<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arun shourie &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arun-shourie/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Jan 2025 10:44:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arun shourie &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബീഫ് കഴിക്കുന്നത് എതിര്&#x200d;ത്തിട്ടില്ല, മഹാത്മ ഗാന്ധിയെ കുറിച്ച് നുണ പറഞ്ഞു; സവര്&#x200d;കറെ തുറന്നുകാട്ടി അരുണ്&#x200d; ഷൂരിയുടെ പുതിയ പുസ്തകം</title>
		<link>https://www.chandrikadaily.com/mahatma-gandhi-lied-about-not-being-against-eating-beef-arun-shouries-new-book-exposes-savarkar.html</link>
					<comments>https://www.chandrikadaily.com/mahatma-gandhi-lied-about-not-being-against-eating-beef-arun-shouries-new-book-exposes-savarkar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 10:44:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[vd savarkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327924</guid>

					<description><![CDATA[1908ല്&#x200d; ലണ്ടനിലെ ഇന്ത്യ ഹൗസില്&#x200d; ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്&#x200d;കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു.]]></description>
										<content:encoded><![CDATA[<p>വി.ഡി. സവര്&#x200d;കര്&#x200d;ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രശസ്ത പത്രപ്രവര്&#x200d;ത്തകനും എഴുത്തുകാരനുമായ അരുണ്&#x200d; ഷൂരിയുടെ പുതിയ പുസ്തകം. മഹാത്മാ ഗാന്ധിയെ കുറിച്ചും സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും സവര്&#x200d;കര്&#x200d; നുണകള്&#x200d; പറഞ്ഞുപരത്തിയെന്ന് ആരോപിച്ച അരുണ്&#x200d; ഷൂരി ആനുകൂല്യങ്ങള്&#x200d;ക്കായി ബ്രിട്ടീഷുകാരോട് യാചിച്ചുവെന്നും അരുണ്&#x200d; ഷൂരി പുസ്തകവുമായി ബന്ധപ്പെട്ട് കരണ്&#x200d; ഥാപ്പറുമായി നടത്തിയ ചര്&#x200d;ച്ചക്കിടെ വെളിപ്പെടുത്തി.</p>
<p>1908ല്&#x200d; ലണ്ടനിലെ ഇന്ത്യ ഹൗസില്&#x200d; ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്&#x200d;കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു. ഗാന്ധി ആ സമയത്ത് ലണ്ടന്&#x200d; നഗരത്തില്&#x200d; പോലുമുണ്ടായിരുന്നില്ലെന്നു ഷൂരി ചൂണ്ടിക്കാട്ടി. ഏതൊരാളെയും ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത് സുഹൃത്തേ എന്നാണ്. ഹിറ്റ്‌ലര്&#x200d;ക്ക് പോലും അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്നാണ് അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്.</p>
<p>എന്നിട്ടും ഇക്കാര്യത്തില്&#x200d; സംശയിക്കുന്നവര്&#x200d; സവര്&#x200d;കര്&#x200d; പലപ്പോഴും ഗാന്ധിക്ക് നല്&#x200d;കിയിട്ടുള്ള വിശേഷണങ്ങള്&#x200d; പരിശോധിച്ചാല്&#x200d; അത് തീര്&#x200d;ന്ന്കിട്ടുമെന്നും ഷൂരി പറഞ്ഞു. സഞ്ചരിക്കുന്ന പ്ലേഗ് എന്നും തലക്കു വെളിവില്ല എന്നുമാണ് പലപ്പോഴും സവര്&#x200d;കര്&#x200d; ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്&#x200d; എന്റെ പുസ്തകത്തില്&#x200d; രണ്ട് പേജുകള്&#x200d; മാറ്റിവെച്ചിട്ടുണ്ടെന്നും ഷൂരി സൂചിപ്പിച്ചു.</p>
<p>ഇതുപോലെയാണ് സവര്&#x200d;കര്&#x200d; സുഭാഷ് ചന്ദ്രബോസിനെ കുറിച്ചു പറഞ്ഞിട്ടുള്ളതും. ബോസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് സവര്&#x200d;കര്&#x200d; അവകാശപ്പെട്ടിട്ടുള്ളത്. ഇതെല്ലാം നട്ടാല്&#x200d; കുരുക്കാത്ത പച്ചക്കള്ളങ്ങളാണ്. ഇന്ത്യയില്&#x200d; നിന്ന് രക്ഷപ്പെടാനും ഇന്ത്യന്&#x200d; നാഷനല്&#x200d; ആര്&#x200d;മി സ്ഥാപിക്കാനും ഇന്ത്യയുടെ സമ്പൂര്&#x200d;ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും താന്&#x200d; ബോസിന് ഉപദേശം നല്&#x200d;കിയെന്നാണ് സവര്&#x200d;കര്&#x200d; പറഞ്ഞത്.</p>
<p>സവര്&#x200d;കര്&#x200d; ഒരിക്കലും പശുവിനെ ആരാധിച്ചിരുന്നില്ല. നായ,പൂച്ച, പട്ടി, കഴുത തുടങ്ങിയ മൃഗങ്ങളെ പോലെയാണ് അദ്ദേഹം പശുവിനെയും കണ്ടത്. പശുവിന്റെ മൂത്രവും ചാണകവും ഭക്ഷിച്ചാല്&#x200d; പാപം മുഴുവന്&#x200d; ഇല്ലാതാകുമെന്നും രോഗങ്ങള്&#x200d; മാറുമെന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിശ്വാസം.പശുമാംസം ഭക്ഷിക്കുന്നതിനെ പോലും സവര്&#x200d;കര്&#x200d; എതിര്&#x200d;ത്തിരുന്നില്ല. പന്നിയിറച്ചി കഴിക്കുന്നതും.ഷൂരി വിശദീകരിച്ചു.</p>
<p>സവര്&#x200d;കറെ തുറന്നുകാട്ടുകയാണ് പുസ്തകത്തിലൂടെ താന്&#x200d; ലക്ഷ്യമിടുന്നതെന്നും അരുണ്&#x200d; ഷൂരി വ്യക്തമാക്കി. വലിയ പഠനങ്ങള്&#x200d;ക്കൊന്നും മിനക്കെടാതെ തന്നെ പ്രസ്താവനകള്&#x200d; മാത്രം പരിശോധിച്ചാല്&#x200d; തന്നെ സവര്&#x200d;കറുടെ വാദങ്ങള്&#x200d; നുണകളാണെന്ന് കണ്ടെത്താന്&#x200d; സാധിക്കും. ഇക്കാര്യങ്ങള്&#x200d; തുറന്നു പറഞ്ഞാല്&#x200d; സവര്&#x200d;കറുടെ അനുയായികള്&#x200d; വേട്ടയാടുമെന്ന് നിങ്ങള്&#x200d; ഭയന്നേക്കാം.</p>
<p>എന്നാല്&#x200d; കെട്ടിച്ചമച്ച എല്ലാ കാര്യങ്ങള്&#x200d;ക്കും മീതെ സത്യം തെളിഞ്ഞു നില്&#x200d;ക്കുകയാണ്. സവര്&#x200d;കറെ കുറിച്ച് ആളുകള്&#x200d;ക്ക് പല സംശയങ്ങളുമുണ്ട്. അദ്ദേഹം പശുവിനെ ആരാധിച്ചിരുന്നോ? അതോ സാധാരണ മൃഗത്തെ പോലെയാണോ കണ്ടത്? ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിരുന്നോ? അതോ അവരെ പ്രീണിപ്പിക്കാനാണോ ശ്രമിച്ചത്&#8230;എന്നിങ്ങനെ. ഉടന്&#x200d; പുറത്തിറങ്ങുന്ന &#8216;ദ ന്യൂ ഐക്കണ്&#x200d;: സവര്&#x200d;കര്&#x200d; ആന്&#x200d;ഡ് ദ ഫാക്ട്‌സ്&#8217; തന്റെ പുസ്തകത്തിലൂടെ അതിനെല്ലാം വിശദമായ ഉത്തരം ലഭിക്കുമെന്നും അരുണ്&#x200d; ഷൂരി അഭിമുഖത്തില്&#x200d; വിശദമാക്കി. സവര്&#x200d;കറുടെ അനുയായികളെ ഞെട്ടിപ്പിക്കുന്നതും വിമര്&#x200d;ശകരെ അത്ഭുതപ്പെടുത്തുന്നതുമായ വിവരങ്ങളാണ് പുസ്തകത്തിലുള്ളതെന്നും അരുണ്&#x200d; ഷൂരി പറഞ്ഞു. അടല്&#x200d; ബിഹാരി വാജ്‌പേയി സര്&#x200d;ക്കാറില്&#x200d; മന്ത്രിയായിരുന്ന അരുണ്&#x200d; ഷൂരി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahatma-gandhi-lied-about-not-being-against-eating-beef-arun-shouries-new-book-exposes-savarkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശാന്ത് ഭൂഷണ്&#x200d; മാപ്പുപറഞ്ഞാല്&#x200d; അത് അത്ഭുതമായിരിക്കുമെന്ന് ബിജെപി മുന്&#x200d; കേന്ദ്രമന്ത്രി; ആരാണ് ഭൂഷണ്&#x200d;, ചരിത്രമെന്ത്?</title>
		<link>https://www.chandrikadaily.com/prashant-bhushan-verdict-and-the-story-of-bhushan.html</link>
					<comments>https://www.chandrikadaily.com/prashant-bhushan-verdict-and-the-story-of-bhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Aug 2020 12:42:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[shanti bhushan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146674</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോടതിയലക്ഷ്യക്കേസില്&#x200d; മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്&#x200d; മാപ്പുപറഞ്ഞാല്&#x200d; അത് അത്ഭുതമായിരിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും മുന്&#x200d; വാജ്‌പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന അരുണ്&#x200d; ഷൂരി പ്രതികരിച്ചത്. കോടതിയലക്ഷ്യത്തിന് കാരണമായ ട്വീറ്റുകള്&#x200d; പിന്&#x200d;വലിക്കണോ എന്നത് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്&#x200d; അദ്ദേഹം അങ്ങനെ ചെയ്താല്&#x200d; അത് അത്ഭുതമായിരിക്കുമെന്നും ആക്‌വിസ്റ്റ് കൂടിയായ ഷൂരി പറഞ്ഞു. ഇന്ത്യന്&#x200d; എക്സ്പ്രസിന് നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു പത്രപ്രവര്&#x200d;ത്തകന്&#x200d; കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. ആഗസ്റ്റ് 14ല്&#x200d; കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യക്കേസില്&#x200d; അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്&#x200d; കുറ്റക്കാരനാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോടതിയലക്ഷ്യക്കേസില്&#x200d; മുതിര്&#x200d;ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്&#x200d; മാപ്പുപറഞ്ഞാല്&#x200d; അത് അത്ഭുതമായിരിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും മുന്&#x200d; വാജ്‌പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന അരുണ്&#x200d; ഷൂരി പ്രതികരിച്ചത്. കോടതിയലക്ഷ്യത്തിന് കാരണമായ ട്വീറ്റുകള്&#x200d; പിന്&#x200d;വലിക്കണോ എന്നത് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്&#x200d; അദ്ദേഹം അങ്ങനെ ചെയ്താല്&#x200d; അത് അത്ഭുതമായിരിക്കുമെന്നും ആക്‌വിസ്റ്റ് കൂടിയായ ഷൂരി പറഞ്ഞു. ഇന്ത്യന്&#x200d; എക്സ്പ്രസിന് നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു പത്രപ്രവര്&#x200d;ത്തകന്&#x200d; കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>ആഗസ്റ്റ് 14ല്&#x200d; കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യക്കേസില്&#x200d; അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്&#x200d; കുറ്റക്കാരനാണെന്ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത്. എന്നാല്&#x200d; തന്റെ പരാമര്&#x200d;ശത്തില്&#x200d; മാപ്പ് പറയില്ലെന്നായിരുന്നു കോടതിയില്&#x200d; പ്രശാന്ത് ഭൂഷന്റെ നിലപാട്. തുടര്&#x200d;ന്ന് നിലപാട് പുനഃപരിശോധിക്കാന്&#x200d; കോടതി അദ്ദേഹത്തിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചെങ്കിലും പുനരാലോചക്ക് നിന്നാലും തന്റെ നിലപാടില്&#x200d; മാറ്റമുണ്ടാക്കാന്&#x200d; അതിന് സാധിക്കില്ലെന്നും ഭൂഷണ്&#x200d; വ്യക്തമാക്കി.</p>
<p>പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടിയെ കടുത്ത വിമര്&#x200d;ശനപരമായാണ് കേസില്&#x200d; കക്ഷികൂടിയായ അരുണ്&#x200d; ഷൂരി നേരിട്ടത്. സത്യം ഒരു പ്രതിരോധമാണെന്നും ആരുടെയെങ്കിലും ആരോപണം കോടതിയെ അവഹേളിക്കുന്നതായി തോന്നുന്നുണ്ടെങ്കില്&#x200d; ആ വ്യക്തിക്ക് അദ്ദേഹത്തിന്റെ വാദം തെളിയിക്കാനുള്ള അവസരം നിയമപ്രകാരം നല്&#x200d;കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേ എന്നത് ആപ്തവാക്യമായ രാജ്യത്ത് സത്യത്തെ ഒരു പ്രതിരോധമായി അംഗീകരിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.<br />
&#8216;തീര്&#x200d;ച്ചയായും ഇതൊരു വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ പേരില്&#x200d; മാപ്പ് പറഞ്ഞാല്&#x200d; അതൊരു അത്ഭുതമായിരിക്കും. ഒരാള്&#x200d; തെറ്റു ചെയ്‌തെന്ന് നല്ല ബോധ്യമുണ്ടെങ്കില്&#x200d; മാത്രമേ അയാള്&#x200d; മാപ്പ് പറയേണ്ടതുള്ളൂ&#8217; അഭിമുഖത്തില്&#x200d; അരുണ്&#x200d; ഷൂരി വ്യക്തമാക്കി.</p>
<p><img loading="lazy" class="" src="https://images.outlookindia.com/public/uploads/gallery/20110421/shanti_shashi_bhusan_20110502.jpg" alt="Hatchet Therapy | Outlook India Magazine" width="961" height="640" /></p>
<p>പ്രശാന്ത് ഭൂഷന്റെ വ്യതിരിക്തമായ നീതി ബോധത്തെ മനസ്സിലാക്കാന്&#x200d; ജീവിതത്തെയും ചരിത്രത്തേയും കുറിച്ചും അറിയണം. ഭരണകൂടത്തിനോടും നീതിന്യായ വ്യവസ്ഥയോടും ഏറ്റുമുട്ടി ഒരു ഘട്ടത്തില്&#x200d; വിജയിച്ച ജനസംഘ്, ഭാരതീയ ജനതാ പാര്&#x200d;ട്ടി (ബിജെപി)യായി പുനര്&#x200d; അവതരിപ്പിച്ചപ്പോള്&#x200d; അതിന്റെ സ്ഥാപകാംഗമായിരുന്ന ശാന്തി ഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്&#x200d;ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്&#x200d;, ഭാരതീയ ജനതാ പാര്&#x200d;ട്ടിയുടെ സ്ഥാപക നേതാവായിരുന്നു എന്നത് ഇന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമായി തോന്നാം. പാര്&#x200d;ട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം. അധികാര ദുര്&#x200d;വിനിയോഗം ആരോപിച്ചുള്ള ബിജെപി നേതാവായിരുന്ന വി കെ മല്&#x200d;ഹോത്രയ്ക്ക് നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്&#x200d;ന്നാണ് ശാന്തി ഭൂഷണ്&#x200d; ബിജെപിയില്&#x200d;നിന്ന് രാജിവെക്കുകയായിരുന്നു.</p>
<p><img loading="lazy" class="" src="https://images.firstpost.com/wp-content/uploads/2015/03/shanti-bhushan1.jpg" alt="Shanti Bhushan does a U-turn, says Yogendra, Prashant should work ..." width="955" height="716" /></p>
<p>എന്നാല്&#x200d;, രണ്ടാം യു.പി.എ സര്&#x200d;ക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്&#x200d; നടന്ന സമരത്തിലും ശാന്തി ഭൂഷണ്&#x200d; വലിയ പങ്ക് വഹിച്ചു. അരവിന്ദ് കെജരിവാളും കിരണ്&#x200d; ബേദിയും എല്ലാം അടങ്ങിയ ഇന്ത്യ എഗൈന്&#x200d;സ്റ്റ് കറപ്ഷനിലെ കോര്&#x200d; കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. പിന്നീട് ആം ആദ്മി പാര്&#x200d;ട്ടിയുടെ സ്ഥാപക നേതാവായെങ്കിലും പാര്&#x200d;ട്ടി നേതൃത്വത്തിനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചതിനെ തുടര്&#x200d;ന്ന് പുറത്തായി. ആദ്യ തെരഞ്ഞെടുപ്പില്&#x200d; കിരണ്&#x200d; ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കിയപ്പോള്&#x200d; അദ്ദേഹം അതിനെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു.</p>
<p>അതേസമയം, ഇതിലെല്ലാം ഭാഗമായിരുന്ന പ്രശാന്ത് ഭൂഷന്&#x200d;, പിന്നീട് വന്ന മോദി സര്&#x200d;ക്കാറിനും സംഘ്പരിവാര്&#x200d; അജണ്ടക്കുമെതിരെ രൂക്ഷ വിമര്&#x200d;ശവുമായി രംഗത്തെത്തുന്ന കാഴ്ചയുണ്ടായി. പിന്നീട് മോദി സര്&#x200d;ക്കാറിന് കാരണമായ അണ്ണാ ഹസാരയുടെ സമരത്തില്&#x200d; പങ്കാളിയായതില്&#x200d; ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ സംവിധാനം സുതാര്യമായിരിക്കണമെന്ന കാര്യത്തില്&#x200d; അച്ഛനൊപ്പം മകനും യോജിക്കുന്നുണ്ട്. അച്ഛന്റെ ചിന്തകളില്&#x200d; ബിജെപിയും ദേശീയതയെ സംബന്ധിച്ച ബോധവും കൂടുതലായുള്ളപ്പോള്&#x200d; അഴിമതിക്കെതിരെ ഉറച്ചനിലപാടുള്ള മകന്&#x200d; ഭൂഷണ് ഇതിന്റെയെല്ലാം മുന്നേ മനുഷ്യാവാകാശമാണ് പ്രധാനമായി കാണുന്നത്. കാശ്മീരിലെ അടക്കം മനുഷ്യാവകാശലംഘനങ്ങളില്&#x200d; നിലപാടെടുക്കാനും പ്രധാനമന്ത്രിക്കും ന്യായാധിപന്മാര്&#x200d;ക്കുമെതിരെ തുറന്നടിക്കാനും അദ്ദേഹത്തിന് മടിയില്ലാത്തത് അതുകൊണ്ടാണ്. കാശ്മീര്&#x200d; പ്രശ്നത്തിലും തന്റെ നിലപാടില്&#x200d; സുപ്രീം കോടതിയില്&#x200d; ആക്രമിക്കപ്പെട്ട ആള്&#x200d; കൂടിയാണ് പ്രശാന്ത് ഭൂഷണ്&#x200d;.</p>
<p>നീതിന്യായ സംവിധാനത്തിന്റെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; സുതാര്യത ഉറപ്പാക്കാന്&#x200d; പോരടിക്കുന്നതില്&#x200d; അച്ഛന്റെ മാതൃക തന്നെയാണ് പ്രശാന്ത് ഭൂഷണും പിന്തുടരുന്നത്. ഇപ്പോള്&#x200d; കോടതി അലക്ഷ്യ കേസിന് മുന്നില്&#x200d; ഭയക്കാതെ പ്രശാന്ത് ഭൂഷണ്&#x200d; നില്&#x200d;ക്കുന്നത് പോലെ ശാന്തി ഭൂഷണും തന്റെ നിലപാട് പത്തുവര്&#x200d;ഷം മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി അലക്ഷ്യക്കേസ് നേരിടുമ്പോള്&#x200d; അദ്ദേഹം 2010 ല്&#x200d; പ്രഖ്യാപിച്ചത്, മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ല, ഞാന്&#x200d; ജയിലില്&#x200d; പോകാന്&#x200d; തയ്യാറാണ്&#8217; എന്നായിരുന്നു.</p>
<p>വ്യാഴാഴ്ച സുപ്രിം കോടതിയുടെ അനുനയങ്ങള്&#x200d;ക്കും മുന്നറിയിപ്പുകള്&#x200d;ക്കും വഴങ്ങാതെ ചരിത്രം സൃഷ്ടിച്ച പ്രശാന്ത് ഭൂഷണ്&#x200d;, കോടതിയലക്ഷ്യത്തിന്റെ പേരില്&#x200d; എന്ത് ശിക്ഷ നടപ്പാക്കിയാലും നിലപാടില്&#x200d; മാപ്പുപറയാന്&#x200d; തയാറല്ലെന്നും പൗരന്റെ കടമ നിറവേറ്റുമെന്നുമാണ് അസന്ദിഗ്ദമായ പ്രഖ്യാപിച്ചത്.</p>
<p><strong>കോടതിയലക്ഷ്യ കേസില്&#x200d;  വാദം നടക്കുന്ന സമയത്ത് പ്രശാന്ത് ഭൂഷണ്&#x200d; സുപ്രീം കോടതിയില്&#x200d; വെച്ചു നടത്തിയ പ്രസ്താവനയുടെ പൂര്&#x200d;ണ്ണരൂപം </strong></p>
<p><em>ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്രഖ്യാപനം ഞാന്&#x200d; വായിച്ചു. മൂന്ന് ദശാബ്ദത്തിലേറെയായി വ്യക്തിപരവും തൊഴില്&#x200d;പരവുമായ പല നഷ്ടങ്ങളും സഹിച്ചുക്കൊണ്ട് ഞാന്&#x200d; എപ്പോഴും ഈ കോടതിയുടെ മഹിമ ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; ശ്രമിക്കുകയായിരുന്നു.</em></p>
<p><em>ഒരു മുഖസ്തുതിക്കാരനെയോ വാഴ്ത്തിപ്പാടലുകാരെനെയോ പോലെയല്ല, പക്ഷെ എളിമയുള്ള ഒരു കാവല്&#x200d;ക്കാരനായി. പക്ഷെ ഇന്ന് ഇതേ കോടതി തന്നെ കോടതിയലക്ഷ്യം നടത്തിയെന്ന പേരില്&#x200d; എന്നെ കുറ്റക്കാരനായി വിധിക്കുമ്പോള്&#x200d; അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.</em></p>
<p><em>ഞാന്&#x200d; ശിക്ഷിക്കപ്പെടും എന്നതിലല്ല ഇത്രയും ഭീകരമായി തെറ്റിധരിക്കപ്പെട്ടതിലാണ് എന്റെ വേദന. നീതിനിര്&#x200d;വ്വണ സ്ഥാപനത്തിനെതിരെ ‘വിദ്വേഷപരവും അപകീര്&#x200d;ത്തിപ്പെടുത്തുന്നതുമായ ആസൂത്രിത നീക്കം’ ഞാന്&#x200d; നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്&#x200d; എന്നെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; ഞെട്ടിച്ചിരിക്കുകയാണ്. ഈ ആസൂത്രിത നീക്കം നടത്തുന്നതിന് പിന്നിലുള്ള എന്റെ ഉദ്ദേശം വെളിവാക്കുന്ന യാതൊരു തെളിവുകളുമില്ലാതെയാണ് കോടതി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്നത് എന്നെ സ്തബ്ധനാക്കി.</em></p>
<p><em>എനിക്കെതിരെ സ്വമേധയാ കേസെടുക്കുന്നതിന് കോടതി ആധാരമാക്കിയ പരാതിയുടെ പകര്&#x200d;പ്പ് എനിക്ക് നല്&#x200d;കാനോ ഞാന്&#x200d; സമര്&#x200d;പ്പിച്ച മറുപടി സത്യവാങ്മൂലത്തിലും മറ്റു അപേക്ഷകളിലും ചൂണ്ടിക്കാണിച്ച വാദങ്ങള്&#x200d;ക്കും വസ്തുതക്കള്&#x200d;ക്കും മറുപടി പറയാനോ കോടതി തയ്യാറാകാതിരുന്നത് തികച്ചും നിരാശാജനകമാണ്.</em></p>
<p><em>ജുഡീഷ്യറിയുടെ മികച്ച പ്രവര്&#x200d;ത്തനത്തിന് പൊതുജന വിമര്&#x200d;ശനം ഏറെ ഗുണകരമാണ്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഏത് സ്ഥാപനത്തിനെതിരെയും തുറന്ന വിമര്&#x200d;ശനങ്ങള്&#x200d; ഉണ്ടാകേണ്ടതുണ്ട്. സാധാരണ ധാര്&#x200d;മിക ബാധ്യതകളേക്കാള്&#x200d; ഉയര്&#x200d;ന്ന ആദര്&#x200d;ശങ്ങള്&#x200d;ക്ക് പ്രധാന്യം നല്&#x200d;കേണ്ട, വ്യക്തിപരവും തൊഴില്&#x200d;പരവുമായ ആവശ്യങ്ങളേക്കാള്&#x200d; ഭരണഘടനാ സംരക്ഷണത്തിന് വില കല്&#x200d;പ്പിക്കേണ്ട, ഇന്നിന്റെ വേവലാതികള്&#x200d; ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്തരവാദിത്തതിന് ഒരിക്കലും തടസ്സമാകാത്ത വിധം പ്രവര്&#x200d;ത്തിക്കേണ്ട, ചരിത്രത്തിലെ ഒരു നിര്&#x200d;ണ്ണായക നിമിഷത്തിലൂടെയാണ് നമ്മള്&#x200d; കടന്നുപോകുന്നത്. ഒരു അഭിഭാഷകനെന്ന നിലയില്&#x200d; എന്നെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തങ്ങള്&#x200d; ഏറെ കൂടുതലാണ് താനും.</em></p>
<p><em>നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിര്&#x200d;ണ്ണായകഘട്ടത്തില്&#x200d; ഞാന്&#x200d; തീര്&#x200d;ച്ചയായും നിര്&#x200d;വഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്&#x200d;. സ്വബോധമില്ലാത്ത സമയത്തല്ല ഞാന്&#x200d; അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാന്&#x200d; കാലങ്ങളായി പിന്തുടരുന്ന, തുടര്&#x200d;ന്നും വിശ്വസിക്കാന്&#x200d; ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്&#x200d; നടത്തിയ ആ പ്രസ്താവനകളില്&#x200d; ഞാന്&#x200d; മാപ്പ് പറഞ്ഞാല്&#x200d; അത് തികച്ചും നിന്ദ്യമായ നെറികേടാകും.</em></p>
<p><em>അതിനാല്&#x200d; തന്റെ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്&#x200d; ഇവിടെ ആവര്&#x200d;ത്തിക്കാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുകയാണ്, ‘ഞാന്&#x200d; ദയക്കായി യാചിക്കുന്നില്ല. ഔദാര്യവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവര്&#x200d;ത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്&#x200d; തയ്യാറായാണ് ഞാന്&#x200d; നില്&#x200d;ക്കുന്നത്. പക്ഷെ കോടതി കുറ്റകരമെന്ന് വിധിയെഴുതിയ എന്റെ പ്രവര്&#x200d;ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമായായാണ് ഞാന്&#x200d; കണക്കാക്കുന്നത്.’</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prashant-bhushan-verdict-and-the-story-of-bhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതിയലക്ഷ്യക്കേസില്&#x200d; പ്രശാന്ത് ഭൂഷന് രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-gives-prashant-bhushan-2-3-days-to-reconsider-statement.html</link>
					<comments>https://www.chandrikadaily.com/supreme-court-gives-prashant-bhushan-2-3-days-to-reconsider-statement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 09:03:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arun mishra]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146353</guid>

					<description><![CDATA[കോടതിയലക്ഷ്യക്കേസില്&#x200d; സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്&#x200d; ഒരുക്കമെന്ന് മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ്&#x200d; നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്&#x200d; ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോടതിയലക്ഷ്യക്കേസില്&#x200d; വിവാദ പ്രസ്ഥാവന പുനഃപരിശോധി പ്രശാന്ത് ഭൂഷന് രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രിംകോടതി. കോടതിയെ അവഹേളനക്കുന്ന ട്വീറ്റ് സംബന്ധിച്ച് ശിക്ഷ വിധിച്ചതില്&#x200d; വ്യാഴാഴ്ച കോടതിയില്&#x200d; വാദം കേള്&#x200d;ക്കുന്നതിനിടെയാണ് സുപ്രീം കോടതി അഭിഭാഷകന്&#x200d; കൂടിയായ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി സമയം നല്&#x200d;കിയത്.</p>
<p>&#8221;ഞാന്&#x200d; നിങ്ങളോട് വളരെ വ്യക്തമായി പറയുന്നു. ഒരാള്&#x200d; തന്റെ തെറ്റ് മനസിലാക്കി അത് ശുദ്ധീകരിക്കുമ്പോള്&#x200d; മാത്രമേ നമുക്ക് ശാന്തനാകാന്&#x200d; കഴിയൂ. നമുക്ക് അദ്ദേഹത്തിന് കുറച്ച് അവസരം നല്&#x200d;കാം.&#8217; പ്രശാന്ത് ഭൂഷന്റെ കേസിനായി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാജീവ് ധവാനോട് സുപ്രീം കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും കോടതിയില്&#x200d; വരാന്&#x200d; സാധ്യതയുണ്ട്.</p>
<p>ജുഡീഷ്യറിയെതിരായ ട്വീറ്റുകളില്&#x200d; പ്രശാന്ത് ഭൂഷന്&#x200d; കോടതിയെ അവഹേളിച്ചതായി സുപ്രിം കോടതി കണ്ടെത്തിയ ശേഷം, മുതിര്&#x200d;ന്ന അഭിഭാഷകന് ഇന്ന് ശിക്ഷ വിധിക്കേണ്ടിയിക്കെയാണ് കൂടുതല്&#x200d; സമയം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് അരുണ്&#x200d; മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.</p>
<p>അതേസമയം, കോടതിയലക്ഷ്യക്കേസില്&#x200d; സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്&#x200d; ഒരുക്കമെന്ന് മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ്&#x200d; നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്&#x200d; ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.</p>
<p>&#8216;ഞാന്&#x200d; ദയ ചോദിക്കുന്നില്ല. ഔദാര്യം ആവശ്യപ്പെടുന്നില്ല. ഈ കോടതി നല്&#x200d;കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്&#x200d; തയ്യാര്&#x200d;&#8217; എന്നാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യത്തില്&#x200d; തുറന്ന വിമര്&#x200d;ശങ്ങളില്&#x200d; വിശ്വസിക്കുന്നു. തന്റെ ട്വീറ്റ് ഒരു പൗരന്&#x200d; എന്ന നിലയില്&#x200d; ഒരാള്&#x200d; ചെയ്യേണ്ട ഉത്തരവാദിത്വമാണ് എന്ന് കരുതുന്നു. തന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ വിധിയില്&#x200d; വേദനയുണ്ട്. താന്&#x200d; തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതിലും വേദനയുണ്ട്- അദ്ദേഹം പറഞ്ഞു. ഈ ചരിത്ര സന്ദര്&#x200d;ഭത്തില്&#x200d; ഇതു പറഞ്ഞില്ലെങ്കില്&#x200d; താന്&#x200d; കുറ്റക്കാരനാകുമെന്നും ഭൂഷണ്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-gives-prashant-bhushan-2-3-days-to-reconsider-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശാന്ത് ഭൂഷനെ കുറ്റക്കാരനാക്കുന്നത് സുപ്രിംകോടതി നേരിടുന്ന അരക്ഷിതാവസ്ഥ: അരുണ്&#x200d; ഷൂറി</title>
		<link>https://www.chandrikadaily.com/bhushans-contempt-conviction-shows-scs-insecurity-borders-on-paranoia-arun-shourie.html</link>
					<comments>https://www.chandrikadaily.com/bhushans-contempt-conviction-shows-scs-insecurity-borders-on-paranoia-arun-shourie.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 07:57:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[ab vajpayee]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[Karan Thapar]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146314</guid>

					<description><![CDATA[''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്&#x200d; കഴിയുന്നതാണെങ്കില്&#x200d;, അത് എത്രത്തോളം ദുര്&#x200d;ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്&#x200d; ഷൂറി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോടതിയെ അവഹേളിച്ചതിന് പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതിയെടുത്ത ശിക്ഷാവിധിയെ പരസ്യമായി വിമര്&#x200d;ശിച്ച് മുന്&#x200d; കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്&#x200d; ഷൂറി. ഭൂഷന്റെ ട്വീറ്റുകളോടുള്ള സുപ്രീംകോടതിയുടെ അതിപ്രതികരണം അസ്വസ്സ്ഥയും ഉത്കണ്ഠയും ഉണ്ടാക്കുന്നതും അരക്ഷിതാവസ്ഥ തുറന്നു കാണിക്കുന്നതെന്നതാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഭൂഷന്റെ രണ്ട് ട്വീറ്റുകള്&#x200d;ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്&#x200d; &#8221;അത് രാജ്യ ബഹുമാനത്തെയും ദേശീയതയുടെ അന്തസ്സിനെയും ബാധിച്ചേക്കുമെന്നാണ്, 108 പേജുള്ള വിധിന്യായത്തില്&#x200d; എന്ന് സുപ്രീം കോടതി അവകാശപ്പെടുന്നത്. എന്നാല്&#x200d; വെറും രണ്ട് ട്വീറ്റുകള്&#x200d;ക്ക് ഇത് എങ്ങനെ ചെയ്യാന്&#x200d; സാധിക്കുമെന്ന് അരുണ്&#x200d; ഷൂറി ചോദിച്ചു.</p>
<p>&#8221;രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്&#x200d; കഴിയുന്നതാണെങ്കില്&#x200d;, അത് എത്രത്തോളം ദുര്&#x200d;ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്&#x200d; ഷൂറി പറഞ്ഞു. ജനാധിപത്യത്തിന്റെ തകര്&#x200d;ച്ചക്ക് ജഡ്ജിമാര്&#x200d; സഹായിച്ചിട്ടുണ്ടെന്നതില്&#x200d; തനിക്ക് സംശയമില്ലെന്ന് ഷൂറി തുറന്നടിച്ചു. ദ വയറില്&#x200d; പ്രമുഖ ജേര്&#x200d;ണലിസ്റ്റ് കരണ്&#x200d; ഥാപ്പറുമായി നടന്ന 40 മിനിറ്റ് അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അരുണ്&#x200d; ഷൂറി</p>
<p>ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സഹായിച്ചതില്&#x200d; വാസ്തവത്തില്&#x200d; അവര്&#x200d; കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിമാരെക്കാള്&#x200d; മോദിയെ നന്നായി അറിയുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്&#x200d; ഇത് പറയുന്നത്. ജനാധിപത്യം ഇല്ലാതായി. അവര്&#x200d; അതില്&#x200d; സഹായിച്ചിട്ടുണ്ടോ? അവര്&#x200d; സ്വയം കണ്ണാടിയിലേക്ക് നോക്കണം, സ്വയം ആ ചോദ്യം സ്വയം ചോദിക്കണം.&#8217; അരുണ്&#x200d; ഷൂറി പറഞ്ഞു.</p>
<p>സുപ്രീംകോടതിയും അവസാന നാല് ചീഫ് ജസ്റ്റിസുമാരും ജനാധിപത്യത്തെ നശിപ്പിക്കുന്നതില്&#x200d; ഒരു പ്രത്യേക പങ്ക് വഹിച്ചുവെന്നാരോപിച്ച് ഭൂഷന്റെ ട്വീറ്റ് അപമാനമായി കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം ആശങ്കാകുലനാണോ എന്ന ഥാപ്പറിന്റെ ചോദ്യത്തിന്, ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സുപ്രീം കോടതി ജഡ്ജിമാര്&#x200d; സഹായിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണവും അവഹേളനമായി കണക്കാക്കാമെന്നായിരുന്നു അരുണ്&#x200d; ഷൂറിയുടെ മറുപടി. ആരെങ്കിലും അതിനെ അവഹേളനമായി കാണാനുള്ള സാധ്യത ഷൂരി അംഗീകരിച്ചു, എന്നാല്&#x200d; അതില്&#x200d; അവഗണനയില്ലെന്നും ഷൂരി വ്യക്താമാക്കി.</p>
<p><iframe loading="lazy" title="Arun Shourie: Prashant Bhushan&#039;s Contempt Conviction Shows Court&#039;s Insecurity Bordering on Paranoia" width="740" height="416" src="https://www.youtube.com/embed/cwOjJcspxJw?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhushans-contempt-conviction-shows-scs-insecurity-borders-on-paranoia-arun-shourie.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫാല്&#x200d; കേസ്: സുപ്രീംകോടതിയില്&#x200d; വാദം തുടങ്ങി; നാല് മണിക്കുള്ളില്&#x200d; പൂര്&#x200d;ത്തിയാവും</title>
		<link>https://www.chandrikadaily.com/rafale-review-updates-from-supreme-courts.html</link>
					<comments>https://www.chandrikadaily.com/rafale-review-updates-from-supreme-courts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 May 2019 09:54:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[rafale case]]></category>
		<category><![CDATA[Rafale Deal]]></category>
		<category><![CDATA[RAFALE SCAM]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126840</guid>

					<description><![CDATA[റഫാല്&#x200d; കേസിലെ പുനഃപരിശോധന ഹര്&#x200d;ജികളില്&#x200d; സുപ്രീംകോടതിയില്&#x200d; വാദം തുടങ്ങി. പുനപ്പരിശോധന ഹര്&#x200d;ജിയില്&#x200d; ഇന്ന് നാല് മണിക്കുള്ളില്&#x200d; വാദം പൂര്&#x200d;ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്&#x200d;ജിക്കാര്&#x200d;ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്&#x200d; വീതമാണ് വാദത്തിന് അനുവദിച്ചത്. ന്യായവിധിയിലെ വന്ന ഓരോ തെറ്റുകളിലൂടെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയത് തെറ്റായ സബ്്മിഷനാണെന്ന് കണ്ടെത്താന്&#x200d; സാധിക്കുമെന്ന് അരുണ്&#x200d; ഷൂരി വാദിച്ചു.സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്&#x200d; വിധിയില്&#x200d; പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്&#x200d; വാദിച്ചു. സര്&#x200d;ക്കാരിന് തന്നെ തെറ്റുതിരുത്തല്&#x200d; അപേക്ഷ നല്&#x200d;കേണ്ടി വന്നു. കരാര്&#x200d; റദ്ദാക്കണമെന്നല്ല, [&#8230;]]]></description>
										<content:encoded><![CDATA[
<p>റഫാല്&#x200d; കേസിലെ പുനഃപരിശോധന ഹര്&#x200d;ജികളില്&#x200d; സുപ്രീംകോടതിയില്&#x200d; വാദം തുടങ്ങി. പുനപ്പരിശോധന ഹര്&#x200d;ജിയില്&#x200d; ഇന്ന് നാല് മണിക്കുള്ളില്&#x200d; വാദം പൂര്&#x200d;ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്&#x200d;ജിക്കാര്&#x200d;ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്&#x200d; വീതമാണ് വാദത്തിന് അനുവദിച്ചത്. </p>



<p>ന്യായവിധിയിലെ വന്ന ഓരോ തെറ്റുകളിലൂടെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയത് തെറ്റായ സബ്്മിഷനാണെന്ന് കണ്ടെത്താന്&#x200d; സാധിക്കുമെന്ന് അരുണ്&#x200d; ഷൂരി വാദിച്ചു.<br>സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്&#x200d; വിധിയില്&#x200d; പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്&#x200d; വാദിച്ചു. സര്&#x200d;ക്കാരിന് തന്നെ തെറ്റുതിരുത്തല്&#x200d; അപേക്ഷ നല്&#x200d;കേണ്ടി വന്നു. കരാര്&#x200d; റദ്ദാക്കണമെന്നല്ല, ക്രിമിനല്&#x200d; അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മറച്ചുവെച്ച വിവരങ്ങള്&#x200d; സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി റിപ്പോര്&#x200d;ട്ട് വച്ചത്. എന്നാല്&#x200d; 2018 നവംബറില്&#x200d; തന്നെ അതിലെ കാര്യങ്ങള്&#x200d; കേന്ദ്രം മുന്&#x200d;കൂട്ടി കണ്ടതും പറഞ്ഞതും എങ്ങനെയെന്നും പ്രശാന്ത് ഭൂഷണ്&#x200d; ചോദിച്ചു.<br><br> നേരിട്ട് കാണാന്&#x200d; പറ്റാത്ത പല കാര്യങ്ങളിലേക്കാണ് കണ്ണെത്തിക്കേണ്ടത്. ഇവിടെ നിരവധി പുതിയ വസ്തുതകള്&#x200d; ഉയര്&#x200d;ന്നുവന്നിട്ടുണ്ട്. അതേ സമയം, ഫ്രഞ്ച് പ്രതിരോധ മന്ത്രിയും അംബാനിയും തമ്മില്&#x200d; ഒരു കൂടിക്കാഴ്ച നടന്നിരിക്കുന്നു. കോടതിയില്&#x200d; നിന്നും മറച്ചുവെച്ച പുതിയ വസ്തുതകള്&#x200d; ഇവയാണ്. ഇതിലാണ് പുനപ്പരിശോധന വേണ്ടതെന്ന് പ്രശാന്ത് ഭൂഷന്&#x200d; വാദിച്ചു.</p>



<p><br><br></p>



<figure class="wp-block-image"><img loading="lazy" width="960" height="795" src="https://www.chandrikadaily.com/wp-content/uploads/2019/05/Bhushan-Shourie-Yashwant.jpg" alt="" class="wp-image-126843"/></figure>



<p>വിഷയത്തില്&#x200d; സുപ്രീം കോടതിക്ക് മുന്നില്&#x200d; ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്&#x200d; കുറിപ്പുകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടല്&#x200d; അല്ല നിരീക്ഷണം ആണെന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്&#x200d;ന്നാണ് കേന്ദ്രസര്&#x200d;ക്കാരിന് തിരിച്ചടിയായി കേസില്&#x200d; വാദം കേള്&#x200d;ക്കാന്&#x200d; സുപ്രീം കോടതി തീരുമാനമുണ്ടായത്.<br> <br> റഫാല്&#x200d; ഇടപാടില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്&#x200d; പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആംആദ്മി പാര്&#x200d;ട്ടി നേതാവ് സഞ്ജയ് സിംഗും നല്&#x200d;കിയ ഹര്&#x200d;ജികളാണ് കോടതി പരിഗണിക്കുക. ഇതോടൊപ്പം സുപ്രീം കോടതിയ്ക്ക് മുന്നില്&#x200d; ഹാജരാക്കപ്പെട്ട രേഖകള്&#x200d; എതെങ്കിലും ക്രമക്കേടുകള്&#x200d; സൂചിപ്പിക്കുന്ന തെളിവുകളല്ലെന്നും ഹര്&#x200d;ജി സമര്&#x200d;പ്പിച്ചവര്&#x200d; ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്&#x200d; കുറിപ്പുകളാണെന്നുമുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റഎ വാദവും കോടതി പരിഗണിക്കും. </p>



<p>അതേസമയം കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിക്കെതിരെയുളള കോടതിയലക്ഷ്യ ഹര്&#x200d;ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafale-review-updates-from-supreme-courts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫാല്&#x200d;: മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; തെളിവുകള്&#x200d;</title>
		<link>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html</link>
					<comments>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 09 Aug 2018 09:46:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[Rafale]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98198</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: റാഫാല്&#x200d; യുദ്ധ വിമാന ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; വെളിപ്പെടുത്തലുകള്&#x200d;. പ്രമുഖ അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;, മുന്&#x200d; ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിവരാണ് റാഫാല്&#x200d; ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ കണ്ടതില്&#x200d; വെച്ചേറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫാല്&#x200d; ഇടപാടില്&#x200d; നടന്നതെന്ന് ഇവര്&#x200d; ആരോപിച്ചു. റഫാല്&#x200d; ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്&#x200d; പലവട്ടം സര്&#x200d;ക്കാര്&#x200d; തിരുത്തിയത് അഴിമതിയുടെ വ്യക്തമായ തെളിവാണ്. ക്രിമിനല്&#x200d; നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റാഫാല്&#x200d; യുദ്ധ വിമാന ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; വെളിപ്പെടുത്തലുകള്&#x200d;. പ്രമുഖ അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;, മുന്&#x200d; ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിവരാണ് റാഫാല്&#x200d; ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.</p>
<p>ഇന്ത്യ കണ്ടതില്&#x200d; വെച്ചേറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫാല്&#x200d; ഇടപാടില്&#x200d; നടന്നതെന്ന് ഇവര്&#x200d; ആരോപിച്ചു. റഫാല്&#x200d; ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്&#x200d; പലവട്ടം സര്&#x200d;ക്കാര്&#x200d; തിരുത്തിയത് അഴിമതിയുടെ വ്യക്തമായ തെളിവാണ്. ക്രിമിനല്&#x200d; നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവിചാരണ നേരിടേണ്ട കരാറാണിതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു.</p>
<p>പ്രധാനമന്ത്രി തിരക്കിട്ട് എടുത്ത തീരുമാനമാണ് റാഫാല്&#x200d; ഇടപാട്. പ്രതിരോധമന്ത്രി, വ്യോമസേന, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി, വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ആരും അറിയാതെയാണ് പഴയ കരാര്&#x200d; തിരുത്തി പുതിയത് ഒപ്പുവെച്ചത്. 126 യുദ്ധവിമാനങ്ങള്&#x200d; ആവശ്യപ്പെട്ട വ്യോമസേനക്ക് 36 വിമാനങ്ങള്&#x200d; മാത്രമാണ് ഈ കരാര്&#x200d; വഴി ലഭിക്കുന്നത്. ഇത് രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തീരുമാനമാണ്.</p>
<p>36 വിമാനങ്ങള്&#x200d; വാങ്ങുന്നതില്&#x200d; 36000 കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടാകുന്നത്. യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്തെ കരാറില്&#x200d; 670 കോടി രൂപയായിരുന്നു ഒരു വിമാനത്തിന്റെ വില. എന്നാല്&#x200d; 1670 കോടി രൂപയാണ് പുതിയ കരാറില്&#x200d; ഒരു വിമാനത്തിന്റെ വില. ഓരോ വിമാനത്തിനും 1000 കോടി രൂപയുടെ അധികച്ചെലവാണ് പുതിയ കരാര്&#x200d; പ്രകാരം ഉണ്ടാകുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്&#x200d; എയറോനോടിക് ലിമിറ്റഡിന് സാങ്കേതികവിദ്യ പകര്&#x200d;ന്നു കിട്ടുന്ന അവസരം മോദി നഷ്ടപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്&#x200d;, അരുണ്&#x200d; ഷൂരി, യശ്വന്ത് സിന്&#x200d;ഹ എന്നിവര്&#x200d; ആരോപിച്ചു.</p>
<p>റഫാല്&#x200d; ഇടപാടിനെ കുറിച്ച് പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; പാര്&#x200d;ലമെന്റിന്റെ കാലാവധി കഴിയാന്&#x200d; മാസങ്ങള്&#x200d; മാത്രമുള്ളപ്പോള്&#x200d; ഒരു പാര്&#x200d;ലമെന്ററി സമിതിക്ക് പ്രസക്തിയില്ലെന്ന് ഇവര്&#x200d; പറഞ്ഞു. കംപ്‌ട്രോളര്&#x200d; ആന്&#x200d;ഡ് ഓഡിറ്റര്&#x200d; ജനറല്&#x200d; മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് തയ്യാറാക്കി പാര്&#x200d;ലമെന്റില്&#x200d; വെക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. അത്തരമൊരു റിപ്പോര്&#x200d;ട്ട് പാര്&#x200d;ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടേയും അതുവഴി പാര്&#x200d;ലമെന്റിന്റെയും പരിശോധനകള്&#x200d;ക്കും തുടര്&#x200d;നടപടികള്&#x200d;ക്കും വിധേയമാകുമെന്നും ഇവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി മുന്‍കേന്ദ്രമന്ത്രി</title>
		<link>https://www.chandrikadaily.com/supporting-modi-was-a-mistake-arun-shourie-hits-out-at-pm-at-kasauli.html</link>
					<comments>https://www.chandrikadaily.com/supporting-modi-was-a-mistake-arun-shourie-hits-out-at-pm-at-kasauli.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Oct 2017 15:25:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[demonetization]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46580</guid>

					<description><![CDATA[കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടക്കുന്ന ആറാമത് കുശ്‌വന്ത് സിങ് സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Made too many mistakes. In supporting VP Singh and then #NarendraModi : Arun Shourie @kslitfest inaugural session @HTPunjab @htTweets pic.twitter.com/o1Wq33RMbF — Oindrila (@Oindrila0606) October 6, 2017 [&#8230;]]]></description>
										<content:encoded><![CDATA[<p>കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്&#x200d;ശവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ അരുണ്&#x200d; ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്&#x200d; പ്രദേശിലെ കസൗലിയില്&#x200d; നടക്കുന്ന ആറാമത് കുശ്‌വന്ത് സിങ് സാഹിത്യോത്സവത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Made too many mistakes. In supporting VP Singh and then <a href="https://twitter.com/hashtag/NarendraModi?src=hash&amp;ref_src=twsrc%5Etfw">#NarendraModi</a> : Arun Shourie <a href="https://twitter.com/kslitfest?ref_src=twsrc%5Etfw">@kslitfest</a> inaugural session <a href="https://twitter.com/HTPunjab?ref_src=twsrc%5Etfw">@HTPunjab</a> <a href="https://twitter.com/htTweets?ref_src=twsrc%5Etfw">@htTweets</a> <a href="https://t.co/o1Wq33RMbF">pic.twitter.com/o1Wq33RMbF</a></p>
<p>— Oindrila (@Oindrila0606) <a href="https://twitter.com/Oindrila0606/status/916180200949501952?ref_src=twsrc%5Etfw">October 6, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് മോദിക്കെതിരെ ആഞ്ഞടിച്ച് ഷൂരി രംഗത്തു വരുന്നത്. താന്&#x200d; പല തെറ്റുകളും ചെയ്തിട്ടുണ്ട്. ആദ്യം വി.പി സിംഗിനെ പിന്തുണച്ചത് തെറ്റി, ഇപ്പോള്&#x200d; മോദിയേയും ഷൂരി കൂട്ടിച്ചേര്&#x200d;ത്തു. ഭരണകര്&#x200d;ത്താക്കള്&#x200d; എങ്ങനെ എന്നുള്ളത് തിരിച്ചറിയാനുള്ള വഴി എന്ന വിഷയത്തില്&#x200d; സംസാരിക്കവെയാണ് മോദിയെ പിന്തുണച്ചത് തനിക്കു പിണഞ്ഞ തെറ്റാണെന്ന് ആവര്&#x200d;ത്തിച്ചത്. അധികാരത്തിലെത്തിയാല്&#x200d; നേതാക്കള്&#x200d; പെട്ടെന്ന് മാറുമെന്ന് ഒരിക്കലും വിശ്വസിക്കരുത്. അവരുടെ സ്വഭാവം സത്യത്തെ മുന്&#x200d;നിര്&#x200d;ത്തി വിലയിരുത്തണം. പറയുന്ന വാക്കുകള്&#x200d; പ്രാവര്&#x200d;ത്തികമാക്കുന്നവനാണോ നേതാവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതാക്കള്&#x200d; കുടില തന്ത്രമുള്ളവരും ആത്മരതിക്കാരുമാണ്. ഇരകളുടെ സിദ്ധാന്തം അവതരിപ്പിച്ച് മതിഭ്രമം കാണിക്കുകയാണിവര്&#x200d; ചെയ്യുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നേതാക്കള്&#x200d; തങ്ങള്&#x200d; ഇരകളാക്കപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തുവന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മാധ്യമ പ്രവര്&#x200d;ത്തനവും നിരാശാജനകമാണെന്നു പറഞ്ഞ ഷൂരി മാധ്യമങ്ങള്&#x200d; സത്യം പറയുന്നില്ലെന്നും മറ്റു മാര്&#x200d;ഗങ്ങളാണ് ആരായുന്നതെന്നും രമണ്&#x200d; മഗ്‌സസെ പുരസ്‌കാര ജേതാവുകൂടിയായ അരുണ്&#x200d; ഷൂരി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കല്&#x200d;, ജി.എസ്.ടി, സാമ്പത്തിക നയങ്ങള്&#x200d;, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെതിരെ രംഗത്തു വരുന്ന രണ്ടാമത്തെ മുതിര്&#x200d;ന്ന ബി.ജെ.പി നേതാവാണ് അരുണ്&#x200d; ഷൂരി. നേരത്തെ മുന്&#x200d; കേന്ദ്ര മന്ത്രി യശ്വന്ത് സിന്&#x200d;ഹയും മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supporting-modi-was-a-mistake-arun-shourie-hits-out-at-pm-at-kasauli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ്; നോട്ട് അസാധുവാക്കല്‍ പാളിപ്പോയ പദ്ധതിയെന്ന് അരുണ്‍ ഷൂറി</title>
		<link>https://www.chandrikadaily.com/arun-shourie-against-modi-government.html</link>
					<comments>https://www.chandrikadaily.com/arun-shourie-against-modi-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Oct 2017 07:24:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46316</guid>

					<description><![CDATA[ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്‍ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഷൂരി. നോട്ടു നിരോധനത്തിനെതിരെ ബി.ജെ.പി ക്യാമ്പില്‍ നിന്നുയരുന്ന രണ്ടാമത്തെ വിമത സ്വരമാണ് ഷൂരിയുടേത്. നേരത്തെ മുന്‍ എന്‍.ഡി.എ ധനമന്ത്രി യശ്വന്ത് സിന്‍ഹയും മോദിയുടെ തീരുമാനത്തിനെരെ രംഗത്തു വന്നിരുന്നു. &#8216;ഈ സര്‍ക്കാര്‍ വെളിപാടിന്റേതാണ്. ഒരു രാത്രി പ്രധാനമന്ത്രിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്&#x200d;ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്&#x200d; ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്&#x200d;.ഡി.ടി.വിക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; കൂടിയായ ഷൂരി. നോട്ടു നിരോധനത്തിനെതിരെ ബി.ജെ.പി ക്യാമ്പില്&#x200d; നിന്നുയരുന്ന രണ്ടാമത്തെ വിമത സ്വരമാണ് ഷൂരിയുടേത്. നേരത്തെ മുന്&#x200d; എന്&#x200d;.ഡി.എ ധനമന്ത്രി യശ്വന്ത് സിന്&#x200d;ഹയും മോദിയുടെ തീരുമാനത്തിനെരെ രംഗത്തു വന്നിരുന്നു.<br />
&#8216;ഈ സര്&#x200d;ക്കാര്&#x200d; വെളിപാടിന്റേതാണ്. ഒരു രാത്രി പ്രധാനമന്ത്രിക്ക് നോട്ടുനിരോധനം നടത്തണമെന്ന് വെളിപാടുണ്ടാകുന്നു. അദ്ദേഹം അതു ചെയ്തു. ഏതൊരര്&#x200d;ത്ഥത്തിലും അതൊരു ധീര തീരുമാനമായിരുന്നു. ആത്മഹത്യയും ഒരു ധീര തീരുമാനമാണ് എന്ന് ഞാന്&#x200d; ഓര്&#x200d;മിപ്പിക്കട്ടെ&#8217; &#8211; ഷൂരി പറഞ്ഞു.</p>
<p>നോട്ടു നിരോധനം സര്&#x200d;ക്കാറിന്റെ മേല്&#x200d;നോട്ടത്തില്&#x200d; നടപ്പിലാക്കിയ ഏറ്റവും വലിയ ധനാപഹരണ പദ്ധതിയാണ്. എല്ലാ കള്ളപ്പണവും വെളുപ്പിക്കപ്പെട്ടു- അദ്ദേഹം ആരോപിച്ചു.<br />
കഴിഞ്ഞ വര്&#x200d;ഷം നവംബര്&#x200d; എട്ടിനാണ് നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്&#x200d; നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. നോട്ടു നിരോധനത്തിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ച കുത്തനെ ഇടിഞ്ഞിരുന്നു.<br />
&#8216;നോട്ടുനിരോധനത്തെ അനുകൂലിച്ചു കൊണ്ട് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ഏതു വാദമാണ് അതിജീവിച്ചത്? കള്ളപ്പണം? അതെല്ലാം വെളുപ്പിച്ചു. ഭീകരത? ഭീകരര്&#x200d; ഇപ്പോഴും ഇന്ത്യയിലേക്ക് വരുന്നു. ഒടുവില്&#x200d; അവര്&#x200d;ക്കൊന്നും പറയാനില്ല&#8217;-ഷൂരി കൂട്ടിച്ചേര്&#x200d;ത്തു.<br />
സാങ്കേതിക കാരണങ്ങളാണ് നിലവിലെ സാമ്പത്തി മാന്ദ്യത്തിനു കാരണമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായെ അദ്ദേഹം പരിഹസിച്ചു. രണ്ടര വ്യക്തികളുടെ സര്&#x200d;ക്കാറാണ് കേന്ദ്രത്തില്&#x200d; അധികാരത്തിലിരിക്കുന്നതെന്നും മോദി, ജെയ്റ്റ്‌ലി, അമിത് ഷാ എന്നിവരെ ഉദ്ദേശിച്ച് ഷൂരി പറഞ്ഞു.</p>
<p>ജി.എസ്.ടി നടപ്പാക്കിയതില്&#x200d; സര്&#x200d;ക്കാറിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനിടെ ഏഴു തവണ ജി.എസ്.ടിയില്&#x200d; ഭേദഗതി വരുത്തിയത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടി പോലെയായിരുന്നു. അര്&#x200d;ധരാത്രി പാര്&#x200d;ലമെന്റ് വിളിച്ചു ചേര്&#x200d;ത്ത് സ്വാതന്ത്ര്യം ലഭിച്ച പോലെയാണ് അതാഘോഷിക്കപ്പെട്ടത്- അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തിന് പിന്നാലെ സാമ്പത്തിക വളര്&#x200d;ച്ച മൂന്ന് വര്&#x200d;ഷത്തെ ഏറ്റവും താഴ്ന്ന നിലയില്&#x200d; എത്തിയ സാഹചര്യത്തിലാണ് ബി.ജെ.പിയിലെ എതിര്&#x200d;സ്വരങ്ങള്&#x200d;ക്ക് ശക്തിപ്രാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arun-shourie-against-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
