<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ashok gehlot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ashok-gehlot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Jan 2025 09:02:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ashok gehlot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചരിത്രത്തെ വളച്ചൊടിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌</title>
		<link>https://www.chandrikadaily.com/rss-and-bjp-are-trying-to-distort-history-ashok-gehlot.html</link>
					<comments>https://www.chandrikadaily.com/rss-and-bjp-are-trying-to-distort-history-ashok-gehlot.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Jan 2025 09:02:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326218</guid>

					<description><![CDATA[കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്&#x200d;ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനുള്ള പ്രചാരണം ആര്&#x200d;എസ്എസും ബിജെപിയും ആരംഭിച്ചതായി മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും രാജസ്ഥാന്&#x200d; മുന്&#x200d; മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്&#x200d;ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.</p>
<p>&#8221;തെറ്റായ വസ്തുതകൾ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതിന് ചരിത്രകാരന്മാർ തന്നെ പരിഹസിച്ച നിരവധി ഉദാഹരണങ്ങള്&#x200d; ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, ഭഗത് സിംഗ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നല്&#x200d;കിയ സംഭാവനകള്&#x200d; സുവർണ ലിപികളാൽ എഴുതപ്പെട്ടതും എന്നെന്നും മായാതെ നിലനിൽക്കുന്നതുമാണ്&#8221;- അശോക് ഗെലോട്ട് പറഞ്ഞു. എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>“സിയാ-ഉൾ-ഹഖ് പാകിസ്ഥാനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാൻ തുടങ്ങി, 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചുവെന്നുവരെ അദ്ദേഹം പുസ്തകങ്ങളിൽ എഴുതി. ബംഗ്ലാദേശിലും സമാനമായ സംഭവങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഷെയ്ഖ് മുജീബുറഹ്മാൻ്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം കർഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യകാര്യത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും നിസംഗത പുലർത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി. ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിച്ചിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ അദ്ദേഹത്തോടെ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-and-bjp-are-trying-to-distort-history-ashok-gehlot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനിലേക്കു ചൂണ്ടി മണിപ്പുരിനെ മറയ്ക്കാന്&#x200d; ബി.ജെ.പി നീക്കം; പ്രധാനമന്ത്രിക്കെതിരെ അശോക് ഗെലോട്ട്</title>
		<link>https://www.chandrikadaily.com/bjp-moves-to-hide-manipur-by-pointing-to-rajasthan-ashok-gehlot-against-prime-minister.html</link>
					<comments>https://www.chandrikadaily.com/bjp-moves-to-hide-manipur-by-pointing-to-rajasthan-ashok-gehlot-against-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Jul 2023 15:00:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[moves]]></category>
		<category><![CDATA[Rajastan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265860</guid>

					<description><![CDATA[സംഘര്&#x200d;ഷഭരിതമായ മണിപ്പുര്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്&#x200d;ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്&#x200d;ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്&#x200d; മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്&#x200d; സ്ത്രീകള്&#x200d;ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോണ്&#x200d;ഗ്രസും. മണിപ്പുരില്&#x200d; കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടര്&#x200d;ന്ന് പ്രതിരോധത്തിലായ ബി.ജെ.പി, കോണ്&#x200d;ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്&#x200d; സ്ത്രീകള്&#x200d;ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.</p>
<p>രാജ്യത്ത് ബലാത്സംഗക്കേസുകള്&#x200d; ഏറ്റവും കൂടുതല്&#x200d; റജിസ്റ്റര്&#x200d; ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്&#x200d; ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളില്&#x200d; 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകള്&#x200d;ക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സര്&#x200d;ക്കാരിനെ നോക്കിയല്ല ഉയര്&#x200d;ത്തേണ്ടതെന്നും അനുരാഗ് ഠാക്കൂര്&#x200d; പറഞ്ഞു.</p>
<p>അടുത്തിടെ ഇത്തരം കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത ബംഗാള്&#x200d;, ബിഹാര്&#x200d;, രാജസ്ഥാന്&#x200d; എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്‌നങ്ങള്&#x200d; തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാള്&#x200d; സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതില്&#x200d; സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂര്&#x200d; ചോദിച്ചു.</p>
<p>ബംഗാളിലെ മാള്&#x200d;ഡയില്&#x200d; രണ്ട് ദളിത് സ്ത്രീകളെ നഗ്‌നരാക്കി മര്&#x200d;ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോള്&#x200d; കോണ്&#x200d;ഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളില്&#x200d; തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോള്&#x200d; കോണ്&#x200d;ഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തില്&#x200d; സഖ്യമുണ്ടാക്കാന്&#x200d; വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.</p>
<p>അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘര്&#x200d;ഷഭരിതമായ മണിപ്പുര്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്&#x200d;ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്&#x200d;ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്&#x200d; മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.</p>
<p>അവിടെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരാണു ഭരിച്ചിരുന്നതെങ്കില്&#x200d; എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു. മണിപ്പുര്&#x200d; വിഷയത്തില്&#x200d; പ്രതികരിക്കുന്നതിനിടെ രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും മുഖ്യമന്ത്രിമാര്&#x200d; ക്രമസമാധാന നില കൃത്യമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.</p>
<p>മണിപ്പുരില്&#x200d; 100 ബലാത്സംഗക്കേസുകള്&#x200d; ഉണ്ടായെന്ന് മുഖ്യമന്ത്രി ബിരേന്&#x200d; സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തില്&#x200d; പറഞ്ഞു. എന്താണു മണിപ്പുരില്&#x200d; നടക്കുന്നത്. അവിടെ സര്&#x200d;ക്കാര്&#x200d; സംവിധാനം പൂര്&#x200d;ണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുര്&#x200d; സന്ദര്&#x200d;ശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടര്&#x200d;ക്കഥയാണ്. ഔപചാരികതയുടെ പേരില്&#x200d; കുറച്ചു നിമിഷങ്ങള്&#x200d; മാത്രം മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദര്&#x200d;ശിക്കാന്&#x200d; പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-moves-to-hide-manipur-by-pointing-to-rajasthan-ashok-gehlot-against-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്പൂർ സ്ഫോടന കേസ്: പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് അശോക് ഗെഹ്ലോട്ട്</title>
		<link>https://www.chandrikadaily.com/jaipurblastcaseashokgehlot.html</link>
					<comments>https://www.chandrikadaily.com/jaipurblastcaseashokgehlot.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 01 Apr 2023 11:10:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[jaipurblastcase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245731</guid>

					<description><![CDATA[കേസിനുവേണ്ടി സർക്കാർ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യും]]></description>
										<content:encoded><![CDATA[<p>ജയ്പൂർ സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് ഹർജി നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.കേസിനുവേണ്ടി സർക്കാർ നിയോഗിച്ചിരുന്ന അഡ്വ. രാജേന്ദ്ര യാദവിനെ നീക്കം ചെയ്യും.<br />
71 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ ജയ്പൂർ സ്ഫോടന കേസിലെ എല്ലാ പ്രതികളെയും ബുധനാഴ്ച രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaipurblastcaseashokgehlot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്&#x200d; 500 രൂപയ്ക്ക് പാചക വാതകം; വമ്പന്&#x200d; വാഗ്ദാനവുമായി അശോക് ഗെലോട്ട്</title>
		<link>https://www.chandrikadaily.com/cooking-gas-for-rs-500-in-rajasthan-ashok-gehlot-with-big-promise.html</link>
					<comments>https://www.chandrikadaily.com/cooking-gas-for-rs-500-in-rajasthan-ashok-gehlot-with-big-promise.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 14:58:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[Gas Cylinder]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227569</guid>

					<description><![CDATA[1,040 രൂപ വിലയുള്ള സിലിന്&#x200d;ഡറുകള്&#x200d; 500 രൂപ നിരക്കില്&#x200d;]]></description>
										<content:encoded><![CDATA[<p>ജയ്പുര്&#x200d;: അടുത്ത വര്&#x200d;ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്&#x200d; വാഗ്ദാനം പ്രഖ്യാപിച്ച് അശോക് ഗെലോട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാര്&#x200d;ക്ക് പാചകവാതക നിരക്കില്&#x200d; ഇളവ് നല്&#x200d;കുമെന്നാണ് രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. 1,040 രൂപ വിലയുള്ള സിലിന്&#x200d;ഡറുകള്&#x200d; 500 രൂപ നിരക്കില്&#x200d; നല്&#x200d;കുമെന്ന് രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. വര്&#x200d;ഷത്തില്&#x200d; 12 സിലിന്&#x200d;ഡറുകളാണ് ലഭ്യമാക്കുക. അല്&#x200d;വാറില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.</p>
<p>ഉജ്ജ്വല പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്&#x200d;ക്ക് പാചകവാതക കണക്ഷന്&#x200d; നല്&#x200d;കുന്നുണ്ട്. എന്നാല്&#x200d;, സിലിന്&#x200d;ഡര്&#x200d; ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്&#x200d; 1,040 രൂപവരെയാണ് സിലിന്&#x200d;ഡറിന് നിലവില്&#x200d; വിലയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സര്&#x200d;ക്കാര്&#x200d; ആനുകൂല്യം നല്&#x200d;കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഉജ്ജ്വല പദ്ധതിയില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d;ക്കും ആനുകൂല്യം ലഭിക്കും. അടുത്ത വര്&#x200d;ഷം ഏപ്രില്&#x200d; മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-for-rs-500-in-rajasthan-ashok-gehlot-with-big-promise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനിലെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിനെ അട്ടിമറിക്കാന്&#x200d; ബിജെപി ശ്രമിക്കുന്നു; ആരോപണവുമായി ഗെഹ്‌ലോട്ട്</title>
		<link>https://www.chandrikadaily.com/bjp-making-renewed-attempts-to-topple-my-govt-gehlot-rajasthan.html</link>
					<comments>https://www.chandrikadaily.com/bjp-making-renewed-attempts-to-topple-my-govt-gehlot-rajasthan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 05 Dec 2020 17:42:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170734</guid>

					<description><![CDATA[നേരത്തെയും ബിജെപി അട്ടിമറി ശ്രമം നടത്തിയിരുന്നു. എന്നാല്&#x200d; ഗെഹലോട്ടിന്റെ തന്ത്രങ്ങള്&#x200d;ക്ക് മുന്നില്&#x200d; പരാജയപ്പെടുകയായിരുന്നു.
]]></description>
										<content:encoded><![CDATA[<p>ജയ്​പൂർ​: രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. നാല്​ മാസം മുമ്പ്​ ബി.ജെ.പി നടത്തിയ വിഫല ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഓൺലൈനിലൂടെ പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യവേയാണ് ഗെഹ്​ലോട്ട് ബിജെപിക്കെതിരെ ആരോപണമുയർത്തിയത്.</p>
<p>കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, പുതിയ ബിജെപി രാജ്യസഭ എം.പി സഫർ ഇസ്​ലാം എന്നിവർ നാല് മാസം മുമ്പ്​ കോൺഗ്രസ്​ എംഎൽഎമാരെ കണ്ട്​ സർക്കാറിനെ മറിച്ചിടുമെന്ന്​ വാഗ്ദാനം നൽകിയതാണ്​. ആ ശ്രമം അവർ വീണ്ടും തുടങ്ങിയിട്ടുണ്ടെന്ന്​ ഗെഹ്​ലോട്ട്​ ആരോപിച്ചു.</p>
<p>എന്നാൽ ആരോപണം ബിജെപി നി​ഷേധിച്ചു​. ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അതിന്&#x200d;റെ നിരാശയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിജെപി ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-making-renewed-attempts-to-topple-my-govt-gehlot-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമം പിന്&#x200d;വലിച്ച് കര്&#x200d;ഷകരോട് സര്&#x200d;ക്കാര്&#x200d; മാപ്പു പറയണം; അശോക് ഗെലോട്ട്</title>
		<link>https://www.chandrikadaily.com/ashok-gehlot-statement.html</link>
					<comments>https://www.chandrikadaily.com/ashok-gehlot-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 04 Dec 2020 14:34:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170508</guid>

					<description><![CDATA[മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്&#x200d; ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണു പാസാക്കിയത്-ഗെലോട്ട് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ജയ്പുര്&#x200d;: കേന്ദ്ര സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നയങ്ങളില്&#x200d; വിമര്&#x200d;ശനം ഉന്നയിച്ച്ച രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിവാദ കര്&#x200d;ഷക നിയമങ്ങള്&#x200d; എത്രയുംവേഗം പിന്&#x200d;വലിച്ചു കര്&#x200d;ഷകരോടു മാപ്പു പറയാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാകണമെന്നു ഗെലോട്ട് ആവശ്യപ്പെട്ടു.</p>
<p>സംസ്ഥാന സര്&#x200d;ക്കാരുകളുമായോ കര്&#x200d;ഷക സംഘടനകളുമായോ കാര്&#x200d;ഷിക വിദഗ്ധരുമായോ ചര്&#x200d;ച്ച ചെയ്യാതെയാണു നിയമങ്ങള്&#x200d; കൊണ്ടുവന്നത്. പാര്&#x200d;ലമെന്റില്&#x200d; വേണ്ടത്ര ചര്&#x200d;ച്ച നടത്താനോ പ്രതിപക്ഷ ആവശ്യപ്രകാരം സിലക്ട് കമ്മിറ്റിക്കു വിടാനോ തയാറായില്ല. മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്&#x200d; ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണു പാസാക്കിയത്-ഗെലോട്ട് വ്യക്തമാക്കി.</p>
<p>ആരുമായും ചര്&#x200d;ച്ച നടത്താന്&#x200d; കേന്ദ്രം തയാറാകാതിരുന്നതിനാലാണ് ഇന്നു രാജ്യത്തെ കര്&#x200d;ഷകര്&#x200d; തെരുവിലിറങ്ങേണ്ടി വന്നത്. രാഷ്ട്രപതിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടു നല്&#x200d;കാതെ തിരക്കിട്ടു നിയമം നടപ്പില്&#x200d; വരുത്തുകയാണു സര്&#x200d;ക്കാര്&#x200d; ചെയ്തതെന്നും ഗെലോട്ട് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashok-gehlot-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗ ജിഹാദ് ബിജെപി സൃഷ്ടിയെന്ന് രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹലോട്ട്</title>
		<link>https://www.chandrikadaily.com/ashok-gehlot-about-love-jihad.html</link>
					<comments>https://www.chandrikadaily.com/ashok-gehlot-about-love-jihad.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 20 Nov 2020 10:27:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[Love Jihad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168464</guid>

					<description><![CDATA[ലൗ ജിഹാദിന്റെ പേരില്&#x200d; മറ്റുമതങ്ങളില്&#x200d; നിന്ന് വിവാഹം കഴിക്കുന്ന മുസ്‌ലിങ്ങള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജ്യത്തെ വര്&#x200d;ഗീയമായി വിഭജിക്കാന്&#x200d; ബിജെപി സൃഷ്ടിച്ച വ്യാജ പ്രചാരണമാണ് ലൗ ജിഹാദെന്ന് രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. സ്വന്തം മതത്തില്&#x200d; നിന്നായായും മറ്റു മതത്തില്&#x200d; നിന്നായാലും ആരെങ്കിലും വിവാഹം കഴിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതില്&#x200d; നിയപരമായ ഇടപെടുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് തടയാനെന്ന പേരില്&#x200d; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; പ്രത്യേക നിയമം കൊണ്ടുവരുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഗെഹലോട്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Love Jihad is a word manufactured by BJP to divide the Nation &amp; disturb communal harmony. Marriage is a matter of personal liberty, bringing a law to curb it is completely unconstitutional &amp; it will not stand in any court of law. Jihad has no place in Love.<br />1/</p>
<p>&mdash; Ashok Gehlot (@ashokgehlot51) <a href="https://twitter.com/ashokgehlot51/status/1329677456194772992?ref_src=twsrc%5Etfw">November 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">They are creating an environment in the nation where consenting adults would be at the mercy of state power. Marriage is a personal decision &amp; they are putting curbs on it, which is like snatching away personal liberty.<br />2/</p>
<p>&mdash; Ashok Gehlot (@ashokgehlot51) <a href="https://twitter.com/ashokgehlot51/status/1329677657752027141?ref_src=twsrc%5Etfw">November 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">It seems a ploy to disrupt communal harmony, fuel social conflict &amp; disregard constitutional provisions like the state not discriminating against citizens on any ground.<br />3/</p>
<p>&mdash; Ashok Gehlot (@ashokgehlot51) <a href="https://twitter.com/ashokgehlot51/status/1329677725179604992?ref_src=twsrc%5Etfw">November 20, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>രാജ്യത്തെ വിഭജിക്കാനും സാമൂഹിക ഐക്യം ഇല്ലാതാക്കാനും ബിജെപി സൃഷ്ടിച്ചതാണ് ലൗ ജിഹാദ്. വിവാഹം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതില്&#x200d; നിയമം വഴി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ നിയമം ഒരു കോടതിയിലും നിലനില്&#x200d;ക്കില്ല-ഗെഹലോട്ട് ട്വീറ്റ് ചെയ്തു.</p>
<p>ലൗ ജിഹാദിന്റെ പേരില്&#x200d; മറ്റുമതങ്ങളില്&#x200d; നിന്ന് വിവാഹം കഴിക്കുന്ന മുസ്‌ലിങ്ങള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം. മധ്യപ്രദേശ്, കര്&#x200d;ണാടക, ഉത്തര്&#x200d;പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗെഹലോട്ടിന്റെ വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ashok-gehlot-about-love-jihad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്&#x200d;കാനൊരുങ്ങി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/rajasthan-government-provide-food.html</link>
					<comments>https://www.chandrikadaily.com/rajasthan-government-provide-food.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 07:26:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146320</guid>

					<description><![CDATA[ജയ്പൂര്&#x200d;: സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് ചെറിയ നിരക്കില്&#x200d; ഭക്ഷണം നല്&#x200d;കാനൊരുങ്ങി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്&#x200d;കാനാണ് ഗെഹ്ലോട്ട് സര്&#x200d;ക്കാരിന്റെ തീരുമാനം. &#8216;ഇന്ദിര റസോയ് യോജന&#8217; എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണം നല്&#x200d;കാനുള്ള ശ്രമം. പച്ചക്കറിയും ധാന്യവര്&#x200d;ഗ്ഗങ്ങളും ചപ്പാത്തിയും അടങ്ങുന്നതാണ് ഉച്ചഭക്ഷണം. നാട്ടുകാരുടെ ആവശ്യങ്ങള്&#x200d; കണക്കിലെടുത്ത് ജില്ലാതല സമിതികള്&#x200d; ശുപാര്&#x200d;ശ ചെയ്യുന്ന രീതിയില്&#x200d; മെനുവില്&#x200d; മാറ്റം വരുത്താമെന്ന് ഭരണകൂടം അറിയിച്ചു. നൂറു കോടി രൂപയാണ് പദ്ധതിക്കായി സര്&#x200d;ക്കാര്&#x200d; നീക്കിവെച്ചിരിക്കുന്നത്്. സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്&#x200d; 213 ഇടങ്ങളിലായാണ് ഭക്ഷണം ലഭിക്കുക. [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് ചെറിയ നിരക്കില്&#x200d; ഭക്ഷണം നല്&#x200d;കാനൊരുങ്ങി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്&#x200d;കാനാണ് ഗെഹ്ലോട്ട് സര്&#x200d;ക്കാരിന്റെ തീരുമാനം. &#8216;ഇന്ദിര റസോയ് യോജന&#8217; എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണം നല്&#x200d;കാനുള്ള ശ്രമം.</p>
<p>പച്ചക്കറിയും ധാന്യവര്&#x200d;ഗ്ഗങ്ങളും ചപ്പാത്തിയും അടങ്ങുന്നതാണ് ഉച്ചഭക്ഷണം.<br />
നാട്ടുകാരുടെ ആവശ്യങ്ങള്&#x200d; കണക്കിലെടുത്ത് ജില്ലാതല സമിതികള്&#x200d; ശുപാര്&#x200d;ശ ചെയ്യുന്ന രീതിയില്&#x200d; മെനുവില്&#x200d; മാറ്റം വരുത്താമെന്ന് ഭരണകൂടം അറിയിച്ചു. നൂറു കോടി രൂപയാണ് പദ്ധതിക്കായി സര്&#x200d;ക്കാര്&#x200d; നീക്കിവെച്ചിരിക്കുന്നത്്.</p>
<p>സംസ്ഥാനത്ത് നഗര പ്രദേശങ്ങളില്&#x200d; 213 ഇടങ്ങളിലായാണ് ഭക്ഷണം ലഭിക്കുക. രാവിലെ 8.30മുതല്&#x200d; ഉച്ചക്ക് ഒരു മണിവരേയും െൈവെകുന്നേരം അഞ്ചുമണി മുതല്&#x200d; രാത്രി എട്ടുമണിവരെയുമാണ് വിതരണം ചെയ്യുന്ന സമയം. ജയ്പൂര്&#x200d; ജില്ലയിലെ തന്നെ 12 മുന്&#x200d;സിപ്പാലിറ്റികളില്&#x200d; സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജയ്പൂര് ജില്ലാകളക്ടര്&#x200d; അന്താര്&#x200d; സിംഗ് നെഹ്‌റ പറയുന്നു. അതേസമയം, യാതൊരു തരത്തിലുള്ള രേഖകളും ഇതിനായി ഹാജരാക്കേണ്ടതില്ല. ഏതൊരാള്&#x200d;ക്കും എട്ടുരൂപ നല്&#x200d;കിയാല്&#x200d; ഭക്ഷണം ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളില്&#x200d; ഇത്തരത്തിലുള്ള പദ്ധതികള്&#x200d; നിലവിലുണ്ട്. തമിഴ്‌നാട്ടില്&#x200d; അമ്മ മെസ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajasthan-government-provide-food.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്&#x200d; ആര്&#x200d;.എസ്.എസ്   മുക്ത ബ്യൂറോക്രസി നടപ്പാക്കുന്നു</title>
		<link>https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html</link>
					<comments>https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jul 2019 09:40:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[Rajastan]]></category>
		<category><![CDATA[rajasthan congress]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Sachin Pilot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134737</guid>

					<description><![CDATA[ജയ്പൂര്&#x200d;: ആര്&#x200d;.എസ്.എസ്- ബി.ജെ.പി ആദര്&#x200d;ശവുമായി ബന്ധപ്പെട്ടു നില്&#x200d;ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;. ഉദ്യോഗസ്ഥരെ ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്&#x200d;.എസ്.എസ്- ബി.ജെ. പി പ്രവര്&#x200d;ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇത്തരക്കാരെ നിലയ്ക്കു നിര്&#x200d;ത്താന്&#x200d; രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരാണ് രാജസ്ഥാനില്&#x200d; ആര്&#x200d;.എസ്.എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്. ബി.ജെ.പി സര്&#x200d;ക്കാരിന്റെ കാലത്ത് നിയമിച്ച ആര്&#x200d;.എസ്.എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. [&#8230;]]]></description>
										<content:encoded><![CDATA[
<p>ജയ്പൂര്&#x200d;: ആര്&#x200d;.എസ്.എസ്- ബി.ജെ.പി ആദര്&#x200d;ശവുമായി ബന്ധപ്പെട്ടു നില്&#x200d;ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d;. ഉദ്യോഗസ്ഥരെ ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക.<br> ആര്&#x200d;.എസ്.എസ്- ബി.ജെ. പി പ്രവര്&#x200d;ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇത്തരക്കാരെ നിലയ്ക്കു നിര്&#x200d;ത്താന്&#x200d; രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരാണ് രാജസ്ഥാനില്&#x200d; ആര്&#x200d;.എസ്.എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്. ബി.ജെ.പി സര്&#x200d;ക്കാരിന്റെ കാലത്ത് നിയമിച്ച ആര്&#x200d;.എസ്.എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. ഇതിന്റെ ഭാഗമായി ആര്&#x200d;.എസ്.എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്&#x200d;ക്ക് വിപ്പ് നല്&#x200d;കും. <br> നിസ്സഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ എം.എല്&#x200d;.എമാരും പ്രദേശ് കോണ്&#x200d;ഗ്രസ് ഭാരവാഹികളും (പി.സി.സി) മുന്നോട്ടുവച്ച ആവശ്യം വളരെ പ്രധാനമാണെന്നും പാര്&#x200d;ട്ടിയുടെയും സര്&#x200d;ക്കാരിന്റെയും നയങ്ങള്&#x200d; നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. നേരത്തെ പഞ്ചായത്ത്, മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് വേളയില്&#x200d; ആര്&#x200d;.എസ്.എസ് ആദര്&#x200d;ശമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്&#x200d;ത്തണമെന്ന് നിരവധി കോണ്&#x200d;ഗ്രസ് നേതാക്കളും എം.എല്&#x200d;.എമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് സംസ്ഥാന കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി രൂപേഷ് കന്ത് വ്യാസ് പറഞ്ഞു. <br> അതേസമയം, സര്&#x200d;ക്കാരില്&#x200d; നിന്നും ഉദ്യോഗസ്ഥരെ വേര്&#x200d;പ്പെടുത്താനുള്ള കോണ്&#x200d;ഗ്രസിന്റെ തീരുമാനത്തെ എതിര്&#x200d;ക്കുമെന്ന് ബി.ജെ.പി എം.എല്&#x200d;.എ രാംലാല്&#x200d; ശര്&#x200d;മ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനെ അയാളുടെ ആദര്&#x200d;ശം കൊണ്ടല്ല അളക്കേണ്ടതെന്നും അയാളുടെ ജോലിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാം ലാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;പെഹലു ഖാന്റെ പേര്  കുറ്റപത്രത്തിലില്ല&#8221;; തന്റേത് ജാഗ്രത പാലിക്കുന്ന സര്&#x200d;ക്കാറണെന്നും രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്</title>
		<link>https://www.chandrikadaily.com/pehlu-khan-name-not-in-chargesheet-clarifies-ashok-gehlot.html</link>
					<comments>https://www.chandrikadaily.com/pehlu-khan-name-not-in-chargesheet-clarifies-ashok-gehlot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Jun 2019 13:50:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ashok gehlot]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[PEHLU KHAN]]></category>
		<category><![CDATA[Pehlukhan]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131529</guid>

					<description><![CDATA[ആള്&#x200d;വാരില്&#x200d; ഗോരക്ഷകരുടെ ആക്രമണത്തെ തുടര്&#x200d;ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്&#x200d;ഗ്രസിന്റെതെന്നും രാജസ്ഥാന്&#x200d; മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; ജാഗ്രത പാലിക്കുന്നുണ്ടെന്നും എന്നാല്&#x200d; ഈ കേസിന്റെ അന്വേഷണം നടത്തിയത് മുന്&#x200d; സര്&#x200d;ക്കാര്&#x200d; ആണെന്നും. ബിജെപി സര്&#x200d;ക്കാര്&#x200d; കാലത്ത് നടന്ന സംഭവത്തിന്റെ തുടര്&#x200d;നടപടിയാണ് ഇപ്പോള്&#x200d; ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കേസില്&#x200d; പെഹലു ഖാന്&#x200d; കുറ്റക്കാരനാണെന്ന രീതിയില്&#x200d; പുറത്തുവന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>ആള്&#x200d;വാരില്&#x200d; ഗോരക്ഷകരുടെ ആക്രമണത്തെ തുടര്&#x200d;ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്&#x200d;ഗ്രസിന്റെതെന്നും രാജസ്ഥാന്&#x200d; മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; ജാഗ്രത പാലിക്കുന്നുണ്ടെന്നും എന്നാല്&#x200d; ഈ കേസിന്റെ അന്വേഷണം നടത്തിയത് മുന്&#x200d; സര്&#x200d;ക്കാര്&#x200d; ആണെന്നും. ബിജെപി സര്&#x200d;ക്കാര്&#x200d; കാലത്ത് നടന്ന സംഭവത്തിന്റെ തുടര്&#x200d;നടപടിയാണ് ഇപ്പോള്&#x200d; ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കേസില്&#x200d; പെഹലു ഖാന്&#x200d; കുറ്റക്കാരനാണെന്ന രീതിയില്&#x200d; പുറത്തുവന്ന വാര്&#x200d;ത്തകള്&#x200d; വാസ്തുതാ പരമായി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെവിടെയും നടക്കുന്ന ഏതു തരത്തിലിമുള്ള ആള്&#x200d;കൂട്ട ആക്രമത്തിനെതിരെ നിലകൊള്ളാന്&#x200d;  പ്രത്യയശാസ്ത്രപരമായി കോണ്&#x200d;ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.</p>



<p>പെഹ്ലു ഖാനും കേസില്&#x200d; പ്രതിയാണെന്ന വാര്&#x200d;ത്തകള്&#x200d; വന്നതിനെ തുടര്&#x200d;ന്ന് ഇക്കാര്യം അന്വേഷിക്കുമെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നു. പെഹ്ലു ഖാന്റെ മരണശേഷം അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതായി അല്&#x200d;വാര്&#x200d; പോലീസ് സൂപ്രണ്ട് അനില്&#x200d; പാരിസ് ദേശ്മുഖും വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; പെഹ്‌ലു ഖാന്റെ മക്കളുടെ പേരുകള്&#x200d; കേസ് ഷീറ്റില്&#x200d; ഉണ്ടെന്നാണ് വിവരം.</p>



<p>അതേസമയം പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്&#x200d;ത്ത് കൊണ്ട് പോലീസ് കേസെടുത്ത വാര്&#x200d;ത്തകള്&#x200d; പുറത്തുവന്ന വിഷയത്തില്&#x200d; ഇടപെടല്&#x200d; ആവശ്യപ്പെട്ടുകൊണ്ട്  മുസ്ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി രാജസ്ഥാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കത്തയച്ചിരുന്നു. രാജ്യമാകെ ഇത്തരം സംഭവങ്ങള്&#x200d; നിരന്തരം ആവര്&#x200d;ത്തിച്ച് കൊണ്ടിരിക്കുമ്പോള്&#x200d; ഇരകള്&#x200d;ക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. സര്&#x200d;ക്കാറുകള്&#x200d; മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തില്&#x200d; മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഇതിന് മാറ്റം വരാന്&#x200d; രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്&#x200d; വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി കത്തില്&#x200d; ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും ,സഹവര്&#x200d;തിത്വത്തിലും, നിയമ വ്യവസ്ഥയിലും  വിശ്വസിക്കുന്നവര്&#x200d;ക്ക് ആത്മവിശ്വാസം നല്&#x200d;കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>



<p>ജയ്പൂരിലെ കന്നുകാലിച്ചന്തയില്&#x200d; നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്‌ലു ഖാനെയും മക്കളെയും 2017 ഏപ്രില്&#x200d; ഒന്നിനാണ് ആള്&#x200d;വാരില്&#x200d; ഒരു സംഘം ഗോരക്ഷകര്&#x200d; ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്&#x200d;ന്ന് പെഹ്ലു ഖാന്&#x200d; ഏപ്രില്&#x200d; 3ന് മരിച്ചു. സംഭവത്തെ തുടര്&#x200d;ന്നു ഗോരക്ഷകരായ 8 പേര്&#x200d;ക്കെതിരെയും കാലിക്കടത്തിന് പെഹ്‌ലു ഖാനും മക്കളായ ഇര്&#x200d;ഷാദ്, ആരിഫ്, ട്രക്ക് ഡ്രൈവര്&#x200d; മുഹമ്മദ് എന്നിവര്&#x200d;ക്കെതിരെയും കേസ് എടുത്തിരുന്നു. ഗോരക്ഷകരെ സംരക്ഷിക്കുന്ന സമീപനമായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള മുന്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരുന്നത്. 1995  ല്&#x200d; നിലവില്&#x200d; വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താല്&#x200d;കാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകള്&#x200d; പ്രകാരമായിരുന്നു കേസ്. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അധികാരമേറ്റെടുത്ത ഉടനെ ഡിസംബര്&#x200d; 30 ന്  പെഹ് ലു ഖാനും, രണ്ട് മക്കള്&#x200d;ക്കും, മറ്റ് ചിലര്&#x200d;ക്കുമെതിരെ ചാര്&#x200d;ജ് ഷീറ്റ് നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pehlu-khan-name-not-in-chargesheet-clarifies-ashok-gehlot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
