ഹജ്ജ് തീര്&#x200d;ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്&#x200d;ധനവ് മുന്നില്&#x200d; കണ്ട് നിലകളുടെ എണ്ണം പതിനൊന്ന് ആയി ഉയര്&#x200d;ത്തുന്നതിന് സാധിക്കുന്ന നിലക്കാണ് പദ്ധതി നിര്&#x200d;മിച്ചിരിക്കുന്നത്.<br />
ഒന്നാം നിലയിലെ രണ്ടു പ്രവേശന കവാടങ്ങള്&#x200d; അല്&#x200d;ജൗഹറ സ്ട്രീറ്റില്&#x200d; നിന്നും സൂഖുല്&#x200d; അറബില്&#x200d; നിന്നും വരുന്ന തീര്&#x200d;ഥാടകര്&#x200d;ക്കുള്ളതാണ്. കല്ലേറ് കര്&#x200d;മം പൂര്&#x200d;ത്തിയാക്കി നേരിട്ട് അസീസിയയിലേക്ക് പോകുന്നതിന് ഇവര്&#x200d;ക്ക് സാധിക്കും. രണ്ടാം നിലയില്&#x200d; പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടം സിദ്ഖി സ്ട്രീറ്റില്&#x200d; നിന്ന് വരുന്നവര്&#x200d;ക്കുള്ളതാണ്. കിഴക്ക് ഭാഗത്തുള്ള പ്രവേശന കവാടം ജബല്&#x200d; അല്&#x200d;കബശ്, കിംഗ് ഫഹദ് തുരങ്കം എന്നിവിടങ്ങള്&#x200d; വഴി എത്തുന്ന തീര്&#x200d;ഥാടകര്&#x200d;ക്കായി നിക്കിവെച്ചിരിക്കുന്നു. ഹുദൈബിയ ടണല്&#x200d; റോഡ് വഴി എത്തുന്നവര്&#x200d;ക്ക് എലിവേറ്റര്&#x200d; കവാടം വഴിയും രണ്ടാം നിലയില്&#x200d; പ്രവേശിക്കുന്നതിന് സാധിക്കും. മൂന്നാം നിലയിലും രണ്ട് പ്രവേശന കവാടങ്ങളാണുള്ളത്. ഇതില്&#x200d; ഒന്ന് മിന മലയിലെ ബഹുനില കെട്ടിടങ്ങളില്&#x200d; നിന്നും സമീപത്ത് ആഭ്യന്തര തീര്&#x200d;ഥാടകര്&#x200d;ക്കുള്ള തമ്പുകളില്&#x200d; നിന്നും വരുന്നവര്&#x200d;ക്കും പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടം മശാഇര്&#x200d; മെട്രോ, റബ്‌വത്തുല്&#x200d;ഹദാരിം ഏരിയകളില്&#x200d; നിന്ന് വരുന്നവരുടെ ഉപയോഗത്തിനുമാണ്. ത്വല്&#x200d;അത് സിദ്ഖി സ്ട്രീറ്റില്&#x200d; നിന്ന് വരുന്നവര്&#x200d;ക്ക് എക്‌സലേറ്റര്&#x200d; പ്രവേശന കവാടം വഴിയും മൂന്നാം നിലയില്&#x200d; പ്രവേശിക്കുന്നതിന് സാധിക്കും. നാലാം നിലയില്&#x200d; മൂന്ന് പ്രവേശന കവാടങ്ങളാണുള്ളത്. ഇതില്&#x200d; ഒന്ന് അസീസിയയില്&#x200d; ഫഖീഹ് കൊമേഴ്‌സ്യല്&#x200d; സെന്ററിന് പിന്&#x200d;വശത്തുള്ള ടണല്&#x200d; വഴി എത്തുന്നവര്&#x200d;ക്കും രണ്ടാമത്തെത് മശാഇര്&#x200d; മെട്രോ വഴി എത്തുന്നവര്&#x200d;ക്കുമുള്ളതാണ്. ഈ രണ്ടു പ്രവേശന കവാടങ്ങളും പടിഞ്ഞാറ് ഭാഗത്താണ്. കിഴക്ക് ഭാഗത്തുള്ള മൂന്നാമത്തെ പ്രവേശന കവാടം അല്&#x200d;മുഅയ്‌സിം ഏരിയയില്&#x200d; നിന്ന് എത്തുന്ന തീര്&#x200d;ഥാടകര്&#x200d;ക്കുള്ളതാണ്. അടിയന്തിര സാഹചര്യങ്ങളില്&#x200d; ഉപയോഗിക്കുന്നതിനുള്ള ഹെലിപാഡുകളും ശീതീകരണ സംവിധാനവും ജംറയിലുണ്ട്. കണ്&#x200d;ട്രോള്&#x200d; റൂമുമായി ബന്ധിപ്പിച്ച നവീന ക്യാമറകളും ജംറയില്&#x200d; സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്&#x200d; വില്&#x200d;ക്കുന്ന സ്ഥാപനങ്ങള്&#x200d;, ബാര്&#x200d;ബര്&#x200d; ഷോപ്പുകള്&#x200d;, ടോയ്‌ലെറ്റുകള്&#x200d;, സിവില്&#x200d; ഡിഫന്&#x200d;സ്, റെഡ് ക്രസന്റ്, സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്&#x200d; എന്നിവയും ജംറയിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stones.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
