<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>artiocle &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/artiocle/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Oct 2020 18:52:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>artiocle &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിലാപങ്ങള്&#x200d;ക്ക് അപ്പുറം യോഗിയുടെ സ്വപ്‌നരാജ്യം</title>
		<link>https://www.chandrikadaily.com/yogi-and-up-article.html</link>
					<comments>https://www.chandrikadaily.com/yogi-and-up-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 05 Oct 2020 18:52:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[artiocle]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159219</guid>

					<description><![CDATA[അഡ്വ. ടി സിദ്ദിഖ് താന്&#x200d; ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ലെന്നും തന്റെ ഭരണകൂടം തിയോക്രസിയില്&#x200d; അധിഷ്ഠിതമാണെന്നും ഒരു ഭരണാധികാരി വിശ്വസിച്ചാല്&#x200d; എങ്ങനെയിരിക്കും? ഡെമോക്രസി എന്ന മധുരമനോജ്ഞ പദത്തിന്പകരം തിയോക്രസിയും (ദിവ്യാധിപത്യവും) ഹൈറോക്രസി (പൗരോഹിത്യ തിയോക്രസി) യുമാണ് തന്റെ നാടിന്റെ മുഖവാചകമെന്ന് അദ്ദേഹം കരുതുന്നു; ഇന്ത്യന്&#x200d; ഭരണഘടനയല്ല മനുസ്മൃതിയാണ് പ്രാമാണിക ഗ്രന്ഥമെന്ന് വിശ്വസിക്കുന്നു. ചാതുര്&#x200d;വര്&#x200d;ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദലിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്&#x200d; വിസമ്മതിക്കുന്ന ആശയധാരയും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒരുവിധ മനുഷ്യാവകാശങ്ങള്&#x200d;ക്കും അര്&#x200d;ഹരല്ലെന്ന് കരുതുന്ന, സ്ത്രീയെന്നാല്&#x200d; പുരുഷാധിപത്യ സമൂഹത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. ടി സിദ്ദിഖ്</strong></p>
<p>താന്&#x200d; ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ലെന്നും തന്റെ ഭരണകൂടം തിയോക്രസിയില്&#x200d; അധിഷ്ഠിതമാണെന്നും ഒരു ഭരണാധികാരി വിശ്വസിച്ചാല്&#x200d; എങ്ങനെയിരിക്കും? ഡെമോക്രസി എന്ന മധുരമനോജ്ഞ പദത്തിന്പകരം തിയോക്രസിയും (ദിവ്യാധിപത്യവും) ഹൈറോക്രസി (പൗരോഹിത്യ തിയോക്രസി) യുമാണ് തന്റെ നാടിന്റെ മുഖവാചകമെന്ന് അദ്ദേഹം കരുതുന്നു; ഇന്ത്യന്&#x200d; ഭരണഘടനയല്ല മനുസ്മൃതിയാണ് പ്രാമാണിക ഗ്രന്ഥമെന്ന് വിശ്വസിക്കുന്നു. ചാതുര്&#x200d;വര്&#x200d;ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദലിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാന്&#x200d; വിസമ്മതിക്കുന്ന ആശയധാരയും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒരുവിധ മനുഷ്യാവകാശങ്ങള്&#x200d;ക്കും അര്&#x200d;ഹരല്ലെന്ന് കരുതുന്ന, സ്ത്രീയെന്നാല്&#x200d; പുരുഷാധിപത്യ സമൂഹത്തില്&#x200d; അടിമയെന്ന് ധരിച്ചുപോരുന്ന വിശ്വാസസംഹിതയുമാണ് യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ നയിക്കുന്നത്; അത്യന്തം നടുക്കമുളവാക്കുന്ന വാര്&#x200d;ത്തകള്&#x200d; ഒന്നിന്പിറകെ ഒന്നായി പുറത്തുവരുമ്പോഴും അതെല്ലാം തിയോക്രസിയുടെ അനിവാര്യതയാണെന്ന് യോഗി കരുതുന്നുണ്ടാവണം.</p>
<p>അജയ് മോഹന്&#x200d; ബിഷ്ത് എന്ന പൂര്&#x200d;വാശ്രമത്തില്&#x200d;നിന്ന് സന്യാസി ജീവിതവും ഇരുപത്തിയാറാം വയസ്സ് മുതല്&#x200d; പാര്&#x200d;ലമെന്ററി പ്രവര്&#x200d;ത്തനവും തുടങ്ങിയ യോഗിയെ, മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി ഉയര്&#x200d;ത്തിക്കാട്ടണമെന്ന ആവശ്യം സംഘ്പരിവാറില്&#x200d; പ്രബല വിഭാഗം മുന്നോട്ടുവെക്കുകയാണ്; യോഗിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നത് 2016ല്&#x200d; ഗോരഖ്പൂരില്&#x200d; അദ്ദേഹത്തെ അനുകൂലിക്കുന്നവര്&#x200d; യോഗം ചേര്&#x200d;ന്ന് പാസാക്കിയ പ്രമേയം സന്ദര്&#x200d;ഭവശാല്&#x200d; ഓര്&#x200d;ക്കണം. ശിവരാജ്‌സിങ് ചൗഹാനോ ദേവേന്ദ്ര ഫഡ്നാവിസിനോ ഇല്ലാത്തവിധം യോഗിയില്&#x200d; ഇവര്&#x200d; കാണുന്ന സവിശേഷ ഗുണം എന്താവും? ആ പ്രത്യേകതയാണ് യു.പിയില്&#x200d;നിന്ന് കരളയിപ്പിക്കുന്ന കഥകളായി പുറത്തുവരുന്നത്. അക്ഷരാര്&#x200d;ത്ഥത്തില്&#x200d; ഇന്ത്യയുടെ കണ്ണീരായി മാറുകയാണ് യു.പി. ദലിത്-സ്ത്രീ പീഡന പരമ്പരകള്&#x200d; മാത്രമല്ല, മനുഷ്യത്വരഹിതമായി വേട്ടക്കാര്&#x200d;ക്കൊപ്പം നിലയുറപ്പിക്കുന്ന ഭരണസംവിധാനത്തിന്റെ നേര്&#x200d;സാക്ഷ്യം കൂടിയാണ്. കൊലപാതകം, ആള്&#x200d;ക്കൂട്ട ആക്രമണം, ലൈംഗിക അതിക്രമണം, പൊലീസ് ക്രൂരതകള്&#x200d; എന്നിവയില്&#x200d; പകരംവെക്കാനില്ലാത്ത ദേശമായി മാറി കഴിഞ്ഞു ഉത്തര്&#x200d;പ്രദേശ്. യു.പിയുടെ ഹൃദയഭാഗത്തുള്ള ഹത്രാസില്&#x200d; ദലിത് വിഭാഗത്തില്&#x200d;നിന്നുള്ള പെണ്&#x200d;കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് സെപ്തംബര്&#x200d; 17 നാണ്. ആ നടുക്കത്തിനിടയിലാണ് മറ്റൊരു ദലിത് വിദ്യാര്&#x200d;ഥിനി ബല്&#x200d;റാംപുരില്&#x200d; ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നത്.</p>
<p>ഹത്രാസില്&#x200d; 19 കാരിയെ സവര്&#x200d;ണ വിഭാഗക്കാരായ യുവാക്കള്&#x200d; പതിയിരുന്ന് പിടികൂടി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, നാക്കരിഞ്ഞും ഇടുപ്പെല്ല് തകര്&#x200d;ത്തും ആന്തരികാവയവങ്ങള്&#x200d;ക്ക് ക്ഷതമേല്&#x200d;പ്പിച്ചും ജീവച്ഛവമായി ഉപേക്ഷിക്കുകയും മരണത്തിന് എറിഞ്ഞുകൊടുക്കുകയും ചെയ്ത സംഭവത്തിന്റെ പ്രകമ്പനം ഇപ്പോഴും രാജ്യത്ത് അലയടിക്കുകയാണ്. ഡല്&#x200d;ഹിയിലെ ആശുപത്രിയില്&#x200d; നിന്നും ഗ്രാമത്തിലെത്തിച്ച പെണ്&#x200d;കുട്ടിയുടെ മൃതദേഹം പകല്&#x200d; സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പോലും അധികൃതര്&#x200d; അംഗീകരിച്ചില്ലെന്ന് മാത്രമല്ല, വീട്ടിലേക്ക് കൊണ്ടുപോകാതെ രാത്രിയുടെ മറവില്&#x200d; പൊലീസുകാര്&#x200d;തന്നെ ബലം പ്രയോഗിച്ച് കത്തിച്ചുകളഞ്ഞു. പുറംലോകവുമായി ബന്ധം വിച്ഛേദിച്ച് കുടുംബത്തെ പൂട്ടിയിടുകയായിരുന്നു പൊലീസ്. അവരെ സന്ദര്&#x200d;ശിക്കുന്നതില്&#x200d; നിന്ന് രാഷ്ട്രീയ നേതാക്കളെ വിലക്കി. അവരുടെ ബന്ധുവായ ഒരു കുട്ടി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രാമത്തിന് പുറത്ത് എത്തിയതോടെയാണ് വിവരങ്ങള്&#x200d; ലോകമറിഞ്ഞത്.</p>
<p>യുവതിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിക്കാന്&#x200d; ഉത്തരവിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്&#x200d;ക്കെതിരെ നടപടിയില്ല. ജില്ലാ മജിസ്ട്രേറ്റ് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടും പെണ്&#x200d;കുട്ടി ലൈംഗിക അതിക്രമങ്ങള്&#x200d;ക്കിരയായിട്ടില്ല എന്നവിധം ഫോറന്&#x200d;സിക് റിപ്പോര്&#x200d;ട്ടുകള്&#x200d; സൃഷ്ടിക്കപ്പെട്ടിട്ടും യോഗി സര്&#x200d;ക്കാര്&#x200d; ചെറുവിരലനക്കിയില്ല. ഇന്ത്യന്&#x200d; ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്റെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ജീവനുള്ള മനുഷ്യന്റെ അവകാശം മാത്രമല്ല, അന്തസ്സോടെ മരിക്കാനും അന്തസ്സോടെ സംസ്‌കരിക്കപ്പെടാനുള്ള അവകാശം കൂടി അതില്&#x200d; അടങ്ങിയിരിക്കുന്നു. കേവലം സംസ്‌കരിക്കല്&#x200d; മാത്രമല്ല, അവരവരുടെ വിശ്വാസവും ആചാരവും അനുസരിച്ച് സംസ്‌കരിക്കപ്പെടാനുള്ള അവകാശം മരണമടയുന്ന ശരീരത്തിനുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവിധ കോടതിവിധികള്&#x200d; അര്&#x200d;ത്ഥശങ്കയില്ലാത്ത വിധം അടിവരയിടുന്നത്. മനുഷ്യന്&#x200d; മനുഷ്യനെ ഭയപ്പെട്ട് കഴിയുന്ന നിപ, കോവിഡ് സമയത്തുപോലും മൃതദേഹത്തിനുള്ള ഈ അവകാശം കാത്തുസൂക്ഷിക്കാന്&#x200d; ഇന്ത്യന്&#x200d; സമൂഹത്തിന് സാധിച്ചിട്ടുണ്ട്. അവിടെയാണ് യോഗിയുടെ പൊലീസ് ഏറ്റവും വലിയ ഭരണഘടനാലംഘനം നടത്തിയിരിക്കുന്നത്. ഇന്ത്യന്&#x200d; നിയമവ്യവസ്ഥയെക്കുറിച്ച് എന്തെങ്കിലും ബോധമുണ്ടായിരുന്നെങ്കില്&#x200d; അദ്ദേഹം ഇപ്രകാരം പെരുമാറില്ലായിരുന്നു.</p>
<p>പ്രതികള്&#x200d; അറിയപ്പെടുന്ന ബി.ജെ.പി നേതാക്കളല്ല, മേല്&#x200d;ജാതിക്കാര്&#x200d; മാത്രമാണ്. എന്നിട്ട് കൂടി സര്&#x200d;ക്കാര്&#x200d; എന്തിനാവും ഇങ്ങനെയെല്ലാം ചെയ്തത്? കാട്ടുനീതി എന്ന യോഗി നീതിയാണ് അവിടെ നടപ്പാക്കിയത്. ഹത്രാസില്&#x200d; പെണ്&#x200d;കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം നാവുകള്&#x200d; മുറിച്ചുമാറ്റിയെങ്കില്&#x200d;, ലാഖിംപൂര്&#x200d; ജില്ലയില്&#x200d; 13 കാരിയായ ദലിത് പെണ്&#x200d;കുട്ടിയെ അക്രമികള്&#x200d; പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കണ്ണുകള്&#x200d; ചൂഴ്ന്നെടുക്കുകയാണ് ചെയ്തത്. യോഗിയുടെ സ്വന്തം ഖോരഗ്പൂരില്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചവര്&#x200d; സിഗരറ്റ്കൊണ്ട് ദേഹമാസകലം പൊള്ളലേല്&#x200d;പ്പിച്ച വാര്&#x200d;ത്തയും പുറത്തുവന്നു. അവിടെയെല്ലാം യോഗിയും യോഗിയുടെ കാക്കിപ്പടയുമാണ്് പ്രതികള്&#x200d;ക്ക് പരിരക്ഷയൊരുക്കുന്നത്. ഉന്നത ബി.ജെ.പി നേതാവ്തന്നെ പ്രതിയായാല്&#x200d; എന്ത് സംഭവിക്കുമെന്ന് ഉന്നാവോ കേസ് സാക്ഷ്യപ്പെടുത്തുന്നു.</p>
<p>2017 ജൂണില്&#x200d; 17 വയസ്സുള്ള പെണ്&#x200d;കുട്ടിയെ ബംഗേര്&#x200d;മൗ എം.എല്&#x200d;.എയും ബി.ജെ.പി നേതാവുമായ കുല്&#x200d;ദീപ് സിങ് സെന്&#x200d;ഗാറും കൂട്ടാളികളുംചേര്&#x200d;ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പെണ്&#x200d;കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചായിരുന്നു. പെണ്&#x200d;കുട്ടിയുടെ അമ്മയേയും പ്രതികള്&#x200d; ആക്രമിച്ചു. തുടക്കം മുതല്&#x200d; പ്രതികള്&#x200d;ക്കൊപ്പമായിരുന്നു പൊലീസ്. പരാതി പറഞ്ഞതിന്റെ പേരില്&#x200d; പെണ്&#x200d;കുട്ടിയുടെ പിതാവിനെ ആയുധം കൈവശംവെച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്തു. സ്റ്റേഷനില്&#x200d; എം.എല്&#x200d;. എയുടെ സഹോദരന്റെ മര്&#x200d;ദ്ദനത്തെതുടര്&#x200d;ന്ന് പിതാവ് മരണമടഞ്ഞു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്&#x200d; തീ കൊളുത്തി പെണ്&#x200d;കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് ക്രൂരപീഡന കഥ പുറംലോകമറിഞ്ഞത്. പെണ്&#x200d;കുട്ടിയുടെ അമ്മാവനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു; ഇര സഞ്ചരിച്ച കാറില്&#x200d; ട്രക്ക് വന്നിടിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നു. പെണ്&#x200d;കുട്ടിയുടെ രണ്ട് അമ്മായിമാര്&#x200d; തത്ക്ഷണം മരിച്ചു. പെണ്&#x200d;കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. സംഘ്പരിവാറിന്റെ ദേശീയ പ്രതീകമായി ഉയര്&#x200d;ത്തപ്പെടുന്ന വ്യക്തിക്ക് കീഴില്&#x200d; നീതികിട്ടില്ലെന്നും യു.പിക്ക്പുറത്തു മാത്രമേ അല്&#x200d;പമെങ്കിലും പ്രതീക്ഷയുള്ളൂവെന്നും ഉന്നാവോ ബോധ്യപ്പെടുത്തുന്നു. ഹത്രാസ് കേസിലും അതേ വഴി മാത്രമേ കരണീയമായുള്ളൂ.<br />
ആറു മാസത്തിനിടെ സ്ത്രീകള്&#x200d;ക്കുനേരെയുണ്ടായ അതിക്രമത്തില്&#x200d; ഉത്തര്&#x200d;പ്രദേശ് ഏറ്റവും മുമ്പിലെന്നതിന് നിരവധി തെളിവുകളുണ്ട്. മാര്&#x200d;ച്ച് മുതല്&#x200d; സെപ്തംബര്&#x200d; 20 വരെ ദേശീയ വനിതാകമ്മിഷന്മാത്രം യു.പിയില്&#x200d;നിന്ന് ലഭിച്ചത് 5470 പരാതികളാണ്. കോവിഡ് അടച്ചിടല്&#x200d; ആരംഭിച്ച മാര്&#x200d;ച്ചില്&#x200d; 699 പരാതികള്&#x200d; ലഭിച്ചു. ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോ (എന്&#x200d;സിആര്&#x200d;ബി) കണക്കുകളാവട്ടെ ഞെട്ടിപ്പിക്കും വിധമാണ്. ദലിത് പീഡനങ്ങളുടെ രാജ്യതലസ്ഥാനമെന്ന് നിസ്സംശയം യു.പിയെ വിശേഷിപ്പിക്കാവുന്ന വിധമാണ് ഗ്രാഫുകള്&#x200d; ഉയരുന്നത്. കഴിഞ്ഞ വര്&#x200d;ഷം ദലിത് പെണ്&#x200d;കുട്ടികള്&#x200d;ക്ക് നേരെയുള്ള ആക്രമണത്തില്&#x200d; 7.3 ശതമാനം കൂടിയെന്നും നാലു ലക്ഷം കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതെന്നും പറയുന്നു. 2018 ല്&#x200d; 3,78,236 കേസുകളാണ് ഈ വിഭാഗത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>പട്ടികജാതിക്കാര്&#x200d;ക്ക് എതിരേയുള്ള അക്രമങ്ങള്&#x200d; ഏഴു ശതമാനം കൂടിയപ്പോള്&#x200d; പട്ടിക വര്&#x200d;ഗക്കാരായ സ്ത്രീകള്&#x200d;ക്ക് എതിരെയുള്ള അക്രമണം 26 ശതമാനം വര്&#x200d;ധിച്ചു. പട്ടികജാതി സ്ത്രീകളെ യു.പിയില്&#x200d; ക്രൂരമായി വേട്ടയാടുകയാണെന്നതിന് സാക്ഷ്യമായി 11,829 കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. പട്ടികവര്&#x200d;ഗക്കാരായ സ്ത്രീകള്&#x200d;ക്കുനേരെയുള്ള ആക്രമണം 26 ശതമാനമാണ് കൂടിയത്. 2018 ല്&#x200d; 6528 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞവര്&#x200d;ഷം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത് 8,257 കേസുകളാണ്. ആക്രമണത്തിനിരയാവുന്നവരില്&#x200d; 95 ശതമാനവും ദലിത് പെണ്&#x200d;കുട്ടികള്&#x200d; ആണെന്നതും വസ്തുത. സിംഹഭാഗം അക്രമകാരികളും മേല്&#x200d;ജാതിക്കാരായ ഒരു കൂട്ടമാണ്. ഇരകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തുകയാണ് രീതി. ഇന്ത്യയില്&#x200d; മുസ്ലിംകള്&#x200d;ക്കും ദലിതര്&#x200d;ക്കുമെതിരായ ആക്രമണങ്ങള്&#x200d; കുത്തനെ വര്&#x200d;ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റിയുടെ റിപ്പോര്&#x200d;ട്ടും മുമ്പിലുണ്ട്; അവിടെയും യു.പി ഏറെ മുമ്പിലാണ്. 2019ന്റെ പകുതിവരെ മാത്രം 181 അക്രമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതില്&#x200d; മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിദ്വേഷ അക്രമങ്ങളിലേറേയും നടക്കുന്നത് ഉത്തര്&#x200d;പ്രദേശിലാണെന്ന് എടുത്തുകാട്ടുന്നു.</p>
<p>ഇതര സംസ്ഥാനങ്ങളില്&#x200d; മാനഭംഗ-അക്രമണ കേസുകള്&#x200d; ഇല്ലെന്നല്ല. അവിടങ്ങളില്&#x200d; പ്രതികള്&#x200d; പിടികൂടപ്പെടുകയാണ് പതിവ്. മൃതദേഹങ്ങള്&#x200d; പൊലീസിനെ ഉപയോഗിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാറില്ല. 2019 ല്&#x200d; ഗ്രാമമുഖ്യനും സംഘവും വെടിവെച്ചുകൊന്ന സോന്&#x200d; ഭദ്രയിയിലെ ആദിവാസി കര്&#x200d;ഷകരുടെ നിലവിളിയും ഒറ്റപ്പെട്ട സംഭവമല്ല. മഹാത്മജി &#8216;ദൈവത്തിന്റെ മക്കള്&#x200d;&#8217; എന്ന് വിശേഷിപ്പിച്ചവരെ ചേര്&#x200d;ത്തുപിടിക്കേണ്ടത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ജാതികേന്ദ്രീകൃത ഇന്ത്യന്&#x200d; സാമൂഹിക വ്യവസ്ഥയെ ഭരണഘടനയുടെ അന്തസത്ത ഉപയോഗിച്ച് നവീകരിക്കാമെന്ന് അംബേദ്ക്കര്&#x200d; വിശ്വസിച്ചു. അദ്ദേഹത്തിന്റെ വിയര്&#x200d;പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി രൂപപ്പെട്ട അതേ ഭരണഘടന മാറ്റിവെച്ചാണ് യോഗിമാര്&#x200d; പരിഷ്‌കൃതലോകത്തിന് ഉള്&#x200d;ക്കൊള്ളാനാവാത്ത മനുസംഹിതകളെ ഭരണതലത്തില്&#x200d; പ്രയോഗിക്കുന്നത്. രാഹുല്&#x200d;ഗാന്ധിയും പ്രിയങ്കഗാന്ധിയും ഹത്രാസിലെ വിലാപഭൂമിയിലേക്ക് കടന്നു ചെന്നില്ലായിരുന്നെങ്കില്&#x200d; എത്ര ഗൂഢമായി ഈ കേസുതന്നെ തമസ്‌കരിക്കപ്പെട്ടേനെ.</p>
<p>നിരോധനാജ്ഞയും ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് പ്രതിരോധം തീര്&#x200d;ത്തും രാഷ്ട്രീയക്കാര്&#x200d;ക്ക് സന്ദര്&#x200d;ശന വിലക്ക് ഏര്&#x200d;പ്പെടുത്തിയ ഇടത്തേക്കാണ് പിന്തിരിയാതെ, സുരക്ഷയെപ്പോലും അവഗണിച്ച് അവര്&#x200d; എത്തിച്ചേര്&#x200d;ന്നത്. ഇന്ത്യയുടെ ആത്മാവിനെ, ഇന്ത്യന്&#x200d; ഭരണഘടനയെ വീണ്ടെടുക്കാനുള്ള ചരിത്ര പോരാട്ടമായി ആ യാത്ര അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാരതീയ സംസ്‌കാരത്തിന്റെ മഹോന്നത സന്യാസി ശ്രേഷ്ഠനായ സ്വാമി വിവേകാനന്ദന്റെ ഇന്ത്യയില്&#x200d; യോഗിയന്&#x200d; തത്വശാസ്ത്രം ഉയര്&#x200d;ത്തുന്ന ചോദ്യങ്ങളും പ്രശ്‌നങ്ങളും സമഗ്രതലത്തില്&#x200d; പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. സ്വാമി വിവേകാന്ദന്&#x200d; പറഞ്ഞ മാനവികതയിലേക്കുള്ള പ്രയാണമാണ് രാഹുലും പ്രിയങ്കയും ഹത്രാസിലേക്കുള്ള യാത്രയിലൂടെ തുടങ്ങിയത്. യോഗി കാഴ്ചപ്പാടുകള്&#x200d;ക്കെതിരായ ജനാധിപത്യ പ്രതിരോധത്തിന്റെ കാല്&#x200d;വെപ്പ്.<br />
(കെ.പി.സി.സി ഉപാധ്യക്ഷനാണ് ലേഖകന്&#x200d;)</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-and-up-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
