<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ashraf pallikkandam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ashraf-pallikkandam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Feb 2024 09:01:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ashraf pallikkandam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസജീവിതത്തിന് വിരാമം അഷ്‌റഫ് പള്ളിക്കണ്ടം നാട്ടിലേക്കു മടങ്ങുന്നു</title>
		<link>https://www.chandrikadaily.com/an-end-to-exile-ashraf-pallikandam-returns-home.html</link>
					<comments>https://www.chandrikadaily.com/an-end-to-exile-ashraf-pallikandam-returns-home.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 12 Feb 2024 09:01:41 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ashraf pallikkandam]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290170</guid>

					<description><![CDATA[ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്&#x200d; സജീവ സാന്നിധ്യമായ അഷ്‌റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്&#x200d; ചെറുവത്തൂര്&#x200d; പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്&#x200d;ഹും അരിഞ്ചിര അബ്ദുള്&#x200d; റഹിമാന്&#x200d;, പള്ളിക്കണ്ടം കുഞ്ഞായിസ്സു ദമ്പതികളുടെ മകനായി ജനിച്ച അഷ്‌റഫ് എഴുപതുകളുടെ അവസാനം ഗള്&#x200d;ഫിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ കാലത്ത് തുടര്&#x200d;വിദ്യാഭാസ മോഹം ഉപേക്ഷിച്ചാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്. ചെറുവത്തൂര്&#x200d; കാടങ്കോട്ടെ ഗവ.ഫിഷറീസ് ഹൈസ്‌കൂളില്&#x200d; നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്&#x200d; സജീവ സാന്നിധ്യമായ അഷ്‌റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്&#x200d; ചെറുവത്തൂര്&#x200d; പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്&#x200d;ഹും അരിഞ്ചിര അബ്ദുള്&#x200d; റഹിമാന്&#x200d;, പള്ളിക്കണ്ടം കുഞ്ഞായിസ്സു ദമ്പതികളുടെ മകനായി ജനിച്ച അഷ്‌റഫ് എഴുപതുകളുടെ അവസാനം ഗള്&#x200d;ഫിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ കാലത്ത് തുടര്&#x200d;വിദ്യാഭാസ മോഹം ഉപേക്ഷിച്ചാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്. ചെറുവത്തൂര്&#x200d; കാടങ്കോട്ടെ ഗവ.ഫിഷറീസ് ഹൈസ്‌കൂളില്&#x200d; നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്&#x200d; നിന്നും പ്രീഡിഗ്രിയും പൂര്&#x200d;ത്തിയാക്കിയാണ് ചെറുപ്രായത്തില്&#x200d; അല്&#x200d;ഐനിലേക്ക് പ്രവാസിയായെത്തുന്നത്. എഴുപതുകളുടെ അവസാനം കേരളത്തില്&#x200d; നിന്നും ജീവിതോന്നമനം തേടി അറേബ്യന്&#x200d; ഗള്&#x200d;ഫിലേക്കു കുടിയേറിയ അനേകായിരം യുവാക്കളില്&#x200d; അഷ്‌റഫ് പള്ളിക്കണ്ടത്തെ വ്യത്യസ്തനാക്കുന്നത് ഗള്&#x200d;ഫിലെത്തിയതിന്റെ മൂന്നാം മാസം തന്നെ നാട്ടിലെ യുവപൊതുപ്രവര്&#x200d;ത്തകന്റെ ജീവിതം ഗള്&#x200d;ഫിലും പുരരാരംഭിച്ചുവെന്നതാണ്. കോഴിക്കോട് ദേവഗിരി കോളജിലെ പ്രിഡിഗ്രി പഠന കാലത്ത് എം.എസ്.എഫ് പ്രവര്&#x200d;ത്തകനായി തുടങ്ങിയ പൊതുപ്രവര്&#x200d;ത്തന താല്&#x200d;പര്യം അന്നത്തെ ചെറുപ്പക്കാരന്റെ് രക്തത്തില്&#x200d; അലിഞ്ഞതായിരുന്നു. സംഘാടനവും പൊതുരംഗവും അഷ്റഫിന് കൗമാരത്തിലേ ലഭിച്ച ആവേശമായിരുന്നു. ചെറുപ്പം മുതലേയുള്ള ആ കര്&#x200d;മ്മകുശലത അദ്ദേഹത്തെ നാല്&#x200d;പതു കൊല്ലത്തോളം കെ.എം.സി.സിയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിലെത്തിച്ചു. ഒഴിവു വേളകളില്&#x200d; മാത്രമല്ല, ജോലിത്തിരക്കിനിടയിലും പൊതുപ്രവര്&#x200d;ത്തനത്തിനു സമയം കണ്ടെത്തി ഒട്ടേറെ സാമൂഹിക ഉദ്യമങ്ങള്&#x200d;ക്കു നേതൃത്വം വഹിക്കാന്&#x200d; പ്രവാസ ജീവിതത്തിലും അദ്ദേഹത്തിനു കഴിഞ്ഞു.</p>
<p>നാലര പതിറ്റാണ്ടിലെ പ്രവാസത്തിനിടയില്&#x200d; ആദ്യത്തെ രണ്ട് വര്&#x200d;ഷം അല്&#x200d;ഐനില്&#x200d; ശൈഖ് ഖലീഫയുടെ റൂളേര്&#x200d;സ് പ്രൈവറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റിലും തുടര്&#x200d;ന്ന് 24 വര്&#x200d;ഷക്കാലം അല്&#x200d;ഐന്&#x200d; വൈദുതി ഡിപ്പാര്&#x200d;ട്ട്‌മെന്റിന്&#x200d; കീഴില്&#x200d; പവര്&#x200d;ഹൗസില്&#x200d; ഫയര്&#x200d; കണ്&#x200d;ട്രോള്&#x200d; റൂം ഓപ്പറേറ്ററായി ജോലി ചെയ്ത് വിരമിച്ച ശേഷം കഴിഞ്ഞ പതിനെട്ട് വര്&#x200d;ഷമായി സ്വന്തം കച്ചവടസ്ഥാപനം നടത്തിവരുന്ന അഷ്‌റഫ് ഫെബ്രവരി അവസാനത്തോടുകൂടിയാണ് പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസജീവിതത്തിനു മുമ്പേ നാട്ടില്&#x200d; ഹോസ്ദുര്&#x200d;ഗ്ഗ് മണ്ഡലം യൂത്ത്‌ലീഗ് ജനറല്&#x200d; സെക്രട്ടരി, അവിഭക്ത കണ്ണൂര്&#x200d; ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തക സമതി അംഗം, പി.കെ.കെ. ബാവ സാഹിബ് യൂത്ത് ലീഗ് പ്രസിഡണ്ടായ അവസരം സംസ്ഥാന യൂത്ത്‌ലീഗ് കൗണ്&#x200d;സിലര്&#x200d; തുടങ്ങിയ പദവികള്&#x200d; അഷ്‌റഫ് വഹിച്ചു. മുസ്ലിം ലീഗിലെ പിളര്&#x200d;പ്പിന്റെ കാലത്ത്, സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ നിര്&#x200d;ദ്ദേശ പ്രകാരം എം.സി. വടകരയും റഹീം മേച്ചേരിയും മുന്&#x200d;കയ്യെടുത്തു രൂപീകരിച്ച മുസ്ലിം ലീഗിലെ യുവ പ്രാസംഗിക സംഘടനയുടെ ട്രഷററുമായിരുന്നു അഷ്‌റഫ് പള്ളിക്കണ്ടം. ചന്ദ്രിക സഹ പത്രാധിപന്&#x200d;മാരായിരുന്ന ടി.സി. മുഹമ്മദ് ചെയര്&#x200d;മാനും ജാഫര്&#x200d; അത്തോളി ജനറല്&#x200d; സെക്രട്ടറിയുമായിരുന്ന പ്രാസംഗിക സംഘടനയാണ് ഒട്ടേറെ യുവപ്രതിഭകളെ കണ്ടെത്തിയതും വളര്&#x200d;ത്തിയതും. എം.എസ്.എഫ്, മുസ്ലിം യൂത്ത് ലീഗ് വേദികളിലെ സജീവ സാന്നിധ്യം ഉപേക്ഷിച്ചാണ് അഷറഫ് പ്രവാസജീവിതം തെരഞ്ഞെടുത്തത്.</p>
<p>അല്&#x200d; ഐനിലെത്തി മൂന്ന് മാസത്തിനകം അല്&#x200d;ഐന്&#x200d; ചന്ദ്രികാറീഡേര്&#x200d;സ് ഫോറം ജനറല്&#x200d; സെക്രട്ടറിയുടെ ചുമതലയില്&#x200d; അഷ്‌റഫ് നിയമിതനായി. ചന്ദ്രികാ റീഡേര്&#x200d;സ് ഫോറം കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി, ചന്ദ്രികാ റീഡേര്&#x200d;സ് ഫോറവും കെ.എം.സി.സി.യും ലയിച്ചതിന് ശേഷം പുത്തൂര്&#x200d; റഹ്‌മാന്&#x200d; പ്രസിഡണ്ടായ കമ്മറ്റിയില്&#x200d; കെ.എം.സി.സി നാഷണല്&#x200d; കമ്മിറ്റി സീനിയര്&#x200d; വൈസ് പ്രസിഡണ്ട് പദവികളും വഹിച്ചു. അല്&#x200d;ഐനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ അനിഷേധ്യ വ്യക്തിത്വമായും അഷ്‌റഫ് പള്ളിക്കണ്ടം ശോഭിക്കുകയുണ്ടായി. അല്&#x200d;ഐന്&#x200d; ഇന്ത്യന്&#x200d; സോഷ്യല്&#x200d; സെന്ററില്&#x200d; 1984ലെ ഭരണസമതിയില്&#x200d; ജോ:സെക്രട്ടറിയുടെ പദവി വഹിച്ച അദ്ദേഹം പിന്നീട് രണ്ട് ടേമുകളില്&#x200d; ഐ.എസ്.സി. ഉപാദ്ധ്യക്ഷനും 2003-2005 വര്&#x200d;ഷം തുടര്&#x200d;ച്ചയായി ജനറല്&#x200d; സെക്രട്ടറിയുമായി. 2014ല്&#x200d; ഐ.എസ്.സി. പ്രസിഡണ്ടായും അഷ്‌റഫ് പള്ളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. അല്&#x200d;ഐനിലെ ഐ.എസ്.സിയുടെ ഭരണ സമതിയെ കഴിഞ്ഞ പത്ത് വര്&#x200d;ഷക്കാലമായി അധികാരത്തില്&#x200d; എത്തിക്കുന്ന യുനൈറ്റഡ് മൂവ്‌മെന്&#x200d;് എന്ന ഒരു ഡസനോളം സാമൂഹ്യസംഘടനകള്&#x200d; ഐക്യപെട്ട് പ്രവര്&#x200d;ത്തിക്കുന്ന ഏകീകൃത കൂട്ടായ്മയുടെ ചെയര്&#x200d;മാനായും അഷ്‌റഫ് പ്രവര്&#x200d;ത്തിച്ചുവരുന്നു.</p>
<p>പ്രവാസജീവിതം നയിക്കുമ്പോഴും നാട്ടിലെ പൊതുപ്രവര്&#x200d;ത്തകന്റെ വേഷം അഴിച്ചുവെക്കാതെ സ്വദേശത്തും സജീവമാണ് അഷ്‌റഫ് പള്ളിക്കണ്ടം. ചെറുവത്തൂര്&#x200d; പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് തൃക്കരിപ്പൂര്&#x200d; മണ്ഡലം കമ്മിറ്റി അംഗമായും കാസറഗോഡ് ജില്ലാ മുസ്ലിംലീഗ് കൗണ്&#x200d;സിലറായും അദ്ദേഹം നാട്ടിലും സാന്നിധ്യമറിയിക്കുന്നു. മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. യു.എ.ഇ രൂപീകൃതമായതിനു തൊട്ടപിന്നാലെ അല്&#x200d;ഐനിലെത്തിയ അഷ്റഫ് ഐക്യ അറബ് നാടുകളുടെ വളര്&#x200d;ച്ചക്കൊപ്പം സഞ്ചരിക്കാനായതിലും രാജ്യത്തിന്റെ പുരോഗതിയിലും അതോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്&#x200d; കഴിഞ്ഞതിലുമുള്ള നിറസംതൃപ്തിയുമായാണ് നാട്ടിലേക്കു മടങ്ങുന്നത്. നാട്ടിലെ പൊതുരംഗത്തുനിന്നും മാറിനിന്ന പ്രവാസം കഴിഞ്ഞു തിരിച്ചെത്തുമ്പോള്&#x200d; നാട്ടിലെ പൊതുജീവിതത്തില്&#x200d; സജീവമാകാന്&#x200d; കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഭാര്യ ഖദീജ അഷ്‌റഫ്‌, ഷാര്&#x200d;ജയിലുള്ള ആയിഷത്ത് ഹിബ പുത്രിയും അല്&#x200d; ഐനില്&#x200d; തന്നെയുള്ള അബ്ദുള്&#x200d; റഹിമാന്&#x200d; പള്ളിക്കണ്ടം മകനുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-end-to-exile-ashraf-pallikandam-returns-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി, സീനിയർ നേതാവ് അഷ്‌റഫ്‌ പള്ളിക്കണ്ടം സാഹിബിന് യാത്രയയപ്പ് നൽകി</title>
		<link>https://www.chandrikadaily.com/al-ain-kmcc-thrissur-district-committee-bid-farewell-to-senior-leader-ashraf-pallikandam-sahib.html</link>
					<comments>https://www.chandrikadaily.com/al-ain-kmcc-thrissur-district-committee-bid-farewell-to-senior-leader-ashraf-pallikandam-sahib.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 15 Jan 2024 05:23:22 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashraf pallikkandam]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287957</guid>

					<description><![CDATA[ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം]]></description>
										<content:encoded><![CDATA[<p>45 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന യു എ ഇ കെഎംസിസി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ പള്ളികണ്ടത്തിന് അൽ ഐൻ കെ എം സി സി തൃശൂർ ജില്ല കമ്മിറ്റി വികാരനിർഭരമായ യാത്രയയപ്പ് നൽകി. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം. ഇന്ന് പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങുമ്പോഴും വിശ്രമമില്ലാതെ സംഘടനയെ നയിക്കുന്ന തിരക്കിലാണ് അദ്ദേഹം. സംഘടനാ പരമായി ഭിന്നസ്വരങ്ങൾ ഉയരുമ്പോഴെല്ലാം ഒരു ഇന്ദ്രജാലക്കാരന്റെ മെയ് വഴക്കത്തോടെ അതിനുള്ള പരിഹാരം കണ്ടത്തി സംഘടനയെ മുന്നോട്ട് നയിക്കാൻ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു..സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഈ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് വലിയൊരു വിടവ് തന്നെ നേതൃതലത്തിൽ ഉണ്ടാക്കും എന്നതിൽ തർക്കമില്ല..ചടങ്ങിൽ<br />
അഷ്‌റഫ്‌ പള്ളിക്കണ്ടതിനുള്ള സ്നേഹോപഹാരം ജില്ലാ ഭാരവാഹികൾ ചേർന്നു അദ്ദേഹത്തിന് സമ്മാനിച്ചു..ഒപ്പം സ്റ്റേറ്റ് കെ എം സി സി കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി തെരഞ്ഞെക്കപ്പെട്ട അബ്ദുൽ കലാം പി.ഹമീദ് സാഹിബിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ്‌ പള്ളികണ്ടം നല്കിയും സംസ്ഥാന വനിതാ കെ എം സി സി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട വൈസ് പ്രസിഡണ്ട്,സെക്രട്ടറിമാരായ അനൂഷ ഹഫ്സൽ,ഷഹന ഷെല്ലി എന്നിവർക്ക് വനിതാ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ശ്രീമതി മെഹ്‌റുന്നിസ ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.</p>
<p>യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട അഷ്‌റഫ്‌ പള്ളികണ്ടം സംസാരിച്ചു.&#8221;നാലര പതിറ്റാണ്ട് കാലത്തെ എന്റെ പ്രവാസ ഭൂമികയായ അൽ ഐനിലെ തൃശൂർ ജില്ലക്കാരായ കെ.എം.സി.സി. സഹ പ്രവർത്ത കർ ഇന്നലെ നൽകിയ സ്നേഹത്തിൽ കുതിർന്ന യാത്രയയപ്പ് എന്റെ കരളും കണ്ണും നനയിക്കുന്ന തായിരുന്നു. ഒരു കെ.എം.സി.സി ക്കാരനാകാൻ കഴിഞ്ഞ എന്റെ പ്രവാസ ജീവിതം ധന്യമാണ്, ഞാൻ ഭാഗ്യവാനുമാണ് എന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആഖിബ് ഹഫ്സലിന്റെ ഖിറാഅത്തോടെ ചടങ്ങ് ആരംഭിച്ചു..മുൻ അൽ ഐൻ കെ എംസി സി കാസർകോട് ജില്ലാ പ്രസിഡന്റും നിലവിലെ അബുദാബി സംസ്ഥാന ട്രഷറുമായ അസ്ലം കാഞ്ഞങ്ങാടിന്റെ രോഗ ശമനത്തിനായി പ്രത്യേക പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി നേതൃത്വം നൽകി..ജില്ലാ കെ സി സി സി പ്രസിഡന്റ് ഫൈസൽ ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, അൽ ഐൻ സംസ്ഥാന കെ എം സി സി പ്രസിഡണ്ട്‌ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു..സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ ,ട്രഷറർ തസ്വീർ,വൈസ് പ്രസിഡണ്ട്‌ ബീരാൻകുട്ടി കാരക്കാട്, സെക്രട്ടറിമാരായ അലിമോൻ,അയ്യൂബ് പൂമാടം,ISC അസിസ്റ്റന്റ് സെക്രട്ടറി ഖാലിദ് പാഷ, സമദ് പൂന്താനം, വിവിധ ജില്ലാ ഭാരവാഹികളായ മജീദ് പറവണ്ണ മലപ്പുറം,അബ്ദുൽ നാസർ കാസർകോട്, അബ്ദു റഹ്മാൻ ഹാജി കോഴിക്കോട്,അബ്ദുൽ ലത്തീഫ് മാസ്റ്റർ കണ്ണൂർ,റജീഫ് വയനാട് ,ഷെല്ലി തൃശൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് ചാവക്കാട് സ്വാഗതവും ട്രഷറർ കെ എ ബദർ നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/al-ain-kmcc-thrissur-district-committee-bid-farewell-to-senior-leader-ashraf-pallikandam-sahib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
