<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>asaduddin owaisi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asaduddin-owaisi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Aug 2025 15:23:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>asaduddin owaisi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്; &#8216;ഉത്തരവ് ക്രൂരവും ഭരണഘടനാ വിരുദ്ധവും&#8217;: ഉവൈസി</title>
		<link>https://www.chandrikadaily.com/ban-on-sale-of-meat-on-independence-day-order-cruel-and-unconstitutional-owaisi.html</link>
					<comments>https://www.chandrikadaily.com/ban-on-sale-of-meat-on-independence-day-order-cruel-and-unconstitutional-owaisi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 13 Aug 2025 15:23:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[independence day]]></category>
		<category><![CDATA[India]]></category>
		<category><![CDATA[meat shops]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350323</guid>

					<description><![CDATA[ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.</p>
<p>ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Many municipal corporations across India seemed to have ordered that slaughterhouses and meat shops should be closed on 15th August. Unfortunately, <a href="https://twitter.com/GHMCOnline?ref_src=twsrc%5Etfw">@GHMCOnline</a> has also made a similar order. This is callous and unconstitutional. </p>
<p>What’s the connection between eating meat and…</p>
<p>&mdash; Asaduddin Owaisi (@asadowaisi) <a href="https://twitter.com/asadowaisi/status/1955442662854500770?ref_src=twsrc%5Etfw">August 13, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.</p>
<p>“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-sale-of-meat-on-independence-day-order-cruel-and-unconstitutional-owaisi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒവൈസി കോണ്&#x200d;ഗ്രസിന്റെ ശത്രുവല്ല, അദ്ദേഹം പാവങ്ങള്&#x200d;ക്ക് വേണ്ടി നിലകൊള്ളുന്നു: രേവന്ത് റെഡ്ഡി</title>
		<link>https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html</link>
					<comments>https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 05:37:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[revanth reddy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309508</guid>

					<description><![CDATA[ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്&#x200d; ദി വേള്&#x200d;ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&#x200d; ഒവൈസിയെ കോണ്&#x200d;ഗ്രസിന്റെ ശത്രുവായി താന്&#x200d; കാണുന്നില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്&#x200d; ദി വേള്&#x200d;ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>അസദുദ്ദീന്&#x200d; ഒവൈസി എം.പിയും പരിപാടിയില്&#x200d; പങ്കെടുത്തിരുന്നു. ഒവൈസി പാവങ്ങള്&#x200d;ക്കും പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവര്&#x200d;ക്കും വേണ്ടിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം കോണ്&#x200d;ഗ്രസിനെ വിമര്&#x200d;ശിക്കുമെങ്കിലും അദ്ദേഹത്തെ ശത്രുവായി താന്&#x200d; കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.</p>
<p>ദരിദ്രര്&#x200d;, ന്യൂനപക്ഷങ്ങള്&#x200d;, ആദിവാസികള്&#x200d;, ദളിതര്&#x200d; എന്നിവര്&#x200d;ക്ക് വേണ്ടിയാണ് ഒവൈസി പാര്&#x200d;ലമെന്റില്&#x200d; പ്രസംഗിക്കാറുള്ളതെന്നും തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞു. വിമര്&#x200d;ശനം ശത്രുതക്ക് തുല്ല്യമല്ലെന്നും ഒവൈസി കോണ്&#x200d;ഗ്രസിനെ വിമര്&#x200d;ശിക്കുമ്പോഴും സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശബ്ദമെന്ന നിലയില്&#x200d; അതിനെ പോസിറ്റീവായാണ് സമീപിക്കാറുള്ളതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.</p>
<p>അധസ്ഥിതര്&#x200d;ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ‘ഹൈദരാബാദി’ എന്ന നിലയില്&#x200d; ഒവൈസിയുടെ പേരില്&#x200d; താന്&#x200d; അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സുകാരും കോര്&#x200d;പറേറ്റുകളും അധികമായി പാര്&#x200d;ലമെന്റിലെത്തുന്ന കാലത്ത് ജനങ്ങള്&#x200d;ക്ക് വേണ്ടി ശബ്ദിക്കുന്നവര്&#x200d; കുറവാണെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു. ഇടക്കൊക്കെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിനെ വിമര്&#x200d;ശിക്കാറുണ്ടെങ്കിലും ശക്തമായ സര്&#x200d;ക്കാറിനെ ശക്തമായി പ്രവര്&#x200d;ത്തിക്കാന്&#x200d; ഈ വിമര്&#x200d;ശനങ്ങള്&#x200d; സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-is-not-an-enemy-of-congress-he-stands-for-the-poor-revanth-reddy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉവൈസി തമിഴ്‌നാട്ടിലേക്ക്; കമല്&#x200d;ഹാസന്റെ പാര്&#x200d;ട്ടിയുമായി സഖ്യത്തിന് സാധ്യത</title>
		<link>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html</link>
					<comments>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Dec 2020 11:57:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[asaduddin owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172028</guid>

					<description><![CDATA[25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്&#x200d; ചുവടുറപ്പിക്കാന്&#x200d; നീക്കങ്ങള്&#x200d; നടത്തുന്ന അസദുദ്ദീന്&#x200d; ഉവൈസിയുടെ എഐഎംഐഎം തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; രംഗപ്രവേശം ചെയ്യുന്നു. ചലച്ചിത്രതാരം കമല്&#x200d;ഹാസന്റെ മക്കള്&#x200d; നീതി മയ്യം പാര്&#x200d;ട്ടിയുമായി സഖ്യമുണ്ടാക്കി എഐഎംഐഎം മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്&#x200d;ട്ട്. 2021 ഏപ്രില്&#x200d;-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടില്&#x200d; തിരഞ്ഞെടുപ്പ് നടക്കുന്നത്. കമലിന്റെ സംഘപരിവാര്&#x200d; വിരുദ്ധ നിലപാടുകളോട് ഉവൈസി നേരത്തെ ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചിരുന്നു.</p>
<p>25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു. തമിഴ്‌നാട്ടിലെ പാര്&#x200d;ട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്&#x200d;ച്ച നടത്തുന്നുണ്ട്. ഹൈദരാബാദില്&#x200d; വെച്ചാണ് ചര്&#x200d;ച്ച. തിരഞ്ഞെടുപ്പ് പദ്ധതികള്&#x200d;ക്ക് അന്തിമരൂപം നല്&#x200d;കുന്നതിനായി ജനുവരിയില്&#x200d; ട്രിച്ചിയിലും ചെന്നൈയിലും വെച്ച് പാര്&#x200d;ട്ടി കോണ്&#x200d;ഫറന്&#x200d;സ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.</p>
<p>ബിഹാര്&#x200d; തിരഞ്ഞെടുപ്പില്&#x200d; അഞ്ച് നിര്&#x200d;ണായക നിയോജകമണ്ഡലങ്ങളില്&#x200d; വിജയിക്കാനായത് ഉവൈസിക്ക് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 20 സീറ്റുകളിലാണ് ബിഹാറില്&#x200d; എഐഎംഐഎം മത്സരിച്ചത്. സമാന വിജയം തമിഴ്‌നാട്ടിലും നേടാനാകുമെന്നാണ് ഉവൈസിയുടെ കണക്കുകൂട്ടല്&#x200d;. ബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; നിന്ന് ബംഗാളിലേക്ക്; ഉവൈസി വംഗനാട്ടില്&#x200d; എന്തു ചെയ്യും?</title>
		<link>https://www.chandrikadaily.com/will-owaisi-s-aimim-be-an-x-factor-in-bengal.html</link>
					<comments>https://www.chandrikadaily.com/will-owaisi-s-aimim-be-an-x-factor-in-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 14 Nov 2020 11:02:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[WEST BENAL ELECTION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167465</guid>

					<description><![CDATA[തീവ്രവലതു പക്ഷത്തിന്റെ ഉയര്&#x200d;ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; അഞ്ചു സീറ്റു പിടിച്ചതിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം പശ്ചിമബംഗാളാണ് എന്ന് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എഐഎംഐഎം) പ്രഖ്യാപിച്ചിരുന്നു. ബംഗാളിന് ശേഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിലും തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ വര്&#x200d;ഷമാണ് പശ്ചിമബംഗാള്&#x200d; തെരഞ്ഞെടുപ്പ്. അടുത്ത വര്&#x200d;ഷം ഫെബ്രുവരിയില്&#x200d; യുപി തെരഞ്ഞെടുപ്പും.</p>
<p><strong>മുസ്‌ലിം വോട്ടുകളില്&#x200d; കണ്ണ്</strong></p>
<p>തീവ്രവലതു പക്ഷത്തിന്റെ ഉയര്&#x200d;ച്ചയാണ് എഐഎംഐഎമ്മിന്റെ ഇന്ധനം. മുസ്‌ലിം പോക്കറ്റുകള്&#x200d; ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് പൊതുവെ പാര്&#x200d;ട്ടി നടത്തുന്നത്. ബിഹാറില്&#x200d; ദളിത് പാര്&#x200d;ട്ടിയായ മായാവതിയുടെ ബിഎസ്പിയും പ്രകാശ് അംബേദ്കറിന്റെ വിബിഎയും കൂടെ ചേര്&#x200d;ന്നപ്പോഴാണ് പാര്&#x200d;ട്ടിക്ക് എക്കാലത്തെയും മികച്ച പ്രകടനം നടത്താനായത്.</p>
<p>മുസ്‌ലിംകള്&#x200d;ക്ക് ഭൂരിപക്ഷമുള്ള കിഷന്&#x200d;ഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ നാലു സീറ്റിലും-അമൗര്&#x200d;, ബൈസി, ബഹദൂര്&#x200d;ഗഞ്ച്, കോച്ചല്&#x200d;ധമാന്&#x200d;- പാര്&#x200d;ട്ടി ജയിച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പില്&#x200d; ജയിച്ച കിഷന്&#x200d;ഗഞ്ചില്&#x200d; തോല്&#x200d;ക്കുകയും ചെയ്തു. അറാറിയ ലോക്‌സഭാ മണ്ഡലത്തിന് കീഴില്&#x200d; വരുന്ന ജോകിഹട്ട് ആണ് എംഐഎം ജയിച്ച മറ്റൊരു മണ്ഡലം. 20 മണ്ഡലങ്ങളില്&#x200d; പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നു. ഇതില്&#x200d; 14 പേരും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്&#x200d; ആയിരുന്നു.</p>
<p><strong>ബംഗാളിലെ മുസ്‌ലിം വോട്ടു ബാങ്ക്</strong></p>
<p>ബിഹാറിലെ സീമാഞ്ചലിന് സമാനമായ സാമുദായിക പശ്ചാത്തലമാണ് പശ്ചിമബംഗാളില്&#x200d; ബംഗ്ലാദേശ് അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്നു കിടക്കുന്ന പ്രദേശങ്ങള്&#x200d;ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളും ഏറെ. മുര്&#x200d;ഷിദാബാദ് 66.20%, മാള്&#x200d;ഡ 51.30%, ഉത്തരദിനാജ്പൂര്&#x200d; 50%, ദക്ഷിണബംഗാളിലെ ബീര്&#x200d;ഭൂം 37%, സൗത്ത് 24 പര്&#x200d;ഗാനാസ് 35.6% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ. 2011ലെ സെന്&#x200d;സസ് പ്രകാരം 27.01% ശതമാനമാണ് പശ്ചിമബംഗാളിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ 294ല്&#x200d; 120 സീറ്റുകളിലും മുസ്‌ലിംകള്&#x200d; നിര്&#x200d;ണായകമായ പങ്കുവഹിക്കുന്നുണ്ട്.</p>
<p>ഈ ജില്ലകളിലെ നാലോ അഞ്ചോ സീറ്റില്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി കോണ്&#x200d;ഗ്രസിനും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനുമാണ് മുസ്‌ലിംകള്&#x200d; വോട്ടു ചെയ്യാറുള്ളത്. മുര്&#x200d;ഷിദാബാദില്&#x200d; മേധാവിത്വം കോണ്&#x200d;ഗ്രസിനാണ് എങ്കില്&#x200d; മറ്റിടത്തെല്ലാം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസാണ്. ഉവൈസിയുടെ പാര്&#x200d;ട്ടി കൂടി ഗോദയില്&#x200d; എത്തുന്നതോടെ ഈ വോട്ടുകളില്&#x200d; വിള്ളലുകള്&#x200d; വീഴുമെന്ന് തീര്&#x200d;ച്ച.</p>
<p><strong>ബിജെപിയുടെ വരവ്</strong></p>
<p>ഇതുവരെ കുമ്പിളില്&#x200d; ഒതുങ്ങാത്ത സംസ്ഥാനമാണ് ബിജെപിക്ക് പശ്ചിമബംഗാള്&#x200d;. ഇത്തവണ ഏതുവിധേനയും ബംഗാള്&#x200d; പിടിക്കുമെന്ന് പാര്&#x200d;ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു ഭിന്നിപ്പിക്കാന്&#x200d; വേണ്ട എല്ലാ അടവുകളും ബിജെപി പയറ്റുമെന്ന് ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കുക തന്നെ ചെയ്യുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ബംഗാളിലെത്തി പ്രഖ്യാപിച്ചത്. പാര്&#x200d;ട്ടി ദേശീയ അധ്യക്ഷന്&#x200d; ജെപി നദ്ദയും അക്കാര്യം വ്യക്തമാക്കിയിരുന്നു. സിഎഎയും എന്&#x200d;ആര്&#x200d;സിയും ബംഗാള്&#x200d; പ്രചാരണത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി മാറും എന്നതില്&#x200d; സംശയമില്ല.<br />
മുസ്‌ലിം വോട്ടുകള്&#x200d; ഭിന്നിക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക എന്നതില്&#x200d; സംശയമില്ല. നഷ്ടമുണ്ടാക്കുന്നത് മമത ബാനര്&#x200d;ജിക്കും. കോണ്&#x200d;ഗ്രസും ഇടതുപക്ഷവും പൊതുവെ ദുര്&#x200d;ബലരാണ് താനും.</p>
<p>2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി നേടിയ 18 സീറ്റുകളില്&#x200d; ഏഴെണ്ണം വടക്കന്&#x200d; ബംഗാള്&#x200d; ജില്ലകളില്&#x200d; നിന്നാണ്. ഇതില്&#x200d; ഉത്തര്&#x200d;ദിനാജ്പൂരിലെ റായ്ഗഞ്ച്, മാള്&#x200d;ഡയിലെ വടക്കന്&#x200d; മാള്&#x200d;ഡ, സൗത്ത് ദിനാജ്പൂരിലെ ബേലൂര്&#x200d;ഘട്ട് എന്നിവ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-owaisi-s-aimim-be-an-x-factor-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉവൈസിയെ ഉപയോഗിക്കുന്നതില്&#x200d; ബിജെപി വിജയിച്ചു: കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/all-secular-parties-should-be-alert-about-vote-cutter-owaisi-sahab-says-congress.html</link>
					<comments>https://www.chandrikadaily.com/all-secular-parties-should-be-alert-about-vote-cutter-owaisi-sahab-says-congress.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 10 Nov 2020 12:26:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adhir ranjan chowdari]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[bihar election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166952</guid>

					<description><![CDATA[243 അംഗ സഭയില്&#x200d; 121 സീറ്റുകളിലാണ് ഇപ്പോള്&#x200d; എന്&#x200d;ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്&#x200d; മുന്നിട്ടു നില്&#x200d;ക്കുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; അസദുദ്ദീന്&#x200d; ഉവൈസിയെ വച്ച് വോട്ട് ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം വിജയം കണ്ടെന്ന് കോണ്&#x200d;ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്&#x200d; രജ്ഞന്&#x200d; ചൗധരി. വോട്ട് ഇല്ലാതാക്കുന്ന ഉവൈസിയെ എല്ലാ മതേതര കക്ഷികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബിജെപി ഉവൈസിയെ ബി ടീമാക്കി ഉപയോഗിച്ചു എന്ന ആരോപണവുമായി നേരത്തെ കോണ്&#x200d;ഗ്രസ് വക്താവ് പ്രണവ് ഝാ രംഗത്തെത്തിയിരുന്നു.</p>
<p>&#8216;നിതീഷ് കുമാറിനെ നാണം കെടുത്താന്&#x200d; ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്&#x200d; ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്&#x200d; ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്&#x200d; ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്&#x200d; വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല&#8217; &#8211; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്&#x200d;.</p>
<p>സംസ്ഥാനത്ത് രണ്ടിടത്ത് ഉവൈസിയുടെ പാര്&#x200d;ട്ടി വിജയിച്ചിട്ടുണ്ട്. മൂന്നിടങ്ങളില്&#x200d; ലീഡ് ചെയ്യുകയും ചെയ്യുന്നു. 243 അംഗ സഭയില്&#x200d; 121 സീറ്റുകളിലാണ് ഇപ്പോള്&#x200d; എന്&#x200d;ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്&#x200d; മുന്നിട്ടു നില്&#x200d;ക്കുന്നു. 74 ഇടത്ത് മുന്നിട്ടു നില്&#x200d;ക്കുന്ന ബിജെപിയാണ് നിലവില്&#x200d; ഏറ്റവും വലിയ ഒറ്റക്കക്ഷി. ആര്&#x200d;ജെഡി 67 ഇടത്ത് ലീഡ് ചെയ്യുന്നു. 48 സീറ്റില്&#x200d; ജെഡിയു മുമ്പില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; കോണ്&#x200d;ഗ്രസ് 18 ഇടത്ത് ലീഡ് ചെയ്യുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-secular-parties-should-be-alert-about-vote-cutter-owaisi-sahab-says-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിക്കുന്നത് ബിജെപി മുന്&#x200d; സഖ്യകക്ഷിക്കൊപ്പം</title>
		<link>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html</link>
					<comments>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Oct 2020 08:24:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161242</guid>

					<description><![CDATA[2015ലെ തെരഞ്ഞെടുപ്പില്&#x200d; ആറിടത്താണ് എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; അസദുദ്ദീന്&#x200d; ഉവൈസിയുടെ ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എഐഎംഐഎം) മത്സരിക്കുന്നത് ബിജെപി മുന്&#x200d; സഖ്യകക്ഷി രാഷ്ട്രീയ ലോക്‌സമത പാര്&#x200d;ട്ടി(ആര്&#x200d;എല്&#x200d;എസ്പി)ക്കൊപ്പം. മോദി മന്ത്രിസഭയില്&#x200d; അംഗമായിരുന്ന ഉപേന്ദ്ര ഖുഷ്‌വാഹ നേതൃത്വം നല്&#x200d;കുന്ന പാര്&#x200d;ട്ടിയാണ് ആര്&#x200d;എല്&#x200d;എസ്പി.</p>
<p>ഗ്രാന്&#x200d;ഡ് ഡെമോക്രാറ്റിക് സെക്യുലര്&#x200d; ഫ്രണ്ട് എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. എഐഎംഐഎമ്മിനും ആര്&#x200d;എല്&#x200d;എസ്പിക്കും പുറമേ, ബിഎസ്പി, ജന്&#x200d;തന്ത്രിക് പാര്&#x200d;ട്ടി, സമാജ്‌വാദി ജനതാദള്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടികളും സഖ്യത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്&#x200d;ത്ഥികളെ രംഗത്തിറക്കാനാണ് സഖ്യത്തിന്റെ തീരുമാനം.</p>
<p>&#8216;സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ദളിതരും മുസ്‌ലിംകളും. ഈ വിഭാഗങ്ങളുടെയും രാജ്യത്തെ മതേതര ജനങ്ങളുടെയും പിന്തുണയാണ് ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നത്&#8217; ഒരു ബിഎസ്പി നേതാവ് പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-161248" src="https://www.chandrikadaily.com/wp-content/uploads/2020/10/KUSHWAHA.jpg" alt="" width="785" height="524" /></p>
<p><em><strong>ഉപേന്ദ്ര ഖുഷ്‌വാഹ</strong></em></p>
<p>മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുമജന്&#x200d; അഗാഡിയുമായി ചേര്&#x200d;ന്നു, മുസ്‌ലിം-ദളിത് ഐക്യം ഉയര്&#x200d;ത്തിക്കാട്ടി മത്സരിച്ചതിന് പിന്നാലെയാണ് ഉവൈസി ബിഹാറിലെത്തുന്നത്. മഹാരാഷ്ട്രയില്&#x200d; ദയനീയ പ്രകടനമായിരുന്നു എഐഎംഐഎന്റെത്. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്.</p>
<p>ബിഹാറില്&#x200d; 17 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുണ്ട്. കിഷന്&#x200d;ഗഞ്ച് ജില്ലയില്&#x200d; 68 ശതമാനവും മുസലിംകളാണ്. കത്യാര്&#x200d; (45%), അരാറിയ (43%), പുര്&#x200d;ണിയ (38%) എന്നിവയാണ് മറ്റു മുസലിം ഭൂരിപക്ഷ ജില്ലകള്&#x200d;. സീമാഞ്ചല്&#x200d; മേഖലയിലെ 40 മണ്ഡലങ്ങളില്&#x200d; മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിന് മുകളിലാണ്. ഖുഷ്‌വാഹ-കോറി-കുര്&#x200d;മികള്&#x200d; മൊത്തം ജനസംഖ്യയുടെ 12-14 ശതമാനം വരും. ഉപേന്ദ്ര വരുന്ന അതേ സാമൂഹിക പശ്ചാത്തലത്തില്&#x200d; നിന്നാണ് നിതീഷ് കുമാറും വരുന്നത് എന്നതാണ് പ്രശ്‌നം. 17-18 ശതമാനമാണ് ബിഹാറിലെ ദളിതുകള്&#x200d;. എന്നാല്&#x200d; ബിഎസ്പിക്ക് നേരത്തെയുള്ളതു പോലെ ദളിതകര്&#x200d;ക്കിടയില്&#x200d; വേണ്ടത്ര സ്വാധീനമില്ല.</p>
<p>2015ലെ തെരഞ്ഞെടുപ്പില്&#x200d; ആറിടത്താണ് എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല. 243 ഇടത്തും സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയ ബിഎസ്പിയും ഒരിടത്തും ജയിച്ചില്ല. എഐഎംഐഎമ്മിന് 0.2 വോട്ടുകള്&#x200d; മാത്രമേ കിട്ടിയിരുന്നുള്ളൂ. ബിഎസ്പിക്ക് രണ്ടു ശതമാനവും. എന്നാല്&#x200d; കിഷന്&#x200d;ഗഞ്ച് നിയമസഭാ സീറ്റില്&#x200d; 2019 ഒക്ടോബറില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥി ഖമറുല്&#x200d; ഹുദ ജയിച്ചിരുന്നു. 2015ല്&#x200d; എന്&#x200d;ഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ആര്&#x200d;എല്&#x200d;എസ്പി 23 സീറ്റിലാണ് മത്സരിച്ചിരുന്നത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്&#x200d;പ്പന്&#x200d; ഡാന്&#x200d;സ്; പട്ടം പറത്തുകയായിരുന്നെന്ന്‌ ഉവൈസി</title>
		<link>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html</link>
					<comments>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Oct 2019 12:58:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aiims]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141992</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്&#x200d; മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) പാര്&#x200d;ട്ടി നേതാവും എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി. ഔറംഗാബാദിലെ പൈഠാന്&#x200d; ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; നിന്നും മടങ്ങുമ്പോളാണ് വേദിയുടെ പടിയില്&#x200d; നിന്നും ഉവൈസി &#8220;മിയ ഭായ്&#8221; എന്ന പാട്ടിനൊപ്പം പചുവടുവെച്ചത്. വേദിയില്&#x200d;നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്&#x200d; നിന്നും പൂമാല വീശിയും ആടിയുമായിരുന്നു ചുവടുവെപ്പ്. ഉവൈസിയുടെ ഡാന്&#x200d;സ് ഇതിനകം സാമൂഹമാധ്യമങ്ങളില്&#x200d; തരംഗമായിരിക്കുകയാണ്. അതേസമയം സംഭവം വൈറലായതോടെ വിശദീകരണവുമായി ഉവൈസി [&#8230;]]]></description>
										<content:encoded><![CDATA[
<p>മഹാരാഷ്ട്രയില്&#x200d; നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്&#x200d; മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) പാര്&#x200d;ട്ടി നേതാവും എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി. ഔറംഗാബാദിലെ പൈഠാന്&#x200d; ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; നിന്നും മടങ്ങുമ്പോളാണ് വേദിയുടെ പടിയില്&#x200d; നിന്നും ഉവൈസി &#8220;മിയ ഭായ്&#8221; എന്ന പാട്ടിനൊപ്പം പചുവടുവെച്ചത്. </p>



<p>വേദിയില്&#x200d;നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്&#x200d; നിന്നും പൂമാല വീശിയും ആടിയുമായിരുന്നു ചുവടുവെപ്പ്. ഉവൈസിയുടെ ഡാന്&#x200d;സ് ഇതിനകം സാമൂഹമാധ്യമങ്ങളില്&#x200d; തരംഗമായിരിക്കുകയാണ്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) <a href="https://t.co/AldOABp2yd">pic.twitter.com/AldOABp2yd</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1185248379799887872?ref_src=twsrc%5Etfw">October 18, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="hi" dir="ltr">&quot;Main apni party ke symbol patang ko kheench mara hu, kisi ne us video par koi gaana laga diya jo galat hai, hum aisi baaton par zyada dhyaan nahi dete&quot; Aurangabad me Barrister Asaduddin Owaisi Sahab ka media ko bayaan <a href="https://twitter.com/asadowaisi?ref_src=twsrc%5Etfw">@asadowaisi</a> <a href="https://t.co/uLttpHn34x">pic.twitter.com/uLttpHn34x</a></p>&mdash; Mohammed Mohsin (@mohsinaddeen96) <a href="https://twitter.com/mohsinaddeen96/status/1185463322465861632?ref_src=twsrc%5Etfw">October 19, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം സംഭവം വൈറലായതോടെ വിശദീകരണവുമായി ഉവൈസി തന്നെ രംഗത്തെത്തി. അണികളോട് പട്ടം പറപ്പിക്കാന്&#x200d; ആഹ്വാനം നടത്തുന്നതാണ് ഡാന്&#x200d;സായി പ്രചരിക്കുന്നതെന്നായിരുന്നു വിശദീകരണം.     വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയ ഒവൈസി, താന്&#x200d; ഡാന്&#x200d;സ് കളിക്കുകയല്ലെന്നും തന്റെ പാര്&#x200d;ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് പറയുന്നത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്&#x200d; 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്ക് ഒരിക്കലും ഇന്ത്യയുടെ പിതാവാകാനാകില്ല, കാരണം മഹാത്മാ ഗാന്ധിയോട് മോദിയെ താരതമ്യം ചെയ്യാനാവില്ലെന്നതു തന്നെ-ഉവൈസി</title>
		<link>https://www.chandrikadaily.com/asaduddin-owaisi-against-trump-and-modi.html</link>
					<comments>https://www.chandrikadaily.com/asaduddin-owaisi-against-trump-and-modi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 25 Sep 2019 14:19:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asaduddin owaisi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140122</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&#x200d; ഉവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ട്രംപിന്റെ പ്രസ്താവന ഇന്ത്യന്&#x200d; ചരിത്രത്തെ അപമാനിക്കലാണ്. നരേന്ദ്ര മോദിക്ക് ഒരിക്കലും ഇന്ത്യയുടെ പിതാവാകാനാവില്ല, കാരണം ഒരിക്കലും മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ലെന്ന് ഉവൈസി വ്യക്തമാക്കി. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെയും സര്&#x200d;ദാര്&#x200d; പട്ടേലിനെയും പോലുള്ള മഹാന്മാര്&#x200d;ക്ക് പോലും ഇതുവരെ ആരും ആ പദവി നല്&#x200d;കിയിട്ടില്ല. മോദിയെ ഇന്ത്യയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&#x200d; ഉവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ട്രംപിന്റെ പ്രസ്താവന ഇന്ത്യന്&#x200d; ചരിത്രത്തെ അപമാനിക്കലാണ്. നരേന്ദ്ര മോദിക്ക് ഒരിക്കലും ഇന്ത്യയുടെ പിതാവാകാനാവില്ല, കാരണം ഒരിക്കലും മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ലെന്ന് ഉവൈസി വ്യക്തമാക്കി.</p>



<p>ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനെയും സര്&#x200d;ദാര്&#x200d; പട്ടേലിനെയും പോലുള്ള മഹാന്മാര്&#x200d;ക്ക് പോലും ഇതുവരെ ആരും ആ പദവി നല്&#x200d;കിയിട്ടില്ല. മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിച്ചത് ട്രംപിന്റെ ജ്ഞാനത്തിന്  വിട്ടിരിക്കുകയാണ്. പക്ഷെ എനിക്കത് അംഗീകരിക്കാനാകില്ല. ട്രംപ് പറഞ്ഞതില്&#x200d; പ്രധാനമന്ത്രി തന്നെ വ്യക്തത നല്&#x200d;കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉവൈസി പറഞ്ഞു.</p>



<p>അമേരിക്കന്&#x200d; സംഗീതജ്ഞന്&#x200d; എല്&#x200d;വിസ് പ്രെസ്‌ലിയെയും മോദിയെയും താരതമ്യം ചെയ്തതിനെയും ഉവൈസി പരിഹസിച്ചു.  ആ താരതമ്യപ്പെടുത്തലില്&#x200d; ഒരു ബന്ധമുണ്ട്. പ്രെസ് ലി തന്റെ പാട്ടുകളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മോദി അത് ചെയ്യുന്നത് തന്റെ പ്രസംഗത്തിലൂടെയാണ്. പക്ഷെ എനിക്ക് മോദിയേയും പ്രെസ്‌ലിയെയും താരതമ്യം ചെയ്യാനാകില്ലെന്നും അസദുദ്ദീന്&#x200d; ഉവൈസി പരിഹസിച്ചു.</p>



<p>അമേരിക്കന്&#x200d; പ്രസിഡന്റിന്റെ നിലപാടുകളിലെ കാപട്യത്തെയും അസദുദ്ദീന്&#x200d; ഉവൈസി വിമര്&#x200d;ശിച്ചു. ട്രംപ് ഡബിള്&#x200d; ഗെയിമാണ് കളിക്കുന്നത്. അമേരിക്കന്&#x200d; പ്രസിഡന്റ്് ഒരേ സമയം നരേന്ദ്ര മോദിയെയും പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാനെയും പ്രശംസിച്ചു. അത് നാം മനസിലാക്കണമെന്ന് അസദുദ്ദീന്&#x200d; ഉവൈസി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asaduddin-owaisi-against-trump-and-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ അടുത്ത ലക്ഷ്യം ഉവൈസി; ഹൈദരാബാദ് കേന്ദ്ര ഭരണ പ്രദേശമാക്കാന്&#x200d; നീക്കമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/amith-sha-owaisi-hyderabad-news.html</link>
					<comments>https://www.chandrikadaily.com/amith-sha-owaisi-hyderabad-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Aug 2019 13:10:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[asaduddin owaisi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136711</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്&#x200d; ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസിക്കും ടി.ആര്&#x200d;.എസിനും കടിഞ്ഞാണിടുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ അതിശക്തമായി എതിര്&#x200d;ക്കുന്ന എംപിയാണ് ഉവൈസി. അതേസമയം, ഇത്തരമൊരു നീക്കമുണ്ടായാല്&#x200d; പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d;. കോണ്&#x200d;ഗ്രസ്, ടി.ആര്&#x200d;.എസ്, എം.ഐ.എം നേതാക്കള്&#x200d; ഇതിനെതിരെ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് വിവരം. ഹൈദരാബാദിനെ കാശ്മീരിനെപ്പോലെ പെട്ടെന്ന് കേന്ദ്രഭരണ പ്രദേശമാക്കുക എളുപ്പവുമല്ല. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്&#x200d; ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസിക്കും ടി.ആര്&#x200d;.എസിനും കടിഞ്ഞാണിടുക കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ അതിശക്തമായി എതിര്&#x200d;ക്കുന്ന എംപിയാണ് ഉവൈസി. </p>



<p>അതേസമയം, ഇത്തരമൊരു നീക്കമുണ്ടായാല്&#x200d; പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d;. കോണ്&#x200d;ഗ്രസ്, ടി.ആര്&#x200d;.എസ്, എം.ഐ.എം നേതാക്കള്&#x200d; ഇതിനെതിരെ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് വിവരം. ഹൈദരാബാദിനെ കാശ്മീരിനെപ്പോലെ പെട്ടെന്ന് കേന്ദ്രഭരണ പ്രദേശമാക്കുക എളുപ്പവുമല്ല. ഇത് തിരിച്ചടിയാവാന്&#x200d; സാധ്യതയുമുണ്ട്. ബി.ജെ.പിയുടെ നീക്കം ടി.ആര്&#x200d;.എസിനും ചന്ദ്രശേഖര്&#x200d; റാവുവിനും രാഷ്ട്രീയ കരുത്ത് വര്&#x200d;ധിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും ഈ നാട്ടിലെ ജനങ്ങള്&#x200d; മുഴുവന്&#x200d; തെരിവിലിറങ്ങുമെന്നും ടി.എര്&#x200d;.എസ് നേതാവ് ബി വിനോദ്കുമാര്&#x200d; പറഞ്ഞു. </p>



<p>നേരത്തെതന്നെ, ഉവൈസിക്കും സഹോദരന്&#x200d; അഖ്ബറുദ്ദീന്&#x200d; ഉവൈസിക്കുമെതിരേ നടപടി എടുക്കാന്&#x200d; ബി.ജെ.പി നേതാക്കള്&#x200d;  കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദ് ലിബറേഷന്&#x200d; ഡേ ആയ സെപ്തംബര്&#x200d; 17 ന് അമിത്ഷാ ഹൈദരാബാദില്&#x200d; ദേശീയ പാതാക ഉയര്&#x200d;ത്തുമെന്നാണ് ബി.ജെ.പി നേതാക്കള്&#x200d; ഇപ്പോള്&#x200d; പറയുന്നത്.</p>



<p>എന്നാല്&#x200d; സാമൂഹിക മാധ്യമങ്ങള്&#x200d; വഴി പ്രചരിച്ചു തുടങ്ങിയ ഇത്തരം വാര്&#x200d;ത്തകള്&#x200d; വ്യാജമാണെന്നാണ് ചില കോണ്&#x200d;ഗ്രസ് നേതാക്കളുടെ പ്രതികരണം. ഈ വാര്&#x200d;ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കം അസാധ്യമാണെന്നും തെലുങ്കാന കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ഉത്തംകുമാര്&#x200d; റെഡി പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം കിവംദന്തിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഞങ്ങളുടെ പാര്&#x200d;ട്ടി ആദ്യം മുതല്&#x200d; തന്നെ ഇതിനെ എതിര്&#x200d;ത്തുവരികയാണെന്നുമാണ് എം.ഐ.എം ജനറല്&#x200d; സെക്രട്ടറി അഹമ്മദ് പാഷാ ഖാദിരിയുടെ പ്രതികരണം. ഇത്തരം ഒരു നീക്കം ബി.ജെ.പി നടത്തുകയാണെങ്കില്&#x200d; പാര്&#x200d;ട്ടി സമര രംഗത്തിറങ്ങുമെന്നും ഹൈദരാബാദില്ലാതെ തെലുങ്കാന എന്ന സംസ്ഥാനത്തിന് പ്രസക്തിയില്ലെന്നും ഒരു മുതിര്&#x200d;ന്ന എം.ഐ.എം നേതാവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-sha-owaisi-hyderabad-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആടിനു പകരം കശ്മീരികള്&#x200d; സ്വയം ബലി നല്&#x200d;കുമെന്നാണോ നിങ്ങള്&#x200d; കരുതുന്നത്? കശ്മീര്&#x200d; വിഷയത്തില്&#x200d; രൂക്ഷ പ്രതികരണവുമായി ഉവൈസി</title>
		<link>https://www.chandrikadaily.com/asadudhin-uvaizi-in-parliament.html</link>
					<comments>https://www.chandrikadaily.com/asadudhin-uvaizi-in-parliament.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 06 Aug 2019 16:36:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[Parliament speech]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135556</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കശ്മീര്&#x200d; വിഷയത്തില്&#x200d; രൂക്ഷ പ്രതികരണവുമായി ഓള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; നേതാവും എം.പിയുമായ അസദുദ്ദീന്&#x200d; ഉവൈസി. കശ്മീര്&#x200d; വിഷയത്തിലെ ചരിത്രപരമായ മൂന്നാമത്തെ മണ്ടത്തരമാണ് പ്രത്യേക പദവി റദ്ദാക്കിയ നടപടിയെന്ന് ഉവൈസി പറഞ്ഞു. 1953ല്&#x200d; ഷെയ്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തെ മണ്ടത്തരം. 1987ല്&#x200d; നിയമസഭ തെരഞ്ഞെടുപ്പിനെ കൃത്രിമമെന്ന് ആരോപിച്ചത് രണ്ടാമത്തെ മണ്ടത്തരമെന്നും ഉവൈസി ലോക്‌സഭയില്&#x200d; പറഞ്ഞു. ജമ്മു കശ്മീരിലെ ജനത്തിന് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങളാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇല്ലാതാക്കിയത്. പ്രകടന പത്രികയില്&#x200d; പറഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: കശ്മീര്&#x200d; വിഷയത്തില്&#x200d; രൂക്ഷ പ്രതികരണവുമായി ഓള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; നേതാവും എം.പിയുമായ അസദുദ്ദീന്&#x200d; ഉവൈസി. കശ്മീര്&#x200d; വിഷയത്തിലെ ചരിത്രപരമായ മൂന്നാമത്തെ മണ്ടത്തരമാണ് പ്രത്യേക പദവി റദ്ദാക്കിയ നടപടിയെന്ന് ഉവൈസി പറഞ്ഞു. 1953ല്&#x200d; ഷെയ്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തെ മണ്ടത്തരം. 1987ല്&#x200d; നിയമസഭ തെരഞ്ഞെടുപ്പിനെ കൃത്രിമമെന്ന് ആരോപിച്ചത് രണ്ടാമത്തെ മണ്ടത്തരമെന്നും ഉവൈസി ലോക്‌സഭയില്&#x200d; പറഞ്ഞു. ജമ്മു കശ്മീരിലെ ജനത്തിന് ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങളാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇല്ലാതാക്കിയത്. പ്രകടന പത്രികയില്&#x200d; പറഞ്ഞ കാര്യമാണ് ബി.ജെ.പി നടപ്പാക്കിയത്. എന്നാല്&#x200d;, ഭരണഘടന ചുമതലകള്&#x200d;ക്കനുസരിച്ചല്ല നിങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഭരണഘടനയുടെ വാഗ്ദാനങ്ങള്&#x200d; ഇല്ലാതാക്കുന്നതാണ് നിങ്ങളുടെ പ്രവൃത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  </p>



<p>ബലി പെരുന്നാള്&#x200d; ദിനത്തിന് മുന്നോടിയായി കശ്മീരില്&#x200d; ഏര്&#x200d;പ്പെടുത്തിയ കനത്ത സുരക്ഷയെയും ഒവൈസി വിമര്&#x200d;ശിച്ചു. പെരുന്നാള്&#x200d; ദിനത്തില്&#x200d; എന്താണ് സംഭവിക്കുക. ആടിന് പകരം കശ്മീരികള്&#x200d; സ്വയം ബലി നല്&#x200d;കുമെന്നാണോ നിങ്ങള്&#x200d; കരുതുന്നത്. നിങ്ങള്&#x200d; ആവശ്യപ്പെടുന്നത് അതാണെങ്കില്&#x200d; അവര്&#x200d; ഉറപ്പായും അത് ചെയ്തിരിക്കും. അവര്&#x200d; ഇപ്പോള്&#x200d; അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. നിങ്ങളുടെ എം.പിമാര്&#x200d; ഇത് ദീപാവലിയാണെന്ന് പറയുന്നു. അങ്ങനെയെങ്കില്&#x200d; എന്തുകൊണ്ടാണ് കശ്മീരികള്&#x200d;ക്ക് ആഘോഷിക്കാന്&#x200d; കഴിയാത്തത്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിലും ഉവൈസി വിമര്&#x200d;ശിച്ചു. ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് മാതൃകയാണ് ബി.ജെ.പി പിന്തുടരുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asadudhin-uvaizi-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
