<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Arrest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arrest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 05:02:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Arrest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ ശ്രമം; അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍</title>
		<link>https://www.chandrikadaily.com/1daughter-and-boyfriend-arrested-for-murdering-mother-while-trying-to-steal-gold-jewellery.html</link>
					<comments>https://www.chandrikadaily.com/1daughter-and-boyfriend-arrested-for-murdering-mother-while-trying-to-steal-gold-jewellery.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 05:02:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365194</guid>

					<description><![CDATA[മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; മുണ്ടൂരില്&#x200d; സ്വര്&#x200d;ണാഭരണം തട്ടിയെടുക്കുന്നതിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്&#x200d; മകളും മകളുടെ കാമുകനും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്&#x200d; സ്വദേശി തങ്കമണി (75)യാണ് കൊല്ലപ്പെട്ടത്. മകള്&#x200d; സന്ധ്യ (45)യും കാമുകന്&#x200d; കൂടിയായ അയല്&#x200d;വാസി നിധിന്&#x200d; (27)നുമാണ് പിടിയിലായത്.</p>
<p>കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ വീണ് തലക്കടിച്ച് മരിച്ചുവെന്നാണ് സന്ധ്യ ആദ്യം ഭര്&#x200d;ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്&#x200d; പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് എത്തിയതോടെ തങ്കമണി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.</p>
<p>പോലീസ് നടത്തിയ അന്വേഷണത്തില്&#x200d; സന്ധ്യയും നിധിനും ചേര്&#x200d;ന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വര്&#x200d;ണാഭരണം തട്ടിയെടുക്കുന്നതിനായാണ് ഇരുവരും അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്&#x200d;ന്ന് മൃതദേഹം രാത്രിയില്&#x200d; പറമ്പിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1daughter-and-boyfriend-arrested-for-murdering-mother-while-trying-to-steal-gold-jewellery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്‌ലോഗറും സംഘവും പൊലീസ് പിടിയില്‍</title>
		<link>https://www.chandrikadaily.com/threat-with-weapon-in-kollam-anchal-vlogger-and-his-gang-arrested-by-police.html</link>
					<comments>https://www.chandrikadaily.com/threat-with-weapon-in-kollam-anchal-vlogger-and-his-gang-arrested-by-police.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 06:11:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[vloger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365047</guid>

					<description><![CDATA[വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം: അഞ്ചലില്&#x200d; ആയുധവുമായി റോഡില്&#x200d; ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്‌ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്‌ലോഗര്&#x200d; ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.</p>
<p>കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് വിജീഷ് പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്&#x200d; വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന്&#x200d; പ്രദേശത്ത് റോഡില്&#x200d; എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്&#x200d;ഷം നടത്തുകയും ചെയ്തത്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് പ്രദേശവാസികള്&#x200d; പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്&#x200d;ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്&#x200d; നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threat-with-weapon-in-kollam-anchal-vlogger-and-his-gang-arrested-by-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍</title>
		<link>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html</link>
					<comments>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 15:30:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[posco case]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364844</guid>

					<description><![CDATA[തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്&#x200d; പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്&#x200d; ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.</p>
<p>സ്‌കൂള്&#x200d; വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്&#x200d;ത്ഥിനിയെ കാറില്&#x200d; കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്&#x200d; തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്&#x200d;കുട്ടിയെ കാറില്&#x200d; കയറ്റിയതെന്നും അന്വേഷണത്തില്&#x200d; വ്യക്തമായി.</p>
<p>പീഡനത്തിന് ശേഷം പെണ്&#x200d;കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്&#x200d; പോയിരുന്നു. കൊലപാതകശ്രമം, കവര്&#x200d;ച്ച തുടങ്ങിയ നിരവധി കേസുകളില്&#x200d; പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.</p>
<p>പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു</title>
		<link>https://www.chandrikadaily.com/a-case-has-been-registered-against-si-for-extorting-4-lakh-rupees-by-threatening-a-civil-police-officer.html</link>
					<comments>https://www.chandrikadaily.com/a-case-has-been-registered-against-si-for-extorting-4-lakh-rupees-by-threatening-a-civil-police-officer.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 13:29:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[civilpoliceofficer]]></category>
		<category><![CDATA[cpo]]></category>
		<category><![CDATA[PALARIVATTAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364817</guid>

					<description><![CDATA[ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: സിവില്&#x200d; പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്&#x200d; പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്&#x200d;ത്തകന്&#x200d; ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്&#x200d;.</p>
<p>കൊച്ചി സിറ്റി എ.ആര്&#x200d; ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്&#x200d; പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്&#x200d;കാതിരുന്നാല്&#x200d; ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.</p>
<p>ഇതിനിടെ പ്രശ്‌നം തീര്&#x200d;പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്&#x200d; വിഷയം അറിഞ്ഞാല്&#x200d; പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്&#x200d;ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്&#x200d;കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്&#x200d; വച്ചതെന്ന് എഫ്.ഐ.ആറില്&#x200d; പറയുന്നു.</p>
<p>തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്&#x200d; ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്&#x200d;പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-has-been-registered-against-si-for-extorting-4-lakh-rupees-by-threatening-a-civil-police-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വന്ന പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-the-worker-who-came-with-the-bjp-candidate-grabbed-the-housewife.html</link>
					<comments>https://www.chandrikadaily.com/complaint-that-the-worker-who-came-with-the-bjp-candidate-grabbed-the-housewife.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 12:35:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[thiruvananthpuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364801</guid>

					<description><![CDATA[മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരത്തെ മംഗലപുരത്ത് ബിജെപി സ്ഥാനാര്&#x200d;ത്ഥിയുടെ പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന പരാതിയെ തുടര്&#x200d;ന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; രാജുവിനെതിരെ പൊലീസ് കേസ് എടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്&#x200d;ഡില്&#x200d; വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.</p>
<p>വോട്ടു ചോദിച്ച് മടങ്ങുന്നതിനിടെ വീട്ടമ്മയോട് കുടിക്കാന്&#x200d; വെള്ളം ആവശ്യപ്പെട്ട രാജു, അവര്&#x200d; അകത്തേക്ക് വെള്ളം എടുക്കാന്&#x200d; പോയപ്പോള്&#x200d; പിന്നാലെ ചെന്നു കയറിപ്പിടിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വീട്ടമ്മ നിലവിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കി. കേസെടുത്തതോടെ പ്രതിയായ രാജു ഒളിവില്&#x200d; പോയെന്നാണ് വിവരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-the-worker-who-came-with-the-bjp-candidate-grabbed-the-housewife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html</link>
					<comments>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 11:28:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[atm theft]]></category>
		<category><![CDATA[bangalure]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364788</guid>

					<description><![CDATA[പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്&#x200d;ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്&#x200d; നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്&#x200d;ച്ചയായ 60 മണിക്കൂര്&#x200d; അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.</p>
<p>കവര്&#x200d;ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്&#x200d; നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്&#x200d; പ്രതികള്&#x200d; ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്&#x200d; രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.</p>
<p>ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്&#x200d;ച്ച നടന്നത്. അശോക സ്തംഭംജയനഗര്&#x200d; ഡയറി പ്രദേശത്ത് എ.ടി.എം റിഫില്&#x200d; ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്&#x200d;ന്നത്. അവര്&#x200d; ഇന്നോവ കാറില്&#x200d; രക്ഷപ്പെടുകയും ചെയ്തു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്&#x200d; ആര്&#x200d;.ബി.ഐ. ഉദ്യോഗസ്ഥര്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.സി കോച്ചില്‍ കെറ്റിലില്‍ നൂഡില്‍സ് പാചകം ചെയ്തു; വൈറലായി വീഡിയോ; കേസെടുത്ത് റെയില്‍വെ</title>
		<link>https://www.chandrikadaily.com/1a-c-cooked-noodles-in-a-kettle-in-the-coach-railways-took-the-viral-video-case.html</link>
					<comments>https://www.chandrikadaily.com/1a-c-cooked-noodles-in-a-kettle-in-the-coach-railways-took-the-viral-video-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 11:05:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364779</guid>

					<description><![CDATA[എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ട്രെയിനിന്റെ എ.സി കോച്ചില്&#x200d; ഇലക്ട്രിക് കെറ്റില്&#x200d; ഉപയോഗിച്ച് നൂഡില്&#x200d;സ് പാചകം ചെയ്ത വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാക്കിയ സ്ത്രീക്കെതിരെ റെയില്&#x200d;വേ നടപടി സ്വീകരിക്കുന്നു. എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്&#x200d; ചാര്&#x200d;ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്&#x200d; നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്&#x200d;വേയെ പ്രകോപിപ്പിച്ചത്.</p>
<p>&#8221;എവിടെയും അടുക്കളയാക്കാം&#8221; എന്ന അവകാശവാദത്തോടെയാണ് യാത്രക്കാരിയായ സ്ത്രീ കെറ്റിലില്&#x200d; വെള്ളം തിളപ്പിച്ച് യാത്രക്കാരര്&#x200d;ക്കായി നൂഡില്&#x200d;സ് തയ്യാറാക്കിയത്. ഇതോടൊപ്പം ഏകദേശം 15 പേര്&#x200d;ക്കായി ചായയും ഉണ്ടാക്കിയതായി വീഡിയോയില്&#x200d; കാണാം.</p>
<p>വീഡിയോ ഇന്&#x200d;സ്റ്റഗ്രാമില്&#x200d; ലൈവായി പ്രചരിച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇതുവഴിയാണ് റെയില്&#x200d;വേ അധികൃതരുടെ ശ്രദ്ധയിലും സംഭവം എത്തിയത്.</p>
<p>റെയില്&#x200d;വേയുടെ അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ച് റെയില്&#x200d;വേ ഉപകരണങ്ങള്&#x200d; തെറ്റായി ഉപയോഗിച്ചതിന് കേസെടുക്കാവുന്ന റെയില്&#x200d;വേ നിയമത്തിലെ 147(1) വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് സെന്&#x200d;ട്രല്&#x200d; റെയില്&#x200d;വേ വ്യക്തമാക്കി.</p>
<p>സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. യാത്രാരേഖകളും വിലാസവും പരിശോധിച്ച് നിയമനടപടികള്&#x200d; ആരംഭിക്കുമെന്ന് അധികൃതര്&#x200d; അറിയിച്ചു. നവംബര്&#x200d; 20നാണ് സംഭവം നടന്നതെന്നും വീഡിയോയില്&#x200d; റെയില്&#x200d;വേയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഉള്ളതായും സൂചനയുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-c-cooked-noodles-in-a-kettle-in-the-coach-railways-took-the-viral-video-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. പി ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യും</title>
		<link>https://www.chandrikadaily.com/sabarimala-gold-heist-devaswom-board-members-will-also-be-questioned-again.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-heist-devaswom-board-members-will-also-be-questioned-again.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 03:01:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[A Pathmakumar]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364692</guid>

					<description><![CDATA[അറസ്റ്റിലായ എ. പത്മകുമാര്‍ കട്ടിളപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍ കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണക്കൊള്ളയില്&#x200d; ദേവസ്വം ബോര്&#x200d;ഡ് അംഗങ്ങളായ കെ. പി ശങ്കരദാസിനെയും എന്&#x200d;. വിജയകുമാറിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്&#x200d; നടത്തിയിരുന്നു. ഇതിനായി ഉടന്&#x200d; നോട്ടീസ് നല്&#x200d;കും. അറസ്റ്റിലായ എ. പത്മകുമാര്&#x200d; കട്ടിളപ്പാളികള്&#x200d; പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് ആദ്യം ഇടപെടല്&#x200d; നടത്തിയത് ഇവര്&#x200d; കൂടി അംഗങ്ങളായ ബോര്&#x200d;ഡിലായിരുന്നു. പോറ്റി ദേവസ്വം ബോര്&#x200d;ഡിന് അപേക്ഷ നല്&#x200d;കട്ടെ എന്നതായിരുന്നു അന്ന് എന്&#x200d;. വിജയകുമാറും കെ. പി ശങ്കരദാസിന്റെയും നിലപാട്.</p>
<p>എന്&#x200d;. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസില്&#x200d; എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന നിര്&#x200d;ണായക തെളിവുകള്&#x200d; ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്&#x200d; വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലന്&#x200d;സ് കോടതിയില്&#x200d; കസ്റ്റഡി അപേക്ഷ നല്&#x200d;കും.</p>
<p>അതേസമയം ശബരിമല സ്വര്&#x200d;ണക്കൊള്ളയില്&#x200d; അറസ്റ്റിലായ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്&#x200d; റെയ്ഡ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് എസ്‌ഐടി സംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്. വനിത പൊലീസ് ഉദ്യോഗാസ്ഥര്&#x200d; അടമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീടിനോടുള്ള ചേര്&#x200d;ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്&#x200d; സംബന്ധിച്ചുള്ള കൂടുതല്&#x200d; വിവരങ്ങള്&#x200d; തേടിയാണ് പരിശോധന.</p>
<p>ശബരിമലയിലെ യോഗദണ്ഡില്&#x200d; സ്വര്&#x200d;ണം പൂശുന്നതില്&#x200d; പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്&#x200d; സ്വര്&#x200d;ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്&#x200d;കിയിരുന്നത്. അത് വിവാദമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-heist-devaswom-board-members-will-also-be-questioned-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/sabarimala-gold-robbery-cpm-leader-a-padmakumar-arrested.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-robbery-cpm-leader-a-padmakumar-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 20 Nov 2025 10:51:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[cpm leader]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sabarimala gold theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364511</guid>

					<description><![CDATA[ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.</p>
<p>തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-robbery-cpm-leader-a-padmakumar-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ അറസ്റ്റില്‍; വസതിയില്‍ ആള്‍ക്കൂട്ട ആക്രമണം</title>
		<link>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html</link>
					<comments>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 07:01:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[K.M. Nurul Huda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364316</guid>

					<description><![CDATA[മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.]]></description>
										<content:encoded><![CDATA[<p>ധാക്ക: തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണത്തില്&#x200d; ബംഗ്ലാദേശ് മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; കെ.എം. നൂറുല്&#x200d; ഹുദയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്&#x200d; പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്&#x200d;ട്ടി (ബി.എന്&#x200d;.പി) നല്&#x200d;കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.</p>
<p>ഹസീന ഭരണകാലത്ത് നടന്ന 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്&#x200d; കൃത്രിമം നടത്തി അധികാരം നിലനിര്&#x200d;ത്താന്&#x200d; സഹായിച്ചുവെന്നാണ് ഹുദക്കും മുന്&#x200d; പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്കും ഉള്&#x200d;പ്പെടെയുള്ള 19 പേര്&#x200d;ക്കുമെതിരെയുള്ള കുറ്റാരോപണം. രാജ്യത്ത് ഒരു മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇത്തരമൊരു കേസില്&#x200d; കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്.</p>
<p>അറസ്റ്റിന് മുന്&#x200d;പ് ധാക്കയിലെ ഉത്തരയിലെ ഹുദയുടെ വസതിക്ക് പുറത്ത് ആള്&#x200d;ക്കൂട്ടം തടിച്ചുകൂടി. പിന്നീട് അവര്&#x200d; വീട്ടില്&#x200d; അതിക്രമിച്ച് കയറി ഹുദയെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും മുട്ട എറിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചു.</p>
<p>പോലീസ് എത്തി ഹുദയെ രക്ഷപ്പെടുത്തി കസ്റ്റഡിയില്&#x200d; എടുത്തുവെന്ന് ഉത്തര വെസ്റ്റ് പൊലീസ് സ്റ്റേഷന്&#x200d; മേധാവി ഹാഫിസുര്&#x200d; റഹ്‌മാന്&#x200d; അറിയിച്ചു.</p>
<p>ആള്&#x200d;ക്കൂട്ട മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നു. ഇതിന്റെ പശ്ചാതലത്തില്&#x200d; മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്&#x200d;ക്കാര്&#x200d; രാത്രി പ്രസ്താവന പുറത്തിറക്കി. നിയമം കൈയിലെടുക്കുന്നവര്&#x200d;ക്ക് എതിരെ കര്&#x200d;ശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവനയില്&#x200d; മുന്നറിയിപ്പു നല്&#x200d;കുന്നു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം വിദ്യാര്&#x200d;ഥി പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുന്&#x200d; പ്രധാനമന്ത്രി ഹസീന സ്ഥാനഭ്രഷ്ടയായതും തുടര്&#x200d;ന്ന് യൂനുസ് ഇടക്കാല സര്&#x200d;ക്കാരിന്റെ തലവനായി ചുമതലയേറ്റതുമാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്&#x200d;ക്ക് പശ്ചാത്തലം. സര്&#x200d;ക്കാര്&#x200d; മാറിയതോടെ അവാമി ലീഗിലെ നിരവധി നേതാക്കളും മുന്&#x200d; മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്&#x200d; പലരും ആള്&#x200d;ക്കൂട്ട ആക്രമണത്തിനും ഇരയായിരുന്നു.</p>
<p>ഇതിനിടയില്&#x200d;, ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുര്&#x200d; റഹ്‌മാന്റെ ധാക്കയിലെ വസതിയും ഈ വര്&#x200d;ഷം ആദ്യം ഒരു കൂട്ടം ആളുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
