<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ashes &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ashes/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Dec 2025 08:51:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ashes &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്രിസ്‌ബേന്‍ ടെസ്റ്റ്: ആഷസില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഓസീസ് 10 വിക്കറ്റിന് മുന്നിലെത്തി</title>
		<link>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html</link>
					<comments>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 08:51:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367293</guid>

					<description><![CDATA[ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.]]></description>
										<content:encoded><![CDATA[<p>ബ്രിസ്‌ബേന്&#x200d;: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് നിരാശാജനകമായി കനത്ത തോല്&#x200d;വിയിലേക്ക്. ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്&#x200d;സിന്റെ ലഘുലക്ഷ്യം പിന്തുടര്&#x200d;ന്ന ആസ്ട്രേലിയ എളുപ്പത്തില്&#x200d; വിജയിച്ചു. ഇതോടെ പരമ്പരയില്&#x200d; ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.</p>
<p>ദിവസം നാലില്&#x200d; ഇംഗ്ലണ്ട് 6 വിക്കറ്റിന് 134 എന്ന നിലയില്&#x200d; ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും, ക്യാപ്റ്റന്&#x200d; ബെന്&#x200d; സ്റ്റോക്‌സും വില്&#x200d; ജാക്‌സും ഒഴികെ മറ്റാര്&#x200d;ക്കും പ്രസക്തമായ പ്രതിരോധം കാഴ്ചവെക്കാനായില്ല. സ്റ്റോക്‌സ് 152 പന്തില്&#x200d; 50 റണ്&#x200d;സെടുക്കുമ്പോള്&#x200d;, ജാക്‌സ് 41 റണ്&#x200d;സ് നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 241 റണ്&#x200d;സില്&#x200d; ഒതുങ്ങി.</p>
<p>ഓസീസ് ബൗളര്&#x200d; മൈക്കല്&#x200d; നേസര്&#x200d; 5 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്&#x200d;ത്തു. നാലാം ദിനം ഗസ് അറ്റ്കിന്&#x200d;സ് (3), ബ്രൈഡന്&#x200d; കാഴ്‌സ് (7) എന്നിവര്&#x200d; വേഗത്തില്&#x200d; പുറത്തായതിനാല്&#x200d; ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നിലനില്&#x200d;പ്പ് നഷ്ടപ്പെട്ടു. ജൊഫ്ര ആര്&#x200d;ച്ചര്&#x200d; 5 റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>മുന്&#x200d; ദിനം 6 വിക്കറ്റിന് 378 എന്ന നിലയില്&#x200d; ബാറ്റിംഗ് തുടര്&#x200d;ന്ന ഓസ്ട്രേലിയ 511 റണ്&#x200d;സില്&#x200d; സമാപിച്ചു. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക് 77 റണ്&#x200d;സോടെ ഓസീസ് ബാറ്റിംഗ് നിരക്ക് മേല്&#x200d;ക്കൈ നല്&#x200d;കി. ജേക്ക് വെതര്&#x200d;ലാന്&#x200d;ഡ് (72), മാര്&#x200d;നസ് ലബൂഷെയ്ന്&#x200d; (65), സ്റ്റീവന്&#x200d; സ്മിത്ത് (61), അലക്‌സ് ക്യാരി (63) എന്നിവരും മികച്ച ഇന്നിംഗ്‌സ് സമ്മാനിച്ചു. സ്‌കോട്ട് ബോളണ്ട് 21 റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡന്&#x200d; കാഴ്‌സ് 4 വിക്കറ്റും ബെന്&#x200d; സ്റ്റോക്‌സ് 3 വിക്കറ്റും നേടി.<br />
മുന്&#x200d;പ് ഇംഗ്ലണ്ട് 334 റണ്&#x200d;സില്&#x200d; ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു.</p>
<p>ആദ്യ ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ, ആഷസ് കിരീടത്തിലേക്ക് മറ്റൊരു ചുവടുവെപ്പ് ഉറപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്ത് നേടിയാലും ചതിയനെന്ന പേര് മരണം വരെ കൂടെയുണ്ടാകും; സ്മിത്തിനെതിരേ  വിവര്&#x200d;ശനവുമായി ഹാര്&#x200d;മിസണ്&#x200d;</title>
		<link>https://www.chandrikadaily.com/harmision-against-steve-smith.html</link>
					<comments>https://www.chandrikadaily.com/harmision-against-steve-smith.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 10 Sep 2019 09:56:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[england-australia]]></category>
		<category><![CDATA[harmision]]></category>
		<category><![CDATA[Steve Smith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138736</guid>

					<description><![CDATA[മാഞ്ചെസ്റ്റര്&#x200d;: ഓസ്ട്രേലിയന്&#x200d; താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; ഇംഗ്ലീഷ് പേസ് ബൗളര്&#x200d; സ്റ്റീവ് ഹാര്&#x200d;മിസണ്&#x200d;. സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായാണ് ഹാര്&#x200d;മിസണ്&#x200d; രംഗത്തെത്തിയിരിക്കുന്നത്. &#8216;സ്മത്തിന് മാപ്പ് നല്&#x200d;കാന്&#x200d; കഴിയുമെന്ന് തോന്നുന്നില്ല. സ്മിത്തും വാര്&#x200d;ണറും ബാന്&#x200d;ക്രോഫ്റ്റും നടത്തിയ പന്ത് ചുരണ്ടല്&#x200d; അവരുടെ ബയോഡാറ്റയില്&#x200d; എന്നുമുണ്ടാകും. സ്മിത്ത് എന്തൊക്കെ ചെയ്താലും പന്ത് ചുരണ്ടല്&#x200d; വിവാദത്തിന്റെ പേരിലാകും ഓര്&#x200d;മിക്കപ്പെടുക. മരണം വരെ അത് കൂടെയുണ്ടാകും.&#8217; ഹാര്&#x200d;മിസണ്&#x200d; പറഞ്ഞു. എന്നാല്&#x200d; പന്ത് ചുരണ്ടല്&#x200d; വിവാദത്തെ തുടര്&#x200d;ന്ന് ഒരു വര്&#x200d;ഷത്തെ വിലക്കിനുശേഷം [&#8230;]]]></description>
										<content:encoded><![CDATA[
<p>മാഞ്ചെസ്റ്റര്&#x200d;: ഓസ്ട്രേലിയന്&#x200d; താരം സ്റ്റീവ് സ്മിത്തിനെതിരേ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; ഇംഗ്ലീഷ് പേസ് ബൗളര്&#x200d; സ്റ്റീവ് ഹാര്&#x200d;മിസണ്&#x200d;.  സ്മിത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവുമായാണ് ഹാര്&#x200d;മിസണ്&#x200d; രംഗത്തെത്തിയിരിക്കുന്നത്. &#8216;സ്മത്തിന് മാപ്പ് നല്&#x200d;കാന്&#x200d; കഴിയുമെന്ന് തോന്നുന്നില്ല. സ്മിത്തും വാര്&#x200d;ണറും ബാന്&#x200d;ക്രോഫ്റ്റും നടത്തിയ പന്ത് ചുരണ്ടല്&#x200d; അവരുടെ ബയോഡാറ്റയില്&#x200d; എന്നുമുണ്ടാകും. സ്മിത്ത് എന്തൊക്കെ ചെയ്താലും പന്ത് ചുരണ്ടല്&#x200d; വിവാദത്തിന്റെ പേരിലാകും ഓര്&#x200d;മിക്കപ്പെടുക. മരണം വരെ അത് കൂടെയുണ്ടാകും.&#8217; ഹാര്&#x200d;മിസണ്&#x200d; പറഞ്ഞു.</p>



<p>എന്നാല്&#x200d; പന്ത് ചുരണ്ടല്&#x200d; വിവാദത്തെ തുടര്&#x200d;ന്ന് ഒരു വര്&#x200d;ഷത്തെ വിലക്കിനുശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്പരയില്&#x200d; മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്&#x200d; ഇതുവരെയായി അഞ്ച് ഇന്നിങ്സില്&#x200d; നിന്ന് 671 റണ്&#x200d;സാണ് സ്മിത്ത് നേടിയത്.ടെസ്റ്റ് റാങ്കിങ്ങില്&#x200d; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനായി 63 ടെസ്റ്റുകള്&#x200d; കളിച്ച താരമാണ് ഹാര്&#x200d;മിസണ്&#x200d;. മാഞ്ചസ്റ്ററില്&#x200d; അവസാനിച്ച നാലാം ടെസ്റ്റില്&#x200d; ആദ്യ ഇന്നിങ്്‌സില്&#x200d; 211 റണ്&#x200d;സും രണ്ടാം ഇന്നിങ്സില്&#x200d; 82 റണ്&#x200d;സും സ്മിത്ത് നേടിയിരുന്നു. 82 ആണ് ഈ ആഷസില്&#x200d; സ്മിത്തിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്&#x200d;. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/harmision-against-steve-smith.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌റ്റോക്‌സിന്റെ ധീരതയും പെയ്‌നിന്റെ മണ്ടത്തരവും</title>
		<link>https://www.chandrikadaily.com/ashes-test-updation.html</link>
					<comments>https://www.chandrikadaily.com/ashes-test-updation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Aug 2019 05:54:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[ben stokes]]></category>
		<category><![CDATA[tim pain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137216</guid>

					<description><![CDATA[ദിബിന്&#x200d; ഗോപന്&#x200d; ബെന്&#x200d; സ്‌റ്റോക്‌സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്&#x200d; സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്&#x200d;ത്ഥ്യമാക്കിയ ഈ ഓള്&#x200d;റൗണ്ടര്&#x200d; ക്രിക്കറ്റ് നിലനില്&#x200d;ക്കുന്ന കാലം വരെ ഓര്&#x200d;ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പിനും തുടക്കമായി. ലോകകപ്പിനപ്പുറം ആഷസ് എന്നും ക്രിക്കറ്റിലെ ഒരു യുദ്ധമാണ്. നിലവില്&#x200d; നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വിജയവും അതിന്റെ ഉദാഹരണമാണ്. ലോകകപ്പ് ഫൈനലില്&#x200d; ലോഡ്‌സില്&#x200d; പുറത്തെടുത്ത പ്രകടനത്തേക്കാള്&#x200d; ഒരുപടി കൂടി മുന്നില്&#x200d; നില്&#x200d;ക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ദിബിന്&#x200d; ഗോപന്&#x200d; </strong></p>



<p>ബെന്&#x200d; സ്‌റ്റോക്‌സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്&#x200d; സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്&#x200d;ത്ഥ്യമാക്കിയ ഈ ഓള്&#x200d;റൗണ്ടര്&#x200d; ക്രിക്കറ്റ് നിലനില്&#x200d;ക്കുന്ന കാലം വരെ ഓര്&#x200d;ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പിനും തുടക്കമായി. ലോകകപ്പിനപ്പുറം  ആഷസ് എന്നും ക്രിക്കറ്റിലെ ഒരു യുദ്ധമാണ്. നിലവില്&#x200d; നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വിജയവും അതിന്റെ ഉദാഹരണമാണ്. ലോകകപ്പ് ഫൈനലില്&#x200d; ലോഡ്‌സില്&#x200d; പുറത്തെടുത്ത പ്രകടനത്തേക്കാള്&#x200d; ഒരുപടി കൂടി മുന്നില്&#x200d; നില്&#x200d;ക്കുന്ന ഇന്നിങ്‌സായിരുന്നു ലീഡ്‌സിലെ സ്‌റ്റോക്‌സിന്റെ പ്രകടനം.  ഒന്നാം ഇന്നിങ്‌സില്&#x200d; 67 റണ്&#x200d;സിന് തകര്&#x200d;ന്ന ഇംഗ്ലണ്ടിന്റെ മിന്നുന്ന തിരിച്ച് വരവാണ് നമ്മള്&#x200d; കണ്ടത്.  അവസാന വിക്കറ്റില്&#x200d; നടത്തിയ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഒരു വിക്കറ്റിന്റെ വിജയമാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ലീച്ചിനെയും കൂട്ട് പിടിച്ച് 73 റണ്&#x200d;സ് ചേര്&#x200d;ത്ത് തന്റെ പ്രതിഭ സ്‌റ്റോക്‌സ് വീണ്ടും തെളിയിക്കുന്നതിനായിരുന്നു ലീഡ്‌സ് സാക്ഷ്യം വഹിച്ചത്.  </p>



<p>എന്നാല്&#x200d; കയ്യിലുണ്ടായിരുന്ന വിജയം കൈവിടുന്ന ആസ്‌ട്രേലിയന്&#x200d; ടീമിനെയാണ് നമ്മള്&#x200d; കണ്ടത്. അവസാന ഓവറുകളില്&#x200d; മാത്രം രണ്ട് അവസരങ്ങളാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. എളുപ്പത്തില്&#x200d; ലഭിക്കാവുന്ന റണ്&#x200d; ഔട്ട് മാറ്റിവെച്ചാല്&#x200d; നഥാന്&#x200d; ലെയോണ്&#x200d; മത്സരത്തില്&#x200d; എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്&#x200d; സ്‌റ്റോക്‌സിനെ  എല്&#x200d;ബിക്ക് മുന്നില്&#x200d; കുടുക്കാന്&#x200d; സാധിച്ചെങ്കിലും അമ്പയര്&#x200d; വിക്കറ്റ് അനുവദിച്ചില്ല.</p>



<p> ടീം റിവ്യു ആസ്‌ട്രേലിയന്&#x200d; ക്യാപ്റ്റന്&#x200d; അനാവശ്യമായി ഉപയോഗിച്ചത് അവര്&#x200d;ക്ക് വിനയായി. ടിം പെയ്ന്&#x200d; എന്ന ക്യാപ്റ്റന്റെ മണ്ടത്തരമായിരുന്നു അത്. ബൗള്&#x200d; ചെയ്ത പാറ്റ് കമ്മിന്&#x200d;സിന് പോലും റിവ്യു നല്&#x200d;കാന്&#x200d;  താല്&#x200d;പര്യമില്ലായിരുന്നു. എന്നാല്&#x200d; ക്യാപ്റ്റന്റെ പിടിവാശിയാണ് മത്സരം നഷ്ടപ്പെടുത്തിയ റിവ്യു എന്ന തീരുമാനം. പുതു ജീവന്&#x200d; ലഭിച്ച സ്‌റ്റോക്‌സ് വിജയത്തിലേക്ക് ബൗണ്ടറി പായിപ്പിച്ചപ്പോള്&#x200d; അഞ്ച് മത്സരങ്ങള്&#x200d; ഉള്ള പരമ്പരയിലെ ബാക്കിയുളള രണ്ട് മത്സരങ്ങള്&#x200d;ക്ക് കൂടുതല്&#x200d; പ്രാധാന്യമേറി.   </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashes-test-updation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇതെന്ത് ഫൂട്ട് വര്&#x200d;ക്ക് &#8216;; അസാധാരണ ശൈലിയുമായി സ്റ്റീവ് സ്മിത്ത്</title>
		<link>https://www.chandrikadaily.com/steve-smith-style-in-ashes.html</link>
					<comments>https://www.chandrikadaily.com/steve-smith-style-in-ashes.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Aug 2019 10:51:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[England]]></category>
		<category><![CDATA[Steve Smith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136292</guid>

					<description><![CDATA[ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്&#x200d; ഇംഗ്ലണ്ടിനെതിരായ വിജയത്തില്&#x200d; ഓസീസിന് കരുത്തായിരുന്നു സ്റ്റീവ് സ്മിത്ത്. രണ്ട് ഇന്നിംഗ്‌സിലും സ്മിത്ത് സെഞ്ചുറി നോടിയിരുന്നു. ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്&#x200d; സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്&#x200d; കണ്ട് ആരാധകര്&#x200d; പോലും അന്തംവിട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ബൗളര്&#x200d;മാര്&#x200d; തുടര്&#x200d;ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സ്മിത്തിനെ വീഴ്ത്താന്&#x200d; ശ്രമിച്ചപ്പോള്&#x200d; അസാധാരണമായ ഫൂട്ട് വര്&#x200d;ക്കിലൂടെ പന്തുകള്&#x200d; വിട്ടുകളഞ്ഞാണ് സ്മിത്ത് പ്രതിരോധിച്ചുനിന്നത്. മഴ മൂലം പകുതി ദിവസങ്ങള്&#x200d; നഷ്ടമായ രണ്ടാം ടെസ്റ്റിലും ഓസീസ് പ്രതീക്ഷയോടെ നോക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലേക്കാണ്. ഇംഗ്ലണ്ടിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്&#x200d; ഇംഗ്ലണ്ടിനെതിരായ വിജയത്തില്&#x200d; ഓസീസിന് കരുത്തായിരുന്നു  സ്റ്റീവ് സ്മിത്ത്. രണ്ട് ഇന്നിംഗ്‌സിലും സ്മിത്ത് സെഞ്ചുറി നോടിയിരുന്നു. ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്&#x200d; സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്&#x200d; കണ്ട് ആരാധകര്&#x200d; പോലും അന്തംവിട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ബൗളര്&#x200d;മാര്&#x200d; തുടര്&#x200d;ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സ്മിത്തിനെ വീഴ്ത്താന്&#x200d; ശ്രമിച്ചപ്പോള്&#x200d; അസാധാരണമായ ഫൂട്ട് വര്&#x200d;ക്കിലൂടെ പന്തുകള്&#x200d; വിട്ടുകളഞ്ഞാണ് സ്മിത്ത് പ്രതിരോധിച്ചുനിന്നത്.</p>



<p>മഴ മൂലം പകുതി ദിവസങ്ങള്&#x200d; നഷ്ടമായ രണ്ടാം ടെസ്റ്റിലും ഓസീസ് പ്രതീക്ഷയോടെ നോക്കുന്നത് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലേക്കാണ്.  ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 258 റണ്&#x200d;സിന് മറുപടിയായി മൂന്നാം ദിനം കളി നിര്&#x200d;ത്തുമ്പോള്&#x200d; ഓസീസ് 80/4 എന്ന നിലയിലാണ്. 13 റണ്&#x200d;സുമായി സ്മിത്ത് ക്രീസിലുണ്ട്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">&quot;I&#39;ve sort of fused Flashdance with MC Hammer ****&quot;<a href="https://twitter.com/hashtag/EngvAus?src=hash&amp;ref_src=twsrc%5Etfw">#EngvAus</a> <a href="https://t.co/CNWrZruCgE">pic.twitter.com/CNWrZruCgE</a></p>&mdash; LV= Insurance County Championship (@CountyChamp) <a href="https://twitter.com/CountyChamp/status/1162408438460297217?ref_src=twsrc%5Etfw">August 16, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/steve-smith-style-in-ashes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ ആഷസ് ടെസ്റ്റില്&#x200d; ഓസ്‌ട്രേലിയക്ക് വിജയം</title>
		<link>https://www.chandrikadaily.com/ashes-cricket-match-australia-win.html</link>
					<comments>https://www.chandrikadaily.com/ashes-cricket-match-australia-win.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 05 Aug 2019 15:22:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[australia cricket]]></category>
		<category><![CDATA[england cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135437</guid>

					<description><![CDATA[ആദ്യ ആഷസ് ടെസ്റ്റില്&#x200d; ഓസ്‌ട്രേലിയക്ക് വിജയം. 251 റണ്&#x200d;സിനാണ് ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്&#x200d; 398 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്&#x200d;സിന് എറിഞ്ഞിട്ടു. വിജയം . ആറു വിക്കറ്റു പിഴുത സ്പിന്നര്&#x200d; നേഥന്&#x200d; ലയണും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്&#x200d;സും ചേര്&#x200d;ന്നാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. നേരത്തെ ആദ്യ ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്&#x200d;ന്നാണ് രണ്ടാം ഇന്നിങ്‌സില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ആദ്യ ആഷസ് ടെസ്റ്റില്&#x200d; ഓസ്‌ട്രേലിയക്ക് വിജയം.  251 റണ്&#x200d;സിനാണ് ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്&#x200d; 398 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്&#x200d;സിന് എറിഞ്ഞിട്ടു. വിജയം . ആറു വിക്കറ്റു പിഴുത സ്പിന്നര്&#x200d; നേഥന്&#x200d; ലയണും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്&#x200d;സും ചേര്&#x200d;ന്നാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്.</p>



<p>നേരത്തെ ആദ്യ ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്&#x200d;ന്നാണ് രണ്ടാം ഇന്നിങ്‌സില്&#x200d; ഓസീസ് സ്‌കോര്&#x200d; 487 റണ്&#x200d;സിലെത്തിച്ചത്. 51 റണ്&#x200d;സെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്&#x200d; ഓസീസ് 90 റണ്&#x200d;സ് ലീഡ് വഴങ്ങിയിരുന്നു. സ്‌കോര്&#x200d;: ഓസ്‌ട്രേലിയ 284 &amp; 487/7 ഡിക്ലയേര്&#x200d;ഡ് , ഇംഗ്ലണ്ട് 374 &amp; 146</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashes-cricket-match-australia-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങളോടെ ആഷസ്പ്പൂരം ഇന്ന്</title>
		<link>https://www.chandrikadaily.com/ashes-test.html</link>
					<comments>https://www.chandrikadaily.com/ashes-test.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 01 Aug 2019 05:32:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[England-Australia Test]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135005</guid>

					<description><![CDATA[എജ്ബാസ്റ്റണ്&#x200d;: ഇന്ന് മുതല്&#x200d; ആഷസ് അങ്കം. ഇത്തവണ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിന്റെ തുടക്കമെന്നോണമാണ് ആഷസ് അരങ്ങേറുന്നത്. ഇന്ത്യന്&#x200d; സമയം വൈകീട്ട് 3-30 മുതല്&#x200d; മല്&#x200d;സരത്തിന്റെ തല്&#x200d;സമയ സംപ്രേഷണം സോണി സിക്‌സ് ചാനലില്&#x200d;. ലോകകപ്പ്് സ്വന്തമാക്കിയ ആവേശത്തിലാണ് ഇംഗ്ലണ്ടുകാര്&#x200d;. പക്ഷേ ലോകകപ്പിന് തൊട്ട് പിറകെ നടന്ന അയര്&#x200d;ലാന്&#x200d;ഡിനെതിരായ ചതുര്&#x200d;ദിന ടെസ്റ്റിന്റെ തുടക്കത്തില്&#x200d; ഇംഗ്ലീഷ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്&#x200d;ന്നതാണ് ഓസീസ് ആവേശം. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്് ഉള്&#x200d;പ്പെടുന്ന പേസ് ബാറ്ററിയിലാണ് ഓസീസ് പ്രതീക്ഷകള്&#x200d;. എജ്ബാസ്റ്റണ്&#x200d; പിച്ച് സ്വിംഗ് ബൗളിംഗിനെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>എജ്ബാസ്റ്റണ്&#x200d;: ഇന്ന് മുതല്&#x200d; ആഷസ് അങ്കം. ഇത്തവണ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിന്റെ തുടക്കമെന്നോണമാണ്  ആഷസ് അരങ്ങേറുന്നത്. ഇന്ത്യന്&#x200d; സമയം വൈകീട്ട് 3-30 മുതല്&#x200d; മല്&#x200d;സരത്തിന്റെ തല്&#x200d;സമയ സംപ്രേഷണം സോണി സിക്‌സ് ചാനലില്&#x200d;.  </p>



<p>ലോകകപ്പ്് സ്വന്തമാക്കിയ ആവേശത്തിലാണ് ഇംഗ്ലണ്ടുകാര്&#x200d;. പക്ഷേ ലോകകപ്പിന് തൊട്ട് പിറകെ നടന്ന അയര്&#x200d;ലാന്&#x200d;ഡിനെതിരായ ചതുര്&#x200d;ദിന ടെസ്റ്റിന്റെ തുടക്കത്തില്&#x200d; ഇംഗ്ലീഷ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്&#x200d;ന്നതാണ് ഓസീസ് ആവേശം.</p>



<p><br> മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്് ഉള്&#x200d;പ്പെടുന്ന പേസ് ബാറ്ററിയിലാണ് ഓസീസ് പ്രതീക്ഷകള്&#x200d;. എജ്ബാസ്റ്റണ്&#x200d; പിച്ച് സ്വിംഗ് ബൗളിംഗിനെ തുണക്കുന്ന സാഹചര്യത്തില്&#x200d;  ജോ റൂട്ട് ഉള്&#x200d;പ്പെടുന്ന ഇംഗ്ലീഷ് മുന്&#x200d;നിരയെ വിറപ്പിക്കാമെന്നാണ് അവര്&#x200d; കരുതുന്നത്.  ഇംഗ്ലണ്ട് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്&#x200d; ആദ്യ ഇലവനില്&#x200d; ജോഫ്രെ ആര്&#x200d;ച്ചറില്ല. പരുക്കാണ് പ്രശ്‌നം. വെറ്ററന്&#x200d; ജിമ്മി ആന്&#x200d;ഡേഴ്‌സണാണ് ബൗളിംഗ് നയിക്കുക. സ്റ്റ്യൂവര്&#x200d;ട്ട് ബ്രോഡും തിരിച്ചെത്തി.ബാറ്റിംഗില്&#x200d; നായകന്&#x200d; ജോ റൂട്ട് തന്നെ പ്രധാനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashes-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചു: മോയിന്&#x200d; അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/moeen-ali-cricket-australia-to-investigate-claims-england-all-rounder-was-racially-abused.html</link>
					<comments>https://www.chandrikadaily.com/moeen-ali-cricket-australia-to-investigate-claims-england-all-rounder-was-racially-abused.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Sep 2018 10:06:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[AUSVSENG]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[cricket australia]]></category>
		<category><![CDATA[cricket england]]></category>
		<category><![CDATA[Islam Phobia]]></category>
		<category><![CDATA[moeen ali]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103180</guid>

					<description><![CDATA[ലണ്ടന്&#x200d;: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്&#x200d; അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്&#x200d;. 2015ലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്&#x200d;. മോയിന്&#x200d; അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് വംശീയാധിക്ഷേപം നേരിട്ടതിനെ കുറിച്ച് താരം പറയുന്നത്. അതേസമയം തന്നെ അധിക്ഷേപിച്ച താരത്തിന്റെ പേര് മോയിന്&#x200d; അലി പറഞ്ഞില്ല. മത്സരത്തിനിടെ ഒരു ഓസ്ട്രേലിയന്&#x200d; താരം &#8221; ടേക് ദാറ്റ്, ഒസാമ&#8221; എന്ന് തന്നോട് പറഞ്ഞതായാണ് മോയിന്&#x200d; അലി വെളിപ്പെടുത്തിയിരിക്കുന്നത്. കാര്&#x200d;ഡിഫില്&#x200d; നടന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്&#x200d; അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്&#x200d;. 2015ലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്&#x200d;. മോയിന്&#x200d; അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് വംശീയാധിക്ഷേപം നേരിട്ടതിനെ കുറിച്ച് താരം പറയുന്നത്. അതേസമയം തന്നെ അധിക്ഷേപിച്ച താരത്തിന്റെ പേര് മോയിന്&#x200d; അലി പറഞ്ഞില്ല.</p>
<p>മത്സരത്തിനിടെ ഒരു ഓസ്ട്രേലിയന്&#x200d; താരം &#8221; ടേക് ദാറ്റ്, ഒസാമ&#8221; എന്ന് തന്നോട് പറഞ്ഞതായാണ് മോയിന്&#x200d; അലി വെളിപ്പെടുത്തിയിരിക്കുന്നത്. കാര്&#x200d;ഡിഫില്&#x200d; നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്&#x200d; 77 റണ്&#x200d;സും, 5 വിക്കറ്റും നേടി മോയിന്&#x200d; അലി മികച്ച പ്രകടനം നടത്തിയിരുന്നു. പരമ്പര ഇംഗ്ലണ്ട് 3-2ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരാമര്&#x200d;ശം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ചില സഹകളിക്കാരോടും ഇംഗ്ലണ്ട് കോച്ച് ട്രെവര്&#x200d; ബെയിലിസിനോടും  സംഭവം പറഞ്ഞിരുന്നു.</p>
<p>ഇംഗ്ലണ്ട് കോച്ച് ട്രെവര്&#x200d; ബെയിലിസ് ഇത് അന്നത്തെ ഓസ്ട്രേലിയന്&#x200d; കോച്ചായ ഡാരന്&#x200d; ലേമാനൊട് പറഞ്ഞിരുന്നു. എന്നാല്&#x200d; ലേമാന്&#x200d; താരത്തിനോട് വിശദീകരണം തേടിയപ്പോള്&#x200d; താരം ഇത് നിഷേധിക്കുകയായിരുന്നു എന്ന് അലി പറയുന്നു.</p>
<p>അതേസമയം സംഭവം ഗൗരമായി കാണുന്നുവെന്നും കളികളത്തിലെ ഇത്തരം പെരുമാറ്റം ഒരിക്കലും ന്യായീകരിക്കാനാവില്ലയെന്നും തങ്ങളുടെ രാജ്യത്തിനെ പ്രതിനിധീകരിച്ച് കളിക്കുന്നവര്&#x200d; രാജ്യത്തിന്റെ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കേണ്ടവരാണെന്നും അത്തരം കളിക്കാരിയില്&#x200d; നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്&#x200d; നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്്‌ട്രേലിയ വക്താവ് അറിയിച്ചു. സംഭവത്തില്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട, സംഭവത്തില്&#x200d; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്&#x200d;ഡിന്റെ വിശദീകരണം തേടുമെന്നും ക്രിക്കറ്റ് ഓസ്്‌ട്രേലിയ വക്താവ് വ്യക്തമാക്കി.</p>
<p>എതിരാളികളെ മാനസികമായി തളര്&#x200d;ത്താന്&#x200d; ഏതറ്റം വരേയും പോകുന്നവരാണ് ഓസ്‌ട്രേലിയന്&#x200d; ക്രിക്കറ്റ് താരങ്ങള്&#x200d;. പലപ്പോഴും ഇത് പരിധി വിടാറുമുണ്ട്. എന്നാല്&#x200d; മോയിന്&#x200d; അലിയുടെ പുതിയ വെളിപ്പെടുത്തല്&#x200d; ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്&#x200d;ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നേരത്തെ ദക്ഷിണാഫ്രിക്കന്&#x200d; താരം ഹാഷിം അംലയെ ഭീകരവാദി എന്ന വിളിച്ചതിന് ടിവി കമന്റേറ്റര്&#x200d; ഡീന്&#x200d; ജോണ്&#x200d;സിന് ജോലി നഷ്ടമായിരുന്നു. ഓസ്‌ട്രേലിയന്&#x200d; മുന്&#x200d; ടെസ്റ്റ് ബാറ്റ്‌സ്മാനായ ഡീന്&#x200d; ജോണ്&#x200d;സ് വിരമിച്ച ശേഷം ടിവി കമന്റേറ്ററായി പ്രവര്&#x200d;ത്തിച്ചു വരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moeen-ali-cricket-australia-to-investigate-claims-england-all-rounder-was-racially-abused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിഡ്‌നിയിലും ഇംഗ്ലണ്ടിന് ദയനീയ തോല്&#x200d;വി: ആഷസ് കിരീടംചൂടി ഓസീസ്</title>
		<link>https://www.chandrikadaily.com/australia-won-ashes-after-demolishing-england-in-last-test.html</link>
					<comments>https://www.chandrikadaily.com/australia-won-ashes-after-demolishing-england-in-last-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 08 Jan 2018 07:06:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[AUSVSENG]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63739</guid>

					<description><![CDATA[&#160; സിഡ്‌നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്‌സിനും 123 റണ്&#x200d;സിനും ജയിച്ച ഓസ്‌ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്&#x200d; അഞ്ചാം ദിനം ബാറ്റിങ്‌നിറങ്ങിയ സന്ദര്&#x200d;ശകര്&#x200d;ക്ക് കാര്യമായതൊന്നും ചെയ്യാനായില്ല. പാറ്റ് കമ്മിന്&#x200d;സും നതാന്&#x200d; ലിയോണും ആതിഥേയരുടെ ബൗളിങിന് ചുക്കാന്&#x200d; പിടിച്ചപ്പോള്&#x200d; ശേഷിച്ച ആറു വിക്കറ്റ് 87 റണ്&#x200d;സു ചേര്&#x200d;ക്കുന്നതിനിടെ നഷ്ടമായി. പരമ്പരയില്&#x200d; നാലാം ടെസ്റ്റില്&#x200d; സമനില നേടിയതുമാണ് ഇംഗ്ലണ്ടിന്റെ നേട്ടം. സ്‌കോര്&#x200d; ചുരുക്കത്തില്&#x200d; ഇംഗ്ലണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സിഡ്‌നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്‌സിനും 123 റണ്&#x200d;സിനും ജയിച്ച ഓസ്‌ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്&#x200d; അഞ്ചാം ദിനം ബാറ്റിങ്‌നിറങ്ങിയ സന്ദര്&#x200d;ശകര്&#x200d;ക്ക് കാര്യമായതൊന്നും ചെയ്യാനായില്ല. പാറ്റ് കമ്മിന്&#x200d;സും നതാന്&#x200d; ലിയോണും ആതിഥേയരുടെ ബൗളിങിന് ചുക്കാന്&#x200d; പിടിച്ചപ്പോള്&#x200d; ശേഷിച്ച ആറു വിക്കറ്റ് 87 റണ്&#x200d;സു ചേര്&#x200d;ക്കുന്നതിനിടെ നഷ്ടമായി. പരമ്പരയില്&#x200d; നാലാം ടെസ്റ്റില്&#x200d; സമനില നേടിയതുമാണ് ഇംഗ്ലണ്ടിന്റെ നേട്ടം. സ്‌കോര്&#x200d; ചുരുക്കത്തില്&#x200d; ഇംഗ്ലണ്ട് 346&amp;180 ( ജോ റൂട്ട് 58, പാറ്റ് കമ്മിന്&#x200d;സ് 4/39), ഓസ്‌ട്രേലിയ 647/7 ഡിക്ല് ( ഉസ്മാന്&#x200d; കവാജ 171, മോയിന്&#x200d; അലി 2/170).</p>
<p><img loading="lazy" class="alignnone size-medium wp-image-63748" src="https://www.chandrikadaily.com/wp-content/uploads/2018/01/271755-300x200.jpg" alt="" width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2018/01/271755-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/271755-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/271755-1024x682.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/271755-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/271755-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/271755-630x420.jpg 630w, https://www.chandrikadaily.com/wp-content/uploads/2018/01/271755.jpg 1400w" sizes="(max-width: 300px) 100vw, 300px" /></p>
<p>മാര്&#x200d;ഷ് സഹോദരങ്ങളുടെ സെഞ്ചുറികളാണ് അവസാന ടെസ്റ്റില്&#x200d; ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്&#x200d;ത്തെറിഞ്ഞത്. ഷോണ്&#x200d; മാര്&#x200d;ഷ് 381 പന്തില്&#x200d; 171 റണ്&#x200d;സെടുത്തപ്പോള്&#x200d; അനിയന്&#x200d; മിച്ചല്&#x200d; മാര്&#x200d;ഷ് 291 പന്തില്&#x200d; 156 റണ്&#x200d;സായിരുന്നു നേട്ടം. 171 റണ്&#x200d;സുമായി ഉസ്മാന്&#x200d; ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തപ്പോള്&#x200d; 303 റണ്&#x200d;സിന്റെ വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-63741" src="https://www.chandrikadaily.com/wp-content/uploads/2018/01/271759-300x200.jpg" alt="" width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2018/01/271759-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/271759-768x511.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/01/271759-1024x682.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/01/271759-696x463.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/01/271759-1068x711.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/01/271759-631x420.jpg 631w, https://www.chandrikadaily.com/wp-content/uploads/2018/01/271759.jpg 1400w" sizes="(max-width: 300px) 100vw, 300px" /></p>
<p>രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റ ഇംഗ്ലണ്ട് പിന്നീട് ഒരിക്കലും കളിയില്&#x200d; തിരിച്ചുവന്നില്ല എന്നതാണ് സത്യം. ഇംഗ്ലണ്ടിനായി അല്&#x200d;പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് നായകന്&#x200d; ജോറൂട്ട് മാത്രമാണ്. ഒടുവില്&#x200d; 53 റണ്&#x200d;സുമായി നിന്ന റൂട്ട് പരുക്കിനെ തുടര്&#x200d;ന്ന് ക്രീസ് വിടുകയായിരുന്നു. വിക്കറ്റ് കീപ്പര്&#x200d; ബാറ്റ്‌സ്മാന്&#x200d; ബെയര്&#x200d;സ്‌റ്റോ 38 റണ്&#x200d;സെടുത്തു പുറത്തായി. വാലറ്റത്തെ കമ്മിന്&#x200d;സ് എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്&#x200d;വി ഏറ്റുവാങ്ങുകയായിരുന്നു. നാലാം ദിനം രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്&#x200d; തന്നെ സംപൂജ്യനായി മാര്&#x200d;ക് സ്‌റ്റോണ്&#x200d;മാന്&#x200d; പുറത്തായിരുന്നു. അലിസ്റ്റര്&#x200d; കുക്ക് (10) വിന്&#x200d;സ് (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയത്തിലേക്ക് അടുക്കുന്ന സൂചനകള്&#x200d; കണ്ടു തുടങ്ങിയിരുന്നു. ഇരു ഇന്നിങ്‌സുകളിലായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ കമ്മിന്&#x200d;സാണ് കളിയിലെ താരം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">687 runs at an average of 137.40.<br />
3 centuries, 2 fifties.<br />
High score of 239.</p>
<p>No surprise, <a href="https://twitter.com/stevesmith49?ref_src=twsrc%5Etfw">@stevesmith49</a> is the <a href="https://twitter.com/hashtag/Ashes?src=hash&amp;ref_src=twsrc%5Etfw">#Ashes</a> Player of the Series! <img src="https://s.w.org/images/core/emoji/13.1.0/72x72/1f64c.png" alt="🙌" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/AU8uUMnfo1">pic.twitter.com/AU8uUMnfo1</a></p>
<p>— ICC (@ICC) <a href="https://twitter.com/ICC/status/950208329262878720?ref_src=twsrc%5Etfw">January 8, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നായകനെന്ന നിലയില്&#x200d; സ്റ്റീവ് സ്മിത്തിന്റെ കരിയറിലെ ഒരു പൊന്&#x200d;തൂവലായി ആഷസ്. പരമ്പരയില്&#x200d; ഉടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത സ്മിത്ത്് ഏഴ് ഇന്നിങ്‌സുകളില്&#x200d; നിന്നായി മൂന്നു സെഞ്ച്വറിയും രണ്ടു ഫിഫ്ടിയുടേയും അകമ്പടിയോടെ 137.40 ശരാശരിയില്&#x200d; 687 റണ്&#x200d;സാണ് അടിച്ചു കൂടിയത്. ടൂര്&#x200d;ണമെന്റിലെ താരവും സ്മിത്ത് തന്നെയാണ്. അതേസമയം സമീപകാല ടെസ്റ്റില്&#x200d; ഇംഗ്ലണ്ടിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനമായി മാറി ആഷസ്. നാട്ടില്&#x200d; തിരിച്ചെത്തുമ്പോള്&#x200d; പല കളിക്കാര്&#x200d;ക്കും ടീമില്&#x200d; ഇനി സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Australia captain Steve Smith was awarded the Compton-Miller medal as man of the series. <img src="https://s.w.org/images/core/emoji/13.1.0/72x72/1f44f.png" alt="👏" class="wp-smiley" style="height: 1em; max-height: 1em;" /></p>
<p>He scored 687 runs at an average of 137.40, hitting three centuries, two half-centuries and a high score of 239!</p>
<p>Wow. <a href="https://twitter.com/hashtag/Ashes?src=hash&amp;ref_src=twsrc%5Etfw">#Ashes</a> <a href="https://twitter.com/hashtag/BBCCricket?src=hash&amp;ref_src=twsrc%5Etfw">#BBCCricket</a> <a href="https://t.co/zw4bpSqEDh">pic.twitter.com/zw4bpSqEDh</a></p>
<p>— Test Match Special (@bbctms) <a href="https://twitter.com/bbctms/status/950253023489642496?ref_src=twsrc%5Etfw">January 8, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-won-ashes-after-demolishing-england-in-last-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ഷ് സഹോദരങ്ങള്&#x200d;ക്ക് സെഞ്ച്വറി: ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്&#x200d;വിയിലേക്ക്</title>
		<link>https://www.chandrikadaily.com/ashes-test-england-near-to-innings-defeat.html</link>
					<comments>https://www.chandrikadaily.com/ashes-test-england-near-to-innings-defeat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 Jan 2018 06:42:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[AUSVSENG]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63617</guid>

					<description><![CDATA[സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്&#x200d;ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്&#x200d; 649 റണ്&#x200d;സിന് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്&#x200d; ചെയ്ത കങ്കാരുക്കള്&#x200d; ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്&#x200d;സിന്റെ ഒന്നാം ഇന്നിംഗ്‌സ് വഴങ്ങിയ ഇംഗ്ലണ്ടിന് ഒടുവില്&#x200d; വിവരം ലഭിക്കുമ്പോള്&#x200d; നാലു വിക്കറ്റിന് 75 റണ്&#x200d;സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈലിരിക്കെ ഇന്നിങ്‌സ് പരാജയം ഒഴിവാക്കണമെങ്കില്&#x200d; 224 റണ്&#x200d;സുകൂടി വേണം സന്ദര്&#x200d;ശകര്&#x200d;ക്ക്. നായകന്&#x200d; ജോ റൂട്ട് (37),വിക്കറ്റ് കീപ്പര്&#x200d; ബാറ്റ്‌സ്മാന്&#x200d; ബെയര്&#x200d;‌സ്റ്റോ [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ആതിഥേയരായ ഓസീസിന് ആധിപത്യം. മാര്&#x200d;ഷ് സഹോദരങ്ങളുടെ സെഞ്ച്വറി മികവില്&#x200d; 649 റണ്&#x200d;സിന് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്&#x200d; ചെയ്ത കങ്കാരുക്കള്&#x200d; ഇംഗ്ലണ്ടിനെതിരേ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 303 റണ്&#x200d;സിന്റെ ഒന്നാം ഇന്നിംഗ്‌സ് വഴങ്ങിയ ഇംഗ്ലണ്ടിന് ഒടുവില്&#x200d; വിവരം ലഭിക്കുമ്പോള്&#x200d; നാലു വിക്കറ്റിന് 75 റണ്&#x200d;സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈലിരിക്കെ ഇന്നിങ്‌സ് പരാജയം ഒഴിവാക്കണമെങ്കില്&#x200d; 224 റണ്&#x200d;സുകൂടി വേണം സന്ദര്&#x200d;ശകര്&#x200d;ക്ക്. നായകന്&#x200d; ജോ റൂട്ട് (37),വിക്കറ്റ് കീപ്പര്&#x200d; ബാറ്റ്‌സ്മാന്&#x200d; ബെയര്&#x200d;‌സ്റ്റോ (എട്ട് ) എന്നിവരാണ് ക്രീസില്&#x200d;.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">What a moment!</p>
<p>Brilliant <img src="https://s.w.org/images/core/emoji/13.1.0/72x72/1f4f8.png" alt="📸" class="wp-smiley" style="height: 1em; max-height: 1em;" /> from <a href="https://twitter.com/RyanPierse?ref_src=twsrc%5Etfw">@RyanPierse</a> <a href="https://twitter.com/GettySport?ref_src=twsrc%5Etfw">@GettySport</a> <a href="https://twitter.com/hashtag/Ashes?src=hash&amp;ref_src=twsrc%5Etfw">#Ashes</a> <a href="https://t.co/3fXWEevmYX">pic.twitter.com/3fXWEevmYX</a></p>
<p>— cricket.com.au (@CricketAus) <a href="https://twitter.com/CricketAus/status/949788232236941313?ref_src=twsrc%5Etfw">January 6, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മാര്&#x200d;ഷ് സഹോദരങ്ങളുടെ തകര്&#x200d;പ്പന്&#x200d; സെഞ്ചുറികളാണ് ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്&#x200d;ത്തെറിഞ്ഞത്. ഷോണ്&#x200d; മാര്&#x200d;ഷ് 381 പന്തില്&#x200d; 171 റണ്&#x200d;സെടുത്തപ്പോള്&#x200d; അനിയന്&#x200d; മിച്ചല്&#x200d; മാര്&#x200d;ഷ് 291 പന്തില്&#x200d; 156 റണ്&#x200d;സായിരുന്നു നേട്ടം. കഴിഞ്ഞ ദിവസം 171 റണ്&#x200d;സുമായി ഉസ്മാന്&#x200d; ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">That&#8217;s an incredible 12,000 Test runs for Alastair Cook <a href="https://t.co/rfpti5NTBs">https://t.co/rfpti5NTBs</a> <a href="https://twitter.com/hashtag/ashes?src=hash&amp;ref_src=twsrc%5Etfw">#ashes</a> <a href="https://t.co/srqHzzzuEo">pic.twitter.com/srqHzzzuEo</a></p>
<p>— England Cricket (@englandcricket) <a href="https://twitter.com/englandcricket/status/949845694742966272?ref_src=twsrc%5Etfw">January 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വലിയ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്&#x200d; തന്നെ സംപൂജ്യനായി മാര്&#x200d;ക് സ്‌റ്റോണ്&#x200d;മാന്&#x200d; പുറത്ത്. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ പത്തു റണ്&#x200d;സെടുത്ത അലിസ്റ്റര്&#x200d; കുക്ക് നാഥന്&#x200d; ലയോണിന് മുന്നില്&#x200d; കീഴടങ്ങി. വിന്&#x200d;സും (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയ വക്കിലാണ്.<br />
.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashes-test-england-near-to-innings-defeat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഷസ് പരമ്പര:വാര്&#x200d;ണറിനും കവാജക്കും ഫിഫ്ടി: ഓസ്‌ട്രേലിയ ശക്തമായ നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/warner-and-kawaja-hits-fifty-hosts-in-strong-position.html</link>
					<comments>https://www.chandrikadaily.com/warner-and-kawaja-hits-fifty-hosts-in-strong-position.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 07:14:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[AUSVSENG]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63228</guid>

					<description><![CDATA[&#160; സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്്റ്റില്&#x200d; ആശ്വാസവിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 346 പുറത്തായി. രണ്ടാം ദിനം അഞ്ചു വിക്കറ്റിന് 233 എന്ന നിലയില്&#x200d; ബാറ്റിങ് പുനരാരംഭിച്ച സന്ദര്&#x200d;ശര്&#x200d;ക്ക് സ്‌കോര്&#x200d; ബോര്&#x200d;ഡി 113 ചേര്&#x200d;ക്കുന്നിടെ ശേഷിച്ചെ അഞ്ചു വിക്കറ്റുകള്&#x200d; നഷ്ടമായി. പാറ്റ് കമ്മിന്&#x200d;സിന്റെ മിന്നും ബൗളിങ് പ്രകടനമാണ് ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് പോകുന്നതില്&#x200d; ഇംഗ്ലണ്ടിനെ തടഞ്ഞത്. 80 റണ്&#x200d;സി വഴങ്ങി കമ്മിന്&#x200d;സ് നാലു വിക്കറ്റുകള്&#x200d; നേടിയപ്പോള്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ജോഷ് ഹസില്&#x200d;വുഡും രണ്ടു വീതം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്്റ്റില്&#x200d; ആശ്വാസവിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 346 പുറത്തായി. രണ്ടാം ദിനം അഞ്ചു വിക്കറ്റിന് 233 എന്ന നിലയില്&#x200d; ബാറ്റിങ് പുനരാരംഭിച്ച സന്ദര്&#x200d;ശര്&#x200d;ക്ക് സ്‌കോര്&#x200d; ബോര്&#x200d;ഡി 113 ചേര്&#x200d;ക്കുന്നിടെ ശേഷിച്ചെ അഞ്ചു വിക്കറ്റുകള്&#x200d; നഷ്ടമായി. പാറ്റ് കമ്മിന്&#x200d;സിന്റെ മിന്നും ബൗളിങ് പ്രകടനമാണ് ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് പോകുന്നതില്&#x200d; ഇംഗ്ലണ്ടിനെ തടഞ്ഞത്. 80 റണ്&#x200d;സി വഴങ്ങി കമ്മിന്&#x200d;സ് നാലു വിക്കറ്റുകള്&#x200d; നേടിയപ്പോള്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ജോഷ് ഹസില്&#x200d;വുഡും രണ്ടു വീതം പേരെ പുറത്താക്കി.</p>
<p>അതേസമയം മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയര്&#x200d; ഓപണര്&#x200d; ഡേവിഡ് വാര്&#x200d;ണറിന്റയും ഉസ്മാന്&#x200d; കവാജയുടെയും അര്&#x200d;ധ സെഞ്ച്വറി മികവില്&#x200d; ഒടുവില്&#x200d; വിവരം ലഭി്ക്കുമ്പോള്&#x200d; 67 ഓവറില്&#x200d; രണ്ടു വിക്കറ്റ് നഷ്ടത്തില്&#x200d; 193 റണ്&#x200d;സുമായി ശക്തമായ നിലയിലാണ്. തുടക്കത്തില്&#x200d; റണ്&#x200d;സെന്നും എടുക്കാത്തെ കാമറൂണ്&#x200d; ബെന്&#x200d;ക്രാഫ്റ്റിനെ സ്റ്റുവര്&#x200d;ഡ് ബൗള്&#x200d;ണ്ടാക്കിയെങ്കിലും രണ്ടാം വിക്കറ്റില്&#x200d; വാര്&#x200d;ണര്&#x200d;-കവാജ സംഖ്യം 85 റണ്&#x200d;സുമായി ഓസീസ് ഇന്നിങ്‌സിനെ പിടിച്ചു നിര്&#x200d;ത്തുകയായിരുന്നു. 91 റണ്&#x200d;സുമായി സെഞ്ച്വറിയിലേക്ക് അടുക്കുന്ന കവാജയും നായകന്&#x200d; സ്റ്റീവ് സ്മിത്തുമാണ് (44 റണ്&#x200d;സ്) ക്രീസില്&#x200d;.</p>
<p>&nbsp;</p>
<p>ഡേവിഡ് മലാന്&#x200d; 180 പന്തില്&#x200d; നേടിയ 63 റണ്&#x200d;സാണ് രണ്ടാംദിനം ഇംഗ്ലണ്ട്് ബാറ്റിങിലെ ഹൈലെറ്റ്. മോയീന്&#x200d; അലി (30), ടോം കുറാന്&#x200d; (39), സ്റ്റുവര്&#x200d;ട്ട് ബ്രോഡ് (31) എന്നിവര്&#x200d; വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് ഇംഗ്ലണ്ടിനെ 346ല്&#x200d; എത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/warner-and-kawaja-hits-fifty-hosts-in-strong-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
