<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ariyil shukoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ariyil-shukoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 May 2025 06:44:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ariyil shukoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തിങ്കളാഴ്ച തുടങ്ങും</title>
		<link>https://www.chandrikadaily.com/shukkur-murder-case-in-ariyil-trial-to-begin-on-monday.html</link>
					<comments>https://www.chandrikadaily.com/shukkur-murder-case-in-ariyil-trial-to-begin-on-monday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 May 2025 06:44:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339845</guid>

					<description><![CDATA[കൊച്ചി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5ന് തുടങ്ങും.എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ.കേസില്‍ 83 സാക്ഷികളാണുള്ളത്.ആദ്യഘട്ടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക.മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ,മുന്‍ എം.എല്‍.എ ടി.വി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്.വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പി.ജയരാജനും ടി വി രാജേഷും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; അരിയില്&#x200d; ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്&#x200d; വിചാരണ മെയ് 5ന് തുടങ്ങും.എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ.കേസില്&#x200d; 83 സാക്ഷികളാണുള്ളത്.ആദ്യഘട്ടത്തില്&#x200d; കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക.മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്&#x200d; വിചാരണ ചെയ്യും.സി.പി.എം കണ്ണൂര്&#x200d; മുന്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജന്&#x200d; ,മുന്&#x200d; എം.എല്&#x200d;.എ ടി.വി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്&#x200d; ശ്യാംജിത്ത് ഉള്&#x200d;പ്പെടെ 33 പ്രതികളാണുള്ളത്.വിചാരണ കൂടാതെ വിടുതല്&#x200d; നല്&#x200d;കണമെന്ന് ആവിശ്യപ്പെട്ട് പി.ജയരാജനും ടി വി രാജേഷും എറണാംക്കുളം സിബിഐ സ്‌പെഷ്യല്&#x200d; കോടതിടയില്&#x200d; സംയുംക്തനായി നല്&#x200d;കിയ വിടുതല്&#x200d; ഹര്&#x200d;ജി കോടതി<br />
തള്ളിയിരുന്നു.കൊലപാതകം,ക്രിമിനല്&#x200d; ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ സിബിഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തിലുള്ളത്.2012 ഫെബ്രുവരി 20നാണ് സി.പി.എം നേതാക്കളും പ്രവര്&#x200d;ത്തകരും ചേര്&#x200d;ന്ന് ആള്&#x200d;ക്കൂട്ട വിചാരണ നടത്തിയ ശേഷം പട്ടാപകല്&#x200d; ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukkur-murder-case-in-ariyil-trial-to-begin-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസ് വിചാരണ മെയ് 5ന് തുടങ്ങും</title>
		<link>https://www.chandrikadaily.com/ariyil-shukkur-murder-case-trial-to-begin-on-may-5th.html</link>
					<comments>https://www.chandrikadaily.com/ariyil-shukkur-murder-case-trial-to-begin-on-may-5th.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 03:07:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325144</guid>

					<description><![CDATA[രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5ന് തുടങ്ങാൻ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും.</p>
<p>കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനെയും മുൻ എം.എൽ.എ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയെങ്കിലും കോടതി വിടുതൽ ഹർജി തള്ളുകയാണ് ചെയ്തത്.</p>
<p>കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെഅബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു.</p>
<p>അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷാ കേസിൽ ഹാജരായി. കേസ് സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്ജി പി ശബരിനാഥൻ ആണ് പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ariyil-shukkur-murder-case-trial-to-begin-on-may-5th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html</link>
					<comments>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 12:49:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323517</guid>

					<description><![CDATA[കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.</p>
<p>കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.</p>
<p>പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.<br />
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.</p>
<p>ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.</p>
<p>മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധക്കേസ് വിചാരണ  എറണാകുളം സി.ബി.ഐ  കോടതിയിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/shukoor-case-govt-against.html</link>
					<comments>https://www.chandrikadaily.com/shukoor-case-govt-against.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jun 2019 19:33:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130394</guid>

					<description><![CDATA[കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്&#x200d;സ് കോടതിയില്&#x200d; നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന് സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; എതിര്&#x200d;ത്തു. സി.ബി.ഐക്ക് കേസില്&#x200d; പ്രത്യേക താല്&#x200d;പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; വാദം. സര്&#x200d;ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്&#x200d;സ് കോടതിയില്&#x200d; നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന്  സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; എതിര്&#x200d;ത്തു. സി.ബി.ഐക്ക് കേസില്&#x200d; പ്രത്യേക താല്&#x200d;പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; വാദം. സര്&#x200d;ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉന്നത സി.പി.എം നേതാക്കള്&#x200d; പ്രതികളായ കേസില്&#x200d; സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുന്നതിന് കേസ് ജില്ലക്കു പുറത്തുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച കേസുകളെല്ലാം പ്രത്യേക സി.ബി.ഐ കോടതികളില്&#x200d; മാത്രമേ വിചാരണ നടത്തിയിട്ടുള്ളൂവെന്ന് സി.ബി.ഐ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി. ഈ വാദവും ഹൈക്കോടതി പരിഗണിച്ചു. കോലപാതക കേസുകള്&#x200d; പരിഗണിക്കാനുള്ള അധികാരം തലശ്ശേരി സെഷന്&#x200d;സ് കോടതിക്കുണ്ടെന്ന സര്&#x200d;ക്കാര്&#x200d; വാദം ഹൈക്കോടതി അംഗീകരിച്ചില്ല. 2012 ഫെബ്രുവരി 20നു കണ്ണൂര്&#x200d; ജില്ലയിലെ അരിയില്&#x200d; വച്ചു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്&#x200d;, ടി വി രാജേഷ് എം.എല്&#x200d;.എ എന്നിവര്&#x200d; സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചുവെന്നാരോപിച്ചാണ് അരിയില്&#x200d; ഷുക്കൂറിനെ കീഴറയില്&#x200d; സി.പി.എം പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തില്&#x200d; തടഞ്ഞുവെച്ചു പാര്&#x200d;ട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയത്.  വിചാരണ എറണാകുളത്തെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതോടെ കേസിലെ രേഖകള്&#x200d; പ്രാഥമിക പരിഗണനകള്&#x200d;ക്കായി എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റും. തുടര്&#x200d;ന്നു മേല്&#x200d; നടപടികള്&#x200d;ക്കായി എറണാകുളം പ്രത്യേക സി.ബി.ഐ  കോടതിക്കു കൈമാറും. സംസ്ഥാന പൊലിസിന്റെ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്&#x200d;ന്നാണ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ കേസിലെ പ്രതികള്&#x200d; സുപ്രിംകോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിട്ടുണ്ട.് കേസില്&#x200d; 33 പ്രതികളാണുള്ളത്. കേരള പൊലിസിന്റെ അന്വേഷണത്തില്&#x200d; ജയരാജനും ടി വി രാജേഷും കുറ്റകൃത്യത്തെ കുറിച്ചു അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. എന്നാല്&#x200d; സി.ബി.ഐ അന്വേഷണത്തില്&#x200d; ഇരുവര്&#x200d;ക്കുമെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukoor-case-govt-against.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരിയില്&#x200d; ശുക്കൂര്&#x200d; ഇല്ലാത്ത ഏഴ് വര്&#x200d;ഷങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/video-about-ariyil-shukoor.html</link>
					<comments>https://www.chandrikadaily.com/video-about-ariyil-shukoor.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 20 Feb 2019 13:07:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119364</guid>

					<description><![CDATA[]]></description>
										<content:encoded><![CDATA[

]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/video-about-ariyil-shukoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുടുചോര നുണയാന്&#x200d; വെമ്പല്&#x200d;കൊള്ളുന്നവര്&#x200d;</title>
		<link>https://www.chandrikadaily.com/ariyil-shukkoor-murder-news.html</link>
					<comments>https://www.chandrikadaily.com/ariyil-shukkoor-murder-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Feb 2019 06:43:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[P Jayarajn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119332</guid>

					<description><![CDATA[ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്&#x200d;. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്&#x200d;നിന്നും പിറകില്&#x200d; നിന്നുമെത്തിയ സി.പി.എമ്മുകാര്&#x200d; വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് സി.ബി.ഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തില്&#x200d; പറയുന്നു. തുടര്&#x200d;ന്ന് പ്രതികളില്&#x200d; 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്&#x200d;ന്ന് വീട് വളഞ്ഞു. 12.30 മുതല്&#x200d; രണ്ടു മണി വരെ ഇവരെ തടഞ്ഞുവച്ചു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാലു പേരുടെയും ഫോട്ടോ മൊബൈയില്&#x200d; പകര്&#x200d;ത്തി. [&#8230;]]]></description>
										<content:encoded><![CDATA[
<p>ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്&#x200d;. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്&#x200d;നിന്നും പിറകില്&#x200d; നിന്നുമെത്തിയ സി.പി.എമ്മുകാര്&#x200d; വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് സി.ബി.ഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തില്&#x200d; പറയുന്നു. തുടര്&#x200d;ന്ന് പ്രതികളില്&#x200d; 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്&#x200d;ന്ന് വീട് വളഞ്ഞു. 12.30 മുതല്&#x200d; രണ്ടു മണി വരെ ഇവരെ തടഞ്ഞുവച്ചു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാലു പേരുടെയും ഫോട്ടോ മൊബൈയില്&#x200d; പകര്&#x200d;ത്തി. എല്&#x200d;.സി അംഗമായ മറ്റൊരു നേതാവ് നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തെ ഫോണില്&#x200d; വിളിച്ചറിയിച്ചു. മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ശുക്കൂറിനെ കൊലപ്പെടുത്താന്&#x200d; തീരുമാനിച്ചു. വീട്ടില്&#x200d;നിന്ന് പിടിച്ചിറക്കി വയലിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. മൂര്&#x200d;ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി. പ്രാദേശിക നേതാവ് നെഞ്ചിലേക്ക് കത്തി കുത്തിക്കയറ്റി. കൂടെ മറ്റു നേതാക്കളും പ്രവര്&#x200d;ത്തകരും ചേര്&#x200d;ന്നു. ജീവനും കൊണ്ട് ഓടുന്നതിനിടയില്&#x200d; പിന്നില്&#x200d;നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ശുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്&#x200d; വരമ്പില്&#x200d; തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിര്&#x200d;ത്തി ചെയ്ത അരുംകൊല പാര്&#x200d;ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.</p>



<p>കണ്ണൂര്&#x200d; ജില്ലയുടെ ശാപമായി മാറിയ കൊലപാതക രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി അരിയില്&#x200d; ശുക്കൂര്&#x200d; വധക്കേസ് കാലം സാക്ഷ്യപ്പെടുത്തുന്ന നാളുകള്&#x200d; അതിവിദൂരമല്ല. പാര്&#x200d;ട്ടി തീരുമാനത്തിനനുസരിച്ച് പച്ച മനുഷ്യരുടെ നെഞ്ചില്&#x200d; കത്തി കുത്തിയിറക്കുന്ന പാര്&#x200d;ട്ടി ആരാച്ചാര്&#x200d;മാര്&#x200d; മാത്രമല്ല, കൊല്ലപ്പെടേണ്ടവരാരൊക്കെയെന്ന് വിധിയെഴുതുന്ന പാര്&#x200d;ട്ടി കോടതികളിലെ യജമാനന്മാര്&#x200d;കൂടി നീതിയുടെ മുമ്പില്&#x200d; ഹാജരാക്കപ്പെടുന്നുവെന്നതാണ് ഈ കേസിനെ ചരിത്ര പ്രധാനമാക്കി മാറ്റുന്നത്. കണ്ണൂര്&#x200d; ജില്ലയില്&#x200d;തന്നെ മുമ്പ് നടന്ന കൊലപാതകങ്ങളില്&#x200d; പ്രാദേശിക നേതാക്കള്&#x200d; കുടുങ്ങിയ സന്ദര്&#x200d;ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്&#x200d; തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്&#x200d;ക്കും മനോധര്&#x200d;മ്മത്തിനും അനുസരിച്ച് എതിര്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് കൊലക്കത്തി വിധിക്കുന്ന പാര്&#x200d;ട്ടിക്കോടതിയുടെ തലവനുള്&#x200d;പ്പെടെ വലയില്&#x200d; കുടുങ്ങുന്നത് ഇതാദ്യമായാണ്.</p>



<p>അക്രമത്തിലും ഹിംസയിലും മാത്രം വിശ്വസിക്കുന്ന കുടില നേതൃത്വത്തിന്റെ കൈയിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണെന്നത് അരിയാഹാരം കഴിക്കുന്ന ആര്&#x200d;ക്കും ബോധ്യമുള്ളതാണ്. ഇവര്&#x200d; നടത്തുന്ന കൊലപാതകങ്ങളില്&#x200d; പലപ്പോഴും വാടകപ്രതികളും ചിലപ്പോഴെങ്കിലും യഥാര്&#x200d;ത്ഥ പ്രതികളും അകത്തായിട്ടും ഒന്നിനുപിറകെ മറ്റൊന്നായി കൊലപാതക പരമ്പരകള്&#x200d; തുടര്&#x200d;ന്നുകൊണ്ടേയിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. കൊല്ലപ്പെടേണ്ടവര്&#x200d; ആരൊക്കെയെന്ന് തീരുമാനിച്ച്  സമയവും സ്ഥലവും നിശ്ചയിച്ച് ആയുധങ്ങള്&#x200d; നല്&#x200d;കി അനുസരണയുള്ള അണികളെ പറഞ്ഞയക്കുന്നവര്&#x200d; എല്ലാവിധ സംരക്ഷണവും ആസ്വദിച്ച് സൈ്വരമായി പുറത്തുകഴിയുന്നതാണ് ഇതിന് കാരണം. എത്രയേറെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ക്വട്ടേഷന്&#x200d; സംഘാംഗങ്ങളും അകത്തായാലും തങ്ങളെ അത് ബാധിക്കില്ലെന്ന ഉറച്ച ബോധ്യമാണ് വീണ്ടും വീണ്ടും മനുഷ്യന്റെ ചുടുചോര കുടിക്കാന്&#x200d; ഇവര്&#x200d; നാക്കുനുണയുന്നത്. അലംഘനീയമെന്ന് കരുതിയ ഈ &#8216;നിയമം&#8217; ചരിത്രത്തിലാദ്യമായി ലംഘിക്കപ്പെട്ടുവെന്നതാണ് ചരിത്രത്തില്&#x200d; തുല്യതയില്ലാത്തവിധം ക്രൂരവും ഭീകരവുമായി നടപ്പിലാക്കിയ അരിയില്&#x200d; ശുക്കൂര്&#x200d; വധവുമായി ബന്ധപ്പെട്ട കേസില്&#x200d; ഇപ്പോള്&#x200d; സി.ബി.ഐ നടപടിയിലൂടെ ഉണ്ടായിരിക്കുന്ന സവിശേഷ കാര്യം.</p>



<p>പാര്&#x200d;ട്ടി കോടതികളുടെ മുമ്പത്തെ വിധികള്&#x200d; നടപ്പിലാക്കിയത് ഇരുട്ടിന്റെ  മറവിലോ മുഖംമൂടിയുടെ പിറകിലോ ആയിരുന്നു. എന്നാല്&#x200d; ശുക്കൂര്&#x200d; വധം അങ്ങനെയായിരുന്നില്ല. ഏതാനും യുവാക്കളെ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം കൊല്ലപ്പെടേണ്ടവനെന്ന് പാര്&#x200d;ട്ടി കോടതി സമയമെടുത്ത് ചര്&#x200d;ച്ച ചെയ്ത്  തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. പാര്&#x200d;ട്ടി കോടതിയുടെ തീരുമാനം തെറ്റിപ്പോകരുതെന്ന് നിര്&#x200d;ബന്ധമുണ്ടായിരുന്ന പാര്&#x200d;ട്ടി ആരാച്ചാര്&#x200d;മാര്&#x200d; ഫോണ്&#x200d; വഴി ബന്ദികളാക്കപ്പെട്ട യുവാക്കളുടെ ഫോട്ടോകള്&#x200d; വിധി കര്&#x200d;ത്താക്കള്&#x200d;ക്ക് അയച്ചുകൊടുത്തു. അവര്&#x200d; ഫോട്ടോ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടാപ്പകല്&#x200d; 24 കാരനായ ഷുക്കൂറിന്റെ നെഞ്ചില്&#x200d; കുത്തിയിറക്കി പാര്&#x200d;ട്ടി തിട്ടൂരം നടപ്പിലാക്കപ്പെട്ടത്. ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നടക്കുന്ന ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളേക്കാള്&#x200d; ഭീകരമായിരുന്നു ഇത്. ഹിംസാത്മകമായ ആള്&#x200d;ക്കൂട്ടത്തിന്റെ ആക്രോശങ്ങളായിരുന്നു നാലു ചെറുപ്പക്കാര്&#x200d; വിചാരണ നേരിട്ട കണ്ണപുരത്തെ വയലിന് ചുറ്റും മുഴങ്ങിക്കേട്ടത്. മറിച്ച് പാര്&#x200d;ട്ടി യജമാനന്മാരുടെ വിധിതീര്&#x200d;പ്പ് കേട്ട് അത് നടപ്പിലാക്കാന്&#x200d; ജാഗരൂഗരായി നില്&#x200d;ക്കുന്ന പാര്&#x200d;ട്ടിയുടെ അച്ചടക്കമുള്ള അണികളെയായിരുന്നു. പാടത്ത് തടഞ്ഞുനിര്&#x200d;ത്തപ്പെട്ട യുവാക്കളുടെ ദീനരോദനങ്ങളും കേണുകൊണ്ടുള്ള യാചനകളും ഈ കാലാളുകളുടെ ശിലാഹൃദയങ്ങളെ തെല്ലും കുലുക്കിയില്ല. പാര്&#x200d;ട്ടി കോടതിയുടെ വിധിക്കപ്പുറം മറ്റൊന്നുമില്ലെന്നതായിരുന്നു അവരുടെ തീരുമാനം. അതുകൊണ്ടുതന്നെയാണ് ശുക്കൂര്&#x200d; വധക്കേസ് സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നത്. യജമാനന്മാരെ രക്ഷിച്ചെടുക്കാന്&#x200d; ആവനാഴിയിലെ മുഴുവന്&#x200d; ആയുധങ്ങളും അവര്&#x200d; പ്രയോഗിച്ചെങ്കിലും എല്ലാ സമ്മര്&#x200d;ദ്ദങ്ങളെയും ഭീഷണികളെയും തന്ത്രങ്ങളെയും അതിജീവിച്ച് കേസ് ഇവിടംവരെ കൊണ്ടെത്തിക്കാന്&#x200d; സാധിച്ചത് നിസ്സാരമല്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കമാന്&#x200d;ഡര്&#x200d; ഇന്&#x200d; ചീഫിനെ രക്ഷിച്ചെടുക്കാന്&#x200d; പാര്&#x200d;ട്ടി തയ്യാറാക്കിവച്ചിരിക്കുന്ന വജ്രായുധങ്ങള്&#x200d; ഇനിയുമുണ്ടാവുമെന്ന കാര്യത്തില്&#x200d; സംശയവുമില്ല.</p>



<p>ഭീഷണിയുടെ സ്വരം സി.പി.എമ്മുകാരില്&#x200d; നിന്ന് കെട്ടടങ്ങിയിട്ടില്ല. സോഷ്യല്&#x200d; മീഡിയയില്&#x200d; ശുക്കൂറിനു നീതിക്കുവേണ്ടി വരികള്&#x200d; തീര്&#x200d;ത്ത എം.എസ്.എഫ് പ്രവര്&#x200d;ത്തകരെയും വെറുതെവിട്ടില്ല. തെളിവുകള്&#x200d; നശിപ്പിച്ച് നിയമത്തിന്റെ പഴുതില്&#x200d; രക്ഷപ്പെടാന്&#x200d; ഉത്തരേന്ത്യന്&#x200d; കലാപകാരികളേക്കാള്&#x200d; മിടുക്കരാണ് എന്നറിയാം. ഒരുപാട് പ്രതിസന്ധികള്&#x200d; തരണം ചെയ്തുതന്നെയാണ് കേസ് ഇവിടം വരെ എത്തിയത്. സാക്ഷികളുടെ മൊഴി തിരുത്തിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ഷുക്കൂറിന്റെ ഉമ്മയെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനില്&#x200d; പാര്&#x200d;പ്പിച്ചപ്പോള്&#x200d; ജാമ്യമില്ലാ വകുപ്പുകള്&#x200d; ചേര്&#x200d;ത്ത് ജയിലിലേക്ക് അയക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; സഹോദരന്&#x200d; ഷെഫീക്കിനെ ജയിലിലടച്ചപ്പോള്&#x200d; സാക്ഷികളെ സമ്മര്&#x200d;ദ്ദംകൊണ്ട് വീര്&#x200d;പ്പ്മുട്ടിച്ചപ്പോള്&#x200d; സുപ്രീംകോടതി വക്കീല്&#x200d; പോലും ഹിയറിങിന്റെ മണിക്കൂറുകള്&#x200d;ക്ക്മുമ്പ് കളമൊഴിഞ്ഞപ്പോള്&#x200d; ദൈവം ശുക്കൂറിന്റെ മാതാവിന്റെ കണ്ണീരിനൊപ്പമായിരുന്നു. നീതിയുടെ പുതുയുഗപ്പിറവി അത്ര ആയാസരഹിതമായിരിക്കില്ലെന്ന തിരിച്ചറിവുള്ളവരാണ് നിയമപോരാട്ടത്തിന് നേതൃത്വം നല്&#x200d;കുന്നത്. ജീവിതത്തില്&#x200d; ഒരിക്കല്&#x200d; മാത്രം സംഭവിക്കേണ്ടതാണ് മരണമെന്ന ഉറച്ച ബോധ്യമുള്ളവരാണവര്&#x200d;. അതിനുമുമ്പ് പേടിച്ചു മരിക്കാന്&#x200d; ഒരുക്കമല്ലാത്തവര്&#x200d;, നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്&#x200d; തയ്യാറുള്ളവര്&#x200d;. സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയിലും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്രവിധിക്കുവേണ്ടിയുള്ള കാത്തിരിപ്പില്&#x200d; ഒരു നാടിന്റെ മുഴുവന്&#x200d; മനസ്സും പ്രാര്&#x200d;ത്ഥനയും ഉണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ariyil-shukkoor-murder-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ്; നാണിക്കും..!!  ഷുകൂറിൻെറ കൊലപാതകത്തെക്കുറിച്ച്..  -സഹോദരൻ ദാവൂദിന്റെ കുറിപ്പ്&#8230;</title>
		<link>https://www.chandrikadaily.com/ariyil-davood-write-up.html</link>
					<comments>https://www.chandrikadaily.com/ariyil-davood-write-up.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Feb 2019 05:01:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ariyil shukoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118914</guid>

					<description><![CDATA[ഉമ്മയുടെ നിലവിളി എന്റെ കാതുകളില്&#x200d; നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്&#x200d; ഞാന്&#x200d; വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന്&#x200d; പത്രപ്രവര്&#x200d;ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്&#8230; കടുത്ത മാനസികസംഘര്&#x200d;ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്&#x200d; എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്&#x200d;ക്കുേമ്പാള്&#x200d;&#8230;. ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്റ്റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സിപിഎം കാര്&#x200d;ക്കറിയാമോ? പാര്&#x200d;ട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോര്&#x200d;മ്മിപ്പിച്ചെങ്കില്&#x200d; അവനെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉമ്മയുടെ നിലവിളി എന്റെ കാതുകളില്&#x200d; നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്&#x200d; ഞാന്&#x200d; വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന്&#x200d; പത്രപ്രവര്&#x200d;ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്&#8230;</p>



<p>കടുത്ത മാനസികസംഘര്&#x200d;ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്&#x200d; എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്&#x200d;ക്കുേമ്പാള്&#x200d;&#8230;. ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്റ്റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സിപിഎം കാര്&#x200d;ക്കറിയാമോ? പാര്&#x200d;ട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോര്&#x200d;മ്മിപ്പിച്ചെങ്കില്&#x200d; അവനെ ഇങ്ങനെ ചെയ്യില്ലായിരുന്നു&#8230;</p>



<p>പി ജയരാജന്റെ കാറിനുനേരെ അക്രമം നടത്തിയവരാണെന്നും തോണിയില്&#x200d; രക്ഷപ്പെടുന്ന ഇവര്&#x200d; അരിയില്&#x200d; സ്വദേശികളല്ലെന്നും പറഞ്ഞായിരുന്നു അവരെ തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ട സക്കറിയയും ഹാരിസും എന്നെ വിളിച്ചു. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്&#x200d; ഞങ്ങള്&#x200d;ക്ക് രക്ഷപ്പെടാന്&#x200d; പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്&#x200d; ഉണ്ടെന്ന് കരുതിയാണ് അവര്&#x200d; ഞങ്ങളെ തടഞ്ഞുവെച്ചതെന്നും പറഞ്ഞു.</p>



<p>വീട്ടിലേക്ക് കയറിചെന്നപ്പോള്&#x200d; ഉച്ചയൂണ് ശരിയാക്കി വെച്ച് ഉമ്മ കാത്തിരിപ്പായിരുന്നു. എവിടെ ഷുക്കൂര്&#x200d; അവനെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോള്&#x200d; ഞാന്&#x200d; ഉമ്മയോട് ചെറുതായി കാര്യം സൂചിപ്പിച്ചു. അപ്പുറത്ത് സി പി എമ്മുകാര്&#x200d; അവനെയും കൂട്ടുകാരെയും തടഞ്ഞുവെച്ചിരിക്കയാണ്. ബേജാറാകേണ്ട. അവര്&#x200d; അവനെ ഒന്നും ചെയ്യില്ല. അവന്&#x200d; നിരപരാധിയാണെന്ന് മനസ്സിലാ യാല്&#x200d; പെട്ടെന്ന് വിടും. അതിനുവേണ്ടിയുള്ള ഇടപാടുകളൊക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചെങ്കിലും അതിനു നില്&#x200d;ക്കാതെ വെറും വെള്ളം മാത്രം കുടിച്ച് പുറത്തേക്കിറങ്ങി.</p>



<p>അക്കരെ അഞ്ചു പേരെ ബന്ദിയാക്കിയ സമയത്തുതന്നെ ഇപ്പുറത്ത് ബോംബും പൊട്ടിയത് അത്ര നല്ല ലക്ഷണമല്ലെന്ന് എനിക്ക് തോന്നി. അതോടെ എന്നില്&#x200d; അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പോറലേല്&#x200d;ക്കാന്&#x200d; തുടങ്ങി. ഇപ്പുറത്ത് ഭീതി പരത്തുന്നെങ്കില്&#x200d; അവിടെയുള്ള കുട്ടികള്&#x200d;ക്ക് എന്തോ അപകടം വരാന്&#x200d; സാധ്യതയുണ്ടെന്ന ആശങ്ക ഉയര്&#x200d;ന്നു. മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്&#x200d; സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു.</p>



<p>വൈകിട്ടോടെ ഷുക്കൂറിന്റെ വാര്&#x200d;ത്തയും എന്റെ ചെവിയില്&#x200d; എത്തി. പിന്നെ തലയ്ക്കുള്ളില്&#x200d; ഒന്നും പ്രവര്&#x200d;ത്തിക്കാതായി. വല്ലാത്ത പിടച്ചില്&#x200d; നെഞ്ചിനുള്ളില്&#x200d;. അതാകട്ടെ പുറത്തുകാണിക്കാനും പറ്റില്ല. വീട്ടില്&#x200d; ഉമ്മയുണ്ട്. ഉമ്മ ഇടയ്ക്കിടക്ക് കാര്യങ്ങള്&#x200d; തിരക്കുന്നു. എന്തൊക്കെയോ കളവ് ഉമ്മയുടെ മുഖത്ത് നോക്കി പറയുമ്പോള്&#x200d; ഞാന്&#x200d; കുഴഞ്ഞുവീഴുമോ എന്ന് സംശയിച്ചു. സഹോദരി ഫാത്തിമ രണ്ടു ദിവസം മുമ്പായിരുന്നു ഭര്&#x200d;ത്താവിന്റെ വീട്ടിലേക്ക് പോയത്. അതിനാല്&#x200d; ഉമ്മയും രണ്ടാമത്തെ അനുജന്&#x200d; ഷഫീഖും മാത്രമാണ് വീട്ടിലുള്ളത്. ഉമ്മ വീണ്ടും ചോദിച്ചപ്പോള്&#x200d; അവന് ചെറിയ പരുക്കുണ്ടെന്നും മംഗലാപുരം ആശുപത്രിയിലാണുള്ളതെന്നും പറഞ്ഞു.</p>



<p>എന്നാല്&#x200d; നീ എന്താ ഇവിടെ നില്&#x200d;ക്കുന്നത് അവന്റെ അടുത്തേക്ക് പോകാതെ. പണമില്ലാത്തതാണ് പ്രശ്നമെങ്കില്&#x200d; നിന്റെ പെങ്ങളുടെ സ്വര്&#x200d;ണം എടുത്തോ എന്നും പറഞ്ഞു. അതോടെ വീട്ടില്&#x200d; നില്&#x200d;ക്കാന്&#x200d; പറ്റില്ലെന്ന സ്ഥിതിയായി. മംഗലാപുരത്തേക്ക് പോകയാണെന്ന് പറഞ്ഞ് അന്ന് രാത്രി അടുത്ത വീട്ടിലാണ് കഴിഞ്ഞത്. ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേരെ വെളുത്തതോടെ വീട്ടില്&#x200d; ദുരന്തവിവരം അറിയിച്ചു.</p>



<p>എന്റെ ഉപ്പയും സഹോദരങ്ങളുമൊക്കെ കമ്യൂണിസ്റ്റു കാരായിരുന്നു. പള്ളിയില്&#x200d;പോലും പോകാതെ കമ്യൂണിസ്റ്റ് ശൈലിയില്&#x200d; ജീവിച്ചവര്&#x200d;. മത്സ്യബന്ധനം നടത്തി അരിഷ്ടിച്ച് ജീവിച്ച പുതിയ പറമ്പത്ത് മുഹമ്മദിന്റെ മകനെയാണ് ഇവര്&#x200d; കൊന്നതെന്ന് ഓര്&#x200d;ക്കണം. ഇപ്പോഴത്തെ എത്ര പാര്&#x200d;ട്ടിക്കാര്&#x200d;ക്കറിയാം എന്റെ ഉപ്പ മുഹമ്മദിനെ. പണ്ട് ഉപ്പയ്ക്ക് തിമിരം ബാധിച്ചപ്പോള്&#x200d; ഗള്&#x200d;ഫിലുള്ള ചില ലീഗ് അനുഭാവികള്&#x200d; പണം പിരിച്ചു കൊടുത്തു. എന്നാല്&#x200d; ഉപ്പ അത് വാങ്ങിയില്ല. ചെറിയ പണമായാലും എന്റെ പാര്&#x200d;ട്ടിക്കാര്&#x200d; തന്നാലേ ഞാന്&#x200d; സ്വീകരിക്കൂ എന്നായിരുന്നു ഉപ്പയുടെ നിലപാട്. അരിയിലെ ഏറ്റവും ദരിദ്രകുടുംബമായിരുന്നു ഞങ്ങളുടേത്. മക്കളെ ആരെയും മത്സ്യത്തൊഴിലില്&#x200d; പിന്&#x200d;തുടര്&#x200d;ച്ചക്കാരാക്കാതെ കഷ്ടപ്പെട്ട് പണമുണ്ടാക്കി പഠിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്&#x200d;ക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും വാശിയായിരുന്നു അത്. ആയിടയില്&#x200d; പെങ്ങളുടെ വിവാഹവും നടത്തി. 2004 ഡിസംബറില്&#x200d; തൊണ്ടയ്ക്ക് കാന്&#x200d;സര്&#x200d; വന്ന് മരിക്കുന്നതുവരെ ഉപ്പ കമ്യൂണിസ്റ്റായിരുന്നു. ഉമ്മ നല്ല മതവിശ്വാസിയായിരുന്നു. അതിനാല്&#x200d; ഞങ്ങളും അതേവഴി പിന്തുടര്&#x200d;ന്നെങ്കിലും ഇല്ലാത്തവനോട് അടങ്ങാത്ത കൂറ് പുലര്&#x200d;ത്തുന്ന ഉപ്പയുടെ ദര്&#x200d;ശനവും ഉള്ളില്&#x200d; സൂക്ഷിച്ചിരുന്നു. മതവിശ്വാസിയാണെന്ന് വച്ച് ഞങ്ങളാരും തീവ്രവാദികളല്ല.</p>



<p>ഷുക്കൂറാകട്ടെ എം എസ് എഫ് പ്രവര്&#x200d;ത്തനത്തോടൊപ്പം വിദ്യാഭ്യാസപരമായി പിന്നാക്കം നില്&#x200d;ക്കുന്നവരുടെ ഉന്നമനത്തിനായി ഏറെ പ്രവര്&#x200d;ത്തിക്കാറുണ്ട്. അവന്റെ പിന്നാലെ കുറെ നല്ല ചെറുപ്പക്കാര്&#x200d; മാന്യമായ നിലയില്&#x200d; ഇത്തരം ഇടപെടലിന് കൂട്ടായുണ്ട്. എസ് എസ് എല്&#x200d; സി തത്തുല്യപരീക്ഷയ്ക്ക് പലരെയും പേര് ചേര്&#x200d;ത്ത് അവരെ പരീക്ഷ എഴുതിക്കുന്നതിന് അവന്&#x200d; നേതൃത്വം നല്&#x200d;കി. എസ് എസ് എല്&#x200d; സിക്ക് പഠിക്കുന്ന നിര്&#x200d;ധനരായ 39 കുട്ടികള്&#x200d;ക്ക് നൈറ്റ് ക്ളാസ് നല്&#x200d;കുന്നതും ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു. അവരുടെ രക്ഷിതാക്കള്&#x200d;ക്കും ക്ളാസ് നല്&#x200d;കിയിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിനായി അദ്ധ്യാപകനെ അവന്&#x200d; മോട്ടോര്&#x200d;ബൈക്കിലാണ് കൊണ്ടുവരാറും തിരിച്ച് കൊണ്ടുവിടാറും. എല്&#x200d; ഡി ക്ളാര്&#x200d;ക്ക് പരീക്ഷ എഴുതിക്കാനായി അഞ്ചെട്ടു കുട്ടികളെ ഇവിടുന്ന് അപേക്ഷ അയപ്പിച്ചിട്ടുണ്ട്.</p>



<p>എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്&#x200d; ആയതുകൊണ്ടുമല്ല അവന്&#x200d; കൊല്ലപ്പെട്ടത്( വെറും 12 മണിക്കൂര്&#x200d; മുമ്പ് മാത്രമാണ് അവന്&#x200d; ആ പദവിയിലെത്തിയത്) അവന്റെ സാമൂഹ്യ ഇടപെടലിനെയാകും അവര്&#x200d; ഭയപ്പെട്ടത്. അവനെ ഇല്ലാതാക്കിയാല്&#x200d; ഇവിടുത്തെ ലീഗ് പ്രവര്&#x200d;ത്തനം നിശ്ചലമാക്കാമെന്നായിരിക്കും അവരുടെ ചിന്ത.</p>



<p>അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്&#x200d;. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്&#x200d; നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്&#x200d; സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ.</p>



<p>നിങ്ങള്&#x200d; മാന്യന്മാരായ കുറേ ആളുകള്&#x200d; പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്&#x200d; ഞാന്&#x200d; പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്&#x200d; കേണപേക്ഷിച്ചിരുന്നെങ്കില്&#x200d; അവനെ അവര്&#x200d; വെറുതെ വിടില്ലായാരുന്നോ&#8230;. മുറവിളി കൂട്ടിക്കൊണ്ടിരിക്കെ ഉമ്മയുടെ ഹൃദയത്തില്&#x200d; നിന്ന് ചാടിവീണ ആ വാക്കുകള്&#x200d; ഇപ്പോഴും ഉറക്കം കെടുത്തുകയും നിരന്തരം മുറിവേല്&#x200d;പ്പിക്കുകയും ചെയ്യുന്നു. ഒരു മാധ്യമപ്രവര്&#x200d;ത്തകന്റെ എല്ലാ സ്വാതന്ത്ര്യവും പിടിപാടും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വച്ചുകൊണ്ട് ഞാന്&#x200d; പറഞ്ഞിരുന്നു ഉമ്മയോട്. അവനെ അവരൊന്നും ചെയ്യില്ലെന്ന്. ഉമ്മാ അപ്പുറത്തുള്ളവര്&#x200d;, കീഴറയിലുള്ളവര്&#x200d; നല്ല വിവരമുള്ളവരാണ്. ഒരുപാട് വായനശാലകള്&#x200d; അവിടെയുണ്ട്. അവന്&#x200d; നിരപരാധിയാണെന്ന് മനസ്സിലായാല്&#x200d; അവര്&#x200d; അവനെ വെറുതെ വിടും. അതിനുവേണ്ട ആളുകളെയൊക്കെ ഞാന്&#x200d; വിളിക്കുന്നുണ്ട് എന്നൊക്കെ..</p>



<p>കെഞ്ചിനോക്കിയിട്ടും പൊന്നനിയനെ വിട്ടില്ല</p>



<p>പ്രതീക്ഷകളെയെല്ലാം ചവുട്ടിയെരിച്ചാണ് അവര്&#x200d; അവനെ ഇല്ലാതാക്കിയത്. അന്ന് ഞാന്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; ഉള്ളില്&#x200d; വച്ചായിരുന്നു മൃതദേഹത്തിനു മുന്നില്&#x200d; വച്ച് ഉമ്മ പറഞ്ഞത്. ഉമ്മയുടെ നിലവിളി എന്റെ കാതുകളില്&#x200d; നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടില്&#x200d; ഞാന്&#x200d; വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടന്&#x200d; പത്രപ്രവര്&#x200d;ത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്&#8230; ഒന്നു കൂടി എന്തെങ്കിലും തരത്തില്&#x200d; ഞാന്&#x200d; ഇടപെട്ടിരുന്നെങ്കില്&#x200d; അവനെ രക്ഷിക്കാന്&#x200d; കഴിയുമായിരുന്നോ?</p>



<p>ഇത്രമാത്രം സംസ്‌ക്കാരശൂന്യരായിരുന്നോ സി പി എമ്മുകാര്&#x200d; എന്ന് ഞാന്&#x200d; കരുതിയിരുന്നില്ല അതുവരെ. പക്ഷെ ഇത്ര വലിയ അനുഭവം എന്റെ മുന്നിലേക്ക് വന്നുപെട്ടതോടെ പല ബോധ്യവും പൊളിഞ്ഞുവീണു. കടുത്ത മാനസികസംഘര്&#x200d;ഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവര്&#x200d; എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓര്&#x200d;ക്കുമ്പോള്&#x200d;&#8230;.</p>



<p>പെങ്ങളുടെ ഭര്&#x200d;ത്താവിന് വെളിച്ചെണ്ണ വില്&#x200d;പ്പനയാണ് ജോലി. മരിക്കുന്നതിന്റെ തലേന്നാള്&#x200d; രാത്രി അരിയില്&#x200d; സി പി എം ബ്രാഞ്ച് സെക്രട്ടറി (ഇതേ സെക്രട്ടറിയാണ് ബന്ദിയാക്കപ്പെട്ട കൂട്ടത്തില്&#x200d; നിന്ന് അബ്ദുള്&#x200d;സലാം വിളിച്ചപ്പോള്&#x200d; നിങ്ങള്&#x200d; അനുഭവിച്ചോ എന്ന് പറഞ്ഞത്) ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ വീട്ടില്&#x200d; വെളിച്ചെണ്ണ എത്തിച്ചത് ഷുക്കൂറാണ്. സെക്രട്ടറിയുടെ ഭാര്യയാണ് വീട്ടിലുണ്ടായിരുന്നത്. കയ്യില്&#x200d; പണമില്ലല്ലോ എന്ന് ആ സ്ത്രീ പറഞ്ഞപ്പോള്&#x200d; ഉള്ളപ്പോള്&#x200d; പിന്നെ തന്നാല്&#x200d; മതിയെന്നാണ് അന്ന് ഷുക്കൂര്&#x200d; പറഞ്ഞത്.</p>



<p>ഷുക്കൂറിനെയും മറ്റു നാലുപേരെയും അക്കരെ വള്ളുവന്&#x200d;കടവില്&#x200d; ബന്ദിയാക്കിയെന്ന വിവരം അറിഞ്ഞ നിമിഷം മുതല്&#x200d; ഏകദേശം ഒന്നര മണിക്കൂറോളം ഞാനനുഭവിച്ച വേദന എഴുത്തിലൂടെ പരിഭാഷപ്പെടുത്താന്&#x200d; ഏറെ പരിമിതിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നൂല്&#x200d;പ്പാലം കെട്ടി, അതിലൂടെയുള്ള ഓട്ടത്തില്&#x200d; പലരോടും കാലു പിടിക്കുന്ന തരത്തില്&#x200d; കെഞ്ചിനോക്കി. ഒരു ഗുണവുമുണ്ടായില്ല.<br>രാവിലെ 11.30 ഓടെയാണ് ഷുക്കൂര്&#x200d; വീട്ടില്&#x200d; നിന്ന് യാത്രയായത്. സുഹൃത്തുക്കള്&#x200d; ചിലര്&#x200d; കണ്ണപുരത്തേക്ക് തോണിയില്&#x200d; പോകുന്നത് കണ്ട് അതിലേക്ക് കയറാന്&#x200d; പോകുമ്പോഴാണ് ഞാന്&#x200d; കണ്ടത്. എവിടേക്കാണെന്ന് ചോദിച്ചപ്പോള്&#x200d; സപ്ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ കൊടുക്കണം എന്ന് മാത്രമാണ് മറുപടി. അങ്ങനെയാണ് അവന്റെ സംസാരരീതി. എല്ലാം ഷാര്&#x200d;പ്പായി പറയും. അമിതമായി പറയുകയുമില്ല. ഞാന്&#x200d; നിരുത്സാഹപ്പെടുത്തിയില്ല. അവന്&#x200d; ബി എ അറബിക്ക് പൂര്&#x200d;ത്തിയാക്കിയതാണ്. എന്നാല്&#x200d; സെക്കന്റ് ലാഗേ്വജ് കിട്ടിയിരുന്നില്ല. ഒരു തവണ സപ്ളിമെന്ററി എഴുതിയെങ്കിലും തോറ്റു. അത് വീണ്ടും എഴുതിയാലേ എന്തെങ്കിലും തരത്തില്&#x200d; അവന്&#x200d; രക്ഷപ്പെടൂ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 23 ആയിരുന്നു.</p>



<p>അരിയില്&#x200d; പള്ളിക്കുസമീപം അപ്പോള്&#x200d; പി ജയരാജന്റെ കാറിനുനേരെ ആക്രമണം നടന്നെന്ന വാര്&#x200d;ത്ത അറിഞ്ഞതിനാലാണ് തളിപ്പറമ്പിലേക്ക് പോകാതെ ചെറുകുന്നിലേക്ക് പോകാന്&#x200d; തീരുമാനിച്ചത്. വള്ളുവന്&#x200d;കടവില്&#x200d; തോണിയിറങ്ങിയാല്&#x200d; കീഴറയില്&#x200d;നിന്ന് ചെറുകുന്നിലേക്ക് ബസ്സുണ്ടാകും. സുഹൃത്തുക്കള്&#x200d; മറ്റെന്തോ ആവശ്യാര്&#x200d;ത്ഥം ചെറുകുന്നിലേക്ക് പോകുകയാണ്. ഒപ്പമുണ്ടായിരുന്ന അയൂബിന് ചെറുകുന്ന് മിഷന്&#x200d; ആശുപത്രിയിലും പോകണം. എന്നാല്&#x200d; മൂന്ന് പേര്&#x200d;ക്ക് പോകാന്&#x200d; കഴിയുന്ന തോണിയില്&#x200d; അവര്&#x200d; അഞ്ചു പേര്&#x200d; പോകുമ്പോള്&#x200d; എന്തോ തടസ്സം പറയണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. യാത്ര മുടക്കേണ്ടെന്നതിനാല്&#x200d; അത് പറഞ്ഞില്ല.</p>



<p>പിന്നീട് അര മണിക്കൂറെങ്കിലും കഴിഞ്ഞ് കാണും. അവിടെയുള്ള ഷുക്കൂറിന്റെ സുഹൃത്തുക്കള്&#x200d; പറഞ്ഞു നമ്മുടെ ഷുക്കൂറിനെയും മറ്റു നാലുപേരെയും അപ്പുറത്ത് സി പി എമ്മുകാര്&#x200d; ഒരു വീട്ടില്&#x200d; ബന്ദിയാക്കിയിരിക്കയാണെന്ന്. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാല്&#x200d; ഞങ്ങള്&#x200d;ക്ക് രക്ഷപ്പെടാന്&#x200d; പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്നത്തില്&#x200d; ഉണ്ടെന്ന് കരുതിയാണ് അവര്&#x200d; ഞങ്ങളെ തടഞ്ഞുവെച്ചതെന്നും അവര്&#x200d; പറഞ്ഞു. മാധ്യമപ്രവര്&#x200d;ത്തകന്&#x200d; എന്ന നിലയില്&#x200d; ടി വി രാജേഷ് എം എല്&#x200d; എ യെ പരിചയമുണ്ട്. രാജേഷിനെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും അത് വേണ്ടെന്ന് സ്വയം തീരുമാനമെടുത്തു. പ്രാദേശിക സി പി എമ്മുകാരെ ബന്ധപ്പെടാമെന്ന് കരുതി.</p>



<p>ഉമ്മയോട് കാര്യം പറയാതെ വീട്ടില്&#x200d; നിന്ന് ഇറങ്ങി. അടുത്ത വീട്ടിലെത്തി ചില നാട്ടുകാരുമായി കാര്യം ചര്&#x200d;ച്ച ചെയ്തു. മത്സ്യത്തൊഴിലാളിയായ പവിത്രേട്ടന്&#x200d; സി പി എം അനുഭാവിയും വള്ളുവന്&#x200d;കടവ് സ്വദേശിയുമാണ്. അവിടത്തുകാരുമായി നല്ല ബന്ധമാണ്. സുഹൃത്തുക്കള്&#x200d; വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. അദ്ദേഹം ശ്രമിക്കാമെന്ന് പറഞ്ഞു. വലിയ പ്രതീക്ഷയാണ് പവിത്രേട്ടന്റെ വാക്കുകളില്&#x200d; കണ്ടത്. 15 മിനിട്ടിനു ശേഷം അദ്ദേഹത്തെ ബന്ധപ്പെട്ടു. കാര്യം പറഞ്ഞിട്ടുണ്ടെന്നും വിടുമോ എന്ന് അറിയില്ലെന്നുമുള്ള നിസ്സഹായ മറുപടിയായിരുന്നു പിന്നീട് കിട്ടിയത്. അതോടെ അടുത്ത ഇടപെടലിനെക്കുറിച്ചായി ആലോചന.</p>



<p>അതിനിടയില്&#x200d; വിവരമറിഞ്ഞ് ലീഗിന്റെ പ്രാദേശികനേതാവ് വിളിച്ചു. പൊലീസിനെ വിളിക്കണോ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും രക്ഷപ്പെടാനുള്ള ചില വഴികള്&#x200d; തേടുന്നുണ്ടെന്ന് ഞാന്&#x200d; അറിയിച്ചു. അക്കരെയുള്ള പല സി പി എം അനുഭാവികളെയും അതിനകം ബന്ധപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഷുക്കൂറിന്റെ വിളി വരുന്നത്. ഞങ്ങളെ ഇറക്കുന്ന കാര്യം എന്തായെന്നും സി പി എം അനുഭാവിയായ രാജീവേട്ടനെ വിളിക്കണമെന്നുമാണ് അവന്&#x200d; പറഞ്ഞത്. ചെറുകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നമ്പര്&#x200d; അവന് കൊടുത്തു. ദാവൂദിന്റെ സഹോദരനാണെന്ന് പറഞ്ഞ് വിളിച്ചാല്&#x200d; മതിയെന്നും പറഞ്ഞു. അദ്ദേഹം സി പി എമ്മുകാരനാണ്. (അവന്&#x200d; അദ്ദേഹത്തെ വിളിച്ചിരുന്നോ, എന്തായിരുന്നു മറുപടി എന്ന് അറിയില്ല) രാജീവന്&#x200d; ചെമ്മീന്&#x200d; കെട്ട് നടത്തുന്ന സി പി എം അനുഭാവിയാണ്. ഇന്നാട്ടുകാരുമായി നല്ല ആത്മബന്ധമുള്ളയാളാണ്. അക്കരെയുള്ള സി പി എമ്മുമാകാരുമായും നല്ല ബന്ധമാണയാള്&#x200d;ക്ക്. രാജീവന്റെ ഫോണ്&#x200d; നമ്പര്&#x200d; സംഘടിപ്പിക്കലായി അടുത്ത നീക്കം.</p>



<p>അതിനായി ധര്&#x200d;മ്മക്കിണറിനു സമീപത്തെ ചാലില്&#x200d; ഇബ്രാഹിമിന്റെ വീട്ടില്&#x200d; ലാന്റ്ഫോണില്&#x200d; വിളിച്ചു. അദ്ദേഹത്തിന്റെ ഉമ്മയാണ് ഫോണ്&#x200d; എടുത്തതെങ്കിലും അവര്&#x200d; എറെ ഭീതിയോടെയാണ് സംസാരിച്ചത് പുറത്ത് ബോംബ് പൊട്ടിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് അവര്&#x200d; നിലവിളിക്കാന്&#x200d; തുടങ്ങിയതോടെ ഞാന്&#x200d; ഫോണ്&#x200d; വച്ചു.</p>



<p>കടവിലേക്ക് മടങ്ങിവരാത്ത രാജീവന്&#x200d;</p>



<p>മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പര്&#x200d; സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് തോണി തുഴഞ്ഞുപോകുന്ന രാജീവനെ ഒരാള്&#x200d; കണ്ടത്. അതോടെ ഉച്ചത്തില്&#x200d; രാജീവേട്ടനെ വിളിച്ചു. ആദ്യമൊക്കെ വലിയ തിരക്ക് അഭിനിയിച്ച് കേള്&#x200d;ക്കാന്&#x200d; നിന്നില്ല. ഒരു കാര്യം പറയാനുണ്ടെന്നും ഫോണ്&#x200d; നമ്പര്&#x200d; വേണമെന്നും പറഞ്ഞപ്പോള്&#x200d; ഉച്ചത്തില്&#x200d; ഫോണ്&#x200d; നമ്പര്&#x200d; പറഞ്ഞുതന്നു. ഫോണിലൂടെ വിളിച്ച് കാര്യം പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞിട്ടും വിമുഖത കാട്ടുകയായിരുന്നു. കാലു പിടിക്കുന്ന തരത്തില്&#x200d; കേണപേക്ഷിച്ചപ്പോള്&#x200d; ശ്രമിക്കാമെന്ന് പറഞ്ഞ് ഫോണ്&#x200d; കട്ട് ചെയ്യുകയും അയാള്&#x200d; ധൃതി പിടിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.</p>



<p>അന്ന് പോയ രാജീവന്&#x200d; പിന്നീട് ഇതുവരെയും ഇവിടേക്ക് മടങ്ങിവന്നിട്ടില്ല. അതിനാല്&#x200d; തന്നെ രാജീവന് അന്നത്തെ വിഷയത്തില്&#x200d; എന്തോ പങ്കുണ്ടെന്ന സംശം ഉറപ്പാണ്. ഉച്ചയ്ക്ക് അത്തരമൊരു നേരത്ത് ചെമ്മീന്&#x200d; കെട്ടിന്റെ പലക വലിക്കാന്&#x200d; വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചെമ്മീന്&#x200d; കെട്ട് ഉപേക്ഷിക്കാനായി വന്നതാണെന്ന് അതുമായി ബന്ധപ്പെട്ട് പരിചയമുള്ളവര്&#x200d; പറഞ്ഞറിഞ്ഞു. എത്രമാത്രം ആത്മബന്ധമാണ് ഈ നാട്ടുകാരുമായി രാജീവനുണ്ടായിരുന്നത്. പ്രശ്നം നടന്നശേഷം ഇപ്പോഴും പല സി പിഎമ്മുകാരും അനുഭാവികളുമൊക്കെയും ഇവിടങ്ങളില്&#x200d; ജോലിക്കുവരുന്നു. എത്രപേര്&#x200d; ഇവിടെ ഇപ്പോഴും ജീവിക്കുന്നു. എന്നിട്ടും രാജീവന്&#x200d; തിരിച്ചുവരാത്തതില്&#x200d; വലിയ വിഷമം തോന്നി.</p>



<p>അത് ഷുക്കൂറായിരുന്നില്ല</p>



<p>എന്റെ കഴിവില്ലായ്മയാണോ അവനെ രക്ഷിക്കാന്&#x200d; കഴിയാതിരുന്ന തെന്ന കുറ്റബോധം എന്നെ നിരന്തരം പിടികൂടിക്കൊണ്ടിരുന്നു. എന്റെ അനുജന്&#x200d; ഒരിക്കലും തീവ്രവാദിയായിരുന്നില്ല. മാന്യനും നല്ല സാമൂഹ്യബോധവുമുള്ള ജനാധിപത്യരീതിയില്&#x200d; ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നിട്ടും പി ജയരാജനും മറ്റും അവനെ ക്രിമിനലാക്കി ചിത്രീകരിച്ചപ്പോള്&#x200d; മറ്റൊരു ആഘാതമായി ഞങ്ങള്&#x200d;ക്ക് അത്. ജയരാജന്റെ കാറിനു മുന്നിലൂടെ പോകുന്ന മറ്റേതോ ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ച് അത് ഷൂക്കൂറാണെന്ന് വരുത്തിതീര്&#x200d;ക്കാന്&#x200d; നടത്തിയ ശ്രമം പാളി. അരിയില്&#x200d; പള്ളിക്കു സമീപം സംഭവം നടക്കുന്ന വേളയില്&#x200d; ഷുക്കൂര്&#x200d; വീട്ടില്&#x200d; തന്നെയുണ്ടായിരുന്നു. വഴിയെ പോകുന്നയാളല്ല കൊല്ലപ്പെട്ടതെന്നാണ് ജയരാജന്&#x200d; മാധ്യമങ്ങളോട് പറഞ്ഞത്. അവര്&#x200d; പറഞ്ഞത് തെറ്റായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടെങ്കിലും അത് തിരുത്താന്&#x200d; സി പി എം തയ്യാറായില്ല. ഇത്രമാത്രം അധ:പതിച്ചുപോയോ അവര്&#x200d;. സത്യത്തില്&#x200d; ഒരു നിരപരാധിയെ കൊന്നു എന്ന കാര്യം മറച്ചുവെക്കാനാണ് അക്കഥ പ്രചരിപ്പിച്ചത്.</p>



<p>കാറ്റാടിമരങ്ങളും ബദാംമരങ്ങളും ഷൂക്കൂറിനെ തേടുന്നു</p>



<p>ഇത് കേരളം തന്നെയാണോ എന്ന സന്ദേഹവും അവന്റെ മരണത്തിനുശേഷം എന്നില്&#x200d; ശക്തമാകുകയാണ്. അഫ്ഘാനിസ്ഥാനിലും ഗുജറാത്തിമൊക്കെ കണ്ടിരുന്നത് ഇവിടെയും നടന്നിരിക്കുന്നു എന്ന് എത്രപേര്&#x200d; വിശ്വസിക്കും. ഇവര്&#x200d; ബന്ദികളായ ശേഷം മണിക്കൂറുകള്&#x200d;ക്കിടയില്&#x200d; പൊലീസിനെ പലരും വിളിച്ചിരുന്നു എന്നാണ് അറിവ്. 1.20ന് അവിടെയുണ്ടായിരുന്ന ഒരു കോണ്&#x200d;ഗ്രസ് നേതാവ് വിളിച്ചിട്ടുണ്ട്. കണ്ണപുരം എസ് ഐ ഉച്ചയ്ക്ക് അവിടെയുണ്ടായിരുന്നില്ലേ? എന്നിട്ടും അവരില്&#x200d; നിന്ന് സഹായമെത്താന്&#x200d; വല്ലാതെ വൈകിയതെന്തേ? പൊലീസില്&#x200d;നിന്നും മറ്റുമുണ്ടാകുന്ന ഇത്തരം നിസ്സംഗതയാണ് തീവ്രവാദസംഘടനകള്&#x200d; മുതലെടുക്കുന്നത്. ഞങ്ങളുടെ ആളായിരുന്നെങ്കില്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെടില്ലെന്നാണ് തീവ്രദ സംഘടനകള്&#x200d; ഇപ്പോള്&#x200d; പ്രചരിപ്പിക്കുന്നത്. എന്നാല്&#x200d; ഇവിടുത്തെ കുട്ടികളാരും തന്നെ തീവ്രവാദസംഘടനയോട് യോജിപ്പുള്ളവരല്ല. എന്നിട്ടുമെന്തിനാണ് അത്തരമൊരു മുദ്രകുത്തല്&#x200d; ഉണ്ടാകുന്നത്. ഭരണകൂടത്തിലും പൊലീസിലും മുസ്ളീംകള്&#x200d;ക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്ന് വരുത്തിതീര്&#x200d;ക്കേണ്ടത് തീവ്രവാദസംഘടനകളുടെ ആവശ്യമാണ്. അതിനുള്ള സാഹചര്യം സി പി എം ഒരുക്കുകയാണോ?<br>ഷുക്കൂറിന് ഒരിക്കലും ക്രിമിനല്&#x200d; ആകാനാകില്ല. അവന്&#x200d; വളര്&#x200d;ന്ന സാഹചര്യവും കുടുംബവും അത്തരത്തിലല്ല. കാഞ്ഞിരങ്ങാട്ടെ ഒരു സ്ഥാപനത്തില്&#x200d; ഡി ടി പി പഠിക്കാന്&#x200d; പോയപ്പോള്&#x200d; അവനാ സ്ഥാപനത്തില്&#x200d; 27 മരങ്ങള്&#x200d; നട്ടിരുന്നതായി അവിടുത്തെ അദ്ധ്യാപകന്&#x200d; പറഞ്ഞറിഞ്ഞു. ഒരു നല്ല പരിസ്ഥിതി സ്നേഹിയുമായിരുന്നു അവന്&#x200d;. ഇവിടെയും ഈ ചെമ്മണ്&#x200d; പാതയോരത്ത് കാറ്റാടി മരങ്ങളും ബദാം മരവും നട്ടിരുന്നു. അതില്&#x200d; മൂന്നെണ്ണം ഇപ്പോഴും നന്നായി വളര്&#x200d;ന്നുമുറ്റിയിട്ടുണ്ട്. അതിലൊന്നിന് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട് അവന്റെ സുഹൃത്തുക്കള്&#x200d;. നല്ല വായനാശീലമുണ്ടായിരുന്നു. വീട്ടിലുള്ള ബുക്കുകളില്&#x200d; ഏറെയും അവന്റേതാണ്.</p>



<p>രക്തദാനമാണ് അവന്റെ മറ്റൊരു സാമൂഹ്യ ദൗത്യം. നിരവധി പേര്&#x200d;ക്ക് രക്തം നല്&#x200d;കിയിട്ടുണ്ട്. രക്തദാനം നല്&#x200d;കിയതിന്റെ പേരില്&#x200d; ചില ആശുപത്രിയില്&#x200d; നിന്ന് ലഭിച്ച സര്&#x200d;ട്ടിഫിക്കറ്റും അവന്&#x200d; സൂക്ഷിച്ചിരുന്നു. തുടര്&#x200d;ച്ചയായി രക്തദാനം നല്&#x200d;കവെ ഉമ്മ ഇടപെട്ടിരുന്നു. അല്ലാഹു തന്ന രക്തമല്ലേ ആവശ്യമുള്ളവര്&#x200d;ക്ക് കൊടുത്തില്ലെങ്കില്&#x200d; അത് ദൈവദോഷമാകും എന്നായിരുന്നു അവന്റെ മറുപടി. അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാന്&#x200d;. ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്&#x200d; നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോള്&#x200d; സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ. ഇനി അവന്റെ ഓര്&#x200d;മ്മയെ എങ്കിലും അപമാനിക്കാതെ വിട്ടുകൂടെ എന്ന പ്രാര്&#x200d;ത്ഥനയാണുള്ളത്.</p>



<p>( ചന്ദ്രികയില്&#x200d; എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ariyil-davood-write-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനിയൊരു ഷുക്കൂര്&#x200d; ഉണ്ടാവാതിരിക്കാന്&#x200d; നീതിക്കായുള്ള യുദ്ധത്തിന് കരുത്തേകണം: കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-fb-post-about-shukoor-case.html</link>
					<comments>https://www.chandrikadaily.com/km-shaji-fb-post-about-shukoor-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 13 Feb 2019 17:07:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118886</guid>

					<description><![CDATA[ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ ഗങ്ങൾക്കിടയിൽ നിസ്സഹായനായി.. ഒരു പക്ഷേ കേരളത്തിലെ രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങളിൽ ഏറ്റവും നമ്മെ സ്തബ്ധമാക്കേണ്ടിയിരുന്ന, എല്ലാ ചർച്ചകളും കേന്ദ്രീകരിക്കേണ്ടിയിരുന്ന സമാനതകളില്ലാത്ത കൊലപാതകമത്രെ ഷുക്കൂർ വധം. പക്ഷേ എന്ത് കൊണ്ട് മറ്റ് കൊലപാതകങ്ങളെ പോലെ ശുക്കൂർ വധം കേരളീയ സമൂഹം വേണ്ടത്ര [&#8230;]]]></description>
										<content:encoded><![CDATA[
<p>ഷുക്കൂർ !അവന്റെ നിഷ്കളങ്കമുഖം ഒരു നെരിപ്പോടായി ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ഉറക്കം പോലും സഹായത്തിനെത്താത്ത ദിനരാത്രങ്ങളൊരുപാട് കടന്നു പോയിട്ടുണ്ട് പലപ്പോഴും. പറക്കമുറ്റാത്ത ഘട്ടത്തിൽ മരണത്തിന്റെ ബീഭത്സമായ മുഖം മുന്നിൽ കണ്ട് മനുഷ്യ മാംസം തിന്നുന്ന ഹിംസ്ര മൃ ഗങ്ങൾക്കിടയിൽ നിസ്സഹായനായി..</p>



<p>ഒരു പക്ഷേ കേരളത്തിലെ രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങളിൽ ഏറ്റവും നമ്മെ സ്തബ്ധമാക്കേണ്ടിയിരുന്ന, എല്ലാ ചർച്ചകളും കേന്ദ്രീകരിക്കേണ്ടിയിരുന്ന സമാനതകളില്ലാത്ത കൊലപാതകമത്രെ ഷുക്കൂർ വധം. പക്ഷേ എന്ത് കൊണ്ട് മറ്റ് കൊലപാതകങ്ങളെ പോലെ ശുക്കൂർ വധം കേരളീയ സമൂഹം വേണ്ടത്ര ചർച്ച ചെയ്തില്ല എന്നത് ഒരു പ്രഹേളികയായി നില നിൽക്കുന്നു.എന്തന്നാൽ, ശുക്കൂറിന് വേണ്ടി വിപ്ലവ കാവ്യങ്ങളെഴുതാൻ കൂലിയെഴുത്തകാരില്ല എന്നതാണ്. ലോകത്ത് തന്നെ സമാനതയില്ലാത്ത രീതിയിൽ, ലാറ്റിനമേരിക്കയിലെ ബ്രൗൺഷുഗർ കാർട്ടലുകളെ പോലും പിറകിലാക്കുന്ന തരത്തിൽ ബാല്യം വിട്ടൊഴിയാത്ത ഒരു കുട്ടിയെ മണിക്കൂറുകളോളം ആസ്വദിച്ചാനന്ദിച്ച് കൊല ചെയ്ത സൈക്കോ ക്രിമിനലുകൾ ഈ വിപ്ലവ സിങ്കങ്ങളാണ് എന്നതാണ് കാര്യം.</p>



<p>ഇപ്പോൾ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സാംസ്കാരിക നായകന്മാരും എഴുത്തുകാരും, ഫെമിനിസ്റ്റുകളും ഷുക്കൂർ വധത്തിന്റെ വിവിധങ്ങളായ മാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.അമ്പലങ്ങളിലും പള്ളികളിലും സിനഗോഗുകളിലും നവോത്ഥാനമുണ്ടാക്കുന്ന തിരക്കിൽ വിസ്മരിച്ചു പോകരുത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച്.എല്ലാ സർഗാത്മകതയും ആ അവകാശത്തിനകത്താണ് വരുന്നത്.ഏറ്റവും വലിയ സർഗാത്മകത ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാണ്. അതിന്റെ വന്യമായ നിഷേധമാണ് ശുക്കൂറെന്ന ബാലന്റെ കാര്യത്തിൽ സാംസ്കാരിക കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പുരോഗമനത്തിന്റെ പേറ്റന്റ് നെറ്റിയിലൊട്ടിച്ചു വെച്ച ,സി പി എം പാർട്ടിയുടെ ജയരാജനെ പോലെയുള്ള ക്രിമിനലുകളാൽ നടത്തപ്പെടുന്ന ഇത്തരം ക്രൂരതകളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ പുരോഗമനം ഒലിച്ചുപോകുമെന്ന കണക്കെ നിങ്ങളുണ്ടാക്കുന്ന സെലക്ടീവ് നവോത്ഥാനവും പുരോഗമനവും ഫെമിനിസവുമൊക്കെ ആർക്കു വേണ്ടിയുള്ളതാണ്. നിഷ്പക്ഷ മാധ്യമങ്ങളെങ്കിലും ഈ ഘട്ടത്തിൽ ഇനിയൊരു ശുക്കൂർ കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ ജാഗ്രത പുലർത്തേണ്ട ഘട്ടം ഇതിൽപ്പരം മറ്റൊന്നില്ല.</p>



<p>രാഷ്ട്രീയ പാർട്ടികളൊക്കെയും വിശുദ്ധരാണെന്ന വാദമൊന്നും ആർക്കുമില്ല. പക്ഷേ അത്യന്തം പ്ലാന്റ്ഡ് ആയി പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് സ്ട്രെക്ച്ചർ തയ്യാറാക്കി ആളെ കൊല്ലുന്ന രണ്ട് പാർട്ടികൾ കേരളത്തിൽ സി പി എം ഉം ബി ജെ പിയുമാണ്.ഈ ഗണത്തിലെ ഏറ്റവും പ്രാകൃതമായ ശുക്കൂർ വധത്തെയാണ് ഡിവൈഎഫ്ഐ നേതാവ് എ എൻ ശംസീർ ആൾക്കൂട്ടത്തിന്റെ വൈകാരിക പ്രകടനമാക്കി ന്യായീകരിച്ചത്. ഇത് തന്നെയാണ് നോർത്തിന്ത്യയിൽ ആദിത്യ യോഗിയും സാക്ഷി മഹാരാജുമൊക്കെ പറയുന്നത്.2019 ൽ അത്ഭുതകരമാംവണ്ണം അതേറ്റു പറയാൻ നവോത്ഥാനത്തിന്റെ മിശിഹ പിണറായി ഭരിക്കുന്ന കേരളത്തിൽ അയാളുടെ പ്രിയപ്പെട്ട ശിഷ്യൻ ഉണ്ടാവുന്നു എന്നത് നവോത്ഥാനത്തിന്റെ പുരോഗതിയെ തന്നെയാണ് കാണിക്കുന്നത്.</p>



<p>ഇനിയുമൊരു ശുക്കൂർ, കണ്ണൂരിന്റെ മണ്ണിലുണ്ടാവരുതെന്ന നമ്മളെടുത്ത പ്രതിജ്ഞയുടെ പ്രതിഫലനമാണ് ഷുക്കൂർ വധക്കേസ്സിലെ ഇപ്പോഴത്തെ വഴിത്തിരിവ് എന്നറിയുന്നതിൽ സന്തോഷമുണ്ട്. ഇനി വരാനിരിക്കുന്ന ഒരു മനുഷ്യ കുഞ്ഞിന് പോലും ഇത്തരം പ്രാകൃതമായ ഹത്യ ഏറ്റു വാങ്ങേണ്ട ഒരു നിർഭാഗ്യം ഉണ്ടാവരുത്. കൊന്നവരെ മാത്രമല്ല, തിരശ്ശീലക്ക് പിന്നിൽ വിരുദ്ധാശയങ്ങളുടെ എത്തിനിക് ക്ലീൻൻസിംഗിംന് ഉത്തരവിടുന്ന യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാതെ ഈ പോരാട്ടം പൂർണ്ണമാവില്ലെന്ന് ഞാൻ പേർത്തും പേർത്തും പറയുന്നതിന്റെ മർമ്മമാണിത്.</p>



<p>ആ ഒരു ദൗത്യമാണ് കണ്ണൂരിന്റെ മണ്ണിൽ ഏറ്റെടുക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് നിയമ സംവിധാനത്തിന്റെ സാന്നിദ്ധ്യം പോലും നെഞ്ചുവേദനയുണ്ടാക്കുന്ന ഭീരുക്കളായ കുറ്റവാളികൾ പല പണികളും നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷേ ജീവനുള്ള കാലത്തോളം പിൻ വാങ്ങുക എന്നത് അസ്സാധ്യമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇനിയൊരു മക്കളെ നഷ്ടപ്പെട്ട ശുക്കൂറിന്റെ ഉമ്മമാർ ഉണ്ടാവരുതെന്ന പ്രതിജ്ഞ അള്ളാഹുവിനെ മുൻനിർത്തി കൊണ്ടുള്ളതാണ്.അത് വിജയിക്കുന്നത് വരെ പോരാടുക തന്നെ ചെയ്യും. സി പി എമ്മിന്റെ പ്രതികാര നടപടികളെ ഭയപ്പെട്ട് പിന്മാറുന്ന പ്രശ്നമില്ല.കേസ്സിന്റെ ഇനിയുള്ള മുന്നോട്ടു പോക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.തലശ്ശേരിയിൽ കേസ്സ് കേൾക്കണമെന്ന് പറയുന്നത് അപകടകരമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീന മേഖലയിൽ കേസ്സ് കേൾക്കുക എന്ന് പറയുന്നത് സാക്ഷികളെയടക്കം മൊഴി മാറ്റാനുള്ള അവസരമാണ് സി പി എമ്മിന് നൽകുക. അതു കൊണ്ടാണ് സി പി എം ആ വാദം ഉന്നയിക്കുന്നത്. ഹൈക്കോടതിയിലേക്ക് കേസ്സ് പോകുന്നതോടെ ഒരു കടമ്പ കടക്കുന്നു. പിന്നെയുള്ളത് സാക്ഷികളാണ്. കേരളത്തിലെ മീഡിയകളും പൊതുസമൂഹവും എത്രമാത്രം ഉയർന്നാണോ ഈ കേസ്സിന്റെ ഫോളോ അപ്പ് നടത്തുന്നത് എന്ന് തെളിയിക്കപ്പെടേണ്ടത് സാക്ഷികൾക്ക് നാം നൽകുന്ന പരിരക്ഷയും കേസ്ലിന്റെ തുടർ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന ജാഗ്രതയെയും അപേക്ഷിച്ചാണ്.ഷുക്കൂർ കേസ്സിന്റെ ഇതുവരെയുള്ള തുടർച്ചയിൽ പിന്തുണ അറിയിച്ചവരും പൊതുസമൂഹവും മാധ്യമങ്ങളും(എല്ലാവരും അംബാനി ചാനൽ അല്ലെന്ന കൃത്യമായ ബോധ്യമുണ്ട്.)<br>ഇക്കാര്യത്തിൽ അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കേസ്സ് പൂർണ്ണാർത്ഥത്തിൽ വിജയം വരിക്കുകയുള്ളൂ.</p>



<p>അതത് പ്രദേശത്തെ എല്ലാ വംശീയതയിൽ പൊതിഞ്ഞ അതിദേശീയതകളെയും സ്വാംശീകരിച്ചതാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ ട്രാക്ക്.ബോസ്നിയയിലെ മുസ്ലിം കൂട്ടക്കൊല സെർബ് അതിദേശീയതയുടെ വാഗ്ദാക്കളായ കമ്മ്യൂണിസ്റ്റുകാരുടേതായിരുന്നു. സാർവ്വദേശീയതയും ഇക്വാലിറ്റേറിയൻ കാല്പനികതയുമൊക്കെ പാടി നടക്കുന്ന ഭൂരിഭാഗം കമ്യൂണിസ്റ്റുകളും വംശീയ വെറിയുടെ മൂർത്തരൂപങ്ങളാണെന്ന് ബോസ്നിയ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാവട്ടെ, ഹാൻ വംശീയതയുടെ ഒരു സംഘടിത രൂപമാണ്.ഉയിഗൂർ മുസ്ലിം ഗളടക്കമുള്ള മുസ്ലിം സമൂഹത്തോട് ചൈനീസ് ഭരണകൂടത്തിന്റെ സമീപനം അറിയാം നമുക്ക്. ലങ്കയിൽ സിംഹള വംശീയതയെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. ഇന്ത്യയിൽ ബ്രാഹ്മണ മാർക്സിസം എന്ന് അംബേദ്ക്കർ വിശേഷിപ്പിച്ച, മനസ്സിനകത്ത് വംശീയതയുടെ വികൃതമായ വെറി പേറുന്ന കമ്മ്യൂണിസ്റ്റ് കരാചിച്ചുമാരെ കുറിച്ച് സി എച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കേരള കരാചിച്ചുമാരെ നിയമത്തിന്റെ ശക്തമായ മറ്റൊരു ന്യൂറംബർഗ് ട്രയലിലൂടെ, നമുക്ക് വിചാരണ ചെയ്യേണ്ടതുണ്ട്. ലോകമാകമാനം ഫാഷിസം മുന്നോട്ട് വെക്കുന്ന പ്രാകൃത രാഷട്രീയം പടിയിറങ്ങുന്നതിന്റെ കേളി നാദം ഉയർന്നു കേൾക്കുകയാണ്.ഇന്ത്യയിലും കേരളത്തിലും അത് സാധ്യമാവുകയും നീതി വിജയിക്കുകയും ചെയ്യേണ്ടത് സാമൂഹികമായ സഹജീവനത്തിന് അത്യന്താപേക്ഷിതമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-fb-post-about-shukoor-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം  രാഷ്ട്രീയ പാര്&#x200d;ട്ടിയല്ല, ഭീകര സംഘടനയാണ് &#8220;</title>
		<link>https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html</link>
					<comments>https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Feb 2019 05:50:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[km shajahan]]></category>
		<category><![CDATA[p jayarajan tv rajesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118849</guid>

					<description><![CDATA[കെ.എം ഷാജഹാന്&#x200d; അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്&#x200d; പറഞ്ഞ വിശദാംശങ്ങള്&#x200d; ഞെട്ടിക്കുന്നതാണ്. അവയില്&#x200d; പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു: ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്&#x200d; ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്&#x200d;, 5 പ്രതികള്&#x200d; പിന്തുടരുകയും 8 പ്രതികള്&#x200d; എതിരെ വരികയും ചെയ്തു.തുടര്&#x200d;ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി. പ്രതികളില്&#x200d; 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്&#x200d;ന്ന് വീട് വളഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>കെ.എം ഷാജഹാന്&#x200d;</strong></p>



<p>അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്&#x200d; പറഞ്ഞ വിശദാംശങ്ങള്&#x200d; ഞെട്ടിക്കുന്നതാണ്. അവയില്&#x200d; പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു:</p>



<ul><li>ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്&#x200d; ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്&#x200d;, 5 പ്രതികള്&#x200d; പിന്തുടരുകയും 8 പ്രതികള്&#x200d; എതിരെ വരികയും ചെയ്തു.തുടര്&#x200d;ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.</li><li>പ്രതികളില്&#x200d; 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്&#x200d;ന്ന് വീട് വളഞ്ഞു. 12.30 മുതല്&#x200d; 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.</li><li>ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്&#x200d; എന്ന മൈന ദിനേശന്&#x200d; 4 പേരുടേയും ഫോട്ടോ മൊബൈല്&#x200d; ഫോണില്&#x200d; പകര്&#x200d;ത്തി.</li><li>സിപിഐ എം മൊറാഴ എല്&#x200d; സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എന്&#x200d; മോഹന്&#x200d; 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടര്&#x200d;ന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണില്&#x200d; വിളിച്ചു പറഞ്ഞു.</li><li>എ വി ബാബു, സി പി എം മുള്ളൂര്&#x200d; എല്&#x200d; സി അംഗം പി പി സുരേഷന്&#x200d;, അരിയില്&#x200d; ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്&#x200d; ബാബു, അരിയില്&#x200d; എല്&#x200d; സി സെക്രട്ടറി യു വി വേണു എന്നിവര്&#x200d; കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്&#x200d; തീരുമാനിച്ചു.</li><li>ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മര്&#x200d;ദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂര്&#x200d;ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.</li><li>കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്&#x200d; കുത്തി.</li><li>ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷന്&#x200d;, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.</li><li>ഓടുന്നതിനിടയില്&#x200d; പിന്നില്&#x200d; നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.</li><li>വയല്&#x200d; വരമ്പില്&#x200d; തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരില്&#x200d; ആരും ഒന്ന് ശബ്ദമുയര്&#x200d;ത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.</li></ul>



<p>ഈ വിശദാംശങ്ങളില്&#x200d; നിന്ന് ഒരു കാര്യം പകല്&#x200d; പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂര്&#x200d;ണ്ണമായി സി പി എം കാര്&#x200d; മാത്രമാണ് എന്നതാണത്.<br>
സി പി എം കരുടെ നേതൃത്വത്തില്&#x200d; നടന്ന ദാരുണമായ ഒരു ആള്&#x200d;ക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!</p>



<p>എന്നാല്&#x200d; സി പി എം ഇറക്കിയ പ്രസ്താവനയില്&#x200d; പറയുന്നത് നോക്കുക: <br>
&#8216;മുസ്ലീം ലീഗ് പ്രവര്&#x200d;ത്തകര്&#x200d; ആക്രമം നടത്തിയ പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; എത്തിയ പാര്&#x200d;ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്&#x200d; വച്ച് മുസ്ലീം ലീഗ് ക്രിമിനലുകള്&#x200d; അപായപ്പെടുത്താന്&#x200d; ശ്രമിച്ചതാണ് സംഘര്&#x200d;ഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിര്&#x200d;ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് &#8216;.</p>



<p>ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നില്&#x200d; നിന്നും പുറകില്&#x200d; നിന്നും ഓടിച്ച് ഒരു വീട്ടില്&#x200d; കയറ്റുക,<br>
എന്നിട്ട് 1000ത്തിലധികം പേര്&#x200d; ചേര്&#x200d;ന്ന് വീട് വളയുക,<br>
തുടര്&#x200d;ന്ന് അയാളുടെ ഫോട്ടോ മൊബൈലില്&#x200d; പകര്&#x200d;ത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,<br>
എന്നിട്ട് അയാളുടെ പേരും മേല്&#x200d;വിലാസവും ചോദിച്ചറിയുക,<br>
തുടര്&#x200d;ന്ന് അയാളെ കൊല്ലാന്&#x200d; തീരുമാനിക്കുക,<br>
എന്നിട്ട് 200 ഓളം പേരുടെ മുന്നില്&#x200d; വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നില്&#x200d; നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !</p>



<p>ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ&#8217; അന്നേ ദിവസം കണ്ണപുരം പഞ്ചായത്തില്&#x200d; നിര്&#x200d;ഭാഗ്യകരമായ ഒരു കൊലപാതകം നടന്നു &#8216; എന്ന് പ്രസ്താവനയിറക്കുക !</p>



<p>ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാര്&#x200d;ട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ് <br>
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങള്&#x200d; ഉയര്&#x200d;ത്തേണ്ടത് </p>



<p>കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: &#8216;ഒരാള്&#x200d; കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആള്&#x200d;ക്കൂട്ടം കൊല ചെയ്യുമ്പോള്&#x200d;, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. &#8216; (&#8216; When a mob lynches a person for the food that she/he eats, it is the Constitution which is lynched&#8217;).</p>



<p>ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആള്&#x200d;ക്കൂട്ടത്തിന് മുന്നില്&#x200d; വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോള്&#x200d; ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയം: എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html</link>
					<comments>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Feb 2019 16:47:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[kannur murders]]></category>
		<category><![CDATA[Mishab keezhariyur]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[p jayarajan tv rajesh]]></category>
		<category><![CDATA[shukkoor murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118761</guid>

					<description><![CDATA[കോഴിക്കോട് : അരിയില്&#x200d; ഷുക്കൂര്&#x200d; വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d; ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അഭിപ്രായപ്പെട്ടു. കുറ്റപത്രത്തിന് പിന്നില്&#x200d; സി.ബി.ഐയുടെ രാഷ്ട്രീയ താല്&#x200d;പര്യമെന്ന പാര്&#x200d;ട്ടി സെക്രട്ടറിയുടെ മുന്&#x200d;കൂട്ടി തയ്യാറാക്കിയ പ്രസ്താവന ചവറ്റുകൊട്ടയില്&#x200d; തള്ളേണ്ടതാണ്. വിഷയത്തില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ പറയുന്നതിന് മുമ്പ് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ പരസ്യമായി ഒരു മലയാളം ചാനലില്&#x200d; പറഞത് പൊതുസമൂഹം മറന്നിട്ടില്ല. ചാനലിലെ പ്രസ്താവനയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : അരിയില്&#x200d; ഷുക്കൂര്&#x200d; വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്&#x200d; സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d; ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>കുറ്റപത്രത്തിന് പിന്നില്&#x200d; സി.ബി.ഐയുടെ രാഷ്ട്രീയ താല്&#x200d;പര്യമെന്ന പാര്&#x200d;ട്ടി സെക്രട്ടറിയുടെ മുന്&#x200d;കൂട്ടി തയ്യാറാക്കിയ പ്രസ്താവന ചവറ്റുകൊട്ടയില്&#x200d; തള്ളേണ്ടതാണ്. വിഷയത്തില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കുണ്ടെന്ന് സി.ബി.ഐ പറയുന്നതിന് മുമ്പ് എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എ പരസ്യമായി ഒരു മലയാളം ചാനലില്&#x200d; പറഞത് പൊതുസമൂഹം മറന്നിട്ടില്ല. ചാനലിലെ പ്രസ്താവനയുടെ അടിസ്ഥാനത്തില്&#x200d; എ.എന്&#x200d; ഷംസീര്&#x200d; എംഎല്&#x200d;എയെക്കൂടി പ്രതിചേര്&#x200d;ക്കണമെന്ന് നേരത്തെ സി.ബി.ഐ മുമ്പാകെ എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.<br />
സി ബി ഐ കുറ്റ പത്രം നീതിയിലേക്കുള്ള ശുഭ പ്രതീക്ഷയാണെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-in-ariyil-shukoor-cbi-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
