<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#AssemblyElection2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/assemblyelection2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Aug 2025 16:34:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#AssemblyElection2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/yesterday-we-were-looking-for-the-cec-but-found-a-new-bjp-spokesperson-opposition-vs-election-commission.html</link>
					<comments>https://www.chandrikadaily.com/yesterday-we-were-looking-for-the-cec-but-found-a-new-bjp-spokesperson-opposition-vs-election-commission.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 18 Aug 2025 16:34:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350781</guid>

					<description><![CDATA[സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പറഞ്ഞു. കൂടാതെ &#8216;ബിജെപി വക്താവ്&#8217; പോലെ പ്രവര്&#x200d;ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.</p>
<p>വോട്ടര്&#x200d; പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്&#x200d;) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്&#x200d;ക്കും വോട്ടര്&#x200d; പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d;ക്കും മറുപടി നല്&#x200d;കുന്നതില്&#x200d; സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.</p>
<p>&#8216;ഭരണഘടന ഒരു സാധാരണ പൗരന് നല്&#x200d;കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;.. എന്നാല്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്&#x200d;ക്ക് CEC മറുപടി നല്&#x200d;കാതെ ഉത്തരവാദിത്തത്തില്&#x200d; നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്&#x200d; കഴിയും,&#8217; കോണ്&#x200d;ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്&#x200d;ക്ക് തൃപ്തികരമായ ഉത്തരം നല്&#x200d;കാന്&#x200d; അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yesterday-we-were-looking-for-the-cec-but-found-a-new-bjp-spokesperson-opposition-vs-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2017 ലെ സെര്&#x200d;ച്ച് വിവരങ്ങള്&#x200d; പുറത്തു വിട്ട് ഗൂഗിള്&#x200d; ഇന്ത്യ</title>
		<link>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html</link>
					<comments>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 10:38:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#Budget2017]]></category>
		<category><![CDATA[google]]></category>
		<category><![CDATA[iffk 2017]]></category>
		<category><![CDATA[ipl 2017]]></category>
		<category><![CDATA[isl 2017]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59578</guid>

					<description><![CDATA[കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പുതുവര്&#x200d;ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്&#x200d;ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്&#x200d; ഗൂഗിള്&#x200d; ഇന്ത്യ പുറത്തു വിട്ടു. മുന്&#x200d; നിരയില്&#x200d; നില്&#x200d;ക്കുന്ന പ്രവണതകള്&#x200d;, സെര്&#x200d;ച്ചുകള്&#x200d; എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്&#x200d; ഓണ്&#x200d;ലൈന്&#x200d; രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്&#x200d;പ്പര്യങ്ങള്&#x200d;, വലിയ സംഭവങ്ങള്&#x200d;, സജ്ജീവമായ പ്രവണതകള്&#x200d; എന്നിവ ഇതില്&#x200d; പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.</p>
<p>ഈ വര്&#x200d;ഷവും ബോളീവുഡും ക്രിക്കറ്റും ഈ രംഗത്തെപ്രധാന രണ്ടു വിഷയങ്ങളെന്ന സ്ഥാനത്തു തുടരുന്നുണ്ട്. നിരവധി ബോക്സോഫീസ് റെക്കോര്&#x200d;ഡുകള്&#x200d; ഭേദിച്ച ഇന്ത്യയിലെ ഏറ്റവും ചെലവു ചെയ്തു നിര്&#x200d;മിച്ച ചിത്രമായ വിവിധ ഭാഷകളിലുള്ള ബാഹുബലി 2 ദി കണ്&#x200d;ക്ലൂഷന്&#x200d; ഗൂഗിളില്&#x200d; ഈ വര്&#x200d;ഷത്തെ ട്രെന്&#x200d;ഡുകളുടെ കാര്യത്തില്&#x200d; ഏറ്റവും മുന്നിലെത്തിയതു സ്വാഭാവികം മാത്രം. ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗിനെക്കുറിച്ചുള്ള സെര്&#x200d;ച്ചുകളാണ് ഇതിനു പിന്നാലെയുള്ളത്.</p>
<p>ലൈവ് ക്രിക്കറ്റ് ആണ് മൂന്നാം സ്ഥാനത്തു നില്&#x200d;ക്കുന്നത്. ഏഴു ബോളീവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്&#x200d; ഇടം പിടിച്ചിട്ടുള്ളതെന്നും ഗൂഗിള്&#x200d; ഇന്ത്യയുടെ കണക്കുകള്&#x200d; സൂചിപ്പിക്കുന്നു. ബോളീവുഡ് ഗാനങ്ങളും വന്&#x200d; തോതില്&#x200d; സെര്&#x200d;ച്ചു ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>ഹവാ ഹവാ ആണ് ഈ വര്&#x200d;ഷം ഏറ്റവും കൂടുതല്&#x200d; തെരഞ്ഞ ഗാനം. മേരേ രക്ഷേ ഖ്വമാര്&#x200d; എന്ന സൂഫി ട്രാക്കാണ് ഇതിനു പിന്നില്&#x200d;. പാശ്ചാത്യ സംഗീതത്തിലുള്ള താല്&#x200d;പ്പര്യം നിലനില്&#x200d;ക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ലാറ്റിന്&#x200d; ഹിറ്റ് ആയ ഡെസ്പാസിറ്റോയ്ക്കായുള്ള തെരച്ചില്&#x200d;.</p>
<p>എന്റര്&#x200d;ടെയ്നര്&#x200d;മാരില്&#x200d; ഈ വര്&#x200d;ഷവും സണ്ണി ലിയോണ്&#x200d; തന്നെയാണ് മുന്നില്&#x200d;. ആര്&#x200d;ഷി ഖാന്&#x200d;, സപ്ന ചൗധരി, വിദ്യ വോക്സ് എന്നിവര്&#x200d; പിന്നാലെയുണ്ട്.</p>
<p>അഖിലേന്ത്യാ തലത്തിലെ വാര്&#x200d;ത്തകളുടെ കാര്യത്തില്&#x200d; സി.ബി.എസ്.ഇ. ഫലങ്ങള്&#x200d;, യു.പി. തെരഞ്ഞെടുപ്പ്, ജി.എസ്.ടി., ബജറ്റ് എന്നിവയാണ് മുന്നിലുള്ളത്. ആഗോള തലത്തില്&#x200d; ബിറ്റ്കോയിന്&#x200d; വിലയെക്കുറിച്ചും റാന്&#x200d;സംവെയറിനെക്കുറിച്ചുമാണ് കൂടുതല്&#x200d; അന്വേഷണങ്ങള്&#x200d; ഉണ്ടായത്. ലോക സുന്ദരി പട്ടം ലഭിച്ചത് സ്വാഭാവികമായും മാനുഷി ചില്ലറേയും കൂടുതല്&#x200d; ശ്രദ്ധേയയാക്കിയിട്ടുണ്ട്.</p>
<p>പ്രത്യേക കാര്യങ്ങള്&#x200d; എന്താണെന്നറിയാനുള്ള ചോദ്യങ്ങള്&#x200d; തെരഞ്ഞെവയുടെ കൂട്ടത്തില്&#x200d; ജി.എസ്.ടി, ബിറ്റ്കോയിന്&#x200d;, ജെല്ലിക്കെട്ട്, ബി.എസ്.3 വാഹനങ്ങള്&#x200d; എന്നിവയും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indians-more-confused-by-gst-than-by-bitcoins-reveal-google-trends-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഗ്രസിന് പ്രസക്തി നഷ്ടമായി; നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍</title>
		<link>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html</link>
					<comments>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Mar 2017 16:55:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22940</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം. ദേശീയ തലത്തില്‍ പാര്‍ട്ടി ചുരുങ്ങി വരികയാണ്. അതിനാല്‍ നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്&#x200d;ക്കു പിന്നാലെ കോണ്&#x200d;ഗ്രസില്&#x200d; നേതൃത്വത്തിനെതിരെ കലാപം. കോണ്&#x200d;ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്&#x200d; നഷ്ടമായെന്നും, നേതൃമാറ്റം ഉടന്&#x200d; വേണമെന്നും മുന്&#x200d; കേന്ദ്ര മന്ത്രി മണി ശങ്കര്&#x200d; അയ്യര്&#x200d;. ഗോവയില്&#x200d; വിശ്വാസ വോട്ടെടുപ്പില്&#x200d; ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം.</p>
<p>ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടി ചുരുങ്ങി വരികയാണ്. അതിനാല്&#x200d; നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്&#x200d; യുവാക്കള്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്&#x200d;ന്ന നേതാക്കളെ പ്രവര്&#x200d;ത്തക സമിതിയിലും ഉള്&#x200d;പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്&#x200d; പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ പരാജയം ഏറ്റുവാങ്ങിയതും മണിപ്പൂരിലും ഗോവയിലും അധികാരത്തിലെത്താന്&#x200d; കഴിയാത്തതും പാര്&#x200d;ട്ടിക്കുള്ളില്&#x200d; വലിയ വിമര്&#x200d;ശം ഉയര്&#x200d;ത്തുന്നുണ്ട്.</p>
<p>മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണത്തിലേറാന്&#x200d; കഴിയാത്തത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. സംഘടന രംഗത്ത് അഴിച്ചു പണിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വ്യക്താക്കിയിരുന്നു. ഈ വര്&#x200d;ഷം അവസാനം നിയമസഭകളിലേക്കും 2019ല്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്ന് പ്രാദേശിക നേതാക്കള്&#x200d; ഉയര്&#x200d;ന്നു വരേണ്ടത് കോണ്&#x200d;ഗ്രസിന് അത്യാവശ്യമാണെന്ന് വിദഗ്ധര്&#x200d; അഭിപ്രായപ്പെടുന്നു. കോണ്&#x200d;ഗ്രസില്&#x200d; നേതൃമാറ്റമെന്ന് വിവിധ കോണുകളില്&#x200d; നിന്നും ആവശ്യം ഉയരുന്നതിനിടെ മുന്&#x200d; പഞ്ചായത്ത് രാജ് മന്ത്രികൂടിയായ മണിശങ്കര്&#x200d; അയ്യര്&#x200d; കൂടി ഇതേ ആവശ്യവുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/assembly-election-results-live-updates-a-day-after-bjp-s-big-wins-in-up-uttarakhand.html</link>
					<comments>https://www.chandrikadaily.com/assembly-election-results-live-updates-a-day-after-bjp-s-big-wins-in-up-uttarakhand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Mar 2017 13:41:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22512</guid>

					<description><![CDATA[ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക വിഷയങ്ങള്‍ക്കല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും മോദി പറഞ്ഞു. ജനവിധി പുതിയ ഇന്ത്യയുടെ രൂപീകരണത്തിനുള്ള ജനവിധിയാണ് ഇടപെടാന്‍ കഴിയുന്ന എല്ലാത്തിലും സര്‍ക്കാര്‍ ഇടപെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിത് ഷായുടെ തന്ത്രങ്ങളാണ് വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചതെന്നും മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്&#x200d;ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്&#x200d;കിയ സ്വീകരണത്തില്&#x200d; സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്&#x200d; ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്&#x200d; അഹങ്കരിക്കരുത്. വൈകാരിക വിഷയങ്ങള്&#x200d;ക്കല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് ജനങ്ങള്&#x200d; വോട്ടു ചെയ്തതെന്നും മോദി പറഞ്ഞു. ജനവിധി പുതിയ ഇന്ത്യയുടെ രൂപീകരണത്തിനുള്ള ജനവിധിയാണ് ഇടപെടാന്&#x200d; കഴിയുന്ന എല്ലാത്തിലും സര്&#x200d;ക്കാര്&#x200d; ഇടപെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>അമിത് ഷായുടെ തന്ത്രങ്ങളാണ് വലിയ വിജയത്തിലേക്ക് പാര്&#x200d;ട്ടിയെ എത്തിച്ചതെന്നും മോദി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>റോഡിലൂടെ 500 മീറ്ററോളം പദയാത്ര നടത്തിയാണ് മോദി പാര്&#x200d;ട്ടി ആസ്ഥാനത്തെത്തിയത്. വഴിയോരത്ത് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; മോദിക്ക് അഭിവാദ്യം അര്&#x200d;പ്പിച്ചു.</p>
<p>പാര്&#x200d;ട്ടി ആസ്ഥാനത്തെത്തിയ മോദിയെ ആഭ്യന്തര മന്ത്രി രാജാനാഥ് സിങ്, നഗരവികസന മന്ത്രി വെങ്കയ്യനായിഡു, പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ജഅമിത്ഷാ തുടങ്ങിയവര്&#x200d; ചേര്&#x200d;ന്ന് സ്വീകരിച്ചു.</p>
<p>യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപി പാര്&#x200d;ലമെന്ററി ബോര്&#x200d;ഡ് യോഗം സ്വീകരണ പരിപാടിക്കുശേഷം ആരംഭിക്കും. പാര്&#x200d;ലമെന്ററി ബോര്&#x200d;ഡ് യോഗത്തിനുശേഷമാവും മുഖ്യമന്ത്രിമാരുടെ പേരുകള്&#x200d; പ്രധാനമന്ത്രി പ്രഖ്യാപിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assembly-election-results-live-updates-a-day-after-bjp-s-big-wins-in-up-uttarakhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് വിജയം; കേന്ദ്രം പുതിയ  പരിഷ്‌കാരങ്ങള്‍ക്ക്  ഒരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/up-ke-ladkes-cycle-loses-race-against-marathoner-modi.html</link>
					<comments>https://www.chandrikadaily.com/up-ke-ladkes-cycle-loses-race-against-marathoner-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 18:45:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22452</guid>

					<description><![CDATA[അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റം കാഴ്ചവെക്കാനായതുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ രാജ്യത്തെ ജനങ്ങള്‍ പിന്തുണക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കല്‍ ഇനി കേന്ദ്ര സര്‍ക്കാറിന് എളുപ്പമാകുമെന്നും മുന്‍ എം.പിയും [&#8230;]]]></description>
										<content:encoded><![CDATA[<p>അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്‌കാരങ്ങള്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്&#x200d; യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളില്&#x200d; മുന്നേറ്റം കാഴ്ചവെക്കാനായതുമാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ രാജ്യത്തെ ജനങ്ങള്&#x200d; പിന്തുണക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയെ ഉടച്ചുവാര്&#x200d;ക്കുന്ന നടപടികള്&#x200d; സ്വീകരിക്കല്&#x200d; ഇനി കേന്ദ്ര സര്&#x200d;ക്കാറിന് എളുപ്പമാകുമെന്നും മുന്&#x200d; എം.പിയും റവന്യൂ സെക്രട്ടറിയുമായ എന്&#x200d;.കെ സിങ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-ke-ladkes-cycle-loses-race-against-marathoner-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ ബി.ജെ.പി; പഞ്ചാബ് കോണ്‍ഗ്രസിന്</title>
		<link>https://www.chandrikadaily.com/five-states-election-result.html</link>
					<comments>https://www.chandrikadaily.com/five-states-election-result.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 18:34:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[election in five states]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22450</guid>

					<description><![CDATA[ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പഞ്ചാബില്‍ എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്‍ വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്&#x200d;പ്രദേശില്&#x200d; വന്&#x200d; ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്&#x200d; പഞ്ചാബില്&#x200d; എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.</p>
<p>അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്&#x200d; വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് മണിപ്പൂരിലെ കോണ്&#x200d;ഗ്രസ് നേതൃത്വം വ്യക്തമാക്കി.<br />
ഏറെ ഉറ്റുനോക്കിയ യു.പി തെരഞ്ഞെടുപ്പില്&#x200d; എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യം വേണ്ടത്ര ഫലം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലം. 403 അംഗ നിയമസഭയില്&#x200d; 323 സീറ്റ് നേടി നാലില്&#x200d; മൂന്ന് ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരം പിടിച്ചത്. എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യത്തിന് 57 സീറ്റില്&#x200d; മാത്രമേ വിജയിക്കാനായുള്ളൂ. പരമ്പരാഗത തട്ടകമായ റായ്ബറേലിയിലും അമേഠിയിലും വരെ തിരിച്ചടി നേരിട്ട കോണ്&#x200d;ഗ്രസ് കേവലം ഏഴു സീറ്റില്&#x200d; ഒതുങ്ങി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി 19 സീറ്റില്&#x200d; ഒതുങ്ങി യു.പിയുടെ രാഷ്ട്രീയ ചിത്രത്തില്&#x200d;നിന്നുതന്നെ അപ്രസക്തമായി. ന്യൂനപക്ഷ വോട്ടുകള്&#x200d; എസ്.പി സഖ്യത്തിനും ബി.എസ്.പിക്കുമായി ചതറിപ്പോയതും ബി.ജെ.പി ക്യാമ്പിന് നേട്ടമായി.<br />
117 അംഗ പഞ്ചാബ് നിയമസഭയില്&#x200d; 77 സീറ്റ് നേടിയാണ് കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തത്. മുന്&#x200d; മുഖ്യമന്ത്രി ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങിന്റെ ചുമലിലേറി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോണ്&#x200d;ഗ്രസ് 2012നെ അപേക്ഷിച്ച് 31 സീറ്റ് അധികം നേടി. ഭരണ കക്ഷിയായ എസ്.എ.ഡി-ബി.ജെ.പി സഖ്യം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22 സീറ്റ് നേടിയ ആം ആദ്മി പാര്&#x200d;ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഡല്&#x200d;ഹിക്കു പുറത്ത് എ.എ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എ.എ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; തള്ളിയാണ് കോണ്&#x200d;ഗ്രസ് പടയോട്ടം. എസ്.എ.ഡി-ബി.ജെ. പി സഖ്യത്തിന് ഇവിടെ 18 സീറ്റ് മാത്രമാണ് ലഭിച്ചത്. 71 അംഗ നിയമസഭയില്&#x200d; 56 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്&#x200d; ബി.ജെ.പി വിജയം ഉറപ്പിച്ചത്. ഭരണ കക്ഷിയായിരുന്ന കോണ്&#x200d;ഗ്രസ് 11 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്&#x200d; രണ്ടു സീറ്റില്&#x200d; വിജയിച്ചു. ഭരണവിരുദ്ധ തരംഗവും പാര്&#x200d;ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഉത്തരാഖണ്ഡില്&#x200d; കോണ്&#x200d;ഗ്രസിന് തിരിച്ചടിയായത്. എം.എല്&#x200d;.എമാരുടെ കൂറുമാറ്റവും രാഷ്ട്രപതി ഭരണവും സുപ്രീംകോടതി ഇടപെടലുമെല്ലാമായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞ ഒരു വര്&#x200d;ഷമായി ഉത്തരാഖണ്ഡില്&#x200d; റാവത്തിന്റെ ഭരണം.<br />
60 അംഗ മണിപ്പൂര്&#x200d; നിയമസഭയില്&#x200d; 27 സീറ്റ് നേടിയാണ് കോണ്&#x200d;ഗ്രസ് വലിയ ഒറ്റകക്ഷിയായത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കണമെങ്കില്&#x200d; 31 അംഗങ്ങളുടെ പിന്തുണ വേണം. സ്വതന്ത്ര അംഗങ്ങളുടെയും ചെറു കക്ഷികളുടേയും നിലപാട് ഇവിടെയും നിര്&#x200d;ണായകമാകും. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 22 സീറ്റാണ് മണിപ്പൂരില്&#x200d; ലഭിച്ചത്. എന്&#x200d;.പി.പി നാലു സീറ്റും എന്&#x200d;.പി.എഫ് നാലു സീറ്റും നേടിയപ്പോള്&#x200d; മറ്റുള്ളവര്&#x200d; മൂന്നിടത്ത് വിജയിച്ചു.<br />
40 അംഗ ഗോവ നിയമസഭയില്&#x200d; 18 സീറ്റ് നേടി കോണ്&#x200d;ഗ്രസ് വലിയ ഒറ്റകക്ഷിയായപ്പോള്&#x200d; ഭരണകക്ഷിയായ ബി.ജെ.പി 14ല്&#x200d; ഒതുങ്ങി. എം.ജെ.പി മൂന്നും മറ്റുള്ളവര്&#x200d; നാലും സീറ്റ് സ്വന്തമാക്കി. പുറത്തുനിന്ന് മൂന്ന് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്&#x200d; ഇവിടെ കോണ്&#x200d;ഗ്രസിന് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാം. ചതുഷ്‌കോണ മത്സരം നടന്ന ഗോവയില്&#x200d; എ.എപി കാര്യമായ ചലനമുണ്ടാക്കാത്തതും സുഭാഷ് വേലിങ്കറുടെ സംഘടനയും എം.ജെ.പിയും ശക്തമായ സ്വാധീനം ചെലുത്തിതയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.<br />
തെരഞഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്&#x200d; രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്&#x200d; സിങ് ബാദല്&#x200d; ഇന്ന് രാജിവെക്കും. അതേസമയം മണിപ്പൂരില്&#x200d; മതേതര കക്ഷികളുടെ പിന്തുണയോടെ വീണ്ടും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാവും നിലവില്&#x200d; മുഖ്യമന്ത്രിയുമായ ഒക്‌റാം ഇബോബി സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-states-election-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്</title>
		<link>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html</link>
					<comments>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 15:34:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22437</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്‍കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്‍ ഇടം നേടിയ ഇറോം ശര്‍മ്മിള, ഒടുവില്‍ സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്&#x200d;മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;മാര്&#x200d; നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്&#x200d; മണ്ഡലത്തില്&#x200d; മത്സരത്തിനിറങ്ങിയ ഇറോം ശര്&#x200d;മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്&#x200d;കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്&#x200d; ഇടം നേടിയ ഇറോം ശര്&#x200d;മ്മിള, ഒടുവില്&#x200d; സമരം അവസാനിപ്പിച്ച് പീപ്പിള്&#x200d;സ് റീസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ് (പി.ആര്&#x200d;.ജെ.എ) എന്ന പേരില്&#x200d; പാര്&#x200d;ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്&#x200d; ഇടതുപക്ഷവും ആം ആദ്മി പാര്&#x200d;ട്ടിയും ഇവര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇതൊന്നും ജനവിധിയില്&#x200d; പ്രതിഫലിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തന്നെയാണ് മണ്ഡലത്തില്&#x200d; വിജയക്കൊടി നാട്ടിയത്. അതും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്</p>
<p>പരാജയം നേരത്തെതന്നെ ഉറപ്പിച്ചിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ഇറോം ശര്&#x200d;മ്മിള പ്രതികരിച്ചു. കിഴക്കന്&#x200d; ഇംഫാലിലെ മന്ത്രിപുക്രിയില്&#x200d; എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പാര്&#x200d;പ്പിക്കുന്ന കേന്ദ്രത്തിലാണ് 44കാരിയായ ഇറോം ശര്&#x200d;മ്മിള ഇന്നലെ സമയം ചെലവിട്ടത്. കുട്ടികള്&#x200d;ക്കൊപ്പം നില്&#x200d;ക്കുമ്പോള്&#x200d; മനസ്സിന് വല്ലാത്ത ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അവര്&#x200d; പറഞ്ഞു. മലയാളികളായ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് കാര്&#x200d;മല്&#x200d; ജ്യോതി കോണ്&#x200d;വെന്റിനോടു ചേര്&#x200d;ന്ന് കുട്ടികള്&#x200d;ക്കുള്ള ഈ അഭയകേന്ദ്രം പ്രവര്&#x200d;ത്തിക്കുന്നത്.<br />
ആദ്യ ഫല സൂചനകള്&#x200d; വരുമ്പോള്&#x200d; നോട്ടക്കും പിന്നിലായിരുന്നു ഇറോം ശര്&#x200d;മ്മിളയുടെ സ്ഥാനം. പരാജയം താന്&#x200d; അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളുടെ കുറ്റമല്ല. അവര്&#x200d; നിഷ്‌കളങ്കരാണ്. പണം നല്&#x200d;കിയവര്&#x200d;ക്ക് അവര്&#x200d; വോട്ടു ചെയ്തു. അത് പലരും എന്നോട് പറഞ്ഞിരുന്നു- ഇറോം ശര്&#x200d;മ്മിള കൂട്ടിച്ചേര്&#x200d;ത്തു.<br />
പരാജയപ്പെട്ടാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഒരിക്കല്&#x200d;കൂടി മത്സര രംഗത്തിറങ്ങുമെന്ന് താന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; ഉണ്ടാവില്ല. ധാര്&#x200d;മ്മികമായി ഞാന്&#x200d; പരാജയപ്പെട്ടതായി കരുതുന്നില്ല. അഫ്‌സ്പക്കെതിരായ പോരാട്ടം മറ്റുവേദികളിലൂടെ തുടരും. ജനങ്ങളെ സേവിക്കാന്&#x200d; തയ്യാറുണ്ടെങ്കില്&#x200d; അതിന് എല്ലായിടത്തും അവസരങ്ങളുണ്ട്- അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് നിയമസഭയില്‍ കൈയാങ്കളി മൂന്ന്എം.എല്‍.എമാര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/gujarat-four-injured-as-bjp-congress-mlas-trade-blows-inside-state-assembly.html</link>
					<comments>https://www.chandrikadaily.com/gujarat-four-injured-as-bjp-congress-mlas-trade-blows-inside-state-assembly.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Feb 2017 18:28:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[gujarat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20975</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ വാക്‌പോരിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. അംറേലി ജില്ലയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു വരുന്നതിന്റെ കാരണം എന്തെന്ന, നിയമസഭാ ചോദ്യോത്തര വേളയിലെ കോണ്‍ഗ്രസ് എം. എല്‍.എ പരേഷ് ധനാനിയുടെ ചോദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കര്‍ഷക ആത്മഹത്യ പെരുപ്പിച്ചുകാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്&#x200d; ഭരണ- പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d; തമ്മില്&#x200d; കൈയാങ്കളി. രണ്ട് എം.എല്&#x200d;.എമാര്&#x200d;ക്കും ഒരു ജൂനിയര്&#x200d; മന്ത്രിക്കും നിസാര പരിക്കേറ്റു. കര്&#x200d;ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരു വിഭാഗവും തമ്മില്&#x200d; രൂക്ഷമായ വാക്‌പോരിലേക്കും സംഘര്&#x200d;ഷത്തിലേക്കും നീങ്ങുകയായിരുന്നു. അംറേലി ജില്ലയില്&#x200d; കര്&#x200d;ഷക ആത്മഹത്യ വര്&#x200d;ധിച്ചു വരുന്നതിന്റെ കാരണം എന്തെന്ന, നിയമസഭാ ചോദ്യോത്തര വേളയിലെ കോണ്&#x200d;ഗ്രസ് എം. എല്&#x200d;.എ പരേഷ് ധനാനിയുടെ ചോദ്യമാണ് പ്രശ്‌നങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. കര്&#x200d;ഷക ആത്മഹത്യ പെരുപ്പിച്ചുകാട്ടാന്&#x200d; പ്രതിപക്ഷം ശ്രമിക്കുകയാണെന്ന ആരോപണവുമായി ഭരണപക്ഷ എം. എല്&#x200d;.എമാര്&#x200d; ഇതിനെ എതിര്&#x200d;ത്തു.<br />
<img loading="lazy" class="alignnone size-medium wp-image-20977" src="https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5-300x177.jpg" alt="_8f00e176-f995-11e6-aa44-d0b605bc50f5" width="300" height="177" srcset="https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5-300x177.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5-768x454.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5-696x411.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5-711x420.jpg 711w, https://www.chandrikadaily.com/wp-content/uploads/2017/02/8f00e176-f995-11e6-aa44-d0b605bc50f5.jpg 960w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഇതോടെ ഇരു വിഭാഗവും തമ്മില്&#x200d; രൂക്ഷമായ വാക്‌പോരുണ്ടായി. ഇതിനിടെ ഭരണ &#8211; പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d; നടുത്തളത്തിലേക്ക് നീങ്ങുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. വാച്ച് ആന്റ് വാര്&#x200d;ഡ് ഇടപെട്ട് ഇരുവിഭാഗത്തിനുമിടയില്&#x200d; കവചം തീര്&#x200d;ത്തു. ഇതിനിടെ രണ്ടു സഭ തല്&#x200d;ക്കാലത്തേക്ക് നിര്&#x200d;ത്തിവെക്കുന്നതായി സ്പീക്കര്&#x200d; വ്യക്തമാക്കി.<br />
രണ്ടു മണിക്കൂറിനു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്&#x200d; പ്രശ്‌നങ്ങളുണ്ടാക്കാന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരെ സ്പീക്കര്&#x200d; സഭയില്&#x200d;നിന്ന് തല്&#x200d;ക്കാലത്തേക്ക് സസ്‌പെന്റു ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മില്&#x200d; വീണ്ടും സംഘര്&#x200d;ഷം തുടങ്ങി. ഇതിനിടെ സസ്‌പെന്റു ചെയ്യപ്പെട്ട അംഗങ്ങളെ വാച്ച് ആന്റ് വാര്&#x200d;ഡ് ബലമായി സഭയില്&#x200d;നിന്ന് പുറത്താക്കി. ഇതില്&#x200d; പ്രതിഷേധിച്ച്് കോണ്&#x200d;ഗ്രസ് അംഗങ്ങള്&#x200d; സഭയില്&#x200d;നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് സംഘര്&#x200d;ഷത്തിന് അയവു വന്നത്. കോണ്&#x200d;ഗ്രസ് എം. എല്&#x200d;. എ ബല്&#x200d;ദേവ് ജി താക്കൂര്&#x200d;, ബി. ജെ.പി എം.എല്&#x200d;.എയും മന്ത്രിയുമായ നിര്&#x200d;മല വദ്വാനി എന്നിവര്&#x200d; പരിക്കേറ്റവരില്&#x200d; ഉള്&#x200d;പ്പെടും. പ്രാഥമിക ചികിത്സ നല്&#x200d;കിയ ശേഷം ഇവരെ വിട്ടയച്ചു.<br />
ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കരിദിനമെന്നാണ് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് അംഗം ശക്തികാന്ത് കോലി സംഭവത്തെ വിശേഷിപ്പിച്ചത്. സര്&#x200d;ക്കാര്&#x200d; നിലപാടിനെതിരെ സഭക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-four-injured-as-bjp-congress-mlas-trade-blows-inside-state-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി: ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; 15 ജില്ലകള്‍ നാളെ ബൂത്തിലേക്ക്</title>
		<link>https://www.chandrikadaily.com/up-elections-2017-in-first-phase-73-seats-heads-for-triangular-contest.html</link>
					<comments>https://www.chandrikadaily.com/up-elections-2017-in-first-phase-73-seats-heads-for-triangular-contest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 15:15:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19624</guid>

					<description><![CDATA[ലക്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികളുടെ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്. ബി.എസ്.പി 18 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയുമാണ് ആദ്യഘട്ടത്തില്‍ ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്‍ കണ്ണു നട്ടിരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d; പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്&#x200d; ഏറെ നിര്&#x200d;ണായകമായ പടിഞ്ഞാറന്&#x200d; യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്&#x200d; പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്&#x200d;ക്ക് നിര്&#x200d;ണായക സ്വാധീനമുള്ള പടിഞ്ഞാറന്&#x200d; യു.പിയില്&#x200d; എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്&#x200d;.എല്&#x200d;.ഡി പാര്&#x200d;ട്ടികളുടെ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്.</p>
<p>ബി.എസ്.പി 18 മുസ്്‌ലിം സ്ഥാനാര്&#x200d;ത്ഥികളേയും എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യം 12 മുസ്്‌ലിം സ്ഥാനാര്&#x200d;ത്ഥികളേയുമാണ് ആദ്യഘട്ടത്തില്&#x200d; ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്&#x200d; കണ്ണു നട്ടിരിക്കുന്ന ബി.ജെ.പിക്ക് അജിത് സിങിന്റെ ആര്&#x200d;.എല്&#x200d;.ഡിയായിരിക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുക. യു.പിയുടെ ജാട്ട് ലാന്റ്, പഞ്ചസാര ബെല്&#x200d;റ്റില്&#x200d; ജാതി സമവാക്യങ്ങളാണ് എന്നും നിര്&#x200d;ണായകമാവാറുള്ളത്. മുസഫര്&#x200d;നഗര്&#x200d;, ഷാംലി, മീററ്റ്, ഭഗ്പത്, എറ്റാ, ആഗ്ര, ഗൗതം ബുദ്ധനഗര്&#x200d;, മഥുര എന്നീ ജില്ലകളിലെ വോട്ട് വിഭജനം എല്ലാ പാര്&#x200d;ട്ടികള്&#x200d;ക്കും അതിനിര്&#x200d;ണായകമാണ്.</p>
<p>രാഷ്ട്രീയ കളികള്&#x200d;ക്കു വേദിയൊരുക്കുക എന്നതിനേക്കാളുപരിയായി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള തന്ത്രം മെനയാനുള്ള അവസരം കൂടിയാവും ആദ്യഘട്ട വോട്ടെടുപ്പ്. ബി.എസ്.പി തങ്ങളെ പിന്തുണക്കുമെന്ന് കരുതുന്ന ദലിത്, മുസ്്‌ലിം വിഭാഗങ്ങള്&#x200d; ആദ്യഘട്ട പോളിങ് നടക്കുന്ന 73 മണ്ഡലങ്ങളിലും നിര്&#x200d;ണായക സാന്നിധ്യമാണ്. എന്നാല്&#x200d; ബി.ജെ.പിക്കെതിരായ മതേതര സഖ്യമെന്ന നിലയില്&#x200d; രൂപം കൊണ്ട എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യത്തിന് ഇത്തവണ ഈ വിഭാഗങ്ങളില്&#x200d; നിന്നും കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. മുസ്്‌ലിം-ഗുജ്ജര്&#x200d; ഐക്യമാണ് സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തിലൂടെ അഖിലേഷ്-രാഹുല്&#x200d; കൂട്ടുകെട്ട് മുന്നോട്ടു വെക്കുന്നത്. ഖൈറാന, ഷാംലി, സഹാറന്&#x200d;പൂര്&#x200d; എന്നീ സീറ്റുകളില്&#x200d; നിര്&#x200d;ണായകമായ പിന്നാക്ക വിഭാഗമായ ഗുജ്ജറുകള്&#x200d; മുസ്്‌ലിം വിഭാഗത്തോടൊപ്പം നിന്നാല്&#x200d; പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങള്&#x200d; നിര്&#x200d;ണയിക്കുന്ന ഘടകമായി മാറും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പടിഞ്ഞാറന്&#x200d; യു.പിയില്&#x200d; ബി.എസ്.പി 23 സീറ്റുകളും എസ്.പി 24 ഉം, കോണ്&#x200d;ഗ്രസ് അഞ്ചും ബി.ജെ.പി, ആര്&#x200d;.എല്&#x200d;.ഡി പാര്&#x200d;ട്ടികള്&#x200d; ഒമ്പത് സീറ്റുകളും നേടിയിരുന്നു. 14 വര്&#x200d;ഷത്തെ വനവാസത്തിനു ശേഷം അധികാരത്തില്&#x200d; തിരിച്ചെത്താനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് ഒന്നാം ഘട്ടം അധിനിര്&#x200d;ണായകമാണ്.</p>
<p>2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; യു.പിയിലെ 80ല്&#x200d; 71 മണ്ഡലങ്ങളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മുസ്്‌ലിം-ദളിത് വോട്ടുകള്&#x200d; അപ്രാപ്യമായ ബി.ജെ.പി ഭൂരിപക്ഷ സമുദായ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്&#x200d; ഇതിന് ആര്&#x200d;.എല്&#x200d;.ഡിയാണ് ഏറ്റവും വലിയ വെല്ലുവിളി. നഷ്ടപ്പെട്ട പിന്തുണ ജാട്ടുകള്&#x200d;ക്കിടയില്&#x200d; ആര്&#x200d;.എല്&#x200d;.ഡി ആര്&#x200d;ജ്ജിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പൂര്&#x200d;ണമായും ബി.ജെ.പി പെട്ടിയിലാണ് ജാട്ട് വോട്ടുകള്&#x200d; വീണത്. എന്നാല്&#x200d; തങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്നാരോപിച്ച് ഇത്തവണ ജാട്ടുകള്&#x200d; ആര്&#x200d;.എല്&#x200d;.ഡി പക്ഷത്താണ്. മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്&#x200d;ന്നു കരിമ്പ് കര്&#x200d;ഷകര്&#x200d;ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ആഗ്രയിലെ പൂട്ട് നിര്&#x200d;മാണ കമ്പനികള്&#x200d; അടച്ചു പൂട്ടിയതുമെല്ലാം വോട്ടെടുപ്പില്&#x200d; പ്രചാരണ വിഷയങ്ങളാണ്. ഖൈറാനയിലെ പലായനവും മുസഫര്&#x200d; നഗര്&#x200d; കലാപവുമായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം. മുസഫര്&#x200d; നഗര്&#x200d; കലാപത്തിനു ശേഷം ജാട്ട്-മുസ്്‌ലിം ഐക്യം പുനസ്ഥാപിക്കുന്നതിനായി ആര്&#x200d;.എല്&#x200d;.ഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് മുസ്്‌ലിം സ്ഥാനാര്&#x200d;ത്ഥികളെ ആര്&#x200d;.എല്&#x200d;.ഡി കളത്തിലിറക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-elections-2017-in-first-phase-73-seats-heads-for-triangular-contest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിന് കോഴ പരാമര്‍ശം; പരീക്കറിന് വീണ്ടും നോട്ടീസ്</title>
		<link>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html</link>
					<comments>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 14:45:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#GoaElection2017]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[manohar parrikar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19364</guid>

					<description><![CDATA[ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു. പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച കമ്മീഷന്‍ പരീക്കര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. നാളെക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ജനുവരി 29ന് ചിമ്പലില്‍ നടന്ന റാലിയിലായിരുന്നു പരീക്കറിന്റെ വിവാദ പ്രസ്താവന. ഇതുസംബന്ധിച്ച് ഈമാസം മൂന്നിന് നേട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തെരഞ്ഞെടുപ്പ് റാലികളില്&#x200d; പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്&#x200d;ട്ടികളില്&#x200d; നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്&#x200d; പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വീണ്ടും നോട്ടീസ് അയച്ചു. പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച കമ്മീഷന്&#x200d; പരീക്കര്&#x200d; പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. നാളെക്കകം വിശദീകരണം നല്&#x200d;കണമെന്ന് നോട്ടീസില്&#x200d; പറയുന്നു. ജനുവരി 29ന് ചിമ്പലില്&#x200d; നടന്ന റാലിയിലായിരുന്നു പരീക്കറിന്റെ വിവാദ പ്രസ്താവന. ഇതുസംബന്ധിച്ച് ഈമാസം മൂന്നിന് നേട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളുകയായിരുന്നു. &#8216;ചിലര്&#x200d; സംഘടിപ്പിക്കുന്ന റാലികളില്&#x200d; അവര്&#x200d;ക്കൊപ്പം സഞ്ചരിക്കാന്&#x200d; നിങ്ങള്&#x200d; 500 രൂപ വീതം വാങ്ങാറുണ്ടെന്ന് എനിക്കറിയാം, അതില്&#x200d; കുഴപ്പമൊന്നുമില്ല. എന്നാല്&#x200d; വോട്ട് രേഖപ്പെടുത്തുമ്പോള്&#x200d; നിങ്ങള്&#x200d; താമര ചിഹ്നം തന്നെ തെരഞ്ഞെടുക്കണം. അത് നിങ്ങള്&#x200d; തീര്&#x200d;ച്ചയായും ഓര്&#x200d;ത്തിരിക്കണം&#8217;-ഇതായിരുന്നു പരീക്കറിന്റെ പ്രസ്താവന. സമാനമായ പ്രസ്താവന നടത്തിയ ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കേസെടുക്കാന്&#x200d; കമ്മീഷന്&#x200d; ഉത്തരവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
