<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ARMENIA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/armenia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Nov 2025 04:05:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ARMENIA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു</title>
		<link>https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html</link>
					<comments>https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 03:39:23 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[ARMENIA]]></category>
		<category><![CDATA[Portugal]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363912</guid>

					<description><![CDATA[ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>പോര്&#x200d;ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്&#x200d; പോര്&#x200d;ച്ചുഗല്&#x200d; നിര്&#x200d;ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്&#x200d; അര്&#x200d;മേനിയയെ 19 ന് തകര്&#x200d;ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്&#x200d;ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയില്ലാതെയാണ് പോര്&#x200d;ച്ചുഗല്&#x200d; കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്&#x200d;ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്&#x200d; പോര്&#x200d;ച്ചുഗലിന് വമ്പന്&#x200d; വിജയം സമ്മാനിച്ചു.</p>
<p>ആറ് മത്സരങ്ങളില്&#x200d; നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്&#x200d;വിയും നേടി പോര്&#x200d;ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്&#x200d;ലന്&#x200d;ഡിനോട് 2-3ന് തോറ്റതോടെ പോര്&#x200d;ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.</p>
<p>2026 ലോകകപ്പില്&#x200d; കളിച്ചാല്&#x200d; ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്&#x200d; പങ്കെടുക്കുന്ന അപൂര്&#x200d;വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്&#x200d; ഈ റെക്കോര്&#x200d;ഡ് ഇരുവരും പങ്കിടും. അയര്&#x200d;ലന്&#x200d;ഡിനെതിരായ മത്സരത്തില്&#x200d; ചുവപ്പ് കാര്&#x200d;ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്&#x200d; പുറത്തായിരുന്നു.</p>
<p>ഫെര്&#x200d;ണാണ്ടസിന്റെ ഗോളുകള്&#x200d;. 30, 41, 81 മിനിറ്റുകളില്&#x200d; നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്&#x200d;സാലോ റാമോസ് (28), ഫ്രാന്&#x200d;സിസ്‌കോ കോണ്&#x200d;സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്&#x200d;സ്‌കോറര്&#x200d;മാര്&#x200d;. അര്&#x200d;മേനിയക്കായി എഡ്വാര്&#x200d;ഡ് സ്പെര്&#x200d;ട്സിന്&#x200d; (18) ആശ്വാസ ഗോള്&#x200d; നേടി.</p>
<p>മത്സരത്തിന്റെ ഏഴാം മിനിറ്റില്&#x200d; തന്നെ പോര്&#x200d;ച്ചുഗല്&#x200d; ലീഡ് എടുത്തു. 18ാം മിനിറ്റില്&#x200d; അര്&#x200d;മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്&#x200d;ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്&#x200d; തന്നെ സ്‌കോര്&#x200d; 51. രണ്ടാം പകുതിയില്&#x200d; നാലു ഗോളുകള്&#x200d; കൂടി അര്&#x200d;മേനിയയുടെ വലയില്&#x200d;. അവസാന വിസില്&#x200d; മുഴങ്ങിയപ്പോള്&#x200d; സ്‌കോര്&#x200d; 91.</p>
<p>തുടര്&#x200d;ച്ചയായി ഏഴാം തവണയാണ് പോര്&#x200d;ച്ചുഗല്&#x200d; ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്&#x200d;ഷന്&#x200d; കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്&#x200d; സാധ്യതയുണ്ട്.</p>
<p>ടിബിലിസി (ജോര്&#x200d;ജിയ): മുന്&#x200d; ചാമ്പ്യന്മാരായ സ്‌പെയിന്&#x200d; 2026 ലോകകപ്പിന്റെ വാതില്&#x200d;പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്&#x200d; ജോര്&#x200d;ജിയയെ 40ന് പരാജയപ്പെടുത്തി.</p>
<p>ഒയര്&#x200d;സബല്&#x200d; (11ാം മിനിറ്റില്&#x200d; പെനാല്&#x200d;റ്റി, 63), മാര്&#x200d;ട്ടിന്&#x200d; സുബിമെന്&#x200d;ഡി (22), ഫെറാന്&#x200d; ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്&#x200d;മാര്&#x200d;.</p>
<p>അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്&#x200d; നേരിടേണ്ടത് 12 പോയിന്റുള്ള തുര്&#x200d;ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്&#x200d;പോലും വഴങ്ങാത്ത സ്‌പെയിന്&#x200d; 19 ഗോളുകള്&#x200d; അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്&#x200d; തുര്&#x200d;ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.</p>
<p>തുര്&#x200d;ക്കി ബള്&#x200d;ഗേറിയയെ 20ന് തകര്&#x200d;ത്താണ് 12 പോയിന്റിലെത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസര്&#x200d;ബൈജാനു കീഴില്&#x200d; ജീവിക്കാന്&#x200d; താല്&#x200d;പര്യമില്ല; അര്&#x200d;മീനിയയിലേക്ക് കൂട്ട പലായനം</title>
		<link>https://www.chandrikadaily.com/not-interested-in-living-under-azerbaijan-mass-exodus-to-armenia.html</link>
					<comments>https://www.chandrikadaily.com/not-interested-in-living-under-azerbaijan-mass-exodus-to-armenia.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 25 Sep 2023 10:57:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ARMENIA]]></category>
		<category><![CDATA[azarbijan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276257</guid>

					<description><![CDATA[അസര്&#x200d;ബൈജാനു കീഴില്&#x200d; ജീവിക്കാന്&#x200d; താല്&#x200d;പര്യമില്ലാത്ത 120,000 സിവിലിയന്മാര്&#x200d; അര്&#x200d;മീനിയയിലേക്ക് പോകുമെന്നാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ബാകു: നഗാര്&#x200d;ണോ-കരാബാഗില്&#x200d; വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന മേഖല കൂടി അസര്&#x200d;ബൈജാന്&#x200d; പിടിച്ചെടുത്തതിനു പിന്നാലെ അര്&#x200d;മീനിയന്&#x200d; വംശജര്&#x200d; കൂട്ടപലായനം ആരംഭിച്ചു. പതിനായിരക്കണക്കിന് അര്&#x200d;മീനിയന്&#x200d; വംശജരാണ് നഗാര്&#x200d;ണോ-കരാബാഗ് വിടുന്നത്. ഇവരെ ഏറ്റെടുക്കാന്&#x200d; തയാറാണെന്ന് അര്&#x200d;മീനിയന്&#x200d; ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>അസര്&#x200d;ബൈജാനു കീഴില്&#x200d; ജീവിക്കാന്&#x200d; താല്&#x200d;പര്യമില്ലാത്ത 120,000 സിവിലിയന്മാര്&#x200d; അര്&#x200d;മീനിയയിലേക്ക് പോകുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇവര്&#x200d; വംശീയ ഉന്മൂലന ഭീഷണി നേരിടുന്നതായി പ്രധാനമന്ത്രി നികോല്&#x200d; പഷ്‌നിയാന്&#x200d; പറഞ്ഞു. അര്&#x200d;മീനിയയിലേക്ക് പോകാനായി ആയിരക്കണക്കിന് ആളുകളാണ് നഗാര്&#x200d;ണോ-കരാബാഗിലെ വിമാനത്താവളത്തില്&#x200d; എത്തിക്കൊണ്ടിരിക്കുന്നത്. അവിടെനിന്നുള്ള സഹോദരന്മാരെയും സഹോദരിമാരെയും സ്വാഗതം ചെയ്യുന്നതായി പഷ്‌നിയാന്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞയാഴ്ച അസര്&#x200d;ബൈജാന്&#x200d; നടത്തിയ സൈനിക നടപടിയില്&#x200d; 200 ലേറെ പേര്&#x200d; കൊല്ലപ്പെടുകയും 400ഓളം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി അര്&#x200d;മീനിയ പറയുന്നുണ്ട്. അസെറി സേനയുടെ ആക്രമണത്തിനുമുന്നില്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; സാധിക്കാതെ അര്&#x200d;മീനിയന്&#x200d; വിഘടനവാദികള്&#x200d; കീഴടങ്ങിയിരുന്നു. എന്നാല്&#x200d; മേഖലയില്&#x200d; ജീവിക്കുന്ന അര്&#x200d;മീനിയക്കാര്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അസര്&#x200d;ബൈജാന്&#x200d; പ്രസിഡന്റ് ഇല്&#x200d; ഹാം അലിയേവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-interested-in-living-under-azerbaijan-mass-exodus-to-armenia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അര്&#x200d;മേനിയയില്&#x200d; മലയാളി യുവാവ് കുത്തേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/malayali-youth-stabbed-to-death-in-armenia.html</link>
					<comments>https://www.chandrikadaily.com/malayali-youth-stabbed-to-death-in-armenia.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 19 Jun 2023 15:03:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARMENIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260162</guid>

					<description><![CDATA[വിസ സംബന്ധിച്ച തര്&#x200d;ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>അര്&#x200d;മേനിയില്&#x200d; മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊരട്ടി കോട്ടപ്പുറം സ്വദേശി സൂരജ് (27) ആണ് മരിച്ചത്. വിസ സംബന്ധിച്ച തര്&#x200d;ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.</p>
<p>സൂരജിന്റെ സുഹൃത്ത് ചാലക്കുടി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-youth-stabbed-to-death-in-armenia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈന്യത്തില്&#x200d; ചേര്&#x200d;ന്ന് അര്&#x200d;മീനിയന്&#x200d; പ്രധാനമന്ത്രിയുടെ ഭാര്യ; യുദ്ധത്തില്&#x200d; പങ്കെടുക്കുമെന്ന് പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/armenian-prime-ministers-wife-anna-hakobyan-to-be-sent-to-the-front-in-karabakh-nikol-pashinyan-war.html</link>
					<comments>https://www.chandrikadaily.com/armenian-prime-ministers-wife-anna-hakobyan-to-be-sent-to-the-front-in-karabakh-nikol-pashinyan-war.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Oct 2020 12:15:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[anna]]></category>
		<category><![CDATA[ARMENIA]]></category>
		<category><![CDATA[azarbaijan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164581</guid>

					<description><![CDATA[അര്&#x200d;മീനിയയ്ക്കും അസര്&#x200d;ബൈജാനുമിടയില്&#x200d; ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്&#x200d; പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം]]></description>
										<content:encoded><![CDATA[<p>യെറവാന്&#x200d;: സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ച് അര്&#x200d;മീനിയന്&#x200d; പ്രധാനമന്ത്രിയുടെ ഭാര്യ അന്ന ഹാകൂബ്‌യാന്&#x200d;. ഇതിനായി സൈനിക പരിശീലനം ആരംഭിച്ചതായും അവര്&#x200d; വെളിപ്പെടുത്തി. മകന്&#x200d; അശോത് പഷിന്&#x200d;യാന്&#x200d; നിര്&#x200d;ബന്ധിത സൈനിക സേവനം കഴിഞ്ഞ് വീട്ടില്&#x200d; തിരിച്ചെത്തിയതിന് പിന്നാലെയാണ് അന്നയുടെ പ്രഖ്യാപനം.</p>
<p>&#8216;നാളെ മുതല്&#x200d; ഞാനടങ്ങുന്ന 13 പേര്&#x200d; പരിശീലനം ആരംഭിക്കുകയാണ്. കുറച്ചുദിവസത്തിന് അകം ഞങ്ങള്&#x200d; മാതൃരാജ്യത്തെ സംരക്ഷിക്കാന്&#x200d; അതിര്&#x200d;ത്തിയിലേക്ക് പോകും&#8217; &#8211; നാല്&#x200d;പ്പത്തിരണ്ടുകാരിയായ അന്ന ഫേസ്ബുക്ക് പേജില്&#x200d; കുറിച്ചു.</p>
<p>അര്&#x200d;മീനിയയ്ക്കും അസര്&#x200d;ബൈജാനുമിടയില്&#x200d; ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്&#x200d; പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം. നഗര്&#x200d;ണോ-കരാബാഖ് പ്രദേശത്തെ ചൊല്ലിയാണ് ഇരുരാഷ്ട്രങ്ങളും കൊമ്പു കോര്&#x200d;ക്കുന്നത്. സംഘര്&#x200d;ഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്&#x200d;ട്ടുണ്ട്. ഇപ്പോള്&#x200d; തന്നെ ആയിരക്കണക്കിന് പേര്&#x200d; സംഘര്&#x200d;ഷത്തില്&#x200d; മരിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/armenian-prime-ministers-wife-anna-hakobyan-to-be-sent-to-the-front-in-karabakh-nikol-pashinyan-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അര്&#x200d;മീനിയയില്&#x200d; അരക്ഷിതാവസ്ഥ: പ്രക്ഷോഭത്തില്&#x200d; സ്തംഭിച്ച് തലസ്ഥാനം</title>
		<link>https://www.chandrikadaily.com/armenias-capital-brought-to-standstill-as-protesters-take-to-streets.html</link>
					<comments>https://www.chandrikadaily.com/armenias-capital-brought-to-standstill-as-protesters-take-to-streets.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 May 2018 16:13:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ARMENIA]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82938</guid>

					<description><![CDATA[യെരവാന്&#x200d;: കിഴക്കന്&#x200d; യൂറോപ്യന്&#x200d; രാജ്യമായ അര്&#x200d;മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്&#x200d; പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്&#x200d; പാര്&#x200d;ലമന്റ് പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്&#x200d; തെരുവിലിറങ്ങി. തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയ പ്രക്ഷോഭകര്&#x200d; റോഡുകളും സര്&#x200d;ക്കാര്&#x200d; കെട്ടിടങ്ങളും സ്തംഭിപ്പിച്ചു. പഷ്‌നിയാനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്&#x200d;ദേശത്തിനെതിരെ പ്രത്യേക പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ഭരണകക്ഷിയായ റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി വോട്ടുചെയ്തു. രണ്ടാഴ്ചയായി തുടരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭം പുതിയ വഴിത്തിരിവിലെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്&#x200d;ച്ഛിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി സമാധാനപരമായ [&#8230;]]]></description>
										<content:encoded><![CDATA[<p>യെരവാന്&#x200d;: കിഴക്കന്&#x200d; യൂറോപ്യന്&#x200d; രാജ്യമായ അര്&#x200d;മീനിയയെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് നികോല്&#x200d; പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയായി അംഗീകരിക്കാന്&#x200d; പാര്&#x200d;ലമന്റ് പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് തലസ്ഥാനമായ യെരവാനെ സ്തംഭിപ്പിച്ച് പതിനായിരങ്ങള്&#x200d; തെരുവിലിറങ്ങി. തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയ പ്രക്ഷോഭകര്&#x200d; റോഡുകളും സര്&#x200d;ക്കാര്&#x200d; കെട്ടിടങ്ങളും സ്തംഭിപ്പിച്ചു. പഷ്‌നിയാനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്&#x200d;ദേശത്തിനെതിരെ പ്രത്യേക പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ഭരണകക്ഷിയായ റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി വോട്ടുചെയ്തു. രണ്ടാഴ്ചയായി തുടരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭം പുതിയ വഴിത്തിരിവിലെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്&#x200d;ച്ഛിച്ചിരിക്കുകയാണ്.</p>
<p>രാജ്യവ്യാപകമായി സമാധാനപരമായ നിസ്സഹകരണ പ്രക്ഷോഭത്തിന് പഷ്‌നിയാന്&#x200d; ആഹ്വാനം ചെയ്തിട്ടുണ്ട്. വിമാനത്താവള ജീവനക്കാരും നിര്&#x200d;മാണ തൊഴിലാളികളും മെഡിക്കര്&#x200d; സ്റ്റാഫും യൂണിവേഴ്‌സിറ്റി വിദ്യാര്&#x200d;ത്ഥികളും പ്രൊഫസര്&#x200d;മാരും പ്രക്ഷോഭത്തില്&#x200d; അണിനിരന്നിട്ടുണ്ട്. അര്&#x200d;മീനിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഗ്യുംറിയിലെ സര്&#x200d;ക്കാര്&#x200d; ഓഫീസുകളും ജനം ഉപരോധിച്ചു. ആംബുലന്&#x200d;സുകള്&#x200d;ക്കും പൊലീസ്, സൈനിക വാഹനങ്ങള്&#x200d;ക്കും പ്രക്ഷോഭകര്&#x200d; റോഡ് തുറന്നുകൊടുത്തു. സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്&#x200d;ന്ന് പ്രധാനമന്ത്രി സെര്&#x200d;ഷ് സഗ്‌സ്യാന്&#x200d; രാജിവെച്ചതോടെയാണ് രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്. മെയ് എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയാക്കാനുള്ള നീക്കമാണ് ഭരണകക്ഷി ഇടപെട്ട് പാര്&#x200d;ലമെന്റില്&#x200d; പരാജയപ്പെടുത്തിയത്. പഷ്‌നിയാനെ ഇടക്കാല പ്രധാനമന്ത്രിയാക്കിയില്ലെങ്കില്&#x200d; വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി നടപടി ജനങ്ങളെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് പഷ്‌നിയാന്&#x200d; കുറ്റപ്പെടുത്തി. പാര്&#x200d;ലമെന്റില്&#x200d; മുഴുവന്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/armenias-capital-brought-to-standstill-as-protesters-take-to-streets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
