<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>army &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/army/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Sep 2025 15:14:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>army &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂരില്‍ സൈനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു</title>
		<link>https://www.chandrikadaily.com/attack-on-a-vehicle-carrying-an-army-convoy-in-manipur-two-soldiers-martyred.html</link>
					<comments>https://www.chandrikadaily.com/attack-on-a-vehicle-carrying-an-army-convoy-in-manipur-two-soldiers-martyred.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Sep 2025 15:14:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354948</guid>

					<description><![CDATA[ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്‍ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; സൈനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേര്&#x200d;ക്ക് ആക്രമണം. വെടിവെപ്പില്&#x200d; രണ്ട് അസം റൈഫിള്&#x200d; ജവാന്മാര്&#x200d; വീരമൃത്യു വരിച്ചതായി റിപ്പോര്&#x200d;ട്ട്. ഇവര്&#x200d;ക്കൊപ്പമുണ്ടായിരുന്ന ജവാന്മാര്&#x200d;ക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തില്&#x200d; ഉണ്ടായിരുന്നത്.</p>
<p>ഇംഫാലിന് സമീപം അസം റൈഫിള്&#x200d;സിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു.</p>
<p>വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഇംഫാലില്&#x200d;നിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അര്&#x200d;ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. നമ്പോള്&#x200d; സബല്&#x200d; ലെയ്കായ് പ്രദേശത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നുവെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-a-vehicle-carrying-an-army-convoy-in-manipur-two-soldiers-martyred.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍</title>
		<link>https://www.chandrikadaily.com/civil-defense-mock-drill-to-be-held-in-four-states-tomorrow.html</link>
					<comments>https://www.chandrikadaily.com/civil-defense-mock-drill-to-be-held-in-four-states-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 May 2025 11:19:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[civil defence]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mock drill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342778</guid>

					<description><![CDATA[ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് &#8216;ഓപ്പറേഷന്‍ സിന്ദൂര്‍&#8217; എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: ദേശീയ സുരക്ഷ ആശങ്കകള്&#x200d; വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്&#x200d; കേന്ദ്ര സിവില്&#x200d; ഡിഫന്&#x200d;സ് നാളെ മോക് ഡ്രില്&#x200d; സംഘടിപ്പിക്കും. ജമ്മു കശ്മീര്&#x200d;, പഞ്ചാബ്,രാജസ്ഥാന്&#x200d;, ഗുജറാത്ത്, എന്നിവിടങ്ങളില്&#x200d; നാളെ വൈകുന്നേരം സിവില്&#x200d; ഡിഫന്&#x200d;സ് മോക് ഡ്രില്ലുകള്&#x200d; നടത്തും.</p>
<p>ഏപ്രില്&#x200d; 22ന് ജമ്മു കശ്മീരിലെ പഹല്&#x200d;ഗാമില്&#x200d; പാകിസ്താന്&#x200d; ഭീകര്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 26 പേര്&#x200d; മരണപ്പെട്ടിരുന്നു. തുടര്&#x200d;ന്ന് &#8216;ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d;&#8217; എന്ന പേരില്&#x200d; ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്&#x200d; ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്&#x200d;ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്&#x200d; സിവില്&#x200d; ഡിഫന്&#x200d;സ് മോക് ഡ്രില്&#x200d; നടക്കുന്നത്.</p>
<p>പഹല്&#x200d;ഗാം ഭികരാക്രമണത്തെ തുടര്&#x200d;ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d; നേരത്തേ മോക് ഡ്രില്&#x200d; നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്&#x200d; ജനങ്ങള്&#x200d; വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്&#x200d; സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്&#x200d; വ്യക്തമാക്കാന്&#x200d; ഏഴ് പ്രതിനിധി സംഘങ്ങള്&#x200d; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തി വരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/civil-defense-mock-drill-to-be-held-in-four-states-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം&#8217;: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ</title>
		<link>https://www.chandrikadaily.com/claim-of-capture-of-iindian-woman-pilot-by-pakistan-army-is-false-press-information-bureau.html</link>
					<comments>https://www.chandrikadaily.com/claim-of-capture-of-iindian-woman-pilot-by-pakistan-army-is-false-press-information-bureau.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 May 2025 07:54:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[PIB]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340838</guid>

					<description><![CDATA[ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ബ്യൂറോ. ഇന്ത്യന്&#x200d; വ്യോമസേനയിലെ സ്‌ക്വാഡ്രോണ്&#x200d; ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യല്&#x200d; മീഡിയ ഹാന്&#x200d;ഡിലുകളുടെ പ്രചാരണം.</p>
<p>സംഘര്&#x200d;ഷത്തിന്റെ പശ്ചാത്തലത്തില്&#x200d; നിരവധി വ്യാജ വാര്&#x200d;ത്തകള്&#x200d; പാക് അനുകൂല സോഷ്യല്&#x200d; മീഡിയ ഹാന്&#x200d;ഡിലുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഭട്ടിന്&#x200d;ഡ എയര്&#x200d;ഫീല്&#x200d;ഡ് തകര്&#x200d;ത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിന്&#x200d;ഡ എയര്&#x200d;ഫീല്&#x200d;ഡ് പൂര്&#x200d;ണതോതില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.</p>
<p>ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; മിസൈല്&#x200d; ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റില്&#x200d; യമന്&#x200d; തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്റ്റേഷന്&#x200d; സ്ഫോടനത്തിന്റെ ദൃശ്യങ്ങള്&#x200d; ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; സ്ഫോടനം എന്ന പേരില്&#x200d; നല്&#x200d;കിയത് എന്ന് പിഐബി വ്യക്തമാക്കി.</p>
<p>യുദ്ധ വിമാനത്തില്&#x200d; നിന്ന് ചാടി രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താന്&#x200d; പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്സ് ഹാന്&#x200d;ഡിലുകള്&#x200d; പ്രചരിപ്പിക്കുന്നുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/claim-of-capture-of-iindian-woman-pilot-by-pakistan-army-is-false-press-information-bureau.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍</title>
		<link>https://www.chandrikadaily.com/111indian-army-kills-top-terrorist-abdul-rauf-azhar-killed.html</link>
					<comments>https://www.chandrikadaily.com/111indian-army-kills-top-terrorist-abdul-rauf-azhar-killed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 May 2025 09:32:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdul rauf azar]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[TERRORIST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340593</guid>

					<description><![CDATA[ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്&#x200d;റെ സഹോദരന്&#x200d; അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്&#x200d;റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.</p>
<p>ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.</p>
<p>1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.</p>
<p>അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്&#x200d;റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111indian-army-kills-top-terrorist-abdul-rauf-azhar-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, വ്യോമപാത പൂര്‍ണ്ണമായും അടച്ചു</title>
		<link>https://www.chandrikadaily.com/red-alert-in-pakistan-airspace-completely-closed.html</link>
					<comments>https://www.chandrikadaily.com/red-alert-in-pakistan-airspace-completely-closed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 09:41:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[pkistan]]></category>
		<category><![CDATA[red alert]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340483</guid>

					<description><![CDATA[ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്&#x200d; സിന്ദൂറിന് മറുപടി നല്&#x200d;കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്&#x200d;കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്&#x200d;കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.</p>
<p>ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അംഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/red-alert-in-pakistan-airspace-completely-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം</title>
		<link>https://www.chandrikadaily.com/media-advised-not-to-report-on-defensive-moves-in-real-time.html</link>
					<comments>https://www.chandrikadaily.com/media-advised-not-to-report-on-defensive-moves-in-real-time.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 27 Apr 2025 04:54:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[India]]></category>
		<category><![CDATA[live telecase]]></category>
		<category><![CDATA[medias]]></category>
		<category><![CDATA[paikstan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339195</guid>

					<description><![CDATA[പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ പ്രതിരോധ നീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യതിന് പിന്നാലെയാണ് മുന്നറിയിപ്പ്.&#8217;ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, എല്ലാ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ വിഷയങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുടെയും സുരക്ഷാ സേനയുടെയും നീക്കങ്ങളില്&#x200d; തത്സമയ റിപ്പോര്&#x200d;ട്ടുകള്&#x200d; നല്&#x200d;കുന്നതില്&#x200d; നിന്ന് മാധ്യമങ്ങള്&#x200d; പിന്മാറണമെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശം. മാധ്യമങ്ങള്&#x200d; തത്സമയ റിപ്പോര്&#x200d;ട്ടുകള്&#x200d; നല്&#x200d;കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്&#x200d;ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറഞ്ഞു.</p>
<p>ജമ്മു കശ്മീരിലെ പഹല്&#x200d;ഗാമില്&#x200d; ഭീകരാക്രമണത്തെത്തുടര്&#x200d;ന്ന് 26 പേര്&#x200d; കൊല്ലപ്പെട്ട പശ്ചാത്തലത്തില്&#x200d; മാധ്യമങ്ങള്&#x200d; പ്രതിരോധ നീക്കങ്ങള്&#x200d; തത്സമയം റിപ്പോര്&#x200d;ട്ട് ചെയ്യതിന് പിന്നാലെയാണ് മുന്നറിയിപ്പ്.&#8217;ദേശീയ സുരക്ഷയുടെ താല്&#x200d;പ്പര്യാര്&#x200d;ത്ഥം, എല്ലാ മാധ്യമങ്ങളും വാര്&#x200d;ത്താ ഏജന്&#x200d;സികളും സോഷ്യല്&#x200d; മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ വിഷയങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്യുമ്പോള്&#x200d; പരമാവധി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്&#x200d;ശനമായി പാലിക്കണം&#8217; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്&#x200d;ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്&#x200d;ദേശത്തില്&#x200d; പറഞ്ഞു.</p>
<p>കാര്&#x200d;ഗില്&#x200d; യുദ്ധം, 2008 ലെ മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്&#x200d; വിമാന റാഞ്ചല്&#x200d;, തുടങ്ങി മുന്&#x200d;കാല സംഭവങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി. പരിധികളില്ലാത്ത റിപ്പോര്&#x200d;ട്ടിങ് ദേശീയ താല്&#x200d;പ്പര്യങ്ങള്&#x200d;ക്കെതിരായ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്&#x200d; ഉണ്ടാക്കിയെന്നും കേന്ദ്രം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/media-advised-not-to-report-on-defensive-moves-in-real-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹൽഗാം ഭീകരാക്രമണം; ഭീകരന്‍ ആദിലിന്‍റെ വീട് തകര്‍ത്തു; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം</title>
		<link>https://www.chandrikadaily.com/pahalgam-terror-attack-terrorist-destroys-adils-house-army-intensifies-search.html</link>
					<comments>https://www.chandrikadaily.com/pahalgam-terror-attack-terrorist-destroys-adils-house-army-intensifies-search.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Apr 2025 05:39:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[home]]></category>
		<category><![CDATA[India]]></category>
		<category><![CDATA[pahalgam terrorist attack]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339139</guid>

					<description><![CDATA[സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്]]></description>
										<content:encoded><![CDATA[<p>പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.</p>
<p>വീടുകള്&#x200d;ക്കുള്ളില്&#x200d; സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്&#x200d;കുന്നവര്&#x200d;ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്&#x200d; തോകര്&#x200d;, അലി ഭായ്, ഹാഷിം മൂസ എന്നിവര്&#x200d;ക്കായാണ് ഊര്&#x200d;ജിതമായ തിരച്ചില്&#x200d; നടക്കുന്നത്.</p>
<div class="article-body--component-slot">
<div>
<div class="mmtvxfpage xfpage page basicpage">ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.</div>
<div></div>
<div>2019ന് ശേഷം നടക്കുന്ന ഏറ്റവും  വലിയ ഭീകരാക്രമണമാണിത്. ഭീകരരില്&#x200d; ചിലര്&#x200d; സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്&#x200d; നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്&#x200d; മൊഴി നല്&#x200d;കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്&#x200d;മേട്ടില്&#x200d; വിശ്രമിച്ചിരുന്ന സഞ്ചാരികള്&#x200d;ക്ക് നേരെ ആക്രമണം ഉണ്ടായത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pahalgam-terror-attack-terrorist-destroys-adils-house-army-intensifies-search.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം</title>
		<link>https://www.chandrikadaily.com/1pakistan-provokes-again-firing-on-the-line-of-control-indian-army-retaliates-strongly.html</link>
					<comments>https://www.chandrikadaily.com/1pakistan-provokes-again-firing-on-the-line-of-control-indian-army-retaliates-strongly.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Apr 2025 05:10:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339132</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്. അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.</p>
<p>ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.</p>
<p>അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pakistan-provokes-again-firing-on-the-line-of-control-indian-army-retaliates-strongly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചത്തീസ്ഗഡില്&#x200d; വീണ്ടും ഏറ്റുമുട്ടല്&#x200d;; എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു</title>
		<link>https://www.chandrikadaily.com/clashes-again-in-chhattisgarh-eight-maoists-were-killed-by-security-forces.html</link>
					<comments>https://www.chandrikadaily.com/clashes-again-in-chhattisgarh-eight-maoists-were-killed-by-security-forces.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 02 Feb 2025 02:26:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[chathisgarh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328318</guid>

					<description><![CDATA[ഗംഗളൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലുള്ള വനത്തില്&#x200d; മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; മേഖലയില്&#x200d; തിരച്ചില്&#x200d; ആരംഭിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ചത്തീസ്ഗഡില്&#x200d; വീണ്ടും ഏറ്റുമുട്ടല്&#x200d;. എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂറില്&#x200d; ശനിയാഴ്ച രാവിലെ 8.30- ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലുള്ള വനത്തില്&#x200d; മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; മേഖലയില്&#x200d; തിരച്ചില്&#x200d; ആരംഭിക്കുകയായിരുന്നു.</p>
<p>ജില്ലാ റിസര്&#x200d;വ് ഗാര്&#x200d;ഡ് (ഡിആര്&#x200d;ജി), സ്‌പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), സെന്&#x200d;ട്രല്&#x200d; റിസര്&#x200d;വ് പോലീസ് ഫോഴ്സ് (സിആര്&#x200d;പിഎഫ്), കോബ്ര (കമാന്&#x200d;ഡോ ബറ്റാലിയന്&#x200d; ഫോര്&#x200d; റെസൊല്യൂട്ട് ആക്ഷന്&#x200d;) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.</p>
<p>മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്&#x200d; ഡിസ്ട്രിക്റ്റ് റിസര്&#x200d;വ് ഫോഴ്സിലെ എട്ടു ഉദ്യോഗസ്ഥര്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്നലെ ഏറ്റുമുട്ടല്&#x200d; ഉണ്ടായത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-again-in-chhattisgarh-eight-maoists-were-killed-by-security-forces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഛത്തീസ്ഗഡില്&#x200d; ഏറ്റുമുട്ടല്&#x200d;; 14 മാവോയിസ്റ്റുകളെ വധിച്ചു</title>
		<link>https://www.chandrikadaily.com/clash-in-chhattisgarh-14-maoists-were-killed.html</link>
					<comments>https://www.chandrikadaily.com/clash-in-chhattisgarh-14-maoists-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 21 Jan 2025 09:14:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[chattisgarh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326688</guid>

					<description><![CDATA[ഛത്തീസ്ഗഡ്-ഒഡീഷ അതിര്&#x200d;ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്&#x200d; ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഡില്&#x200d; സുരക്ഷാസേന ഏറ്റുമുട്ടലില്&#x200d; 14 മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്&#x200d;ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്&#x200d; ഉണ്ടായത്. ഏറ്റുമുട്ടലില്&#x200d; ഒരു സുരക്ഷാസൈനികനും പരിക്കേറ്റിട്ടുണ്ട്.</p>
<p>അതേസമയം വധിച്ചവരില്&#x200d; ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്&#x200d;ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്റാം എന്ന ചലപതിയും ഉള്&#x200d;പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്&#x200d; രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്&#x200d; പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.</p>
<p>മെയിന്&#x200d;പൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്&#x200d;ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്&#x200d; ആക്രമണം തുടങ്ങുകയായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-in-chhattisgarh-14-maoists-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
