<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arjunrescue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arjunrescue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 Oct 2024 06:28:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arjunrescue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്&#x200d; പ്രകാരം കേസെടുത്തു</title>
		<link>https://www.chandrikadaily.com/a-case-has-been-filed-against-manaf-under-sections-including-incitement1.html</link>
					<comments>https://www.chandrikadaily.com/a-case-has-been-filed-against-manaf-under-sections-including-incitement1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 04 Oct 2024 04:35:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjunrescue]]></category>
		<category><![CDATA[lorry owner manaf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shirurlandslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312007</guid>

					<description><![CDATA[ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.</p>
<p>ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.</p>
<p>കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.</p>
<p>&#8216;പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാർക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിക്കുന്നത് അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാൻ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അർജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അർജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാർ, സഹോദരന്മാർ തുടങ്ങിയ ആക്ഷേപങ്ങൾ നേരിടുന്നുണ്ട്. അർജുൻ മരിച്ചത് നന്നായെന്ന കമന്റുകൾ ഉൾപ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി&#8217;, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിൻ ആരോപിച്ചത്.</p>
<p>പരാതി നൽകിയതിന് പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞിരുന്നു. അർജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുന്റെ മകന്റെ പേരിൽ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അർജുന്റെ കുടുംബത്തെ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബമായാലും തങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങൾ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലിൽ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനൽ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാനാണ്. മാൽപെയുമായി ചേർന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-has-been-filed-against-manaf-under-sections-including-incitement1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിരൂരില്&#x200d; അര്&#x200d;ജുനായുള്ള ദൗത്യം; കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനയ്ക്ക് അയക്കും</title>
		<link>https://www.chandrikadaily.com/mission-for-arjun-at-shirur-the-bone-found-will-be-sent-for-testing.html</link>
					<comments>https://www.chandrikadaily.com/mission-for-arjun-at-shirur-the-bone-found-will-be-sent-for-testing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 05:11:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjunrescue]]></category>
		<category><![CDATA[Shirur landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310424</guid>

					<description><![CDATA[മനുഷ്യന്റെ അസ്ഥിക്കൂടം തന്നെയാണെന്നാണ് സംശയം.]]></description>
										<content:encoded><![CDATA[<p>ഷിരൂരില്&#x200d; മണ്ണിടിച്ചില്&#x200d; കാണാതായ അര്&#x200d;ജുന്&#x200d; അടക്കം മൂന്ന് പേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചില്&#x200d; ഇന്നും തുടരും. ഡ്രഡ്ജര്&#x200d; ഉപയോഗിച്ച് കൂടുതല്&#x200d; സ്‌പോട്ടുകളില്&#x200d; തിരച്ചില്&#x200d; നടത്താനാണ് തീരുമാനം. തിരച്ചിലിന്റെ ഭാഗമാകാന്&#x200d; റിട്ടയേര്&#x200d;ഡ് മേജര്&#x200d; ജനറല്&#x200d; എം ഇന്ദ്രബാലന്&#x200d; ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കുവേണ്ടി മംഗളൂരിലെ ഫൊറന്&#x200d;സിക് ലാബിലേക്ക് അയക്കും.</p>
<p>ലക്ഷ്മണന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിക്കൂടം തന്നെയാണെന്നാണ് സംശയം. ഇന്നലെയാണ് അസ്ഥിഭാഗം കണ്ടെത്തിയത്. തുടര്&#x200d;ന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.</p>
<p>റഡാര്&#x200d; പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങള്&#x200d; തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mission-for-arjun-at-shirur-the-bone-found-will-be-sent-for-testing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിരൂരില്&#x200d; അര്&#x200d;ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി</title>
		<link>https://www.chandrikadaily.com/mission-for-arjun-at-shirur-the-piece-of-wood-in-the-lorry-was-found.html</link>
					<comments>https://www.chandrikadaily.com/mission-for-arjun-at-shirur-the-piece-of-wood-in-the-lorry-was-found.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 06:33:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjunrescue]]></category>
		<category><![CDATA[Shirur landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310271</guid>

					<description><![CDATA[കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്&#x200d; പൂര്&#x200d;ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്&#x200d; മാല്&#x200d;പെ]]></description>
										<content:encoded><![CDATA[<p>ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്&#x200d; കാണാതായ അര്&#x200d;ജുനടക്കം മൂന്ന് പേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചിലില്&#x200d; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്&#x200d; ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്&#x200d; മാല്&#x200d;പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്&#x200d; പൂര്&#x200d;ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അര്&#x200d;ജുന് വേണ്ടിയുള്ള തിരച്ചില്&#x200d; ഇന്ന് നിര്&#x200d;ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്&#x200d; കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്&#x200d; നടത്തുന്നത്. ഈശ്വര്&#x200d; മാല്&#x200d;പെ ഉള്&#x200d;പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്&#x200d; പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്&#x200d; മാല്&#x200d;പെ പ്രതികരിച്ചിരുന്നു. മണ്&#x200d;കൂനകള്&#x200d; മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്&#x200d;പെ പറഞ്ഞു.</p>
<p>അര്&#x200d;ജുന്റെ ബന്ധുക്കള്&#x200d; ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്&#x200d; എത്തിക്കാന്&#x200d; കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്&#x200d; പറഞ്ഞു. ഇന്നത്തെ തിരച്ചിലില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്&#x200d; ഉള്&#x200d;പ്പെടെയുള്ള സംവിധാനങ്ങള്&#x200d; ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്&#x200d; പരിശോധനയില്&#x200d; ലോഹ ഭാഗങ്ങള്&#x200d; കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്&#x200d; അര്&#x200d;ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്&#x200d; കണ്ടെത്താന്&#x200d; കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്&#x200d;ടാങ്ക് ക്യാരിയര്&#x200d; ആണ് കണ്ടെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mission-for-arjun-at-shirur-the-piece-of-wood-in-the-lorry-was-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
