<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arjun &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arjun/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Jul 2025 02:27:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arjun &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍</title>
		<link>https://www.chandrikadaily.com/shirur-disaster-one-year-to-date-novaai-arjun.html</link>
					<comments>https://www.chandrikadaily.com/shirur-disaster-one-year-to-date-novaai-arjun.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Jul 2025 02:27:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Shirur landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347674</guid>

					<description><![CDATA[2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്.]]></description>
										<content:encoded><![CDATA[<p>ലോറി ഡ്രൈവര്&#x200d; അര്&#x200d;ജുന്&#x200d; ഉള്&#x200d;പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്&#x200d; ദുരന്തത്തിന് ഇന്നേക്ക് ഒരു വര്&#x200d;ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്&#x200d; ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്&#x200d; കോഴിക്കോട് കണ്ണാടിക്കല്&#x200d; സ്വദേശിയായ അര്&#x200d;ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്&#x200d;ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്&#x200d; നിന്ന് കണ്ടെടുത്തത്.</p>
<p>കര്&#x200d;ണാടക ഷിരൂരിലെ ദേശീയപാത 66ല്&#x200d; ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്&#x200d;ന്നു. മലയാളി ഡ്രൈവറായ അര്&#x200d;ജുന്&#x200d; ഉള്&#x200d;പ്പെടെ നിരവധി പേരെ കാണാതായി.</p>
<p>മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്&#x200d;ത്തനം. എന്&#x200d; ഡി ആര്&#x200d; എഫും നാവികസേനയുടെ മുങ്ങല്&#x200d; വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്&#x200d; വിഫലമായി. ജൂലൈ 20ന് പുഴയില്&#x200d; സോണാര്&#x200d;, റഡാര്&#x200d; പരിശോധനകള്&#x200d; നടത്തി. തുടര്&#x200d;ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്&#x200d; ജനറല്&#x200d; എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്&#x200d;ത്തകന്&#x200d; ഈശ്വര്&#x200d; മാല്&#x200d;പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.</p>
<p>ജൂലൈ 28ന് ദൗത്യം താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ചു. എന്നാല്&#x200d;, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്&#x200d;ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്&#x200d; 20ന് ആരംഭിച്ചു. ഗോവയില്&#x200d; നിന്ന് ഡ്രഡ്ജര്&#x200d; എത്തിച്ച് തിരച്ചില്&#x200d; ആരംഭിച്ചു. സെപ്തംബര്&#x200d; 22ന് അധികൃതരുമായുള്ള തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഈശ്വര്&#x200d; മാല്&#x200d;പെ തിരച്ചില്&#x200d; നിര്&#x200d;ത്തി. സെപ്തംബര്&#x200d; 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്&#x200d; വീണ്ടും തിരച്ചില്&#x200d; ആരംഭിച്ചു. ഒടുവില്&#x200d; 72 ദിവസത്തെ തിരച്ചിലിനൊടുവില്&#x200d; സെപ്തംബര്&#x200d; 25ന് പുഴയില്&#x200d; ലോറിയും കാബിനില്&#x200d; അര്&#x200d;ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shirur-disaster-one-year-to-date-novaai-arjun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാളിന് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനം;  അര്‍ജ്ജുന്റെ അമ്മുടെ കത്തില്‍ പ്രതികരിച്ച് എകെഎം അഷ്‌റഫ് എംഎല്‍എ</title>
		<link>https://www.chandrikadaily.com/the-most-valuable-gift-of-love-for-the-festival-akm-ashraf-mla-responds-to-arjuns-mothers-letter.html</link>
					<comments>https://www.chandrikadaily.com/the-most-valuable-gift-of-love-for-the-festival-akm-ashraf-mla-responds-to-arjuns-mothers-letter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 02 Apr 2025 07:31:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[akm ashraf mla]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Arjun missing]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336782</guid>

					<description><![CDATA[ദൗത്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎല്‍എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്‍ജജുന്റെ അമ്മ കത്തെഴുതിയത്]]></description>
										<content:encoded><![CDATA[<p>എകെഎം അഷ്‌റഫ് എംഎല്&#x200d;എയ്ക്ക് കരളലിയിക്കുന്ന കത്തുമായി ഷിരൂരിലെ മണ്ണിടിച്ചിലില്&#x200d; മരിച്ച അര്&#x200d;ജ്ജുന്റെ മാതാവ് ഷീല. തന്റെ മകന്&#x200d; അര്&#x200d;ജ്ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്&#x200d; തുടക്കം മുതല്&#x200d; ഒടുക്കം വരെ താങ്ങായും തണലായും നിന്ന എംഎല്&#x200d;എയ്ക്ക് നന്ദി സൂചിപ്പിച്ചു കൊണ്ടായിരുന്നു അര്&#x200d;ജജുന്റെ അമ്മ കത്തെഴുതിയത്. ഈ പെരുന്നാളിന് തനിക്ക് കിട്ടിയ ഏറ്റവും മൂല്യമുള്ള സ്നേഹ സമ്മാനമാണിതെന്ന് കുറിച്ചുകൊണ്ട് എംഎല്&#x200d;എ കത്ത് ഫേസ്ബുക്കില്&#x200d; പങ്കുവെച്ചിരുന്നു.</p>
<p>നാല് വരിയില്&#x200d; മാത്രം ഒതുങ്ങുന്ന കത്ത് തന്റെ ഹൃദയത്തില്&#x200d; എന്നുമുണ്ടാകുമെന്ന് അഷ്‌റഫ് എംഎല്&#x200d;എയും പറയുന്നു. ഓര്&#x200d;മ്മകള്&#x200d;ക്ക് മരണമില്ല. തനിക്കും ഷിരൂര്&#x200d; ദൗത്യദിനങ്ങള്&#x200d; മറക്കാനാകില്ല. പ്രിയപ്പെട്ട സഹോദരന്&#x200d; അര്&#x200d;ജ്ജുന്റെ അമ്മയുടെ വേദന തനിക്ക് മനസ്സിലാകുമെന്നും അഷ്‌റഫ് എംഎല്&#x200d;എ പറയുന്നു.</p>
<p><strong>അഷ്‌റഫ് എം എല്&#x200d; എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം,</strong></p>
<p>എന്റെ പ്രിയപ്പെട്ട അനുജന്&#x200d; അര്&#x200d;ജ്ജുന്റെ അമ്മ എഴുതിയത്.<br />
&#8221;ആ കണ്ണീര്&#x200d; മഴക്കാലത്തിന്റെ ഓര്&#x200d;മകളില്&#x200d; അമ്മ എന്നെയും ചേര്&#x200d;ത്തുവെച്ചിട്ടുണ്ട്.<br />
എനിക്കും ആ കാലം മറക്കാനാവില്ല.<br />
പ്രിയപ്പെട്ട അമ്മേ,<br />
നിങ്ങള്&#x200d; എഴുതിയ ഓരോ വാക്കിലെയും നോവ് എനിക്ക് വായിച്ചെടുക്കാനാവും.<br />
തോരാമഴ പെയ്ത, കണ്ണീര്&#x200d; മഴ കൊണ്ട് കണ്ണ് മൂടിയ അന്നത്തെ ഓരോ ദിവസവും എന്റെ മനസ്സിലുണ്ട്.&#8221;<br />
ആ ഓര്&#x200d;മകള്&#x200d;ക്ക് മരണമില്ല.<br />
എന്നെക്കുറിച്ച് എഴുതിയ ഈ വാക്കുകള്&#x200d;ക്ക് ഹൃദയം നിറഞ്ഞ നന്ദി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-most-valuable-gift-of-love-for-the-festival-akm-ashraf-mla-responds-to-arjuns-mothers-letter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ലോറി ഉടമ മനാഫ്’ പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എ.സി.പി</title>
		<link>https://www.chandrikadaily.com/checks-lorry-owner-manaf-page-and-comment-acp-will-take-action-against-manaf-if-found-guilty.html</link>
					<comments>https://www.chandrikadaily.com/checks-lorry-owner-manaf-page-and-comment-acp-will-take-action-against-manaf-if-found-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 04 Oct 2024 11:50:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[family]]></category>
		<category><![CDATA[manaf]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312051</guid>

					<description><![CDATA[ലോറി ഉടമ മനാഫ്, സോഷ്യല്&#x200d; മീഡിയയിലെ പ്രചരണം നടത്തിയവര്&#x200d; തുടങ്ങിയവരെ പ്രതി ചേര്&#x200d;ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനു എതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ മനാഫിന്റെ യൂട്യൂബ് പേജും കമന്റുകളും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി പറഞ്ഞു.</p>
<p>കുടുംബം നൽകിയ പരാതിയിൽ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്&#x200d; ആക്രമണത്തിനെതിരെയാണ് അര്&#x200d;ജുന്&#x200d;റെ കുടുംബം പരാതി നല്&#x200d;കിയത്.</p>
<p>ലോറി ഉടമ മനാഫ്, സോഷ്യല്&#x200d; മീഡിയയിലെ പ്രചരണം നടത്തിയവര്&#x200d; തുടങ്ങിയവരെ പ്രതി ചേര്&#x200d;ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്&#x200d;റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/checks-lorry-owner-manaf-page-and-comment-acp-will-take-action-against-manaf-if-found-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈകാരികമായി പ്രതികരിച്ചതിന് അര്&#x200d;ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ലോറി ഉടമ മനാഫ്</title>
		<link>https://www.chandrikadaily.com/lorry-owner-manaf-apologizes-to-arjuns-family-for-reacting-emotionall.html</link>
					<comments>https://www.chandrikadaily.com/lorry-owner-manaf-apologizes-to-arjuns-family-for-reacting-emotionall.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Oct 2024 12:46:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[lorry owner manaf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Shirur landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311972</guid>

					<description><![CDATA[കുടുംബത്തിനെതിരെ നടക്കുന്ന് സൈബര്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഷിരൂരിലെ മണ്ണിടിച്ചിലില്&#x200d; മരിച്ച അര്&#x200d;ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്&#x200d;ക്ക് മറുപടി പറഞ്ഞ് ലോറി ഉടമ മനാഫ്. അര്&#x200d;ജുന്റെ പേരില്&#x200d; ഒരു തരത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ് പറഞ്ഞു. അങ്ങനെയുണ്ടോയെന്ന് ആര്&#x200d;ക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും അങ്ങനെയുണ്ടെന്ന് തെളിഞ്ഞാല്&#x200d; നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് അര്&#x200d;ജുന്റെ കുടുംബത്തോട് മനാഫ് മാപ്പുചോദിച്ചു. കുടുംബത്തിനെതിരെ നടക്കുന്ന് സൈബര്&#x200d; ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞു.</p>
<p>മാധ്യമ പ്രവര്&#x200d;ത്തകരുടെ നിര്&#x200d;ദേശപ്രകാരമാണ് യൂട്യൂബ് ചാനല്&#x200d; തുടങ്ങിയതെന്നും ദൗത്യത്തിന്റെ വിവരങ്ങള്&#x200d; പലതും പങ്കുവെച്ചത് ഇതിലൂടെയാണെന്നും മനാഫ് പറഞ്ഞു. മാല്&#x200d;പെയുമായി ചേര്&#x200d;ന്ന് നാടകം കളിച്ചെന്ന് ആരോപിക്കുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.</p>
<p>അര്&#x200d;ജുന്റെ ബൈക്കുമായി ബന്ധപ്പെട്ട ആരോപണത്തിലും മനാഫ് പ്രതികരിച്ചു. ബൈക്ക് നന്നാക്കിയ പൈസ മുഴുവന്&#x200d; നല്&#x200d;കിയത് അര്&#x200d;ജുന്&#x200d; തന്നെയാണെന്നും വര്&#x200d;ക് ഷോപ്പില്&#x200d; സ്ഥലമില്ലാത്തതിനാലാണ് തന്റെ വീട്ടില്&#x200d; വെച്ചതെന്നും അദ്ദഹം പറഞ്ഞു.</p>
<p>അര്&#x200d;ജുന്റെ മൃതദേഹം കിട്ടിയതിന് ശേഷമാണ് വിവാദം തുടങ്ങിയതെന്നും വാഹന ഉടമ ആരാണെന്നതില്&#x200d; ഉണ്ടായ സംശയമാണ് വിവാദത്തെ ഇതുവരെ എത്തിച്ചതെന്നും മനാഫ് പറഞ്ഞു. ആര്&#x200d;സി ഉടമ സഹോദരന്&#x200d; മുബീന്&#x200d; ആണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുക്കത്തെ സ്വീകരണ പരിപാടിയില്&#x200d; പങ്കെടുത്തിരുന്നെന്നും പരിപാടി സംഘടിപ്പിച്ചവര്&#x200d; തനിക്ക് തരാനിരുന്ന പണം വാങ്ങിയില്ലെന്നും ഒരു പണപ്പിരിവും നടത്തുകയില്ലെന്നും മനാഫ് പറഞ്ഞു. ഇന്&#x200d;ഷുറന്&#x200d;സ് തുക അര്&#x200d;ജുന്റെ കുടുംബത്തിന് നല്&#x200d;കണമെന്നുണ്ടായിരുന്നെന്നും അതിന് വേണ്ടിയാണ് അര്&#x200d;ജുന്റെ ശമ്പളത്തിന്റെ കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lorry-owner-manaf-apologizes-to-arjuns-family-for-reacting-emotionall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേസുണ്ടെന്നത് വ്യാജ പ്രചാരണം, താൻ ചെയ്തത് ദൈവത്തിനും കണ്ട് നിന്നവർക്കും അറിയാം&#8217;: ഈശ്വർ മാൽപെ</title>
		<link>https://www.chandrikadaily.com/it-is-a-false-propaganda-that-there-is-a-case-god-and-those-who-saw-what-he-did-know-ishwar-malpe.html</link>
					<comments>https://www.chandrikadaily.com/it-is-a-false-propaganda-that-there-is-a-case-god-and-those-who-saw-what-he-did-know-ishwar-malpe.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Oct 2024 07:40:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[iswar malpe]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[rescue mission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311952</guid>

					<description><![CDATA[യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്]]></description>
										<content:encoded><![CDATA[<p>തനിക്കെതിരെ കേസുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ടെന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്താണെന്ന് ദൈവത്തിനറിയാം, കണ്ടുനിന്നവർക്കും അറിയാം.</p>
<div class="code-block code-block-2">
<div id="">താനത് ഒരു പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താൻ ഇത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വർ മാൽപെ.</div>
</div>
<div></div>
<div>അതേസമയം അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ലോറി ഉടമ മനാഫ് ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. മുക്കത്തെ സ്‌കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. ആരോപണങ്ങളോട് ഇവിടെ പ്രതികരിക്കുമെന്നാണ് മനാഫ് അറിയിച്ചത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-a-false-propaganda-that-there-is-a-case-god-and-those-who-saw-what-he-did-know-ishwar-malpe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനാഫിന്റെ ലോറിക്ക് അർജുന്&#x200d;റെ പേര് വെക്കരുതെന്ന് അമ്മ</title>
		<link>https://www.chandrikadaily.com/amma-says-that-manafs-lorry-should-not-be-named-after-arjun.html</link>
					<comments>https://www.chandrikadaily.com/amma-says-that-manafs-lorry-should-not-be-named-after-arjun.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Oct 2024 15:40:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[family]]></category>
		<category><![CDATA[manaf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311874</guid>

					<description><![CDATA[രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്&#x200d;റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞുവെന്ന് അര്&#x200d;ജുന്റെ അമ്മ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അര്&#x200d;ജുന്&#x200d;റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിചിരിക്കുകയാണ്. കുടുംബത്തിന്&#x200d;റെ വൈകാരികത മാര്&#x200d;ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. എപ്പോഴും അര്&#x200d;ജുന്&#x200d;റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്&#x200d; കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്&#x200d;ക്കങ്ങളുണ്ടായി. മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു.</p>
<p>മനാഫ് പിആര്&#x200d; വര്&#x200d;ക്കാണ് നടത്തുന്നത്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മനാഫിന്&#x200d;റെ ലോറിക്ക് അർജുന്&#x200d;റെ പേര് ഇടരുതെന്ന് അമ്മ പറഞ്ഞു. മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്&#x200d;റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞു. ഇന്ന് കൃഷ്ണപ്രിയ വിളിച്ചിട്ട് പോലും ഫോണ്&#x200d; എടുത്തില്ല. എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്&#x200d;ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്&#x200d;കാൻ എസ്&#x200d;പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര്&#x200d; പറഞ്ഞ കാര്യം കോണ്&#x200d;ഫിഡൻഷ്യല്&#x200d; ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു. കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനി തുടർന്നാൽ നിയമ പരമായി നേരിടും.</p>
<p>വരുന്നത് നെഗറ്റീവ് കമന്റ് മാത്രമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കൊണ്ടു വന്നത്. ഇപ്പോൾ യുട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ആക്ഷൻ കമ്മിറ്റി എന്തിനു രൂപീകരിച്ചുവെന്നും ജിതിൻ ചോദിച്ചു. വേണ്ടാത്ത കാര്യത്തിനു ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ പോയി കണ്ടു. നാട്ടിൽ നിന്നും 20 ആളുകൾ വന്നു തിരയണം എന്നായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. ഞങ്ങളുടെ ഭാരം ഒഴിച്ചു വെക്കാൻ ആണ് ഈ വാർത്താ സമ്മേളനം. വിമർശിക്കുന്നവർ വിമർശിച്ചോളു. ഇനി ഒരിക്കലും മാധ്യമങ്ങളെ കാണില്ലെന്നും അര്&#x200d;ജുന്&#x200d;റെ കുടുംബം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amma-says-that-manafs-lorry-should-not-be-named-after-arjun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘അർജുന്&#x200d;റെ പേരിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞു കൊന്നോട്ടെ’:  മനാഫ്</title>
		<link>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html</link>
					<comments>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Oct 2024 12:52:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[fsmily]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[manaf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311856</guid>

					<description><![CDATA[ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>അർജുന്റെ പേരിൽ മാർക്കറ്റിംഗ് നടത്തുന്നു എന്ന കുടുംബത്തിന്റെ ആരോപണത്തിന് പ്രതികരണവുമായി ലോറി ഉടമ മനാഫ്. താൻ ആ പേരിൽ അഞ്ചുപൈസ വാങ്ങിയിട്ടില്ലെന്നും ഉണ്ടെങ്കിൽ കുടുംബം തെളിയിക്കട്ടെ എന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും മനാഫ് പ്രതികരിച്ചു</p>
<p>ഈ വൈകാരികത വച്ചു തന്നെയാണ് അർജുൻ ജനഹൃദയങ്ങളിൽ എത്തിയത് എന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാൻ ഇല്ലെന്നും മനാഫ്. അർജുന്റെ ചിത അടങ്ങും മുമ്പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്ന് അഭിപ്രായമുണ്ട്. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.</p>
<p>മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിക്കുന്നു. മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നിൽക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരിൽ പണം പിരിക്കുന്നുവെന്നും കുടുംബം. വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് കുടുംബം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.</p>
<p>അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുനെ 75000 രൂപ ശമ്പളം ഉണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണ് എന്നും കുടുംബം ആരോപിച്ചു. അർജുന്റെ മരണത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ പല കോണിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു എന്ന് വ്യക്തമായി അറിയാം. എന്നാൽ അർജുന്റെ പേരിൽ നിന്നും ലഭിച്ച ഒരു പണവും ഞങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങൾ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയും ഇല്ല. നിലവിൽ അങ്ങനത്തെ ആവശ്യമില്ലെന്നും കുടുംബം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/funds-have-not-been-accepted-in-arjuns-name-if-you-make-a-mistake-you-should-be-stoned-to-death-manaf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുന്റെ പേരിൽ ഫണ്ട് പിരിവ്, വൈകാരികത മാര്&#x200d;ക്കറ്റ്‌ ചെയ്യുന്നു: മനാഫിനെതിരെ അർജുന്റെ കുടുംബം</title>
		<link>https://www.chandrikadaily.com/fundraising-in-arjuns-name-marketing-sentimentality-arjuns-family-vs-manaf.html</link>
					<comments>https://www.chandrikadaily.com/fundraising-in-arjuns-name-marketing-sentimentality-arjuns-family-vs-manaf.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 02 Oct 2024 12:45:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[manaf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311853</guid>

					<description><![CDATA[ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളടക്കം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുടുംബം അറിയിച്ചു. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അർജുന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞതിന് ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളടക്കം കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുടുംബം അറിയിച്ചു.</p>
<p>അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അർജുന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞതിന് ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഡ്രഡ്ജർ കൊണ്ടുവരുന്നതിന് കാലതാമസം ഉണ്ടായെങ്കിലും കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജിതിൻ പറഞ്ഞു.</p>
<p>നേവിയും ഈശ്വർ മാൽപെയും ചേർന്നുള്ള ഡൈവിംഗ് തെരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാർക്കറ്റ് ചെയ്തു. അർജുനെ കണ്ടെത്തിയ ശേഷം സഹോദരി അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്.</p>
<p>പല ആളുകളും കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണ്. അർജുന് 75,000 രൂപ സാലറിയുണ്ടെന്ന് ഒരു വ്യക്തി തെറ്റായി പറഞ്ഞു പരത്തി. പല കോണുകളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. അർജുന്റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. മനാഫ് ആണ് ഇതിന് പിന്നിൽ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fundraising-in-arjuns-name-marketing-sentimentality-arjuns-family-vs-manaf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിഎന്&#x200d;എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്&#x200d;ജുന്റേതെന്ന് സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/dna-test-result-positive-the-body-was-confirmed-to-be-that-of-arjun.html</link>
					<comments>https://www.chandrikadaily.com/dna-test-result-positive-the-body-was-confirmed-to-be-that-of-arjun.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Sep 2024 10:05:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[DNA test]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311146</guid>

					<description><![CDATA[പരിശോധനയില്&#x200d; ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്&#x200d; ഉടന്&#x200d; ബന്ധുക്കള്&#x200d;ക്കു വിട്ടു നല്&#x200d;കും]]></description>
										<content:encoded><![CDATA[<p>അങ്കോല: ഷിരൂരില്&#x200d; ഗംഗാവലി പുഴയില്&#x200d;നിന്നു കണ്ടെടുത്ത ലോറിയില്&#x200d; ഉണ്ടായിരുന്നത് അര്&#x200d;ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്&#x200d;എ പരിശോധനയില്&#x200d; സ്ഥിരീകരണം. അര്&#x200d;ജുന്റെ സഹോദരന്റെ ഡിഎന്&#x200d;എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്&#x200d;എ ഒത്തുനോക്കിയത്. പരിശോധനയില്&#x200d; ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്&#x200d; ഉടന്&#x200d; ബന്ധുക്കള്&#x200d;ക്കു വിട്ടു നല്&#x200d;കും.</p>
<p>ലോറി അര്&#x200d;ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്&#x200d;ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്&#x200d;, പ്രഷര്&#x200d; കുക്കര്&#x200d;, സ്റ്റീല്&#x200d; പാത്രങ്ങള്&#x200d; തുടങ്ങിയവയും കാബിനില്&#x200d; നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്&#x200d; ആയതിനാല്&#x200d; ഡിഎന്&#x200d;എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dna-test-result-positive-the-body-was-confirmed-to-be-that-of-arjun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകും; ഡിഎന്&#x200d;എ ഫലം നാളെ ഉച്ചയോടെ</title>
		<link>https://www.chandrikadaily.com/11arjuns-body-to-be-handed-over-to-family-delayed-dna-test-results-may-come-today.html</link>
					<comments>https://www.chandrikadaily.com/11arjuns-body-to-be-handed-over-to-family-delayed-dna-test-results-may-come-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Sep 2024 05:38:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[DNA test]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311110</guid>

					<description><![CDATA[അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഡിഎന്&#x200d;എ ഫലം നാളെ ഉച്ചയോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.</p>
<div class="code-block code-block-2">
<div id="">അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഭാഗവുമാണ് അയച്ചത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടുനിൽകും.</div>
<div></div>
<div>ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരളാ സർക്കാർ വഹിക്കും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11arjuns-body-to-be-handed-over-to-family-delayed-dna-test-results-may-come-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
