<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>assaulted &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/assaulted/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Dec 2025 09:38:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>assaulted &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഞ്ചാം ക്ലാസുകാരന് മര്‍ദനം; പരീക്ഷക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്റെ കൈയേറ്റം</title>
		<link>https://www.chandrikadaily.com/5th-grader-beaten-up-teacher-assaulted-for-saying-he-didnt-hear-question-during-the-exam.html</link>
					<comments>https://www.chandrikadaily.com/5th-grader-beaten-up-teacher-assaulted-for-saying-he-didnt-hear-question-during-the-exam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Dec 2025 09:33:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369592</guid>

					<description><![CDATA[പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദ്യം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്&#x200d; അധ്യാപകന്&#x200d; വിദ്യാര്&#x200d;ത്ഥിയെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കല്&#x200d; സ്വദേശി സക്കീറിന്റെ മകന്&#x200d; മിസ്ബായെയാണ് സ്‌കൂളില്&#x200d; വച്ച് അധ്യാപകന്&#x200d; മര്&#x200d;ദിച്ചത്. കുട്ടി നിലവില്&#x200d; ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. സ്‌കൂളിലെ അധ്യാപകന്&#x200d; സന്തോഷിനെതിരെയാണ് പരാതി. പരീക്ഷയ്ക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിനാണ് അധ്യാപകന്&#x200d; മര്&#x200d;ദിച്ചതെന്ന് അഞ്ചാം ക്ലാസുകാരന്&#x200d; പറഞ്ഞു. കുട്ടിയെ ഇടിക്കുകയും കൈയില്&#x200d; പിച്ചുകയും ചെയ്തുവെന്ന് മൊഴിയിലുണ്ട്. കൈയുടെ തോളിലാണ് അടിയേറ്റതെന്നും കുട്ടി വ്യക്തമാക്കി. </p>
<p>ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി &#8216;എന്തിനാണ് ഇടിച്ചത്‌ എന്ന് ചോദിച്ചതിന് &#8216;നിനക്ക് എന്താ കാര്യം&#8217; എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും കുട്ടി പറഞ്ഞു. അടിച്ചതിന് ശേഷം ക്ലാസിന് പുറത്തേക്ക് പോകാന്&#x200d; അനുവദിച്ചില്ലെന്നും കുട്ടി മൊഴി നല്&#x200d;കി. മകന്&#x200d; വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് കുട്ടിയുടെ അമ്മ ഷക്കീല പറഞ്ഞു. കുട്ടിയുടെ തോളിലെ എല്ലിന് പൊട്ടലുണ്ടെന്നും അവര്&#x200d; വ്യക്തമാക്കി. സംഭവം നടന്ന ദിവസം വൈകിട്ട് അധ്യാപകന്&#x200d; വീട്ടിലേക്ക് വിളിച്ച് സംഭവിച്ചതെല്ലാം സമ്മതിച്ചതായും അമ്മ പറഞ്ഞു. അധ്യാപകന്റെ നടപടി ഗുണ്ടായിസമാണെന്നും ഷക്കീല ആരോപിച്ചു. </p>
<p>അതേസമയം, സംഭവത്തില്&#x200d; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്&#x200d; മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്&#x200d; അധ്യാപകന്&#x200d; കുട്ടിയെ മര്&#x200d;ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദ്യം സസ്‌പെന്&#x200d;ഷന്&#x200d; അടക്കമുള്ള നടപടികള്&#x200d; സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. അധ്യാപകനെതിരെ നടപടി വേണമെന്ന് സ്‌കൂള്&#x200d; പിടിഎയും ആവശ്യപ്പെട്ടു. വിഷയം അറിയിച്ച് അധ്യാപകനെ വിളിച്ചപ്പോള്&#x200d; ദാഷ്ട്യത്തോടെ പെരുമാറിയെന്ന് പിടിഎ പ്രസിഡന്റ് ഒ. എ. ഹാരീസ് മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്&#x200d; ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/5th-grader-beaten-up-teacher-assaulted-for-saying-he-didnt-hear-question-during-the-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകക്ക് നേരെ സീനിയര്‍ അഭിഭാഷകന്റെ ക്രൂര മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/a-senior-lawyer-brutally-assaulted-a-junior-lawyer-in-the-vanjiur-court.html</link>
					<comments>https://www.chandrikadaily.com/a-senior-lawyer-brutally-assaulted-a-junior-lawyer-in-the-vanjiur-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 May 2025 10:50:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[brutally]]></category>
		<category><![CDATA[junior lawyer]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[senior lawyer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341173</guid>

					<description><![CDATA[അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>വഞ്ചിയൂര്&#x200d; കോടതിയില്&#x200d; ജൂനിയര്&#x200d; അഭിഭാഷകയ്ക്ക് നേരെ ക്രൂര മര്&#x200d;ദ്ദനം. യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റു. ജൂനിയര്&#x200d; അഭിഭാഷക ശ്യാമിലിക്കാണ് പരിക്കേറ്റത്. സീനിയര്&#x200d; അഭിഭാഷകന്&#x200d; ബെയ്ലിനാണ് യുവതിയെ മര്&#x200d;ദ്ദിച്ചത്. അഭിഭാഷകന്&#x200d; മോപ് സ്റ്റിക് കൊണ്ട് മര്&#x200d;ദ്ദിച്ചതായി യുവതി പറഞ്ഞു.</p>
<p>ഇതിന് മുമ്പും സമാന രീതിയില്&#x200d; അഭിഭാഷകന്&#x200d; പെരുമാറിയിട്ടുണ്ട്. ഇന്ന് അടിച്ച ശേഷം തറയില്&#x200d; തള്ളിയിട്ടു. എല്ലാവരും നോക്കി നില്&#x200d;ക്കെയാണ് സംഭവം. ഇതിന് മുമ്പും മുഖത്ത് അടിച്ചു. അന്ന് അത് കാര്യമാക്കിയില്ല. പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകും- ശ്യാമിലി അറിയിച്ചു.<br />
യുവതി ഇപ്പോള്&#x200d; ജനറല്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-senior-lawyer-brutally-assaulted-a-junior-lawyer-in-the-vanjiur-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡീഷയില്&#x200d; മതപരിവര്&#x200d;ത്തനം ആരോപിച്ച് ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് ആക്രമിച്ച സംഭവം; നാലു പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/in-odisha-tribal-women-were-tied-up-and-assaulted-for-allegedly-converting-four-people-were-arrested.html</link>
					<comments>https://www.chandrikadaily.com/in-odisha-tribal-women-were-tied-up-and-assaulted-for-allegedly-converting-four-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Jan 2025 07:30:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[odisha]]></category>
		<category><![CDATA[tribal women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324321</guid>

					<description><![CDATA[ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ രണ്ട് ആദിവാസി സ്ത്രീകളെ ഒരു സംഘം ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒഡീഷയിലെ ബാലസോർ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.  രണ്ട് ആദിവാസി സ്ത്രീകൾ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.</p>
<p>നാൽപ്പത് വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാംബർ ബിസ്വാൾ, പ്രശാന്ത കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകളെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സ്ത്രീകൾക്കെതിരെയും ഒന്ന് ആളുകൾക്ക് എതിരെയുമാണ്. ചൊവ്വാഴ്ച അറസ്റ്റിലായവരിൽ സ്ത്രീകൾക്കെതിരെ ഫയൽ ചെയ്ത കൗണ്ടർ കേസിലെ പരാതിക്കാരനായ ബാദൽ കുമാർ പാണ്ഡയും ഉൾപ്പെടുന്നു.</p>
<p>ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലസോറിലെ നീലഗിരി പ്രദേശത്തെ ബാദൽ കുമാർ പാണ്ഡയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് കേസ്.  രണ്ടാമത്തെ കേസ് 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ബി.എൻ.എസ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-odisha-tribal-women-were-tied-up-and-assaulted-for-allegedly-converting-four-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം</title>
		<link>https://www.chandrikadaily.com/1incident-of-journalists-being-assaulted-investigation-against-suresh-gopi.html</link>
					<comments>https://www.chandrikadaily.com/1incident-of-journalists-being-assaulted-investigation-against-suresh-gopi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Aug 2024 14:27:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sureshgopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307767</guid>

					<description><![CDATA[മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്&#x200d;ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.]]></description>
										<content:encoded><![CDATA[<p>കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്&#x200d;ത്തകരെ തള്ളിമാറ്റിയ നടപടിയില്&#x200d; അന്വേഷണം. അനില്&#x200d; അക്കരയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. തൃശൂര്&#x200d; എസിപി നാളെ അനില്&#x200d; അക്കരയുടെ മൊഴിയെടുക്കും. മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്&#x200d;ത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.</p>
<p>ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.</p>
<p>പ്രതികരിക്കാന്&#x200d; സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്&#x200d;ത്തകരെ തള്ളി മാറ്റി. &#8216;എന്റെ വഴി എന്റെ അവകാശമാണ്&#8217;. എന്ന് പറഞ്ഞ് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്&#x200d; കയറിപ്പോകുയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1incident-of-journalists-being-assaulted-investigation-against-suresh-gopi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹന പരിശോധനയ്ക്കിടെ വിദ്യാര്&#x200d;ത്ഥിയെ ആളുമാറി മര്&#x200d;ദ്ദിച്ചു; പൊലീസിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/student-assaulted-during-vehicle-inspection-complaint-against-the-police.html</link>
					<comments>https://www.chandrikadaily.com/student-assaulted-during-vehicle-inspection-complaint-against-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Aug 2024 14:06:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307114</guid>

					<description><![CDATA[ഓങ്ങല്ലൂര്&#x200d; പാറപ്പുറം സ്വദേശി മുസ്തഫയുടെ മകന്&#x200d; ത്വാഹ(16)യ്ക്കാണ് മര്&#x200d;ദ്ദനമേറ്റത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വിദ്യാര്&#x200d;ത്ഥിയെ പൊലീസ് ആളുമാറി മര്&#x200d;ദ്ദിച്ചെന്ന് പരാതി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. ഓങ്ങല്ലൂര്&#x200d; പാറപ്പുറം സ്വദേശി മുസ്തഫയുടെ മകന്&#x200d; ത്വാഹ(16)യ്ക്കാണ് മര്&#x200d;ദ്ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു മര്&#x200d;ദ്ദനം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കുട്ടി പട്ടാമ്പി താലൂക്ക് ആശുപത്രിയില്&#x200d; ചികിത്സ തേടി. കുട്ടിക്ക് ഗുരുതരമായ പരിക്കുകള്&#x200d; ഉണ്ടെന്നാണ് വീട്ടുകാര്&#x200d; പറയുന്നത്. വീട്ടുകാര്&#x200d; പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്&#x200d;കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്&#x200d;ച്ചെ വീട്ടില്&#x200d; കയറി വന്ന് പൊലീസ് കുട്ടിയെ മര്&#x200d;ദ്ദിക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ പരാതി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-assaulted-during-vehicle-inspection-complaint-against-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ വച്ച് ക്രിമിനൽ കേസ് പ്രതി വെട്ടിപരിക്കേൽപ്പിച്ചു</title>
		<link>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html</link>
					<comments>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Nov 2023 04:33:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283650</guid>

					<description><![CDATA[അയിരൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്&#x200d; ചാര്&#x200d;ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്&#x200d; കയറി നിരവധി കേസുകളില്&#x200d; പ്രതിയായ ആള്&#x200d; വെട്ടി പരിക്കേല്&#x200d;പ്പിച്ചു. അയിരൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്&#x200d; ചാര്&#x200d;ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.</p>
<p>വര്&#x200d;ക്കല അയിരൂര്&#x200d; പൊലീസ് സ്റ്റേഷന് അകത്തു വച്ചാണ് വേട്ടേറ്റത്. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ചാവര്&#x200d;കോട് സ്വദേശി അനസ് ഖാനാണ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്നലെ രാത്രി 10:30 ന് ആണ് സംഭവം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതി ഹാളില്&#x200d; ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബെഞ്ച് ക്ലാര്&#x200d;ക്കിന് അതേ കോടതിയുടെ 23 വര്&#x200d;ഷം കഠിന തടവ്</title>
		<link>https://www.chandrikadaily.com/a-bench-clerk-who-sexually-assaulted-an-employee-in-the-court-hall-was-sentenced-to-23-years-rigorous-imprisonment-by-the-same-court.html</link>
					<comments>https://www.chandrikadaily.com/a-bench-clerk-who-sexually-assaulted-an-employee-in-the-court-hall-was-sentenced-to-23-years-rigorous-imprisonment-by-the-same-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 04:33:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[bench clerk]]></category>
		<category><![CDATA[court hall]]></category>
		<category><![CDATA[sexually]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279853</guid>

					<description><![CDATA[2016 ഫെബ്രുവരി 10 മുതല്&#x200d; മേയ് 24 വരെയുള്ള കാലയളവില്&#x200d; കോടതിഹാള്&#x200d;, ശൗചാലയം എന്നിവിടങ്ങളില്&#x200d; വച്ചായിരുന്നു ലൈംഗികപീഡനം]]></description>
										<content:encoded><![CDATA[<p>കോടതി ഹാളില്&#x200d; താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസില്&#x200d; പ്രതിയായ ബെഞ്ച് ക്ലാര്&#x200d;ക്കിന് 23 വര്&#x200d;ഷം കഠിനതടവും ഒന്നേമുക്കാല്&#x200d; ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യല്&#x200d; ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാര്&#x200d;ക്കായിരുന്ന മറ്റൂര്&#x200d; അച്ചാണ്ടിവീട്ടില്&#x200d; മാര്&#x200d;ട്ടിനെയാണ് (53) പറവൂര്&#x200d; അഡീഷണല്&#x200d; ജില്ലാകോടതി ശിക്ഷിച്ചത്.</p>
<p>ഇതേ കോടതിയിലെ താല്&#x200d;ക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 2016 ഫെബ്രുവരി 10 മുതല്&#x200d; മേയ് 24 വരെയുള്ള കാലയളവില്&#x200d; കോടതിഹാള്&#x200d;, ശൗചാലയം എന്നിവിടങ്ങളില്&#x200d; വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാര്&#x200d;ക്കായതും കേസിനെ ശ്രദ്ധേയമാക്കി.</p>
<p>പ്രതിയുടെ പീഡനം കാരണം മാനസികനില തകരാറിലായ യുവതി ഭര്&#x200d;ത്താവിനോട് കാര്യംപറഞ്ഞു. ഭര്&#x200d;ത്താവ് യുവതിയെ കൗണ്&#x200d;സലിംഗിന് വിധേയയാക്കിയശേഷം ആലുവ ഈസ്റ്റ് പൊലീസില്&#x200d; പരാതി നല്&#x200d;കി. ആലുവ ഈസ്റ്റ് സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറായിരുന്ന ടി ജി വിജയന്റെ നേതൃത്വത്തില്&#x200d; അന്വേഷണം നടത്തി കുറ്റപത്രം സമര്&#x200d;പ്പിച്ചു. നേരത്തെ വകുപ്പുതല അന്വേഷണം നടത്തി മാര്&#x200d;ട്ടിനെ ജോലിയില്&#x200d;നിന്ന് പിരിച്ചുവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-bench-clerk-who-sexually-assaulted-an-employee-in-the-court-hall-was-sentenced-to-23-years-rigorous-imprisonment-by-the-same-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയര്&#x200d; ഇന്ത്യ വിമാനത്തില്&#x200d; ക്യാബിന്&#x200d; ക്രൂവിന് യാത്രക്കാരന്റെ മര്&#x200d;ദ്ദനം</title>
		<link>https://www.chandrikadaily.com/passenger-assaulted-by-cabin-crew-on-air-india-flight.html</link>
					<comments>https://www.chandrikadaily.com/passenger-assaulted-by-cabin-crew-on-air-india-flight.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 May 2023 14:13:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[passenger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256784</guid>

					<description><![CDATA[എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ  യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി എയർലൈൻ വക്താവ് അറിയിച്ചു. ആദ്യം ക്യാബിൻ ക്രൂ ജീവനക്കാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷവും യാത്രക്കാരൻ പ്രകോപനം തുടർന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി [&#8230;]]]></description>
										<content:encoded><![CDATA[<p>എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനം. യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ  യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും ഡൽഹിയിലേക്ക് വന്ന എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി എയർലൈൻ വക്താവ് അറിയിച്ചു.</p>
<p>ആദ്യം ക്യാബിൻ ക്രൂ ജീവനക്കാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശേഷവും യാത്രക്കാരൻ പ്രകോപനം തുടർന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി എയർ ഇന്ത്യ വക്താവ് പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passenger-assaulted-by-cabin-crew-on-air-india-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് മുസ്ലിം പണ്ഡിത്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html</link>
					<comments>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Nov 2017 14:44:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[three muslim cleric]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55735</guid>

					<description><![CDATA[&#160; ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. എന്തിനാണ് സല്‍വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം. രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്തായിരുന്നു ആരുപോരടങ്ങുന്ന സംഘം വന്ന് പുറത്തേക്കുള്ള വാതില്‍ കുറ്റിയിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങുന്നത്. ഐസ് പൊട്ടിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആഴത്തിലുള്ള മുറിവേറ്റ മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിനു പുറത്തേക്കെറിഞ്ഞോ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഡല്&#x200d;ഹിയില്&#x200d; നിന്നും ഉത്തര്&#x200d;പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്&#x200d;ക്ക് ട്രെയിനില്&#x200d; ക്രൂര മര്&#x200d;ദ്ദനം. എന്തിനാണ് സല്&#x200d;വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം.</p>
<p>രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും അടുത്ത സ്റ്റേഷനില്&#x200d; ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്തായിരുന്നു ആരുപോരടങ്ങുന്ന സംഘം വന്ന് പുറത്തേക്കുള്ള വാതില്&#x200d; കുറ്റിയിട്ട് മര്&#x200d;ദ്ദിക്കാന്&#x200d; തുടങ്ങുന്നത്. ഐസ് പൊട്ടിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്&#x200d;ദ്ദനം.</p>
<p>ആഴത്തിലുള്ള മുറിവേറ്റ മൂന്നു പേരേയും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d; ട്രെയിനിനു പുറത്തേക്കെറിഞ്ഞോ എന്ന കാര്യത്തില്&#x200d; പോലീസിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല. അക്രമത്തിന് പിന്നില്&#x200d; എന്തെങ്കിലും സാമുദായിക താല്&#x200d;പര്യങ്ങള്&#x200d; ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇസ്‌റാര്&#x200d; അക്രമികളോട് ചോദിച്ചെങ്കിലും അവര്&#x200d; അക്രമം തുടര്&#x200d;ന്നു കൊണ്ടേയിരിക്കുകയായിരുന്നു. അതിനിടയിലാണ് ഒരു അക്രമി എന്തിനാണ് റുമ്മാല്&#x200d; ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചത്. കഫിയ്യയും റുമ്മാലും മുസ്ലിം പണ്ഡിതന്മാരുപോയിഗിക്കുന്ന ഒരു തരം തുണിയാണ്. ഇതുപോലെ മുമ്പൊരിക്കലും അനുഭവമുണ്ടായിട്ടില്ലെന്നു ഇസ്‌റാര്&#x200d; സാക്ഷ്യപ്പെടുത്തുന്നു.<br />
അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്ന് മുതിര്&#x200d;ന്ന പോലീസുദ്യോഗസ്ഥന്&#x200d; പ്രകാശ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
