<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>article &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/article/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Sep 2025 04:34:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>article &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും</title>
		<link>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html</link>
					<comments>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Sep 2025 04:34:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354331</guid>

					<description><![CDATA[ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്.]]></description>
										<content:encoded><![CDATA[<p><strong>ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</strong></p>
<p>കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്&#x200d; കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്&#x200d;ശ്വവല്&#x200d;ക്കരിക്കാന്&#x200d; ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്&#x200d; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്&#x200d; പറത്തി പാര്&#x200d;ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്&#x200d; ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്&#x200d; ജോര്&#x200d;ജ് മസീഹ് എന്നിവരുള്&#x200d;പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്&#x200d;ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്&#x200d;ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്&#x200d;ത്തിയ വാദങ്ങള്&#x200d; വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.</p>
<p>യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്&#x200d;മെന്റ് എഫിഷ്യന്&#x200d;സി ആന്റ് ഡെവലപ്‌മെന്റ് ബില്&#x200d; അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്&#x200d;പൊതിഞ്ഞ വിഷമാണ് പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രഭരണകൂടം വഖഫില്&#x200d; കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്&#x200d;മ്മാണം ആ വിഭാഗത്തില്&#x200d; നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്&#x200d;ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്&#x200d; അവതരിപ്പിച്ചത് മുതല്&#x200d; ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കെതിരെ മുസ്്‌ലിം ലീഗ് പാര്&#x200d;ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ഉത്തരം മുട്ടിയപ്പോള്&#x200d; ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്&#x200d; കുത്തിനിറച്ചു. മാസങ്ങള്&#x200d;ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്&#x200d;ക്കം സര്&#x200d;ക്കാറിനോ വിശ്വാസികള്&#x200d;ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്&#x200d; പോലും ശരിയായി പരിഹരിക്കാന്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്&#x200d;ഡോസര്&#x200d;കൊണ്ട് തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്&#x200d;ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്&#x200d; ആര്&#x200d;ക്കും സംശയമുണ്ടാവില്ല; ചിലര്&#x200d; കണ്ണടച്ച് ഇരുട്ടാക്കാന്&#x200d; ശ്രമിച്ചെന്നു മാത്രം.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്&#x200d;ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്&#x200d;ക്കാണെങ്കില്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്&#x200d;മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്&#x200d;ത്തപ്പോള്&#x200d; പുലര്&#x200d;ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്&#x200d; പാസാക്കിയത്. 288 പേര്&#x200d; ബില്ലിനെ അനുകൂലമായും 232 പേര്&#x200d; എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്&#x200d;ക്കാര്&#x200d; തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്&#x200d;, സീഡുകള്&#x200d;, എന്&#x200d;ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്&#x200d; ഗാന്ധിജിയുടെ ഇന്ത്യയില്&#x200d; വേഗത്തില്&#x200d; കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്&#x200d; ഭരണഘടന കെട്ടിയുയര്&#x200d;ത്തിയത്.</p>
<p>ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്&#x200d;പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്&#x200d; മറ്റു മതവിഭാഗങ്ങള്&#x200d;ക്കും ക്രയവിക്രയ അധികാരം നല്&#x200d;കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്&#x200d; നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്&#x200d;പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്&#x200d; ഹൈന്ദവര്&#x200d;ക്കും ഗുരദ്വാരകള്&#x200d; സിക്കുകാര്&#x200d;ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്&#x200d;പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; മുസ്്‌ലിംകള്&#x200d;ക്കും അവകാശമുണ്ട്. ഏതു മതത്തില്&#x200d; വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്&#x200d; സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്&#x200d; ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്&#x200d;ക്കല്&#x200d;.</p>
<p>വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്&#x200d;ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്&#x200d; വഖഫ് അസാധുവാകുമെന്നതുള്&#x200d;പ്പെടെ ഇന്ത്യന്&#x200d; ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്&#x200d; തന്നെ കോടതിയില്&#x200d; ഇത് നിലനില്&#x200d;ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.</p>
<p>വഖഫ് ബോര്&#x200d;ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്&#x200d; അവകാശങ്ങള്&#x200d; നിര്&#x200d;ണ്ണയിക്കാന്&#x200d; ജില്ലാ കലക്ടര്&#x200d; എന്ന സര്&#x200d;ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്&#x200d;പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്&#x200d;മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്&#x200d; 3സി പ്രകാരം തര്&#x200d;ക്ക പ്രദേശങ്ങളില്&#x200d; കലക്ടര്&#x200d; ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്&#x200d; അതുടന്&#x200d; വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്&#x200d; തര്&#x200d;ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്&#x200d; ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്&#x200d;മേലുളള കടന്നുകയറ്റമാണെന്ന് പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞപ്പോള്&#x200d; പുച്ചിച്ചുതള്ളിയവര്&#x200d; ഇനിയെങ്കിലും ഭരണഘടന ഒരാവര്&#x200d;ത്തി വായിക്കാന്&#x200d; തയ്യാറാവണം.</p>
<p>ഇസ്്‌ലാം മത കര്&#x200d;മങ്ങളില്&#x200d; അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്&#x200d; ഇതര വിഭാഗങ്ങള്&#x200d; ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്&#x200d;ഡുകളിലേക്കുള്ള നിയമനങ്ങളില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്&#x200d;സിലില്&#x200d; നാലും സംസ്ഥാന വഖഫ് ബോര്&#x200d;ഡില്&#x200d; മൂന്നും അംഗങ്ങളില്&#x200d; അധികം അമുസ്‌ലീമുകളില്&#x200d; നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്&#x200d;ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.</p>
<p>വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്&#x200d;ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്&#x200d;ദേശം മുന്നോട്ടുവെച്ചും ഒരു തര്&#x200d;ക്കം ഉയര്&#x200d;ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്&#x200d; അവസരമൊരുക്കിയും വഖഫ് ബോര്&#x200d;ഡില്&#x200d; ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്&#x200d; ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്&#x200d; കണ്ടത്.</p>
<p>1954 ല്&#x200d; &#8216;വഖഫ് ബൈ യൂസര്&#x200d;&#8217; പ്രാബല്യത്തില്&#x200d; വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; (എസ്ജി) തുഷാര്&#x200d; മേത്തയുടെ ദുരുപയോഗം തടയല്&#x200d; നിര്&#x200d;ദേശം ഉയര്&#x200d;ത്തിക്കാട്ടല്&#x200d; ഇവരുടെ വാദം എത്ര ദുര്&#x200d;ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്&#x200d; പിടിച്ചെടുക്കാന്&#x200d; ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്&#x200d; തുടര്&#x200d;ന്നുള്ള വാദങ്ങളിലും സര്&#x200d;ക്കാര്&#x200d; വിയര്&#x200d;ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്&#x200d; രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.</p>
<p>കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്&#x200d; കേരളത്തിലെ ഒരു വഖഫ് തര്&#x200d;ക്കഭൂമിയുടെ പേരില്&#x200d; ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്&#x200d; കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്&#x200d;മ്മാണ സഭയില്&#x200d; ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്&#x200d; സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്&#x200d; തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്&#x200d;ത്തിപ്പിടിച്ച് നിന്നത്.</p>
<p>സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്&#x200d;ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്&#x200d;വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്&#x200d; (1953ല്&#x200d;) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്&#x200d; മാരേജ് ആക്ട് ബില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; ഏകനായി എഴുനേറ്റ ബി പോക്കര്&#x200d; സാഹിബിന്റെ നോ മുതല്&#x200d; ഒടുവില്&#x200d; വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്&#x200d;ത്തും നിയമത്തിന്റെ സത്യം ഉയര്&#x200d;ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്&#x200d;ത്ഥിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിക്കെതിരെ സമൂഹം ഉണരണം</title>
		<link>https://www.chandrikadaily.com/society-should-wake-up-against-addiction.html</link>
					<comments>https://www.chandrikadaily.com/society-should-wake-up-against-addiction.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 27 Mar 2025 03:17:21 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[drug use]]></category>
		<category><![CDATA[p.k muhammadali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335970</guid>

					<description><![CDATA[വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം]]></description>
										<content:encoded><![CDATA[<p><strong>പി.കെ മുഹമ്മദലി</strong></p>
<p>നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.</p>
<p>ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.</p>
<p>മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.</p>
<p>പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.</p>
<p>പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.</p>
<p>സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.</p>
<p>എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.</p>
<p>എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.</p>
<p>ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/society-should-wake-up-against-addiction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ കുലപതിക്ക് വിട</title>
		<link>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html</link>
					<comments>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 10:13:42 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323491</guid>

					<description><![CDATA[മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്&#x200d; അര്&#x200d;ത്ഥദീര്&#x200d;ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്&#x200d;ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്&#x200d;ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്&#x200d;ക്കു പകര്&#x200d;ന്നു നല്&#x200d;കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്&#x200d;.</p>
<p>ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്&#x200d; വെച്ചാണ് ആദ്യമായിട്ട് ഞാന്&#x200d; എം.ടി വാസുദേവന്&#x200d; നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്&#x200d;കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്&#x200d; വലിയ താല്&#x200d;പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്&#x200d; സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്&#x200d;മ്മകള്&#x200d; ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്&#x200d; പോകാന്&#x200d; പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്&#x200d;ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്&#x200d;ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്&#x200d;ഫില്&#x200d; വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്&#x200d;ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു</p>
<p>പത്മഭൂഷണ്&#x200d;, ജ്ഞാനപീഠം, എഴുത്തച്ഛന്&#x200d; പുരസ്‌കാരം, ജെ സി ഡാനിയേല്&#x200d; പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്&#8217;എം ടി&#8217; എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്&#x200d; അനശ്വരനാക്കി നിര്&#x200d;ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്&#x200d;മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്&#x200d; എം.ടിയുടെ ലോകങ്ങള്&#x200d; എന്നും നിറഞ്ഞു നിന്നു.</p>
<p>പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്&#x200d;ത്തിയിരുന്നു. വിവിധ കാലങ്ങളില്&#x200d; അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്&#x200d; ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്&#x200d;ശിക്കാനെത്തിക്കൊണ്ടിരുന്നു.</p>
<p>ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്&#x200d; ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്&#x200d;. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്&#x200d;ക്കൂട്ടത്തില്&#x200d; തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്&#x200d;ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്&#x200d; അവതരിപ്പി ഒരു സാഹിത്യകാരന്&#x200d; ഇനിയുണ്ടാകുമോ എന്നറിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം</title>
		<link>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html</link>
					<comments>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Nov 2024 05:41:05 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[More]]></category>
		<category><![CDATA[article]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[safari sainul aabidin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316562</guid>

					<description><![CDATA[സഫാരി സൈനുൽ ആബിദീൻ കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുൽ ആബിദീൻ</strong></p>
<p>കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.</p>
<p>സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.</p>
<p>എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.</p>
<p>ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.</p>
<p>മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.</p>
<p>മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.<br />
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.</p>
<p>അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.</p>
<p>രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസും മുസ്‌ലിം സംഘടനകളും</title>
		<link>https://www.chandrikadaily.com/rss-and-muslim-organizations.html</link>
					<comments>https://www.chandrikadaily.com/rss-and-muslim-organizations.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 16:00:47 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240542</guid>

					<description><![CDATA[ബഹറില്&#x200d; മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്&#x200d; പോലും ആര്&#x200d;.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്&#x200d; മുഴങ്ങിയത്.]]></description>
										<content:encoded><![CDATA[<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>1978 ല്&#x200d; കോഴിക്കോട് ഹിമായത്തുല്&#x200d; ഇസ്‌ലാം ഹൈസ്‌കൂളില്&#x200d; മുസ്‌ലിംലീഗ് യംഗ് സ്പീക്കേഴ്‌സ് ഫോറത്തിന്റെ പഠനക്യാമ്പിനെ അഭിസംബോധന ചെയ്തു സി.എച്ച് മുഹമ്മദ്‌കോയ പറഞ്ഞു: &#8216;ബഹറില്&#x200d; മുസല്ലയിട്ട് നമസ്‌കരിച്ചാലും ഞാന്&#x200d; ആര്&#x200d;. എസ്.എസിനെ വിശ്വസിക്കുകയില്ല&#8217;. സി.എച്ചിന്റെ ദീര്&#x200d;ഘദൃഷ്ടിയോടെയുള്ള ഈ പ്രസ്താവന ആര്&#x200d;.എസ്.എസിനോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമീപനമാണ് വ്യക്തമാക്കുന്നത്. മുപ്പത് വര്&#x200d;ഷം തുടര്&#x200d;ച്ചയായി രാജ്യം ഭരിച്ച കോണ്&#x200d;ഗ്രസ് പരാജയപ്പെടുകയും മൊറാര്&#x200d;ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാസഖ്യം ഭരണത്തിലേറുകയും ചെയ്ത 1977 ലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സി.എച്ചിന്റെ പ്രസിദ്ധമായ പ്രസ്താവന.</p>
<p>1975 ജൂണ്&#x200d; മുതല്&#x200d; 1977 മാര്&#x200d;ച്ച് വരെ നീണ്ട അടിയന്തരാവസ്ഥക്കാലത്ത് ആര്&#x200d;.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്&#x200d; നിരോധിക്കപ്പെട്ടിരുന്നു. നിരോധിത സംഘടനകളുടെ നേതാക്കളും പ്രവര്&#x200d;ത്തകരും ജയിലിലടക്കപ്പെടുകയുണ്ടായി. ഇരുവിഭാഗം പ്രവര്&#x200d;ത്തകര്&#x200d;ക്കിടയിലും ഊഷ്മളമായ സ്‌നേഹബന്ധം വളര്&#x200d;ന്നു. ആര്&#x200d;.എസ്.എസ് പത്രങ്ങള്&#x200d; ജമാഅത്തിനെ പുകഴ്ത്തി ലേഖനങ്ങളെഴുതി. അവര്&#x200d; പരസ്പരം അടുക്കുകയും ശത്രുതയുടെ അന്തരീക്ഷം മാറ്റിയെടുക്കുകയും ചെയ്തു. ഈ സ്‌നേഹബന്ധത്തെ ജമാഅത്ത് നേതാക്കള്&#x200d; അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു ലേഖനങ്ങള്&#x200d; എഴുതുകയും ചെയ്തു.</p>
<p>അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്&#x200d; നടന്ന തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെതിരെ രൂപപ്പെട്ട ജനതാസഖ്യത്തില്&#x200d; ആര്&#x200d;.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്ന ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1969 ല്&#x200d; കോണ്&#x200d;ഗ്രസിലുണ്ടായ ഭിന്നിപ്പിനെ തുടര്&#x200d;ന്ന് രൂപംകൊണ്ട &#8216;മഹാസഖ്യ&#8217;ത്തിലൂടെയാണ് മഹാത്മജിയെ വധിച്ചുവെന്ന മഹാപാതകത്തിന്റെ പേരില്&#x200d; നിരോധിക്കപ്പെട്ടിരുന്ന ആര്&#x200d;.എസ്.എസിന് രാജ്യത്ത് രാഷ്ട്രീയ അംഗീകാരം ലഭിച്ചുതുടങ്ങിയത്. കോണ്&#x200d;ഗ്രസ് വിരോധവും ആര്&#x200d;.എസ്.എസ് സ്‌നേഹവും സ്വാഭാവികമായും 1977 ലെ തിരഞ്ഞെടുപ്പില്&#x200d; ജനസംഘമടങ്ങുന്ന ജനതാസഖ്യത്തിന് പിന്തുണ നല്&#x200d;കാന്&#x200d; ജമാഅത്തിന് പ്രേരണയായി.</p>
<p>1977 ലെ തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്&#x200d; ആഹ്ലാദപ്രകടനങ്ങള്&#x200d; നടത്തി. ജമാഅത്ത് നേതാക്കള്&#x200d; ആര്&#x200d;.എസ്. എസുമായുള്ള ബന്ധത്തിലെ ഊഷ്മളതയെ കുറിച്ചും ജയിലില്&#x200d; വെച്ച് ആര്&#x200d;.എസ്.എസുകാര്&#x200d; അവര്&#x200d;ക്ക് വുളു ചെയ്യാന്&#x200d; വെള്ളം നല്&#x200d;കിയതിനെ കുറിച്ചുമെല്ലാം പറഞ്ഞപ്പോഴായിരുന്നു &#8216;വുളു ചെയ്യാനുള്ള വെള്ളം തരികയല്ല, ബഹറില്&#x200d; മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്&#x200d; പോലും ആര്&#x200d;.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്&#x200d; മുഴങ്ങിയത്.</p>
<p>ആര്&#x200d;.എസ്.എസിനെയും അവര്&#x200d; പിന്തുണക്കുന്ന സര്&#x200d;ക്കാറിനെയും സി.എച്ച് അതിശക്തമായി വിമര്&#x200d;ശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാരണം ജനതാ ഭരണത്തിന്റെ മറവില്&#x200d; ആര്&#x200d;.എസ്.എസ് തഴച്ചുവളരുകയും മുസ്‌ലിം വിരുദ്ധ ലഹളകള്&#x200d; വര്&#x200d;ധിക്കുകയും ചെയ്ത കാലമായിരുന്നു. കോണ്&#x200d;ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തില്&#x200d; വന്ന ജനതാസഖ്യത്തെ പിന്നില്&#x200d; നിന്ന് നയിച്ചത് ആര്&#x200d;.എസ്.എസ് ആയിരുന്നതിനാല്&#x200d; സി.എച്ചിന്റെ ശരങ്ങള്&#x200d;ക്ക് മൂര്&#x200d;ച്ചയേറി. സി.എച്ച്. പറഞ്ഞു: &#8216;രാമന്&#x200d; ഭരിച്ചാലും രാവണന്&#x200d; ഭരിച്ചാലും മുസ്‌ലിംകള്&#x200d;ക്ക് ഒരേ അനുഭവമാണ്. ജനത വന്നതുകൊണ്ടോ കോണ്&#x200d;ഗ്രസ് പോയതുകൊണ്ടോ കാര്യമില്ല. മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയ ശക്തി ഒന്നുകൊണ്ട് മാത്രമേ ഈ ശാപത്തിന് വിരാമമിടാന്&#x200d; കഴിയൂ&#8217;.</p>
<p>ആര്&#x200d;.എസ്.എസിനെ കരുതിയിരിക്കണമെന്നും അവരേത് വേഷത്തില്&#x200d; വന്നാലും അവരെ വിശ്വസിക്കാന്&#x200d; കഴിയില്ലെന്നും മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തിയ നേതാവാണ് സി.എച്ച്. ഇന്ത്യയോടുള്ള ആര്&#x200d;.എസ്.എസിന്റെ നിലപാടാണ് ഒന്നാമത്തെ പ്രശ്‌നം. ഇന്ത്യയെ അടിസ്ഥാനപരമായി ആര്&#x200d;.എസ്.എസ് അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ പതാകയോട് പുറംതിരിഞ്ഞുനിന്ന അവര്&#x200d; ഭരണഘടനയോട് കൂറ്പുലര്&#x200d;ത്തുന്നില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്&#x200d; നിരോധിക്കപ്പെടുകയുണ്ടായി. രാഷ്ട്രത്തോട് സത്യസന്ധതയില്ലാത്ത കക്ഷിയെ എങ്ങനെ വിശ്വസിക്കാന്&#x200d; സാധിക്കും? ആര്&#x200d;. എസ്.എസ് മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത ഒരു കക്ഷിയെയും ഇന്ത്യയോട് കൂറുള്ള കക്ഷിയായി അംഗീകരിക്കാന്&#x200d; യഥാര്&#x200d;ത്ഥ ഇന്ത്യക്കാരന് സാധിക്കില്ല.</p>
<p>മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ പൊതുവായും ഉന്മൂലനം ചെയ്യുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് അവര്&#x200d; എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. 1977 ല്&#x200d; ജമാഅത്തെ ഇസ്‌ലാമി ആര്&#x200d;.എസ്.എസുമായി ചര്&#x200d;ച്ച നടത്തുകയും പരസ്പരം സ്‌നേഹം പങ്കിടുകയും ചെയ്തിട്ട് ആര്&#x200d;.എസ്.എസിന്റെ മുസ്‌ലിംകളോടുള്ള രൗദ്രഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. ബാബരിക്ക്‌ശേഷം ഇനിയൊന്നും ഞങ്ങള്&#x200d; ചോദിക്കില്ലെന്ന് കോടതി മുഖാന്തരം മുസ്‌ലിംകള്&#x200d;ക്ക് വാക്ക് നല്&#x200d;കിയവര്&#x200d; ഇപ്പോള്&#x200d; മഥുര, കാശി, വാരാണസി പള്ളികള്&#x200d;ക്ക്‌മേല്&#x200d; അവകാശം ഉന്നയിച്ചിരിക്കുന്നു.</p>
<p>ഗുജറാത്ത് അടക്കമുള്ള എത്ര സ്ഥലങ്ങളില്&#x200d; വീണ്ടും അവര്&#x200d; മുസ്‌ലിംകളെ കശാപ്പ് ചെയ്തു. അധികാരം ലഭിച്ചപ്പോള്&#x200d; അത് കൂടുതല്&#x200d; വര്&#x200d;ധിച്ചു. ആര്&#x200d;.എസ്.എസിനെ ബോധ്യപ്പെടുത്തിയോ ബോധം കെടുത്തിയോ മാറ്റിയെടുക്കാന്&#x200d; സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കാരണം അവര്&#x200d;ക്ക് മുസ്‌ലിംകളോടുള്ള ശത്രുത അറിവില്ലായ്മയില്&#x200d; നിന്നോ തെറ്റിധാരണകളില്&#x200d; നിന്നോ ഉണ്ടായതല്ല. ബോധപൂര്&#x200d;വമായ സുചിന്തിതമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണത്. മുസ്‌ലിം സമുദായത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ആര്&#x200d;. എസ്.എസിന്റെ ബോധപൂര്&#x200d;വമായ ശ്രമമായിട്ട് മാത്രമേ അടുത്തകാലങ്ങളിലായി അവര്&#x200d; ചില മുസ്‌ലിം വിഭാഗങ്ങളുമായി നടത്തുന്ന ചര്&#x200d;ച്ചകളെ കാണാന്&#x200d; സാധിക്കൂ.</p>
<p>ആര്&#x200d;.എസ്.എസിന് മുസ്‌ലിം സമുദായത്തോടുള്ള നിലപാടില്&#x200d; മാറ്റം വരണമെങ്കില്&#x200d; മുസ്‌ലിംകള്&#x200d; സംഘടിതമായ രാഷ്ട്രീയ കക്ഷിയായി സ്ഥിതി ചെയ്യണമെന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്. (സീതിസാഹിബ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് 07/01/1951). അതിന് പകരം ആര്&#x200d;.എസ്.എസിന് വിധേയമാവുകയോ അവരോട് കായികമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ പൂര്&#x200d;ണമായി അംഗീകരിക്കുകയും മുസ്‌ലിം സമുദായത്തോട് ഏറെ അടുപ്പം കാണിക്കുകയും ചെയ്യുന്ന കക്ഷികളുമായി മുസ്‌ലിംലീഗ് ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്&#x200d; അവര്&#x200d;ക്കനുകൂലമായി ശബ്ദിക്കുന്ന മതേതരകക്ഷികളില്&#x200d; മുസ്‌ലിംകളെ കുറിച്ച് സംശയം ജനിപ്പിക്കാനും മതേതരകക്ഷികള്&#x200d; മുസ്‌ലിംകളില്&#x200d;നിന്ന് അകന്നുപോകാനും മാത്രമേ ആര്&#x200d;.എസ്.എസുമായുള്ള രഹസ്യ ചര്&#x200d;ച്ചകള്&#x200d; ഉപകരിക്കുകയുള്ളൂ.</p>
<p>മുന്&#x200d; ഇലക്ഷന്&#x200d; കമ്മീഷണര്&#x200d; എസ്.വൈ ഖുറൈഷിയുടെ നേതൃത്വത്തില്&#x200d; കഴിഞ്ഞ ആഗസ്തില്&#x200d; ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത് അഞ്ച് മുസ്‌ലിം ബുദ്ധിജീവികള്&#x200d; മോഹന്&#x200d; ഭാഗവതിനോട് ചര്&#x200d;ച്ച നടത്തിയിരുന്നു. ഈ ചര്&#x200d;ച്ചയില്&#x200d; ആര്&#x200d;.എസ്.എസ് ചീഫ് മുന്നോട്ട്‌വെച്ച ഉപാധികള്&#x200d; മുസ്‌ലിം സമുദായത്തെ അപഹസിക്കാനും അവരെ പ്രകോപിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; &#8216;ഹിന്ദു മുസല്&#x200d;മാന്&#x200d;&#8217; എന്ന പേരില്&#x200d; അറിയപ്പെടണമെന്നും അവര്&#x200d; ജനസംഖ്യ നിയന്ത്രിക്കണമെന്നും തുടങ്ങിയ നിര്&#x200d;ദ്ദേശങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ട്‌വെച്ചിരുന്നത്. ഹൈന്ദവതയുടെ ഭാഗം മാത്രമായിരിക്കണം മുസ്‌ലിംകള്&#x200d; എന്നര്&#x200d;ത്ഥം. എന്നാല്&#x200d; ഇന്ത്യയില്&#x200d; ജീവിക്കുന്ന മുസ്‌ലിംകള്&#x200d;, ക്രിസ്ത്യാനികള്&#x200d; തുടങ്ങി മറ്റു മതവിഭാഗങ്ങള്&#x200d;ക്ക് അവരുടെ മതത്തിന്റെ പേരില്&#x200d; അറിയപ്പെടാനും മതം പ്രയോഗവത്കരിക്കാനും പ്രബോധനം ചെയ്യാനും ഇന്ത്യന്&#x200d; ഭരണഘടന അവകാശം നല്&#x200d;കിയിട്ടുണ്ട്. പിന്നെയെന്തിന് ആര്&#x200d;.എസ്.എസിന്റെ തിട്ടൂരത്തിനായി ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; കാത്തിരിക്കണം.</p>
<p>ആര്&#x200d;.എസ്.എസുമായി ചര്&#x200d;ച്ച നടത്തിയതിന് ജമാഅത്തെ ഇസ്‌ലാമിയെ വിമര്&#x200d;ശിക്കുന്ന സി.പി.എം, നിര്&#x200d;ണായക ഘട്ടത്തില്&#x200d; സംഘ്പരിവാറിനെ അധികാരത്തിലേറാന്&#x200d; സഹായിച്ചവരാണെന്ന കാര്യം വിസ്മരിക്കരുത്. ജ്യോതിബസുവും ഇ.എം.എസും എല്&#x200d;.കെ അദ്വാനി, എ.ബി വാജ്‌പേയ് എന്നിവരുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ചര്&#x200d;ച്ചയുടെ ഫലമായിരുന്നു 1989 ലെ വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയുടെ ആവിര്&#x200d;ഭാവം.</p>
<p>ആര്&#x200d;.എസ്.എസിന് രാഷ്ട്രീയ ബലം ലഭിച്ച് അവര്&#x200d; അധികാരത്തിന്റെ സോപാനത്തിലേക്ക് ഉയര്&#x200d;ന്നുവന്നത് വി. പി സിംഗും ഇ.എം.എസും ജ്യോതിബസുവും നല്&#x200d;കിയ പിന്തുണയുടെ ബലത്തിലായിരുന്നു. അതാണ് പിന്നീട് രഥയാത്ര, കര്&#x200d;സേവ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവക്കെല്ലാം സംഘ്പരിവാറിന് ഊര്&#x200d;ജ്ജം നല്&#x200d;കിയത്. ബാബരി മസ്ജിദ് തകര്&#x200d;ത്ത ആര്&#x200d;.എസ്.എസിനും ബി.ജെ. പിക്കുമെതിരെ കോണ്&#x200d;ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ കൂടെ നില്&#x200d;ക്കുന്നതിന്പകരം സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം കൈകോര്&#x200d;ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.</p>
<p>&#8216;തകരുന്ന കമ്യൂണിസമല്ല, വളരുന്ന ഫാസിസമാണ് പ്രശ്‌നം&#8217; എന്നായിരുന്നു അതിനവര്&#x200d; പറഞ്ഞിരുന്ന ന്യായം. 2016 ല്&#x200d; ശ്രീ എമ്മിന്റെ മധ്യസ്ഥതയില്&#x200d; ആര്&#x200d;.എസ്.എസുമായി സി.പി. എം നടത്തിയ രഹസ്യ ചര്&#x200d;ച്ച മാലോകര്&#x200d; അറിയുന്നത് നാലഞ്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ്. ഇത്തരം ചര്&#x200d;ച്ചകള്&#x200d; ഇതിനു മുമ്പും സി.പി.എം എത്രയോ നടത്തിയിട്ടുണ്ട്. 1980 ല്&#x200d; ഇ.കെ നായനാരും പി. പരമേശ്വരനും തമ്മില്&#x200d; ഡല്&#x200d;ഹിയില്&#x200d; നടത്തിയ ചര്&#x200d;ച്ച ഇതില്&#x200d; പ്രസിദ്ധമാണ്. അന്നും ഇന്നും വളരുന്ന ഫാസിസത്തിന് കൈത്താങ്ങുകള്&#x200d; നല്&#x200d;കുക എന്നതാണ് തളരുന്ന കമ്യൂണിസം നിര്&#x200d;വഹിക്കുന്ന പ്രധാന ദൗത്യം.</p>
<p>മതനിരപേക്ഷ കക്ഷികള്&#x200d;ക്കും മുസ്‌ലിം സംഘടനകള്&#x200d;ക്കും ആര്&#x200d;.എസ്.എസിനെ അഭിമുഖീകരിക്കുന്നതില്&#x200d; സുതാര്യമല്ലാത്ത നിലപാടുകള്&#x200d; ഉണ്ടാവാന്&#x200d; പാടില്ല. പരസ്പരം അറിയാതെ ഓരോ കക്ഷിയുമായും ആര്&#x200d;.എസ്.എസ് രഹസ്യ ചര്&#x200d;ച്ചകള്&#x200d; നടത്തുന്നതിന്റെ പിന്നില്&#x200d; മുസ്‌ലിം സമുദായത്തില്&#x200d; ഭിന്നതകള്&#x200d; വര്&#x200d;ധിപ്പിക്കുകയും മതനിരപേക്ഷ കക്ഷികളെ മുസ്‌ലിം സമുദായത്തില്&#x200d;നിന്നും അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്&#x200d; മാത്രമാണുള്ളത്. &#8216;അവരുടെ കാര്യങ്ങള്&#x200d; അവര്&#x200d;ക്കിടയില്&#x200d; അവര്&#x200d; ചര്&#x200d;ച്ച ചെയ്യണം&#8217; എന്ന ഖുര്&#x200d;ആനിക വചനം ഏറെ വെളിച്ചം നല്&#x200d;കുന്നതാണ്. ആര്&#x200d;.എസ്.എസ്. ബഹറില്&#x200d; മുസല്ല വിരിച്ചാല്&#x200d; അവിടെയും വിരിയുന്നത് താമരകള്&#x200d; മാത്രമായിരിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം മതനിരപേക്ഷ സമൂഹങ്ങള്&#x200d;ക്കും മുസ്‌ലിം ബുദ്ധിജീവികള്&#x200d;ക്കും സംഘടനകള്&#x200d;ക്കും ഉണ്ടാവുക അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-and-muslim-organizations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഷ്ടപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/loss-of-waqf-properties.html</link>
					<comments>https://www.chandrikadaily.com/loss-of-waqf-properties.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Feb 2023 17:55:00 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[land]]></category>
		<category><![CDATA[Loss]]></category>
		<category><![CDATA[waqf-board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240332</guid>

					<description><![CDATA[വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്&#x200d; വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്&#x200d; ഇന്ത്യയില്&#x200d; വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p><strong>എ. മുഹമ്മദ് മാറഞ്ചേരി</strong></p>
<p>ഇന്ത്യയില്&#x200d; വഖഫ് സ്വത്തുകള്&#x200d; നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു മൂല്യമുള്ള സ്വത്തുകള്&#x200d; നഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത് കണ്ടെത്താന്&#x200d; സച്ചാര്&#x200d; കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ സ്ഥിതിയെകുറിച്ച് റിപ്പോര്&#x200d;ട്ട് തയ്യാറാക്കാന്&#x200d; 2005 മാര്&#x200d;ച്ച് 9 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്&#x200d;മോഹന്&#x200d; സിംഗ് ജസ്റ്റിസ് രജീന്ദര്&#x200d; സച്ചാര്&#x200d; കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. പതിമൂന്ന് സംസ്ഥാനങ്ങളിലാണ് കമ്മീഷന്&#x200d; സന്ദര്&#x200d;ശിച്ചത്. ഈ സംസ്ഥാനങ്ങളിലെ ചിലതിലെ നഷ്ടപ്പെട്ട കണക്കുകളാണ് കമ്മീഷന്&#x200d; രേഖപ്പെടുത്തിയിട്ടുള്ളത്.</p>
<p>ബാക്കിയുള്ള സംസ്ഥാനങ്ങളില്&#x200d;കൂടി പഠനം നടത്തിയാല്&#x200d; നഷ്ടത്തിന്റെ കണക്കുകള്&#x200d; എത്രയോ ഇരട്ടിയായിരിക്കും. വഖഫ് സ്വത്തുകള്&#x200d; നഷ്ടപ്പെടുന്ന സാഹചര്യങ്ങളും കമ്മീഷന്&#x200d; വിലയിരുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്&#x200d; മാത്രമല്ല സര്&#x200d;ക്കാരുകളും സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളും വഖഫ് സ്വത്തുകള്&#x200d; അനധികൃതമായി കൈവശംവെച്ച് ഉപയോഗിക്കുന്നുവെന്ന് കമ്മീഷന്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. വാടക നല്&#x200d;കാതെ കെട്ടിടങ്ങള്&#x200d; കൈവശം വെക്കുക, പാട്ടത്തിനെടുത്ത ഭൂമി സ്വന്തമാക്കുക, ഇതിനെല്ലാം ഉദ്യോഗസ്ഥ പ്രഭുക്കള്&#x200d; കൂട്ടുനില്&#x200d;ക്കുക ഇതൊക്കെയാണ് നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങള്&#x200d;. കേരളത്തില്&#x200d;പോലും വഖഫ് ഭൂമി പലരും കൈവശംവെച്ച് ഉപയോഗിക്കുന്നു. അവര്&#x200d;ക്ക് അതിന് കരമടക്കാന്&#x200d; സൗകര്യം ചെയ്തുകൊടുക്കുന്നു.</p>
<p>വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്&#x200d; വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്&#x200d; ഇന്ത്യയില്&#x200d; വഖഫ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആധാര വില അര നൂറ്റാണ്ട് മുന്&#x200d;പത്തേതാണ്. ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1.2 ലക്ഷം കോടി വില വരുമെന്ന് കമ്മീഷന്&#x200d; പറയുന്നു.</p>
<p>വഖഫ് സ്വത്തിന്റെ സുരക്ഷക്കും വഖഫ് ഭരണം കാര്യക്ഷമാക്കുന്നതിനും 1976 മാര്&#x200d;ച്ച് 26 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എല്ലാ മുഖ്യമന്ത്രിമാര്&#x200d;ക്കും കത്ത് അയക്കുകയുണ്ടായി. അതില്&#x200d; പ്രധാനപ്പെട്ട നിര്&#x200d;ദ്ദേശങ്ങള്&#x200d; ഇവയാണ്. 1 സാധ്യമായിടത്ത് വഖഫ് സ്വത്തുകള്&#x200d; ഒഴിയുകയും ബന്ധപ്പെട്ട വഖഫ് ബോര്&#x200d;ഡിന് കൈമാറുകയും ചെയ്യുക. 2 വിലപിടിപ്പുള്ള കെട്ടിടങ്ങള്&#x200d; പണിയുകയും പ്രയാസമാവുകയും ചെയ്ത, സ്ഥലങ്ങളില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് വഖഫ് ബോര്&#x200d;ഡുമായി മാര്&#x200d;ക്കറ്റ് വില നല്&#x200d;കി സ്ഥിരം പാട്ട കരാറിലേര്&#x200d;പ്പെടാം. 3 മാര്&#x200d;ക്കറ്റ് വില നല്&#x200d;കി വഖഫ് ബോര്&#x200d;ഡില്&#x200d; നിന്ന് നേരിട്ടോ മുതവല്ലിയില്&#x200d; നിന്നോ അവരുടെ അനുമതിയോടെ സ്വത്തിന്റെ അവകാശം നേടിയെടുക്കാം. ഇങ്ങനെയുള്ള നിര്&#x200d;ദ്ദേശങ്ങളാണ് മുഖ്യമന്ത്രിമാര്&#x200d;ക്ക് നല്&#x200d;കിയത്. എന്നാല്&#x200d; മുഖ്യമന്ത്രിമാര്&#x200d; വേണ്ടത്ര ഗൗനിച്ചില്ല.</p>
<p>സര്&#x200d;ക്കാരുകള്&#x200d; വഖഫ് സ്വത്തുക്കള്&#x200d; കൈയേറ്റം ചെയ്തതിനെ കമ്മീഷന്&#x200d; വിമര്&#x200d;ശിച്ചിട്ടുണ്ട്. സ്വകാര്യ കച്ചവടക്കാര്&#x200d;ക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നുവെന്നാണ് കമ്മീഷന്&#x200d; പറഞ്ഞത്. എന്നാല്&#x200d; പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മാര്&#x200d;ക്‌സിസ്റ്റ് ഭരണകൂടം &#8216;തിക്കാ&#8217; നിയമം കൊണ്ടുവന്നു. &#8216;തിക്കാ ആക്ട്&#8217; എന്ന് പൊതുവെ അറിയപ്പെടുന്ന &#8216;തിക്കാ ആന്റ് അദര്&#x200d; ടെനന്&#x200d;സീസ് ആന്റ് ലാന്റ്‌സ് (അക്യൂസിഷന്&#x200d; ആന്റ് റെഗുലേഷന്&#x200d;) ആക്ട് 1981 ല്&#x200d; പശ്ചിമബംഗാള്&#x200d; നിയമസഭ പ്രാബല്യത്തില്&#x200d; കൊണ്ടുവന്നു. ഈ നിയമം വഴി വഖഫ് സ്വത്തുകള്&#x200d; പാട്ടത്തിനെടുത്തവര്&#x200d; സ്വത്തിന്റെ ഉടമസ്ഥരായി, വഖഫ് സ്വത്തുക്കള്&#x200d; നഷ്ടപ്പെടാന്&#x200d; ഇടയാക്കി. വഖഫിന്റെ സ്വത്തുക്കള്&#x200d; വന്&#x200d;കിട ഭൂവുടമകള്&#x200d;ക്കും കച്ചവടക്കാര്&#x200d;ക്കും ലഭ്യമായി. മാര്&#x200d;ക്‌സിസ്റ്റ് ഭരണകൂടം അവരുടെ തനിനിറം കാണിച്ചു.</p>
<p>സര്&#x200d;ക്കാരും അര്&#x200d;ധ സര്&#x200d;ക്കാരും മറ്റു ഏജന്&#x200d;സികളും കൈയടക്കിവെച്ച വഖഫ് സ്വത്തുക്കളുടെ കണക്കുകള്&#x200d; സച്ചാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലുണ്ട്. ആര്&#x200d;ക്കിയോളജിക്കല്&#x200d; സെര്&#x200d;വ് ഓഫ് ഇന്ത്യ ഡല്&#x200d;ഹിയിലെ വഖഫ് സ്വത്തു കൈയടക്കിവെച്ചിട്ടുണ്ട്. അവ പള്ളികള്&#x200d; മഖ്ബറകള്&#x200d;, മദ്രസകള്&#x200d;, ഈദ്ഗാഹുകള്&#x200d; എന്നിവയാണ്. ഡല്&#x200d;ഹി വികസന അതോറിറ്റി അനധികൃതമായി ഡല്&#x200d;ഹിയിലെ വഖഫ് സ്വത്തു കയ്യടക്കി വെച്ചത് 114 നമ്പര്&#x200d; വസ്തുവഹകളാണ്. അതില്&#x200d; ഖബര്&#x200d;സ്ഥാന്&#x200d;, മദ്രസ, പള്ളി, ഈദ്ഗാഹ്, എന്നിവയാണ്. ഡല്&#x200d;ഹി മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പറേഷന്റെ കൈവശം എട്ടോളം വഖഫ് സ്വത്തുക്കളുണ്ട്. മദ്രസ, ഈദ്ഗാഹ്, ശ്മശാനം എന്നീ വസ്തുവഹകളാണ്. ഡല്&#x200d;ഹി റെയില്&#x200d;വേ രണ്ടു വസ്തുവഹകള്&#x200d; കൈവശം വെച്ചിരിപ്പുണ്ട്. ഡല്&#x200d;ഹി കന്റോണ്&#x200d;മെന്റിന്റെ അനധികൃത കൈവശത്തില്&#x200d; ആറ് പള്ളികളാണുള്ളത്. ഡല്&#x200d;ഹി ജല ബോര്&#x200d;ഡും അനധികൃതമായി വഖഫ് ഭൂമിയും ഖബര്&#x200d;സ്ഥാനും ഈദ്ഗാഹും കൈവശം വെച്ചുകൊണ്ടിരുക്കുന്നു. ഡല്&#x200d;ഹി പൊലീസിന്റെ കൈവശത്തില്&#x200d; ദര്&#x200d;ഗയും മസ്ജിദും ഉണ്ടെന്നു കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; രേഖ പെടുത്തിയിട്ടുണ്ട്.</p>
<p>മേഘാലയില്&#x200d; 11 ഉം രാജ്യസ്ഥാനില്&#x200d; 17 ഉം സ്വത്തുവഹകള്&#x200d; വിവിധ സര്&#x200d;ക്കാര്&#x200d; ഡിപ്പാര്&#x200d;ട്ടുമെന്റിന്റെ കൈവശത്തിലുണ്ട്. യു. പിയില്&#x200d; അര്&#x200d;ധസര്&#x200d;ക്കാര്&#x200d; സ്ഥാപങ്ങള്&#x200d; കൈയടക്കി വെച്ചിരിക്കുന്നത് പത്തോളം സ്വത്തുക്കളാണ്. ഉത്തര്&#x200d;പ്രദേശില്&#x200d; 53 സ്വത്തുവഹകളും ബെംഗളൂരു ഗ്രാമത്തില്&#x200d; 3 ഉം ബെംഗളൂരു നഗരത്തില്&#x200d; 9 ഉം ബെല്ലാരി ജില്ലയില്&#x200d; നാലും ബല്&#x200d;ഗാം ജില്ലയില്&#x200d; അഞ്ചും ബിജാപൂര്&#x200d; ജില്ലയില്&#x200d; 11 ഉം ബിദാര്&#x200d; ജില്ലയില്&#x200d; ഒമ്പതും ബഗല്&#x200d; കോട്ട ജില്ലയില്&#x200d; എട്ടും ചമരഞ്ച നഗറില്&#x200d; രണ്ടും ചിക്ക് മംഗളൂരു ഒന്നും ചിത്രദുര്&#x200d;ഗ ജില്ലയില്&#x200d; എട്ടും മറ്റും ജില്ലകളിലായി അമ്പത്തിയൊന്നും വസ്തുവഹകള്&#x200d; നഷ്ടപെട്ടതായി കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; കാണുന്നുണ്ട്. കോടികണക്കിന് രൂപ വിലമതിക്കുന്ന അഞ്ഞൂറ്റി പതിനൊന്നു വസ്തുവഹകള്&#x200d; നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കാന്&#x200d; കഴിയുന്നത്.</p>
<p>നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്&#x200d; വഖഫ് ബോര്&#x200d;ഡിനെ ഏല്&#x200d;പ്പിക്കുകയും വഖഫ് ചെയ്തവരുടെ ഉദ്ദേശവും ലഷ്യവും പ്രാവര്&#x200d;ത്തികമാക്കുകയും വേണം. ഇതിനു വേണ്ടി മുസ്‌ലിം ലീഗ് നേതാക്കളും പാര്&#x200d;ലമെന്റ് മെമ്പര്&#x200d;മാരും ശബ്ദമുയര്&#x200d;ത്തിയുണ്ട്. അവരുടെ പ്രവര്&#x200d;ത്തനഫലമായി 1996 -2006 കാലഘട്ടത്തില്&#x200d; പാര്&#x200d;ലമെന്റ് സമിതി നിലവില്&#x200d;വന്നു. സമിതിയുടെ ഉത്തരവാദിത്വങ്ങള്&#x200d; വളരെ ശ്രദ്ധേയമായിരുന്നു. 1 രാജ്യത്തെ വഖഫ് സ്വത്തുക്കള്&#x200d; കണ്ടെത്തുക, കണക്കാക്കുക, ഉറപ്പുവരുത്തുക. 2 വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈയേറിയ വഖഫ് സ്വത്തുക്കള്&#x200d; തിട്ടപ്പെടുത്തി അവ തിരിച്ചുപിടിക്കാനുള്ള വഴികള്&#x200d; നിര്&#x200d;ദ്ദേശിക്കുക.</p>
<p>3 നിയമവിരുദ്ധമായി സമ്മാനിക്കപ്പെടുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ പാട്ടത്തിനുകൊടുക്കുകയോ വില്&#x200d;ക്കുകയോ ചെയ്തിട്ടുള്ള ഭൂമികള്&#x200d; കണ്ടെത്തുകയും ഉത്തരവാദികളായവരെ കണ്ടെത്താനും ഭൂമി തിരിച്ചുപിടിക്കാനുള്ള വഴികള്&#x200d; നിര്&#x200d;ദ്ദേശിക്കുക. 4 വഖഫ് സ്വത്തുക്കളുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിനുള്ള സാധ്യതകള്&#x200d; ആരായുക. 5 1995 ലെ വഖഫ് നിയമം വിവിധ സംസ്ഥാനസര്&#x200d;ക്കാരുകള്&#x200d; ഏതളവുവരെ നടപ്പിലാക്കിയെന്നു കണ്ടെത്തുക. 6 വഖഫ് ഭൂമികള്&#x200d; തിരിച്ചുപിടിക്കലുള്&#x200d;പ്പെടെയുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങള്&#x200d; സാധ്യമാവുന്നരീതിയില്&#x200d; 1995 ലെ വഖഫ് നിയമത്തിന് യുക്തമായ ഭേദഗതികള്&#x200d; നിദ്ദേശിക്കുക. 7 കേന്ദ്രവഖഫ് കൗണ്&#x200d;സിലിന്റെ പ്രവര്&#x200d;ത്തനം വിലയിരുത്തി ഫലപ്രദമാക്കാനാവശ്യമായ മാര്&#x200d;ഗങ്ങള്&#x200d; നിദ്ദേശിക്കുക. 8 സംസ്ഥാന വഖഫ് ബോര്&#x200d;ഡുകളുടെ പ്രവര്&#x200d;ത്തനം പരിശോധിച്ച് അവയുടെ സുഗമവും ശരിയാംവണ്ണമുള്ള പ്രവര്&#x200d;ത്തനത്തിനുള്ള ശുപാര്&#x200d;ശ ചെയുക. 9 മുകളില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; യാഥാര്&#x200d;ഥ്യമാക്കുന്നതിനാവശ്യമായ നിര്&#x200d;മാണ മാര്&#x200d;ഗങ്ങള്&#x200d; നിര്&#x200d;ദ്ദേശിക്കുക.</p>
<p>സമിതിയുടെ സമഗ്രമായ ശുപാര്&#x200d;ശകളും നിര്&#x200d;ദ്ദേശങ്ങളും പുറത്തുവന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്&#x200d; വഖഫ് സ്വത്തുക്കള്&#x200d; സംരക്ഷിക്കാന്&#x200d; ഇന്ത്യയിലെ മുഴുവന്&#x200d; മുസ്‌ലിം പണ്ഡിതമാരും സംഘടനകളും ഒന്നിച്ചുനില്&#x200d;ക്കണം. മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമെന്യെ മുഴുവന്&#x200d; പാര്&#x200d;ലമെന്റ് മെമ്പര്&#x200d;മാരെയും ഇതിനുവേണ്ടി സഹകരിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പ്രശനമല്ല. സാമൂഹ്യ പ്രശ്‌നമാണ്. പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവെച്ച സ്വത്തുക്കള്&#x200d; മറ്റുള്ളവര്&#x200d; കൈവശംവെക്കുന്നതും കൈയേറ്റം ചെയ്യുന്നതും അനീതിയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loss-of-waqf-properties.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൂമറാങ് ജാഥ</title>
		<link>https://www.chandrikadaily.com/boomerang-march.html</link>
					<comments>https://www.chandrikadaily.com/boomerang-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Feb 2023 17:33:26 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mv govindhan]]></category>
		<category><![CDATA[rally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240178</guid>

					<description><![CDATA[സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്&#x200d; അഞ്ചു വര്&#x200d;ഷത്തില്&#x200d; കേന്ദ്രത്തില്&#x200d; നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്&#x200d;ക്കാര്&#x200d; ഫണ്ടുകള്&#x200d; വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി
തകര്&#x200d;ക്കുന്നുവെന്ന് തെരുവില്&#x200d; പ്രസംഗിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;, വയനാട്</strong></p>
<p>പാര്&#x200d;ലിമെന്റ് തിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്&#x200d; മാഷ് നേതൃത്വം നല്&#x200d;കുന്ന ജനകീയ പ്രതിരോധ ജാഥയില്&#x200d; ഉയര്&#x200d;ത്തിയ മുദ്രാവാക്യങ്ങള്&#x200d; പലതും ബൂമറാങ് പോലെ തിരിഞ്ഞു കുത്തുന്ന വാര്&#x200d;ത്തകളാണ് ദിവസവും പുറത്തു വരുന്നത്. ബജറ്റിലെ നികുതി കൊള്ളയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടും ഒരു വര്&#x200d;ഷത്തിനുള്ളില്&#x200d; ഒരു ലക്ഷം വ്യവസായങ്ങള്&#x200d; ആരംഭിച്ചുവെന്ന തള്ള് പൊളിഞ്ഞതും ആകാശ് തില്ലങ്കേരിയുടെ കൊലപാതക കുമ്പസാരവും ശിവശങ്കറിന്റെ അറസ്റ്റും ചര്&#x200d;ച്ചയാവാതിരിക്കാനായി പിണറായി തുറന്നു വിട്ട ജമാഅത്ത് ആര്&#x200d;.എസ്.എസ് കൂടിക്കാഴ്ച എപ്പിസോഡ് വെളുക്കാന്&#x200d; തേച്ചത് പാണ്ടായ സ്ഥിതിയിലാണ്.</p>
<p>ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്&#x200d;ഡ്, മീഡിയ അക്കാദമി, മോയിന്&#x200d; കുട്ടി വൈദ്യര്&#x200d; സ്മാരക കമ്മിറ്റി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളില്&#x200d; ജമാഅത്തുകാരെ കുടിയിരുത്തിയതും ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി ആര്&#x200d;. എസ്.എസുമായി സി പിഎം നടത്തിയ നീക്കു പോക്കുകളും രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് കുത്തിപൊക്കാന്&#x200d; അവസരം നല്&#x200d;കി എന്നാണ് പാര്&#x200d;ട്ടിയിലെ ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്&#x200d;. കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്&#x200d;കാനുള്ള നീക്കത്തില്&#x200d; പ്രധിഷേധിച്ച് സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്&#x200d; പതിനായിരത്തോളം ജീവനക്കാര്&#x200d; മുഖ്യമന്ത്രിക്ക് കത്തെഴുതിയതും ജാഥക്ക് തുടക്കം കുറിച്ച ദിവസത്തിലാണ് .അന്നേ ദിവസം ഗതാഗത മന്ത്രിക്കെതിരായി സി.പി എം നേതാവ് എ. കെ ബാലന്&#x200d; നടത്തിയ പ്രസ്താവനയില്&#x200d; ഗോവിന്ദന്&#x200d; മാഷ് ഫാസിസ്റ്റ് പ്രതിരോധം ആദ്യം ആരംഭിക്കേണ്ടത് കെ.എസ്.ആര്&#x200d;.ടി.സിയിലാണെന്നാണ് പറയാതെ പറഞ്ഞത്.സി ഐ ടി യുവിനെ തകര്&#x200d;ത്ത് സംഘ് പരിവാരങ്ങള്&#x200d;ക്ക് കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാരില്&#x200d; നുഴഞ്ഞു കയറാന്&#x200d; ഭരണകൂട ചിലവില്&#x200d; അവസരം കൊടുക്കുന്നതിലാണ് ബാലന്&#x200d; രോഷം പൂണ്ടത്.</p>
<p>സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്&#x200d; അഞ്ചു വര്&#x200d;ഷത്തില്&#x200d; കേന്ദ്രത്തില്&#x200d; നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്&#x200d;ക്കാര്&#x200d; ഫണ്ടുകള്&#x200d; വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി<br />
തകര്&#x200d;ക്കുന്നുവെന്ന് തെരുവില്&#x200d; പ്രസംഗിക്കുന്നത്.ഈ സത്യം ജനങ്ങള്&#x200d; അറിയാതിരിക്കാന്&#x200d; വേണ്ടിയാണ് ഐ.ജി. എസ്.ടി റിട്ടേണ്&#x200d; പരിഷ്‌ക്കരണ രീതികളും ജി.എസ്.ടി കൗണ്&#x200d;സിലില്&#x200d; ഉന്നയിക്കേണ്ട വിഷയങ്ങളും പ്രദിപാദിക്കുന്ന റിപ്പോര്&#x200d;ട്ട് ബജറ്റിനൊപ്പം നിയമസഭയില്&#x200d; വെക്കാതിരുന്നത്. ഐ. ജി.എസ്.ടി യില്&#x200d; ഓരോ വര്&#x200d;ഷവും കിട്ടേണ്ട 5000കോടി രൂപ സംസ്ഥാന സര്&#x200d;ക്കാരിന്റെ പിടിപ്പ്‌കേടു മൂലം നഷ്ടപ്പെടുമ്പോഴാണ് 750 കോടി രൂപ കണ്ടെത്താന്&#x200d; പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തിയ ധനദ്രോഹത്തെ ഗോവിന്ദന്&#x200d; മാഷ് താത്വികമായി പ്രതിരോധിക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; വെള്ളക്കരം വകയില്&#x200d; വാട്ടര്&#x200d; അതോറിറ്റിക്ക് കോടികളാണ് കുടിശിക<br />
കൊടുക്കാനുള്ളത്.ഗാര്&#x200d;ഹിക ഗാര്&#x200d;ഹികേതര കണക്ഷനില്&#x200d; 235 കോടി മാത്രമാണ് കുടിശിക റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. എന്നാല്&#x200d; 1200 കോടി രൂപയാണ് വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; നല്&#x200d;കാനുള്ളത്.കുടിശിക നല്&#x200d;കുന്നതിന് പകരം കുടിവെള്ളം മുട്ടിക്കുന്ന രീതിയിലുള്ള നികുതി വര്&#x200d;ദ്ധനവിനാണ് മുതിര്&#x200d;ന്നത്.ബോളീവിയയിലെയും ജോഹന്നാസ് ബര്&#x200d;ഗിലെയും കുടിവെള്ള സ്വകാര്യ വത്കരണത്തില്&#x200d; മുഷ്ടി ചുരുട്ടി കുടി വെള്ളം ജന്മവകാശമാണെന്ന് പ്രഖ്യപിച്ചവര്&#x200d; നാട് ഭരിക്കുമ്പോള്&#x200d; പൊതു ടാപ്പുകള്&#x200d; പോലും ആവശ്യമില്ലന്ന നിലപാടിലാണ് എത്തി നില്&#x200d;ക്കുന്നത്.ആയിരങ്ങള്&#x200d; കുടിവെള്ളത്തിനായി പൊതു ടാപ്പുകളെ ആശ്രയിക്കുന്ന നാട്ടില്&#x200d; കുടിനീര്&#x200d; അവശ്യ സേവനമല്ലന്ന് ഇടതുപക്ഷം പറയുമ്പോള്&#x200d; ഭരണകൂടം കുബേര പക്ഷമായി മാറുകയാണ്. ധൂര്&#x200d;ത്തിനും ആഡംബരത്തിനും നികുതി പണം ചിലവഴിക്കുന്നതില്&#x200d; പിണറായി സര്&#x200d;ക്കാരിന് ലവലേശം മനസാക്ഷി കുത്തില്ല . സര്&#x200d;ക്കാര്&#x200d; കേസുകള്&#x200d; വാദിക്കാനായി സുപ്രീം കോടതിയില്&#x200d; കാല്&#x200d;ഡസന്&#x200d; അഭിഭാഷകരും ഹൈകോടതിയില്&#x200d; 140പബ്ലിക് പ്രോസിക്യൂട്ടര്&#x200d;മാരും നിലവില്&#x200d; ഉള്ളപ്പോള്&#x200d; കൊലപാതക കേസുകളില്&#x200d; പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്&#x200d; ഇറക്കുമതി അഭിഭാഷകര്&#x200d;ക്കായി 20കോടി രൂപയാണ് ഖജനാവില്&#x200d; നിന്ന് തുലച്ചത്.</p>
<p>സാക്ഷരതാ പ്രേരക് ബിജുമോന്&#x200d; തുച്ചമായ ഹോണറേറിയം കിട്ടാത്തതിന്റെ പേരില്&#x200d; പത്തനാപുരത്ത് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്&#x200d; വിട്ടുമാറും മുമ്പേയാണ് സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളമെന്ന് വലിയ വായില്&#x200d; ഗോവിന്ദ സംഘം വിളിച്ചു പറയുന്നത്.ശമ്പളവും പെന്&#x200d;ഷനും കിട്ടാതായപ്പോള്&#x200d; കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാര്&#x200d; ജീവനൊടുക്കിയതും പിണറായിയുടെ തുടര്&#x200d; ഭരണത്തിലാണ്.ബീറ്റ് ഫോറസ്റ്റ് തസ്തികയില്&#x200d; എഴുത്ത് പരീക്ഷയിലും കായിക ക്ഷമതയിലും വിജയിച്ചിട്ടും പല്ല് ഉന്തിയതിന്റെ പേരില്&#x200d; ആദിവാസി യുവാവിന് പി. എസ്.സി ജോലി നിഷേധിച്ചതും സാക്ഷര കേരളത്തിലാണ്. അട്ടപ്പാടിയില്&#x200d; ആള്&#x200d;കൂട്ടം വിചാരണ ചെയ്തു കൊന്ന ആദിവാസി വിഭാഗത്തില്&#x200d;പെട്ട മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പു വരുത്താന്&#x200d; അഞ്ചു വര്&#x200d;ഷമായിട്ടും കഴിയാത്തവരാണ് ആര്&#x200d;. എസ്. എസിന്റെ ആള്&#x200d;ക്കൂട്ട കൊലപാതകത്തെ കുറിച്ച് വാചാലരാവുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെയും സാക്ഷികളെ കൂറുമാറ്റിയും മധു കൊലപാതക കേസില്&#x200d; കാണിച്ച നിസംഗതയുടെ ഫലമാണ് വിശ്വനാഥന്റെ ദുരൂഹ മരണം ക്ഷണിച്ചു വരുത്തിയത്.</p>
<p>ജനദ്രോഹ നടപടികള്&#x200d; പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പോലും കലാപമെന്നാണ് ഗോവിന്ദന്&#x200d; മാഷ് വിശേഷിപ്പിച്ചത്.പ്രതിഷേധവും പ്രതിപക്ഷവും കൂടിച്ചേരുന്നതാണ് ജനാധിപത്യമെന്ന കാര്യം പോലും ന്യായീകരണത്തിന് വേണ്ടി ഗോവിന്ദന്&#x200d; മനഃപൂര്&#x200d;വം മറക്കുകയാണ്.</p>
<p>പ്രതിപക്ഷത്തിരിക്കുമ്പോള്&#x200d; കരിങ്കൊടിയും കരിദിനവും ദിനചര്യയായി കണക്കാക്കിയവരാണ് ഇപ്പോള്&#x200d; കറുപ്പിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നത്.മുഖ്യമന്ത്രി നാട്ടില്&#x200d; ഇറങ്ങുമ്പോള്&#x200d; ജനം വീട്ടില്&#x200d; ഇരിക്കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാന്&#x200d; വരുന്നവരെ പോലും റോഡില്&#x200d; തടയുമ്പോള്&#x200d; തൊഴിലാളി വര്&#x200d;ഗത്തിന്റെ പേരില്&#x200d; അധികാരത്തിലേറിയവരോട് അരുതേ എന്ന് പറയുന്നതിന് പകരം ഹല്ലേലൂയ പാടാനാണു ഗോവിന്ദന്&#x200d; മാഷും സംഘവും ദഫ് മുട്ടും കോല്&#x200d;ക്കളിയും പാട്ടും കൂത്തുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.</p>
<p>മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ നോവലിലെ ഒരു കഥാപാത്രമാണ് ഗോവിന്ദന്&#x200d; മാഷ്. പറമ്പില്&#x200d; മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി എടുത്തതിന് ശേഷം പോയ രാത്രിയിലെ ഇരുട്ടില്&#x200d; പ്രകാശം വിതറിയ മണ്ണ് ഊതി കൊണ്ട് അദ്ദേഹം മറ്റൊരു കഥാപാത്രമായ ജിതിന്റെ കയ്യില്&#x200d; കൊടുത്ത് കൊണ്ട് എപ്പോഴും ഓര്&#x200d;മ്മ വേണം ജീവിതം ഇത്രെയേയുള്ളൂ എന്നായിരുന്നു പറഞ്ഞത്. അത് പോലെ തുടര്&#x200d; ഭരണം വീണു കിട്ടിയതാണെന്നും ജനങ്ങളോട് നന്ദികേടു കാട്ടരുതെന്നും പിണറായിയോട് പറയാന്&#x200d; ഗോവിന്ദന്&#x200d; മാഷിന് ത്രാണി ഇല്ലന്ന് അരിയാഹാരം കഴിക്കുന്ന കേരളീയര്&#x200d;ക്ക് അറിയാം. അതു കൊണ്ട് തന്നെ ജനകീയ പ്രതിരോധ ജാഥ എല്ലാ അര്&#x200d;ത്ഥത്തിലും പിണറായി പാണന്മാരുടെ വാഴ്ത്തു പാട്ടിനാല്&#x200d; സര്&#x200d;ക്കാര്&#x200d; പ്രതിരോധ ജാഥയായി മാറിയിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/boomerang-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരും ക്ഷേമനിധി ബോര്&#x200d;ഡും</title>
		<link>https://www.chandrikadaily.com/farmers-and-welfare-board.html</link>
					<comments>https://www.chandrikadaily.com/farmers-and-welfare-board.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 17:07:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239928</guid>

					<description><![CDATA[കര്&#x200d;ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;വഴി കൃഷിഭവനുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്&#x200d;ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്&#x200d;ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; ചേര്&#x200d;ക്കുന്നതിന് സാധിക്കുകയുള്ളു.]]></description>
										<content:encoded><![CDATA[<p><strong>അബു ഗൂഡലായ്</strong></p>
<p>കര്&#x200d;ഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് ക്ഷേമനിധി ബോര്&#x200d;ഡ് രൂപീകരിച്ചത്. 1990 ഫെബ്രുവരി 12ന് കേരള നിയമസഭ കേരള കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലിന് അനുമതി നല്&#x200d;കി. കര്&#x200d;ഷക തൊഴിലാളികളില്&#x200d;നിന്നും അംശാദായം സ്വീകരിച്ചുകൊണ്ടാണ് ആനുകൂല്യങ്ങള്&#x200d; നല്&#x200d;കുന്നത്. തുടക്കത്തില്&#x200d; പ്രതിമാസം രണ്ടു രൂപയായിരുന്നു അംശാദായം അടക്കേ ണ്ടിയിരുന്നത്. ഇപ്പോഴത് 20 രൂപയില്&#x200d; എത്തിനില്&#x200d;ക്കുന്നു. അംശാദായം വര്&#x200d;ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്&#x200d; യാതൊരു വര്&#x200d;ധനവും വന്നിട്ടില്ല.</p>
<p>കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് 1974 ലെ കേരള കര്&#x200d;ഷക തൊഴിലാളി ആക്ടില്&#x200d; വ്യവസ്ഥ ചെയ്തിരുന്നു. 1979 ഓഗസ്റ്റില്&#x200d; പരീക്ഷണാടിസ്ഥാനത്തില്&#x200d; പാലക്കാട് പ്രാബല്യത്തില്&#x200d; കൊണ്ടുവന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണ് ചെയ്തത്. കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷേമനിധി ബോര്&#x200d;ഡും സര്&#x200d;ക്കാറും നിയമനിര്&#x200d;മാണം നടത്തണമെന്നാണ് കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആവശ്യപ്പെടാനുള്ളത്. അതിവര്&#x200d;ഷാനുകൂല്യം കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ക്ഷേമനിധി ബോര്&#x200d;ഡില്&#x200d;നിന്നും അനുവദിക്കുന്നു ണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; വിഹിതം 625 രൂപ യാണ് ഉള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; വിഹിതം 1000 രൂപയായി വര്&#x200d;ധിപ്പിക്കണം. കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് ഏര്&#x200d;പ്പെടുത്തണം. ക്ഷേമനിധിയില്&#x200d; അംഗത്വമുള്ള തൊഴിലാളികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d;ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണം. വൈദ്യസഹായത്തിന് മൂന്ന് വര്&#x200d;ഷത്തിലൊരിക്കല്&#x200d; 4000 രൂപയാണ് നല്&#x200d;കുന്നത്. അത് 5000 രൂപയായി ഉയര്&#x200d;ത്തി എല്ലാ വര്&#x200d;ഷവും നല്&#x200d;കാന്&#x200d; ബോര്&#x200d;ഡ് തയ്യാറാവണം. വിവാഹധനസഹായത്തിന് നിലവില്&#x200d; 5000 രൂപയാണ് അനുവദിക്കുന്നത്. ഈ തുക തീരെ അപര്യാപ്തമാണ്. അതിനാല്&#x200d; വിവാഹ ധനസഹായം 25000 രൂപയായി വര്&#x200d;ധിപ്പിക്കണം. ഇപ്പോള്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് മാത്രമാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. അത് ആണ്&#x200d;കുട്ടികള്&#x200d;ക്കും തൊഴിലാളികളുടെ സഹോദരിക്കും അനുവദിക്കണം.</p>
<p>വിദ്യാഭ്യാസ നുകൂല്യവും കാലോചിതമായി പരിഷ്‌കരിക്കാന്&#x200d; ബോര്&#x200d;ഡ് തയ്യാറാവണം. പ്രസവാനുകൂല്യമാണ് ഏറെ വിചിത്ര മായിട്ടുള്ളത്. 15000 രൂപയാണ് നല്&#x200d;കുന്നത്. ഇതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; 14000 രൂപയും സംസ്ഥാനസര്&#x200d;ക്കാര്&#x200d; വിഹിതം 1000 രൂപയും കൂട്ടിയാണ് 15000 രൂപ നല്&#x200d;കിവരുന്നത്. പ്രസവാനുകൂല്യം 15000 രൂപ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. പ്രസവ ചെലവും ചികില്&#x200d;സാചെലവും ഗണ്യമായി വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; സംസ്ഥാനസര്&#x200d;ക്കാര്&#x200d; വിഹിതം 10000 രൂപയായി വര്&#x200d;ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ബോര്&#x200d;ഡിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന്&#x200d; ഫീസില്&#x200d; 10 ശതമാനമെങ്കിലും ബോര്&#x200d;ഡിന് കിട്ടുംവിധത്തില്&#x200d; ഭൂമി രജിസ്‌ട്രേഷന്&#x200d; ആക്ടില്&#x200d; ഭേദഗതി കൊണ്ട്‌വന്ന് കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ക്ഷേമം ഉറപ്പുവരുത്താന്&#x200d; സാധിക്കണം.</p>
<p>വീട് പണിയാന്&#x200d; മുന്&#x200d;കൂര്&#x200d; തുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും സഹായം നല്&#x200d;കാന്&#x200d; ബോര്&#x200d;ഡിന് കഴിയണം. മരണാനന്തര ചെലവിന് 5000 രൂപ എന്നത് 10000 രൂപയായി ഉയര്&#x200d;ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; കെട്ടിടനികുതി, ലൈസന്&#x200d;സ് ഫീസ് തൊഴില്&#x200d;നികുതി എന്നിവ പിരിച്ചെടുക്കുന്നുണ്ട്. കെട്ടിട നികുതി യോടൊപ്പം ലൈബ്രറി സെസും ഇവര്&#x200d; പിരിവ് നടത്തുന്നുണ്ട്. കെട്ടിട നികുതിയും മറ്റു പിരിവുകളും നടത്തുന്നതില്&#x200d; 5 ശതമാനം സെസ് പിരിച്ച് കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; നല്&#x200d;കുന്നതിന് വേണ്ടി സര്&#x200d;ക്കാര്&#x200d; നിയമ നിര്&#x200d;മാണം നടത്തണം.</p>
<p>കര്&#x200d;ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;വഴി കൃഷിഭവനുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്&#x200d;ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്&#x200d;ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; ചേര്&#x200d;ക്കുന്നതിന് സാധിക്കുകയുള്ളു. തൊഴിലാളിയാണെന്ന രേഖ ഭൂവുടമയില്&#x200d; നിന്നും വാങ്ങണമെന്ന് ചില ജില്ലാ ക്ഷേമനിധി ആഫീസുകള്&#x200d; നിര്&#x200d;ബന്ധം പിടിക്കുന്നുണ്ട്. ഇതും ഒഴിവാക്കാനുള്ള നിര്&#x200d;ദേശം എല്ലാ ജില്ലാ തല ആഫീസുകള്&#x200d;ക്കും നല്&#x200d;കണം.</p>
<p>60 വയസ് പൂര്&#x200d;ത്തിയാക്കി അധിവര്&#x200d;ഷാനുകൂല്യത്തിനുള്ള അപേക്ഷ നല്&#x200d;കി തൊഴിലാളി പിരിഞ്ഞതിന് ശേഷം കര്&#x200d;ഷക തൊഴിലാളി പെന്&#x200d;ഷന്&#x200d; കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. പെന്&#x200d;ഷന്&#x200d; ലഭിക്കുന്നതിന് ചുവപ്പ് നാടയുടെ നടുവില്&#x200d; കിടന്ന് തൊഴിലാളി നട്ടം തിരിയുകയാണ്. തൊഴിലാളി സര്&#x200d;വീസില്&#x200d;നിന്നും വിരമിച്ചാലുടനെ പല ക്ഷേമനിധി ബോര്&#x200d;ഡുകളും അവര്&#x200d;ക്ക് നേരിട്ട് പെന്&#x200d;ഷന്&#x200d; നല്&#x200d;കിവരുന്നുണ്ട്. കര്&#x200d;ഷക തൊഴിലാളി കള്&#x200d;ക്കും ക്ഷേമനിധി ബോര്&#x200d;ഡ് നേരിട്ട് പെന്&#x200d;ഷന്&#x200d; നല്&#x200d;കണം. കര്&#x200d;ഷക തൊഴിലാളിക്ക് ഇപ്പോള്&#x200d; ലഭിക്കുന്ന പെന്&#x200d;ഷന്&#x200d; 1600. രൂപയാണ്. ഇത് ഒരു നേരത്തെ മരുന്നിന് പോലും പലര്&#x200d;ക്കും തികയില്ല.</p>
<p>മിനിമം 10000 രൂപയെങ്കിലു പ്രതിമാസം ലഭ്യമാക്കണം. നിലവില്&#x200d; ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്&#x200d; കിട്ടുന്നതിന് വര്&#x200d;ഷങ്ങളുടെ കാത്തിരിപ്പാണുള്ളത്. ക്ഷേമനിധി ബോര്&#x200d;ഡ് തൊഴിലാളികളുടെ ക്ഷേമത്തിനും യഥാസമയം ആനുകൂല്യങ്ങള്&#x200d; ലഭ്യമാക്കുന്നതിനും മുന്&#x200d;ഗണന നല്&#x200d;കേണ്ടതുണ്ട്. എന്നാല്&#x200d; കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡ് അതിലെ ജീവനക്കാര്&#x200d;ക്കും ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്കും മുറതെറ്റാതെ വേതനവും ഹോണറേറിയവും മറ്റു ആനുകൂല്യങ്ങളും നല്&#x200d;കാനാണ് താല്&#x200d;പര്യം കാണിക്കുന്നത്. തൊഴിലാളികള്&#x200d; ഒടുക്കുന്ന അംശാദായത്തില്&#x200d;നിന്നുമാണ് ഇവര്&#x200d;ക്കെല്ലാം പ്രതിമാസം ശമ്പളവും മറ്റും നല്&#x200d;കുന്നത്. ആനുകൂല്യങ്ങള്&#x200d;ക്കുള്ള തൊഴിലാളികളുടെ അപേക്ഷകള്&#x200d; ഫയലില്&#x200d; വിശ്രമിക്കാന്&#x200d; വെച്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് പൊടിതട്ടിയെടുത്ത് ഭാഗികമായി ആനുകൂല്യങ്ങള്&#x200d; വിതരണംചെയ്യാന്&#x200d; തയ്യാറാവുന്നത്.</p>
<p>2020 മാര്&#x200d;ച്ച് വരെയുള്ള കണക്ക് പ്രകാരം 1587620 പേരാണ് ക്ഷേമനിധിയില്&#x200d; അംഗത്വമുള്ളത്. ഒരു കര്&#x200d;ഷക തൊഴിലാളി പ്രതിമാസം 20 രൂപ യാണ് അംശാദായം അടക്കുന്നത്. ഈ ഇനത്തില്&#x200d; തന്നെ പ്രതിവര്&#x200d;ഷം കോടിക്കണക്കിന് രൂപ ക്ഷേമനിധി ബോര്&#x200d;ഡിന് ലഭിച്ചിട്ടും തൊഴിലാളികള്&#x200d;ക്ക് യഥാസമയം ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; ബോര്&#x200d;ഡിന് കഴിയുന്നില്ല. എന്നാല്&#x200d; 14 ജില്ലാ ആഫീസുകളിലേയും ഒരു ചീഫ് എക്‌സിക്യൂട്ടിവ് ആഫീസിലേയും ജീവനക്കാര്&#x200d;ക്ക് പ്രതിമാസം വേതനം ഇനത്തില്&#x200d; 34 ലക്ഷത്തിലധികം രൂപ തൊഴിലാളികളുടെ അംശാദായത്തില്&#x200d; നിന്നുമാണ് നല്&#x200d;കുന്നത്.</p>
<p>ക്ഷേമനിധി ബോര്&#x200d;ഡിന്റെ ദൈനംദിന ചെലവിനും ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്കും ജീവനക്കാര്&#x200d;ക്കുള്ള ശബളവും ഹോണറേറിയവും നല്&#x200d;കുന്നതിനും സര്&#x200d;ക്കാര്&#x200d; പ്രത്യേക ഫണ്ടോ ഗ്രാന്റോ നല്&#x200d;കാന്&#x200d; ബജറ്റില്&#x200d; തുക മാറ്റിവെക്കണമെന്നാണ് കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) മുന്നോട്ടുവെക്കാനുള്ള നിര്&#x200d;ദേശം. 2020ലെ കണക്ക്പ്രകാരം 14 ജില്ലകളിലും ഒരു ചീഫ് ആഫീസിലുമായി 127 ജീവനക്കാരാണുള്ളത്. ഇവര്&#x200d;ക്ക് നല്&#x200d;കാനാണ് പ്രതിമാസം 34 ലക്ഷത്തിലധികം രൂപ അംശാദായത്തില്&#x200d;നിന്നും വിനിയോഗിക്കുന്നത്. ഇത്രയും ജീവനക്കാര്&#x200d; ഉണ്ടായിട്ടും കമ്പ്യൂട്ടര്&#x200d;വത്കരണം നടന്നിട്ടും തൊഴിലാളികള്&#x200d;ക്ക് പരാതികള്&#x200d; മാത്രമാണ് ബാക്കിയുള്ളത്. ഈ സംവിധാനമെല്ലാം ചെയ്തിട്ടും ഒരാനുകൂല്യത്തിന് ചെന്നാല്&#x200d; ആധാര്&#x200d; കാര്&#x200d;ഡും പാസ്ബുക്കിന്റെ കോപ്പിയും ഇപ്പോഴും ആവശ്യപ്പെടുന്നു.</p>
<p>ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗത്വമെടുക്കുന്നതോടെ തൊഴിലാളികളുടെ മുഴുവന്&#x200d; ബയോഡാറ്റയും എന്&#x200d;ട്രി നടത്തുന്നതിന് ജീവനക്കാര്&#x200d; അമാന്തിക്കുന്നു. കമ്പ്യൂട്ടര്&#x200d;വത്കരണം കുറ്റമറ്റതാക്കണം. അംശാദായം അടക്കുന്ന എല്ലാവര്&#x200d;ക്കും കമ്പ്യൂട്ടര്&#x200d; രശീതി നല്&#x200d;കണം. കമ്പ്യൂട്ടര്&#x200d; രശീതിയില്&#x200d; ഏത് സംഘടനയില്&#x200d; ഉള്&#x200d;പ്പെട്ട തൊഴിലാളിയാണെന്നുകൂടി രേഖപ്പെടുത്തിയാല്&#x200d; നല്ലതാണ്. ഓരോ സംഘടനക്കും അംശാദായം അടക്കുന്നവരുടെ എണ്ണം കിട്ടാന്&#x200d; പ്രയാസം ഉണ്ടാവില്ല. ക്ഷേമനിധി ബോര്&#x200d;ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്&#x200d;നിന്നും കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന്&#x200d; (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്&#x200d;ക്ക് നേതൃത്വം നല്&#x200d;കേണ്ടിവരും.</p>
<p>(കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന്&#x200d;-എസ്.ടി.യു-സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-and-welfare-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചാറ്റ് ജിപിടി&#8217;യിലൂടെ വിരിയുന്ന സാങ്കേതിക വിപ്ലവം</title>
		<link>https://www.chandrikadaily.com/1technological-revolution-unfolding-through-chat-gpt.html</link>
					<comments>https://www.chandrikadaily.com/1technological-revolution-unfolding-through-chat-gpt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Feb 2023 17:53:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[article]]></category>
		<category><![CDATA[chat gpt]]></category>
		<category><![CDATA[digital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238574</guid>

					<description><![CDATA[എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. ഉപയോക്താവിന്റെ ചോദ്യത്തിന് ഉത്തരം നല്&#x200d;കാനോ നിരസിക്കാനോ ഇതിനാകും. അതിനാല്&#x200d; സംഭാഷണ രീതിയില്&#x200d; ചാറ്റ്‌ബോട്ടുമായി സംവദിക്കാന്&#x200d; ഉപയോക്താവിനെ അനുവദിക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>ഡോ.ജാഫറലി പാറോല്&#x200d;</strong></p>
<p>വിവര കൈമാറ്റ രംഗത്ത് ഒരു സാങ്കേതിക വിപ്ലവം തീര്&#x200d;ക്കാനൊരുങ്ങുകയാണ് &#8216;ചാറ്റ് ജിപിടി&#8217;. കഴിഞ്ഞ കുറച്ച് വര്&#x200d;ഷങ്ങളായി, ആധുനിക ലോകത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്റര്&#x200d;നെറ്റ്ഓഫ്തിംഗ്‌സ് മെഷീന്&#x200d; ലേണിംഗ് (ഡാറ്റ ഡ്രൈവണ്&#x200d; ടെക്‌നോളജി) ആധുനിക ഡിജിറ്റല്&#x200d; യുഗത്തിലെ സാങ്കേതിക മുന്നേറ്റങ്ങളില്&#x200d; മുന്&#x200d;പന്തിയിലാണ്.</p>
<p>ദൈനംദിന ജീവിതത്തില്&#x200d; എഞ്ചിനീയറിംഗ്, മെഡിസിന്&#x200d; തുടങ്ങി മറ്റ് മേഖലയില്&#x200d; എല്ലാ ശാഖകളിലും ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്&#x200d; തുടര്&#x200d;ച്ചയായ വര്&#x200d;ധനവുണ്ടായിട്ടുണ്ട്. ദൈനംദിന ജീവിതത്തില്&#x200d; ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യയുടെ നിരവധി മികച്ച ആപ്ലിക്കേഷനുകളുണ്ട്. ഉദാഹരണത്തിന്, മുഖത്തിന്റെ ചിത്രം ഉപയോഗിച്ച് സെല്&#x200d;ഫോണുകള്&#x200d; അണ്&#x200d;ലോക്ക് ചെയ്യുമ്പോള്&#x200d;, സോഷ്യല്&#x200d; മീഡിയ ന്യൂസ് ഫീഡ്, ഒരു ഗൂഗിള്&#x200d; സെര്&#x200d;ച്ച് നടത്തുക, അല്ലെങ്കില്&#x200d; ഓണ്&#x200d;ലൈനില്&#x200d; ഒരു യാത്ര ബുക്ക് ചെയ്യല്&#x200d; എന്നിവയും മറ്റും ഉപയോഗിച്ച് അക പശ്ചാത്തലത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു.</p>
<p>എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. ഉപയോക്താവിന്റെ ചോദ്യത്തിന് ഉത്തരം നല്&#x200d;കാനോ നിരസിക്കാനോ ഇതിനാകും. അതിനാല്&#x200d; സംഭാഷണ രീതിയില്&#x200d; ചാറ്റ്‌ബോട്ടുമായി സംവദിക്കാന്&#x200d; ഉപയോക്താവിനെ അനുവദിക്കുന്നു. ജനറേറ്റീവ് പ്രീട്രെയിന്&#x200d;ഡ് ട്രാന്&#x200d;സ്‌ഫോര്&#x200d;മര്&#x200d; 3.5 മോഡലില്&#x200d; ഓപ്പണ്&#x200d; എഐയായാണ് ഇത് വികസിപ്പിച്ചത്. ടൂളുമായുള്ള ചെറിയ അനുഭവത്തില്&#x200d; നിന്ന്, വൈവിധ്യമാര്&#x200d;ന്ന ആപ്ലിക്കേഷനുകള്&#x200d;ക്കായി ഉപയോഗിക്കാവുന്ന ഒരു മള്&#x200d;ട്ടി പര്&#x200d;പ്പസ് ടൂളാണ് ചാറ്റ് ജിപിടിയെന്ന് മനസിലാക്കുന്നു. ഈ ഉപകരണം ഗൂഗിള്&#x200d; പോലുള്ള പരമ്പരാഗത സെര്&#x200d;ച്ച് എഞ്ചിനുകളെ മാറ്റിസ്ഥാപിച്ചേക്കാം. ഡിഫറന്&#x200d;ഷ്യല്&#x200d; സമവാക്യങ്ങള്&#x200d; പരിഹരിക്കാന്&#x200d; വിപുലമായ ഗണിത അല്&#x200d;ഗോരിതങ്ങള്&#x200d;ക്കായുള്ള കമ്പ്യൂട്ടര്&#x200d; കോഡുകള്&#x200d; വികസിപ്പിക്കുക, വിപുലമായ വിഷയങ്ങള്&#x200d;ക്കായി ശാസ്ത്രീയ സാഹിത്യ അവലോകനം എഴുതുക, കവിതകള്&#x200d; എഴുതാനും ഉപകരിക്കുന്നു.</p>
<p>അനുഭവത്തില്&#x200d; നിന്ന് പറയുകയാണെങ്കില്&#x200d; സമീപകാലത്ത് ഞാന്&#x200d; നടത്തിയ ഐഐടി ഹൈദരാബാദ് യാത്രയ്ക്കുള്ള യാത്രാ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും അതിന്റെ കഴിവ് പരീക്ഷിച്ചു. ഒരു ദിവസത്തെ യാത്ര ആസൂത്രണം ചെയ്യാന്&#x200d; എന്റെ അന്വേഷണത്തിന് ഉപയോഗപ്പെടുത്തിയ ചാറ്റ് ജിപിടി ഔട്ട്പുട്ടാണ് ഇതോടൊപ്പം നല്&#x200d;കിയത്.</p>
<p>ഹൈദരാബാദിലേക്ക് ഒരു ദിവസത്തെ യാത്ര പ്ലാന്&#x200d; ചെയ്യുന്നു. രാവിലെ 9.00യഥാര്&#x200d;ഥ ഹൈദരാബാദി ബിരിയാണിയുടെ രുചികരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. രാവിലെ 10.30പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചാര്&#x200d;മിനാര്&#x200d; സ്മാരകം സന്ദര്&#x200d;ശിക്കുക. ഉച്ചയ്ക്ക് 12.00ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കളുടെ ശേഖരങ്ങളിലൊന്നായ സലാര്&#x200d;ജംഗ് മ്യൂസിയം പര്യവേക്ഷണം ചെയ്യുക. 2.00ഹലീമിന്റെയും കബാബിന്റെയും പരമ്പരാഗത ഹൈദരാബാദി ഉച്ചഭക്ഷണം ആസ്വദിക്കൂ. വൈകുന്നേരം 3.30കുത്തബ് ഷാഹി രാജവംശത്തിന്റെ ചരിത്ര തലസ്ഥാനമായ ഗോല്&#x200d;ക്കൊണ്ട കോട്ട സന്ദര്&#x200d;ശിക്കുക. 5.00വര്&#x200d;ണാഭമായ ലാഡ് ബസാറിലൂടെ നടന്ന് സുവനീറുകള്&#x200d; വാങ്ങുക. 7.00ഹുസൈന്&#x200d; സാഗര്&#x200d; തടാകത്തിന്റെ കാഴ്ചയില്&#x200d; പ്രശസ്തമായ ഹൈദരാബാദി ഹലീം ആസ്വദിക്കൂ. 9.00ഡബിള്&#x200d; കാ മീത്ത പോലെ പരമ്പരാഗത ഹൈദരാബാദി മധുരപലഹാരത്തോടെ ദിവസം അവസാനിപ്പിക്കുക.</p>
<p>രസകരമെന്നു പറയട്ടെ, ചാറ്റ് ജിപിടി പ്രകാരം ഹൈദരാബാദി ബിരിയാണി ഒരു പ്രഭാതഭക്ഷണമാണ്. അതിനോട് വിയോജിക്കുന്നു. ഡിഫറന്&#x200d;ഷ്യല്&#x200d; സമവാക്യങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഉപയോഗിക്കുന്ന &#8216;ഫിനൈറ്റ് എലമെന്റ് അനാലിസിസ്&#8217;പോലെ കമ്പ്യൂട്ടേഷണല്&#x200d; മോഡലിംഗിനായി കമ്പ്യൂട്ടര്&#x200d; കോഡുകള്&#x200d; സൃഷ്ടിക്കുന്നതിന്റെ കൃത്യതയും വ്യക്തിപരമായി പരിശോധിച്ചു.</p>
<p>വിപുലമായ ഗവേഷണ ആപ്ലിക്കേഷനുകള്&#x200d;ക്ക് ചാറ്റ് ജിപിടിബിപിഎസ്എസ് സ്വാധീനം സമീപഭാവിയില്&#x200d; സ്ഥിരീകരിക്കും. നൂതന ഗവേഷണ വിഷയങ്ങള്&#x200d;ക്ക് ചാറ്റ് ജിപിടി എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് മുന്&#x200d;നിര ഗവേഷണ സ്ഥാപനങ്ങള്&#x200d; ഇതിനകം തന്നെ അതിന്റെ സാധ്യതകള്&#x200d; പരിശോധിച്ചുവരികയാണ്. കുട്ടികള്&#x200d;ക്കിടയിലെ ഹോം വര്&#x200d;ക്ക് പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുക, കവിതകള്&#x200d;/നാടകം/ഉപന്യാസം എഴുതുക, കമ്പ്യൂട്ടര്&#x200d; കോഡുകള്&#x200d; ഡീബഗ് ചെയ്യുക തുടങ്ങി മറ്റ് പലതും ടൂളിന്റെ മറ്റ് ആപ്ലിക്കേഷനുകള്&#x200d; ആകാം. ചാറ്റ് ജിപിടി ഇതിനകം ഒരു സാങ്കേതിക വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്, വളരെ ചുരുങ്ങിയ സമയത്തിനകം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയാല്&#x200d; അത്ഭുതപ്പെടാനാകില്ല. ഞാന്&#x200d; മനസിലാക്കിയതുപോലെ, ചാറ്റ് ജിപിടി ഒരു പരമ്പരാഗത എഐ ബ്ലാക്ക് ബോക്‌സ് മോഡലാണ്. അതിനാല്&#x200d; ഇതിന് തെറ്റായ ഔട്ട്പുട്ടുകള്&#x200d; സൃഷ്ടിക്കാനാകും.</p>
<p>മുകളില്&#x200d; കണ്ടതുപോലെ, ഹൈദരാബാദ് ബിരിയാണിയെ പ്രഭാതഭക്ഷണമായി തിരിച്ചറിയുന്നു. ഈ ഘട്ടത്തില്&#x200d; അറിയാത്ത മേഖലകള്&#x200d;ക്കായി ചാറ്റ് ജിപിടിയില്&#x200d; നിന്നുള്ള ഔട്ട്പുട്ട് ഉപയോഗിക്കാന്&#x200d; ശ്രദ്ധിക്കും. ഈ എഐ ടൂള്&#x200d; ഹാക്കര്&#x200d;മാരും ദുരുപയോഗം ചെയ്‌തേക്കാം. വീഡിയോ, ഓഡിയോ ക്ലിപ്പുകള്&#x200d; പോലെ ഒറിജിനലിനോട് സാമ്യമുള്ള വ്യാജ ഉള്ളടക്കങ്ങള്&#x200d; നിര്&#x200d;മിക്കാനും സാധ്യതയേറെയാണ്. നൂതനമായ ചാറ്റ് ജിപിടി ബിപിഎസ്എസ് ശക്തിയും അപകടങ്ങളും ഇതിനകം ലോകമെമ്പാടുമുള്ള ഗവേഷകരുടെയും എഐ വിദഗ്ധരുടെയും ചര്&#x200d;ച്ചാ വിഷയമാണ്. ഇമെയില്&#x200d; വഴി രജിസ്റ്റര്&#x200d; ചെയ്യുന്നതിലൂടെ ചാറ്റ് ജിപിടി നിലവില്&#x200d; സൗജന്യമായി ആക്‌സസ് ചെയ്യാനാകും.</p>
<p>കുവൈറ്റ് ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഫോര്&#x200d; സയന്റിഫിക് റിസര്&#x200d;ച്ചറാണ് ലേഖകന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1technological-revolution-unfolding-through-chat-gpt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ബി.സിയിലെ സര്&#x200d;വെ</title>
		<link>https://www.chandrikadaily.com/dthsdgbbc-survey.html</link>
					<comments>https://www.chandrikadaily.com/dthsdgbbc-survey.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Feb 2023 17:58:44 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[sarvey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238416</guid>

					<description><![CDATA[നിഷ്പക്ഷ പട്ടം ചാര്&#x200d;ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്&#x200d; കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്&#x200d;ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്&#x200d; നടത്തിയ പ്രസ്താവന മോദി വിമര്&#x200d;ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്&#x200d; വെളിവാക്കുന്നതായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong></p>
<p>ചൊവ്വാഴ്ചയാണ് ഡല്&#x200d;ഹിയിലേയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്&#x200d; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്&#x200d; &#8216;സര്&#x200d;വേയ്ക്കിറങ്ങിയത്&#8217;. സര്&#x200d;വേയെന്നോ റെയ്‌ഡെന്നോ കുശലാന്വേഷണമെന്നോ എന്ത് പേരിട്ടുവിളിച്ചാലും ഏറെ രാഷ്ട്രീയ മാനങ്ങളുള്ള, അന്താരാഷ്ട്ര പ്രതിധ്വനികള്&#x200d;ക്ക് സാധ്യതയുള്ള നടപടിയാണ് രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്&#x200d; നടന്നത്.</p>
<p>അന്വേഷണവുമായി സഹകരിക്കുമെന്ന് ബി.ബി.സി പ്രസ്താവനയില്&#x200d; അറിയിക്കുകയുണ്ടായി. ഗുജറാത്ത് കലാപനാളില്&#x200d; ഭരണാധികാരിയെന്ന നിലയില്&#x200d; മോദി സ്വീകരിച്ച നിലപാട് തുറന്ന് കാട്ടി ബി.ബി.സി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ രണ്ടു ഭാഗങ്ങളും ജനങ്ങള്&#x200d; കാണുന്നത് തടയാന്&#x200d; സര്&#x200d;ക്കാര്&#x200d; പണി പതിനെട്ടും പയറ്റിയെങ്കിലും കവലകളിലടക്കം അത് പ്രക്ഷേപണം ചെയ്യപ്പെട്ടു. ക്യാംപസുകള്&#x200d; ഭരണകൂട തിട്ടൂരത്തെ ചോദ്യംചെയ്തു. പിന്നാലെയാണ് റെയ്‌ഡെന്നത് ശ്രദ്ധേയമാണ്.</p>
<p><img src="https://i.ndtvimg.com/i/2017-03/bbc_650x400_71488556110.jpg?im=Resize=(1230,900)" alt="BBC Office In Delhi Searched By Tax Officials, Some Phones Seized: Sources" /></p>
<p>നികുതി നിയമങ്ങള്&#x200d; ഏത് ബി.ബി.സി ആയാലും പാലിക്കണം. അതില്&#x200d; തര്&#x200d;ക്കമൊന്നുമില്ല. അന്വേഷണമല്ലേ, അതിനെന്തിനാണിത്ര ഭയമെന്നും ചിലര്&#x200d; ചോദിക്കുന്നുണ്ട്. മടിയില്&#x200d; കനമില്ലാത്തവരെന്തിന് ഭയപ്പെടണം എന്നതാണ് യുക്തി. അത്ര ലളിതമാണോ കാര്യങ്ങള്&#x200d;. അല്ലെന്ന് രാജ്യത്തെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്&#x200d;ക്കുമറിയാം. അത് മനസ്സിലാക്കാന്&#x200d; തായ് മഷ്‌റൂം കഴിച്ചാല്&#x200d; ലഭിക്കുന്ന ബുദ്ധിയൊന്നും ആവശ്യമില്ല. മടിയില്&#x200d; കനമുള്ളവരെ തന്നിഷ്ടത്തിന് മേയാന്&#x200d; വിട്ട് പാവങ്ങളെ വേട്ടയാടുന്ന സര്&#x200d;ക്കാരാണ് രാജ്യം ഭരിക്കുന്നത്. അദാനി ഉദാഹരണമാണ്.</p>
<p>അദാനിയുടെ തട്ടിപ്പ് വെളിച്ചത്ത് വന്നിട്ടും പേരിനെങ്കിലും അന്വേഷണത്തിന് ഏജന്&#x200d;സികള്&#x200d; തയ്യാറായോ. അപ്പോള്&#x200d; സ്വാഭാവിക യുക്തികള്&#x200d;ക്കിവിടെ സ്ഥാനമില്ല. നിയമം നിയമത്തിന്റെ വഴിക്കല്ല, അനീതിയുടെ വഴിയെ പോവാനാണ് സര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നതെന്ന് സാരം.</p>
<p><strong>&#8216;പണിഷ്‌മെന്റ് ബൈ പ്രോസസ്&#8217;</strong></p>
<p>&#8216;നടപടിക്രമങ്ങള്&#x200d; കൊണ്ട് ശിക്ഷിക്കുക&#8217; (ജൗിശവൊലി േയ്യ ജൃീരല)ൈ എന്ന രീതിയാണ് റെയ്ഡിന് പിന്നിലെന്നാണ് രാജ്യത്തെ പ്രധാന പത്രം ഇന്നലെ ബി.ബി.സി റെയ്ഡിനെ പറ്റി മുഖപ്രസംഗം എഴുതിയത്. മാരത്തോണ്&#x200d; അന്വേഷണങ്ങളും അതിന്റെ നടപടിക്രമങ്ങളും വഴി പരമാവധി ശിക്ഷിക്കുകയെന്ന രീതി. ഹത്രാസിലെ പീഢനം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പോയ മലയാളി മാധ്യമപ്രവര്&#x200d;ത്തകന് രണ്ടുവര്&#x200d;ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നത് പേര്&#x200d;സിക്വൂഷന്&#x200d; ബൈ പ്രോസിക്വൂഷന്&#x200d; എന്നതിന്റെ ഉദാഹരണമാണ്.</p>
<p>ബി.ബി.സി ഓഫീസിലെത്തിയ ഐ.ടി (ആദായ നികുതി) ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ബി.ജെ.പി വക്താവിന്റെ പ്രസ്താവനയും ചേര്&#x200d;ത്ത് വായിച്ചാല്&#x200d; മനസ്സിലാവുന്നത് ബി.ബി.സിയെ സര്&#x200d;ക്കാര്&#x200d; ചിലത് ഓര്&#x200d;മിപ്പിക്കുകയായിരുന്നു എന്നാണ്. തങ്ങളെ വിമര്&#x200d;ശിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ നിരന്തരമായി ഓര്&#x200d;മിപ്പിച്ചുകൊണ്ടിരിക്കുന്ന ചിലത്. രാജ്യത്തെ പ്രതിപക്ഷത്തോട് സംഘ്പരിവാര്&#x200d; തുടര്&#x200d;ന്നുപോരുന്ന സമീപനത്തിന്റെ തുടര്&#x200d;ച്ച.</p>
<p><img src="https://akm-img-a-in.tosshub.com/indiatoday/images/breaking_news/202302/bbc-sixteen_nine.jpg?VersionId=8ulj8gSkUHTQR7wKvz5hYWQoZFWVCec0?size=1200:675" alt="BBC I-T surveys: Congress calls it undeclared emergency, BJP recalls Indira Gandhi's actions - India Today" /></p>
<p>മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ സംഘ്പരിവാറും അവരുടെ കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകളും നാളിതുവരെ സ്വീകരിച്ചുപോരുന്ന വേട്ടയാടലിന്റെ രീതിശാസ്ത്രം അവര്&#x200d; പൊതുസമൂഹത്തിന് നേരെയും അന്താരാഷ്ട്ര മാധ്യമങ്ങളോടും സ്വീകരിക്കാന്&#x200d; തുടങ്ങിയിരിക്കുന്നുവെന്ന് സാരം. ഒന്നുകില്&#x200d; മൗനികളായി സര്&#x200d;വവും സഹിക്കുക, അല്ലെങ്കില്&#x200d; കൂടുതല്&#x200d; അനുഭവിക്കാന്&#x200d; തയ്യാറായിക്കൊള്ളുക എന്ന നയമാണത്. ബി.ബി.സിക്ക് നേരെയുണ്ടായത് ആ ഗണത്തില്&#x200d;പെട്ട ആദ്യ സംഭവമല്ല, മറിച്ച് നേരത്തെതന്നെ ആരംഭിച്ചതും കൂടുതല്&#x200d; ശക്തിപ്പെടുന്നതുമായ സ്വേച്ഛാധിപത്യ നടപടികളുടെ തുടര്&#x200d;ച്ചയാണ്. ആംനസ്റ്റി ഇന്റര്&#x200d;നാഷണലും ഓക്‌സ്ഫാം ഇന്ത്യയുമൊക്കെ തൊട്ടുമുന്&#x200d;പുള്ള ഇരകളാണ്. അവരില്&#x200d; ചിലര്&#x200d;ക്ക് പ്രവര്&#x200d;ത്തനം അവസാനിപ്പിച്ച് ഇന്ത്യ തന്നെ വിട്ട് പോവേണ്ടതായും വന്നു.</p>
<p>നിഷ്പക്ഷ പട്ടം ചാര്&#x200d;ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്&#x200d; കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്&#x200d;ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്&#x200d; നടത്തിയ പ്രസ്താവന മോദി വിമര്&#x200d;ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്&#x200d; വെളിവാക്കുന്നതായിരുന്നു. ബി.ബി.സി അഴിമതിക്കാരാണെന്നും ദേശദ്രോഹികളെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കോടികള്&#x200d; പൊടിച്ചുള്ള പി.ആര്&#x200d; മാമാങ്കങ്ങള്&#x200d; കൊണ്ട് നിര്&#x200d;മിച്ചെടുത്ത &#8216;ഗ്ലോബല്&#x200d; ഇമേജ്&#8217; ഞൊടിയിടയില്&#x200d; പൊളിഞ്ഞുപോകുന്നതിലെ നീരസമാണ് ബി.ജെ.പി വക്താവിന്റെ വാക്കുകളില്&#x200d; നിറഞ്ഞുനിന്നത്.</p>
<p><strong>മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്&#x200d;</strong></p>
<p>പത്ര സ്വാതന്ത്ര്യം ഇന്ത്യന്&#x200d; കോളനി വിരുദ്ധ സമരത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യദ്രോഹകുറ്റം (ടലറശശേീി) അടക്കം ചാര്&#x200d;ത്തിയാണ് നേരിനായി പേന ചലിപ്പിച്ചവരേ അന്നത്തെ അധിനിവേശ ഭരണകൂടം നേരിട്ടത്. ഗാന്ധിയും തിലകുമടക്കം നിരവധി പേര്&#x200d; ജയിലറകളിലായി. പിന്നീട് ഭാരതീയന് തങ്ങളുടെ തന്നെ ഭാഗധേയം നിര്&#x200d;ണയിക്കാനുള്ള ഘട്ടം വന്നപ്പോള്&#x200d; ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; മൗലികാവകാശങ്ങളില്&#x200d; ഉള്&#x200d;പ്പെടുത്തപ്പെട്ടു. ബിയോണ്ട് ദി ലൈന്&#x200d;സ് എന്ന തന്റെ ആത്മകഥയില്&#x200d; ഇന്ത്യന്&#x200d; മാധ്യമ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന കുല്&#x200d;ദീപ് നയ്യാര്&#x200d; സ്വതന്ത്രാനന്തര ഭാരതത്തില്&#x200d; പത്രപ്രവര്&#x200d;ത്തകര്&#x200d; ജനാധിപത്യത്തെ സക്രിയമാക്കുന്നതില്&#x200d; വഹിച്ച പങ്ക് വിവരിക്കുന്നുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ ജനാധിപത്യ രാജ്യങ്ങളുടെ കൂടെ ഇന്ത്യയെ പരിഗണിക്കാന്&#x200d; തുടങ്ങിയതില്&#x200d; രാജ്യത്തെ നിര്&#x200d;ഭയ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; വഹിച്ച പങ്ക് വിവരണാതീതമാണ്.</p>
<p>നിലവിലുള്ള സംഘ്പരിവാര്&#x200d; സര്&#x200d;ക്കാര്&#x200d; മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്&#x200d; കത്തിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തനമല്ല, സര്&#x200d;ക്കാര്&#x200d; നോട്ടീസുകള്&#x200d; പകര്&#x200d;ത്തിയെഴുതാനുള്ള ജോലിക്കാരായാണ് മാധ്യമപ്രവര്&#x200d;ത്തകരെ പരിഗണിക്കുന്നത്. ബി.ബി.സി റെയ്ഡില്&#x200d; പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്&#x200d;ഡ് പുറത്തിറക്കിയ പ്രസ്താവന വിരല്&#x200d;ചൂണ്ടുന്നത് വിമര്&#x200d;ശനത്തില്&#x200d; അസഹിഷ്ണുത കാട്ടുന്ന സര്&#x200d;ക്കാര്&#x200d; സമീപനത്തിലേക്കാണ്. സര്&#x200d;ക്കാര്&#x200d; നയങ്ങളിലെ പാളിച്ചകള്&#x200d; തുറന്നുകാട്ടിയതിന് ന്യൂസ്‌ക്ലിക്, ന്യൂസ് ലോണ്ടറി, ദൈനിക് ഭാസ്‌കര്&#x200d;, ഭാരത് സമാചാര്&#x200d; എന്നീ സ്ഥാപനങ്ങളില്&#x200d; ആദായനികുതി ഉദ്യോഗസ്ഥരെ കൊണ്ട് റെയ്ഡ് (സര്&#x200d;വേ) ചെയ്യിച്ചത് എഡിറ്റേര്&#x200d;സ് ഗില്&#x200d;ഡ് പ്രസ്താവനയില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p><img src="https://mc.webpcache.epapr.in/mcms.php?size=medium&amp;in=https://mcmscache.epapr.in/post_images/website_350/post_31817852/full.png" alt="UK Government 'Closely Monitoring' I-T Survey on BBC's India Offices: Report" /></p>
<p>അന്താരഷ്ട്ര സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ റിപ്പോര്&#x200d;ട്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സ് പുറത്തിറക്കിയ 2022 പത്രസ്വാതന്ത്ര്യ ഇന്&#x200d;ഡക്‌സില്&#x200d; (ണീൃഹറ ജൃല ൈഎൃലലറീാ കിറലഃ) ഇന്ത്യ കഴിഞ്ഞ വര്&#x200d;ഷത്തേക്കാള്&#x200d; മോശം അവസ്ഥയിലേക്ക് കൂപ്പ്കുത്തിയതായാണ് കാണിക്കുന്നത്. 2021ല്&#x200d; ഇന്ത്യ 141ാം സ്ഥാനത്തായിരുന്നവെങ്കില്&#x200d; 2022ലെ റിപ്പോര്&#x200d;ട്ട് പ്രകാരം 150ാം സ്ഥാനത്താണ്. വര്&#x200d;ഷാവര്&#x200d;ഷം നിലമെച്ചപ്പെടുന്നതിന് പകരം കൂടുതല്&#x200d; മോശമാവുന്നുവെന്ന് സാരം.</p>
<p>ഇന്ത്യയുടെ അയല്&#x200d; രാജ്യങ്ങളായ നേപ്പാള്&#x200d; (76), ഭൂട്ടാന്&#x200d; (33) മാലിദ്വീപ് (87) ശ്രീലങ്ക (146) ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്&#x200d; നമുക്ക് മുന്&#x200d;പിലാണെന്നത് കാര്യത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നു. ആധുനിക രാഷ്ട്ര സംവിധാനങ്ങള്&#x200d; പൂര്&#x200d;ണാവസ്ഥയിലെത്താത്ത പല രാജ്യങ്ങള്&#x200d; പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്&#x200d; ഇന്ത്യക്ക് മുന്&#x200d;പിലാണ്. ദക്ഷിണ സുഡാന്&#x200d; (128) എത്യോപ്യ (114) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്&#x200d;ഗോ (125) ചില ഉദഹരണങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം 2014ല്&#x200d; മോദി അധികാരത്തിലെത്തിയത് മുതല്&#x200d; പ്രശ്‌നങ്ങളാണെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>ബി.ബി.സി ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ലോകമാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങള്&#x200d;ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്&#x200d;ക്കെതിരെ ഫെബ്രുവരി 12നാണ് ന്യൂയോര്&#x200d;ക് ടൈംസ് മുഖപ്രസംഗമെഴുതിയത്. പ്രധാനമന്ത്രി മോദിയെ അവര്&#x200d; പേരെടുത്ത് വിമര്&#x200d;ശിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്&#x200d; സര്&#x200d;ക്കാറിന്റെ പ്രതിച്ഛായ ഇടിക്കുന്ന നടപടിയിലേക്ക് സര്&#x200d;ക്കാര്&#x200d; നീങ്ങിയത് അദാനി വിവാദം മറക്കാനാണോ എന്ന സംശയം ഇല്ലാതില്ല.</p>
<p>അന്താരാഷ്ട്ര പ്രതിച്ഛായക്ക് സംഘ്പരിവാര്&#x200d; ഭരണകൂടം വലിയ പ്രാധാന്യം നല്&#x200d;കാറുണ്ട്. ആ നിലയ്ക്ക് ബി.ബി.സി റെയ്ഡ് ആഗോള തലത്തില്&#x200d; വീണ്ടും വിമര്&#x200d;ശനം ക്ഷണിച്ചുവരുത്തുമെന്ന് അവര്&#x200d;ക്കറിയാം. ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിന് ശേഷം വാര്&#x200d;ത്തകളില്&#x200d; അദാനി ഗ്രൂപ്പിന്റെ കള്ളക്കളികള്&#x200d; നിരന്തരം ചര്&#x200d;ച്ചയാവുന്നത് ഓഹരി വിപണിയില്&#x200d; അവര്&#x200d;ക്ക് ചെറിയ ആഘാതമൊന്നുമല്ല ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പിനെ രക്ഷിക്കാനുള്ള മോദി സര്&#x200d;ക്കാറിന്റെ മറ്റൊരു അജണ്ട ഇതിനുപിന്നിലുണ്ടോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dthsdgbbc-survey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
