<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Asaduddin Uwaisi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/asaduddin-uwaisi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 Nov 2024 14:18:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Asaduddin Uwaisi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുമലക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാർ മതിയെന്ന് ദേവസ്ഥാനം, വഖഫ് ബോർഡിൽ അമുസ്‌ലിംകൾ വേണമെന്നാണ് കേന്ദ്ര നിലപാട്; വിമർശനവുമായി അസദുദ്ദീൻ ഉവൈസി</title>
		<link>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html</link>
					<comments>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 14:18:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Asaduddin Uwaisi]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316041</guid>

					<description><![CDATA[തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹിന്ദുക്കൾക്ക് മാത്രം മതിയെന്ന് ദേവസ്ഥാനം ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ വഖഫ് ബോർഡിൽ കേന്ദ്ര സർക്കാർ അമുസ്‌ലിംകളെ ഉൾപ്പെടുത്താൻ ​ശ്രമിക്കുകയാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.</p>
<p>തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.</p>
<p>‘തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറയുന്നത് ഹിന്ദുക്കൾ മാത്രമേ തിരുമലയിൽ ജോലി ചെയ്യാവൂ എന്നാണ്. എന്നാൽ വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംകളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു. മിക്ക ഹിന്ദു എൻഡോവ്‌മെന്റ് നിയമങ്ങളും ഹിന്ദുക്കൾ മാത്രമേ അതിൽ അംഗങ്ങളാകൂ എന്ന് ശഠിക്കുന്നു’​വെന്നായിരുന്നു എക്സിലെഴുതിയ പോസ്റ്റിൽ ഉവൈസി ഉന്നയിച്ചത്.</p>
<p>വെങ്കിടേശ്വര ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്നായിരുന്നു തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഉവൈസി മോദിസർക്കാരിന്റെ വഖഫ് ബില്ലിലെ നിലപാട് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയത്.</p>
<p>വഖഫ് ബോര്&#x200d;ഡിന്റെ അധികാരങ്ങള്&#x200d; വെട്ടിക്കുറക്കുന്നതാണ് മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബില്&#x200d;. വഖഫ് ബോർഡിൽ അമുസ്&#x200d;ലിംകളെ അംഗങ്ങള്&#x200d; ആക്കണമെന്നതുള്&#x200d;പ്പെടെ 40ഓളം ഭേദഗതികള്&#x200d; ആണ് ബില്ലിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സവര്&#x200d;ക്കറെ പോലെ ഭീരുവാകരുത്, നേര്&#x200d;ക്കുനേര്&#x200d; വരൂ&#8217;; വീടാക്രമിച്ചതിനെതിരെ അസദുദ്ദീൻ ഉവൈസി</title>
		<link>https://www.chandrikadaily.com/dont-be-a-coward-like-savarkar-come-face-to-face-asaduddin-uwaisi-against-home-invasion.html</link>
					<comments>https://www.chandrikadaily.com/dont-be-a-coward-like-savarkar-come-face-to-face-asaduddin-uwaisi-against-home-invasion.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jun 2024 09:27:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Asaduddin Uwaisi]]></category>
		<category><![CDATA[Savarkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301255</guid>

					<description><![CDATA[ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്&#x200d; അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ തന്&#x200d;റെ വസതിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായ സംഭവത്തില്&#x200d; പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. സവര്&#x200d;ക്കറെ പോലെ ഭീരുവാകാതെ നേര്&#x200d;ക്കുനേര്&#x200d; വരൂ എന്ന് അദ്ദേഹം എക്സില്&#x200d; കുറിച്ചു.</p>
<p>ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്&#x200d; അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്. ഇതിന് ശേഷം എംപിയുടെ വീടിന് പുറത്ത് &#8220;ഭാരത് മാതാ കീ ജയ്&#8221; , &#8220;ജയ് ശ്രീറാം&#8221; എന്നീ മുദ്രാവാക്യങ്ങളും അക്രമികള്&#x200d; വിളിച്ചു. പാർലമെൻ്റ് അംഗങ്ങളുടെ സുരക്ഷ ഉറപ്പുനൽകുമോയെന്ന് ചോദിച്ച് ഉവൈസി ആഭ്യന്തരമന്ത്രി അമിത് ഷായെയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും കടന്നാക്രമിച്ചു. അതിക്രമത്തിന്&#x200d;റെ ദൃശ്യങ്ങള്&#x200d; ഉവൈസി സോഷ്യല്&#x200d;മീഡിയയില്&#x200d; പങ്കുവച്ചിട്ടുണ്ട്.</p>
<p>&#8220;ചില അജ്ഞാതരായ അക്രമികൾ ഇന്ന് എൻ്റെ വീട് കറുത്ത മഷി ഉപയോഗിച്ച് നശിപ്പിച്ചു.എത്ര തവണയാണ് എന്&#x200d;റെ വീട് ലക്ഷ്യം വച്ചതിന് കണക്കില്ല. നിങ്ങളുടെ മൂക്കിന് താഴെ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചപ്പോള്&#x200d; അവര്&#x200d;ക്ക് ഉത്തരമുണ്ടായിരുന്നില്ല&#8221; ഉവൈസിയുടെ പോസ്റ്റില്&#x200d; പറയുന്നു.</p>
<p>&#8220;എൻ്റെ വീടിനെ നിരന്തരം ആക്രമിക്കുന്ന രണ്ട്-ബിറ്റ് ഗുണ്ടകളോട്: ഇത് എന്നെ ഭയപ്പെടുത്തുന്നില്ല. ഈ സവർക്കറുടെ ഭീരുത്വ പെരുമാറ്റം നിർത്തുക, എന്നെ അഭിമുഖീകരിക്കാൻ മതിയായ മനുഷ്യരാവുക. കുറച്ച് മഷി എറിഞ്ഞോ കുറച്ച് കല്ലെറിഞ്ഞോ ഓടിപ്പോകരുത്,&#8221; അദ്ദേഹം പറഞ്ഞു.</p>
<p>ചൊവ്വാഴ്ചയാണ് ഉവൈസി എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-be-a-coward-like-savarkar-come-face-to-face-asaduddin-uwaisi-against-home-invasion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒബിസി മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പ്രത്യേക ക്വാട്ടയില്ല; വനിതാ സംവരണ ബില്ലിനെ എതിര്&#x200d;ത്ത് അസദുദ്ദീന്&#x200d; ഉവൈസി</title>
		<link>https://www.chandrikadaily.com/no-special-quota-for-obc-muslim-women-asaduddin-uwaisi-opposes-the-womens-reservation-bill.html</link>
					<comments>https://www.chandrikadaily.com/no-special-quota-for-obc-muslim-women-asaduddin-uwaisi-opposes-the-womens-reservation-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Sep 2023 15:31:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Asaduddin Uwaisi]]></category>
		<category><![CDATA[OBC Muslim women]]></category>
		<category><![CDATA[special quota]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275341</guid>

					<description><![CDATA[ബില്ലില്&#x200d; ഒബിസി മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിര്&#x200d;ത്തത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭയില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ ഹൈദരാബാദ് എം.പിയും ഓള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; പ്രസിഡന്റുമായ അസദുദ്ദീന്&#x200d; ഉവൈസി. ബില്ലില്&#x200d; ഒബിസി മുസ്‌ലിം സ്ത്രീകള്&#x200d;ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിര്&#x200d;ത്തത്.</p>
<p>&#8216;നിങ്ങള്&#x200d; ആര്&#x200d;ക്കാണ് സംവരണം നല്&#x200d;കുന്നത്?. പ്രാതിനിധ്യം തീരെ കുറഞ്ഞവര്&#x200d;ക്കാണ് സംവരണം നല്&#x200d;കേണ്ടത്. മുസ്‌ലിം, ഒബിസി സമുദായങ്ങളില്&#x200d; നിന്നുള്ള സ്ത്രീകള്&#x200d;ക്ക് ക്വാട്ട ഇല്ല എന്നതാണ് ഈ ബില്ലിലെ പ്രധാന പ്രശ്‌നം. അതുകൊണ്ട് ഈ ബില്ലിനെ എതിര്&#x200d;ക്കുന്നു&#8217; ഉവൈസി പറഞ്ഞു.</p>
<p>&#8216;നിങ്ങള്&#x200d; ഒരു നിയമം ഉണ്ടാക്കുകയാണ്. അതുവഴി ഇതുവരെ പ്രാതിനിധ്യം കുറവുള്ള ആളുകള്&#x200d;ക്ക് പ്രാതിനിധ്യം ലഭിക്കും. രാജ്യത്ത് ഇതുവരെ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്&#x200d; നടന്നിട്ടുണ്ട്. 8,990 എംപിമാര്&#x200d; തെരഞ്ഞെടുക്കപ്പെട്ടു, അതില്&#x200d; 520 എംപിമാര്&#x200d; മാത്രമാണ് മുസ്‌ലിംകള്&#x200d;&#8217;.</p>
<p>&#8216;ഇവരില്&#x200d; വിരലിലെണ്ണാവുന്ന സ്ത്രീകളെ പോലും കണ്ടില്ല. അപ്പോള്&#x200d; ശരിയായ പ്രാതിനിധ്യം എവിടെ?. മുസ്‌ലിം, ഒബിസി സ്ത്രീകള്&#x200d;ക്ക് ക്വാട്ട ഇല്ല എന്നതാണ് ബില്ലിന്റെ പ്രധാന പോരായ്മ&#8217; ഉവൈസി പാര്&#x200d;ലമെന്റിന് പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.</p>
<p>പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; വനിതാ സംവരണ ബില്&#x200d; അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അര്&#x200d;ജുന്&#x200d; രാം മേഘ്വാളാണ് 128ാം ഭരണഘടനാ ഭേദഗതിയായി ലോക്‌സഭയില്&#x200d; ബില്&#x200d; അവതരിപ്പിച്ചത്. നാരി ശക്തി വന്ദന്&#x200d; എന്ന പേരിലാണ് വനിതാ സംവരണ ബില്&#x200d; അറിയപ്പെടുക.</p>
<p>പുതിയ വനിതാ സംവരണ ബില്&#x200d; 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; നടപ്പാകില്ല. മണ്ഡല പുനര്&#x200d;നിര്&#x200d;ണയത്തിനു ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബില്&#x200d;.വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്‌സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വര്&#x200d;ധിക്കും. കേരള നിയമസഭയില്&#x200d; വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോള്&#x200d; 11 വനിതാ അംഗങ്ങള്&#x200d; മാത്രമാണ് നിയമസഭയില്&#x200d; ഉള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-special-quota-for-obc-muslim-women-asaduddin-uwaisi-opposes-the-womens-reservation-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
