<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ashida yoga &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ashida-yoga/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Jun 2024 10:25:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ashida yoga &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോള്&#x200d;ഡന്&#x200d; ടെമ്പിളില്&#x200d; യോഗ; ഇന്&#x200d;സ്റ്റഗ്രാം ഇന്&#x200d;ഫ്ളുവന്&#x200d;സര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/yoga-at-the-golden-temple-case-against-instagram-influencer.html</link>
					<comments>https://www.chandrikadaily.com/yoga-at-the-golden-temple-case-against-instagram-influencer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 10:25:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ashida yoga]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Golden Temple]]></category>
		<category><![CDATA[Instagram influencer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300934</guid>

					<description><![CDATA[സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്&#x200d;. ശിരോമണി ഗുരുദ്വാര പര്&#x200d;ബന്ധക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഗോള്&#x200d;ഡന്&#x200d; ടെമ്പിള്&#x200d; ജനറല്&#x200d; മാനേജര്&#x200d; ഭഗവന്ത് സിങ് ധംഗേര നല്&#x200d;കിയ പരാതിയിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ഗോള്&#x200d;ഡന്&#x200d; ടെമ്പിളിന്റെ സമീപത്തായി യോഗ പരിശീലിച്ചതില്&#x200d; ഇന്&#x200d;സ്റ്റഗ്രാം ഇന്&#x200d;ഫ്ളുവന്&#x200d;സര്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d;. ഇന്&#x200d;ഫ്ളുവന്&#x200d;സറും ഫാഷന്&#x200d; ഡിസൈനറുമായ അര്&#x200d;ച്ചന മക്വാനക്കെതിരെയാണ് കേസ്. സുവര്&#x200d;ണ ക്ഷേത്രത്തിലെ സരോവരത്തിന്റെ തീരത്തായാണ് യുവതി യോഗ പരിശീലിച്ചത്. സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്&#x200d;. ശിരോമണി ഗുരുദ്വാര പര്&#x200d;ബന്ധക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഗോള്&#x200d;ഡന്&#x200d; ടെമ്പിള്&#x200d; ജനറല്&#x200d; മാനേജര്&#x200d; ഭഗവന്ത് സിങ് ധംഗേര നല്&#x200d;കിയ പരാതിയിലാണ് നടപടി.</p>
<p>സിറ്റി പൊലീസാണ് അര്&#x200d;ച്ചന മക്വാനക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ സെക്ഷന്&#x200d; 295-എ (ഏതൊരു വിഭാഗത്തിന്റെയും മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ട് ബോധപൂര്&#x200d;വം നടത്തുന്ന പ്രവൃത്തികള്&#x200d;) പ്രകാരമാണ് എഫ്.ഐ.ആര്&#x200d;.</p>
<p>യോഗയുടെ ദൃശ്യങ്ങള്&#x200d; യുവതി മനഃപൂര്&#x200d;വം പരസ്യപ്പെടുത്തിയതാണെന്ന് പരാതിയില്&#x200d; പറയുന്നു. പരാതിയില്&#x200d; അര്&#x200d;ച്ചന മക്വാന ഗുജറാത്ത് സ്വദേശിയാണെന്നും ധംഗേര സൂചിപ്പിച്ചതായാണ് റിപ്പോര്&#x200d;ട്ട്. സംഭവത്തില്&#x200d; ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ പര്&#x200d;ബന്ധക് കമ്മിറ്റി സസ്‌പെന്&#x200d;ഡ് ചെയ്തു. കൂടാതെ മറ്റൊരു ജീവനക്കാരന് 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.</p>
<p>യോഗയുടെ ദൃശ്യങ്ങള്&#x200d; ജൂണ്&#x200d; 21ന് തന്റെ സോഷ്യല്&#x200d; മീഡിയ ഫ്‌ലാറ്റ്ഫോമുകളിലൂടെ അര്&#x200d;ച്ചന മക്വാന പങ്കുവെച്ചിരുന്നു. ഇത് നിമിഷങ്ങള്&#x200d;ക്കകം ചര്&#x200d;ച്ചയാവുകയും വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തില്&#x200d; മക്വാന ക്ഷമാപണം നടത്തുകയും സമൂഹ മാധ്യമങ്ങളില്&#x200d; നിന്ന് യോഗാസനങ്ങളുടെ ചിത്രങ്ങള്&#x200d; ഡിലീറ്റ് ചെയ്യുകയുമുണ്ടായി. തന്റെ പ്രവൃത്തി ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്നും യുവതി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yoga-at-the-golden-temple-case-against-instagram-influencer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി</title>
		<link>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html</link>
					<comments>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 13:58:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amritha hospital]]></category>
		<category><![CDATA[ashida yoga]]></category>
		<category><![CDATA[shiva shakthi yoga center]]></category>
		<category><![CDATA[TRIPUNITHURA]]></category>
		<category><![CDATA[yoga centre]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47639</guid>

					<description><![CDATA[തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്‍ യോഗാകേന്ദ്രത്തില്‍ എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ ആഷിതയാണ് യോഗകേന്ദ്രത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്. ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തി ബലമായാണ് തന്നെ യോഗാകേന്ദ്രത്തില്‍ എത്തിച്ചത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്ന് അറിയിച്ചെങ്കിലും അതിക്രൂരമായ മര്‍ദന മുറകളാണ് യോഗകേന്ദ്രത്തില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്&#x200d; വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്&#x200d;കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്&#x200d; യോഗാകേന്ദ്രത്തില്&#x200d; എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്&#x200d;കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ ആഷിതയാണ് യോഗകേന്ദ്രത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്.</p>
<p>ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തി ബലമായാണ് തന്നെ യോഗാകേന്ദ്രത്തില്&#x200d; എത്തിച്ചത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്ന് അറിയിച്ചെങ്കിലും അതിക്രൂരമായ മര്&#x200d;ദന മുറകളാണ് യോഗകേന്ദ്രത്തില്&#x200d; നിന്നും തനിക്ക് ഏല്&#x200d;ക്കേണ്ടി വന്നത്, അഷിത പറയുന്നു. കെട്ടിയിട്ട് വായില്&#x200d; തുണി തിരുകികയറ്റി വരെ ക്രൂര പീഡനം തുടര്&#x200d;ന്നപ്പോള്&#x200d;, സഹിക്കാന്&#x200d; കഴിയാത്തത് കൊണ്ട് യോഗാ കേന്ദ്രത്തിന്റെ മതില്&#x200d;ചാടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്&#x200d;കുട്ടി പറഞ്ഞു.</p>
<p>താന്&#x200d; മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്&#x200d; നിന്ന് പിന്തിരിപ്പിക്കാനായിട്ടാണ് തന്നെ യോഗാ കേന്ദ്രത്തിലെത്തിച്ചത്. അവനെ വേണ്ട എന്ന് പറയുന്നത് വരെ അവര്&#x200d; എന്നെ ആക്രമിച്ചു. കെട്ടിയിട്ട് വായില്&#x200d; തുണി തിരുകിയശേഷം ഉച്ചത്തില്&#x200d; പാട്ടുവെച്ച് തന്നെ അടിക്കുകയായിരുന്നു. ലൗജിഹാദ് എന്ന് പറഞ്ഞാണ് മര്&#x200d;ദിച്ചിരുന്നതെന്നും, യുവതി പറഞ്ഞു.</p>
<p>അതേസമയം, കാമുകനെ മതംമാറ്റാനും യോഗ കേന്ദ്രത്തില്&#x200d; ശ്രമമുണ്ടായതായി വിവരം. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; ശ്രമിച്ച യോഗ കേന്ദ്രത്തിലുളളവര്&#x200d;, കാമുകനെ മതംമാറ്റാന്&#x200d; നിര്&#x200d;ബന്ധിച്ചിരുന്നതായും, ആഷിത വെളിപ്പെടുത്തി. വീട്ടുകാര്&#x200d;ക്കൊപ്പം പോയില്ലെങ്കില്&#x200d; കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവം ആയിരിക്കുമെന്നും കേന്ദ്രത്തിലുള്ളവര്&#x200d; ഭീഷണി മുഴക്കി. തുടര്&#x200d;ന്ന് പേടിച്ചിട്ടാണ് വീട്ടുകാര്&#x200d;ക്കൊപ്പം പോയതെന്നും അഷിത പറഞ്ഞു.</p>
<p>എന്നാല്&#x200d; വീട്ടിലെത്തിയ താന്&#x200d; അവനുമായി കൂട്ട് തുടര്&#x200d;ന്നപ്പോള്&#x200d; അവരെല്ലാം ചേര്&#x200d;ന്ന് ബലമായിട്ട് തന്നെ പിടിച്ച് വീണ്ടും അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്&#x200d; ക്രൂരപീഡനമായിരുന്നു രണ്ടാമത് അനുഭവിക്കേണ്ടി വന്നത്.</p>
<p>അതിനിടെ, ബന്ധത്തില്&#x200d; നിന്നും താന്&#x200d; പിന്മാറാന്&#x200d; തയ്യാറാകാത്തതോടെ എന്നെ ഭ്രാന്തിയാക്കാനും ശ്രമമുണ്ടായി.<br />
ഇതിനായി അമൃത ആസ്പത്രിയിലാണ് തന്നെ കൊണ്ടു പോയത്. അവിടെ ഒരാഴ്ച താമസിപ്പിച്ചതിനെ തുടര്&#x200d;ന്ന് മെന്റല്&#x200d; ഡിസേബിള്&#x200d; എന്ന സര്&#x200d;ട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചതായും അഷിത പറയുന്നു. തന്റെ വാദങ്ങളെ കോടതിയില്&#x200d; നേരിടുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത്. മെന്റലി ഡിസ്േബിള്&#x200d; ആണെന്ന് തെളിയിച്ചാല്&#x200d; കോടതിയില്&#x200d; തന്റെ വാക്കുകള്&#x200d;ക്ക് വിലയുണ്ടാകില്ലെന്നും അഷിത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
