<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aravind kejariwal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aravind-kejariwal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Feb 2025 07:04:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aravind kejariwal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡൽഹിയുടെ രണ്ടാം പാഠം</title>
		<link>https://www.chandrikadaily.com/delhis-second-lesson.html</link>
					<comments>https://www.chandrikadaily.com/delhis-second-lesson.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 17 Feb 2025 07:04:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330300</guid>

					<description><![CDATA[കെ.പി ജലീൽ &#8220;ചൂലെടുത്തവൻ ചൂലാൽ ! &#8221; രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു. ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി [&#8230;]]]></description>
										<content:encoded><![CDATA[<p>കെ.പി ജലീൽ</p>
<p>&#8220;ചൂലെടുത്തവൻ ചൂലാൽ ! &#8221;<br />
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു.</p>
<p>ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി പാർട്ടി ഇന്ത്യയിൽ വേറിട്ട ഒരു രാഷ്ട്രീയം മുന്നോട്ടുവച്ചു എന്നതാണ് അവരെ ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലേക്ക് കൈപിടിച്ച് ആനയിച്ചത് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്യത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ഡൽഹിയിൽ കോൺഗ്രസ് സർക്കാരും ഭരണം നടത്തിക്കൊണ്ടിരിക്കവെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ പൊതുരംഗത്തെ അഴിമതിക്കെതിരെ 2011 ൽ ഡൽഹിയിൽ വലിയ സമരകോലാഹലം നടന്നത്. സമൂഹമാധ്യമം ശക്തിപ്പെട്ടു വരുന്ന കാലം. പ്രതിപക്ഷത്തെ ബി.ജെ പി യുടെ ശക്തമായ പരോക്ഷ പിന്തുണ യോടെയായിരുന്നു അത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും റിട്ട. ഐ.പി എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവും അടക്കമുള്ള രാജ്യത്തെ അറിയപ്പെടുന്ന പ്രൊഫഷനലുകൾ മുന്നോട്ടുവച്ച രാഷ്ട്രീയം മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഒരു വലിയ പ്രതീക്ഷക്ക് വക നൽകുന്നത് തന്നെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ ഭരണകൂട ബലഹീനത മുതലെടുക്കുകയായിരുന്നു സത്യത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും. ഡൽഹി കോമൺവെൽത്ത് അഴിമതിയുടെയും കോൺഗ്രസിനെതിരായ സിഖ് വിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പൊതു പ്രവർത്തക അഴിമതിക്കെതിരായ ലോക്പാൽബില്ലിനു വേണ്ടിയായിരുന്നു അന്നത്തെ സമരം . പതുക്കെ അണ്ണാ ഹസാരെയും പ്രശാന്ത് ഭൂഷണും കിരൺ ബേദിയും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോയി. ബാക്കിയായത് എഞ്ചിനീയറായിരുന്ന അരവിന്ദ് കെജ്രിവാൾ മാത്രവും. 2012 നവംബർ 26 ന് ഈ പ്രസ്ഥാനം ആം ആദ്മി പാർട്ടി എന്ന പേരിൽ രൂപം മാറുകയായിരുന്നു.</p>
<p>രാജ്യ തലസ്ഥാനത്തെ ജനത മധ്യവർഗ്ഗം മുഖ്യമായും , വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ കണ്ടത് .ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ്. അഴിമതിക്കെതിരായ മുദ്രാവാക്യവും പാർട്ടിയുടെ പേരും ചിഹ്നവും കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ജനങ്ങളിൽ അതുയർത്തി . ഏതാണ്ട് ഒറ്റയാനെ പോലെയായിരുന്നു കെജ്രിവാളിൻ്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയ എന്ന ഉപ മുഖ്യമന്ത്രിയെ മാത്രമാണ് ഏക സന്തതഹചാരിയായി ജനം കാണുന്നത്.</p>
<p>2013 ലെ നിയമസഭാ തെരഞെടുപ്പിൽ 70 ൽ 28 സീറ്റുകൾ ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞതോടെയാണ് ആപ്പിൻ്റെ തലവര തെളിയുന്നത്. മൂന്നു തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് വെറും 8 സീറ്റിലേക്ക് ഒതുങ്ങുകയും ന്യൂനപക്ഷ കെജ്രിവാൾ സർക്കാരിന്ന് അവർ പിന്തുണ നൽകുകയും ചെയ്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി &#8211; 31 സീറ്റ്. ആപ്പ് നേടിയ 2015 ലെ 67 സീറ്റും 2020 ലെ 62 സീറ്റും ഡൽഹി ജനതയുടെ മനസ്സ് എന്താണെന്ന് തെളിയിക്കുന്നതായി.</p>
<p>കോൺഗ്രസിന്റെ ജനാധിപത്യ മതേതരത്വ സാമ്പത്തിക നയവും ബിജെപിയുടെ തീവ്ര വർഗീയ- ഉദാരവൽക്കരണ നയവും തമ്മിൽ ഭേദപ്പട്ട ഗാന്ധിയൻ രീതിയാണ് തങ്ങളുടേത് എന്നാണ് ആദ്യകാലത്ത്<br />
ആപ് അവകാശപ്പെട്ടിരുന്നത് . തന്നെ ഒരാൾ ചെരിപ്പറിഞ്ഞപ്പോൾ വീണ്ടും എറിയൂ എന്നാണ് കെജ്രിവാൾ ആദ്യകാലത്ത് പറഞ്ഞത് .മാത്രമല്ല പ്രതിയുടെ വീട് സന്ദർശിക്കാൻ വരെ അദ്ദേഹം തയ്യാറായി . ഇത് പുതിയ രാഷ്ട്രീയ സമവാക്യം ഇന്ത്യയിൽ രൂപപ്പെടുന്നു എന്ന പ്രത്യാശയാണ് ഡൽഹി നിവാസികളിലും പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ജനങ്ങളിലും ഉണ്ടാക്കിയത്. എന്നാൽ അഴിമതി വിരുദ്ധത വെറും പുറംമോടി മാത്രമാണെന്ന് വ്യക്തമാക്കുന്നതും മതേതരത്വം വെറും വാചാടോപമാണെന്ന് തെളിയിക്കുന്നതും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പിന്നീടുള്ള പ്രവർത്തന പന്ഥാവ്. ബിജെപിയെ ആശയപരമായി നേരിടാൻ യാതൊന്നും ഇല്ലെന്ന് അവർ തെളിയിച്ചു. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിൻറെ കൂറ്റൻ ബുൾഡോസറുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് മാത്രമായാണ് പിന്നീട് കണ്ടത് . ഇരു പാർട്ടികളും തമ്മിൽ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021 ഡൽഹി കലാപകാലത്തെയും പൗരത്വ വിരുദ്ധ സമരകാലത്തെയും പാർട്ടിയുടെ നിലപാടുകൾ. പാർട്ടിയുടെ മുസ്ലിം എം.എൽ.എ ഡൽഹി കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാര്യമായ ഒരു പ്രതികരണവും ആപ് നേതൃത്വത്തിൽ നിന്ന് ഉണ്ടായില്ല .</p>
<p>പൗരത്വ സമരകാലത്തും ജെ.എൻ. യുവിലെയും ജാമിയ മില്ലിയ്യയുടെയും വിദ്യാർത്ഥിസമര കാലത്തും കെജ്രിവാളിനെ ആരും കണ്ടില്ല ,കേട്ടില്ല. വഴിതടയൽ സമരം നടത്തുമ്പോൾ അതിനെതിരെ കേന്ദ്രസർക്കാരിൻറെ പോലീസിനോടൊപ്പം ആയിരുന്നു ആ പാർട്ടിയും മുഖ്യമന്ത്രിയും .ഡൽഹിയിലെ സർക്കാരിനെതിരായി നീങ്ങുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും ആവാതെ പാർട്ടി അണികൾ വിറങ്ങലിച്ചുനിന്നു . ന്യൂനപക്ഷങ്ങളെ വേട്ടയാടി ബുൾഡോസർ രാജ് അരങ്ങ് തകർക്കുമ്പോൾ സിപിഎം നേതാവ് വൃന്ദകാരാട്ട് അല്ലാതെ ആ സ്ഥാനത്ത് കെജ്രിവാളുടെയോ സിസോദിയയുടെ യോ ഒച്ച ആരും കേട്ടില്ല . ഗാന്ധിയൻ സാമ്പത്തികമോ സമരരീതിയോ ആം ആദ്മിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പഞ്ചാബിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപതറിയപ്പോൾ ബിജെപിയെ അല്ല ആം ആദ്മി പാർട്ടിയെയാണ് സിഖ് ജനത സ്വീകരിച്ചത്. അവിടെ ഭഗവത് മന്നിൻറെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ അവിടെയും അഴിമതി വിരുദ്ധത വീൺവാക്ക് മാത്രമായി. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്താകമാനം പാർട്ടി പിടിമുറുക്കും എന്ന് കരുതിയതും അസ്ഥാനത്തായി. മതേതര കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോരാടുന്നതിനു പകരം കറൻസിയിൽ ദൈവത്തിൻറെ ചിത്രം അച്ചടിക്കണമെന്നും ഹനുമാൻ ചാലിസ പോലെ വലിയ ഹിന്ദുത്വവാക്യങ്ങൾ ഉയർത്തിയുമാണ് ബിജെപിയെ നേരിടാൻ കെജരിവാൾ ശ്രദ്ധവെച്ചത്. ഇത് വലിയ അബദ്ധമായിരുന്നു എന്ന് ആർക്കും മനസ്സിലാവും .ഒറിജിനൽ തീവ്രവാദ പാർട്ടിയുള്ളപ്പോൾ എന്തിന് അതിന്റെ ഒരു ബി ടീം ? എന്ന് ഡൽഹിയിലെ ജനത ചിന്തിച്ചതിൽ അത്ഭുതമില്ല .</p>
<p>പ്രൊഫഷനുകൾ നിയന്ത്രിച്ച പാർട്ടി പല രംഗങ്ങളിലും പുരോഗതി നേടി കൊടുത്തപ്പോൾ ഡൽഹിയിലെ ജനത കണ്ട പ്രതീക്ഷ പതുക്കെപ്പതുക്കെ അസ്തമിക്കുന്നതാണ് പിന്നീട് കണ്ടത് .വിദ്യാഭ്യാസരംഗത്തും സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആപ്പിന് ഡൽഹിയിൽ കഴിഞ്ഞു. പക്ഷേ പിന്നീട് കെജരിവാളും ജയിലിലായത്തോടെ അതെല്ലാം വെറും കുമിളകളായി. അഴിമതിക്കെതിരെ പോരാടിയവർ അഴിമതി നടത്തുന്നത് ആരോപണം മാത്രമാണെങ്കിലും അത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മദ്യ കമ്പനികളുമായി ചേർന്ന് കോടികൾ അഴിമതി നടത്തി എന്ന കേസിൽ പോലീസ് കേന്ദ്രഅന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജയിലിട്ടു. ആദ്യം സിസ്വതിയും പിന്നീട് സത്യേന്ദ്ര ജയിലിനെയും കൂട്ടിയിട്ടു അപ്പോഴെല്ലാം പ്രതികരിക്കാനാവാതെ സാധാരണക്കാരുടെയും മധ്യവർക്കാരുടെയും വിറങ്ങലിച്ചു നിന്നു. 2002 തെരഞ്ഞെടുപ്പിൽ മുന്നിൽകണ്ട് അധികാരത്തിൽ മൂന്നാമതും തിരിച്ചെത്തുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അഴിമതി ആരോപണങ്ങൾ തുടരെ നേരിട്ടത് . മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടി ബിജെപി വൻ പ്രചാരണം നടത്തി 27 വർഷത്തിനു ശേഷമാണെങ്കിലും ബിജെപിക്ക് ശക്തമായി തിരിച്ചു വരാൻ കഴിഞ്ഞു കാരണം ചിട്ടയായ അവരുടെ പ്രവർത്തനമാണ് മാത്രമല്ല പതിവ് ഹിന്ദു തീവ്ര വർഗീയത ഉന്നയിക്കാൻ ഇത്തവണ അവർ ശ്രദ്ധിച്ചതുമില്ല</p>
<p>ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ അണിയറയിൽ നിന്നുകൊണ്ടുതന്നെ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണ് ആപ് ചെയ്തത്. 62 സീറ്റ് ഉണ്ട് എന്നതായിരുന്നു അവരുടെ അമിത പ്രതീക്ഷക്ക് കാരണം. കോൺഗ്രസ് ചുരുങ്ങിയ സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലും ഇല്ലാതെ അഹങ്കാരത്തിന്റെ ഭാഷയിൽ ആയിരുന്നു അവർ. സ്വന്തം ശേഷിക്കുറവ് തിരിച്ചറിയാൻ പോലും അവർക്കായില്ല .ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച് അതിഷിയെ ഏൽപിച്ചു. അത് നിലനിർത്തുമെന്ന് പറയാനുമായില്ല. ഏത് നിമിഷവും വീണ്ടും തുറങ്കലുകൾ തുറന്നേക്കാം .അതുപോലും മുൻകൂട്ടി കാണാതെയാണ് ആപ് വൃത്തികെട്ട കളി കളിച്ചത്. അതിഷി സ്വന്തം കസേരയ്ക്ക് തൊട്ടടുത്ത് കെജ്രിവാളിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിച്ചിട്ടത് ഭീമാബദ്ധമായി. അവരെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പോലും ഫലം വേറൊന്നായാ നേ ! കെജ്രിവാളിന്റെയും സിസോദിയയുടെയും തോൽവി വിളിച്ചുപറയുന്നത് അതാണ്. പഞ്ചാബിൽ ലഭിച്ച പിന്തുണ പോലെ ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാനാണ് ആം ആദ്മി ശ്രമിച്ചത്. ഇത് മതേതര ജനാധിപക്ഷികളുടെ മണ്ണ് ഒലിച്ചു പോകാനാണ് ഇടയാക്കിയത് . ഹരിയാനയിൽ ആപ് പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ഭരണത്തിലെത്താൻ കഴിയുമായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന് 15 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ ലഭിച്ചത് തന്നെ ആപിൻ്റെ ദീർഘവീക്ഷണം ഇല്ലായ്മ യുടെ ലക്ഷണങ്ങളാണ്. രാഷ്ട്രീയത്തിലും കലയിലും ഒന്നും ഒന്നും രണ്ടല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ഇത്രയും കൂടുതൽ സീറ്റുകൾ ( 48 ) ബി.ജെ.പി ഇത്തവണ നേടില്ലായിരുന്നു.</p>
<p>ആദ്യഘട്ടത്തിൽ കോൺഗ്രസിൻ്റെ പിന്തുണയോടെ ഡൽഹി ഭരിച്ച പാർട്ടി പിന്നീട് അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ബി. ജെ. പി യേക്കാൾ കോൺഗ്രസ്സായിരുന്നു മുഖ്യശത്രു എന്ന തോന്നലാണ് പലപ്പോഴും ആപ് ഉയർത്തിവിട്ടത്. ബദൽ രാഷ്ട്രീയം എന്ന പ്രതീക്ഷയെയാണ് സത്യത്തിൽ ആപ് തച്ചു തകർത്തിരിക്കുന്നത്.<br />
ബി.ജെ പി ക്കെതിരായ ജനമുന്നേറ്റത്തെയും. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാനപരമായി വ്യക്തിത്വമാണ്. അഥവാ സ്വത്വബോധം . 13 വർഷത്തിന് ശേഷമാണെങ്കിലും പാർട്ടിയെയും കെരിവാളിനെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി സ്വന്തം ഭാവി തീരുമാനിക്കേണ്ടത് കെജ്രിവാൾ മാത്രമാണ്. അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഇന്ത്യയുടെ നവകാല രാഷ്ട്രീയം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇനിയെങ്കിലും ആരാണ് , മുഖ്യശത്രു , എന്താണ് കാര്യപരിപാടി എന്ന് തിരിച്ചറിയുകയും ആയത് പ്രഖ്യാപിക്കുകയുമാണ് കെജ്രിവാളിന് മുന്നിലെ ഒന്നാമത്തെ വിഷയം , രണ്ടാമത്തെ പാഠവും !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhis-second-lesson.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താന്&#x200d; കുഴിച്ച കുഴിയില്&#x200d; താന്&#x200d; തന്നെ</title>
		<link>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html</link>
					<comments>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sun, 09 Feb 2025 06:27:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329148</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഷം 2011 ഡല്&#x200d;ഹിയും കേന്ദ്രവും കോണ്&#x200d;ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്&#x200d;ഗ്രസിനെ ഇറക്കാന്&#x200d; എന്തുണ്ട് വഴി എന്ന ആലോചനയില്&#x200d; നിന്നാണ് ആര്&#x200d;.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്&#x200d;വാദത്തോടെ &#8216;ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷന്&#x200d;&#8217; എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷന്&#x200d; എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്&#x200d; മുന്നില്&#x200d; നിര്&#x200d;ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്&#x200d; എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്&#x200d;കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്&#x200d;, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്&#x200d;ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്&#x200d; ആര്&#x200d;.എസ്.എസിന്റെ ആയുധമായി മുന്നില്&#x200d; നിര്&#x200d;ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്&#x200d;. രാജ്യത്തെ മുഖ്യ മതേതര പാര്&#x200d;ട്ടിയുടെ ഭരണത്തില്&#x200d; ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്&#x200d; പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്&#x200d; ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.</p>
<p>ലോക്പാല്&#x200d; കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്&#x200d; ഹിന്ദുത്വ അജണ്ടകള്&#x200d;ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്&#x200d; കൊണ്ട് കോണ്&#x200d;ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്&#x200d;ക്കാലത്ത് രൂപം നല്&#x200d;കിയ ആംആദ്മി പാര്&#x200d;ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്&#x200d; ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്&#x200d; മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്&#x200d; കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്&#x200d; ആം ആദ്മി പാര്&#x200d;ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്&#x200d;ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്&#x200d;ഗ്രസിനെ തന്നെ. 13 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്&#x200d;ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്&#x200d; വന്നൊരു പാര്&#x200d;ട്ടി നേതാവായി ജന്&#x200d;ലോക് പാല്&#x200d; ബില്ലിനായി ഡല്&#x200d;ഹിയില്&#x200d; സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്&#x200d; ഇന്&#x200d;കം ടാക്സ് ജോയിന്റ് കമ്മിഷണര്&#x200d; സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്&#x200d;പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്&#x200d; 25നു പാര്&#x200d;ട്ടി നിലവില്&#x200d; വന്നു, ഡല്&#x200d;ഹിയിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; വച്ചായിരുന്നു പാര്&#x200d;ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്&#x200d;ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്&#x200d; ഒപ്പമുണ്ടാകുമെന്ന് ഡല്&#x200d;ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്&#x200d;ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.</p>
<p>തുടര്&#x200d;ച്ചയായി 15 വര്&#x200d;ഷം ഡല്&#x200d;ഹി ഭരിച്ച കോണ്&#x200d;ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്&#x200d;ഹിയില്&#x200d; ഷില ദീക്ഷിതിനെ അധികാരത്തില്&#x200d; നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്&#x200d; കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്&#x200d;ട്ടികളുമായി ചേര്&#x200d;ന്ന് കോണ്&#x200d;ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്&#x200d;ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ&#8230; എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്&#x200d;ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്&#x200d; തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്&#x200d;ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്&#x200d; ചാര്&#x200d;ത്തി. കാലിനടിയിലെ മണ്ണ് ചോര്&#x200d;ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്&#x200d; മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്&#x200d; നിര്&#x200d;ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കാന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി സ്ഥാനാര്&#x200d;ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്&#x200d; ബി.ജെ.പിയുടെ താലത്തില്&#x200d; വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്&#x200d;ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്&#x200d;ഗ്രസിനെ താഴെ ഇറക്കാന്&#x200d; മഹാരാഷ്ട്രയില്&#x200d; നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്&#x200d; ഡല്&#x200d;ഹിയില്&#x200d; പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്&#x200d;ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്&#x200d;ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്&#x200d;പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്&#x200d; പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്&#x200d; ഇതിനൊപ്പം വര്&#x200d;ഗീയത കൂടി മേമ്പൊടി ചേര്&#x200d;ത്താല്&#x200d; സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്&#x200d; വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്&#x200d;ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്&#x200d;ട്ടിയുടെ സ്വന്തം തട്ടകത്തില്&#x200d; തന്നെ വീണതിനാല്&#x200d; ദേശീയ പാര്&#x200d;ട്ടിയാവാനുള്ള ഓട്ടം തല്&#x200d;ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്&#x200d; ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്&#x200d; കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്&#x200d;ട്ടിയിലെ അവശേഷിക്കുന്ന എം.എല്&#x200d;.എമാര്&#x200d; മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്&#x200d;ഹിയില്&#x200d; ആപിനോട് സഖ്യത്തിനായി കോണ്&#x200d;ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്&#x200d; ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്&#x200d; വീണതാണ് ആപ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു; പരാതി</title>
		<link>https://www.chandrikadaily.com/bjp-workers-attacked-arvind-kejriwal.html</link>
					<comments>https://www.chandrikadaily.com/bjp-workers-attacked-arvind-kejriwal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 15:23:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314965</guid>

					<description><![CDATA[വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി.</p>
<p>വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.</p>
<p>സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എഎപിയുടെ ആരോപണം. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വാർത്താ സമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-workers-attacked-arvind-kejriwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു; ഡല്&#x200d;ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/kejriwals-chair-vacated-atishi-took-charge-as-the-chief-minister-of-delhi.html</link>
					<comments>https://www.chandrikadaily.com/kejriwals-chair-vacated-atishi-took-charge-as-the-chief-minister-of-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 08:57:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[athishi marlena]]></category>
		<category><![CDATA[delhi chief minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310472</guid>

					<description><![CDATA[മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാള്&#x200d; വീണ്ടും തിരിച്ചെത്തുന്നതിനുവേണ്ടി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.]]></description>
										<content:encoded><![CDATA[<p>അതിഷി മര്&#x200d;ലേന ഡല്&#x200d;ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഡല്&#x200d;ഹിയുടെ എട്ടാം മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി മര്&#x200d;ലേന മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാള്&#x200d; വീണ്ടും തിരിച്ചെത്തുന്നതിനുവേണ്ടി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.</p>
<p>ഡല്&#x200d;ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്&#x200d;ശനം ഉയര്&#x200d;ത്തി അതിഷി. ആം ആദ്മി പാര്&#x200d;ട്ടിയുടെ നേതാക്കളെ ജയിലിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഡല്&#x200d;ഹിയിലെ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; തടസപ്പെടുത്തുന്നതും ബിജെപിയാണെന്നും അതിഷി വിമര്&#x200d;ശിച്ചു. മുടങ്ങിക്കിടന്ന എല്ലാ പ്രവര്&#x200d;ത്തനകളും പൂര്&#x200d;ത്തിയാക്കുമെന്ന് അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്&#x200d; ജയിലിലല്ലെന്നും ബിജെപിയെ ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>അരവിന്ദ് കെജ്‌രിവാള്&#x200d; ജയിലില്&#x200d; നിന്ന് പുറത്തുവരാതിരിക്കാന്&#x200d; ബിജെപി ഗൂഢാലോചന നടത്തിയെന്നും ജനങ്ങള്&#x200d;ക്ക് മുമ്പില്&#x200d; സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം രാജിവെച്ചതെന്നും തന്നില്&#x200d; വിശ്വാസം അര്&#x200d;പ്പിച്ചതിന് കെജ്‌രിവാളിന് നന്ദിയുണ്ടെന്നും അതിഷി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kejriwals-chair-vacated-atishi-took-charge-as-the-chief-minister-of-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി മുഖ്യമന്ത്രിയായി അതിഷി മര്&#x200d;ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും</title>
		<link>https://www.chandrikadaily.com/atishi-marlena-will-be-sworn-in-as-the-chief-minister-of-delhi-today1.html</link>
					<comments>https://www.chandrikadaily.com/atishi-marlena-will-be-sworn-in-as-the-chief-minister-of-delhi-today1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 06:04:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[athishi marlena]]></category>
		<category><![CDATA[delhi chief minister]]></category>
		<category><![CDATA[news]]></category>
		<category><![CDATA[oath-taking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310264</guid>

					<description><![CDATA[ഗോപാല്&#x200d; റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്&#x200d; ഹുസൈന്&#x200d;, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മുഖ്യമന്ത്രിയായി അതിഷി മര്&#x200d;ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്&#x200d; വൈകീട്ട് 4.30ന് രാജ്ഭവനിലാണ് നടക്കുന്നത്. ഗോപാല്&#x200d; റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്&#x200d; ഹുസൈന്&#x200d;, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞാ ചടങ്ങുകള്&#x200d; ഗംഭീരമാക്കാനാണ് ആംആദ്മിയുടെ തീരുമാനം.</p>
<p>അരവിന്ദ് കെജ്‌രിവാള്&#x200d; രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്&#x200d; പുതിയ പ്രതിസന്ധി ഉടലെടുത്തത്. ആംആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്&#x200d;ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്&#x200d;ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്&#x200d; അതിഷിയെ പിന്തുണച്ചിരുന്നു. ഡല്&#x200d;ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മര്&#x200d;ലേന.</p>
<p>അരവിന്ദ് കെജ്‌രിവാള്&#x200d; മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്&#x200d; റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്&#x200d; ഹുസൈന്&#x200d; എന്നിവരെ നിലനിര്&#x200d;ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്&#x200d; അഹ്ലാവത് പുതുമുഖമാണ്. അതിഷി മന്ത്രിസഭയില്&#x200d; ആറ് പേരാണ് ഉള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atishi-marlena-will-be-sworn-in-as-the-chief-minister-of-delhi-today1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനീതിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ സഖ്യം നിങ്ങളോടൊപ്പം; കെജ്‌രിവാളിന് പിന്തുണയുമായി രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/india-stands-with-you-in-the-fight-against-injustice-rahul-gandhi-supports-kejriwal.html</link>
					<comments>https://www.chandrikadaily.com/india-stands-with-you-in-the-fight-against-injustice-rahul-gandhi-supports-kejriwal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 06:33:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[Leader of Opposition]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306514</guid>

					<description><![CDATA[കെജ്രിവാളിന് ജന്മദിനാശംസകള്&#x200d; നേര്&#x200d;ന്നാണ് രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; ഇക്കാര്യം എഴുതിയത്.]]></description>
										<content:encoded><![CDATA[<p>അനീതിക്കെതിരായ പോരാട്ടത്തില്&#x200d; ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ഇന്ത്യ സഖ്യവുമുണ്ടെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. കെജ്രിവാളിന് ജന്മദിനാശംസകള്&#x200d; നേര്&#x200d;ന്നാണ് രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; ഇക്കാര്യം എഴുതിയത്.</p>
<p>വെള്ളിയാഴ്ച കെജ്രിവാളിന് 56 വയസ്സ് തികഞ്ഞിരുന്നു. &#8216;ഡല്&#x200d;ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്&#x200d;. നിങ്ങള്&#x200d; ആരോഗ്യവാനും സന്തോഷവാനും ആയിരിക്കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു&#8217; ഗാന്ധി എക്സില്&#x200d; പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസും ആം ആദ്മി പാര്&#x200d;ട്ടിയും (എ.എ.പി) ദേശീയ തലത്തില്&#x200d; ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഡല്&#x200d;ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; മാര്&#x200d;ച്ച് 21ന് എ.എ.പി ദേശീയ കണ്&#x200d;വീനര്&#x200d; കൂടിയായ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.</p>
<p>കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അനുബന്ധ കേസില്&#x200d; സി.ബി.ഐ അറസ്റ്റ് ചെയ്തതിനെത്തുടര്&#x200d;ന്ന് അദ്ദേഹം ജയിലില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-stands-with-you-in-the-fight-against-injustice-rahul-gandhi-supports-kejriwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്&#x200d; ബി.ജെ.പിയിലെ മുതിര്&#x200d;ന്ന നേതാക്കളെയെല്ലാം മോദി അടിച്ചൊതുക്കി: കെജ്‌രിവാള്&#x200d;</title>
		<link>https://www.chandrikadaily.com/modi-beat-all-senior-bjp-leaders-to-make-amit-shah-pm-kejriwal.html</link>
					<comments>https://www.chandrikadaily.com/modi-beat-all-senior-bjp-leaders-to-make-amit-shah-pm-kejriwal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 10:58:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298569</guid>

					<description><![CDATA[‘ബി.ജെ.പിയില്&#x200d; പിന്തുടര്&#x200d;ച്ചക്ക് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്&#x200d; ബി.ജെ.പിയിലെ മറ്റ് മുതിര്&#x200d;ന്ന നേതാക്കളെയെല്ലാം മോദി മാറ്റിനിര്&#x200d;ത്തി,’ കെജ്‌രിവാള്&#x200d; പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്&#x200d; വഴിയൊരുക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ദല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d;. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.</p>
<div>‘ബി.ജെ.പിയില്&#x200d; പിന്തുടര്&#x200d;ച്ചക്ക് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്&#x200d; ബി.ജെ.പിയിലെ മറ്റ് മുതിര്&#x200d;ന്ന നേതാക്കളെയെല്ലാം മോദി മാറ്റിനിര്&#x200d;ത്തി,’ കെജ്‌രിവാള്&#x200d; പറഞ്ഞു. 75 വയസിന് മുകളിലുള്ള എല്ലാ നേതാക്കളെയും മാറ്റി നിര്&#x200d;ത്തുമെന്ന് അമിത് ഷാ തന്നെയാണ് 2019ല്&#x200d; പറഞ്ഞത്. 2014ല്&#x200d; പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന് ശേഷം പാര്&#x200d;ട്ടിയില്&#x200d; യുവാക്കള്&#x200d;ക്ക് അവസരം ലഭിക്കണമെന്ന നിയമം മോദി തന്നെയാണ് കൊണ്ടുവന്നതെന്നും കെജ്‌രിവാള്&#x200d;</div>
<div>പറഞ്ഞു.</div>
<div></div>
<div>
<div>ജയില്&#x200d; മോചിതനായതിന് ശേഷവും ഇതേ ആരോപണം കെജ്‌രിവാള്&#x200d; ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്&#x200d; എക്‌സ്പ്രസിന് നല്&#x200d;കിയ അഭിമുഖത്തിലും കെജ്‌രിവാള്&#x200d; മോദിക്കെതിര ആഞ്ഞടിച്ചിരുന്നു.</div>
<div>താന്&#x200d; എന്നാണ് ജയില്&#x200d; മോചിതനാവുകയെന്ന് പ്രധാനമന്ത്രിക്ക് മാത്രമേ അറിയുള്ളുവെന്ന് കെജ്‌രിവാള്&#x200d; അഭിമുഖത്തില്&#x200d; പറഞ്ഞു. ആരെ വേണമെങ്കിലും കള്ളക്കേസില്&#x200d; അറസ്റ്റ് ചെയ്യാമെന്നാണ് തന്റെ അറസ്റ്റിലൂടെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന സന്ദേശമെന്നും അദ്ദേഹം ആരോപിച്ചു.</div>
<div></div>
<div>‘എല്ലാവരും കേന്ദ്ര സര്&#x200d;ക്കാരിനെ ഭയക്കണം. ഇല്ലെങ്കില്&#x200d; കള്ളക്കേസെടുത്ത് ജയിലിലാക്കും. അല്ലാത്തപക്ഷം ബി.ജെ.പി പറയുന്നതെല്ലാം എല്ലാവരും അനുസരിക്കേണ്ടി വരും. ഇത് ഏകാധിപത്യത്തിന്റെ അടയാളമാണ്. ഇതില്&#x200d; നിന്ന് രാജ്യത്തെ രക്ഷിച്ചേ മതിയാകൂ,’ കെജ്‌രിവാള്&#x200d; പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-beat-all-senior-bjp-leaders-to-make-amit-shah-pm-kejriwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്&#x200d;രിവാളിന്&#x200d;റെ പേഴ്സണൽ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/kejriwals-personal-staff-sacked-bibhav-kumar.html</link>
					<comments>https://www.chandrikadaily.com/kejriwals-personal-staff-sacked-bibhav-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 05:34:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Enforcement Directorate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294995</guid>

					<description><![CDATA[മദ്യനയക്കേസില്&#x200d; ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി∙ ജയിലിൽക്കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ബൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കേന്ദ്ര വിജിലൻസി വിഭാഗം ബൈഭവിനെ പുറത്താക്കിയത്. സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു നടപടി.</p>
<p>മദ്യനയക്കേസില്&#x200d; ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് കുമാറിന്&#x200d;റെ താല്&#x200d;ക്കാലിക നിയമനമെന്നും ഉടൻ പിരിച്ചുവിട്ടതായും സ്‌പെഷ്യൽ സെക്രട്ടറി (വിജിലൻസ്) വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.</p>
<p>2007ൽ മഹേഷ് പാൽ എന്നയാൾ നൽകിയ കേസാണ് പുറത്താക്കലിന് ആധാരം. ഇയാൾ അതേ കാലയളവിൽ നോയിഡയിൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ ജോലി ചെയ്തപ്പോൾ അന്ന് ബൈഭവ് ഉൾപ്പെടെ മൂന്നുപേർ, പൊതുസേവകനായിട്ടും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ബൈഭവിന്റെ നിയമനത്തിനു മുൻപ് പശ്ചാത്തല പരിശോധന നടത്തിയില്ലെന്നാണ് വിജിലൻസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kejriwals-personal-staff-sacked-bibhav-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം</title>
		<link>https://www.chandrikadaily.com/liquor-case-ed-moves-to-interrogate-arvind-kejriwal-along-with-other-accused.html</link>
					<comments>https://www.chandrikadaily.com/liquor-case-ed-moves-to-interrogate-arvind-kejriwal-along-with-other-accused.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 29 Mar 2024 04:52:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[investigation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293940</guid>

					<description><![CDATA[ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.</p>
<p>പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquor-case-ed-moves-to-interrogate-arvind-kejriwal-along-with-other-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതിയില്ല; വൻ പ്രതിഷേധത്തിന് എഎപി</title>
		<link>https://www.chandrikadaily.com/no-permission-to-surround-the-prime-ministers-residence-aap-for-massive-protest.html</link>
					<comments>https://www.chandrikadaily.com/no-permission-to-surround-the-prime-ministers-residence-aap-for-massive-protest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Mar 2024 05:09:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293691</guid>

					<description><![CDATA[എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>മദ്യനയ അഴിമതി ആരോപണ കേസില്&#x200d; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാര്&#x200d;ച്ചിന് അനുമതി നിഷേധിച്ച് ഡല്&#x200d;ഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്&#x200d; പാര്&#x200d;ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്&#x200d;ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്&#x200d; അനുമതിയില്ലാതെ തന്നെ മാര്&#x200d;ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്&#x200d;ട്ടിയുടെ തീരുമാനം.</p>
<p>എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതി വളയല്&#x200d; സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഇന്നു രാവിലെ 10 മണിക്ക് ഒത്തുചേരാന്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്ക് എഎപി നേതൃത്വം നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-permission-to-surround-the-prime-ministers-residence-aap-for-massive-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
