<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aslam murder &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aslam-murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Jan 2018 16:30:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aslam murder &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അസ്ലം വധം; ലുക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d;  പുറപ്പെടുവിച്ച പ്രതി സുഖവാസത്തില്&#x200d;</title>
		<link>https://www.chandrikadaily.com/aslam-murder-nadapuram.html</link>
					<comments>https://www.chandrikadaily.com/aslam-murder-nadapuram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 16:24:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aslam murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67505</guid>

					<description><![CDATA[എം.കെ. അഷ്‌റഫ് നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്&#x200d; പൊലീസ് ലൂക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d; പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്&#x200d; സുഖവാസത്തില്&#x200d;. വളയം സ്വദേശിയും സി പി എം ക്രിമിനല്&#x200d; സംഘത്തിന്റെ തലവനുമായ പുഴക്കല്&#x200d; സുമോഹനാണ് 40 കഴിഞ്ഞ ആഴ്ച ഗൃഹ പ്രവേശം നടന്ന പുതിയ വീട്ടില്&#x200d; സുഖമായി കഴിയുന്നത്. അസ്ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമോഹന്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പാണ് നാട്ടില്&#x200d; എത്തിയത്. ലൂക്ക് ഔട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.കെ. അഷ്‌റഫ്</strong><br />
<strong>നാദാപുരം</strong></p>
<p>തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്&#x200d; പൊലീസ് ലൂക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d; പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്&#x200d; സുഖവാസത്തില്&#x200d;. വളയം സ്വദേശിയും സി പി എം ക്രിമിനല്&#x200d; സംഘത്തിന്റെ തലവനുമായ പുഴക്കല്&#x200d; സുമോഹനാണ് 40 കഴിഞ്ഞ ആഴ്ച ഗൃഹ പ്രവേശം നടന്ന പുതിയ വീട്ടില്&#x200d; സുഖമായി കഴിയുന്നത്. അസ്ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമോഹന്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പാണ് നാട്ടില്&#x200d; എത്തിയത്. ലൂക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d; ഇറക്കിയതിനാല്&#x200d; നാട്ടിലേക്ക് വരുമ്പോള്&#x200d; വിമാന താവളത്തില്&#x200d; വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. എന്നാല്&#x200d;, മംഗലാപുരം വിമാന താവളം വഴി നാട്ടില്&#x200d; എത്തിയ സുമോഹനെ അറസ്റ്റ് ചെയ്യാന്&#x200d; ഇനിയും കഴിയാത്തത് പോലീസ് സേനക്കാകെ നാണക്കേടായി മാറിയിട്ടുണ്ട്.</p>
<p>രണ്ടു മാസമായി നാട്ടില്&#x200d; കഴിയുന്ന സുമോഹന്&#x200d; വളയം മുതുകുറ്റിയില്&#x200d; നിര്&#x200d;മ്മിച്ച വീടിന്റെ ഗൃഹ പ്രവേശം കഴിഞ്ഞ ആഴ്ച വലിയ ആഘോഷമായാണ് നടത്തിയത്. മൂവ്വായിരത്തോളം ആളുകള്&#x200d; പങ്കെടുത്ത ഗൃഹ പ്രവേശത്തിന് നിരവധി സി പി എം നേതാക്കളും എത്തിയിരുന്നു. സുമോഹനെ അറസ്റ്റ് ചെയ്താല്&#x200d; വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് പാര്&#x200d;ട്ടി നേതാക്കള്&#x200d; പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്&#x200d; അന്വേഷണ സംഘം മടിച്ചു നില്&#x200d;ക്കുന്നതത്രെ.</p>
<p>ഗൃഹ പ്രവേശത്തിന് ശേഷം ഇയാളെ പോലീസില്&#x200d; ഹാജരാക്കുമെന്ന് സി പി എം നേതാക്കള്&#x200d; പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്&#x200d; അതും സാധ്യമല്ലെന്ന നിലപാടാണ് പാര്&#x200d;ട്ടി സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ സുമോഹനെ പിടികൂടാന്&#x200d; പൊലീസിന് കഴിയുമെന്ന് തോന്നുന്നില്ല. ഭരണത്തിന്റെ മറവില്&#x200d; എന്തുമാവാമെന്ന സമീപനത്തിന്റെ ഭാഗമാണ് സുമോഹന്&#x200d; ഇപ്പോഴും സുഖമായി കഴിയുന്നതിലൂടെ വ്യക്തമാകുന്നത്. പോലീസ്- സി പി എം ഒത്തുകളിക്കെതിരെ നാദാപുരത്ത് പ്രതിഷേധം അലയടിക്കുകയാണ്. പട്ടാപ്പകല്&#x200d; നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നടുറോഡില്&#x200d; വെട്ടിനുറുക്കിയ കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയുടെയും പോലീസിന്റെയും നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് ചെയര്&#x200d;മാന്&#x200d; അഹമ്മദ് പുന്നക്കല്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>സുമോഹനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്&#x200d; ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി. സുമോഹനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്&#x200d; ശനിയാഴ്ച പോലീസ് സ്റ്റേഷന്&#x200d; മാര്&#x200d;ച്ച് നടക്കും. രാവിലെ പത്തിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി കെ ഫിറോസ് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം സമീറും ജനറല്&#x200d; സെക്രട്ടറി സി കെ നാസറും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aslam-murder-nadapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസ്ലം വധത്തിന് ഒരാണ്ട്</title>
		<link>https://www.chandrikadaily.com/aslam-murder-one-year.html</link>
					<comments>https://www.chandrikadaily.com/aslam-murder-one-year.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Aug 2017 17:56:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aslam murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39877</guid>

					<description><![CDATA[&#160; കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ? നാദാപുരം: &#8216;നിരപരാധിയായിരുന്നു എന്റെ മോന്‍. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ വെട്ടി നുറുക്കിയത്. കൊലയാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണക്കാരും പൊലീസും. മകന്‍ നഷ്ടപ്പെട്ട മാതാവിന്റെ കണ്ണീര്‍ കാണാന്‍ നീതി പീഠത്തിനെങ്കിലും സാധിക്കുമോ?, സി പി എം ക്രിമിനല്‍ സംഘം നടു റോട്ടില്‍ വെട്ടിക്കൊന്ന തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ മാതാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
<strong>കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ?</strong></p>
<p>നാദാപുരം: &#8216;നിരപരാധിയായിരുന്നു എന്റെ മോന്&#x200d;. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്&#x200d; വെട്ടി നുറുക്കിയത്. കൊലയാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണക്കാരും പൊലീസും. മകന്&#x200d; നഷ്ടപ്പെട്ട മാതാവിന്റെ കണ്ണീര്&#x200d; കാണാന്&#x200d; നീതി പീഠത്തിനെങ്കിലും സാധിക്കുമോ?, സി പി എം ക്രിമിനല്&#x200d; സംഘം നടു റോട്ടില്&#x200d; വെട്ടിക്കൊന്ന തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കാളിയപറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ മാതാവ് സുബൈദക്ക് വാക്കുകള്&#x200d; പൂര്&#x200d;ത്തീകരിക്കാനായില്ല. തൂണേരി ഷിബിന്&#x200d; വധത്തില്&#x200d; പങ്കില്ലെന്ന് തെളിഞ്ഞതിനാല്&#x200d; പ്രത്യേക വിചാരണ കോടതി വെറുതെവിട്ട മുഹമ്മദ് അസ്‌ലമിന്റെ വധത്തിന് ഇന്ന് ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാവുകയാണ്. 2016 ആഗസ്ത് 12നാണ് അസ്ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്&#x200d; വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലമിനെ കോഴിക്കോട് അരക്കിണര്&#x200d; സ്വദേശി മുഹമ്മദ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള കെ.എല്&#x200d;.13 സെഡ് 9091 നമ്പര്&#x200d; ഇന്നോവ കാറില്&#x200d; പിന്തുടര്&#x200d;ന്നെത്തിയ കൊലയാളി സംഘം നടുറോഡില്&#x200d; കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. വെട്ടുകൊണ്ടു വീണ അസ്‌ലമിനെ പരിസര വാസികള്&#x200d; ആദ്യം നാദാപുരം താലൂക്ക് ആസ്പത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . അറുപത്തിയെട്ട് വെട്ടുകളാണ് അസ്‌ലമിന്റെ ശരീരത്തില്&#x200d; ഉണ്ടായിരുന്നത്. കൊലയാളികള്&#x200d; ഇന്നോവ കാര്&#x200d; വളയം സ്വദേശി കുട്ടു എന്ന നിധിന്&#x200d; വാടകക്ക് എടുത്ത് വളയത്ത് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഒന്നാംപ്രതി ഡ്രൈവര്&#x200d; കെ.പി.രാജീവന്&#x200d; കണ്ണൂര്&#x200d; സ്വദേശികളായ ആറു പേരോടൊപ്പം അസ്‌ലമിനെ അന്വേഷിച്ച് തൂണേരിയിലെ വെള്ളൂരില്&#x200d; എത്തി. തുടര്&#x200d;ന്ന് അസ്‌ലമിനെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയ പ്രദേശ വാസികളായ മറ്റു പ്രതികളുടെ സഹായത്തോടെ വഴിയില്&#x200d; കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു. ഇതേ കാറില്&#x200d; തന്നെയാണ് പ്രതികള്&#x200d; രക്ഷപ്പെട്ടത്. കേസില്&#x200d; ആകെ 16 പ്രതികളാണുള്ളത്. ഇതില്&#x200d; പതിനാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്&#x200d;പ്പിക്കാത്തതിനാല്&#x200d; ജാമ്യത്തില്&#x200d; ഇറങ്ങി. തുടക്കത്തില്&#x200d; കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ എസ് പി; ആര്&#x200d; കറുപ്പ സാമിക്കായിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; നേരായ വഴിയില്&#x200d; അന്വേഷണം നീങ്ങിയതോടെ സി പി എം നേതാക്കള്&#x200d; ഉള്&#x200d;പ്പെടെ ഗൂഢാലോചന കേസില്&#x200d; പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു. കാസര്&#x200d;കോട് ജില്ലയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി അനില്&#x200d; ബങ്കള യെ അറസ്റ്റ് ചെയ്യുകയും നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, പാര്&#x200d;ട്ടി ഇടപെട്ട് ആഭ്യന്തര വകുപ്പില്&#x200d; സമ്മര്&#x200d;ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക യായിരുന്നു. തുടര്&#x200d;ന്ന് കേസിന്റെ അന്വേഷണം സി പി എമ്മിന് താല്&#x200d;പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഏല്&#x200d;പ്പിക്കുകയാണുണ്ടായത്. ഈ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കാന്&#x200d; ശ്രമം തുടങ്ങി. കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്&#x200d; വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞു ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. എന്നാല്&#x200d; ഈ പ്രതികള്&#x200d; ഇപ്പോഴും നാട്ടിലുണ്ടെന്നാണ് വിവരം. പൊലീസിന്റെ അന്വേഷണത്തില്&#x200d; തൃപ്തിയില്ലെന്നും അതിനാല്&#x200d; അന്വേഷണം സി ബി ഐക്ക് വിടണമെന്നും കാണിച്ച് മാതാവ് സുബൈദ ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി ഫയല്&#x200d; ചെയ്യുകയും ഇത് പ്രകാരം കേസ് ഡയറി ഉടന്&#x200d; ഹാജരാകാന്&#x200d; ഹൈ ക്കോടതി ഉത്തരവിടുകയുമുണ്ടായി. ഇത് ലോക്കല്&#x200d; പൊലീസിനും സര്&#x200d;ക്കാരിനും തിരിച്ചടിയാവുമെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്&#x200d; ഒരാഴ്ച മുമ്പ് തിടുക്കപ്പെട്ട് നാദാപുരം മജിസ്ട്രേറ്റ് കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കുകയായിരുന്നു. എന്നാല്&#x200d;, കൊലയാളികള്&#x200d;ക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങികൊടുക്കണമെങ്കില്&#x200d; സി ബി ഐ തന്നെ അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് മാതാവ് സുബൈദയും മുസ്‌ലിംലീഗ് നേതൃത്വവും. അതിനിടെ, തന്റെ ഏക പ്രതീക്ഷയായിരുന്ന മകന്&#x200d; നഷ്ടമായതോടെ സങ്കട കണ്ണീരില്&#x200d; തനിച്ചു കഴിയുന്ന സുബൈദക്ക് നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വാണിമേലില്&#x200d; നിര്&#x200d;മിക്കുന്ന വീടിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; തറക്കല്ലിട്ടു കഴിഞ്ഞു. വളരെ വേഗം വീട് പണി പൂര്&#x200d;ത്തിയാക്കാനുള്ള ശ്രമത്തിലാണ് പാര്&#x200d;ട്ടി നേതൃത്വം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aslam-murder-one-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസ്ലം തിരക്ക് പിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് സി.ബി.ഐ  അന്വേഷണം അട്ടിമറിക്കാനെന്ന് സൂചന</title>
		<link>https://www.chandrikadaily.com/aslam-murder-2.html</link>
					<comments>https://www.chandrikadaily.com/aslam-murder-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Aug 2017 19:08:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aslam murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38523</guid>

					<description><![CDATA[&#160; തൂണേരി ഷിബിന്‍ വധക്കേസില്‍ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ പട്ടാപകല്‍ വെട്ടിക്കൊന്ന കേസില്‍ തിരക്കിട്ട് സമര്‍പ്പിച്ച കുറ്റപത്രം സി ബി ഐ അന്വേഷണം വരുന്നത ് തടയിടാനുള്ള നീക്കമെന്ന് സൂചന. സംഭവം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസാണ് ആയിരത്തി ഇരുന്നൂറിലേറെ പേജുള്ള കുറ്റപത്രം ചൊവ്വാഴ്ച വൈകീട്ട് നാദാപുരം ഒന്നാം ക്ലാസ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തൂണേരി ഷിബിന്&#x200d; വധക്കേസില്&#x200d; നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കാളിയാറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ പട്ടാപകല്&#x200d; വെട്ടിക്കൊന്ന കേസില്&#x200d; തിരക്കിട്ട് സമര്&#x200d;പ്പിച്ച കുറ്റപത്രം സി ബി ഐ അന്വേഷണം വരുന്നത ് തടയിടാനുള്ള നീക്കമെന്ന് സൂചന. സംഭവം നടന്ന് ഒരുവര്&#x200d;ഷം തികയാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കേ, അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; ജോഷി ജോസാണ് ആയിരത്തി ഇരുന്നൂറിലേറെ പേജുള്ള കുറ്റപത്രം ചൊവ്വാഴ്ച വൈകീട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. 185 സാക്ഷിമൊഴികളും 34 സര്&#x200d;ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും 52 മഹസറുകളും തൊണ്ടി മുതലുകളും കുറ്റ പത്രത്തോടൊപ്പം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്&#x200d;, കൊലയാളികള്&#x200d; ഉപയോഗിച്ച ആയുധങ്ങള്&#x200d; കണ്ടെത്താന്&#x200d; അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ എന്ത് തൊണ്ടി മുതലാണ് സമര്&#x200d;പ്പിച്ചതെന്നും വ്യക്തമല്ല. കേസില്&#x200d; ആകെ 16 പ്രതികളാണുള്ളത്. ഇതില്&#x200d; പതിനാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്റ ് ചെയ്തിരുന്നു. തൊണ്ണൂറു ദിവസത്തിനകം കേസിന്റെ കുറ്റപത്രം സമര്&#x200d;പ്പിക്കണമെന്നാണ് ചട്ടം. മനപ്പൂര്&#x200d;വം കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്&#x200d;ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊലീസ് എന്നാണ് വിമര്&#x200d;ശം. കുറ്റപത്രം വൈകിയ സാഹചര്യത്തില്&#x200d; പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. തുടക്കത്തില്&#x200d; കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ എസ് പി ആര്&#x200d; കറുപ്പ സാമിക്കായിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; നേരായ വഴിയില്&#x200d; അന്വേഷണം നീങ്ങിയതോടെ സി പി എം നേതാക്കള്&#x200d; ഉള്&#x200d;പ്പെടെ ഗൂഢാലോചന കേസില്&#x200d; പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു. കാസര്&#x200d;ക്കോട് ജില്ലയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി അനില്&#x200d; ബങ്കളയെ അറസ്റ്റ് ചെയ്യുകയും നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, പാര്&#x200d;ട്ടി ഇടപെട്ട് ആഭ്യന്തര വകുപ്പില്&#x200d; സമ്മര്&#x200d;ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നു. തുടര്&#x200d;ന്ന് കേസിന്റെ അന്വേഷണം സി.പി.എമ്മിന് താല്&#x200d;പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഏല്&#x200d;പ്പിക്കുകയാണുണ്ടായത്. ഈ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കാന്&#x200d; ശ്രമം തുടങ്ങി. കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്&#x200d; വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞു ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. എന്നാല്&#x200d; ഈ പ്രതികള്&#x200d; ഇപ്പോഴും നാട്ടിലുണ്ടെന്നാണ് വിവരം. പോലീസിന്റെ അന്വേഷണത്തില്&#x200d; തൃപ്തിയില്ലെന്നും അതിനാല്&#x200d; അന്വേഷണം സി ബി ഐക്ക് വിടണമെന്നും കാണിച്ച് അസ്‌ലമിന്റെ മാതാവ് സുബൈദ ഒരാഴ്ച മുമ്പ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി ഫയല്&#x200d; ചെയ്തിരുന്നു. ഇത് പ്രകാരം കേസ് ഡയറി ഉടന്&#x200d; ഹാജരാകാന്&#x200d; ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇത് സര്&#x200d;ക്കാരിനും പൊലീസിനും വലിയ ക്ഷീണമാകുമെന്ന തിരിച്ചറിവാണ് തിരക്ക് പിടിച്ച് കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; കാരണമായത്.<br />
2016 ആഗസ്ത് 12 നാണ് അസ്ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്&#x200d; വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലമിനെ കോഴിക്കോട് അരക്കിണര്&#x200d; സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ കെ.എല്&#x200d;.13 സെഡ് 9091 നമ്പര്&#x200d; വാടക ഇന്നോവ കാറില്&#x200d; പിന്&#x200d; തുടര്&#x200d;ന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡില്&#x200d; വെച്ച് കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. കൊലക്കുപയോഗിച്ച ഇന്നോവ കാര്&#x200d; ആഗസ്ത് പതിനഞ്ചിന് വടകര സഹകരണ ആശുപത്രി പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; കണ്ടെടുത്തതോടെയാണ് കേസിനു വഴിത്തിരിവായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aslam-murder-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല; കളക്ടറെ ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കന്‍മാര്‍ക്കൊപ്പം അസ്‌ലമിന്റെ ഉമ്മയും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/aslam-mother-youth-league-arrested.html</link>
					<comments>https://www.chandrikadaily.com/aslam-mother-youth-league-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Jan 2017 07:38:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aslam murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18312</guid>

					<description><![CDATA[കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറെ ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കന്‍മാരേയും അസ്‌ലമിന്റെ ഉമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. പി.കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതില്‍ നിദേവനം സമര്‍പ്പിക്കാന്‍ കളക്ടറെ സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ സുബൈദ ഉള്‍പ്പെടെയുള്ളവര്‍. സന്ദര്‍ശനാനുമതി നല്‍കിയിരുന്നെങ്കിലും കളക്ടര്‍ സന്ദര്‍ശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കളക്ടറെ യൂത്ത് ലീഗ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകന്&#x200d; അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്&#x200d; പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; കളക്ടറെ ഉപരോധിച്ചു. ഉപരോധത്തില്&#x200d; പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കന്&#x200d;മാരേയും അസ്‌ലമിന്റെ ഉമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. പി.കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.</p>
<p>അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതില്&#x200d; നിദേവനം സമര്&#x200d;പ്പിക്കാന്&#x200d; കളക്ടറെ സന്ദര്&#x200d;ശിക്കുന്നതിന് എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ സുബൈദ ഉള്&#x200d;പ്പെടെയുള്ളവര്&#x200d;. സന്ദര്&#x200d;ശനാനുമതി നല്&#x200d;കിയിരുന്നെങ്കിലും കളക്ടര്&#x200d; സന്ദര്&#x200d;ശനം നിഷേധിക്കുകയായിരുന്നു. തുടര്&#x200d;ന്ന് കളക്ടറെ യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; ഉപരോധിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി നേതാക്കന്&#x200d;മാരേയും സുബൈദയേയും അറസ്റ്റു ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aslam-mother-youth-league-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസ്ലം വധം: പ്രധാന പ്രതികള്‍  കസ്റ്റഡിയിലെന്ന്  സൂചന</title>
		<link>https://www.chandrikadaily.com/aslam-murder-case.html</link>
					<comments>https://www.chandrikadaily.com/aslam-murder-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Nov 2016 17:49:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aslam murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=9828</guid>

					<description><![CDATA[നാദാപുരം: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കെ പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ജില്ലയിലെ സി പി എം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം . ഇവരടക്കം കൊലയില്‍ നേരിട്ട് പങ്കാളികളായ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കൊലയാളികള്‍ സി പി എം നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരായതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>നാദാപുരം: മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകന്&#x200d; കെ പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളില്&#x200d; രണ്ടു പേര്&#x200d; പോലീസ് കസ്റ്റഡിയില്&#x200d;. കണ്ണൂര്&#x200d; ജില്ലയിലെ സി പി എം ക്രിമിനല്&#x200d; സംഘത്തില്&#x200d; പെട്ടവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്&#x200d; എടുത്തതെന്നാണ് വിവരം . ഇവരടക്കം കൊലയില്&#x200d; നേരിട്ട് പങ്കാളികളായ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്&#x200d; നേരത്തെ അറിയിച്ചിരുന്നു.</p>
<p>എന്നാല്&#x200d;, കൊലയാളികള്&#x200d; സി പി എം നേതാക്കള്&#x200d;ക്ക് വേണ്ടപ്പെട്ടവരായതിനാല്&#x200d; ഇവരെ അറസ്റ്റ് ചെയ്യാന്&#x200d; പോലീസ് അറച്ചു നില്&#x200d;ക്കുകയായിരുന്നു. അസ്ലം കൊല്ലപ്പെട്ടിട്ട് നൂറു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്&#x200d; പ്രതിഷേധിച്ച് നാദാപുരത്ത് മുസ്ലിം ലീഗും, യൂത്ത് ലീഗും ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഇന്നലെ രണ്ടു പേരെ കസ്റ്റഡിയില്&#x200d; എടുത്തതായി സൂചന ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aslam-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
