<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>assembly &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/assembly/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Jan 2025 03:00:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>assembly &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും</title>
		<link>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html</link>
					<comments>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 20 Jan 2025 03:00:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[kerala niyamasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326449</guid>

					<description><![CDATA[സംസ്ഥാനത്തെ സഹായിക്കാത്തതില്&#x200d; കാര്യമായ വിമര്&#x200d;ശനങ്ങള്&#x200d; നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഇല്ലാത്തത് പ്രതിപക്ഷം സഭയില്&#x200d; ഉയര്&#x200d;ത്തും]]></description>
										<content:encoded><![CDATA[<p>കേരളാ നിയമസഭയുടെ സമ്മേളനം ഇന്ന് പുനരാരംഭിക്കും. കേന്ദ്രസര്&#x200d;ക്കാരിനെതിരെ സംസ്ഥാനത്തെ സഹായിക്കാത്തതില്&#x200d; കാര്യമായ വിമര്&#x200d;ശനങ്ങള്&#x200d; നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഇല്ലാത്തത് പ്രതിപക്ഷം സഭയില്&#x200d; ഉയര്&#x200d;ത്തും. അന്തരിച്ച മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്ങിന് അന്തിമോപചാരം അര്&#x200d;പ്പിച്ച് സഭ ഇന്ന് പിരിയും. നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്&#x200d;ച്ച നാളെ ആരംഭിക്കും.</p>
<p>ഫെബ്രുവരി ഏഴിനാണ് ഈ വര്&#x200d;ഷത്തെ ബജറ്റ് അവതരണം. പാലക്കാട് ബ്രൂവറി അനുവദിച്ചത്, പി.വി അന്&#x200d;വറിന്റെ രാജി ,പെരിയാ കേസ് വിധി,വന നിയമഭേദഗതിയിലെ സര്&#x200d;ക്കാരിന്റെ പിന്മാറ്റം, വയനാട് ഡിസിസി ട്രഷറര്&#x200d; എന്&#x200d;.എം വിജയന്റെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്&#x200d; നാളെ മുതല്&#x200d; സഭയില്&#x200d; ചര്&#x200d;ച്ചയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thirteenth-session-of-kerala-legislative-assembly-will-resume-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ സമ്മേളനങ്ങള്&#x200d;ക്ക് ഇന്ന് തുടക്കം</title>
		<link>https://www.chandrikadaily.com/assembly-sessions-begin-today.html</link>
					<comments>https://www.chandrikadaily.com/assembly-sessions-begin-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 17 Jan 2025 01:57:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[niyamasabha]]></category>
		<category><![CDATA[niyamasabhasession]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326005</guid>

					<description><![CDATA[ഇന്നു മുതല്&#x200d; മാര്&#x200d;ച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്]]></description>
										<content:encoded><![CDATA[<p>പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഗവര്&#x200d;ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. ഇന്നു മുതല്&#x200d; മാര്&#x200d;ച്ച് 28 വരെ 27 ദിവസമാണ് സഭ ചേരുന്നത്. ജനുവരി 20, 21, 22 തീയതികളില്&#x200d; നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചര്&#x200d;ച്ചയും ഫെബ്രുവരി ഏഴിന് ഈ വര്&#x200d;ഷത്തെ ബജറ്റ് അവതരണവും നടക്കും.</p>
<p>വയനാട് ദുരന്തത്തില്&#x200d; സഹായം നല്&#x200d;കാത്ത കേന്ദ്ര നിലപാട് അടക്കമുള്ളവയ്‌ക്കെതിരായ വിമര്&#x200d;ശനങ്ങള്&#x200d;, സര്&#x200d;വകലാശാലകളില്&#x200d; ചാന്&#x200d;സിലര്&#x200d;മാര്&#x200d;ക്ക് കൂടുതല്&#x200d; അധികാരം നല്&#x200d;കുന്ന യുജിസിയുടെ മാര്&#x200d;ഗം നിര്&#x200d;ദേശം തുടങ്ങിയവ നയ പ്രഖ്യാപന പ്രസംഗത്തില്&#x200d; ഉണ്ടെന്നാണ് സൂചന. കേരള നിയമസഭയിലെ പുതിയ ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര വിശ്വനാഥ് അര്&#x200d;ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്.</p>
<p>പി വി അന്&#x200d;വറിന്റെ രാജി, പെരിയ കേസ് വിധി,വന നിയമ ഭേദഗതിയില്&#x200d; സര്&#x200d;ക്കാരിന്റെ പിന്മാറ്റം, വയനാട് ഡിസിസി ട്രഷറര്&#x200d; എന്&#x200d; എം വിജയന്റെ ആത്മഹത്യ , ബ്രൂവറി അനുവദിക്കല്&#x200d; തുടങ്ങിയവ സഭയില്&#x200d; ചര്&#x200d;ച്ചയ്ക്ക് വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assembly-sessions-begin-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്&#x200d; പ്രമേയം പാസാക്കി</title>
		<link>https://www.chandrikadaily.com/kerala-against-one-country-one-election-the-resolution-was-passed-in-the-assembly.html</link>
					<comments>https://www.chandrikadaily.com/kerala-against-one-country-one-election-the-resolution-was-passed-in-the-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 10 Oct 2024 10:22:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[One Nation One Election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312896</guid>

					<description><![CDATA[ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്&#x200d;ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്&#x200d;കിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ &#8216;ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്&#8217; സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്&#x200d; പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്&#x200d;സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്&#x200d;ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്&#x200d; ജനങ്ങള്&#x200d;ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്&#x200d;ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്&#x200d;കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്&#x200d; മുന്&#x200d; രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്&#x200d; ഒരുമിച്ച് നടപ്പിലാക്കാന്&#x200d; ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്&#x200d;ക്കാര്&#x200d; സമിതിക്ക് രൂപം നല്&#x200d;കിയത്. 2029 ല്&#x200d; ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്&#x200d;ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാല്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലപാടിനെതിരെ പതിനഞ്ച് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p>തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്&#x200d;ക്കാരുകളുടെ അധികാരത്തിന്&#x200d; മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്&#x200d; നിഴലിച്ചു നില്&#x200d;ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-against-one-country-one-election-the-resolution-was-passed-in-the-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നിയമസഭയില്&#x200d; ആയുധമാക്കാന്&#x200d; പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/satheeshanopposition-to-weaponize-chief-ministers-controversial-interview-in-assembly.html</link>
					<comments>https://www.chandrikadaily.com/satheeshanopposition-to-weaponize-chief-ministers-controversial-interview-in-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 07 Oct 2024 02:03:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[weaponize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312349</guid>

					<description><![CDATA[അഭിമുഖത്തില്&#x200d; പി ആര്&#x200d; കമ്പനി കെയ്സന്റെ ഇടപെടല്&#x200d; സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.]]></description>
										<content:encoded><![CDATA[<p>നിയമസഭയില്&#x200d; സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കാന്&#x200d; തയ്യാറെടുത്ത് പ്രതിപക്ഷം.. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയില്&#x200d; ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമര്&#x200d;ശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. അഭിമുഖത്തില്&#x200d; പി ആര്&#x200d; കമ്പനി കെയ്സന്റെ ഇടപെടല്&#x200d; സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.</p>
<p>നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അന്&#x200d;വര്&#x200d; ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്&#x200d; അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് വിവാദം, എഡിജിപി-ആര്&#x200d;എസ്എസ് കൂടിക്കാഴ്ച ഉള്&#x200d;പ്പെടെയുള്ള ചോദ്യങ്ങളും നീക്കം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്&#x200d; ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു.</p>
<p>നിയമസഭയില്&#x200d; ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയില്&#x200d; നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്&#x200d;ക്ക് നിയമസഭയില്&#x200d; മറുപടി നല്&#x200d;കേണ്ടതില്ല. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്&#x200d;ക്ക് സഭയില്&#x200d; മുഖ്യമന്ത്രി മറുപടി നല്&#x200d;കും.</p>
<p>അതിനിടെ രാവിലെ എട്ടിന് യുഡിഎഫ് പാര്&#x200d;ലമെന്റി പാര്&#x200d;ട്ടിയോഗം നിയമസഭയില്&#x200d; പ്രതിപക്ഷ നേതാവിന്റെ ഓഫീസില്&#x200d; ചേരും. വരും ദിവസങ്ങളില്&#x200d; സഭയില്&#x200d; സ്വീകരിക്കേണ്ട നിലപാടുകള്&#x200d; യോഗത്തില്&#x200d; തീരുമാനിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satheeshanopposition-to-weaponize-chief-ministers-controversial-interview-in-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും</title>
		<link>https://www.chandrikadaily.com/rahul-gandhi-will-release-siti-hajis-assembly-speeches.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-will-release-siti-hajis-assembly-speeches.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Nov 2023 10:24:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Siti Haji]]></category>
		<category><![CDATA[speeches]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284252</guid>

					<description><![CDATA[സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്ലിംലീഗിന്റെ സമുന്നത നേതാവും കേരള നിയമസഭാംഗവും ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പുറത്തിറങ്ങുന്നു. സീതി ഹാജി, നിലപാടുകളുടെ നേതാവ് എന്ന ശീർഷകത്തിൽ മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2023 നവംബർ 29 ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.</p>
<p>മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന പ്രകാശന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യകോപ്പി ഏറ്റുവാങ്ങും. പി.കെ ബഷീർ എം.എൽ.എ സ്വാഗതം ആശംസിക്കും. മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ആമുഖ പ്രഭാഷണവും നിഷ പുരുഷോത്തമൻ പുസ്തക പരിചയവും നിർവ്വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള രാഹുൽ ഗാന്ധിക്ക് ഉപഹാരം സമർപ്പിക്കും. ചടങ്ങിൽ ഇ.പി ജയരാജൻ, കെ.സി വേണുഗോപാൽ എം.പി, കെ. മുരളീധരൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. പി.എം.എ സലാം, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.</p>
<p>നർമത്തിൽ പൊതിഞ്ഞതും കുറിക്ക് കൊള്ളുന്നതുമായ സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം കേരള നിയമസഭയിൽ പോരാട്ടം നടത്തി. സ്വതസിദ്ധമായ ഏറനാടൻ ശൈലിയിൽ ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. ആ പ്രസംഗങ്ങൾ തനിമ ചോരാതെ തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.കെ ബഷീർ എം.എൽ.എ, എം.സി മായിൻ ഹാജി, എം.വി സിദ്ദീഖ് മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.</p>
<p><strong>സീതി ഹാജി</strong></p>
<p>1932 ഓഗസ്റ്റ് 16ന് ജനിച്ച സീതി ഹാജി കുട്ടിക്കാലത്ത് തന്നെ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഏറനാട് താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ചന്ദ്രിക ഡയരക്ടറായിരുന്നു. 1977, 1980, 1982, 1987 വർഷങ്ങളിൽ കൊണ്ടോട്ടിയിൽനിന്നും 1991ൽ താനൂരിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം കേരള നിയമസഭയിൽ ചീഫ് വിപ്പായിരിക്കെ 1991 ഡിസംബർ അഞ്ചിന് നിര്യാതനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-will-release-siti-hajis-assembly-speeches.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ; അടിയന്തര പ്രമേയം നിയമസഭ  ചർച്ച ചെയ്യും</title>
		<link>https://www.chandrikadaily.com/kerala-financial-crisis-assembly.html</link>
					<comments>https://www.chandrikadaily.com/kerala-financial-crisis-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 13 Sep 2023 05:10:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274273</guid>

					<description><![CDATA[പ്രതിപക്ഷത്തു നിന്നും റോജി എം ജോൺ എം.എൽ.എ യാണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും, സാമൂഹിക ക്ഷേമ പദ്ധതികളെയും ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ഇന്ന് സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയായിരിക്കും ചർച്ച. പ്രതിപക്ഷത്തു നിന്നും റോജി എം ജോൺ എം.എൽ.എ യാണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-financial-crisis-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചുപിടിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/aakarnataka-congress.html</link>
					<comments>https://www.chandrikadaily.com/aakarnataka-congress.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 02 May 2023 07:09:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251142</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. സീതാരാമയ്യ, ഡി. ശിവകുമാര്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു.]]></description>
										<content:encoded><![CDATA[<div class="xdj266r x11i5rnm xat24cr x1mh8g0r x1vvkbs x126k92a">
<div dir="auto">കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചു പിടിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കോണ്&#x200d;ഗ്രസ് പ്രകടനപത്രിക പ്രകാശനച്ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക കോൺഗ്രസ്‌ തിരിച്ചു പിടിക്കാൻ പോകുകയാണ്.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിലുണ്ട്. മല്ലികാർജുൻ ഖാർഗെ, ഡി. കെ. ശിവകുമാർ എന്നിവരോടൊപ്പം ഇന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളിലെ വ്യത്യസ്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി. വലിയ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചത് . ഡി കെ യുടെ നേതൃത്വത്തിൽ നടക്കുന്ന പഴുതടച്ചുള്ള ശക്തമായ പ്രവർത്തനങ്ങളുടെ ഒരു അലയൊലി ഓരോ പ്രചാരണ പരിപാടികളിലും തെളിഞ്ഞു കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനെ ആകെത്തുക വിലയിരുത്തുമ്പോഴും ഒരു കോൺഗ്രസ്സ് തരംഗം അനുഭവിക്കാനാകുന്നത് ആവേശമുണ്ടാക്കുന്നു. രാജ്യത്തെ മതേതര വിശ്വാസികളുടെ പ്രതീക്ഷകൾക്ക് നിറം നൽകി കർണാടക കോൺഗ്രസ്സ് തിരിച്ചു പിടിക്കുക തന്നെ ചെയ്യും.</div>
<div dir="auto">കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. സിദ്ധരാമയ്യ, മുന്&#x200d;കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം,ഡി. ശിവകുമാര്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aakarnataka-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ സംഘർഷം: സച്ചിൻ ദേവ് എം.എൽ.എ ക്കെതിരെ കെ കെ രമ എം.എൽ.എ സൈബർ സെല്ലിന് പരാതി നൽകി</title>
		<link>https://www.chandrikadaily.com/kkremamlasachindevmla.html</link>
					<comments>https://www.chandrikadaily.com/kkremamlasachindevmla.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 18 Mar 2023 05:38:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[kkrema]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243166</guid>

					<description><![CDATA[സമൂഹ മാധ്യമങ്ങളിലെ
സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം.എൽ.എ ക്കെതിരെ കെ കെ രമ എം.എൽ.എ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. തനിക്കെതിരെ വ്യാജ പ്രചരണം നടത്തി സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.കെ.രമയുടെ പരാതി.<br />
കാര്യങ്ങൾ നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്തത്.തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്നും വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കെ.കെ.രമ പരാതിയിൽ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലെ<br />
സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kkremamlasachindevmla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്നും കലുഷിതമായി സഭ.നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/speakerudftoday.html</link>
					<comments>https://www.chandrikadaily.com/speakerudftoday.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 16 Mar 2023 05:16:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[news]]></category>
		<category><![CDATA[speaker]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242881</guid>

					<description><![CDATA[തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇന്നലെയുണ്ടായ സംഭവങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.</p>
<p>സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ സഭയിൽ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രധിഷേധിച്ചു തുടങ്ങിയത്.തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>ഇന്നലെ നടന്ന സംഘർഷം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നും സ്പീക്കർ പറഞ്ഞത്തിനോട് പ്രതിപക്ഷ നേതാവ് യോജിച്ചു. ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിച്ചു നടപടി എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. പിന്നീട് ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/speakerudftoday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിക്കളമല്ല നിയമസഭഎന്ന ഓര്&#x200d;മ വേണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html</link>
					<comments>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Mar 2023 15:28:59 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assembly]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kerala legislative assembly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240536</guid>

					<description><![CDATA[ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്&#x200d; ചര്&#x200d;ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്&#x200d;കിയ മാത്യു കുഴല്&#x200d;നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ആക്രമിക്കുന്നതാണ് സഭയില്&#x200d; കണ്ടത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തില്&#x200d; നിയമനിര്&#x200d;മാണ സഭയടക്കമുള്ള സംവിധാനങ്ങള്&#x200d; നിലനിന്നിരുന്നു. കേരളത്തിന്റെ തെക്കന്&#x200d; പ്രദേശങ്ങള്&#x200d; ഭരിച്ചിരുന്ന തിരുവിതാംകൂര്&#x200d; മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടത്. നിയമനിര്&#x200d;മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല.</p>
<p>സാങ്കേതികാര്&#x200d;ത്ഥത്തില്&#x200d; നിയമ സഭക്കുള്ളില്&#x200d; നടക്കുന്ന ചര്&#x200d;ച്ചകളെല്ലാം നിയമനിര്&#x200d;മാണവുമായി ബന്ധപ്പെട്ടതാണ്. ജന പ്രതിനിധി സഭ എന്ന നിലയില്&#x200d; സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചര്&#x200d;ച്ചാവിഷയമാകുന്നു. എന്നാല്&#x200d; അടുത്തിടെ കാര്യങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് പറഞ്ഞാല്&#x200d; കുറ്റപ്പെടുത്താനാകില്ല. കളിക്കളങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന വെല്ലുവിളികളും വീമ്പുപറച്ചിലും പോര്&#x200d;വിളികളുമൊക്കെയാണ് ഭരണകക്ഷി അംഗങ്ങളില്&#x200d; നിന്നുണ്ടാകുന്നത്. ഭരണകക്ഷി അംഗങ്ങള്&#x200d;തന്നെ സഭ മുടക്കുന്ന കാഴ്ചയും ഇന്നലെ കാണാനായി. സ്പീക്കര്&#x200d; എ.എന്&#x200d; ഷംസീറിന് ഭരണകക്ഷി അംഗങ്ങളെ ശകാരിക്കേണ്ടിവന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇപ്പോഴത്തെ ഭരണകക്ഷി അംഗങ്ങള്&#x200d; പ്രതിപക്ഷമായിരുന്നപ്പോള്&#x200d; സഭ തന്നെ തല്ലിപ്പൊളിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അതിനാല്&#x200d; അവരില്&#x200d;നിന്ന് മാന്യത കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.</p>
<p>ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്&#x200d; ചര്&#x200d;ച്ച നടക്കവേയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; സഭ തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായത്. പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് നല്&#x200d;കിയ മാത്യു കുഴല്&#x200d;നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ആക്രമിക്കുന്നതാണ് സഭയില്&#x200d; കണ്ടത്. അടിയന്തര പ്രമേയ നോട്ടീസില്&#x200d; പതിവില്ലാത്ത തരത്തില്&#x200d; മുഖ്യമന്ത്രി സഭയില്&#x200d; എഴുന്നേറ്റ് മൂന്നുതവണയാണ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയുടെ പാത പിന്തുടര്&#x200d;ന്ന് മറ്റു മന്ത്രിമാരും രംഗത്തെത്തി. ഇതേതുടര്&#x200d;ന്ന് രൂപപ്പെട്ട ബഹളത്തെതുടര്&#x200d;ന്ന് സഭ നിര്&#x200d;ത്തിവെക്കുകയായിരുന്നു.</p>
<p>&#8216;മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്നും ഇതിന്റെ നാള്&#x200d;വഴികള്&#x200d; ഇഴകീറി പരിശോധിച്ചാല്&#x200d; ബന്ധം വ്യക്തമാകും. ശിവശങ്കറിന് സ്വപ്‌ന സുരേഷ് അയച്ച വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നിട്ടുണ്ടെന്നും, യു.എ.ഇ കോണ്&#x200d;സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്&#x200d; ഏര്&#x200d;പ്പെടാന്&#x200d; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്&#x200d; പറയുന്നത്. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്&#x200d; സ്വപ്‌നയോട് പറയുന്നത്. തെറ്റാണെങ്കില്&#x200d; നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം.</p>
<p>2019 ജൂലൈയിലെ ഇ.ഡി റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; കോണ്&#x200d;സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്‌നയും മുഖ്യമന്ത്രിയുമായി ക്ലിഫ്ഹൗസില്&#x200d; ചര്&#x200d;ച്ച നടത്തിയെന്ന് പറയുന്നുണ്ട്&#8217; ഇക്കാര്യം മാത്യു കുഴല്&#x200d;നാടന്&#x200d; വ്യക്തമാക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്&#x200d;ത്തുന്ന സര്&#x200d;ക്കാര്&#x200d; നടപടി ചോദ്യംചെയ്ത പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞത് തൊട്ട് മുമ്പത്തെ ദിവസമാണ്. യുവജന സംഘടനാ നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കുകയും കരുതല്&#x200d; തടങ്കലിലാക്കുകയും ചെയ്തത് ചോദ്യംചെയ്ത് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ വീമ്പുപറച്ചില്&#x200d;. പഴയ വിജയനാണെങ്കില്&#x200d; താന്&#x200d; അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഹങ്കാരത്തോടെയുള്ള വെല്ലുവിളി.</p>
<p>അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കുമുന്നില്&#x200d; എന്തെല്ലാമോ ഒളിപ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഈ വെപ്രാളം കണ്ടാല്&#x200d; തോന്നുക. നേരായ വഴിയിലാണെങ്കില്&#x200d; അന്വേഷണത്തെ ഭയക്കേണ്ട യാതൊരാവശ്യവുമില്ല. മുഖ്യമന്ത്രി ഇങ്ങനെ വികാരം കൊള്ളേണ്ടതുമില്ല. ലൈഫ് മിഷന്&#x200d; അഴിമതിയില്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d;ക്കോ അതുമായി ബന്ധപ്പെട്ടവര്&#x200d;ക്കോ പങ്കില്ലെന്നും കാരറുകാര്&#x200d;ക്ക് മാത്രമാണ് പങ്കെന്നുമായിരുന്നു സര്&#x200d;ക്കാര്&#x200d; ആവര്&#x200d;ത്തിച്ചിരുന്നത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സി തന്നെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പ്രതി ചേര്&#x200d;ത്തതോടെ ഈ വാദത്തിന്റെ മുനയൊടിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ചതോടെ സര്&#x200d;ക്കാര്&#x200d; പരുങ്ങലിലായി. എന്നാല്&#x200d; ഇ.ഡിക്ക് കടന്നുവരാന്&#x200d; കഴിയാത്ത സ്ഥലമായ നിയമസഭാമന്ദിരത്തില്&#x200d; രവീന്ദ്രന് സുരക്ഷിത താവളമൊരുക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തത്.</p>
<p>രവീന്ദ്രനെ ചോദ്യംചെയ്താല്&#x200d; കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വെപ്രാളമത്രയും. മുഖ്യമന്ത്രിയുടെ അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറിയെ കേന്ദ്ര ഏജന്&#x200d;സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അസാധാരണമായ സംഭവമാണ്. ലൈഫ് മിഷന്റെ ചെയര്&#x200d;മാന്&#x200d; മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയും അഡീഷണല്&#x200d; പ്രൈവറ്റ് സെക്രട്ടറിയും അഴിമതിയുടെ സംശയനിഴലിലാണ്. ഇക്കാര്യം നിയമസഭയില്&#x200d; ചര്&#x200d;ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷേ അത് തടസപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി കാട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തിന് പറയാനുള്ളത് കേള്&#x200d;ക്കാനും സഹിഷ്ണുത കാണിക്കാനും ഭരണകക്ഷിക്കാര്&#x200d; തയാറാവണം. വമ്പത്തരങ്ങള്&#x200d; പറഞ്ഞും ഭീഷണിപ്പെടുത്തിയും എപ്പോഴും ഒളിച്ചോടാന്&#x200d; കഴിയുമെന്ന് കരുതേണ്ട.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-should-be-remembered-that-the-legislative-assembly-is-not-a-playground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
