<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Assam BJP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/assam-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 31 Dec 2025 15:38:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Assam BJP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്‌ലികള്‍ ഏഴും എട്ടും പ്രസവിക്കരുത്&#8217; -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/assam-cm-once-again-made-a-hate-speech-against-the-muslim-community.html</link>
					<comments>https://www.chandrikadaily.com/assam-cm-once-again-made-a-hate-speech-against-the-muslim-community.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 31 Dec 2025 15:38:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[muslim community]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371968</guid>

					<description><![CDATA[ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്&#x200d; കൂടുതല്&#x200d; കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കണമെന്നും മുസ്ലിംകള്&#x200d; ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്&#x200d;ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മ.</p>
<p>ഹിന്ദു കുടുംബങ്ങള്&#x200d; കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്&#x200d;ക്ക് മൂന്ന് കുട്ടികള്&#x200d; വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഹിന്ദുക്കളില്&#x200d; ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്&#x200d; ഒരു കുട്ടിയില്&#x200d; നിര്&#x200d;ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്&#x200d;ക്കെങ്കിലും ജന്മം നല്&#x200d;കാന്&#x200d; ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള്&#x200d; ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്&#x200d; കൂടുതല്&#x200d; കുട്ടികളെ ജനിപ്പിക്കാതെ പോയാല്&#x200d; ഹിന്ദു വീടുകള്&#x200d; നോക്കാന്&#x200d; ആരുമുണ്ടാകില്ല&#8217;എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്&#x200d;ശം.</p>
<p>രണ്ട് ദിവസം മുന്&#x200d;പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്&#x200d;ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്&#x200d; ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്&#x200d;സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്&#x200d;ഥി രാഷ്ട്രീയ കാലഘട്ടത്തില്&#x200d; ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്&#x200d;സസില്&#x200d; അത് 31 ശതമാനമായി ഉയര്&#x200d;ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.</p>
<p>മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്&#x200d;ന്നാല്&#x200d; മറ്റുള്ളവര്&#x200d; ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്&#x200d;ശങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-cm-once-again-made-a-hate-speech-against-the-muslim-community.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം സർക്കാറിന് തിരിച്ചടി; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി</title>
		<link>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 07:21:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[buldozer raj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298467</guid>

					<description><![CDATA[ഇവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; അസം സര്&#x200d;ക്കാറിന്റെ അഭിഭാഷകന്&#x200d; ഗുവാഹത്തി ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു.]]></description>
										<content:encoded><![CDATA[<p>അസമില്&#x200d; ബുള്&#x200d;ഡോസര്&#x200d; രാജിന് ഇരയായ 5 കുടുംബങ്ങള്&#x200d;ക്ക് 30 ലക്ഷം നല്&#x200d;കി അസം സര്&#x200d;ക്കാര്&#x200d;. കോടതി ഇടപെടലിനെ തുടര്&#x200d;ന്നാണ് നഷ്ടപരിഹാരം നല്&#x200d;കിയത്. നാഗോണ്&#x200d; ജില്ലയിലെ പൊലീസ് സ്റ്റേഷന്&#x200d; കത്തിച്ച സംഭവത്തില്&#x200d; പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വര്&#x200d;ഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത്.</p>
<p>ഇവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; അസം സര്&#x200d;ക്കാറിന്റെ അഭിഭാഷകന്&#x200d; ഗുവാഹത്തി ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. നാഗോണ്&#x200d; പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് 5 കുടുംബങ്ങള്&#x200d;ക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്.</p>
<p>2022 മെയ് 21ന് നാഗോണ്&#x200d; ജില്ലയിലെ സലോനബാരി ഗ്രാമത്തില്&#x200d; നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീന്&#x200d; വില്&#x200d;പ്പനക്കാരനായ ഇസ്‌ലാം എന്നായാള്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; മരിച്ചതിനെ തുടര്&#x200d;ന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്&#x200d; പ്രതികളാണെന്ന് ആരോപിച്ച് 5 കുടുംബങ്ങളുടെ വീടുകള്&#x200d; പൊലീസ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തു. ഈ വീടുകള്&#x200d; നിയമവിരുദ്ധമായും വ്യാജ രേഖകള്&#x200d; ഉപയോഗിച്ചും നിര്&#x200d;മിച്ചതാണെന്നായിരുന്നു പൊലീസ് വാദം.</p>
<p>കേസില്&#x200d; കഴിഞ്ഞവര്&#x200d;ഷം വാദം കേള്&#x200d;ക്കുമ്പോള്&#x200d;, വീട് നഷ്ടമായ കുടുംബങ്ങള്&#x200d;ക്ക് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നഷ്ടപരിഹാരം നല്&#x200d;കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്&#x200d;.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദേശിച്ചിരുന്നു. വീടുകള്&#x200d; പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്&#x200d;ദേശം. അന്വേഷണത്തിന്റെ പേരില്&#x200d; അനുമതിയില്ലാതെ ആരുടെയും വീട് തകര്&#x200d;ക്കാന്&#x200d; പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടിനെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിക്കുകയും ചെയ്തു.</p>
<p>2024 ഏപ്രില്&#x200d; 24ന് ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറല്&#x200d; ഓഫ് പൊലീസ് സംസ്ഥാന സര്&#x200d;ക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്&#x200d;ദേശം സമര്&#x200d;പ്പിച്ചു. വലിയ വീടുകള്&#x200d;ക്ക് 10 ലക്ഷവും കുടിലുകള്&#x200d;ക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിര്&#x200d;ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നല്&#x200d;കിയത്.</p>
<p>വീടുകള്&#x200d; നിയമവിരുദ്ധമായി തകര്&#x200d;ത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; നാലാഴ്ചത്തെ സമയം ചോദിച്ചു.</p>
<p>ഇസ്‌ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്താനായാണ് വീടുകള്&#x200d;? പൊളിച്ചതെന്ന് ഹരജിക്ക് മറുപടിയായി നാഗോണ്&#x200d; എസ്.പി ബുധനാഴ്ച സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; പറയുന്നു.</p>
<p>റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്&#x200d; കാലിയാബോര്&#x200d; സബ് ഡിവിഷണല്&#x200d; പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരച്ചില്&#x200d; നടത്തിയത്. കുടുംബങ്ങള്&#x200d; പൊലീസുമായി സഹകരിക്കാത്തതിനാല്&#x200d; പ്രതികളുടെ വീടുകളില്&#x200d; നിന്ന് കള്ളക്കടത്ത് വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്&#x200d;, ഇവിടെ ആയുധങ്ങളും മയക്കുമരുന്നുകളും ഉണ്ടെന്ന് രഹസ്യവിവരം നല്&#x200d;കിയവര്&#x200d; അറിയിച്ചിരുന്നു.</p>
<p>അതിനാല്&#x200d;, പരിസരത്ത് സമഗ്ര പരിശോധന വേണ്ടിവന്നു. ഇതിന്റെീ ഭാഗമായാണ് വീടിന്റെ പരിസരം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് കുഴിക്കാന്&#x200d; തീരുമാനിച്ചത്. തുടര്&#x200d;ന്ന് ഒരു റിവോള്&#x200d;വറും 6500 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തതായും സത്യവാങ്മൂലത്തില്&#x200d; പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-assam-government-30-lakhs-was-given-to-five-families-who-were-victims-of-bulldozer-raj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യത്യസ്ത മതങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസം ബി.ജെ.പി സര്&#x200d;ക്കര്&#x200d;</title>
		<link>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html</link>
					<comments>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 09:45:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[Aurangzeb's land]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293730</guid>

					<description><![CDATA[ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസമിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. അടുത്ത 3 മാസത്തേക്ക് ഒരേ മതത്തിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി വില്&#x200d;പനയ്ക്ക് മാത്രം എന്&#x200d;.ഒ.സി നല്&#x200d;കിയാല്&#x200d; മതിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഉത്തരവ്. ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി. തദ്ദേശീയര്&#x200d;ക്ക് മാത്രം പട്ടയം നല്&#x200d;കുന്ന പദ്ധതിക്ക് തുടക്കമിടാന്&#x200d; അസം സര്&#x200d;ക്കാര്&#x200d; ശ്രമം നടത്തുന്നതായും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>എന്നാല്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന്റെ നടപടിയെ വിമര്&#x200d;ശിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ ദിവസം ബംഗ്ലാദേശില്&#x200d; നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള നിബന്ധനകള്&#x200d; ഹിമന്ത് ശര്&#x200d;മ പുറത്തുവിട്ടിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്ലിങ്ങള്&#x200d;ക്കിടയില്&#x200d; രണ്ടിലേറെ കുട്ടികള്&#x200d;, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്&#x200d;ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്ലിംകള്&#x200d; അസമില്&#x200d; സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഹിമന്ത പ്രസ്തുത നിബന്ധനകള്&#x200d; മുന്നോട്ടുവെച്ചത്.</p>
<p>2011ലെ സെന്&#x200d;സസ് പ്രകാരം അസമില്&#x200d; 1.06 കോടി മുസ്ലിംകളാണുള്ളത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 34.22 ശതമാനമായി വരും. അവരില്&#x200d; ഭൂരിഭാഗവും സംസ്ഥാനത്തെ നദീതീരങ്ങളില്&#x200d; താമസിക്കുന്ന ബംഗാളി വംശജരായ മുസ്ലിംകളാണ്. ഇവര്&#x200d; പലപ്പോഴും അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നുതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
