Assam Chief Minister – Chandrika Daily https://www.chandrikadaily.com Tue, 12 Nov 2024 08:25:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Assam Chief Minister – Chandrika Daily https://www.chandrikadaily.com 32 32 അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ചു; അസമിൽ ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html#respond Tue, 12 Nov 2024 08:25:12 +0000 https://www.chandrikadaily.com/?p=317241 അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ച ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബി.ജെ.പി സർക്കാർ. ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുവാഹത്തിയിൽ ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്ന് എഴുതിയ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമൻ ബൊർഡോലോയിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധത്തിനിടെ ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് ശനിയാഴ്ചയാണ് ബറുവ ചുമരിൽ ചിത്രം വരച്ചത്. ചുമരിൽ എഴുതിയ വാചകങ്ങളാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

‘അവരുടെ അറസ്റ്റിന് കാരണം ചുവരെഴുത്തുകളിലെ വാക്കുകൾ മാത്രമാണ്,’ ഗുവാഹത്തി വെസ്റ്റ് ഡി.സി.പി പദ്മനാഭ് ബറുവ പറഞ്ഞു.

കഴിഞ്ഞയാഴ്ച മുതൽ, ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് മേൽപ്പാലം നിർമിക്കാൻ 70ലധികം മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രദേശവാസികൾ അണിനിരന്ന പ്രതിഷേധം ഉണ്ടായിരുന്നു. സമാനമായ മറ്റൊരു സമരം ദിഗാലിപുഖുരി ജലാശയത്തിന് ചുറ്റും 28 മരങ്ങൾ മുറിക്കുന്നതിനെതിരെയും നടന്നിരുന്നു. ഇതിനെ തുടർന്ന് മേൽപ്പാലത്തിൻ്റെ രൂപകൽപ്പന മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.

ദിഗാലിപുഖുരിയിൽ ബറുവ സമാനമായ കലാസൃഷ്ടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ഭരലുമുഖിലെ പ്രതിഷേധ സൈറ്റിൽ ചേരുകയും അവിടെ തൻ്റെ കലാസൃഷ്ടികൾക്കായി ഒരു ഷീറ്റ് സ്ഥാപിക്കുകയും ചെയ്തതായി ബറുവയുടെ സുഹൃത്ത് പറഞ്ഞു.

‘വെള്ളിയാഴ്ച പണി തീരാത്തതിനാൽ അവൻ ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പോയി രാത്രി വരെ പെയിൻ്റ് ചെയ്തു. മാർഷൽ തൻ്റെ ചിത്രങ്ങളിൽ എഴുതിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്നെഴുതിയതിന് ശേഷം അന്ന് രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.

അപ്പോഴേക്കും അത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവൻ അത് മാറ്റുകയാണെന്ന് പറഞ്ഞു ‘കിക്ക്’ എന്ന വാക്ക് വെള്ള പൂശുകയും അതിന് മുകളിൽ ‘ദയവായി’ എന്ന് എഴുതുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഞാൻ അറിഞ്ഞു,’ സുഹൃത്ത് പറഞ്ഞു.

“സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവ്വം അപമാനിക്കൽ, തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവയുമായി ബന്ധപ്പെട്ട ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്.

]]>
https://www.chandrikadaily.com/assam-chief-minister-himanta-biswa-drew-a-picture-criticizing-sharma-graffiti-artist-arrested-in-assam.html/feed 0
വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദ്; വീണ്ടും വർഗീയ വിദ്വേഷവുമായി അസം മുഖ്യമന്ത്രി https://www.chandrikadaily.com/flood-jihad-caused-floods-himanta-biswa-sharma-again-with-communal-hatred.html https://www.chandrikadaily.com/flood-jihad-caused-floods-himanta-biswa-sharma-again-with-communal-hatred.html#respond Fri, 23 Aug 2024 05:10:59 +0000 https://www.chandrikadaily.com/?p=307163 അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന വർഗീയ വിദ്വേഷ പ്രചാരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മേഘാലയിലുള്ള സയൻസ് ആന്റ് ടെക്നോളജി സർവകലാശാല പ്രളയ ജിഹാദ് നടത്തുന്നുവെന്നാണ് ശർമയുടെ ആരോപണം. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മുസ്‌ലിം വിഭാഗത്തിൽ പെട്ട മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയിൽ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല നടത്തുന്നത്.

സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി വനങ്ങൾ വെട്ടി നശിപ്പിച്ചെന്നും കുന്നുകൾ ഇടിച്ച് നികത്തിയെന്നും ശർമ്മ പറഞ്ഞു. തൽഫലമായാണ് ആഗസ്റ്റ് 5 ന് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടായതെന്നും ശർമ ആരോപിച്ചു. സർവകലാശാല പ്രളയ ജിഹാദ്‌ നടത്തുകയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.

മേഘാലയയിലെ റി-ഭോയ് ജില്ലയിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. പ്രളയ ജിഹാദ്‌ കൂടാതെ സർവകലാശാലയുടെ വലിയ പ്രധാന കവാടത്തിന് മുകളിൽ മൂന്ന് താഴികക്കുടങ്ങളുണ്ട് അവ മക്കയുടേതിന് സമാനമാണെന്നും സർവകലാശാല വിദ്യാഭ്യാസമല്ല പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘അവിടെ പോകുന്നത് ലജ്ജാകരമാണ്. അവിടെ പോകുമ്പോൾ മക്കയുടെ കീഴിലൂടെ നടക്കുന്നത് പോലെയുണ്ടാകും. എനിക്ക് പറയാനുള്ളത് അവിടെ അവർ ഒരു നംഗർ ( അസമിലെ നവ-വൈഷ്ണവ പാരമ്പര്യത്തിൻ്റെ ഭാഗമായ കമ്മ്യൂണിറ്റി പ്രാർഥനാലയം,) നിർമിക്കട്ടെ എന്നാണ്. അവർ അവിടെ ഒരു മക്ക സൂക്ഷിച്ചിട്ടുണ്ട്. അവർ ഒരു നംഗർ ഉണ്ടാക്കട്ടെ, ഒരു പള്ളി ഉണ്ടാക്കട്ടെ. ഞങ്ങൾ മൂന്നിൻ്റെയും കീഴിലൂടെ നടക്കാം എന്തിന് ഒരാളുടെ കീഴിൽ മാത്രം നടക്കണം,’ ശർമ പറഞ്ഞു.

ജിഹാദ് എന്ന പദം ഉപയോഗിച്ചതിന്റെ ഔചിത്യത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ശർമയോട് ചോദിച്ചു. തുടർന്ന് അവർ ജിഹാദോർ ബാപ്പ് (‘ജിഹാദിൻ്റെ പിതാവ്’) ആണ്. അവരെ ജിഹാദി എന്ന് മാത്രം വിളിച്ചത് തന്റെ മര്യാദ ആണെന്ന് ശർമ ഉത്തരം നൽകി.

‘ജിഹാദ് എന്ന് വിളിച്ച് ഞാൻ സൗമ്യനായിരിക്കുകയാണ്. അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്നതെന്തോ അതിനെയാണ് ജിഹാദ് എന്ന് പറയുന്നത്. അവർ അവിടെ വിദ്യഭ്യാസമല്ല നടത്തുന്നത്,’ ശർമ പറഞ്ഞു.

പിന്നാലെ തന്നെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾ അസമിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കരുതെന്ന് വിവാദ പ്രസ്താവനയും ശർമ നടത്തിയിട്ടുണ്ട്.

‘മേഘാലയയിലെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അസം സംസ്ഥാന സർക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.

]]>
https://www.chandrikadaily.com/flood-jihad-caused-floods-himanta-biswa-sharma-again-with-communal-hatred.html/feed 0
എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയെന്ന് പ്രതിപക്ഷം; എസ്എഫ്ഐയുടെ അതിക്രമങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു, എം. വിൻസെന്‍റ് https://www.chandrikadaily.com/opposition-says-sfi-thunder-room-in-all-colleges-chief-minister-justifies-sfis-atrocities-m-vincent.html https://www.chandrikadaily.com/opposition-says-sfi-thunder-room-in-all-colleges-chief-minister-justifies-sfis-atrocities-m-vincent.html#respond Thu, 04 Jul 2024 06:25:20 +0000 https://www.chandrikadaily.com/?p=301788 എസ്എഫ്ഐയുടെ അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് എം. വിൻസെന്‍റ്. എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം. വിന്‍സന്‍റ് പറഞ്ഞു. എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു.

ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർത്ഥന്‍റെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തു. കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിചിഴച്ചാണ് ഹോസ്റ്റലിൽ കൊണ്ടു പോയതെന്നും എം. വിൻസെന്‍റ് പറഞ്ഞു.

എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്‍റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്ഐയുടെ അതിക്രമം കാരണം വിദ്യാർത്ഥികൾ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്ന സാഹചര്യമാണുണ്ടാവുന്നതെന്നും എം. വിൻസെന്‍റ് കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/opposition-says-sfi-thunder-room-in-all-colleges-chief-minister-justifies-sfis-atrocities-m-vincent.html/feed 0
യേശുവിന്റെ പ്രതിമ നീക്കം ചെയ്യണം; സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി മതിലുകളില്‍ പോസ്റ്ററൊട്ടിച്ച് സംഘ്പരിവാര്‍ https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html#respond Wed, 28 Feb 2024 05:59:42 +0000 https://www.chandrikadaily.com/?p=291622 അസമിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കെതിരെ ഭീഷണി മുഴക്കി സംഘ്പരിവാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യേശുവിന്റെ പ്രതിമകള്‍ സ്ഥാപിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മതപരമായ ചിഹ്നങ്ങളും വേഷവിധാനങ്ങളും പൂര്‍ണമായി നീക്കം ചെയ്തില്ലെങ്കില്‍ ഇതുവരെ നേരിട്ട രീതിയില്‍ ആയിരിക്കില്ല തങ്ങളുടെ പ്രതികരണമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തി. അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിക്കൊണ്ട് സ്‌കൂളുകളുടെ മതിലുകളില്‍ സംഘ്പരിവാര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

സമൂഹത്തില്‍ വിദ്വേഷം രൂപപ്പെടുത്താനുള്ള നടപടികളാണ് സ്‌കൂള്‍ അധികൃതര്‍ നടത്തുന്നതെന്നും ഇതിനുപിന്നില്‍ ഹിന്ദു ഇതര സംഘടനകളാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത സ്ഥാപനമാക്കി മാറ്റുന്ന നീക്കം അവസാനിപ്പിക്കണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു.

അതേസമയം സമാനമായ രീതിയില്‍ ഗുവാഹത്തിയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും സംഘ്പരിവാര്‍ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

‘ഞങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. നമ്മുടെ ആത്മാവും ദൗത്യവും ഉപയോഗിച്ച് സമൂഹത്തെ സേവിക്കുക എന്ന ദൗത്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ആര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒന്നിനും വേണ്ടി ആരെയും പ്രേരിപ്പിക്കുന്നില്ല, തുറന്ന പുസ്തകം പോലെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്,’ എന്ന് സംഘ്പരിവാര്‍ ഭീഷണിയില്‍ ഗുവാഹത്തിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മാത്യു പറഞ്ഞു.

ദിബ്രുഗഡിലെ ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ ലിച്ചുബാരി, കാര്‍മല്‍ സ്‌കൂള്‍ ജോര്‍ഹട്ട് എന്നിവയുടെ അതിര്‍ത്തി ഭിത്തികളിലും ഇതേ രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും മാസങ്ങളായി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കെതിരെ പല വിധത്തിലുള്ള ആക്രമണങ്ങള്‍ സംഘ്പരിവാര്‍ അഴിച്ചുവിടുന്നുണ്ട്.

 

]]>
https://www.chandrikadaily.com/1the-statue-of-jesus-must-be-removed-sangh-parivar-threatened-the-school-authorities-and-pasted-posters-on-the-walls.html/feed 0
‘അമിത് ഷാക്കെതിരെ പറയാൻ അസം മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ’; ഹിമന്തിനെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി https://www.chandrikadaily.com/does-assam-chief-minister-dare-to-speak-against-amit-shah-rahul-gandhi-again-challenged-himant.html https://www.chandrikadaily.com/does-assam-chief-minister-dare-to-speak-against-amit-shah-rahul-gandhi-again-challenged-himant.html#respond Wed, 24 Jan 2024 05:54:10 +0000 https://www.chandrikadaily.com/?p=288743 അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശര്‍മ എന്ന ആരോപണം ഇന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലാണ്. അമിത് ഷാക്കെതിരെ എന്തെങ്കിലും പറയാന്‍ അസം മുഖ്യമന്ത്രിക്ക് ധൈര്യപ്പെട്ടാല്‍ ഹിമന്ത ബിശ്വ ശര്‍മയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഹിമന്തയുടെ മനസ്സിലിരുപ്പ് എവിടെ നിന്ന് വന്നതെന്ന് എനിക്കറിയില്ല. എത്ര കേസുകള്‍ എടുത്താലും എനിക്ക് ഭയമില്ല. നിലവില്‍ 25 കേസുകള്‍ എടുത്തിട്ടുണ്ട്. 25 കേസുകള്‍ കൂടി എടുത്തോളൂരാഹുല്‍ വ്യക്തമാക്കി.

അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് അസമിലെ ബാര്‍പേട്ടയില്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചു. വന്‍ വരവേല്‍പ്പാണ് യാത്രക്ക് ലഭിക്കുന്നത്. നാളെ രാഹുലും സംഘവും അസമിലെ പര്യടനം പൂര്‍ത്തിയാക്കും.

അസമിലെ 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 833 കിലോമീറ്ററാണ് സഞ്ചരിക്കുക. അസം പര്യടനം പൂര്‍ത്തിയാക്കുന്ന ന്യായ് യാത്ര തുടര്‍ന്ന് പശ്ചിമ ബംഗാളിലേക്ക് കടക്കും. ബംഗാളില്‍ അഞ്ച് ദിവസം 7 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റര്‍ സഞ്ചരിക്കും.

തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.

67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.

]]>
https://www.chandrikadaily.com/does-assam-chief-minister-dare-to-speak-against-amit-shah-rahul-gandhi-again-challenged-himant.html/feed 0