<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>articles &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/articles/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Sep 2020 19:23:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>articles &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൃഷിയിടങ്ങള്&#x200d; കോര്&#x200d;പറേറ്റുകള്&#x200d;ക്ക് തീറെഴുതുന്ന മോദി ഭരണകൂടം</title>
		<link>https://www.chandrikadaily.com/farmers-bill-article.html</link>
					<comments>https://www.chandrikadaily.com/farmers-bill-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 29 Sep 2020 19:23:28 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157500</guid>

					<description><![CDATA[കെ കുട്ടി അഹമ്മദ് കുട്ടി അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് നിര്&#x200d;ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്&#x200d; ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്&#x200d; ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്&#x200d;ലമെന്റില്&#x200d; പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്&#x200d;ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്&#x200d; കര്&#x200d;ഷകരെയും കാര്&#x200d;ഷിക മേഖലയേയും കോര്&#x200d;പറേറ്റുകള്&#x200d;ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്&#x200d;ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്&#x200d;. മോദിയില്&#x200d;നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്&#x200d;പറേറ്റുകള്&#x200d;ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്&#x200d;ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്&#x200d; നല്&#x200d;കിയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ കുട്ടി അഹമ്മദ് കുട്ടി</strong></p>
<p>അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് നിര്&#x200d;ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്&#x200d; ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്&#x200d; ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്&#x200d;ലമെന്റില്&#x200d; പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്&#x200d;ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്&#x200d; കര്&#x200d;ഷകരെയും കാര്&#x200d;ഷിക മേഖലയേയും കോര്&#x200d;പറേറ്റുകള്&#x200d;ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്&#x200d;ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്&#x200d;.</p>
<p>മോദിയില്&#x200d;നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്&#x200d;പറേറ്റുകള്&#x200d;ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്&#x200d;ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്&#x200d; നല്&#x200d;കിയ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി കോര്&#x200d;പറ്റേറ്റുകളുടെ സ്വപ്‌നകുമാരനായി അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്രമോദി രാജ്യത്തെ വിറ്റു തുലക്കുന്നത് ഇന്ത്യന്&#x200d; ജനത കാണുന്നത് ഇതാദ്യമല്ല. കോര്&#x200d;പറേറ്റുകളുടെ ഇംഗിതത്തിനായി ഇന്ത്യന്&#x200d; ജനതയെ തമ്മിലടിപ്പിച്ചും വിനാശകരമായ ആശയങ്ങള്&#x200d; പ്രചരിപ്പിച്ചും തന്റെ നിലനില്&#x200d;പ്പിനായി നിരവധി കോര്&#x200d;പറേറ്റ് ആവശ്യങ്ങള്&#x200d; അദ്ദേഹം നിയമങ്ങളാക്കി. എത്രയോ ഉദാഹരണങ്ങള്&#x200d; ഇതിനു തെളിവായി നിരത്താനാകും. എയര്&#x200d; ഇന്ത്യയുടെ സ്വകാര്യവത്കരണത്തിലൂടെ സ്വന്തമായി ഔദ്യോഗിക വിമാനമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയുണ്ടായി. റെയില്&#x200d;വേ യാത്രാക്കൂലി ഉയര്&#x200d;ത്തിയെന്നു മാത്രമല്ല, റെയില്&#x200d;വേയെ സ്വകാര്യവത്കരിച്ചു.</p>
<p>ഏറ്റവും കുറഞ്ഞ വിലയില്&#x200d; മരുന്നുകള്&#x200d; ലഭ്യമാകുന്ന രാജ്യമായ ഇന്ത്യയെ ഉത്പന്ന പേറ്റന്റായി പരിവര്&#x200d;ത്തനപ്പെടുത്തുന്നതിലും സ്ട്രാറ്റജിക് മേഖലയെ ആയുധ നിര്&#x200d;മ്മാണത്തെ സ്വകാര്യവത്കരിക്കുന്നതിലും തുടങ്ങി ഒട്ടനവധി കോര്&#x200d;പറേറ്റ് പ്രീണന നടപടികള്&#x200d; നിയമങ്ങളായി മാറ്റുന്നതില്&#x200d; കഴിഞ്ഞ ഏഴ് വര്&#x200d;ഷംകൊണ്ട് നിഷ്പ്രയാസം വിജയിച്ച മോദി, രാജ്യത്തെ നശിപ്പിച്ചായാലും താന്&#x200d; കോര്&#x200d;പറേറ്റുകളുടെ പ്രിയപ്പെട്ടവനായി നില്&#x200d;ക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിനറിയാം തെരഞ്ഞെടുപ്പ് വരുമ്പോള്&#x200d; ഭൂരിപക്ഷ-ന്യൂനപക്ഷ സ്പര്&#x200d;ദ്ദ വളര്&#x200d;ത്തുന്ന രീതിയിലും സൈന്യവുമായി ബന്ധപ്പെട്ടതുമായ കുറച്ചു വിഷയങ്ങള്&#x200d; ചര്&#x200d;ച്ചക്കെത്തിച്ചാല്&#x200d; അധികാരം നിലനിര്&#x200d;ത്താനാകുമെന്ന്.</p>
<p>ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷത്തെ തൃണവത്കരിച്ചുകൊണ്ട്, അവരുടെ നിയമപരമായ ആവശ്യമായ സെലക്ട് കമ്മിറ്റിക്ക് കര്&#x200d;ഷക ബില്ലുകള്&#x200d; പാസ്സാക്കുന്നതിന്മുമ്പ് വിടണമെന്ന ആവശ്യത്തെ തള്ളി, സ്വേച്ഛാപരമായ മൂന്ന് ഓര്&#x200d;ഡിനന്&#x200d;സുകളും നിയമമാക്കി. എന്തുകൊണ്ടാണ് ഈ ബില്ലുകള്&#x200d; സെലക്ട് കമ്മിറ്റിക്ക് വിടാത്തതെന്നു ആദ്യം നോക്കാം. ഇന്ത്യന്&#x200d; ജനതയില്&#x200d; ബഹുഭൂരിപക്ഷംവരുന്ന കര്&#x200d;ഷകരുടെ ജീവിതം എന്നെന്നേക്കുമായി കോര്&#x200d;പറേറ്റുകളുടെ കാല്&#x200d;ക്കല്&#x200d; അടിയറവ്‌വെക്കുന്ന ഒട്ടനവധി നയങ്ങള്&#x200d; ഒഴിവാക്കാനോ അല്ലെങ്കില്&#x200d; ഭേദഗതി വരുത്താനോ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്&#x200d; ആവശ്യപ്പെടുമെന്നും തന്മൂലം കോര്&#x200d;പറേറ്റ് പ്രീണനം സാധിക്കില്ലായെന്നതാണ് മോദിയും ബി.ജെ.പിയും ധൃതിയില്&#x200d; പാസ്സാക്കിയതെന്നു ഇന്ത്യയിലെ കര്&#x200d;ഷകര്&#x200d;ക്ക് ബോധ്യമായതിന്റെ തെളിവാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്ന കര്&#x200d;ഷക സമരങ്ങള്&#x200d;.</p>
<p>കാര്&#x200d;ഷിക മേഖലയില്&#x200d; നേരത്തെ ഇറക്കിയ ഓര്&#x200d;ഡിനന്&#x200d;സിന് നിയമ പ്രാബല്യം നല്&#x200d;കി മൂന്ന് ബില്ലുകളാണ് പാര്&#x200d;ലമെന്റ് പാസ്സാക്കിയത്. സഭാചട്ടങ്ങളെ പച്ചയായി കൊല ചെയ്തും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയുമാണ് ബി.ജെ.പി തങ്ങളുടെ കോര്&#x200d;പറേറ്റ് പ്രീണനം സാധ്യമാക്കിയത്. മോദിയുടെ സ്വേച്ഛാപരമായ നടപടിയിലൂടെ ബി.ജെ.പി ഇന്ത്യന്&#x200d; ജനാധിപത്യത്തിനു എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്&#x200d;കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്&#x200d; ഇന്ന് 1.4 ബില്യണ്&#x200d; കര്&#x200d;ഷകരാണുള്ളത്. അവരുടെ പങ്കാളിത്തമാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്&#x200d; 15 ശതമാനവുമാണ്. പാസ്സാക്കിയ മൂന്ന് നിയമങ്ങളും പൂര്&#x200d;ണ്ണമായും കോര്&#x200d;പറേറ്റ് ആധിപത്യം കാര്&#x200d;ഷിക മേഖലയില്&#x200d; നടപ്പിലാക്കും. ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ റൗണ്ട് മുതല്&#x200d; സാമ്രാജ്യത്വ രാജ്യങ്ങള്&#x200d; ആവശ്യപ്പെടുന്ന കാര്&#x200d;ഷിക കമ്പോളങ്ങളുടെ നിയന്ത്രണങ്ങള്&#x200d; എടുത്തുകളയല്&#x200d;, ഭക്ഷ്യവസ്തു സമാഹരണ മേഖല സ്വകാര്യ വത്കരിക്കല്&#x200d;, സബ്‌സിഡി എടുത്തുകളയല്&#x200d;, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതവസാനിപ്പിക്കല്&#x200d; എന്നിവയെല്ലാം ഈ നിയമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഇത് രാജ്യത്തെ കാര്&#x200d;ഷിക മേഖലയുടെ മരണമണിയാണ് എന്നതില്&#x200d; സംശയമില്ല.</p>
<p>നിയമങ്ങള്&#x200d; എങ്ങനെ കര്&#x200d;ഷക വിരുദ്ധമാകുമെന്നു പരിശോധിക്കാം. 1. കാര്&#x200d;ഷിക ആവശ്യങ്ങള്&#x200d; പൂര്&#x200d;ണ്ണമായും നിരാകരിക്കപ്പെട്ടു. രാജ്യത്തെ കര്&#x200d;ഷകര്&#x200d; ഏറെനാളായി തങ്ങളുടെ സമരങ്ങളിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്&#x200d; കാര്&#x200d;ഷികോത്പന്നങ്ങള്&#x200d;ക്ക് ന്യായ വില ലഭിക്കുക, കാര്&#x200d;ഷിക ചെലവുകള്&#x200d;ക്ക് സബ്‌സിഡി അനുവദിക്കുക, സ്വാമിനാഥന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പിലാക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ്. എന്നാല്&#x200d; ഈ ആവശ്യങ്ങളൊന്നും ബില്ലില്&#x200d; പ്രതിഫിലിക്കുന്നില്ല. 2. ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനമായ സ്വാമിനാഥന്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് പൂര്&#x200d;ണ്ണമായും തള്ളി. സ്വാമിനാഥന്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് റെക്കമെന്&#x200d;ഡേഷന്&#x200d;സ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലുള്&#x200d;പ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിയത്. റിപ്പോര്&#x200d;ട്ട് പൂര്&#x200d;ണ്ണമായും ഇന്ത്യയില്&#x200d; നടപ്പിലാക്കുമെന്ന്പറഞ്ഞാണ് വീണ്ടും ഭരണത്തിലെത്തിയത്. അതിലെ ഏറ്റവും പ്രധാന ശിപാര്&#x200d;ശതന്നെ താങ്ങുവില ഉത്പാദന ചെലവിന്റെ വെയ്‌റ്റേജ് 50 ശതമാനം ഉയര്&#x200d;ത്തണമെന്നാണ്. പാസ്സാക്കപ്പെടുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; നിയന്ത്രിത വില നിശ്ചയിക്കല്&#x200d; തന്നെ ഒഴിവാക്കപ്പെടുന്നുവെന്നത് ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരുദാഹരണം മാത്രം. 3. നിലനില്&#x200d;ക്കുന്ന സര്&#x200d;ക്കാര്&#x200d; കാര്&#x200d;ഷിക വില നിര്&#x200d;ണ്ണയം മേലില്&#x200d; കോര്&#x200d;പറേറ്റ് കുത്തകകള്&#x200d; നിര്&#x200d;വഹിക്കും.</p>
<p>ഗാന്ധിജി വിഭാവനം ചെയ്ത കാര്&#x200d;ഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാന ശിലയാണല്ലോ സര്&#x200d;ക്കാര്&#x200d; നിശ്ചയിക്കുന്ന താങ്ങു വിലയും ശേഖരണ വിലയും. ഇവ വിഭാവനം ചെയ്തത് തന്നെ കര്&#x200d;ഷക രക്ഷക്കായാണ്. എന്നാല്&#x200d; മേലില്&#x200d; കാര്&#x200d;ഷിക വിലനിര്&#x200d;ണ്ണയം വ്യാവസായിക കുത്തകകളുടെ കൈകളിലേക്ക് ഏല്&#x200d;പ്പിക്കുന്നതിന്റെ നിയമ നടപടിയാണ് മോദി കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ നടപടികളിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതല്&#x200d; കാര്&#x200d;ഷിക വിത്തിനങ്ങളുടെ വില പൂര്&#x200d;ണ്ണമായും കോര്&#x200d;പറേറ്റുകള്&#x200d; നിശ്ചയിക്കും. പരമ്പരാഗത വിത്തുകളുടെ പൊതു ഘടനയെന്നു പറയുന്നത് അവ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രകൃത്യായുള്ള പ്രത്യുല്&#x200d;പാദനശേഷി നിലനിര്&#x200d;ത്തിയിരുന്നു. എന്നാല്&#x200d; കോര്&#x200d;പറേറ്റുകള്&#x200d; പരമ്പരാഗത വിത്തുകളുടെ ജനിതക ഘടനയില്&#x200d; മാറ്റം വരുത്തുന്നത്മൂലം അവയുടെ പ്രത്യുത്പാദന ശേഷി ഒരു തവണയിലേക്ക് പരിമിതപ്പെടുത്തുന്നു.</p>
<p>തന്മൂലം വിത്തിനായി ഓരോ തവണയും കര്&#x200d;ഷകന്&#x200d; കോര്&#x200d;പറേറ്റുകളെ സമീപിക്കേണ്ടിവരുമെന്നതിനാല്&#x200d; ഇന്ത്യയുടെ പുകള്&#x200d;പെറ്റ പരമ്പരാഗത കൃഷി ആഗോള കുത്തക മേഖലയായി നിയമം വഴി മാറ്റപ്പെടും. വന്&#x200d;കിട കോര്&#x200d;പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താല്&#x200d;പര്യം മാത്രമാണീ ബില്ലുകളിലുള്ളത്. അതിനാലാണ് ഈ ബില്ലിലെ വിശദാംശങ്ങള്&#x200d; കരടായി മാതൃഭാഷയിലിറക്കി കര്&#x200d;ഷകരുമായോ അവരുടെ സംഘടനകളുടമായോ ചര്&#x200d;ച്ചചെയ്യാന്&#x200d; മോദി തയ്യാറാകാതിരുന്നത്. 4. സംസ്ഥാനങ്ങളുടെ അധികാരത്തിന്&#x200d;മേലുള്ള കടന്നു കയറ്റം. ഇന്ത്യന്&#x200d; ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തില്&#x200d; വരുന്ന സ്റ്റേറ്റ് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ട വിഷയമാണ്. എന്നാല്&#x200d;, കേന്ദ്രം ഈ ബില്ല് പാസ്സാക്കാനായി ആവര്&#x200d;ത്തിക്കുന്ന വാദം കാര്&#x200d;ഷിക ഉത്പന്നങ്ങളുടെ വിപണനം കണ്&#x200d;കറന്റ് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ടതാണെന്നാണ്. ആയതിനാല്&#x200d; തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ, കര്&#x200d;ഷക സംഘടനകളുമായി ചര്&#x200d;ച്ചകള്&#x200d;ക്കോ മോദി തയ്യാറായില്ല. മാത്രമല്ല നിലവിലെ കാര്&#x200d;ഷിക വിപണന കേന്ദ്രങ്ങളായ &#8216;മാന്&#x200d;ഡിസ്&#8217; അടച്ചുപൂട്ടപ്പെടുകയും ചെയ്യും. തന്മൂലം കര്&#x200d;ഷകരില്&#x200d; നിയന്ത്രിക്കപ്പെട്ട സംവിധാനങ്ങള്&#x200d; വീണ്ടും പഴയ കാലത്തിനു തുല്യമായി കുത്തകകള്&#x200d;ക്കും അവരുടെ ഇടനിലക്കാര്&#x200d;ക്കുമായി വഴിമാറും.</p>
<p>5. കാര്&#x200d;ഷിക കരാര്&#x200d;വത്കരണം ചെറുകിട കൃഷിക്കാരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ പരിവര്&#x200d;ത്തിപ്പിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ഇത് കരാര്&#x200d; കൃഷിക്ക് നിയമ പിന്&#x200d;ബലം നല്&#x200d;കിയിരിക്കുന്നു. തൊഴില്&#x200d;രംഗത്തെ കരാര്&#x200d;വത്കരണം പോലെ കാര്&#x200d;ഷികരംഗത്തും കരാര്&#x200d; കൃഷി വ്യാപകമാകും. കാര്&#x200d;ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിനും പരിപാലനത്തിനും പ്രത്യേക വകുപ്പുകള്&#x200d; നിലവില്&#x200d;വരും. വിളകളുടെ ഉത്പാദനത്തന്മുമ്പായി കര്&#x200d;ഷകന്&#x200d; കുത്തക വ്യാപാരികളുമായി ഗുണനിലവാരം, വിതരണം, വില എന്നിവയെപ്പറ്റി കരാറില്&#x200d; ഏര്&#x200d;പ്പെടാം. കരാര്&#x200d; വ്യവസ്ഥയില്&#x200d; ഏതെങ്കിലും ലംഘനമുണ്ടായാല്&#x200d; കര്&#x200d;ഷകന്&#x200d; തകരും. വിത്തു പാകുമ്പോള്&#x200d; മുതല്&#x200d; വിളവെടുപ്പു വരെയുള്ള എല്ലാ റിസ്‌ക്കുകളും കര്&#x200d;ഷകന്റെ ചുമലിലാണ്. തര്&#x200d;ക്കങ്ങളുണ്ടായാല്&#x200d; പരിഹരിക്കാന്&#x200d; ത്രിതല സംവിധാനമുണ്ടെങ്കിലും ഫലത്തില്&#x200d; കോര്&#x200d;പറേറ്റ് ഭീമന്&#x200d;മാരുടെ സ്വാധീന ശക്തിയില്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; പാവം കര്&#x200d;ഷകര്&#x200d;ക്ക് കഴിയില്ല. വന്&#x200d;കിടക്കാര്&#x200d;ക്ക് ഭൂമി ഉള്&#x200d;പ്പെടെ കാര്&#x200d;ഷികാവശ്യത്തിന് സൗജന്യമായി നല്&#x200d;കാന്&#x200d; ഇതില്&#x200d; വ്യവസ്ഥയുണ്ട്. ഫലത്തില്&#x200d; കാര്&#x200d;ഷിക വ്യവസ്ഥ രാജ്യത്തെ ചെറുകിട കര്&#x200d;ഷകന്&#x200d; കളംവിടാന്&#x200d; കാരണമാകുകയും കാര്&#x200d;ഷിക മേഖല പൂര്&#x200d;ണ്ണമായും കോര്&#x200d;പറേറ്റുകള്&#x200d;ക്ക് അടിയറവെക്കപ്പെടുകയും ചെയ്യും.</p>
<p>6. എസ്സന്&#x200d;ഷ്യല്&#x200d; കമ്മേഡിറ്റീസ് അക്ട് ഭേദഗതി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കും. പ്രധാന ഉത്പന്നങ്ങളായ പയര്&#x200d; വര്&#x200d;ഗങ്ങള്&#x200d;, ധാന്യങ്ങള്&#x200d;, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയെ ആവശ്യസാധനങ്ങളുടെ പട്ടികയില്&#x200d;നിന്നും ശേഖരണ പരിധിയില്&#x200d;നിന്നും പുതിയ നിയമം ഒഴിവാക്കും. തന്&#x200d;മൂലം രാജ്യത്തെ കാര്&#x200d;ഷിക മേഖലയെ പൂഴ്ത്തിവെപ്പിലേക്കും, ഊഹക്കച്ചവടത്തിലേക്കും നയിക്കും. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം എഫ്.സി.ഐയുടെ ഗോഡൗണുകളില്&#x200d;നിന്ന് കോര്&#x200d;പറേറ്റുകളുടെ സ്വകാര്യ ഗോഡൗണിലേക്കെത്തിച്ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്&#x200d; സര്&#x200d;ക്കാര്&#x200d; നിയന്ത്രണം ഇല്ലാതാകും. ഉത്പാദകര്&#x200d;ക്ക് വിലക്കുറവും ഉപഭേക്താക്കള്&#x200d;ക്ക് വില വര്&#x200d;ധനവിലേക്കും ഇടനില കോര്&#x200d;പറേറ്റുകളുടെ അമിത ലാഭത്തിലേക്കും ഇത് നയിക്കും. ഇന്ത്യയില്&#x200d; 2014-16ല്&#x200d; ജനസംഖ്യയുടെ 27.8 ശതമാനം ഭക്ഷ്യ സുരക്ഷയില്ലാത്തവരായിരുന്നു. 2017-19ല്&#x200d; അത് 31.6 ശതമാനമായി വളര്&#x200d;ന്നു.</p>
<p>മോദി ഭരണത്തില്&#x200d; 48.86 കോടി വരുന്ന നമ്മുടെ സഹോദരങ്ങളെ ഭക്ഷ്യ സുരക്ഷയില്ലാത്തവരാക്കി. ലോകത്തിലെ ഭക്ഷ്യ സുരക്ഷയില്ലാത്ത ജന വിഭാഗങ്ങളില്&#x200d; 22 ശതമാനവും നമ്മുടെ സഹോദരണങ്ങളാണെന്നത് മോദി ഭരണം നല്&#x200d;കിയ സംഭാവനയാണ്. പുതിയ കാര്&#x200d;ഷിക പരിഷ്‌കാരങ്ങള്&#x200d; തല്&#x200d;സ്ഥിതി വീണ്ടും വഷളാക്കുമെന്നതില്&#x200d; സംശയമില്ല. 7. കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതി തള്ളുന്നതിനെ അംഗീകരിക്കാത്ത നിയമങ്ങള്&#x200d;. കാര്&#x200d;ഷിക കടങ്ങള്&#x200d; മൂലം മോദി ഭരണത്തിന്&#x200d;കീഴില്&#x200d; ആത്മഹത്യകള്&#x200d; പെരുകുമ്പോഴാണ് മോദി കോര്&#x200d;പറേറ്റ് പ്രീണന നിയമങ്ങള്&#x200d; നടപ്പിലാക്കുന്നതെന്നത് മോദിയുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്. 2019 കണക്കുകള്&#x200d;പ്രകാരം മോദി ഭരണത്തില്&#x200d; ആത്മഹത്യ ചെയ്ത കര്&#x200d;ഷകരുടെ എണ്ണം 10281 ആണ്. നിത്യ കൂലിക്കാരായ 32559 തൊഴിലാളികള്&#x200d; ഈ കാലയളവില്&#x200d; ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് ഞെട്ടലോടെ കേള്&#x200d;ക്കേണ്ടതാണ്. മാത്രമല്ല തൊഴില്&#x200d; മേഖലയിലും അതുമൂലമുള്ള അലയൊലികളുണ്ടാകും. തൊഴില്&#x200d;സുരക്ഷതന്നെ ചോദ്യ ചിഹ്നമായി മാറും. തന്മൂലം രാജ്യത്തെ ആകമാനം കോര്&#x200d;പറേറ്റുകള്&#x200d;ക്കും തീറെഴുതി നല്&#x200d;കപ്പെടുമെന്നതില്&#x200d; സംശയമില്ല.</p>
<p>മതേതരത്വ-ജനാധിപത്യ സംരക്ഷണ വാദികളും പൊതുജനവും കര്&#x200d;ഷക സമരങ്ങള്&#x200d;ക്ക് സഹകരണം പ്രഖ്യാപിക്കേണ്ടതുണ്ട്. കര്&#x200d;ഷക പ്രശ്‌നങ്ങള്&#x200d; അവരെ മാത്രം ബാധിക്കുന്നവയല്ല. മറിച്ചു പരിപാവനമായ മാതൃരാജ്യത്തു നമുക്കോരോരുത്തര്&#x200d;ക്കും ഭക്ഷണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോകാനുള്ള അവകാശങ്ങള്&#x200d;ക്കു മങ്ങലേല്&#x200d;പ്പിക്കുന്ന നടപടി കൂടിയാണിതെന്നോര്&#x200d;മ്മ ഉണ്ടാകേണ്ടതുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-bill-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാര വികേന്ദ്രീകരണം തകര്&#x200d;ത്ത ഇടതുസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-kutty-ahmed-kutty.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kutty-ahmed-kutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Aug 2020 19:13:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[kutty ahammed kutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148917</guid>

					<description><![CDATA[കെ. കുട്ടി അഹമദ്കുട്ടി എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്. 1. തദ്ദേശസ്വയംഭരണങ്ങള്&#x200d;ക്കുണ്ടായിരുന്ന അധികാരങ്ങള്&#x200d; എല്&#x200d;. ഡി.എഫ് സര്&#x200d;ക്കാര്&#x200d; കവര്&#x200d;ന്നെടുത്തു. (i) അബ്കാരി ഷാപ്പുകള്&#x200d; തുറക്കാന്&#x200d; അനുമതി നല്&#x200d;കുന്നതിന് ഗ്രാമ പഞ്ചായത്തുകള്&#x200d;ക്കും ഗ്രാമ സഭകള്&#x200d;ക്കും ഉണ്ടായിരുന്ന അധികാരം എല്&#x200d;.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള്&#x200d; തുറക്കാന്&#x200d; പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d;നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ. കുട്ടി അഹമദ്കുട്ടി</strong></p>
<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്.<br />
1. തദ്ദേശസ്വയംഭരണങ്ങള്&#x200d;ക്കുണ്ടായിരുന്ന അധികാരങ്ങള്&#x200d; എല്&#x200d;. ഡി.എഫ് സര്&#x200d;ക്കാര്&#x200d; കവര്&#x200d;ന്നെടുത്തു.<br />
(i) അബ്കാരി ഷാപ്പുകള്&#x200d; തുറക്കാന്&#x200d; അനുമതി നല്&#x200d;കുന്നതിന് ഗ്രാമ പഞ്ചായത്തുകള്&#x200d;ക്കും ഗ്രാമ സഭകള്&#x200d;ക്കും ഉണ്ടായിരുന്ന അധികാരം എല്&#x200d;.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള്&#x200d; തുറക്കാന്&#x200d; പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d;നിന്നും ആരാധനാലയങ്ങളില്&#x200d;നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം അബ്കാരി ഷാപ്പുകള്&#x200d; തുറക്കാന്&#x200d; അനുമതി നല്&#x200d;കാന്&#x200d; പാടുള്ളു എന്ന നിയമവകുപ്പ് 232 (3) പ്രകാരമുള്ള വ്യവസ്ഥയും പ്രസ്തുത ഭേദഗതി റദ്ദാക്കി. പൊതുസമാധാനത്തിന്റെയും ധാര്&#x200d;മ്മികതയുടെയും ശല്യത്തിന്റെയും അടിസ്ഥാനത്തില്&#x200d; അബ്കാരി ഷാപ്പുകള്&#x200d; മാറ്റി സ്ഥാപിക്കുന്നതിനും അടച്ചുപൂട്ടുന്നുതിനും ഉത്തരവ് നല്&#x200d;കാന്&#x200d; പഞ്ചായത്തുകള്&#x200d;ക്കുണ്ടായിരുന്ന വകുപ്പ് 232(4) പ്രകാരമുള്ള അധികാരവും ഇതോടൊപ്പം റദ്ദാക്കി.<br />
(ii) വ്യവസായ സ്ഥാപനങ്ങള്&#x200d; തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്നതിന് ഗ്രാമപഞ്ചായത്തുകള്&#x200d;ക്കും ഗ്രാമസഭകള്&#x200d;ക്കും ഉണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞു. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള്&#x200d; തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നു. വ്യവസായശാല സ്ഥാപിക്കുന്ന പരിസരത്തെ ജനസാന്ദ്രത, പൊതുജനങ്ങള്&#x200d;ക്കുണ്ടാകുന്ന ശല്യം, മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള്&#x200d; എന്നിവ പരിഗണിച്ചായിരുന്നു പഞ്ചായത്ത് അനുമതി നല്&#x200d;കിയിരുന്നത്. എന്നാല്&#x200d; 2019 ല്&#x200d; കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്&#x200d; സുഗമമാക്കല്&#x200d; നിയമപ്രകാരം (MSME Rule) പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാന്&#x200d; സംരംഭകന് കഴിയും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് വിവിധ നികുതിയും ഫീസുകളും ഇനത്തില്&#x200d; ലഭിക്കേണ്ട വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല വ്യാപകമായി കെട്ടിട നിര്&#x200d;മ്മാണ നിയമ ലംഘനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയും ഉണ്ട്.<br />
(iii) പന്ത്രണ്ടാം പദ്ധതി മാര്&#x200d;ഗരേഖയില്&#x200d; ഫണ്ട് വിനിയോഗത്തില്&#x200d; കൂടുതല്&#x200d; സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് നല്&#x200d;കിയിരുന്നു. പതിമൂന്നാം പദ്ധതി മാര്&#x200d;ഗരേഖ നിബന്ധകളുടെ ശൃംഖലയാണ്. ഉദാ. ലൈഫ് മിഷന് 20 ശതമാനം, ഉത്പാദന മേഖലക്ക് 30 ശതമാനം, മാലിന്യനിര്&#x200d;മ്മാര്&#x200d;ജ്ജനത്തിന് 10 ശതമാനം, വനിതാഘടക പദ്ധതി 10 ശതമാനം, ഭിന്നശേഷിവിഭാഗങ്ങള്&#x200d;ക്ക് 5 ശതമാനം, വയോജനങ്ങള്&#x200d;/പാലിയേറ്റീവ് കെയര്&#x200d; 5 ശതമാനം എന്നീ നിര്&#x200d;ബന്ധിത വകയിരുത്തല്&#x200d;മൂലം ജനകീയാസൂത്രണത്തില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.<br />
ഗ്രാമസഭാ നിര്&#x200d;ദ്ദേശപ്രകാരമുള്ള പ്രൊജക്ടുകള്&#x200d; നടപ്പിലാക്കാന്&#x200d; പഞ്ചായത്തുകള്&#x200d;ക്ക് കഴിയുന്നില്ല. വികസന ഫണ്ടിന്റെ നല്ലൊരു ശതമാനവും സുഭിക്ഷകേരളം പദ്ധതിയ്ക്കായി മാറ്റിവെക്കാന്&#x200d; പഞ്ചായത്തുകള്&#x200d; നിര്&#x200d;ബന്ധിതരാകുന്നു.<br />
(iv) സാങ്കേതിക സഹായത്തിനെന്ന പേരില്&#x200d; വിവിധ മിഷനുകളിലൂടെ സമാന്തര സംവിധാനങ്ങള്&#x200d; കൊണ്ടുവന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചു. എല്&#x200d;.ഡി. എഫിന്റെ പോഷക സംഘടനാ പ്രവര്&#x200d;ത്തകരെ നിലനിര്&#x200d;ത്താന്&#x200d; മാത്രമാണ് ഇവ സഹായിച്ചത്.<br />
(v) പത്രണ്ടാം പദ്ധതി കാലയളവില്&#x200d; സംസ്ഥാന ബജറ്റിന് ശരാശരി 23 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് നല്&#x200d;കിയിട്ടുണ്ട്. പതിമൂന്നാം പദ്ധതിയിലും ശരാശരി തുക 23 ശതമാനം മാത്രമാണ്.<br />
(vi) സംസ്ഥാന ബജറ്റിന്റെ അനുബന്ധം 4 ല്&#x200d; പറയുന്ന പദ്ധതി വിഹിതം മുഴുവന്&#x200d; നല്&#x200d;കാതെ എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; തുക വെട്ടിക്കുറച്ചു സ്പില്&#x200d; ഓവര്&#x200d; തുക 20 ശതമാനമായി പരിമിതപ്പെടുത്തി. അടുത്ത വര്&#x200d;ഷത്തെ തുകയില്&#x200d; നിന്നാണ് ക്യൂ ബില്ലിലെ തുക നല്&#x200d;കുന്നത്.<br />
2. സവിശേഷമായ മാതൃകകള്&#x200d; ഇല്ലായ്മ ചെയ്തു.<br />
(i) യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്&#x200d; ടോട്ടല്&#x200d; ക്വാളിറ്റി മാനേജ്‌മെന്റ് (TQM) നടപ്പിലാക്കി ഐ.എസ്.ഒ (ISO) 9001:2008 സര്&#x200d;ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത്. സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന പദ്ധതി 2013 ല്&#x200d; യു.ഡി.എഫ് ആരംഭിച്ചു. എന്നാല്&#x200d; എല്&#x200d;.ഡി.എഫ് അധികാരത്തില്&#x200d; വന്നതോടുകൂടി ടി.ക്യു.എം എന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ പെയ്ന്റിങും ഫര്&#x200d;ണിഷിങും ആയി ചുരുക്കി. ജനസംതൃപ്തി ഉറപ്പ്‌വരുത്തുന്ന സേവന ഗുണമേന്മക്ക് പകരം തട്ടിക്കൂട്ടി സര്&#x200d;ട്ടിഫിക്കറ്റ് ഐ.എസ്.ഒ കരസ്ഥമാക്കുന്നതിന് മുന്&#x200d;തൂക്കും നല്&#x200d;കിക്കൊണ്ട്് പദ്ധതിയുടെ അന്ത:സ്സത്ത നഷ്ടപ്പെടുത്തുകയാണ് എല്&#x200d;.ഡി.എഫ് ചെയ്തത്.<br />
(ii) അധികാര വികേന്ദ്രീകരണം താഴെത്തട്ടില്&#x200d; എത്തിക്കാന്&#x200d; ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വാര്&#x200d;ഡുകള്&#x200d; കേന്ദ്രീകരിച്ച്് സേവാഗ്രാം ഗ്രാമകേന്ദ്രം സ്ഥാപിച്ചുകൊണ്ട് സേവനപ്രദാന സംവിധാനം വാര്&#x200d;ഡ്തലം വരെ യു.ഡി.എഫ് എത്തിച്ചു. ഓരോ ഗ്രാമ കേന്ദ്രത്തിന്റെ പ്രവര്&#x200d;ത്തനത്തിന് 5000 രൂപ വരെ ചെലവഴിക്കാന്&#x200d; വ്യവസ്ഥും ചെയ്തു. എന്നാല്&#x200d; എല്&#x200d;.ഡി.എഫ് ഇതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.<br />
(iii) ജനകീയസൂത്രണത്തില്&#x200d; ജനപങ്കാളിത്തം സജീവമാക്കുന്നതിന് വികസന പദ്ധതി ആശയങ്ങള്&#x200d; അയല്&#x200d;സഭകളില്&#x200d; ചര്&#x200d;ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പന്ത്രണ്ടാം പദ്ധതിയില്&#x200d; വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ കമ്യൂണിറ്റി പ്ലാന്&#x200d; എന്ന ആശയമാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. പതിമൂന്നാം പദ്ധതിയില്&#x200d; ഇവ ഒഴിവാക്കുകയാണുണ്ടായത്.<br />
(iv) ജനകീയാസൂത്രണത്തില്&#x200d; പരമ്പരാഗത മല്&#x200d;സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന് ആദിവാസി മേഖലയിലെ ഊരു കൂട്ടത്തിന് സമാനമായി മല്&#x200d;സ്യസഭ യു.ഡി.എഫ് വിഭാവനം ചെയ്ത് നടപ്പിലാക്കി. എന്നാല്&#x200d; ഇവ ക്രിയാത്മകമാക്കാന്&#x200d; എല്&#x200d;. ഡി.എഫ് സര്&#x200d;ക്കാരിന് കഴിഞ്ഞില്ല.<br />
(v) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനത്തിനായുള്ള കിലയിലെ റിസോഴ്‌സ് പേഴ്‌സണ്&#x200d;മാരെ തെരഞ്ഞെടുത്തിരുന്നത് കാര്യപ്രാപ്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ആയതിലേക്ക് പരിശീലക പരിശീലനം ശാസ്ത്രീയമായ രീതിയില്&#x200d; നടത്തി മികവുറ്റവരെ കണ്ടെത്തിയിരുന്നത്. എന്നാല്&#x200d; എല്&#x200d;.ഡി.എഫ് ഭരണത്തില്&#x200d; വന്നതോടുകൂടി പാര്&#x200d;ട്ടി അനുഭാവികളെയും സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവര്&#x200d;ത്തകരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമാക്കി കിലയെ മാറ്റിക്കൊണ്ട്് അക്കാദമിക സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kutty-ahmed-kutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുകമറയിലാക്കിയ നിയമസഭാസമ്മേളനം</title>
		<link>https://www.chandrikadaily.com/editorial-page-article-appukkuttan-vallikkunnu.html</link>
					<comments>https://www.chandrikadaily.com/editorial-page-article-appukkuttan-vallikkunnu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Aug 2020 19:42:40 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[appukkuttan vallikkunnu]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148052</guid>

					<description><![CDATA[അപ്പുക്കുട്ടന്&#x200d; വള്ളിക്കുന്ന് കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്&#x200d;ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്&#x200d; അവിശ്വാസപ്രമേയ ചര്&#x200d;ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്&#x200d; ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്&#x200d; സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്&#x200d;ച്ച പതിനൊന്നു മണിക്കൂര്&#x200d; എടുത്തതില്&#x200d; മൂന്നേമുക്കാല്&#x200d; മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്&#x200d;ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്&#x200d; ഉയര്&#x200d;ന്ന ചോദ്യങ്ങള്&#x200d;ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്&#x200d;നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്&#x200d;ഗ്രസിലെ വി.ഡി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അപ്പുക്കുട്ടന്&#x200d; വള്ളിക്കുന്ന്</strong></p>
<p>കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്&#x200d;ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്&#x200d; അവിശ്വാസപ്രമേയ ചര്&#x200d;ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്&#x200d; ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്&#x200d; സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്&#x200d;ച്ച പതിനൊന്നു മണിക്കൂര്&#x200d; എടുത്തതില്&#x200d; മൂന്നേമുക്കാല്&#x200d; മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്&#x200d;ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്&#x200d; ഉയര്&#x200d;ന്ന ചോദ്യങ്ങള്&#x200d;ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്&#x200d;നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്&#x200d;ഗ്രസിലെ വി.ഡി സതീശന്&#x200d; അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില്&#x200d; അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്‌സ്പിയര്&#x200d; മാര്&#x200d;ക്ക്ആന്റണിയെ കൊണ്ട് ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന്&#x200d; അഭിസംബോധന ചെയ്തു.</p>
<p>എന്&#x200d;.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്&#x200d;സികള്&#x200d; നടത്തുന്ന സ്വര്&#x200d;ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പകര്&#x200d;പ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനാണ് അവകാശപ്പെടുന്നത്. ആ അന്വേഷണം ഇതിനകം വെളിപ്പെടുത്തിയ തെളിവുകളുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന ചോദ്യശരങ്ങളാണ് വി.ഡി സതീശന്&#x200d; മുതല്&#x200d; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ പ്രതിപക്ഷത്തുനിന്ന് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവര്&#x200d; തുരുതുരാ ഉതിര്&#x200d;ത്തത്. അതിന് വസ്തുതാപരമായും ആധികാരികമായും മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷം സൃഷ്ടിച്ച &#8216;പുകമറ&#8217; മുഖ്യമന്ത്രിയും ഭരണപക്ഷത്ത് നിന്നുള്ളവരും തുടച്ചുനീക്കുമെന്നാണ് മുഖ്യമന്ത്രിയേയും സര്&#x200d;ക്കാരിനെയും പിന്തുണക്കുന്നവരെങ്കിലും പ്രതീക്ഷിച്ചത്. സാധാരണ ഗതിയില്&#x200d; പിണറായി വിജയന് അര മണിക്കൂര്&#x200d; കൊണ്ട് വസ്തുതകളുടെ പിന്&#x200d;ബലത്തില്&#x200d; നിര്&#x200d;വഹിക്കാന്&#x200d; കഴിയേണ്ട ഒരു കാര്യം എത്ര വലിച്ചുനീട്ടി പറഞ്ഞിട്ടും ഫലിക്കാതെ പോയി. കേസിലെ മുഖ്യപ്രതിയായ വനിത മുഖ്യമന്ത്രിയുടെ നയതന്ത്ര കോണ്&#x200d;സുലേറ്റില്&#x200d; ഉദ്യോഗസ്ഥയായി തുടരുമ്പോള്&#x200d; മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പില്&#x200d; ഉന്നത ഉദ്യോഗസ്ഥയായി നിയമിപ്പിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യ പദ്ധതിയായ ലൈഫ് മിഷനില്&#x200d; നിന്ന് നാലേകാല്&#x200d; കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് പ്രതി തന്നെ നല്&#x200d;കിയ മൊഴിയുമുള്&#x200d;പ്പെടെ പ്രതിപക്ഷമുയര്&#x200d;ത്തിയ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്&#x200d;ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഈ മാരത്തോണ്&#x200d; മറുപടിയില്&#x200d; തന്റെ ഓഫീസിന്റേയും വകുപ്പുകളുടെയും സര്&#x200d;ക്കാരിന്റെയും വിശ്വാസ്യത കാത്ത്‌സൂക്ഷിക്കാനാവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിക്കുമെന്ന ഉറപ്പുപോലും നല്&#x200d;കാന്&#x200d; മുഖ്യമന്ത്രി തയ്യാറായില്ല. മൂന്നാറിലെ പെട്ടിമുടിയില്&#x200d; മലയിടിച്ചിലിലും ഉരുള്&#x200d;പൊട്ടലിലും മനുഷ്യ ജീവനുകള്&#x200d; കുഴിച്ചുമൂടിയതുപോലെ മണിക്കൂറുകള്&#x200d; നീണ്ട പ്രസംഗ വായനയിലൂടെ പൊതുസമൂഹവും നിയമസഭയും മുഖ്യമന്ത്രിക്ക് നേരെ ഉയര്&#x200d;ത്തിയ ചോദ്യങ്ങള്&#x200d; കുഴിച്ചുമൂടാന്&#x200d; ശ്രമിക്കുകയാണ് ചെയ്തത്.</p>
<p>എന്&#x200d;.ഐ.എയുടെ അന്വേഷണത്തില്&#x200d; പരിപൂര്&#x200d;ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതു പോലും സ്വാഗതം ചെയ്യുകയും എന്തിന് മറ്റുള്ളവര്&#x200d;ക്ക് നെഞ്ചിടിപ്പെന്ന് പരിഹസിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തിരുന്നത്. മുഖാമുഖം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്&#x200d;ക്ക് സഭയില്&#x200d; മറുപടി പറയേണ്ടി വന്നപ്പോള്&#x200d; സ്വന്തം നെഞ്ചിടിപ്പ് മറച്ചുവെക്കാന്&#x200d; അസാധാരണവും അവിശ്വസനീയവുമായ മാര്&#x200d;ഗങ്ങള്&#x200d; മറുപടിയില്&#x200d; മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടമെടുത്താല്&#x200d; ചരിത്ര വസ്തുതകള്&#x200d; അതിനുവേണ്ടി വക്രീകരിച്ചും ഗീബല്&#x200d;സ്യന്&#x200d; നുണകള്&#x200d; ആവര്&#x200d;ത്തിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സ്വയം നിയമസഭയില്&#x200d; പുകമറ സൃഷ്ടിച്ചു. ലാറ്റിന്&#x200d; അമേരിക്കന്&#x200d; രാജ്യങ്ങളില്&#x200d; ഇടതുപക്ഷ ഗവണ്&#x200d;മെന്റുകളെ അട്ടിമറിക്കുന്ന ഗൂഢ ശക്തികള്&#x200d; തന്റെ സര്&#x200d;ക്കാരിനെ അട്ടിമറിക്കാനിറങ്ങിയിരിക്കുന്നു. മുസ്‌ലിംലീഗില്&#x200d; ജമാഅത്തെ ഇസ്‌ലാമി വക ഇസ്‌ലാമികവത്കരണം നടക്കുന്നു. കോണ്&#x200d;ഗ്രസില്&#x200d; ബി.ജെ.പി വക ഹിന്ദുത്വ ധ്രുവീകരണവും. ഇവരോട് ചില മാധ്യമങ്ങള്&#x200d; കൂടി ചേര്&#x200d;ന്നിരിക്കുന്നു. അങ്ങനെ തന്റെ ഗവണ്&#x200d;മെന്റിനെ അട്ടിമറിക്കാനുള്ള സംയുക്ത നീക്കത്തിന്റെ ഉത്പന്നമാണ് അവിശ്വാസപ്രമേയമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി ഉയര്&#x200d;ത്തിയത്.</p>
<p>എന്നാല്&#x200d; അയോധ്യയിലെ തര്&#x200d;ക്കഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് ഗവണ്&#x200d;മെന്റുകളുടെ നിലപാടുകളുടെ ചരിത്രമാകെ വിശദീകരിച്ച മുഖ്യമന്ത്രി ബാബരി മസ്ജിദ് തകര്&#x200d;ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയോ ഹിന്ദുത്വ അജണ്ടയെപറ്റിയോ ഒരക്ഷരം ഉരിയാടിയില്ല, മുഖ്യമന്ത്രിയുടെ കഴുത്ത് അമിത്ഷായുടെ കക്ഷത്തിലാണെന്ന് പ്രമേയമവതരിപ്പിച്ച് വി.ഡി സതീശന്&#x200d; മുഖത്തു ചൂണ്ടിപ്പറഞ്ഞിട്ടും. ആരൊക്കെയോ അണിയറയിലിരുന്ന് എഴുതി എത്തിച്ചുകൊണ്ടിരുന്ന ആവര്&#x200d;ത്തനങ്ങള്&#x200d; നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ കുറിപ്പുകള്&#x200d; വായിച്ചും വെള്ളം കുടിച്ചും മറുപടിക്ക് കാതോര്&#x200d;ത്തവരുടെ ക്ഷമ തകര്&#x200d;ക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ യഥാര്&#x200d;ത്ഥ അവകാശികളായ ജനങ്ങള്&#x200d;ക്ക് അറിയാനുള്ള അവകാശം തടയുകയാണ് അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ചെയ്തത്.</p>
<p>സഭാ സമ്മേളനത്തിന്റെ തുടക്കത്തില്&#x200d; കള്ളക്കടത്തു കേസിലെ പ്രതിയായ വിവാദ വനിതയുമായി ഒരു ചടങ്ങില്&#x200d; ബന്ധപ്പെട്ട സ്പീക്കര്&#x200d; അധ്യക്ഷ വേദിയിലിരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കര്&#x200d;ക്കെതിരായ അവിശ്വാസപ്രമേയം സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കര്&#x200d; തള്ളുകയും ചെയ്തു. എന്നാല്&#x200d; പതിവുപോലെ സഭയുടെ നിയന്ത്രണം കയ്യിലെടുക്കാനാവാതെ വിഷമിക്കുന്ന സ്പീക്കറെയാണ് കണ്ടത്. പ്രത്യേകിച്ചും അമ്പത് മിനിറ്റ് സമയം നിശ്ചയിച്ചിരുന്ന സ്ഥാനത്ത് മുഖ്യമന്ത്രി അതിരുകള്&#x200d; ലംഘിച്ച് പ്രസംഗം വായിച്ച് സഭ നീട്ടിക്കൊണ്ടുപോയപ്പോള്&#x200d; നിസ്സഹായനായ കാഴ്ചക്കാരനായിരുന്നു സ്പീക്കര്&#x200d; ശ്രീരാമകൃഷ്ണന്&#x200d;. സഭാനേതാവായ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്&#x200d; തനിക്ക് അധികാരമില്ലെന്ന് ചെയറിലിരുന്ന് സ്പീക്കര്&#x200d; ആവര്&#x200d;ത്തിക്കുന്നുണ്ടായിരുന്നു.<br />
1957 ലെ ഇ.എം.എസ് ഗവണ്&#x200d;മെന്റിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ സഭാനടപടികള്&#x200d; ബഹുമാനപ്പെട്ട സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; വായിച്ചു നോക്കേണ്ടതുണ്ട്. ഗവര്&#x200d;ണര്&#x200d; ബി. രാമകൃഷ്ണ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്&#x200d;ച്ചയില്&#x200d; ഇടപെട്ട് ഇ.എം.എസ് സംസാരിക്കുമ്പോള്&#x200d; പട്ടം താണുപിള്ള ഒരു ചോദ്യവുമായി എഴുന്നേല്&#x200d;ക്കുന്നു. താന്&#x200d; വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള ക്രമപ്രശ്‌നങ്ങള്&#x200d; തുടരെത്തുടരെ ഉയരുന്നു. ഒടുവില്&#x200d; സ്പീക്കര്&#x200d; ശങ്കരനാരായണന്&#x200d; തമ്പി ഇങ്ങനെ റൂളിങ് നല്&#x200d;കുന്നു. ആദരണീയനായ മുഖ്യമന്ത്രി ചോദ്യങ്ങള്&#x200d;ക്ക് ഉത്തരം നല്&#x200d;കുന്നതാണ് നല്ലതെന്ന്. അംഗങ്ങള്&#x200d; എന്തു ചോദ്യം ചോദിച്ചാലും സ്പീക്കര്&#x200d; സമയം നല്&#x200d;കുന്ന പക്ഷം മറുപടി പറയുന്നതിന് താന്&#x200d; തയ്യാറാണെന്ന് ഇ.എം.എസ് പറയുന്നു. പ്രസംഗത്തിനിടക്ക് ചോദ്യം ചോദിച്ചാല്&#x200d; അതിന്റെ ഗതി തെറ്റിപ്പോകുമെന്നും.</p>
<p>മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്&#x200d; ചോദ്യം ചോദിക്കാന്&#x200d; ബഹുമാനപ്പെട്ട അംഗങ്ങളെ താന്&#x200d; അനുവദിക്കുമെന്ന് സ്പീക്കര്&#x200d; വ്യക്തമാക്കുന്നു. സഭയുടെ കസ്റ്റോഡിയനാണ് സ്പീക്കറെന്ന് പറയുന്നതിന്റെ അര്&#x200d;ത്ഥം ഈ സംഭവം വ്യക്തമാക്കുന്നു. 57 ലെ ഇ.എം.എസ് മന്ത്രിസഭയെ സംബന്ധിച്ച് രണ്ടു തവണ അഴിമതി ആരോപണങ്ങളുണ്ടായി. ആദ്യത്തേത് കെ.സി ജോര്&#x200d;ജ് ഭക്ഷ്യമന്ത്രിയായിരിക്കെ ആന്ധ്രയില്&#x200d; നിന്ന് അരി കൊണ്ടുവന്നതിനെ കുറിച്ച്. 58 മാര്&#x200d;ച്ച് 19 ന് അഴിമതികളെ പറ്റി മൂവാറ്റുപുഴ അംഗം സി.എം മാത്യു പ്രതിപക്ഷത്തു നിന്നവതരിപ്പിച്ച പ്രമേയമാണ് രണ്ടാമത്തേത്. രണ്ടു സന്ദര്&#x200d;ഭത്തിലും പ്രതിപക്ഷം ബന്ധപ്പെട്ട മന്ത്രിമാര്&#x200d; വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി അഴിമതി നടത്തിയെന്നായിരുന്നു വിമര്&#x200d;ശനം. ആന്ധ്രാ അരി പ്രശ്‌നത്തില്&#x200d; ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. ഒഴിവാക്കാമായിരുന്ന നഷ്ടം എന്നാണ് ജസ്റ്റിസ് പി.ടി രാമന്&#x200d; നായര്&#x200d; കണ്ടെത്തിയത്. സി.എം മാത്യുവിന്റെ പ്രമേയത്തില്&#x200d; ചര്&#x200d;ച്ചക്ക് മറുപടി പറഞ്ഞ ഇ.എം.എസ് അത് അവസാനിപ്പിച്ചതിങ്ങനെ. &#8216;ആക്ഷേപങ്ങളും ആരോപണങ്ങളും ഏതെല്ലാമുണ്ടായാലും അതിന്റെ വസ്തുതകള്&#x200d; ഓരോന്നും വന്നാല്&#x200d; അതിനുത്തരവാദികളായി മന്ത്രിസഭാതലത്തില്&#x200d; ആരെങ്കിലുമുണ്ടെങ്കില്&#x200d; ആരോപണം ശരിയാണെങ്കില്&#x200d; മന്ത്രിസഭ വേണ്ട നടപടിയെടുക്കും. കീഴുദ്യോഗസ്ഥന്മാരുടെ തലത്തിലാണെങ്കില്&#x200d; അഴിമതി നിരോധന വകുപ്പ് അവര്&#x200d;ക്കെതിരെ നടപടിയെടുക്കും. ഈ ഉറപ്പ് നല്&#x200d;കിക്കൊണ്ട് ഏതാരോപണവും അടിസ്ഥാനപരമായ വസ്തുതകളോട് കൂടി ഗവണ്&#x200d;മെന്റിന്റെ മുമ്പില്&#x200d; കൊണ്ടുവരാന്&#x200d; അഭ്യര്&#x200d;ത്ഥിക്കുന്നു&#8217;.</p>
<p>ഇപ്പോള്&#x200d; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉള്ളവരുടെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളാണ് പിണറായി മന്ത്രിസഭക്കെതിരെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നടത്തിയ അല്ലെങ്കില്&#x200d; മറ്റേതെങ്കിലും ഘടകകക്ഷി നടത്തിയ അഴിമതികളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് ജനങ്ങള്&#x200d;ക്കാകെ സംശയവും ബോധ്യവും വരുന്ന സ്ഥിതിയാണ് ഇപ്പോള്&#x200d; കേരളത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്പീക്കര്&#x200d; ശ്രീരാമകൃഷ്ണനും മാത്രമല്ല എല്&#x200d;.ഡി.എഫും ഈ യാഥാര്&#x200d;ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. മന്ത്രിസഭയുടെ നയങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതല സ്വന്തം ഇഷ്ടാനിഷ്ടങ്ങള്&#x200d;ക്കനുസരിച്ച് നടപ്പാക്കുന്നതിലേക്ക് മുഖ്യമന്ത്രി മാറിയതാണ് ഇതിന്റെ കാരണം. മന്ത്രിസഭയും പാര്&#x200d;ട്ടിയും ഇടതുമുന്നണിയും മുഖ്യമന്ത്രിയെന്ന വ്യക്തിയുടെ അധീശത്വത്തിന് കീഴിലെ മിണ്ടാപാവകളായി മാറിയതാണ് ഇതിനു കാരണം. ഏറ്റവുമൊടുവില്&#x200d; സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്&#x200d;പ്പടിക്കു കീഴിലാണെന്ന് തിങ്കളാഴ്ച ലോകം നേരില്&#x200d; കണ്ടു. ഈ വസ്തുതയാണ് മുഖ്യമന്ത്രിയെ നിയമസഭയില്&#x200d; ഇരുത്തി അവിശ്വാസ പ്രമേയത്തിന്റെ ഭരണഘടനാ വ്യവസ്ഥകളിലെ അധികാരമുപയോഗിച്ച് പ്രതിപക്ഷം സഭയില്&#x200d; നിര്&#x200d;വഹിച്ചത്, ബ്യൂറോക്രസിക്കും പൊലീസ് മേധാവികള്&#x200d;ക്കും പാഠമാകത്തക്ക നിലയില്&#x200d;. പ്രതിപക്ഷം മുന്&#x200d;കൂട്ടി പറഞ്ഞതുപോലെതന്നെ അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു. എന്നാല്&#x200d; അത് ജനാധിപത്യപരമായി ചരിത്രപരമായ വിജയമായി തീരുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-appukkuttan-vallikkunnu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; മുസ്‌ലിംകളും   ഇതര മതസ്ഥരും</title>
		<link>https://www.chandrikadaily.com/editorial-page-article-10.html</link>
					<comments>https://www.chandrikadaily.com/editorial-page-article-10.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Oct 2019 19:01:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[kuttassery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141356</guid>

					<description><![CDATA[പി. മുഹമ്മദ് കുട്ടശ്ശേരിമുസ്‌ലിം ജനസംഖ്യയില്&#x200d; ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്&#x200d; 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്‌ലികളും തമ്മില്&#x200d; വളരെ സൗഹാര്&#x200d;ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്&#x200d; ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്‌ലാമിന്റെ കിരണങ്ങള്&#x200d; ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്&#x200d; ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തില്&#x200d; മതപ്രബോധകരായി [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>പി. മുഹമ്മദ് കുട്ടശ്ശേരി</strong><br>മുസ്‌ലിം ജനസംഖ്യയില്&#x200d; ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്&#x200d; 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്‌ലികളും തമ്മില്&#x200d; വളരെ സൗഹാര്&#x200d;ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്&#x200d; ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്‌ലാമിന്റെ കിരണങ്ങള്&#x200d; ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്&#x200d; ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തില്&#x200d; മതപ്രബോധകരായി ഇവിടെ എത്തിയ അറബികളെ കേരളീയര്&#x200d; സര്&#x200d;വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. അവര്&#x200d;ക്ക് താമസ സൗകര്യം ചെയ്തു കൊടുത്തു. പള്ളികള്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; സ്ഥലം നല്&#x200d;കി. ഒരു സംഭവത്തെ തുടര്&#x200d;ന്നാണ് ഇന്ത്യയില്&#x200d; സിന്ധ് പ്രദേശത്ത് ഇസ്‌ലാം പ്രചരിച്ചത്. സിലോണില്&#x200d; അവിടുത്തെ രാജാവ് ഭര്&#x200d;ത്താക്കന്&#x200d;മാരുടെ മരണത്തെതുടര്&#x200d;ന്ന് വിധവകളായിത്തീര്&#x200d;ന്ന സ്ത്രീകളെ അന്നത്തെ മുസ്‌ലിം ഭരണത്തിലെ ഗവര്&#x200d;ണറായിരുന്ന ഹജ്ജാജിന്റെ അടുത്തേക്കയച്ചു. അവര്&#x200d; സഞ്ചരിച്ച കപ്പല്&#x200d; സിന്ധിലെത്തിയപ്പോള്&#x200d; കടല്&#x200d;കൊള്ളക്കാര്&#x200d; കപ്പല്&#x200d; പിടിച്ചെടുത്ത് സ്ത്രീകളെ ബന്ധികളാക്കി. വിവരമറിഞ്ഞ ഗവര്&#x200d;ണര്&#x200d; സിന്ധിലെ രാജാവായ ദാഹിറിനോട് ബന്ധികളെ മോചിപ്പിക്കാന്&#x200d; ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്&#x200d; ഹജാജ്ജ് ഹി: 92 എ.ഡി. 711ല്&#x200d; മുഹമ്മദുബ്‌നുല്&#x200d; ഖാസിമിന്റെ നേതൃത്വത്തില്&#x200d; ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. അദ്ദേഹം സിന്ധ് കീഴ്‌പ്പെടുത്തി വര്&#x200d;ഷങ്ങള്&#x200d;ക്ക്‌ശേഷം തിരിച്ചുപോരുമ്പോള്&#x200d; അദ്ദേഹത്തിന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും സുഖം അനുഭവിച്ചറിഞ്ഞ അവിടുത്തെ ഹിന്ദുക്കള്&#x200d; കരയുകയായിരുന്നുവത്രെ.<br> എട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിംകള്&#x200d; ഹിന്ദുക്കളെ നിര്&#x200d;ബന്ധിച്ച് മതം മാറ്റിയ ഒറ്റ സംഭവവും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. ബ്രിട്ടീഷ്‌കാര്&#x200d; ഇന്ത്യയില്&#x200d;  വരുമ്പോള്&#x200d; ഇവിടുത്തെ ഭരണാധികാരികള്&#x200d; മുസ്‌ലിംകളായിരുന്നുവല്ലോ, സവര്&#x200d;ണരുടെ പീഡനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കൈപ്പ്‌നീര് കുടിക്കുകയായിരുന്ന ഇന്ത്യക്കാര്&#x200d; ഇസ്‌ലാമിന്റെ തൗഹീദ് ദര്&#x200d;ശനവും സമത്വ വ്യവസ്ഥയും  ആകര്&#x200d;ഷിക്കുകയായിരുന്നു. കച്ചവടക്കാരായി ഇവിടെ എത്തിയ അറബികളുടെ സത്യസന്ധതയും വിശ്വസ്തതയും അവരില്&#x200d; ശക്തമായ സ്വാധീനം ചെലുത്തി. മതപ്രബോധകരായിരുന്ന സൂഫിവര്യന്&#x200d;മാരുടെ ഭക്തിയും അവരുടെ മതം സ്വീകരിക്കുന്നതിന് പ്രേരണയായി.<br> എന്നാല്&#x200d; ബ്രിട്ടീഷുകാരുടെ അധിനിവേശം ഇവിടുത്തെ ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്&#x200d;ത്തു. വിദേശ ഭരണത്തിനെതിരില്&#x200d; ഇവിടെ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. ഇതിന്റെ മുന്&#x200d;പന്തിയില്&#x200d; മുസ്‌ലിംകളായിരുന്നു. അതിനാല്&#x200d; ഈ സമരം തകര്&#x200d;ക്കാനുള്ള ഏക പോംവഴി മുസ്‌ലിംകള്&#x200d;ക്കെതിരില്&#x200d; ഭൂരിപക്ഷസമുദായത്തില്&#x200d; ശത്രുത വളര്&#x200d;ത്തി ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണെന്ന് അവര്&#x200d; മനസ്സിലാക്കി. പ്രസിദ്ധ ചിന്തകനായ മൗലാനാ  അബുല്&#x200d; ഹസന്&#x200d; അലി നദ്‌വി &#8216;മുസ്‌ലിംകള്&#x200d; ഇന്ത്യയില്&#x200d;&#8217; എന്ന ഗ്രന്ഥത്തില്&#x200d; എഴുതുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കുഴപ്പമുണ്ടാക്കാന്&#x200d; അവര്&#x200d; എല്ലാ തന്ത്രവും പ്രയോഗിച്ചു. ഗവര്&#x200d;ണര്&#x200d; ജനറലും ഭരണോദ്യോഗസ്ഥന്മാരും ഒരു ഹിന്ദു നേതാവിനെ ഹിന്ദുമതത്തിന്റെ അനിവാര്യത പറഞ്ഞ് ബോധ്യപ്പെടുത്തി. നാട്ടുകാരില്&#x200d;നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെ അവരുടെ പൂര്&#x200d;വ്വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നും, ഹിന്ദുക്കളെ മതവര്&#x200d;ഗീയതയുടെ അടിസ്ഥാനത്തില്&#x200d; സംഘടിപ്പിക്കേണ്ടതാണെന്നുമുള്ള വികാരം അയാളില്&#x200d; ജനിപ്പിച്ചു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിലും മുസ്‌ലിംകളുടെ മികവും ആവേശവും ക്രമീകരണവും എല്ലാവരും മനസ്സിലാക്കിയിരുന്നു.<br> ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതുമായ ഒരു ഭരണഘടന നിലവില്&#x200d;വന്നു. മതേതര കക്ഷിയായ കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വന്നു. മൗലാനാ അബുല്&#x200d; കലാം ആസാദ്, സാകിര്&#x200d; ഹുസൈന്&#x200d;, ഫഖ്‌റുദ്ദീന്&#x200d; അഹമ്മദ് തുടങ്ങി പല പ്രമുഖ മുസ്‌ലിംകളും വിവിധ കാലഘട്ടങ്ങളിലായി ഭരണത്തില്&#x200d; ഉന്നത സ്ഥാനങ്ങള്&#x200d; വഹിച്ചു. അതിനിടക്ക് മഹാത്മാഗാന്ധിയെ വധിച്ചവരുടെ ചിന്തയുള്ള ഒരു വിഭാഗം സമൂഹത്തില്&#x200d; വര്&#x200d;ഗീയ ചിന്തയും ചേരിതിരിവും സൃഷ്ടിക്കുകയായിരുന്നു. കോണ്&#x200d;ഗ്രസിന്റെ ദുര്&#x200d;ബലാവസ്ഥയില്&#x200d; ഇവര്&#x200d; ജനങ്ങളില്&#x200d; വിദ്വേഷരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തി. പാര്&#x200d;ലിമെന്റില്&#x200d; ഭൂരിപക്ഷം നേടി ഇന്ത്യയെ ഭരിക്കുകയാണ്. ഭരണഘടനയുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശ, താല്&#x200d;പര്യങ്ങളുടെയുംമേല്&#x200d; കൈവെക്കുന്ന സമീപനം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനെതിരില്&#x200d; ഒരു പുതിയ പോര്&#x200d;മുഖം സൃഷ്ടിച്ചിട്ടില്ലെങ്കില്&#x200d; നിലനില്&#x200d;പുതന്നെ അപകടത്തിലാകും. എന്നാല്&#x200d; ഈ സമരം സമാധാനത്തിന്റേയും സൗഹൃദത്തിന്റെയും ആയുധം ഉപയോഗിച്ചായിരിക്കണം. ഇവിടെ ഇതര മതസ്ഥരോടുള്ള സമീപനത്തില്&#x200d; ഇസ്‌ലാം ഉയര്&#x200d;ത്തിപ്പിടിക്കുന്ന നയം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവര്&#x200d; ഏത് മതക്കാരാകട്ടെ, രാജ്യക്കാരാകട്ടെ ആദമിന്റെ മക്കള്&#x200d;, സഹോദരീ സഹോദരന്മാര്&#x200d;, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്&#x200d; എല്ലാ മതസ്ഥരെയും ഒറ്റ മതത്തിന്റെ അനുയായികളാക്കാന് അവന് കഴിയുമായിരുന്നു. എന്നാല്&#x200d; മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്. മാനുഷികമായ അവകാശങ്ങളിലും പദവികളിലും എല്ലാവരും തുല്യര്&#x200d;. നീതിയുടെ വിഷയത്തില്&#x200d; മുസ്‌ലിമും അമുസ്‌ലിമും തമ്മില്&#x200d; യാതൊരു വിവേചനവുമില്ല. ഒരു മുസ്‌ലിമിന് നന്മ ചെയ്യുന്നതുപോലെ അമുസ്‌ലിമിന് നന്മ ചെയ്യുന്നതും പുണ്യമാണ്. അയല്&#x200d;വാസിയോടുള്ള കടമകളില്&#x200d; എല്ലാ മതക്കാരും തുല്യരാണ്. <br> എല്ലാ മതചിക്തക്കാരുടെ മതചിഹ്നങ്ങളും ആദരിക്കണം. അവയെ ഭത്സിക്കാന്&#x200d; പാടില്ല. ഏതെങ്കിലും മതക്കാര്&#x200d; ശത്രുതാമനോഭാവത്തോടെ പെരുമാറിയാല്&#x200d; അവരെ മിത്രങ്ങളാക്കി മാറ്റുന്ന സമീപനരീതി സ്വീകരിക്കണം. ജനങ്ങള്&#x200d;ക്കും രാജ്യത്തിനും നന്മയും ക്ഷേമവും കൈവരുത്തുന്ന വിഷയത്തില്&#x200d; സഹകരിച്ചുപ്രവര്&#x200d;ത്തിക്കണം. അതിക്രമം ആരുടെ ഭാഗത്തുനിന്നായിലും അതിന് കൂട്ടുനില്&#x200d;ക്കരുത്. തിന്മയെ അതേ രൂപത്തിലുള്ള തിന്മകൊണ്ടല്ല ചെറുക്കേണ്ടത്, മറിച്ച് നന്മകൊണ്ടാണ്. ഇപ്പറഞ്ഞ തത്വങ്ങളെല്ലാം വിശുദ്ധ വേദഗ്രന്ഥമായ ഖുര്&#x200d;ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.<br> പ്രവാചകന്റെ കാലത്ത് അമുസ്‌ലിം പ്രദേശമായ ഹബ്ശ- എത്യോപ്യ-യിലേക്ക് അഭയാര്&#x200d;ത്ഥികളായി പോയി അവിടെ സുരക്ഷിതത്വം ലഭിച്ച മുസ്‌ലിംകള്&#x200d; ഏതുകാലത്തും നാട്ടിലും ഒരു പാഠമാണ്. എത്ര സമര്&#x200d;ത്ഥമായ സമീപനമാണ് അവര്&#x200d; അവിടെ സ്വീകരിച്ചത്. അതുകൊണ്ട് അവരെ വിട്ടുതരാന്&#x200d; പോയ ശത്രുവിഭാഗത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യയിലും ഇതുപോലെ ഭൂരിപക്ഷ സമുദായവുമായി പ്രായോഗിക ചിന്തയിലധിഷ്ഠിതമായതും സമര്&#x200d;ത്ഥവുമായ സമീപനരീതി സ്വീകരിച്ച് അവരുടെ സ്‌നേഹവും സൗഹൃദവും ആര്&#x200d;ജിക്കേണ്ടതാണ്. എങ്കില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരില്&#x200d; ഏതെങ്കിലും ഭാഗത്തുനിന്ന് അനീതിയുണ്ടായാല്&#x200d; അവരുടെ രക്ഷക്ക്‌വേണ്ടി ഇതരമതസ്ഥരായ സഹോദരന്മാര്&#x200d; മുന്നിട്ടിറങ്ങണം.<br> ഇന്ത്യയില്&#x200d; ഇന്നത്തെ പരിതസ്ഥിതിയില്&#x200d; മുസ്‌ലിംകള്&#x200d;ക്ക് രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രീയമായി സ്വന്തമായി സംഘടിച്ചു അവരുടെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചോ, അവരെയും അവരുടെ സംസ്‌കാരത്തെയും അംഗീകരിക്കുന്ന മതേതര കക്ഷികളില്&#x200d; ചേര്&#x200d;ന്നോ പ്രവര്&#x200d;ത്തിക്കാവുന്നതാണ്. മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള ഭരണാധികാരികളുടെ അനീതിക്കുമുമ്പില്&#x200d; മൗനം അത്യാപത്താണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുമുതല്&#x200d;   കാക്കുന്നവരും കക്കുന്നവരും</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-6.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-6.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jul 2019 19:24:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132071</guid>

					<description><![CDATA[ടി.എച്ച് ദാരിമി ഖലീഫാഉമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിന് ഒരു പ്രവിശ്യാഗവര്&#x200d;ണ്ണര്&#x200d; ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്&#x200d;നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്&#x200d; പരമാവധി ലാഭിക്കുന്നതിലുള്ള താല്&#x200d;പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്&#x200d; അദ്ദേഹം ഇങ്ങനെ എഴുതി: &#8216;താങ്കളുടെ പേനയുടെ മുന നന്നായി നേര്&#x200d;പ്പിക്കുക, [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ടി.എച്ച് ദാരിമി</strong><br> ഖലീഫാഉമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിന് ഒരു പ്രവിശ്യാഗവര്&#x200d;ണ്ണര്&#x200d; ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്&#x200d;നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്&#x200d; പരമാവധി ലാഭിക്കുന്നതിലുള്ള താല്&#x200d;പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്&#x200d; അദ്ദേഹം ഇങ്ങനെ എഴുതി: &#8216;താങ്കളുടെ പേനയുടെ മുന നന്നായി നേര്&#x200d;പ്പിക്കുക, അക്ഷരങ്ങള്&#x200d; പരമാവധി ചെറുതാക്കുകയുംചെയ്യുക&#8217;. അക്ഷരങ്ങള്&#x200d; വലുതായിരുന്നതിനാല്&#x200d; കടലാസും പേനയുടെ കൃത്യത കുറവായതിനാല്&#x200d; മഷിയും അധികം ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ഖലീഫ പ്രകടിപ്പിക്കുന്നത്. പൊതു ഖജനാവില്&#x200d;നിന്നുള്ള പൊതുമുതല്&#x200d; ധൂര്&#x200d;ത്തടിക്കുന്നതും ദുര്&#x200d;വ്യയം ചെയ്യുന്നതുംവളരെയധികം സൂക്ഷിക്കുന്ന തരക്കാരനായിരുന്നു അദ്ദേഹം എന്നത് ഇത്തരം ധാരാളം നിലപാടുകള്&#x200d; വഴി ചരിത്രത്തില്&#x200d; സ്ഥാനം പിടിച്ചിട്ടുള്ളതാണ്. സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന അദ്ദേഹം ചരിത്രത്തില്&#x200d; വേറിട്ടുനില്&#x200d;ക്കുന്നതും ഇതുകൊണ്ടാണല്ലോ. ഒരുവ്യക്തിയുടെ ചരിത്രം എന്നതിലുപരി ഈ സംഭവം നല്&#x200d;കുന്ന സന്ദേശം പൊതുമുതല്&#x200d; ദുരുപയോഗം ചെയ്യുന്നതും അപഹരിക്കുന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്എന്നതാണ്. ഇതു രണ്ടാം ഉമറിന്റെ മാത്രം പ്രത്യേകതയല്ല എന്ന്ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാല്&#x200d; മനസ്സിലാകും. ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ കാലത്തിന്റെയോ പേരില്&#x200d; ഒതുക്കിനിര്&#x200d;ത്താനാവാത്തവിധം പല ഭരണാധികാരികളും ഈ സമീപനം പുലര്&#x200d;ത്തിയിരുന്നു. ധാര്&#x200d;മ്മികമായ അവബോധവും സത്യസന്ധതയുമെല്ലാമാണ് അതിന്റെ അളവുകോല്&#x200d;. അവയുള്ളവര്&#x200d; ഇത്തരം സൂക്ഷ്മതകള്&#x200d; കാണിക്കും. അല്ലാത്തവരുടെ കണ്ണും മനസ്സും എപ്പോഴും കുറുക്കേന്റതുപോലെ ഖജനാവിലായിരിക്കും.<br> പൊതുമുതലുകളോട് മനുഷ്യര്&#x200d;ക്ക് രണ്ടാം കണ്ണാണ്. അവ ശ്രദ്ധിക്കേണ്ടതില്ല എന്നും അതെന്തെങ്കിലുമായിക്കൊള്ളട്ടെ  എന്നുമുള്ള മനസ്ഥിതി. അല്ലെങ്കില്&#x200d; അതു താന്&#x200d; ശ്രദ്ധിക്കേണ്ടതില്ല എന്നോ അതിനെ ശ്രദ്ധിക്കേണ്ട ബാധ്യത തനിക്കല്ലഎന്നോ ഒക്കെയുള്ള ഒരു നിലപാട്. ഇതു തികച്ചും തെറ്റാണ്.ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കേണ്ടതല്ല സത്യത്തില്&#x200d; പൊതുമുതല്&#x200d;. മറിച്ച് അത് എല്ലാവരും നോക്കുകയും അങ്ങനെ ഏറ്റവും അധികം പരിഗണനയും പരിചരണവും ലഭിക്കുകയും ലഭിക്കേണ്ടതാണത്. എന്നാല്&#x200d; പുതിയകാലം ഈ ഉത്തരവാദിത്വത്തെ മറന്നിരിക്കുന്നു. ആയതിനാല്&#x200d; പൊതുമുതലുകളെല്ലാം വൃത്തിഹീനമായും തകര്&#x200d;ന്നും കിടക്കുന്നത്പതിവു കാഴ്ചയാണ്. ഒരു നഗരത്തില്&#x200d; നിരയായിതലയുയര്&#x200d;ത്തി നില്&#x200d;ക്കുന്ന കെട്ടിടങ്ങളില്&#x200d; െപാതുമുതല്&#x200d; ഏതാണ് എന്നത് വേഗം തിരിച്ചറിയാനാകും. ഭൂമിയില്&#x200d; ഏതാണ് പൊതുമുതല്&#x200d; ഭൂമി എന്നതു വേഗം കണ്ടുപിടിക്കാനാകും. കാരണം കൂട്ടത്തില്&#x200d; ഏറ്റവും വൃത്തിഹീനമായും തകര്&#x200d;ന്നും തരിശായും കിടക്കുന്നതായിരിക്കും പൊതുമുതല്&#x200d;. ഇതിങ്ങനെ വരാനുള്ള കാരണങ്ങള്&#x200d; അന്വേഷിക്കുമ്പോള്&#x200d; പൊതുമുതലിന്റെ ഒന്നാം ഉത്തരവാദിയായ ഭരണാധികാരിയുടെ ഗുരുതരമായ വീഴ്ചകളിലാണ് നാം എത്തിച്ചേരുക. അവര്&#x200d; വലിയവായില്&#x200d; പലതും പറയുന്നു എന്നല്ലാതെ കാര്യമായി പൊതു മുതല്&#x200d; സംരക്ഷിക്കാന്&#x200d; അവരൊന്നും ചെയ്യുന്നുണ്ടാവില്ല. അതു ചെയ്യാതിരിക്കാനുമുണ്ട്കാരണങ്ങള്&#x200d;. പൊതുമുതല്&#x200d; കാടുപിടിച്ചും അവഗണിക്കപ്പെട്ടും കിടക്കുമ്പോഴേ അവര്&#x200d;ക്ക്‌സൂത്രത്തില്&#x200d; അവ തട്ടിയെടുക്കാന്&#x200d; കഴിയൂ. ആരും ശ്രദ്ധിക്കുന്ന നിലയിലാകുമ്പോള്&#x200d; അതിനു കഴിഞ്ഞെന്നുവരില്ല. ഇതൊരു സൂത്രമാണ്. ഇതിലേറെ വലിയൊരുസൂത്രം ഇന്നത്തെ പല ഭരണാധികാരികള്&#x200d;ക്കുമുണ്ട്. അതു നേരെചൊവ്വെ ഖജനാവിനു തന്നെ തുളയുണ്ടാക്കി സ്വന്തം പോകറ്റിലേക്ക് പൊതുമുതല്&#x200d; ചോര്&#x200d;ത്തുക എന്നതാണ്. അവിടെയും ഇതേ തന്ത്രമാണ് പയറ്റുന്നത്. തന്റെ ചികിത്‌സ, കുടുംബത്തിന്റെ ജീവിതച്ചിലവുകള്&#x200d;, അനുബന്ധ സൗകര്യങ്ങള്&#x200d;, കുട്ടികളുടെ പഠനം തുടങ്ങി പലതിനും എന്നു പറഞ്ഞും ഈ ഊറ്റല്&#x200d; തുരടുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കാന്&#x200d; വേണ്ടി കണക്കിന്റെ കള്ളികളില്&#x200d; ചില അവ്യക്തതകള്&#x200d; ഉണ്ടാക്കിയും അതൊക്കെ കൈകാര്യം ചെയ്യാന്&#x200d; സ്വന്തക്കാരെ മാത്രം വെച്ചുമൊക്കെയാണ് ചിലര്&#x200d; വേലകളൊപ്പിക്കുന്നത്. ഭരണാധികാരികള്&#x200d;തന്നെ ഇങ്ങനെ പകല്&#x200d;ക്കൊള്ള നടത്തുമ്പോള്&#x200d; ഭരണീയരും ആ മനസ്ഥിതി പുലര്&#x200d;ത്തുന്നു. അതോടെ തത്വത്തില്&#x200d; പൊതുമുതല്&#x200d; കൂട്ടക്കൊള്ളക്കു വിധേയമാകുന്നു. ഇതുണ്ടാക്കുന്ന അരാചകത്വം ഇല്ലാതാക്കാനാണ് താളഭംഗമില്ലാത്ത ഒരുലോക ക്രമം ഉണ്ടാക്കിയെടുക്കാന്&#x200d; ശ്രമിക്കുന്ന ഇസ്‌ലാം പൊതുമുതലുകളുടെ കാര്യത്തില്&#x200d; ശക്തമായ നിലപാടുകളെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: &#8216;സത്യവിശ്വാസികളേ, നിങ്ങള്&#x200d; അറിഞ്ഞുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്&#x200d;പ്പിക്കപ്പെട്ടവയില്&#x200d;ചതിക്കുകയോ അരുത്&#8217; (അന്&#x200d;ഫാല്&#x200d;: 27). ഭരണാധികാരവും പൊതുനേതൃത്വവും കൈകാര്യകര്&#x200d;തൃത്വവുമെല്ലാം വിശ്വാസപൂര്&#x200d;വം ജനങ്ങള്&#x200d; ഏല്&#x200d;പ്പിക്കുന്ന കാര്യങ്ങളാണ്. അതില്&#x200d; ചതിക്കുകയും പൊതുമുതല്&#x200d; തട്ടിയെടുക്കുകയും ചെയ്യുന്നതിനെ നബി തിരുമേനി(സ)യും കടുത്ത ഭാഷയില്&#x200d; താക്കീതു ചെയ്യുന്നുണ്ട്. ഒരാളെ അല്ലാഹുഒരു കൈകാര്യച്ചുമതല ഏല്&#x200d;പ്പിക്കുകയും എന്നിട്ടവര്&#x200d; അതില്&#x200d; വഞ്ചന നടത്തി മരിച്ചുപോകുകയും ചെയ്താല്&#x200d; അവനു സ്വര്&#x200d;ഗം ഹറാമാണ് എന്നു നബി(സ) തന്നോട് പറഞ്ഞതായി മഅ്ഖല്&#x200d; ബിന്&#x200d; യസാര്&#x200d;(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണ് എന്നും എല്ലാഉത്തരവാദിത്വങ്ങളും വിചാരണക്കുവിധേയമാണ് എന്നും മറ്റൊരു ഹദീസില്&#x200d; കാണാം. അധികാരിയായതിന്റെ പേരില്&#x200d; ലഭിക്കുന്ന സമ്മാനങ്ങളുടെ കാര്യത്തില്&#x200d;വരെ ഇസ്‌ലാം നീരസം പുലര്&#x200d;ത്തുന്നത് ഈ കാര്യത്തിലുള്ള സൂക്ഷ്മതയാണ് കാണിക്കുന്നത്. <br> ഭരണാധികാരിക്ക് ഔദ്യോഗിക വേതനമുണ്ടെങ്കില്&#x200d; പിന്നെ അയാള്&#x200d; സമ്മാനം വാങ്ങിക്കരുത്  എന്നാണ്  നബി(സ) പറഞ്ഞത് (അബൂ ബുര്&#x200d;ദയില്&#x200d; നിന്നും അബൂദാവൂദ്). ബനൂ സുലൈം കുടുംബത്തിലേക്ക് പിരിവിനയച്ച ഒരാള്&#x200d; തുകയുമായി തിരിച്ചുവന്ന് ഇത് പിരിഞ്ഞുകിട്ടിയത്, ഇത് എനിക്കുകിട്ടിയത് എന്നിങ്ങനെ വേര്&#x200d;തിരിക്കുന്ന സംഭവം നബി(സ)യുടെ മുമ്പിലുണ്ടായി. അതിനോട് വളരെ വിക്ഷോപത്തോടെയായിരുന്നു നബി(സ) പ്രതികരിച്ചത് (ബുഖാരി) നേരത്തെ നാം പറഞ്ഞ ഇമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d;അസീസ്(റ) ഖലീഫയായതില്&#x200d; പിന്നെ ഇത്തരം സമ്മാനങ്ങള്&#x200d; പോലും സ്വീകരിക്കില്ലായിരുന്നു. ഒരിക്കല്&#x200d; ഒരാള്&#x200d; അദ്ദേഹത്തോടു ചോദിച്ചു: &#8216;നബി തിരുമേനി വാങ്ങുമായിരുന്നല്ലോ, പിന്നെയെന്താതാങ്കള്&#x200d; വാങ്ങിക്കാത്തത്?&#8217; അദ്ദേഹം പറഞ്ഞു: &#8216;നബിക്കതു ഹദിയയായിരുന്നു, നമുക്കത് തരുന്നത് കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈക്കൂലിയെന്ന നിലക്കാണ്&#8217;.<br> പൊതുമുതലുകള്&#x200d; പരിപൂര്&#x200d;ണ്ണമായ അര്&#x200d;ഥത്തില്&#x200d; സംരക്ഷിക്കപ്പെടുന്നതിനുവേണ്ടികൂടി ഇസ്‌ലാം ആവിഷ്‌കരിച്ച പദ്ധതിയാണ് വഖ്ഫ്. ഇത്തരം മുതലുകള്&#x200d; വഖ്ഫ് എന്ന പരിധിയില്&#x200d; വരുമ്പോള്&#x200d; അതിന് മാനിക്കപ്പെടേണ്ട ഒരു ആത്മീയ ഭാവം കൈവരും. ഇസ്‌ലാമിക വഖ്ഫ് നിയമങ്ങളില്&#x200d; പൊതുമുതല്&#x200d; ദാനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്&#x200d; പൂര്&#x200d;ണ്ണമായി പരിരക്ഷിക്കപ്പെടും. അതു നോക്കിനടത്താന്&#x200d; ചുമതലയുള്ളവര്&#x200d;ക്കാവട്ടെ മുതല്&#x200d; സംരക്ഷിക്കപ്പെടുന്നതിനുവേണ്ട എല്ലാ കര്&#x200d;ശന നിര്&#x200d;ദ്ദേശങ്ങളും നല്&#x200d;കുന്നുമുണ്ട്. അതോടൊപ്പമാണ് അതിന്റെ ആത്മീയ ഭാവം ഉള്ളത്. ഇതുവഴി പൊതുമുതലുകള്&#x200d; സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല ആ മുതലുകള്&#x200d; പൊതു നന്മക്കായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യും. നബി യുഗത്തിലെ ആദ്യത്തെ വഖഫ് ഖൈബറില്&#x200d; ഉമര്&#x200d;(റ) വഖഫ് ചെയ്ത തോട്ടമായിരുന്നു. പാവങ്ങളുടെ അന്നത്തിന്റെ ഒരു വലി ആശ്രയമായി ഇതുമാറി എന്നതാണ് അനുഭവം. അതോടൊപ്പം ഇതു വഖഫായതിനാല്&#x200d; അതിനു നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അതു കൈമോശം വന്നുപോയി. അക്കാലത്തെ സുപ്രധാന വഖ്ഫുകളില്&#x200d; ഇന്നും നിലനില്&#x200d;ക്കുന്ന ഒന്നാണ് ബിഅ്‌റുറൂമ. മദീനയിലെമുസ്‌ലിംകള്&#x200d;ക്കുവേണ്ടി ഉസ്മാന്&#x200d;(റ) നബിയുടെ നിര്&#x200d;ദ്ദേശത്തോടെ വാങ്ങുകയും വഖഫ് ചെയ്യുകയും ചെയ്ത ഈ കിണറും പരിസരവും സഊദികാര്&#x200d;ഷിക വകുപ്പിന്റെ കീഴില്&#x200d; ഇപ്പോഴും സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്നു.<br> മൊത്തത്തില്&#x200d; ഉത്തരവാദിത്വങ്ങളിലും ധാര്&#x200d;മ്മിക നിലപാടുകളിലും വിഘ്‌നം വരുമ്പോഴാണല്ലോ ലോകാന്ത്യം സംഭവിക്കുക. അതിനാല്&#x200d; പൊതുമുതലുകള്&#x200d; അന്യാധീനപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതുമെല്ലാം അന്ത്യനാളിന്റെ സൂക്ഷ്മലക്ഷണങ്ങളില്&#x200d; നബി(സ) എണ്ണിയതായി കാണാം. ജീവിതസൂക്ഷ്മത, ദൈവ ഭയം, ധാര്&#x200d;മ്മിക ചിന്ത തുടങ്ങിയവ കൈമോശം വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നതാവട്ടെ മനുഷ്യനില്&#x200d; ആര്&#x200d;ത്തിയും സ്വാര്&#x200d;ഥതയുമെല്ലാം വര്&#x200d;ധിക്കുമ്പോഴുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-6.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളം പറയുന്ന മന്ത്രിയും തെറ്റുതിരുത്താത്ത സര്&#x200d;ക്കാരും</title>
		<link>https://www.chandrikadaily.com/article-about-agriculture-issue.html</link>
					<comments>https://www.chandrikadaily.com/article-about-agriculture-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 01 Jul 2019 19:04:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131679</guid>

					<description><![CDATA[കുറുക്കോളി മൊയ്തീന്&#x200d; മൂന്നു വര്&#x200d;ഷത്തെ കര്&#x200d;ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്&#x200d;ക്കു പരിഹാരം കാണാന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില്&#x200d; അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്&#x200d; കര്&#x200d;ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. എന്നാല്&#x200d; ഇത് കര്&#x200d;ഷകര്&#x200d;ക്ക് സഹായകരമല്ല എന്നതാണ് വസ്തുത. ഇതേ [&#8230;]]]></description>
										<content:encoded><![CDATA[
<p>                                                                           <strong>കുറുക്കോളി മൊയ്തീന്&#x200d;</strong></p>



<p>മൂന്നു വര്&#x200d;ഷത്തെ കര്&#x200d;ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്&#x200d;ക്കു പരിഹാരം കാണാന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില്&#x200d; അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്&#x200d; കര്&#x200d;ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. എന്നാല്&#x200d; ഇത് കര്&#x200d;ഷകര്&#x200d;ക്ക് സഹായകരമല്ല എന്നതാണ് വസ്തുത.</p>



<p>ഇതേ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നയുടനെ 2016 ജൂണ്&#x200d; 8ന് പ്രഥമ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. നാളികേര സംഭരണം മുഴുവന്&#x200d; പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംഭരണ വില 27 രൂപയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്&#x200d;ഷത്തിലധികമായി ആ തീരുമാനങ്ങള്&#x200d; നടപ്പിലായില്ലെന്നു മാത്രമല്ല നടന്നുവന്നിരുന്ന സംഭരണം പാടെ നിലക്കുകയും ചെയ്തു. യു. ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് 2012ല്&#x200d; സംഭരണം ആരംഭിച്ചത് 389 കൃഷിഭവനുകളിലൂടെയായിരുന്നു. മുഴുവന്&#x200d; പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള്&#x200d; തുടങ്ങണമെന്നതു ഇടതു സംഘടനകളടക്കം എല്ലാവരുടെയും ആവശ്യമായിരുന്നു. എന്നാല്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; തിരിച്ചുവന്നപ്പോള്&#x200d; ഉള്ളതും ഇല്ലാതായി.</p>



<p>രാജ്യത്ത് പച്ചത്തേങ്ങ സംഭരണം ആദ്യമായി തീരുമാനിച്ചത് 2008ല്&#x200d; ഡോ. മന്&#x200d;മോഹന്&#x200d; സിങ് സര്&#x200d;ക്കാരായിരുന്നു. ഒരു നാളികേരത്തിന് 4.10 രൂപ വില നിശ്ചയിച്ച് സംഭരിക്കാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തില്&#x200d; മാത്രം സംഭരണം നടന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കര്&#x200d;ഷകരുടെ രോദനത്തിന് പരിഹാരം ഉണ്ടാക്കാന്&#x200d; മുഖ്യമന്ത്രിക്കോ സര്&#x200d;ക്കാരിനോ കഴിഞ്ഞില്ല. നാളികേര വില വളരെ താഴോട്ട് കൂപ്പുകുത്തി. ഒരെണ്ണത്തിന് രണ്ടു രൂപ പോലും കിട്ടാത്ത ഒരു കാലം കടന്നുപോയി. അക്കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പ് വന്നത്. പ്രധാന ചര്&#x200d;ച്ച നാളികേര വില തന്നെയായിരുന്നു. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; നല്ല ഇടപെടല്&#x200d; നടത്തി. 2012ല്&#x200d; പച്ചത്തേങ്ങ സംഭരണത്തിന് തീരുമാനിച്ചു.</p>



<p>കിലോക്ക് 14 രൂപയായിരുന്നു വില. ഇത് വലിയ മാറ്റം തന്നെയുണ്ടാക്കി. ഒരു നാളികേരത്തിന്റെ വില അഞ്ചുരൂപക്കും മുകളില്&#x200d; കടന്നു. ഘട്ടംഘട്ടമായി വര്&#x200d;ധന നടത്തി. 38 രൂപക്ക് വരെ സംഭരിച്ചു. വീണ്ടും സര്&#x200d;ക്കാര്&#x200d; മാറി. ഇടതു ഭരണം വന്നു. പിണറായി വിജയന്&#x200d; മുഖ്യമന്ത്രിയായി. നാളികേര സംഭരണം നിലച്ചു. വിലയിടിഞ്ഞു, കര്&#x200d;ഷകര്&#x200d; വലഞ്ഞു. ഉത്പാദന കമ്മിയും വര്&#x200d;ധിച്ച ആവശ്യവും കൂടിവന്നപ്പോള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ചെറിയ ആശ്വാസം കൈവന്നു വിലകൂടി 48 രൂപയിലെത്തി. ആവശ്യം കുറഞ്ഞപ്പോള്&#x200d; വില കുറഞ്ഞു. 25-27 രൂപയിലെത്തി. മൂന്ന് വര്&#x200d;ഷത്തിലധികമായി വിപണിയില്&#x200d; ഇടപെടാന്&#x200d; സര്&#x200d;ക്കാര്&#x200d; മുതിര്&#x200d;ന്നിട്ടില്ല. അവസാനം മുഖം മിനുക്കാനും തെറ്റുതിരുത്താനും തീരുമാനിച്ചതിന്റെ ഭാഗമായി നാളികേര സംഭരണത്തിനു തീരുമാനിച്ചിരിക്കുന്നു.</p>



<p>സര്&#x200d;ക്കാര്&#x200d; തീരുമാനം കര്&#x200d;ഷകര്&#x200d;ക്കു ആശ്വാസകരമല്ല. 27 രൂപ വില ലഭിച്ചാല്&#x200d; ഉത്പാദനച്ചെലവ് പോലും കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കില്ല. ചുരുങ്ങിയത് 40 രൂപയെങ്കിലും ഒരുകിലോ നാളികേരത്തിന് ലഭിക്കണം. എന്നാലേ ഉല്&#x200d;പാദനച്ചെലവെങ്കിലും നികത്തുകയുള്ളു. 2016-ല്&#x200d; ബജറ്റില്&#x200d; പ്രഖ്യാപിച്ച വില (27രൂപ) യുടെ കാലാനുസൃതമായ വര്&#x200d;ധനവ് പോലും കര്&#x200d;ഷകര്&#x200d;ക്ക് വകവെച്ചുകൊടുത്തിട്ടില്ല. മൂന്ന് വര്&#x200d;ഷംകൊണ്ട് കര്&#x200d;ഷകര്&#x200d;ക്ക് ഉത്പാദന ചെലവില്&#x200d; വലിയ വര്&#x200d;ധനവ് തന്നെ വന്നിരിക്കുന്നു. 600 രൂപയുണ്ടായിരുന്ന തൊഴിലാളികളുടെ കൂലി 800 രൂപയിലെത്തി. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലി തെങ്ങൊന്നിന് 30-ല്&#x200d; നിന്നും 40 രൂപയായി തേങ്ങ പൊളിക്കാനുള്ള കൂലി 75 പൈസയില്&#x200d; നിന്ന് ഒരു രൂപയായി വര്&#x200d;ധിച്ചു. 33.3 ശതമാനത്തിന്റെ വര്&#x200d;ധന. വളത്തിന്റെ വില 50 ശതമാനത്തിലധികമായാണ് വര്&#x200d;ധിച്ചിരിക്കുന്നത്. എന്നാല്&#x200d; ഇവയൊന്നും സര്&#x200d;ക്കാര്&#x200d; പരിഗണിക്കാന്&#x200d; പോലും തയ്യാറായിട്ടില്ല.</p>



<p>കൃഷിമന്ത്രി നിയമസഭയില്&#x200d; നടത്തിയ പ്രസ്താവന പത്രങ്ങളില്&#x200d; വായിക്കാന്&#x200d; കഴിഞ്ഞു. മന്ത്രി സുനില്&#x200d;കുമാര്&#x200d; പറയുന്നത് നാളികേര വില 25 രൂപക്ക് താഴേക്ക് വരുമ്പോഴാണ് സര്&#x200d;ക്കാര്&#x200d; സംഭരിക്കാറുള്ളത് എന്നാണ്. വലിയ കളവാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ സര്&#x200d;ക്കാര്&#x200d; അങ്ങിനെ ചെയ്തിരുന്നോ? ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; ചെയ്തിരുന്നത്? പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി പച്ചക്കള്ളം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചത്? ഈ സര്&#x200d;ക്കാരിന്റെ തുടക്കത്തില്&#x200d; നാളികേര വില ഇരുപതിനും താഴേക്ക് വന്നിരുന്നല്ലോ അന്ന് എന്തേ സംഭരിക്കാന്&#x200d; തയ്യാറാകാതിരുന്നത്? </p>



<p>സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച സംഭരണം എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രങ്ങള്&#x200d; പോലും തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ഉദ്ഘാടനവും പത്രപരസ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭരണം അതില്&#x200d; ഒതുങ്ങും എന്നാണ് അനുമാനിക്കേണ്ടത്. കാരണം കര്&#x200d;ഷകരോട് ആത്മാര്&#x200d;ത്ഥത കാണിച്ചിട്ടുള്ള യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; സഹകരണ മേഖലയിലൂടെ സംഭരിക്കാനാണ് ആദ്യം 2011-ല്&#x200d; തീരുമാനിച്ചിരുന്നത്. പിന്നീട് 100 കേന്ദ്രങ്ങള്&#x200d; തന്നെ നിശ്ചയിച്ചു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് കൃഷി ഭവനകളിലൂടെ സംഭരിക്കാന്&#x200d; തീരുമാനിച്ചിരുന്നത്. ഇടതു സര്&#x200d;ക്കാര്&#x200d; വീണ്ടും പിന്നിലേക്ക് പോവുകയാണ്. ആത്മാര്&#x200d;ത്ഥമായി ഇടപെടാനോ പ്രായോഗികമായി പ്രവര്&#x200d;ത്തിക്കാനോ സര്&#x200d;ക്കാര്&#x200d; തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്കൂടിയാണിത്. &#8216;അമ്മായിയും കുടിച്ച പാല്&#x200d; കഞ്ഞി&#8217; എന്ന് പറഞ്ഞപോലെയാണ് ഞങ്ങളും നടത്തി നാളികേര സംഭരണം എന്നു പറയാന്&#x200d; മാത്രമാണെങ്കില്&#x200d; ഇങ്ങിനിയൊക്കെ മതി. </p>



<p>യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലഘട്ടങ്ങളില്&#x200d; എഴുപതുകളില്&#x200d; തുടങ്ങിയ കശുവണ്ടി സംഭരണത്തിന്റെയും 1994 ലെ നെല്ലു സഭരണത്തിന്റെയും 2015 ലെ റബര്&#x200d; സംഭരണത്തിന്റെയും മഹത്തായ ചില മാതൃകകള്&#x200d; കേരളത്തിലുണ്ട്. അതു പഠിക്കാനെങ്കിലും അല്&#x200d;പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. ആ സംഭരണത്തിലൂടെ  വില ക്രമേണ ഉയര്&#x200d;ന്നുവരികയും കര്&#x200d;ഷകര്&#x200d;ക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. 2015 ലെ റബര്&#x200d; സംഭരണത്തിന് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചപ്പോള്&#x200d; മാര്&#x200d;ക്കറ്റില്&#x200d; റബ്ബറിന്റെ വില 90ന് താഴെയായിരുന്നു. അപ്പോഴാണ് 150 രൂപ വില നിശ്ചയിച്ച് ഉത്പാദക സംഘങ്ങളോട് സംഭരിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. ഇന്നിതാ റബര്&#x200d; വില ഉയര്&#x200d;ന്നു വരുന്നു. ആ മാതൃകയാണ് നാളികേര സംഭരണത്തിന്റെ കാര്യത്തിലും സര്&#x200d;ക്കാര്&#x200d; അവലംബിക്കേണ്ടത്.</p>



<p>സര്&#x200d;ക്കാരിന്റെ നയം കണ്ടാല്&#x200d; മനസ്സിലാവുന്നത് കര്&#x200d;ഷകരെ സഹായിക്കാനല്ല വ്യവസായികളെയും കുത്തകകളെയും സഹായിക്കാനാണ് വലിയ വെമ്പല്&#x200d; എന്നാണ്. നാളികേരത്തിന്റെ വില താഴോട്ട് വലിക്കുന്ന നയം ആരെയാണ് സഹായിക്കുക. നാളികേരത്തിനു മതിയായ വിലയാണിതെന്നാണ് സര്&#x200d;ക്കാര്&#x200d; വിളംബരം ചെയ്യുന്നത്. അതു വ്യവസായികളുടെ താല്&#x200d;പര്യമാണ്. ഇനിയും തെറ്റുതിരുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഐക്യജനാധിപത്യ കര്&#x200d;ഷക മുന്നണിയുടെ ഭാരവാഹികള്&#x200d; മന്ത്രിയെ നേരില്&#x200d; കണ്ടു ഇക്കാര്യങ്ങള്&#x200d; സംസാരിക്കുകയുണ്ടായി. മന്ത്രി കൈമലര്&#x200d;ത്തുകയാണുണ്ടായത്. 35രൂപയൊക്കെ നാളികേരത്തിന് കിട്ടണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഞാന്&#x200d; നിര്&#x200d;ദേശിച്ചത് 30 രൂപയായിരുന്നു പക്ഷേ അതു മന്ത്രിസഭ അംഗീകരിച്ചില്ലെന്നു  അവസാനം മന്ത്രി പറയുകയുണ്ടായി. 30 രൂപ പോലും ഒരു പാകപ്പെട്ട വിലയല്ല. എന്നാല്&#x200d; തുടക്കം എന്ന നിലക്ക് ആ വില എങ്കിലും അംഗീകരിക്കാന്&#x200d; കനിവ് കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്&#x200d;ത്ഥിക്കാനുള്ളത്.<br>
(സ്വതന്ത്ര കര്&#x200d;ഷക സംഘം പ്രസിഡണ്ടാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-agriculture-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോഷ്യല്&#x200d;മീഡിയ കാലത്തെ സി.പി.എം ബിംബങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/article-about-cpim-social-figures.html</link>
					<comments>https://www.chandrikadaily.com/article-about-cpim-social-figures.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 01 Jul 2019 18:59:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131675</guid>

					<description><![CDATA[വാസുദേവന്&#x200d; കുപ്പാട്ട് ക്ഷേത്രാരാധന ഉള്&#x200d;പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്&#x200d;ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്&#x200d;ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്&#x200d; പൂമൂടല്&#x200d; നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്&#x200d;മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള്&#x200d; പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്&#x200d;ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം. ആരാധനയും വ്യക്തിപൂജയും പാര്&#x200d;ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല്&#x200d; ഇ.എം.എസിനെ വരെ വിമര്&#x200d;ശനബുദ്ധിയോടെ സമീപിച്ച പാര്&#x200d;ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ [&#8230;]]]></description>
										<content:encoded><![CDATA[
<p>                                                                                   <strong>വാസുദേവന്&#x200d; കുപ്പാട്ട്</strong></p>



<p>ക്ഷേത്രാരാധന ഉള്&#x200d;പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്&#x200d;ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്&#x200d;ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്&#x200d; പൂമൂടല്&#x200d; നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്&#x200d;മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള്&#x200d; പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്&#x200d;ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം.</p>



<p> ആരാധനയും വ്യക്തിപൂജയും പാര്&#x200d;ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല്&#x200d; ഇ.എം.എസിനെ വരെ വിമര്&#x200d;ശനബുദ്ധിയോടെ സമീപിച്ച പാര്&#x200d;ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ നായനാര്&#x200d; തുടങ്ങിയ ജനകീയ നേതാക്കളും പാര്&#x200d;ട്ടിയുടെ കീഴില്&#x200d; നിന്നാണ് വളര്&#x200d;ന്നു പന്തലിച്ചത്. എന്നാല്&#x200d; ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; കൈവിട്ടിരിക്കുകയാണ്. സോഷ്യല്&#x200d; മീഡിയ എന്ന ദുര്&#x200d;ഭൂതം പാര്&#x200d;ട്ടിയെയും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്&#x200d;ട്ട്. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനം വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഒതുങ്ങുന്ന ഇക്കാലത്ത് ആരാധനയുടെ കാര്യം പറയാനുണ്ടോ എന്നാണ് പാര്&#x200d;ട്ടി ബന്ധുക്കളുടെ ചോദ്യം. </p>



<p><br> പറഞ്ഞുവന്നത് പാര്&#x200d;ട്ടിയേക്കാള്&#x200d; വളര്&#x200d;ന്നുപോകുന്ന ഒരു നേതാവിന്റെ കാര്യമാണ്. അത് മറ്റാരുമല്ല. പി. ജയരാജന്&#x200d; തന്നെ. വടകര പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ടുവെങ്കിലും പി. ജയരാജന്റെ രാഷ്ട്രീയമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല അല്&#x200d;പം കൂടിയിട്ടേയുള്ളുവെന്നാണ് ഒരു വിഭാഗം പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; പറയുന്നത്. കണ്ണൂരിന്റെ പൊന്നോമന പുത്രനായ ജയരാജനെ അണികളും ആരാധകരും എങ്ങനെയെല്ലാം പൂജിക്കുന്നില്ല! സാക്ഷാല്&#x200d; ശ്രീകൃഷ്ണന്റെ അവതാരം എന്നുവരെ പറഞ്ഞുകളഞ്ഞില്ലേ സഖാക്കള്&#x200d;. </p>



<p>ആര്&#x200d;.എസ്.എസ് സംഘം ശ്രീകൃഷ്ണാഷ്ടമി മഞ്ഞ പട്ടുടുത്ത് ആഘോഷിക്കുമ്പോള്&#x200d; നമുക്കും വേണം അത്തരത്തിലൊന്ന് എന്ന് തീരുമാനിച്ച നേതാവാണ് ജയരാജന്&#x200d;. പിന്നെ താമസിച്ചില്ല. കണ്ണൂര്&#x200d; തെരുവോരങ്ങളില്&#x200d; സി.പി.എം വക ജന്മാഷ്ടമി ആഘോഷം അരങ്ങേറി. അങ്ങനെയെല്ലാമാണ് ജയരാജന്&#x200d; സഖാക്കളുടെ ഒറ്റച്ചങ്കായി മാറിയത്. അതുകൊണ്ടുതന്നെ ഇരട്ടചങ്കിന് ഇവിടെ സ്ഥാനമില്ല. പാര്&#x200d;ട്ടിക്കുവേണ്ടി പട നയിച്ച് നിരവധി കഷ്ടനഷ്ടങ്ങള്&#x200d; ഏറ്റുവാങ്ങിയവനാണ് ജയരാജന്&#x200d;. അതിന് ത്യാഗം എന്നാണ് പാര്&#x200d;ട്ടി ഭാഷയില്&#x200d; പറയുക. ജയരാജന്&#x200d; അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്നൊക്കെ എതിരാളികള്&#x200d; പറയും.</p>



<p> അതാരും കണക്കിലെടുക്കേണ്ട. ഏതക്രമം കാണിച്ചും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; ഒരു കൂട്ടം അനുയായികളും ആരാധകരും ഉണ്ടാവുക സ്വാഭാവികം. ജയരാജേട്ടന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശ്രീകൃഷ്ണന്&#x200d; ആയുധമെടുത്തില്ല. അര്&#x200d;ജ്ജുനനെക്കൊണ്ട് ആയുധമെടുപ്പിച്ചു. കൗരവരോട് യുദ്ധം ചെയ്യിപ്പിച്ചു. ഒടുവില്&#x200d; എന്തുണ്ടായി. ഭീഷ്മര്&#x200d; ഉള്&#x200d;പ്പെടെയുള്ള കൗരവപ്പടയെ പാണ്ഡവന്മാര്&#x200d; തറപറ്റിച്ചു. </p>



<p>അതുപോലെയാണ് ജയരാജന്&#x200d;. അങ്ങനെയുള്ള ജയരാജനെ പാര്&#x200d;ട്ടി എതിരാളികള്&#x200d;ക്ക് വിട്ടുകൊടുക്കാന്&#x200d; സഖാക്കള്&#x200d;ക്ക് സാധിക്കില്ല. അവര്&#x200d; ജയരാജന്&#x200d; സഖാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അതിന് ആരും കണ്ണുരുട്ടിയിട്ട് കാര്യമില്ല. പി.ജെ ആര്&#x200d;മി ഇവിടെ വാഴുക തന്നെ ചെയ്യും. <br> ചെ ഗുവേരയുടെയും ഫിഡല്&#x200d; കാസ്‌ട്രോയുടെയും മറ്റും ഓര്&#x200d;മകള്&#x200d; ഇരമ്പാന്&#x200d; സമയമായി. അവരുടെ പട്ടാളക്കുപ്പായങ്ങളോട് ചേര്&#x200d;ത്തുവെക്കാവുന്ന ഒരു കുപ്പായം ജയരാജനെ അണിയിക്കണം. അതാണ് പി.ജെ ആര്&#x200d;മിയുടെ ഉള്ളിലിരിപ്പ്. സഖാവ് പിണറായി വിജയന് ഇതില്&#x200d; കാര്യമില്ല. സഖാവ് നാടു ഭരിക്കട്ടെ. കണ്ണൂരിലെ പാര്&#x200d;ട്ടി ഭരിക്കാന്&#x200d; വരേണ്ട. അതിന് പി.ജെ ആര്&#x200d;മിയുണ്ട്. </p>



<p><br> കാര്യങ്ങള്&#x200d; ഇങ്ങനെയൊക്കെയാണെങ്കിലും പാര്&#x200d;ട്ടി നേതൃത്വത്തിന് വെറുതെയിരിക്കാന്&#x200d; സാധിക്കുമോ? പാര്&#x200d;ട്ടി തത്വശാസ്ത്രത്തേക്കാള്&#x200d; വളര്&#x200d;ന്ന ഒരു നേതാവിനെ എന്തുചെയ്യും. ആരാധനയുടെ രൂപവും സ്വഭാവവും ഒന്നു നിയന്ത്രിക്കുക തന്നെ. അതാണ് പിണറായി ചെയ്തത്. ഇത്തരം ബിംബാരാധന ഇവിടെ പറ്റില്ല എന്ന് കര്&#x200d;ശന നിര്&#x200d;ദേശം കൊടുത്തിരിക്കുകയാണ്. പാര്&#x200d;ട്ടിയാണ് വലുത്. നേതാവല്ല എന്ന് കട്ടായമായി പറഞ്ഞു. ഫ്‌ളക്‌സ് ബോര്&#x200d;ഡുകളും മറ്റും എടുത്തുമാറ്റാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. ജയരാജന്റെ അപ്രമാദിത്വം അംഗീകരിക്കാന്&#x200d; പറ്റില്ലെന്ന് പിണറായി പരസ്യമായി പറഞ്ഞു. അഥവാ പറയാതെ പറഞ്ഞു. എന്നിട്ടെന്ത്? സോഷ്യല്&#x200d; മീഡിയയില്&#x200d; ആഘോഷത്തിന് ഒട്ടും കുറവില്ല. ഒടുവില്&#x200d; ജയരാജന്&#x200d; തന്നെ മട്ടുപ്പാവിലെത്തി ആരാധകരോട് അപേക്ഷിച്ചു എന്നെ ആരാധിക്കുന്നതിന്റെ കടുപ്പം ഒന്നു കുറക്കൂ പ്ലീസ്… അതും ഏറ്റിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പി.ജെയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒരു കുറവും വരുത്തില്ല എന്നാണ് കണ്ണൂര്&#x200d; സഖാക്കളുടെ നിലപാട്. ഇതെല്ലാം കണ്ട് കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിയെടുത്ത എം.വി ജയരാജന്&#x200d; മൂക്കത്ത് വിരല്&#x200d;വെക്കുന്നു. ഇതിന്റെയെല്ലാം മുന്നില്&#x200d; ഞാനാര്? മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ഇ.പി ജയരാജനാവട്ടെ ഇതൊന്നും ഞാന്&#x200d; കണ്ടില്ല, കേട്ടില്ല എന്ന മട്ടില്&#x200d; നടക്കുകയാണ്. </p>



<p><br> പി.ജെ ആര്&#x200d;മി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; പാര്&#x200d;ട്ടിഗ്രാമങ്ങളില്&#x200d;നിന്ന് നീക്കിതുടങ്ങി. പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ബോര്&#x200d;ഡുകള്&#x200d; മാറ്റിയത്. എന്നാല്&#x200d;, പി. ജയരാജന്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്&#x200d; സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; ഇപ്പോഴും അവിടെയുണ്ട്. അത് മാറ്റാന്&#x200d; സാധിച്ചിട്ടില്ല. ജയരാജ സ്തുതികളുമായി അത്തരം ബോര്&#x200d;ഡുകള്&#x200d; അന്തരീക്ഷത്തില്&#x200d; ഉയര്&#x200d;ന്നു നില്&#x200d;ക്കുമ്പോള്&#x200d; പുതിയ ബോര്&#x200d;ഡുകള്&#x200d; മാറ്റിയിട്ട് എന്തുകാര്യം എന്നാണ് പാര്&#x200d;ട്ടിയിലെ ചിലര്&#x200d; ചോദിക്കുന്നത്. അതിനിടെ ഫെയ്‌സ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന അഭിപ്രായവും ഉയര്&#x200d;ന്നിട്ടുണ്ട്. </p>



<p>ഇത്തരമൊരു നിര്&#x200d;ദേശം പി. ജയരാജനില്&#x200d; നിന്നുതന്നെയാണത്രെ ഉയര്&#x200d;ന്നുവന്നത്. ഇക്കാര്യത്തില്&#x200d; ആരാധകര്&#x200d;ക്ക് ഏകാഭിപ്രായമില്ല. ചിലര്&#x200d; പഴയ പേരില്&#x200d; തന്നെ തുടരണം എന്നു പറയുന്നു. ചിലര്&#x200d; പേര് മാറ്റണമെന്ന ജയരാജന്റെ ഇംഗിതം നടക്കട്ടെ എന്ന് കരുതുന്നു. ഏതായാലും ഫെയ്‌സ്ബുക്ക് തീരെ വേണ്ട എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യല്&#x200d;മീഡിയയെ അങ്ങനെ ഉപേക്ഷിക്കാന്&#x200d; പറ്റില്ലെന്ന് സോഷ്യലിസ്റ്റ് സന്ദേശം വഹിക്കുന്ന പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് ഏതായാലും അറിയാം. <br> അതിനിടെ ജയരാജനെ ഒതുക്കാന്&#x200d; പാര്&#x200d;ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി കരന്യൂസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണത്രെ ടിയാനെ വടകരയില്&#x200d; മത്സരിപ്പിച്ചത്. എങ്ങാനും പാര്&#x200d;ലമെന്റില്&#x200d; പോയി തുലയട്ടെ എന്നാണ് ഇക്കൂട്ടര്&#x200d; കരുതിയത്. എന്നാല്&#x200d; അത് വിജയിച്ചില്ല. ജയരാജന്&#x200d; വീണ്ടും കണ്ണൂരില്&#x200d; പൊങ്ങി. പാര്&#x200d;ട്ടി സെക്രട്ടറി സ്ഥാനം നേരത്തെ വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്ന തിണ്ണബലത്തിലാണ് ഇപ്പോള്&#x200d; ഇരിപ്പും നടപ്പും. അങ്ങനെ പാര്&#x200d;ട്ടിയില്&#x200d; ഒരു അരുക്കാക്കാന്&#x200d; ചിലര്&#x200d; നടത്തിയ കുത്സിതശ്രമം സഖാവ് ജയരാജന്&#x200d; തിരിച്ചറിയുന്നുണ്ട്. </p>



<p>അതിനുള്ളമറുമരുന്നാണോ ആരാധകര്&#x200d; ഫെയ്‌സ്ബുക്ക് വഴി തയാറാക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്. <br> ഏതായാലും കണ്ണൂര്&#x200d; പാര്&#x200d;ട്ടിക്കകത്ത് ജയരാജനിസവും ജയരാജനല്ലാത്ത ഇസവും പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഒരു കാലത്ത് പിണറായിയും കോടിയേരിയും ജയരാജന്മാരും അടക്കിവാണ കണ്ണൂര്&#x200d; സാമ്രാജ്യത്തിന് വിള്ളല്&#x200d; വീണിരിക്കുന്നു. വിഭാഗീയത എന്നാണ് ആ വിള്ളലിനെ വിളിക്കേണ്ട പേര്. വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത അവസാനിച്ചു എന്ന് സമാധാനിച്ചിരുന്ന പാര്&#x200d;ട്ടിക്ക് പുതിയ നീക്കങ്ങള്&#x200d; തലവേദനയാവുകയാണ്. എന്തെല്ലാം പുതിയ തര്&#x200d;ക്കങ്ങളും അസ്വസ്ഥതകളുമാണ് പ്രസ്ഥാനത്തെ പൊതിയുന്നത്? സി.ഒ.ടി നസീര്&#x200d; വധശ്രമക്കേസ്, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ… ഇവിടെയെല്ലാം ഒരു ഭാഗത്ത് ജയരാജനുണ്ട്. സി.ഒ.ടി നസീര്&#x200d; വധശ്രമക്കേസില്&#x200d; പാര്&#x200d;ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും തലശ്ശേരി എം.എല്&#x200d;.എ ഷംസീറിന്റെ പേര് ഉയര്&#x200d;ന്നുകേള്&#x200d;ക്കുകയാണ്. </p>



<p>ഷംസീറിന്റെ അടുത്ത അനുയായികള്&#x200d; അറസ്റ്റിലായി. ആന്തൂരില്&#x200d; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പ്രേരണയായത് നഗരസഭ ചെയര്&#x200d;പേഴ്‌സണ്&#x200d; പി.കെ ശ്യാമളയുടെ കടുത്ത നിലപാടാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയരാജന്റെ ശിപാര്&#x200d;ശ എത്തിയതോടെയാണത്രെ നഗരസഭ അധ്യക്ഷ ചുവപ്പ് കണ്ട കാളയെ പോലെ പ്രക്ഷുബ്ധയായത്. എന്നാല്&#x200d; പിന്നെ കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്ററിന് അനുമതി നല്&#x200d;കുന്ന പ്രശ്‌നമേയില്ല എന്നാണ് ചെയര്&#x200d;പേഴ്‌സണ്&#x200d; പറഞ്ഞത്. സി.പി. എം ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള ടീച്ചര്&#x200d;ക്ക് ഈ സംഭവത്തില്&#x200d; പിഴവ് പറ്റിയെന്ന് പി. ജയരാജന്&#x200d; ഉറപ്പിച്ചുപറയുമ്പോള്&#x200d; നഗരസഭ അധ്യക്ഷയെ തൊടാന്&#x200d; പറ്റില്ലെന്നാണ് പിണറായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. പി. ജയരാജനെ ഒതുക്കാന്&#x200d; പാര്&#x200d;ട്ടിയില്&#x200d; കൂട്ടായ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പിണറായിയും കോടിയേരിയും മറ്റു ജയരാജന്മാരും പി.ജെയെ ഒതുക്കുന്ന കാര്യത്തില്&#x200d; ഒറ്റക്കെട്ടാണ് എന്നുവേണം കരുതാന്&#x200d;. </p>



<p><br> പാര്&#x200d;ട്ടിയുടെ ശാക്തിക ചേരിയായിരുന്ന കണ്ണൂര്&#x200d; ലോബി പുതിയ സമവാക്യങ്ങള്&#x200d; തേടുകയാണ്. പി.ജെയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജയരാജന് പക്ഷേ അണികളുണ്ട്. ആരാധകരും കുറവല്ല. തെരുവിലെ ഫ്‌ളക്‌സുകള്&#x200d; പാര്&#x200d;ട്ടി അധികാരം ഉപയോഗിച്ച് നീക്കം ചെയ്യാം. എന്നാല്&#x200d; സോഷ്യല്&#x200d; മീഡിയയിലെ തരംഗങ്ങളെ എങ്ങനെ പ്രതിരോധിക്കും. സാക്ഷാല്&#x200d; ജയരാജന്&#x200d; പറഞ്ഞിട്ടുപോലും ആരാധകര്&#x200d; അടങ്ങുന്നില്ല. അപ്പോള്&#x200d; പിന്നെ മറ്റുള്ളവര്&#x200d; പറഞ്ഞിട്ട് എന്തുകാര്യം. </p>



<p>അതിനിടയിലാണ് ബിനോയി കോടിയേരിയുടെ വിഷയം കത്തിപടരുന്നത്. തെരഞ്ഞെടുപ്പ് വേളയില്&#x200d; പോലും പുറത്തുകടക്കാതെ സൂക്ഷിച്ചുവെച്ച ബിനോയി വിഷയം ഇപ്പോള്&#x200d; പുറത്തുവന്നതിന്റെ പിന്നില്&#x200d; ആരായിരിക്കും എന്ന അന്വേഷണവും പാര്&#x200d;ട്ടിക്കകത്ത് ശക്തമാണ്. ഭാവിയില്&#x200d; അതും പി.ജെയുടെ നേരെ വന്നു കൂടായ്കയില്ല. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; നേരിട്ട കനത്ത പരാജയം ഇരുത്തി ചിന്തിപ്പിക്കേണ്ട നിര്&#x200d;ണായക സന്ധിയില്&#x200d; തന്നെയാണ് വിഭാഗീയതയുടെ പുതിയ അവസ്ഥകള്&#x200d; നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വരുംനാളുകളില്&#x200d; പാര്&#x200d;ട്ടി ഇതിനെ എങ്ങനെ നേരിടും എന്നാണ് ഇനി അറിയാനുള്ളത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-cpim-social-figures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴക്കാലം ആസ്വദിക്കാം രോഗങ്ങളെ അകറ്റാം</title>
		<link>https://www.chandrikadaily.com/how-to-avoid-rain-dieases-article.html</link>
					<comments>https://www.chandrikadaily.com/how-to-avoid-rain-dieases-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 28 Jun 2019 18:57:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131420</guid>

					<description><![CDATA[ഡോ. എം.പി മണി സാഹിത്യകാരന്മാരുടെ മനസ്സില്&#x200d; നിറപ്പകിട്ടാര്&#x200d;ന്ന മാരിവില്ലുകള്&#x200d; വിരിയിക്കാന്&#x200d; ശക്തിയുള്ളതാണ് മഴ. വിത്തിറക്കാന്&#x200d; സമയമായി എന്നറിയിക്കുന്ന വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും വിളിക്ക് അകമ്പടിയായി പുതുവര്&#x200d;ഷത്തിന്റെ ഹര്&#x200d;ഷമഴയായി എത്തുന്ന മേടമാസത്തിലെ മഴ മുതല്&#x200d; മീനമാസത്തിലെ സൂര്യന്റെ തീമഴ വരെ ഓരോ മാസത്തെയും മഴയെക്കുറിച്ച് പറയാറുണ്ട്. ഈ മഴകളില്&#x200d; മഞ്ഞുമഴയും കുളിരുമഴയും ഇടിപൊടിയോടെയുള്ള ഇടവമഴയും എല്ലാം വളരെ ഭംഗിയായിട്ടാണ് ആസ്വദിക്കാറ്. കുട്ടികള്&#x200d;ക്ക്, കോരിച്ചൊരിയുന്ന മഴക്കാലം ആഹ്ലാദത്തിന്റെ കാലമാണ്. മഴക്കാലത്ത് മുറ്റത്ത് നിറഞ്ഞ് നില്&#x200d;ക്കുന്ന വെള്ളത്തില്&#x200d; തുള്ളിച്ചാടുകയും കടലാസ് വഞ്ചിയിറക്കി [&#8230;]]]></description>
										<content:encoded><![CDATA[
<p>                                                                                 <strong>ഡോ. എം.പി മണി </strong></p>



<p>സാഹിത്യകാരന്മാരുടെ മനസ്സില്&#x200d; നിറപ്പകിട്ടാര്&#x200d;ന്ന മാരിവില്ലുകള്&#x200d; വിരിയിക്കാന്&#x200d; ശക്തിയുള്ളതാണ് മഴ. വിത്തിറക്കാന്&#x200d; സമയമായി എന്നറിയിക്കുന്ന വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും വിളിക്ക് അകമ്പടിയായി പുതുവര്&#x200d;ഷത്തിന്റെ ഹര്&#x200d;ഷമഴയായി എത്തുന്ന മേടമാസത്തിലെ മഴ മുതല്&#x200d; മീനമാസത്തിലെ സൂര്യന്റെ തീമഴ വരെ ഓരോ മാസത്തെയും മഴയെക്കുറിച്ച് പറയാറുണ്ട്. ഈ മഴകളില്&#x200d; മഞ്ഞുമഴയും കുളിരുമഴയും ഇടിപൊടിയോടെയുള്ള ഇടവമഴയും എല്ലാം വളരെ ഭംഗിയായിട്ടാണ് ആസ്വദിക്കാറ്.</p>



<p> കുട്ടികള്&#x200d;ക്ക്, കോരിച്ചൊരിയുന്ന മഴക്കാലം ആഹ്ലാദത്തിന്റെ കാലമാണ്. മഴക്കാലത്ത് മുറ്റത്ത് നിറഞ്ഞ് നില്&#x200d;ക്കുന്ന വെള്ളത്തില്&#x200d; തുള്ളിച്ചാടുകയും കടലാസ് വഞ്ചിയിറക്കി കളിക്കുകയും ചെയ്യുന്നത് മനസ്സില്&#x200d; സന്തോഷം നിറയുന്ന അവസരങ്ങളാണ്. ഒപ്പം, ആസ്പത്രികള്&#x200d;ക്കും ഡോക്ടര്&#x200d;മാര്&#x200d;ക്കും ശുക്രദശയു മഴക്കാലത്ത് ആസ്പത്രികളില്&#x200d; നല്ല തിരക്കായിരിക്കും, ജലദോഷം, പനി, വയറിളക്കം, വയറുകടി, വാതം, പുറംവേദന, ശ്വാസംമുട്ടല്&#x200d; തുടങ്ങിയ രോഗങ്ങള്&#x200d; ഉള്ളവര്&#x200d;ക്ക് മഴക്കാലം അത്ര സന്തോഷപ്രദമായിരിക്കുകയില്ല. </p>



<p>സത്യത്തില്&#x200d; ഏറെ സന്തോഷകരമായി ചെലവഴിക്കാവുന്നതാണ് മഴക്കാലം. മഴക്കാലത്ത് വരുന്നത് മുന്&#x200d;കൂട്ടി കാണാതിരിക്കുകയും ചില മുന്&#x200d;കരുതലുകള്&#x200d; എടുക്കാതിരിക്കുകയും ചെയ്യുന്നവര്&#x200d;ക്ക് മഴക്കാലം അത്ര സന്തോഷകരമാകുകയില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലിന്യങ്ങള്&#x200d; നിറഞ്ഞ് ഒഴുകുന്ന വെള്ളവുമായിരിക്കും എവിടെയും. സൂര്യപ്രകാശം കുറഞ്ഞ അന്തരീക്ഷവും മാലിന്യങ്ങള്&#x200d; നിറഞ്ഞ വെള്ളവും പല രോഗങ്ങള്&#x200d;ക്കും കാരണമാകാം.</p>



<p> ഗ്യാസ്‌ട്രോ എന്ററൈറ്റിസ്, ജലദോഷം, ചുമ, വയറുകടി, ശ്വാസംമുട്ട് എന്നിവയാണ് മഴക്കാല രോഗങ്ങളില്&#x200d; പ്രധാനപ്പെട്ടവ. നീണ്ടകാലം നിലനില്&#x200d;ക്കുന്ന രോഗങ്ങളായ സന്ധിവാതം, പുറംവേദന, സ്‌പോണ്&#x200d;ഡിലൈറ്റിസ്, പഴകിയ വയറിളക്കം എന്നീ രോഗങ്ങള്&#x200d; ഉള്ളവര്&#x200d;ക്ക് മഴക്കാലം രോഗാവസ്ഥ കൂടുതലാകുന്നതാണ്. ശ്വാസകോശ രോഗങ്ങള്&#x200d; ഉള്ളവരില്&#x200d; തണുപ്പും കാറ്റും മഴയും ഉള്ള അന്തരീക്ഷം പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണമാകുന്നതിനും കാരണമാകാറുണ്ട്.</p>



<p><br> മാലിന്യങ്ങള്&#x200d; വേണ്ടപോലെ നശിപ്പിക്കാതിരിക്കുന്നതും നല്ല സംവിധാനങ്ങള്&#x200d; ഇല്ലാത്ത അഴുക്ക്ചാലുകളുമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്&#x200d; മഴക്കാലത്ത് കൂടുതല്&#x200d; ഉണ്ടാകുന്നതിന് കാരണം. അങ്ങനെയാണ് മഴക്കാലങ്ങളില്&#x200d; പകര്&#x200d;ച്ചപ്പനികളും മഞ്ഞപ്പിത്തവും കോളറയും ഗ്യാസ്‌ട്രോ എന്ററൈറ്റിസുമൊക്കെ ദുരിതത്തിലാക്കുന്നത്. </p>



<p>മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പകര്&#x200d;ച്ചവ്യാധികള്&#x200d;ക്കെതിരെയുള്ള മുന്&#x200d;കരുതലുകള്&#x200d; എടുക്കുന്നത് നല്ലതാണ്. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്&#x200d; ഉപയോഗിക്കുക, വഴിയോരങ്ങളില്&#x200d; വില്&#x200d;ക്കുന്ന ആഹാരങ്ങള്&#x200d; കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക, പാചകം ചെയ്ത ആഹാരങ്ങള്&#x200d; ഈച്ച കയറാതെ അടച്ച് വെക്കുക, വീട്ടില്&#x200d; മുഴുവനും, പ്രത്യേകിച്ച് അടുക്കളയിലും ഊണ് മുറിയിലും നല്ല വൃത്തി സൂക്ഷിക്കുക, ആര്&#x200d;ക്കെങ്കിലും പകരാന്&#x200d; സാധ്യതയുള്ള രോഗം ഉണ്ടായാല്&#x200d;, അവരെ പ്രത്യേകമായി ഒരു മുറിയില്&#x200d; താമസിപ്പിക്കുകയും അവരുടെ വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുക.</p>



<p><br> മഴക്കാലത്ത് വീട്ടിലെ ആര്&#x200d;ക്കെങ്കിലും ഛര്&#x200d;ദ്ദിയോ, വയറിളക്കമോ കാണുകയാണെങ്കില്&#x200d; ഉടനെ തന്നെ ഡോക്ടറെ കാണണം. ആസ്പത്രിയില്&#x200d; കിടക്കണം എന്നാണ് ഡോക്ടര്&#x200d; പറയുന്നതെങ്കില്&#x200d; അനുസരിക്കുക. ശരീരത്തിലെ ജലാംശം ക്രമത്തിലധികം നഷ്ടപ്പെടുന്ന അവസ്ഥ ചിലപ്പോള്&#x200d; ഗുരുതരാവസ്ഥയിലേക്ക് നയിക്കാവുന്നതാണ്. വളരെ ചെറിയ തോതിലുള്ള അസ്വസ്ഥതകള്&#x200d; മാത്രമാണ് അനുഭവപ്പെടുന്നതെങ്കില്&#x200d; ഡോക്ടറെ കാണണമെന്ന് അത്ര നിര്&#x200d;ബന്ധമൊന്നുമില്ല. ലളിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഗൃഹൗഷധികള്&#x200d; പ്രയോഗിച്ച് നോക്കാവുന്നതാണ്. ദഹനക്ഷയവും വയര്&#x200d; അല്&#x200d;പം വീര്&#x200d;ത്തിരിക്കുന്നതായും തോന്നുകയാണെങ്കില്&#x200d; അല്&#x200d;പം ഉലുവയോ, ഉലുവയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളമോ, ചെറുചൂടോടെ പല പ്രാവശ്യമായി കുടിച്ചാല്&#x200d; സുഖം കിട്ടും.</p>



<p><br> വയറുവേദന ഉണ്ടാവുകയാണെങ്കില്&#x200d; ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്&#x200d; അരനുള്ള് ഉപ്പ് ചേര്&#x200d;ത്ത് ചെറുനാരങ്ങ ചൂടോടെ കഴിച്ചാല്&#x200d; മതിയാകും. വയറിളകുകയാണെങ്കില്&#x200d; വേവിച്ച ഏത്തപ്പഴവും തിളപ്പിച്ചാറിയ മോരും ചേര്&#x200d;ത്തുണ്ടാക്കിയ മിശ്രിതം നല്ല ഫലം ചെയ്യും. വയറുകടിയാണെങ്കില്&#x200d; മാതളനാരങ്ങയുടെ തോടും മഞ്ഞളും ചതച്ചിട്ട് തിളപ്പിച്ച മോര് ചെറുചൂടോടെ കുടിക്കുക. മഴക്കാലത്ത് കറികളില്&#x200d; ഇഞ്ചി ചേര്&#x200d;ക്കുന്നത് നല്ലതാണ്. വയറില്&#x200d; അസുഖങ്ങള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; അത് കുറെയേറെ ഉപകരിക്കും. അല്&#x200d;പം ഇഞ്ചിയും കുരുമുളക് പൊടിയും ചേര്&#x200d;ത്തുണ്ടാക്കിയ കടുംചായ പതിവായി കുടിച്ചാല്&#x200d; തന്നെ ജലദോഷം, പനി, ചുമ എന്നിവ ബാധിക്കുകയില്ല. ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്&#x200d; ഒരുനുള്ള് ഉപ്പ് ചേര്&#x200d;ത്ത് കവിള്&#x200d; കൊള്ളുന്നതും നല്ലതാണ്.</p>



<p><br> മഴ നനയാതിരിക്കലാണ് നല്ലത്. മഴ കൊള്ളേണ്ടി വരികയാണെങ്കില്&#x200d; വീട്ടില്&#x200d; വന്ന ഉടനെ നന്നായി തോര്&#x200d;ത്തി ചൂടുവെളളമോ, ചൂടുള്ള കാപ്പിയോ, ചായയോ കുടിച്ചാല്&#x200d; മതി. ഇതില്&#x200d; ഇഞ്ചി ചേര്&#x200d;ക്കുകയും ചെയ്താല്&#x200d; വളരെ നല്ലതായിരിക്കും. മഴക്കാല രോഗങ്ങള്&#x200d;ക്ക് ഫലപ്രദവും ഒപ്പം സുരക്ഷിതവും ആയ ചില ആയുര്&#x200d;വേദ മരുന്നുകള്&#x200d; ഓര്&#x200d;മ്മിച്ചിരിക്കുന്നത് നല്ലതാണ്.<br> മഴക്കാലത്ത് ഉണ്ടാകുന്ന ജലദോഷം, ചുമ, പനി എന്നിവക്ക് സുദര്&#x200d;ശന ചൂര്&#x200d;ണം വളരെ ഫലപ്രദമാണ്. കഴിക്കുവാനുള്ള സൗകര്യത്തിനായി ഇത് ഇപ്പോള്&#x200d; ടാബ്‌ലറ്റ് രൂപത്തില്&#x200d; ലഭ്യമാണ്. ഈ സുദര്&#x200d;ശന ചൂര്&#x200d;ണം തന്നെ സന്ധികളിലെ വേദന, പുറംവേദന, പേശികളിലെ വലിഞ്ഞുമുറുക്കം എന്നിവക്കും ഉപയോഗിക്കാവുന്നതാണ്.</p>



<p> എപ്പോഴെങ്കിലും പഴകിയ ആഹാരം കഴിച്ചതിന്റെ ഫലമായോ, അല്ലാതെയോ ഉണ്ടാകുന്ന വയറുവേദന, ഇടക്കിടെ കക്കൂസില്&#x200d; പോകണമെന്ന തോന്നല്&#x200d;, കക്കൂസില്&#x200d; പോയാല്&#x200d; അല്&#x200d;പം വീതം മാത്രം പോകുക എന്നീ അവസ്ഥകളില്&#x200d; ഹിംഗുവചാദി ചൂര്&#x200d;ണം, ദാഡിമാഷ്ടക ചൂര്&#x200d;ണം എന്നിവയില്&#x200d; ഏതെങ്കിലും ഒന്ന് ഇഞ്ചിയും മഞ്ഞളും ചേര്&#x200d;ത്ത് കാച്ചിയ മോരില്&#x200d; ചേര്&#x200d;ത്ത് ചെറുചൂടോടെ കഴിക്കുന്നത് ഗുണം ചെയ്യും.</p>



<p><br> കുട്ടികളില്&#x200d; ജലദോഷം, പനി, ചുമ തുടങ്ങിയവ കാണുമ്പോള്&#x200d; ഗോപീചന്ദനാദി ഗുളിക, പനിക്കൂര്&#x200d;ക്കയില വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്&#x200d; ചേര്&#x200d;ത്ത് കൊടുത്താല്&#x200d; ആശ്വാസം ലഭിക്കുന്നതാണ്. ഇതൊക്കെ പൊതുവെ ഉപയോഗിക്കാവുന്ന ചില ചികിത്സകളായി മാത്രം കരുതിയാല്&#x200d; മതി. ഫലം കാണുന്നില്ലെങ്കില്&#x200d; എത്രയും വേഗം ഡോക്ടറെ കാണണം. വേണ്ടതും വേണ്ടാത്തതുമൊക്കെ അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്&#x200d;ക്ക് മഴക്കാലം ഒരു പ്രശ്‌നവും ഉണ്ടാക്കുകയില്ല. മാത്രമല്ല, മഴക്കാലത്തിന്റെ സൗന്ദര്യവും കുളിര്&#x200d;മയും വേണ്ടുവോളം ആസ്വദിക്കുകയും ആകാം.<br> </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-to-avoid-rain-dieases-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാസിസം വീഴും നീതി ജയിക്കും</title>
		<link>https://www.chandrikadaily.com/interview-of-shwetha-bhatt-about-sanjeev-bhatt.html</link>
					<comments>https://www.chandrikadaily.com/interview-of-shwetha-bhatt-about-sanjeev-bhatt.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 28 Jun 2019 18:52:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<category><![CDATA[shewtha bhattu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131417</guid>

					<description><![CDATA[ശ്വേതാ ഭട്ട് / ലുഖ്മാന്&#x200d; മമ്പാട്‌ മതത്തിന്റെ പേരില്&#x200d; മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന്&#x200d; ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില്&#x200d; ഗുജറാത്തില്&#x200d; നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില്&#x200d; ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്&#x200d;ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്&#x200d; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്&#x200d;കിയ സര്&#x200d;ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്&#x200d; സത്യവാങ്മൂലം നല്&#x200d;കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില്&#x200d; കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ശ്വേതാ ഭട്ട് / ലുഖ്മാന്&#x200d; മമ്പാട്‌</strong></p>



<p>മതത്തിന്റെ പേരില്&#x200d; മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന്&#x200d; ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില്&#x200d; ഗുജറാത്തില്&#x200d; നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില്&#x200d; ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്&#x200d;ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്&#x200d; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്&#x200d;കിയ സര്&#x200d;ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്&#x200d; സത്യവാങ്മൂലം നല്&#x200d;കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില്&#x200d; കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും നടത്താതെ ജയിലില്&#x200d; തള്ളുക. നെറികേടുകള്&#x200d;ക്കെതിരെ പ്രതികരിച്ചതിന് ഭരണകൂട ഭീകരതയുടെ പകക്ക് ഇരയായി ഇരുട്ടറയില്&#x200d; തളക്കപ്പെട്ട ഗുജറാത്ത് മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്&#x200d; പലപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ കണ്ണു നിറഞ്ഞു; അകത്തു സങ്കടം മഴയായി പെയ്യുമ്പോഴും ധൈര്യം ചോര്&#x200d;ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു പോരാളിയുടെ നിശ്ചയദാര്&#x200d;ഢ്യം സ്ഫുരിക്കുന്ന വാക്കുകള്&#x200d;.</p>



<p>? വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള സംഭവങ്ങളുടെ പേരിലാണ് വേട്ടയാടല്&#x200d;</p>



<p>മൂന്നു പതിറ്റാണ്ടിലേറെ കൃത്യനിഷ്ഠയോടെ ആത്മാര്&#x200d;ത്ഥമായി രാജ്യത്തെ സേവിച്ച പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. 1998 ല്&#x200d; ബനസ്‌കന്ദയില്&#x200d; ഡി.സി.പി ആയിരുന്നപ്പോള്&#x200d; അഭിഭാഷകനെ ലഹരിമരുന്നു കേസില്&#x200d; കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ പത്തു മാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ഒരു മുന്നറിയിപ്പു പോലും ഇല്ലാതെ പുലര്&#x200d;ച്ചെയാണ് മുപ്പതോളം പൊലീസുകാര്&#x200d; വീട്ടിലെത്തിയത്. പത്തു മിനുട്ടുകൊണ്ട് റെഡിയാവാമെന്നും സഞ്ജീവ് അറിയിച്ചിട്ടും കിടപ്പറയില്&#x200d; വരെ കടന്നു കയറി. ഒരു നോട്ടീസ് പോലുമില്ലാതെ ഉന്നത പൊലീസ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്താല്&#x200d; സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പൊലീസ് സംഘത്തിന്റെ തലവനോട് ചോദിച്ചു. ഉടന്&#x200d; പറഞ്ഞു വിടാമെന്ന് അറിയിച്ച് കൂട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിച്ച് ജയിലില്&#x200d; തളച്ച് മറ്റൊരു കേസില്&#x200d; ജീവപര്യപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായിരുന്നു അവരുടെ മുന്&#x200d;വിധിയോടെയുള്ള സമീപനങ്ങള്&#x200d;. പുറംലോകം കാണിക്കാതെ വിചാരണ തടവുകാരനായി പാലംപൂര്&#x200d; ജയിലില്&#x200d; മാസങ്ങളോളം പാര്&#x200d;പ്പിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പിടിയിലായ ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥ പോലും നോക്കി നിന്നു. പ്രത്യേക കാരണമൊന്നും ഇല്ലാതെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോയി. ജഡ്ജിമാര്&#x200d; ലീവിലാണെന്നൊക്കെയാണ് പലപ്പോഴും കാരണം പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിനിടെ ജഡ്ജി ഉറങ്ങിയ സംഭവം പോലും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില്&#x200d; മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന സത്യവാങ്മൂലം കോടിതിയില്&#x200d; സമര്&#x200d;പ്പിച്ചതിന്റെ പക പോക്കുകയാണ്. ഭരണകൂടം കലാപത്തെ സഹായിച്ചതിന്റെ തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; കൂട്ടു നിന്ന പൊലീസിന് സഞ്ജീവിന്റെ ഉറച്ച നിലപാടുകള്&#x200d; വലിയ നാണക്കേടും ഭീഷണിയുമായതാണ് വേട്ടയാടലിന് കാരണം.</p>



<p>? എന്താണ് സഞ്ജീവിന് കേസുമായുളള ബന്ധം</p>



<ul><li>28 വര്&#x200d;ഷം മുമ്പ് 1990ല്&#x200d; അയോധ്യയിലെ കര്&#x200d;സേവയുടെ വിളംബരമായി എല്&#x200d;.കെ അദ്വാനി രത യാത്ര നടത്തിയപ്പോള്&#x200d; ബിഹാറില്&#x200d; അതു തടഞ്ഞു. ഇതില്&#x200d; പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച ഭാരത് ബന്ദില്&#x200d; ഗുജറാത്തിലും കലാപമുണ്ടായി. ജാംനാനഗറില്&#x200d; നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാംനഗറില്&#x200d; അഡീഷല്&#x200d; പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവിന് ജംജോദ് പൂറിന്റെ അധിക ചുമതലയാണുണ്ടായിരുന്നത്. മരിച്ചയാളെ കസ്റ്റഡയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തതില്&#x200d; ഒരു പങ്കും അദ്ദേഹത്തിന് ഇല്ല. കസ്റ്റഡിയില്&#x200d; നിന്ന് പറഞ്ഞു വിട്ട പതിനെട്ടാം ദിനം അദ്ദേഹം വൃക്ക രോഗം മൂലം മരിച്ചു. സഹോദരന്&#x200d; അമൃത ലാല്&#x200d; പൊലീസിന് എതിരെ പരാതി ഉന്നയിച്ചെങ്കിലും ഒരു തെളിവുകളൊന്നുമില്ലായിരുന്നു. ആസ്പത്രി രേഖകളിലോ പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലോ മര്&#x200d;ദ്ദനം നടന്നതായി പറയുന്നില്ല. പക്ഷെ, 11 സാക്ഷികളെ വിസ്തരിക്കുക പോലും ചെയ്യാതെ ജാംനഗര്&#x200d; സെഷന്&#x200d;സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു.</li></ul>



<p>? ആരാണ് ഗൂഢാലോചനക്ക് പിന്നില്&#x200d;</p>



<ul><li>ഭരണകൂടം തന്നെ. പതിനഞ്ച് 20 വക്കീല്&#x200d;മാരാണ് കേസില്&#x200d; സര്&#x200d;ക്കാറിനായി കോടതിയില്&#x200d; ഹാജരായത്. സാക്ഷി വിസ്താരമോ വിചാരണയോ തെളിവോ ഒന്നും പരിശോധിച്ചില്ല. വിധിക്കെതിരെ ഉടന്&#x200d; ഹൈക്കോടതിയെ സമീപിക്കും. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്&#x200d; പൊലീസ് ഉദേ്യാഗസ്ഥരെയും വരുതിക്ക് നിര്&#x200d;ത്താനുള്ള നീക്കമായാണ് കാണുന്നത്. രാജ്യം അതീവ ഗുരുതരമായ വിഷയമായി ഇതിനെ കാണണം. സ്ത്രീ പീഡകരും അഴിമതിക്കാരുമെല്ലാം അധികാര കേന്ദ്രങ്ങളിലേക്ക് വാഴിക്കുമ്പോഴാണ് രാജ്യത്തിനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത വ്യക്തിയെ വേട്ടയാടുന്നത്.</li></ul>



<p>? സഞ്ജീവിന്റെ പ്രകൃതമാണോ കുരുക്കായത്.</p>



<ul><li>അനീതിക്ക് എതിരെ പ്രതികരിക്കുന്ന സ്വഭാവകാരനാണ്. എല്ലാവരോടും അനുകമ്പയുള്ള വ്യക്തി. ഐ.ഐ.ടിയില്&#x200d; നിന്ന് ബിരുദം നേടി ശേഷം ഐ.പി.എസ് നേടിയത് നീതിക്കായി നിലയുറപ്പിക്കുമെന്ന തീരുമാനത്തിലാണ്. 33 വര്&#x200d;ഷം മുമ്പാണ് ഞങ്ങള്&#x200d; വിവാഹിതരായത്. സുഖത്തിവും ദുഃഖത്തിലും കൂടെയുണ്ടാവുമെന്നാണ് വാക്കു കൊടുത്തത്. ഇന്നേവരെ അദ്ദേഹം അനീതി ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ഗുജറാത്ത് കലാപ കാലത്ത് ഇഹ്‌സാന്&#x200d; ജിഫ്രിയെ പൊലീസുകാര്&#x200d; നോക്കി നില്&#x200d;ക്കെയാണ് ചുട്ടുകൊന്നത്. സംഭവ സ്ഥലത്തു നിന്ന് അന്നു രാത്രി വീട്ടിലെത്തി, പറഞ്ഞു. ഈ കാക്കിയെ ഓര്&#x200d;ത്തു ലജ്ജിക്കുന്നുവെന്ന്. മോദിയും അമിത്ഷായും കലാപത്തിന് കോപ്പു കൂട്ടിയതിന്റെ തെളിവുകള്&#x200d; കമ്മീഷനില്&#x200d; കൊടുക്കുമ്പോള്&#x200d; അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എല്ലാവരെയും പോലെ മൗനമായിരിക്കാന്&#x200d; അദ്ദേഹത്തിന് ആവില്ലായിരുന്നു.</li></ul>



<p>? അതോടെ ജീവിതം താളംതെറ്റി</p>



<ul><li>അതാണ് ശരി. 2011ല്&#x200d; പ്രത്യേകിച്ച് കാരണമില്ലാതെ സസ്‌പെന്റ് ചെയ്തു. 2015ല്&#x200d; പിരിച്ചുവിട്ടു. പിന്നെ കേസ്സുകളുമായി നിശബ്ദമാക്കാന്&#x200d; ശ്രമിച്ചു. അദ്ദേഹം പതറിയതേ ഇല്ല. പക്ഷെ, ശിക്ഷാവിധി കേട്ടപ്പോള്&#x200d; അദ്ദേഹം പതറിയോ എന്ന് സംശയം. എനിക്ക് വിശ്രമിക്കാനാവില്ല. മതേതര ജനാധിപത്യം സമൂഹം കൂടെയുണ്ട്. പ്രത്യേകിച്ച് കേരളത്തിലുള്ളവര്&#x200d;. വിദ്യാഭ്യാസം ഉണ്ടെന്നതാണ് കേരളത്തിലുള്ളവരുടെ പിന്തുണക്കും സ്‌നേഹത്തിനും കാരണം. പത്തു മിനുട്ടില്&#x200d; എന്നവണ്ണം കേരളത്തില്&#x200d; നിന്ന് വിളി വരും. &#8221;സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാജിയല്ലെ. കേരളത്തില്&#x200d; നിന്നാണ്. ഞങ്ങള്&#x200d; കേരത്തില്&#x200d; നിന്നാണ്. കൂടെയുണ്ട്. പതറരുത്…&#8221;. വലിയ കരുത്താണ് ഇതു നല്&#x200d;കിയത്. മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്&#x200d; അദ്ദേഹത്തെ വീട്ടില്&#x200d; വന്നു തന്നെ പിന്തുണ അറിയിച്ചിരുന്നു. നിങ്ങളുടെ പിന്തുണയാണ് ശക്തി. നമ്മള്&#x200d; നിയമത്തിന്റെ വഴിയില്&#x200d; പൊരുതും. ഫാഷിസം വീഴും; നീതി ജയിക്കും. എനിക്കുറപ്പുണ്ട്, അടുത്ത തവണ കേരളത്തില്&#x200d; വരുമ്പോള്&#x200d; അദ്ദേഹവും എന്റെ കൂടെ ഉണ്ടാവും.</li></ul>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interview-of-shwetha-bhatt-about-sanjeev-bhatt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗിരീഷ് കര്&#x200d;ണാടും  ന്യൂനപക്ഷ സംരക്ഷണവും</title>
		<link>https://www.chandrikadaily.com/girish-karnad-article.html</link>
					<comments>https://www.chandrikadaily.com/girish-karnad-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 24 Jun 2019 03:43:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[girish karnad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130947</guid>

					<description><![CDATA[റഷീദ് പാനൂര്&#x200d; സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്&#x200d;ഭാവം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. &#8221;ക്വിറ്റ് ഇന്ത്യ&#8221; സമരത്തിന്റെ ശില്&#x200d;പികളായിരുന്ന ഡോ. രാംമനോഹര്&#x200d; ലോഹ്യയും, ലോക്‌നായ്ക് ജയപ്രകാശ് നാരായണനും, അശോക് മെത്തയും അച്ചുത് പടുവര്&#x200d;ദ്ധനും നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വെളിച്ചമായിരുന്നു. ലോഹ്യയുടെയും ജെ.പിയുടെയും ആദര്&#x200d;ശ രാഷ്ട്രീയത്തിന്റെ പിന്&#x200d;മുറക്കാരായി രംഗത്ത് വന്ന പണ്ഡിതനായ മധുലിമായെ, മധുദന്തവാദെ, നാഥപൈ, എച്ച്.വി കാമത്ത്, ഫര്&#x200d;ണാണ്ടസ്, സുരേന്ദ്രമോഹന്&#x200d; തുടങ്ങിയ നേതാക്കള്&#x200d; ജനാധിപത്യത്തിലും സോഷ്യലിസത്തിലും സെക്കുലറിസത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കളായിരുന്നു. നിര്&#x200d;ഭാഗ്യവശാല്&#x200d; അടിയന്തരാവസ്ഥയെ ഒറ്റക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>                                                                                                         <strong>റഷീദ് പാനൂര്&#x200d;</strong></p>



<p>സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്&#x200d;ഭാവം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. &#8221;ക്വിറ്റ് ഇന്ത്യ&#8221; സമരത്തിന്റെ ശില്&#x200d;പികളായിരുന്ന ഡോ. രാംമനോഹര്&#x200d; ലോഹ്യയും, ലോക്‌നായ്ക് ജയപ്രകാശ് നാരായണനും, അശോക് മെത്തയും അച്ചുത് പടുവര്&#x200d;ദ്ധനും നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വെളിച്ചമായിരുന്നു. ലോഹ്യയുടെയും ജെ.പിയുടെയും ആദര്&#x200d;ശ രാഷ്ട്രീയത്തിന്റെ പിന്&#x200d;മുറക്കാരായി രംഗത്ത് വന്ന പണ്ഡിതനായ മധുലിമായെ, മധുദന്തവാദെ, നാഥപൈ, എച്ച്.വി കാമത്ത്, ഫര്&#x200d;ണാണ്ടസ്, സുരേന്ദ്രമോഹന്&#x200d; തുടങ്ങിയ നേതാക്കള്&#x200d; ജനാധിപത്യത്തിലും സോഷ്യലിസത്തിലും സെക്കുലറിസത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കളായിരുന്നു. നിര്&#x200d;ഭാഗ്യവശാല്&#x200d; അടിയന്തരാവസ്ഥയെ ഒറ്റക്ക് നേരിട്ട ഫര്&#x200d;ണാണ്ടസ് ഹൈന്ദവ ഫാസിസ്റ്റുകളുമായി അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കി. പക്ഷേ ദന്തവാദെയും അരങ്ങില്&#x200d; ശ്രീധരനും അധികാര രാഷ്ട്രത്തിന് പിറകെ പോയി ആദര്&#x200d;ശം കളഞ്ഞ്കുളിച്ചില്ല.<br> കര്&#x200d;ണാടക സാഹിത്യത്തിലെ രണ്ട് സൂര്യജ്വാലകളായിരുന്നു വിഖ്യാതരായ ഡോ. യു.ആര്&#x200d; അനന്തമൂര്&#x200d;ത്തിയും ഗിരീഷ് കര്&#x200d;ണാടും. ലോഹ്യാ സോഷ്യലിസ്റ്റായി രംഗത്ത് വന്ന ഈ രണ്ട് പ്രതിഭകളും അവസാന നിമിഷം വരെയും ഫാസിസത്തെയും സെക്കുലറിസത്തിനെതിരെയുള്ള വെല്ലുവിളികളെയും ചെറുത്തുനിന്നു. ഫര്&#x200d;ണാണ്ടസിന്റെ മാറ്റത്തില്&#x200d; ഖേദം പ്രകടിപ്പിച്ച കര്&#x200d;ണാടും അനന്തമൂര്&#x200d;ത്തിയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്&#x200d;ക്കെതിരെ കരിങ്കല്&#x200d; ഭിത്തികള്&#x200d; തീര്&#x200d;ത്ത പ്രതിഭകളായിരുന്നു.</p>



<p><strong>സാഹിത്യ ജീവിതം</strong><br> നെഹ്‌റുവിയന്&#x200d; സോഷ്യലിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുള്ള ലോഹ്യയുടെ ശിഷ്യനായ കര്&#x200d;ണാട് തന്റെ ആദ്യ നാടകം പതിനാലാം നൂറ്റാണ്ടില്&#x200d; ഡല്&#x200d;ഹി ഭരിച്ച തുഗ്ലക്കിനെ പ്രതീകാതമകമാക്കിയാണ് രചിച്ചത്. നെഹ്‌റുവായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വലിയ ആശയങ്ങളുടെ സ്വപ്‌നം പേറി നടന്ന പണ്ഡിറ്റ്ജിയെ നിരൂപണാത്മകമാക്കി ചിത്രീകരിക്കുന്ന ഈ നാടകം സ്വതന്ത്ര ഭാരതത്തിലെ നെഹ്‌റുവിന്റെ കാലഘട്ടത്തെ സൂക്ഷ്മമായി വിലയിരുത്തുന്നു.<br> 1970കളില്&#x200d; ഇന്ത്യന്&#x200d; ഭാഷകളെ ഏറെ സ്വാധീനിച്ച യൂറോപ്യന്&#x200d; അസ്തിത്വവാദത്തിന്റെ സ്വാധീനം കര്&#x200d;ണാടിന്റെ ആദ്യകാല രചനകളില്&#x200d; പ്രകടമായിരുന്നു. എം. മുകുന്ദനും കാക്കനാടും ചെയ്തതുപോലെ അസ്തിത്വദുഃഖം ഇന്ത്യനവസ്ഥയുമായി കൂട്ടിയോജിപ്പിക്കാതെ ചെയ്ത എഴുത്തുകാരനല്ലായിരുന്നു കര്&#x200d;ണാട്. മഹാഭാരതം വായിച്ച് തീര്&#x200d;ന്നപ്പോള്&#x200d; &#8221;യയാതി&#8221; എന്ന കഥാപാത്രത്തെ മരണത്തിന്റെ പൊരുള്&#x200d; അന്വേഷിക്കുന്ന ഒരു എക്‌സിസ്റ്റെന്&#x200d;ഷ്യല്&#x200d; കഥാപാത്രമാക്കി മാറ്റിയ കര്&#x200d;ണാട് പാശ്ചാത്യ ചിന്ത കടമെടുക്കുമ്പോഴും അത് ഇന്ത്യന്&#x200d; മിഥോളജിയുടെ പുനര്&#x200d;വ്യാഖ്യാനത്തിലവസാനിക്കുന്നു.</p>



<p>സാമൂഹ്യ ബാധ്യത എഴുത്തുകാരനുണ്ട് എന്ന് വിശ്വസിച്ച കര്&#x200d;ണാട് പന്ത്രണ്ടാം നൂറ്റാണ്ടില്&#x200d; ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യ പരിഷ്‌കര്&#x200d;ത്താവിനെ &#8221;അഗ്‌നിമട്ടുമളൈ&#8221; എന്ന നാടകത്തിലൂടെ പുനര്&#x200d;സൃഷ്ടിച്ചു. അഭിനയം, സംവിധാനം, തിരക്കഥ, ആക്ടിവിസത്തിന്റെ അഗ്നി വിതറല്&#x200d; തുടങ്ങിയ രംഗങ്ങളിലെല്ലാം കര്&#x200d;ണാട് തന്റെ പ്രതിഭ മാറ്റുരച്ചു. ഭാരതീയ സാഹിത്യ ചരിത്രത്തില്&#x200d; അധഃകൃത വിഭാഗത്തിന്റെ കണ്ണീര്&#x200d; ഒപ്പിയെടുത്ത നാടകമായിരുന്നു ശുദ്രകന്&#x200d; എഴുതിയ &#8221;മൃച്ഛഘടികം&#8221; എന്ന സംസ്‌കൃത നാടകം. &#8221;ഠവല ഇഹമ്യരമൃ&#8217;േ&#8217; എന്ന പേരില്&#x200d; വിശ്വമഹാകവി ടാഗോര്&#x200d; ഈ നാടകം ഇംഗ്ലീഷിലേക്ക് വിവര്&#x200d;ത്തനം ചെയ്തിട്ടുണ്ട്. കര്&#x200d;ണാട് ഈ നാടകത്തെ ആധുനിക കാലഘട്ടത്തിലെ ഇന്ത്യന്&#x200d; ജനജീവിതത്തെ വിഴുങ്ങിയ ഹൈന്ദവ ജാതീയതയെ വിമര്&#x200d;ശിക്കുന്ന തരത്തില്&#x200d; &#8221;ഉത്സവ്&#8221; എന്ന പേരില്&#x200d; സിനിമയാക്കിയപ്പോള്&#x200d; കര്&#x200d;ണാടകത്തിലെ സവര്&#x200d;ണ ഹിന്ദുക്കള്&#x200d; പ്രത്യക്ഷത്തില്&#x200d; എതിര്&#x200d;പ്പുമായി രംഗത്ത് വന്നു.<br> അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്&#x200d; ഫര്&#x200d;ണാണ്ടസിന്റെ സഹോദരന്&#x200d; മൈക്കിള്&#x200d; ഫര്&#x200d;ണാണ്ടസും, സ്‌നേഹലതാ റെഡ്ഡിയും പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തമൂര്&#x200d;ത്തിയും, ഗിരീഷ് കര്&#x200d;ണാടും അടിയന്തരാവസ്ഥയുടെ നാളുകളെ അവരുടെ രചനകളില്&#x200d; പ്രതിഫലിപ്പിച്ചിരുന്നു. അനന്തമൂര്&#x200d;ത്തി അടിയന്തരാവസ്ഥയെ ഫോക്കസ് ചെയ്ത് എഴുതി &#8221;ഠവല ങീിറെലൃ&#8221; (ചെകുത്താന്&#x200d;) എന്ന കഥക്ക് നാടകാവിഷ്‌കരണം നടത്തിയത് കര്&#x200d;ണാടായിരുന്നു. അനന്തമൂര്&#x200d;ത്തിയുടെ &#8221;സംസ്‌കാര&#8221; എന്ന നോവല്&#x200d; ഇന്ത്യന്&#x200d; ജാതിവ്യവസ്ഥയെ ശക്തിയായി വിമര്&#x200d;ശിക്കുന്ന നോവലായിരുന്നു. ഈ നോവലും നാടക രൂപത്തിലാക്കിയത് കര്&#x200d;ണാടായിരുന്നു. സമാന്തര ഹിന്ദി സിനിമയില്&#x200d; സാരമായ മാറ്റങ്ങള്&#x200d;ക്ക് തുടക്കം കുറിക്കാനും കര്&#x200d;ണാടിന് കഴിഞ്ഞു. ശ്യാം ബനഗലും, കര്&#x200d;ണാടും ഇന്ത്യന്&#x200d; ക്ലാസിക്കല്&#x200d; പാരമ്പര്യങ്ങളെയും മിത്തിനെയും ചരിത്രത്തെയും വ്യാഖ്യാനം ചെയ്തു നവ സിനിമയുടെ വാതിലുകള്&#x200d; തുറന്നിട്ടു.</p>



<p><strong>മത നിരപേക്ഷത</strong><br> ഇന്ത്യന്&#x200d; ന്യൂനപക്ഷ വിഭാഗങ്ങളും ഹിന്ദു സമുദായത്തിലെ അധഃകൃത വിഭാഗങ്ങളും യോജിച്ചുള്ള മുന്നേറ്റത്തിനാണ് ലോഹ്യ ശ്രമിച്ചത്. കര്&#x200d;ണാടും ഹൈന്ദവ ഫാസിസത്തിന്റെ തീജ്വാലകളെ വകവെക്കാതെ കുരുക്ഷേത്രത്തിലേക്കിറങ്ങി. ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചയോടെ ഇന്ത്യയില്&#x200d; മുസ്‌ലിം ജനവിഭാഗം നേരിട്ട ഭീഷണിക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നത് ഒ.വി വിജയനും, കര്&#x200d;ണാടും, അനന്തമൂര്&#x200d;ത്തിയുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രവാദത്തെ എതിര്&#x200d;ത്തത് കൊണ്ടാകാം ഗൗരി ലങ്കേഷിനെ വധിച്ച തീവ്രവാദി സംഘം കര്&#x200d;ണാടിനെയും ലക്ഷ്യമിട്ടതായി അന്വേഷണ സംഘം വെളിപ്പെടുത്തിയത്. ഹസ്രത്ത് ദാദാഹയാത്ത് ബലാന്തര്&#x200d; എന്ന സൂഫിവര്യന്റെ മക്ബറയില്&#x200d; എല്ലാ മത വിഭാഗങ്ങളും സന്ദര്&#x200d;ശിക്കാറുണ്ടായിരുന്നു. കര്&#x200d;ണാടകത്തിലെ ഈ &#8221;ദര്&#x200d;ഗ്&#8221; ബാബ ബുധന്&#x200d;ഗിരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഹൈന്ദവ സംഘടനകള്&#x200d; ബാബരി മസ്ജിദിന് ശേഷം ഈ ദര്&#x200d;ഗയ്ക്ക് അവകാശവാദം ഉന്നയിച്ചപ്പോള്&#x200d; ഈ വാദം തള്ളി ഹൈന്ദവ തീവ്രവാദികള്&#x200d;ക്കെതിരെ ആയിരക്കണക്കിനാളുടെ പിന്&#x200d;ബലത്തോടെ ബാബാ ബുധന്&#x200d;ഗിരി ദര്&#x200d;ഗയിലേക്ക് ഒരു മാര്&#x200d;ച്ച് നടത്തിയപ്പോള്&#x200d; അതിന്റെ നേതൃത്വം നല്&#x200d;കിയത് കര്&#x200d;ണാടായിരുന്നു.</p>



<p><strong>പശുമാസം</strong><br> ഗോ സംരക്ഷണത്തിന്റെ പേരില്&#x200d; ഇന്ത്യ മുഴുവന്&#x200d; മുസ്‌ലിം സമുദായത്തെ ഹൈന്ദവ തീവ്രവാദികള്&#x200d; വേട്ടയാടിയപ്പോള്&#x200d; പ്രതിഷേധവുമായി കര്&#x200d;ണാടും അനന്ദമൂര്&#x200d;ത്തിയും രംഗത്ത് വന്നു. മഹാരാഷ്ട്രയില്&#x200d; മാട്ടിറച്ചി നിരോധനത്തെ എതിര്&#x200d;ത്ത് ബോംബെ നഗരത്തില്&#x200d; പ്രസംഗിക്കുമ്പോള്&#x200d; കര്&#x200d;ണാടിനെ വകവരുത്താന്&#x200d; ശ്രമമുണ്ടായി. ബാംഗ്ലൂര്&#x200d; നഗരത്തില്&#x200d; ഇടതുപക്ഷ രാഷ്ട്രീയ പാര്&#x200d;ട്ടികളും ന്യൂനപക്ഷ സംഘടനകളും സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്&#x200d; ഉദ്ഘാടന സമയത്തും കര്&#x200d;ണാടിനെതിരെ ഹൈന്ദവ വര്&#x200d;ഗീയവാദികള്&#x200d; ഭീഷണിയുയര്&#x200d;ത്തി രംഗത്ത് വന്നു. അവസാന നാളുകളില്&#x200d; പൊലീസ് പ്രൊട്ടക്ഷനില്&#x200d; ആയിരുന്നു. ഇനി ഒരു കര്&#x200d;ണാടിന് വേണ്ടി  ദശകങ്ങള്&#x200d; കാത്തിരിക്കേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girish-karnad-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
