<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Atheism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/atheism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Jan 2021 04:10:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Atheism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്‌ലാം വിമര്&#x200d;ശകന്റെ പതനംകണ്ട സംവാദം</title>
		<link>https://www.chandrikadaily.com/mm-akbar-debate-review.html</link>
					<comments>https://www.chandrikadaily.com/mm-akbar-debate-review.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 10 Jan 2021 04:10:11 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Atheism]]></category>
		<category><![CDATA[mm akbar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175753</guid>

					<description><![CDATA[ഇത് സത്യാന്വേഷികള്&#x200d;ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്&#x200d;ആന്&#x200d; കയ്യിലുള്ള കാലത്തോളം ആര്&#x200d;ക്കുമുന്നിലും അത് തെളിയിക്കാന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്&#x200d; സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>ഡോ. അബ്ദുല്ല ബാസില്&#x200d; സി.പി</strong></p>
<p>കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാം വിമര്&#x200d;ശകനാണ് ഇ.എ ജബ്ബാര്&#x200d;. മൂന്ന് പതിറ്റാണ്ടിലേറേയായി ഇസ്‌ലാമിനെയും ഖുര്&#x200d;ആനിനെയും വിമര്&#x200d;ശിക്കുക എന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത് ഇസ്‌ലാം വിമര്&#x200d;ശനരംഗത്ത് സജീവമാണ് അദ്ദേഹം. &#8216;ഖുര്&#x200d;ആനിലെ അബദ്ധങ്ങള്&#x200d;, അശാസ്ത്രീയതകള്&#x200d;, അധാര്&#x200d;മികതകള്&#x200d;, പ്രവാചകന്റെ വിവാഹം, യുദ്ധം&#8230;&#8217; എന്നിങ്ങനെ അദ്ദേഹം ഇസ്‌ലാമിനെ വിമര്&#x200d;ശിക്കാത്ത മേഖലകളില്ല എന്ന്തന്നെ വേണമെങ്കില്&#x200d; പറയാം. മതപണ്ഡിതര്&#x200d;ക്കും ഇസ്‌ലാമിക പ്രബോധകര്&#x200d;ക്കുമൊന്നും ഖുര്&#x200d;ആനും ഇസ്‌ലാമും മനസ്സിലായിട്ടില്ല, മറിച്ച് ഇദ്ദേഹമാണ് അവയെല്ലാം ഗവേഷണംചെയ്ത് മുങ്ങിത്തപ്പി കാര്യങ്ങള്&#x200d; മനസ്സിലാക്കിയ ഏക വ്യക്തി എന്നതാണ് അനുയായികളുടെ ധാരണ.<br />
ഇദ്ദേഹവുമായാണ് കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ എം. എം അക്ബര്&#x200d; നേരിട്ടൊരു സംവാദത്തിന് തയാറാകുന്നതും അതിന് മലപ്പുറത്തെ റോസ് ലോഞ്ച് ഹാള്&#x200d; വേദിയാകുന്നതും. ഇരു ഭാഗത്തും ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് എന്നത് കൊണ്ടുതന്നെ കേരളം മുഴുക്കെ ശ്രദ്ധിക്കുന്ന സംവാദമായി അത് മാറുകയും ചെയ്തു. പതിനായിരങ്ങളാണ് വിവിധ ഓണ്&#x200d;ലൈന്&#x200d; പ്ലാറ്റ്‌ഫോമുകളിലൂടെ സംവാദം തത്സമയം വീക്ഷിച്ചത്.<br />
ഖുര്&#x200d;ആനില്&#x200d; അവതരണ കാലഘട്ടമായ ആറാം നൂറ്റാണ്ടിലുള്ള ആളുകള്&#x200d;ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും ഒരു അറിവ് കാണിച്ചുതന്നാല്&#x200d; താന്&#x200d; ഇസ്‌ലാം വിമര്&#x200d;ശനം അവസാനിപ്പിച്ച് മുസ്‌ലിമാകാന്&#x200d; തയാറാണ് എന്ന ഇ.എ ജബ്ബാറിന്റെ വെല്ലുവിളിയായിരുന്നു സംവാദത്തിലേക്ക് നയിച്ചത്. അങ്ങനെ തെളിയിക്കാന്&#x200d; താന്&#x200d; ഒരുക്കമാണെന്നും താന്&#x200d; പറയുന്ന ശാസ്ത്രീയ അറിവ് കൃത്യമാണോ എന്ന് പരിശോധിക്കാന്&#x200d; ശാസ്ത്രജ്ഞന്മാരുടെ പാനലിനെ അടക്കം നിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് എം.എം അക്ബര്&#x200d; വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്&#x200d; അത്തരം ഒരു പാനല്&#x200d; ആവശ്യമില്ലെന്ന് പറഞ്ഞ് യുക്തിവാദിപക്ഷം അതിനെ എതിര്&#x200d;ക്കുകയായിരുന്നു. സംവാദ സംഘാടകര്&#x200d; കേരള യുക്തിവാദി സംഘം ആയതുകൊണ്ട്തന്നെ തികച്ചും ഏകപക്ഷീയമായ രീതിയിലായിരുന്നു സംവാദഘടന നിശ്ചയിക്കപ്പെട്ടത്. മുസ്‌ലിം പക്ഷത്ത് നിന്ന് ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംവാദഘടനയില്&#x200d; യാതൊരു മാറ്റവും വരുത്താന്&#x200d; യുക്തിവാദി സംഘം തയാറായില്ല. എന്നാല്&#x200d; തങ്ങളുടെ നിബന്ധനകള്&#x200d; പൂര്&#x200d;ണമായും അവഗണിക്കപ്പെട്ടെങ്കിലും സംവാദത്തിന് പങ്കെടുക്കാന്&#x200d;തന്നെ തീരുമാനിക്കുകയായിരുന്നു മുസ്‌ലിം പക്ഷം.<br />
സംവാദവേദിയില്&#x200d; ആദ്യം വിഷയം അവതരിപ്പിച്ചത് വെല്ലുവിളി ഉയര്&#x200d;ത്തിയ ഇ.എ ജബ്ബാറായിരുന്നു. ഒരു മണിക്കൂര്&#x200d; അവതരണത്തില്&#x200d; പകുതിയിലേറെ സമയം അദ്ദേഹം ചെലവഴിച്ചത് തന്റെ വെല്ലുവിളി ഒരു സംവാദ വെല്ലുവിളി ആയിരുന്നില്ല എന്നും തന്റെ യുക്തിവാദി സുഹൃത്തുക്കള്&#x200d; പോലും ഈ വെല്ലുവിളി യുക്തിരഹിതമാണെന്ന് തന്നോട് ബോധ്യപ്പെടുത്തി എന്നുമെല്ലാം വിശദീകരിക്കാനായിരുന്നു. ബാക്കി സമയം താന്&#x200d; ഇത്രയുംകാലം ഉന്നയിച്ചുകൊണ്ടിരുന്ന ഖുര്&#x200d;ആന്&#x200d; ശാസ്ത്ര വിഷയത്തിലെ വിമര്&#x200d;ശനങ്ങളുടെ പവര്&#x200d;പോയിന്റ് പ്രസന്റേഷന്&#x200d; പ്രദര്&#x200d;ശിപ്പിക്കാനും അദ്ദേഹം വിനിയോഗിച്ചു. ഖുര്&#x200d;ആനില്&#x200d; എല്ലാ ശാസ്ത്രവും ഉണ്ട് എന്നാണ് മുസ്‌ലിംകളുടെ വാദമെന്നും അത് അബദ്ധമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കാന്&#x200d; ശ്രമിച്ചത്.<br />
എം.എം അക്ബറിന്റെ വിഷയാവതരണത്തില്&#x200d; ആദ്യം തന്നെ അദ്ദേഹം ചെയ്തത് ഖുര്&#x200d;ആനില്&#x200d; എല്ലാ ശാസ്ത്രവും ഉണ്ട് എന്നോ ഖുര്&#x200d;ആന്&#x200d; ശാസ്ത്രം പഠിപ്പിക്കാനിറങ്ങിയ ഗ്രന്ഥമാണെന്നോ മുസ്‌ലിംകള്&#x200d;ക്ക് വാദമില്ലെന്നും, മറിച്ച് ശാസ്ത്രം ഏറെ മുന്നോട്ടു കുതിച്ച ഈ കാലഘട്ടത്തിലും ഒരു അബദ്ധം പോലും ഖുര്&#x200d;ആനിലില്ല എന്നതാണ് അതിന്റെ അമാനുഷികത എന്നും പറഞ്ഞുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇ.എ ജബ്ബാര്&#x200d; നടത്തിയ പ്രസന്റേഷന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ഇല്ലാത്ത വാദം അവരുടെമേല്&#x200d; വെച്ചുകെട്ടി മറുപടി പറയല്&#x200d; മാത്രമാണെന്നും അക്ബര്&#x200d; വാദിച്ചു.<br />
അതിന് ശേഷം തന്നെ ഏല്&#x200d;പ്പിക്കപ്പെട്ട ദൗത്യം ഖുര്&#x200d;ആനില്&#x200d; നിന്ന് ആറാം നൂറ്റാണ്ടിലുള്ള മനുഷ്യര്&#x200d;ക്ക് അറിവില്ലാത്ത, പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരറിവ് സമര്&#x200d;ത്ഥിക്കലാണെന്നും അതിലേക്ക് കടക്കുകയാണെന്നും പറഞ്ഞുഖുര്&#x200d;ആനിലെ സൂറത്തുന്നൂറിലെ 40 ാം ആയത്ത് സദസ്സിനെ കേള്&#x200d;പ്പിച്ചു. ആഴക്കടലിലെ അന്ധകാരങ്ങളെപറ്റിയും ആന്തരിക തിരമാലകളെ പറ്റിയുമെല്ലാം ഖുര്&#x200d;ആന്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ടെന്ന് അദ്ദേഹം അര്&#x200d;ത്ഥസഹിതം വിശദീകരിച്ചു. ഈ ആയത്തിന് താന്&#x200d; സ്വന്തം വകയില്&#x200d; അര്&#x200d;ത്ഥം പറയുന്നതല്ലെന്നും അതിനായി ഇംഗ്ലീഷ് അറബിക് ലെക്‌സിക്കോണുകള്&#x200d; എതിര്&#x200d; സംവാദകനോ മറ്റുള്ളവര്&#x200d;ക്കോ പരിശോധിക്കാം എന്നുപറഞ്ഞു എട്ടു വാല്യങ്ങള്&#x200d; അടങ്ങിയ ലക്‌സിക്കോണുകള്&#x200d; മേശപ്പുറത്ത് സമര്&#x200d;പ്പിക്കുകയും ശേഷം ഖുര്&#x200d;ആന്&#x200d; ഈ പറഞ്ഞ കാര്യങ്ങള്&#x200d; പൂര്&#x200d;ണമായും കൃത്യമാണ് എന്നതിന് ഓഷ്യനോളജിയിലെ ഏറ്റവും പുതിയ പഠനങ്ങള്&#x200d; സ്‌ക്രീനില്&#x200d; പ്രദര്&#x200d;ശിപ്പിച്ചുകൊണ്ടായിരുന്നു എം. എം അക്ബര്&#x200d; വിഷയം അവതരിപ്പിച്ചത്. ഇക്കാര്യങ്ങള്&#x200d; ആറാം നൂറ്റാണ്ടിലേതെന്നല്ല ഒരു നൂറ്റാണ്ടിലെയും നാടോടികള്&#x200d;ക്ക് അറിവില്ലായിരുന്നുവെന്നും ഇരുപതാം നൂറ്റാണ്ടില്&#x200d; മാത്രം നാം മനസ്സിലാക്കിയ വസ്തുതകളാണെന്നും മറിച്ച് തെളിയിക്കാന്&#x200d; എതിര്&#x200d; സംവാദകന് ബാധ്യതയുണ്ടെന്നും പറഞ്ഞു എം.എം അക്ബര്&#x200d; നാല്പത് മിനുട്ടില്&#x200d; വിഷയാവതരണം അവസാനിപ്പിച്ചപ്പോള്&#x200d; എല്ലാ ശ്രദ്ധയും ഇ.എ ജബ്ബാറിലേക്ക് തിരിയുകയായിരുന്നു.<br />
അക്ബര്&#x200d; ഉദ്ധരിച്ച കാര്യം അബദ്ധമാണെന്നോ, അതല്ലെങ്കില്&#x200d; ആറാം നൂറ്റാണ്ടിലുള്ളവര്&#x200d;ക്ക് അറിവുണ്ടെന്നോ സമര്&#x200d;ത്ഥിക്കാന്&#x200d; ഇ.എ ജബ്ബാറിന് കഴിയുമോ എന്ന ആകാംക്ഷയില്&#x200d; കാത്തിരുന്ന സദസ്സിനെ പൂര്&#x200d;ണ നിരാശയിലേക്ക് തള്ളിവിട്ടു &#8216;അക്ബര്&#x200d; ഉദ്ധരിച്ചതിന് താന്&#x200d; ഇപ്പോള്&#x200d; മറുപടി പറയുന്നില്ല, അടുത്ത അവസരത്തില്&#x200d; ചെയ്യാം&#8217; എന്നു പറഞ്ഞ് താന്&#x200d; നേരത്തെ പ്രദര്&#x200d;ശിപ്പിച്ച പവര്&#x200d;പോയിന്റ് പ്രസന്റേഷന്&#x200d; തുടരുകയായിരുന്നു അദ്ദേഹം! നേര്&#x200d;ക്കുനേര്&#x200d; സംവാദവേദിയില്&#x200d; എതിരാളിയെ ലഭിച്ചിട്ടും ഖണ്ഡിക്കാനുള്ള അവസരമായിരുന്നിട്ടും അതിന് ശ്രമിക്കുകപോലും ചെയ്യാതെ മുന്&#x200d;പേ തയാറാക്കി കൊണ്ടുവന്ന കാര്യം അവതരിപ്പിക്കുന്ന സംവാദകനെ സംവാദചരിത്രത്തില്&#x200d;തന്നെ കാണാന്&#x200d; സാധിക്കുമോ എന്നത് സംശയമാണ്. ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നില്&#x200d; ഇസ്‌ലാം മതപണ്ഡിതരെ നേരിട്ട് സംവാദത്തിന് കിട്ടിയാല്&#x200d; പലതും സംഭവിക്കും എന്ന് കരുതിയ അനുയായികള്&#x200d;പോലും ഒരുവേള മൂക്കത്ത് കൈവെച്ച് ഇരുന്നിട്ടുണ്ടാകാം!<br />
തന്റെ ഒന്നാം ഖണ്ഡന വേളയില്&#x200d; എം.എം അക്ബര്&#x200d; വസ്തുനിഷ്ഠമായി ജബ്ബാറിന്റെ വാദങ്ങളെ ഖണ്ഡിക്കാന്&#x200d;തന്നെ തയാറായപ്പോള്&#x200d; തെളിവുകളും രേഖകളും ഉന്നയിക്കാന്&#x200d; കഴിയുന്നവരും കേവലം ഇസ്‌ലാം വിമര്&#x200d;ശന സൈറ്റുകളില്&#x200d; ഉള്ളത് അപ്പടി വിഴുങ്ങാന്&#x200d; മാത്രമറിയാവുന്ന എതിര്&#x200d; സംവാദകന്&#x200d; ഉന്നയിക്കുന്ന വാദങ്ങളോട് പ്രതികരിക്കാന്&#x200d; പോലുമാകാത്തവരും തമ്മിലുള്ള അന്തരം പ്രേക്ഷകര്&#x200d; തിരിച്ചറിയുകയായിരുന്നു.<br />
തന്റെ രണ്ടാം ഖണ്ഡന അവസരമായപ്പോഴേക്ക് എം.എം അക്ബര്&#x200d; ഉദ്ധരിച്ച വിഷയത്തിന് ഒരു പ്രമുഖ ഇസ്‌ലാം വിമര്&#x200d;ശന വെബ്‌സൈറ്റില്&#x200d; കൊടുത്ത മറുപടി അപ്പടി ഉദ്ധരിക്കാന്&#x200d; ശ്രമിച്ചു ഇ.എ ജബ്ബാര്&#x200d;. ബൈബിളില്&#x200d; തിരമാല, അഴക്കടല്&#x200d; എന്നീ പദങ്ങള്&#x200d; ഒരുമിച്ച് ഒരു വാചകത്തില്&#x200d; വന്നിട്ടുണ്ടെന്നും അതുകൊണ്ട് ഇത് ഖുര്&#x200d;ആനില്&#x200d; മാത്രമുള്ള അത്ഭുതമല്ലെന്നും പറയാന്&#x200d; ശ്രമിച്ചു അദ്ദേഹം. എന്നാല്&#x200d; ആ വെബ്‌സൈറ്റ് അടക്കം പരിശോധിച്ചിട്ടാണ് താന്&#x200d; വരുന്നതെന്നും ബൈബിളിലെ യോനായിലെ പ്രസ്തുത വാചകത്തില്&#x200d; ഖുര്&#x200d;ആനിലേത് പോലെ ആഴക്കടലിലെ അടുക്കുകളുള്ള ഇരുട്ടിനെ പറ്റിയോ, അവിടേക്ക് പ്രകാശം എത്താത്തതിനെ പറ്റിയോ ആന്തരിക തിരമാലകളെ പറ്റിയോ ഒന്നും സൂചന പോലുമില്ലെന്നും കേവലം തിരമാല എന്നും ആഴക്കടല്&#x200d; എന്നുമുള്ള പദങ്ങള്&#x200d; ഉണ്ട് എന്നത്‌കൊണ്ട് മാത്രം വെബ്‌സൈറ്റ് നോക്കി അത് പൊക്കിപ്പിടിച്ചുവരുന്നത് നാണക്കേടാണെന്നും എം.എം അക്ബര്&#x200d; പറഞ്ഞതോടെ ഖണ്ഡിക്കാനുള്ള ചെറുശ്രമവും ജബ്ബാറിന് ഉപേക്ഷിക്കേണ്ടിവന്നു.<br />
ഇത്രയും കാലം കേരളത്തില്&#x200d; ഖുര്&#x200d;ആനിനെ പറ്റി ആധികാരികമായി പറയാന്&#x200d; അര്&#x200d;ഹതയുള്ള വ്യക്തിയെന്ന് വാദിച്ചു നടന്ന ഇസ്‌ലാം വിമര്&#x200d;ശകന്റെ അനിവാര്യമായ പതനത്തിനായിരുന്നു മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയവും ഓണ്&#x200d;ലൈനിലൂടെ പതിനായിരങ്ങളും സാക്ഷിയായത്. ഇസ്‌ലാമിനെ വിമര്&#x200d;ശിക്കാന്&#x200d; ജീവിതം ഒഴിഞ്ഞുവെച്ചവര്&#x200d;ക്ക് ഖുര്&#x200d;ആനിനെ പറ്റിയോ ആധുനിക ശാസ്ത്രത്തെ പറ്റിയോ ഒരുവേള താന്&#x200d; ഉന്നയിക്കുന്ന വിമര്&#x200d;ശനങ്ങളെപറ്റി പോലുമോ ഉള്ള പ്രാഥമിക വിവരം പോലുമില്ലെന്ന് നിഷ്പക്ഷര്&#x200d;ക്ക്‌പോലും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു സംവാദം അവസാനിച്ചത്. ഇസ്‌ലാം വിരോധം തലയില്&#x200d; കയറി വിഭ്രാന്തി പിടിച്ചവരെപോലെ പെരുമാറുന്ന ഇസ്‌ലാം വിരുദ്ധ പക്ഷത്തെ സദസ്യരുടെ വികാരപ്രകടനങ്ങളും ഒച്ചവെക്കലുകളും അക്ബറിന്റെ സംസാരത്തിനിടയില്&#x200d; പോലുമുള്ള ഉച്ചത്തിലുള്ള കമന്റടികളും രണ്ട് സംസ്‌കാരങ്ങള്&#x200d; തമ്മിലുള്ള വ്യത്യാസംകൂടി വിളിച്ചുപറയുന്നതായിരുന്നു. &#8216;ഞങ്ങളുടെ കയ്യിലുള്ളത് തെളിവുകളാണ്, നിങ്ങളുടെ കൈമുതല്&#x200d; വികാരം മാത്രമാണ്&#8217; എന്നായിരുന്നു അക്ബര്&#x200d; അതിനോട് പ്രതികരിച്ചത്.<br />
ഇത് സത്യാന്വേഷികള്&#x200d;ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്&#x200d;ആന്&#x200d; കയ്യിലുള്ള കാലത്തോളം ആര്&#x200d;ക്കുമുന്നിലും അത് തെളിയിക്കാന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്&#x200d; സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-debate-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്തിവാദത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്&#x200d; മലയാളിയുടെ പി.എച്ച്.ഡി റദ്ദാക്കാന്&#x200d; സംഘടിത ശ്രമം</title>
		<link>https://www.chandrikadaily.com/moyin-malayamma-facebook-post-jnu-atheism-phd.html</link>
					<comments>https://www.chandrikadaily.com/moyin-malayamma-facebook-post-jnu-atheism-phd.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 21 Apr 2018 08:52:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Atheism]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[jnu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81473</guid>

					<description><![CDATA[യുക്തിവാദത്തിനെതിരെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്&#x200d; പോസ്റ്റിട്ടതിന്റെ പേരില്&#x200d; തന്റെ പി.എച്ച്.ഡി റദ്ദാക്കാന്&#x200d; ഡല്&#x200d;ഹി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയില്&#x200d; വിളിച്ച് യുക്തിവാദികള്&#x200d; സമ്മര്&#x200d;ദം ചെലുത്തുന്നതായി യുവാവ്. യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താന്&#x200d; തീവ്രവാദിയും തീവ്രവാദം പ്രചരിപ്പിക്കുന്നയാളുമാണെന്ന് യൂണിവേഴ്‌സിറ്റിയില്&#x200d; യുക്തിവാദികള്&#x200d; പരാതിപ്പെട്ടതായി എഴുത്തുകാരനും പ്രഭാഷകനുമായ മോയിന്&#x200d; ഹുദവി ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു. തന്റെ പി.എച്ച്.ഡി സൂപ്പര്&#x200d;വൈസറെ വിളിച്ച് പി.എച്ച്.ഡി റദ്ദാക്കാന്&#x200d; സമ്മര്&#x200d;ദം ചെലുത്തിയതായും എന്നാല്&#x200d;, അദ്ദേഹത്തെ സത്യം ബോധിപ്പിക്കാന്&#x200d; തനിക്ക് കഴിഞ്ഞുവെന്നും മോയിന്&#x200d; പറയുന്നു. ഫ്രീതിങ്കേഴ്‌സ് അടക്കമുള്ള ഗ്രൂപ്പുകളില്&#x200d;, യുക്തിവാദത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>യുക്തിവാദത്തിനെതിരെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്&#x200d; പോസ്റ്റിട്ടതിന്റെ പേരില്&#x200d; തന്റെ പി.എച്ച്.ഡി റദ്ദാക്കാന്&#x200d; ഡല്&#x200d;ഹി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു യൂണിവേഴ്‌സിറ്റിയില്&#x200d; വിളിച്ച് യുക്തിവാദികള്&#x200d; സമ്മര്&#x200d;ദം ചെലുത്തുന്നതായി യുവാവ്. യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താന്&#x200d; തീവ്രവാദിയും തീവ്രവാദം പ്രചരിപ്പിക്കുന്നയാളുമാണെന്ന് യൂണിവേഴ്‌സിറ്റിയില്&#x200d; യുക്തിവാദികള്&#x200d; പരാതിപ്പെട്ടതായി എഴുത്തുകാരനും പ്രഭാഷകനുമായ മോയിന്&#x200d; ഹുദവി ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു. തന്റെ പി.എച്ച്.ഡി സൂപ്പര്&#x200d;വൈസറെ വിളിച്ച് പി.എച്ച്.ഡി റദ്ദാക്കാന്&#x200d; സമ്മര്&#x200d;ദം ചെലുത്തിയതായും എന്നാല്&#x200d;, അദ്ദേഹത്തെ സത്യം ബോധിപ്പിക്കാന്&#x200d; തനിക്ക് കഴിഞ്ഞുവെന്നും മോയിന്&#x200d; പറയുന്നു.</p>
<p>ഫ്രീതിങ്കേഴ്‌സ് അടക്കമുള്ള ഗ്രൂപ്പുകളില്&#x200d;, യുക്തിവാദത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് നിരവധി പോസ്റ്റുകളാണ് മോയിന്&#x200d; മലയമ്മ പ്രസിദ്ധീകരിച്ചിരുന്നത്. ഡാര്&#x200d;വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ചില നിഗമനങ്ങള്&#x200d; മുന്നോട്ടുവെക്കുകയല്ലാതെ ശാസ്ത്രീയമായ തെളിവുകള്&#x200d; നല്&#x200d;കാന്&#x200d; അദ്ദേഹത്തിനായിട്ടില്ലെന്നും മോയിന്&#x200d; പറയുന്നു. യുക്തിവാദത്തെ താന്&#x200d; തുറന്നുകാട്ടുന്നതില്&#x200d; അസ്വസ്ഥരാവുന്നവരാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും എന്നാല്&#x200d; അത് ഫലം കാണില്ലെന്നും അദ്ദേഹം പറയുന്നു.</p>
<p><b>പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</b></p>
<p><em>അന്ധമായ പരിണാമ വിശ്വാസത്തെ ചോദ്യം ചെയ്തതിന് ജെ.എന്&#x200d;.യുവിലേക്ക് വിളിച്ച് പി.എച്ച്.ഡി റദ്ദ് ചെയ്യാന്&#x200d; വിഫലശ്രമം നടത്തിയ യുക്തിവാദികളോട്; നിങ്ങള്&#x200d;ക്കെന്താ ബൗദ്ധിക സംവാദങ്ങളെ പേടിയാണോ?</em></p>
<p>ഡോ. മോയിന്&#x200d; മലയമ്മ<br />
***************************</p>
<p>ഒരു മാസത്തോളമായി ഡാര്&#x200d;വിനിസത്തെയും യുക്തിവാദ വിതണ്ഡവാദങ്ങളെയും ഗവേഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.</p>
<p>പഠനത്തിന്റെ ഭാഗമായി സോഷ്യല്&#x200d; മീഡിയയില്&#x200d; ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്&#x200d; പല പോസ്റ്റുകളും ഇടുകയും സംവാദം നടത്തുകയും ചെയ്തു. ഡാര്&#x200d;വിനിസത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതും യുക്തിവാദികളുടെ യുക്തിരഹിത വാദങ്ങള്&#x200d; തുറന്നുകാണിക്കുന്നതുമായിരുന്നു ഈ പോസ്റ്റുകള്&#x200d;.</p>
<p>പ്രപഞ്ചം പരിണമിച്ചുണ്ടായതാണെന്നും അതിനൊരു സ്രഷ്ടാവില്ലെന്നും വലിയ &#8216;യക്ഷിക്കഥ&#8217;കളുടെ പിന്&#x200d;ബലത്തില്&#x200d; &#8216;കണ്ണടച്ച് വിശ്വസ&#8217;ക്കുന്ന ഡാര്&#x200d;വിനിസ്റ്റ് അന്ധവിശ്വാസികള്&#x200d;ക്ക് പക്ഷെ, കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. (അങ്ങനെയൊന്നില്ലല്ലോ. പിന്നെയല്ലേ മറുപടി.) പകരം, ഇത്തരം ചോദ്യങ്ങളെ വല്ലാതെ പേടിക്കുകയും അതില്&#x200d; അസ്വസ്ഥതപ്പെടുകയും ചെയ്യുന്നതായാണ് കാണാനായത്. വളരെ ചുരുക്കം പേര്&#x200d; മാത്രം ബൗദ്ധികമായി സംവദിക്കാന്&#x200d; തയ്യാറായെങ്കിലും അധികമാളുകളും വ്യക്തിപരമായി താറടിക്കാനും പരിഹസിക്കാനുമാണ് ധൃഷ്ടരായത്.</p>
<p>ചോദ്യകര്&#x200d;ത്താവിനെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു (intimidation) പിന്നീട് ചിലരുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്&#x200d;. ജെ.എന്&#x200d;.യുവില്&#x200d; നിന്നും പിഎച്ഡി ചെയ്ത ഒരാള്&#x200d;ക്ക് യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്&#x200d; പാടില്ലത്രേ. (അല്ലെങ്കില്&#x200d;, കഴിയില്ലേ്രത). ഇതാണവര്&#x200d; പറയാതെ പറയുന്നത്. (ഇടതുപക്ഷ ബു.ജികളുടെ ഈറ്റില്ലമായ ജെ.എന്&#x200d;.യുവില്&#x200d; പഠിക്കുന്നവരെല്ലാം യുക്തിവാദികളായി ജീവിക്കണമെന്നോ ഇടതു സൈദ്ധാന്തികതക്ക് റാന്&#x200d; മൂളി കഴിയണമെന്നോ വല്ല അലിഖിത നിയമങ്ങളുമുണ്ടോ ആവോ&#8230; ചിലരുടെ എതിര്&#x200d;വാ കാണുമ്പോള്&#x200d; അങ്ങനെയാണ് തോന്നിപ്പോകുന്നത്.)</p>
<p>ഉള്ള പി.എച്.ഡി ഫെയ്ക്കായി അവതരിപ്പിക്കുകയോ അല്ലെങ്കില്&#x200d; ഇല്ലാവാദങ്ങള്&#x200d; മെനഞ്ഞ് പി.എച്.ഡി കാന്&#x200d;സല്&#x200d; ചെയ്യാന്&#x200d; വല്ല പഴുതുമുണ്ടോയെന്ന് തിരയുകയും ചെയ്യുന്നതായിരുന്നു അവരുടെ അടുത്ത പദ്ധതി.</p>
<p>ഉടനെ ആ &#8216;കുയുക്തി&#8217; വലയം പ്രവര്&#x200d;ത്തിച്ചു തുടങ്ങി. ഉത്തരം മുട്ടുമ്പോള്&#x200d; കൊഞ്ഞനം കുത്തുകയെന്ന് പറയാറില്ലേ, അതുതന്നെ സംഭവിച്ചു. ഉടനെ, അവര്&#x200d; വിളിച്ചു ജെ.എന്&#x200d;.യുവിലേക്ക്. മോയിന്&#x200d; മലയമ്മ എന്നൊരു പയ്യന്&#x200d; ഇവിടെനിന്നും പി.എച്ച്.ഡി ചെയ്തിട്ടുണ്ടോ എന്നതായിരുന്നു ആദ്യത്തെ അന്വേഷണം. ഉണ്ടെന്നറിഞ്ഞപ്പോള്&#x200d; ആദ്യത്തെ ശ്രമം പാളി.</p>
<p>ഇതോടെ, ശ്രമം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഉള്ള പി.എച്.ഡി റദ്ദ് ചെയ്യിക്കാന്&#x200d; വല്ല വഴിയുമുണ്ടോ എന്നതായിരുന്നു അത്. അതിന് നമ്മുടെ പഴയ ക്ലീഷെ വാദങ്ങള്&#x200d; നിരത്തപ്പെട്ടു. &#8216;കക്ഷിക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നും കേരളത്തില്&#x200d; എക്ട്രീമിസം പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രകോപനപരമായ മെസേജുകള്&#x200d; പരത്തുന്നുണ്ടെന്നും അതിനാല്&#x200d;, അവന്റെ പി.എച്.ഡിയുടെ കാര്യം പുനരാലോചിക്കണമെന്നുമായിരുന്നു തല്&#x200d;പരകക്ഷികളുടെ വാദം. (ആള് ഇപ്പോള്&#x200d; പി.എച്.ഡി സ്റ്റുഡന്റ് ആണെന്ന് അവര്&#x200d; തെറ്റിദ്ധരിച്ചിരിക്കണം)</p>
<p>ഇതൊന്നും ചുമ്മാ പറയുകയല്ല. ഡാര്&#x200d;വിനിസ്റ്റ് കുയുക്തിയെ ചോദ്യം ചെയ്തതിന് യുക്തിവാദികള്&#x200d; ഒപ്പിച്ച ഭീരുത്വത്തിന്റെ &#8216;ഫാസിസ്റ്റ് അജണ്ട&#8217;യാണ്.</p>
<p>ഇന്നലെ (20-4-18) ഉച്ചക്ക് ജെ.എന്&#x200d;.യു വില്&#x200d;നിന്നും എന്റെ പി.എച്ച്.ഡി സൂപ്രവൈസര്&#x200d; എന്നെ ഫോണില്&#x200d; വിളിച്ചു. കേരളത്തില്&#x200d;നിന്നും കോളുകള്&#x200d; വരുന്നുണ്ടെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ചിലര്&#x200d; പറയുന്നുണ്ടെന്നും അതിനാല്&#x200d;, അതിന്റെ തസ്യാവസ്ഥ എന്താണെന്നുമായിരുന്നു സാറിന് അറിയേണ്ടിയിരുന്നത്. കേരളത്തില്&#x200d; തീവ്രവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും വര്&#x200d;ഗദ്രുവീകരണം നടത്തുന്ന സന്ദേശങ്ങള്&#x200d; പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു സാറിനെ വിളിച്ചവര്&#x200d; എന്നെക്കുറിച്ച് അദ്ദേഹത്തോട് ഉന്നയിച്ച ആരോപണങ്ങള്&#x200d;.</p>
<p>നേരത്തെത്തന്നെ തന്നെക്കുറിച്ച് വ്യക്തമായി അറിയുന്ന സാറിന് ഈ ആരോപണത്തിനു പിന്നിലെ &#8216;യുക്തിവാദ ഫാസിസ്സ്റ്റ്&#8217; അജണ്ട മനസ്സിലാക്കിക്കൊടുക്കാന്&#x200d; പ്രയാസമുണ്ടായിരുന്നില്ല. ഒരു മാസത്തോളമായി സോഷ്യല്&#x200d;മീഡിയ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്&#x200d; തുടരുന്ന ബൗദ്ധിക സംവാദങ്ങളില്&#x200d; ഉത്തരം മുട്ടിയപ്പോഴുണ്ടായ &#8216;ഇര നിഗ്രഹണ&#8217; ത്തിന്റെ ഭാഗമായിട്ടാണ് ഈ &#8216;നാവരിയല്&#x200d;&#8217; പ്രക്രിയ എന്നു മനസ്സിലാക്കാന്&#x200d; വലിയ &#8216;ഡാര്&#x200d;വിനിസ്റ്റ് കുയുക്തി&#8217;യുടെയൊന്നും ആവശ്യമില്ലല്ലോ.</p>
<p>ആശയ സംവാദങ്ങളില്&#x200d; തോല്&#x200d;ക്കുമ്പോള്&#x200d; നാവരിയാന്&#x200d; നോക്കല്&#x200d; ഒരു ഫാസിസ്റ്റ് രീതിയാണ്. യുക്തിവാദി-ഇടത് ധാരയും ഇതേ വഴിയില്&#x200d; സഞ്ചരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>അല്ലെങ്കിലും, ഈ യുക്തിവാദം സംവാദങ്ങള്&#x200d;ക്കും ചോദ്യം ചെയ്യപ്പെടലുകള്&#x200d;ക്കുമപ്പുറത്താണോ? മനുഷ്യന്&#x200d; കുരങ്ങില്&#x200d;നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഡാര്&#x200d;വിനു പോലും തെളിയിക്കാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. താന്&#x200d; നടത്തിയ ചില നിരീക്ഷണങ്ങളുടെ വെളിച്ചത്തില്&#x200d; ചില നിഗമനങ്ങള്&#x200d; മാത്രമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ആയിരക്കണക്കിന് പേജ് ഈ വിഷയത്തില്&#x200d; എഴുതിയ ഡാര്&#x200d;വിന്&#x200d; ഒരു ജീവി പോലും പരിണമിച്ചുണ്ടായ കഥ വിവിധ ഘട്ടങ്ങള്&#x200d; വിവരിച്ചുകൊണ്ട് തന്റെ പുസ്തകങ്ങളിലെവിടെയും പറയുന്നില്ല. ക്രിയേറ്റര്&#x200d; എന്ന സാന്നിധ്യത്തെ ചോദ്യം ചെയ്യുകയെന്ന ഒരു കുയുക്തി ഉദ്യമം മാത്രമായിരുന്നു ഈ സിദ്ധാന്തം. അതുകൊണ്ടു തന്നെ ശാസ്ത്ര ലോകം ഇതിനെ തള്ളുകയും ചെയ്തിട്ടുണ്ട്. നാസ്തിക ചിന്താഗതിയുള്ള ചുരുക്കം ശാസ്ത്രജ്ഞന്മാര്&#x200d; മാത്രമാണ് ഇതിനെ പിന്താങ്ങുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് മറ്റെന്തിനെയെങ്കിലും സ്ഥാപിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമാണ് അവരിതിനെ സമീപ്പിക്കുന്നതും. അല്ലാതെ, യുക്തിയുടെ വെളിച്ചത്തിലുമല്ല. സയന്റിസ്റ്റുകളല്ലെങ്കിലും റിച്ചാര്&#x200d;ഡ് ഡോക്കിന്&#x200d;സും സാം ഹാരിസും കയറി വരുന്നത് ഈ ഗ്യാപിലേക്കാണ്.</p>
<p>ഒരു കുട്ടി കച്ചറ കളിച്ചാല്&#x200d; ബാപ്പക്കു വിളിച്ചു കംപ്ലയ്ന്റ് പറയുകയെന്നൊക്കെ കേട്ടിട്ടുണ്ട്. തങ്ങള്&#x200d;ക്കു ദഹിക്കാത്ത വാദങ്ങളെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിന്റെ പേരില്&#x200d; പണ്ടെന്നോ പഠിച്ചിറങ്ങിയ ഒരു യൂണിവേഴ്‌സിറ്റിലേക്കു വിളിച്ച് പി.എച്.ഡി റിവോക്ക് ചെയ്യണമെന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. അല്ലെങ്കിലും ഈ 21 ാം നൂറ്റാണ്ടിലും മനുഷ്യന്&#x200d; കുരങ്ങില്&#x200d;നിന്നും പരിണമിച്ചുണ്ടായതാണെന്ന &#8216;അന്ധവിശ്വാസവു&#8217;മായി നടക്കുന്നവര്&#x200d;ക്ക് കുയുക്തി ഒഴിവാക്കി തിരിച്ചുചിന്തിക്കാനുള്ള ഒരു ഓപണിംഗ് നല്&#x200d;കാന്&#x200d; ജെ.എന്&#x200d;.യുവില്&#x200d;നിന്നു തന്നെ പി.എച്.ഡി ചെയ്തിറങ്ങിയവര്&#x200d;ക്കല്ലാതെ മറ്റാര്&#x200d;ക്കാണ് കഴിയുക?!</p>
<p>2015 ല്&#x200d; സമര്&#x200d;പ്പിക്കുകയും 2016 വൈവ കഴിഞ്ഞ് ഓഫര്&#x200d; ചെയ്യപ്പെടുകയും ചെയ്ത പി.എച്.ഡി ഏതെങ്കിലും &#8216;ഡാര്&#x200d;വിനിസ്റ്റ് അന്ധവിശ്വാസികളുടെ&#8217; കുയുക്തികൊണ്ട് തള്ളപ്പെടാവുന്നതാണോ? ഏതെങ്കിലും ഓലപ്പാമ്പുകള്&#x200d;ക്കുമുമ്പില്&#x200d; പാറിപ്പോകാന്&#x200d; എന്താ അപ്പൂപ്പന്&#x200d; താടിയാണോ ജെ.എന്&#x200d;.യു പി.എച്.ഡി?! അല്ലെങ്കിലും, ഈ യുക്തിവാദികള്&#x200d;ക്കെന്താ ഈ പി.എച്ച്.ഡിയെ ഇത്രയ്ക്കു പേടി? 1500 കോടി വര്&#x200d;ഷങ്ങളുടെ മുത്തശ്ശിക്കഥയുടെ സമാനമായ പരിണാമ കഥയിലെ &#8216;അന്ധതലങ്ങള്&#x200d;&#8217; മറ നീക്കി പുറത്തു കടക്കുമെന്നതിലെ ഭീതിയാണോ?</p>
<p>കുയുക്തിയും അഹങ്കാരവും വെടിഞ്ഞ് നിഷ്പക്ഷമായി ചിന്തിച്ചാല്&#x200d; ഈ പ്രപഞ്ചത്തിന് ഒരു ക്രിയേറ്ററുണ്ടെന്ന കാര്യം ഏത് കേവല യുക്തിയുള്ളവനും മനസ്സിലാകാവുന്നതേയുള്ളൂ. ഡാര്&#x200d;വിനിസ്റ്റ് അന്ധവിശ്വാസ ബാധ മാറ്റിവെച്ച് ചിന്തിക്കണമെന്നു മാത്രം.</p>
<p>ബൗദ്ധികമായും ശാസ്ത്രീയമായും ഒരു സംവാദത്തെ നേരിടുമ്പോള്&#x200d; അതേ നാണയത്തില്&#x200d; തന്നെ തിരിച്ചടിക്കാന്&#x200d; കഴിയുന്നതാണ് യുക്തി. ഗോഡ് ഡെല്യൂഷനും ദി എന്&#x200d;ഡ് ഓഫ് ഫെയ്ത്തും വായിച്ചാല്&#x200d; ഈ യുക്തി മനസ്സിലാകില്ല. പണ്ടെന്നോ കയറിയിറങ്ങിയ ഒരു സത്രത്തിലെ ഗുരുവിനെ വിളിച്ച് ഞങ്ങള്&#x200d; കച്ചറക്കുഞ്ഞിന്റെ ഷഢിയഴിക്കുമെന്ന് പറയുന്നത് യുക്തിയല്ല, ഭീരുത്വമാണ്. ഓരോ പോസ്റ്റും ഉള്ളില്&#x200d; കൊണ്ടതില്&#x200d;നിന്നും ഉത്ഭൂതമായ ഭീരുത്വം. അതെ, ഡാര്&#x200d;വിനിസ്റ്റ് അന്ധവിശ്വാസത്തില്&#x200d;നുന്നും രൂപപ്പെട്ടുവന്ന &#8216;സ്യൂഡോ-സയന്റിസ്റ്റ് പ്രേതബാധ&#8217;.</p>
<p>പി.എച്.ഡി ഫെയ്ക്ക് വാദവും ജെ.എന്&#x200d;.യു വിളിയുമെല്ലാം അവിടെ നില്&#x200d;ക്കട്ടെ. അതേതോ യുക്തിയില്ലാത്ത &#8216;സയന്&#x200d;സ് ജന്മങ്ങ&#8217;ളുടെ കുട്ടിക്കുയുക്തി മാത്രമായി നമുക്ക് തള്ളിക്കളയാം. എവല്യൂഷനിസ്റ്റുകള്&#x200d; പറയുന്ന പ്രപഞ്ചോല്&#x200d;പത്തിയുടെ പ്രഥമ ബിന്ധുവായ &#8216;പ്രാപഞ്ചിക ദ്രവ്യം&#8217; എങ്ങനെയുണ്ടായി എന്ന് നിങ്ങള്&#x200d;ക്ക് പറയാനാകുമോ? അന്ന് ഞാനെന്റെ &#8216;നിങ്ങള്&#x200d; പേടിക്കുന്ന ജെ.എന്&#x200d;.യു. പി.എച്ച്.ഡി&#8217; നിങ്ങള്&#x200d;ക്കു കൈനീട്ടം തരും. തീര്&#x200d;ച്ച. (ആരോഗ്യകരമായ സംവാദം യുക്തിയാണ്. നാവരിയല്&#x200d; യജ്ഞം ഫാസിസവും. യുക്തിവാദവും ഒരു ഫാസിസമാണോ?!!!!!)</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmmalayamma%2Fposts%2F1784886408239272&amp;width=500" width="500" height="490" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moyin-malayamma-facebook-post-jnu-atheism-phd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി. രവിചന്ദ്രന്&#x200d;, നിയോ എത്തിസം, ഇസ്ലാമോഫോബിയ</title>
		<link>https://www.chandrikadaily.com/sabir-kottappuram-article-on-neo-etheism.html</link>
					<comments>https://www.chandrikadaily.com/sabir-kottappuram-article-on-neo-etheism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Apr 2018 12:58:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Atheism]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[IslamoPhoibia]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78510</guid>

					<description><![CDATA[സാബിർ കോട്ടപ്പുറം ഭയക്കാനുള്ള അവകാശത്തെ കുറിച്ചാണ് കേരളത്തിലെ നിയോ എത്തിസ്റ്റുകള്&#x200d; അടുത്ത കാലത്തായി പറഞ്ഞുകൊണ്ടേയിരിക്കുന്നത് . ഇസ്ലാമിനെ ഭയക്കണം, മുസ്ലിംകളില്&#x200d; നിന്നും ഭയന്നോടണം, കേരളത്തിലെ നിയോ എത്തിസ്റ്റ് പ്രവാചകന്&#x200d; സി. രവിചന്ദ്രനും അണികളും വരികളിലൂടെയും വാക്കുകളിലൂടെയും കേരളത്തിലെ നിഷ്പക്ഷരായ മനുഷ്യന്&#x200d; മാരെ ഇസ്ലാമാഫോബിക് ആക്കിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി മലയാള നാടിന്റെ ബഹുസ്വരതയോട് ചേര്&#x200d;ന്ന് ജീവിക്കുന്ന മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തെയും വര്&#x200d;ത്തമാനത്തെയും റദ്ദ് ചെയ്ത് എല്ലാ പ്രശ്‌നങ്ങള്&#x200d;ക്കും കാരണം അവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഈ പ്രചാരണം ജൂതന്മാരെ ചൂണ്ടിക്കാട്ടി ഹിറ്റ്‌ലര്&#x200d; ജര്&#x200d;മ്മനിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാബിർ കോട്ടപ്പുറം</strong></p>
<p>ഭയക്കാനുള്ള അവകാശത്തെ കുറിച്ചാണ് കേരളത്തിലെ നിയോ എത്തിസ്റ്റുകള്&#x200d; അടുത്ത കാലത്തായി പറഞ്ഞുകൊണ്ടേയിരിക്കുന്നത് . ഇസ്ലാമിനെ ഭയക്കണം, മുസ്ലിംകളില്&#x200d; നിന്നും ഭയന്നോടണം, കേരളത്തിലെ നിയോ എത്തിസ്റ്റ് പ്രവാചകന്&#x200d; സി. രവിചന്ദ്രനും അണികളും വരികളിലൂടെയും വാക്കുകളിലൂടെയും കേരളത്തിലെ നിഷ്പക്ഷരായ മനുഷ്യന്&#x200d; മാരെ ഇസ്ലാമാഫോബിക് ആക്കിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി മലയാള നാടിന്റെ ബഹുസ്വരതയോട് ചേര്&#x200d;ന്ന് ജീവിക്കുന്ന മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തെയും വര്&#x200d;ത്തമാനത്തെയും റദ്ദ് ചെയ്ത് എല്ലാ പ്രശ്‌നങ്ങള്&#x200d;ക്കും കാരണം അവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഈ പ്രചാരണം ജൂതന്മാരെ ചൂണ്ടിക്കാട്ടി ഹിറ്റ്‌ലര്&#x200d; ജര്&#x200d;മ്മനിയില്&#x200d; നടത്തിയ പ്രചാരണങ്ങള്&#x200d;ക്ക് സമാനമാണ്. ഹിറ്റ്‌ലര്&#x200d; ഉല്&#x200d;പ്പാദിപ്പിച്ച ജൂത ഭയം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലാണ് കലാശിച്ചത്.</p>
<p>പാകിസ്ഥാനില്&#x200d;, ബംഗ്ലാദേശില്&#x200d;, മുസ്ലിം ഭൂരിപക്ഷമുള്ള ഏതെങ്കിലും ആഫ്രിക്കന്&#x200d; രാജ്യങ്ങളില്&#x200d; അവിടത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി അതാണ് ഇസ്ലാം എന്ന സിദ്ധാന്തം മുന്നോട്ട് വെക്കുകയും അതിന് കേരളത്തിലെ മുസ്ലിംകള്&#x200d; മറുപടി പറയണമെന്ന യുക്തിയുമാണ് സി.രവിചന്ദ്രനെ പോലുള്ളവര്&#x200d; മുന്നോട്ടു വെക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര്&#x200d; ഉപയോഗിക്കുന്ന ഭൂരിപക്ഷ പ്രിവിലേജ് തന്നെയാണ് പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലിം സംഘികളും ഉപയോഗിക്കുന്നത്. ആ ഭൂരിപക്ഷ പ്രിവിലെജിനെ മറച്ച് വെച്ച് ഇന്ത്യയില്&#x200d; പീഡിപ്പിക്കപ്പെടുകയും അരികുവല്&#x200d;ക്കരിക്കപ്പെടുകയും ചെയ്യുന്ന ദുര്&#x200d;ബലമായ ഒരു സമൂഹത്തെ ചൂണ്ടിക്കാണിച്ച് അവരെ ഭയപ്പെടണം എന്ന പ്രചാരണം ഉണ്ടാക്കുന്നതിലൂടെ എന്ത് സാമൂഹിക ഉത്തരവാദിത്വമാണ് ഇവര്&#x200d; നിര്&#x200d;വഹിക്കുന്നത്?.</p>
<p>തദ്ദേശീയരായ ജനങ്ങളുടെ ഇരട്ടിയിലധികം വിദേശികള്&#x200d; തൊഴിലെടുത്ത് സന്തോഷത്തോടെ ജീവിക്കുന്ന ഏറ്റവും എളുപ്പത്തില്&#x200d; തിരിച്ചറിയാന്&#x200d; പറ്റുന്ന ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d; അദ്ദേഹത്തിന്റെ &#8216;മുസ്ലിം പട്ടിക&#8217; യില്&#x200d; എന്തുകൊണ്ട് വരുന്നില്ല? &#8216;ഹിന്ദുത്വം&#8217; എന്ന മത അജണ്ട ഉയര്&#x200d;ത്തിപ്പിടിച്ചാണ് സംഘപരിവാര്&#x200d; ശക്തികള്&#x200d; ഇന്ത്യയിലെ മുസ്ലിം , ദളിത് മറ്റ് പിന്നോക്ക ന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളും പീഡനങ്ങളും തുടരുന്നത്. കേരളത്തിലെ ഹിന്ദു മത സംഘടനകള്&#x200d; , ധീവര സഭ തൊട്ട് എന്&#x200d; എസ എസ് വരെ ഉള്ളവര്&#x200d; സംഘ് തീവ്രവാദത്തിന് മറുപടി പറയണമെന്ന് ഈ നിയോ എത്തിസ്റ്റുകള്&#x200d; ഇന്ന് വരെ ആവശ്യപ്പെട്ടിട്ടുണ്ടോ? &#8216;നാഗാലാ!ന്&#x200d;ഡ് ക്രിസ്ത്യാനികള്&#x200d;ക്ക്&#8217; മാത്രമാണെന്ന മുദ്രാവാക്യം മുഴക്കി തീവ്രവാദ പ്രവര്&#x200d;ത്തനം നടത്തുന്ന എന്&#x200d;.എസ്.സി.ഒ.എന്നിനെയോ ക്രിസ്തു രാജ്യം സ്ഥാപിക്കാന്&#x200d; ആയുധമെടുത്ത് പോരാടുന്ന നാഷണല്&#x200d; ലിബറേഷന്&#x200d; ഫ്രണ്ട് ഓഫ് ത്രിപുരയെയോ ചൂണ്ടിക്കാട്ടി കേരളത്തിലെ കത്തോലിക്ക സഭ മറുപടി പറയണമെന്ന് ഇവര്&#x200d; ആവശ്യപ്പെടുമോ?</p>
<p>ലോകത്തെ നൂറ്റന്&#x200d;പത് കോടി മുസ്ലിംകള്&#x200d; മാറിയാല്&#x200d; ഈ ലോകം എത്ര സുന്ദരമായിരിക്കും എന്നാണ് മലപ്പുറത്ത് നടത്തിയ ഇസ്ലാമും മനുഷ്യാവാകാശവും എന്ന പ്രസംഗത്തില്&#x200d; സി രവിചന്ദ്രന്&#x200d; പറയുന്നത്. മുസ്ലിം തീവ്രവാദ ത്തെ എത്ര തന്ത്രപരമായാണ് അദ്ദേഹം നൂറ്റന്&#x200d;പത് കോടി മുസ്ലിംകളുടെ ചുമലിലേക്ക് കൊണ്ടുവെച്ചത്. സംഘപരിവാറിനെ ചൂണ്ടിക്കാട്ടി ആ ഭാരം കോടിക്കണക്കിനായ ഹിന്ദു മത വിശ്വാസികളുടെ ചുമലില്&#x200d; കൊണ്ട് വെക്കാന്&#x200d; സി.രവിചന്ദ്രന്&#x200d; തയ്യാറാവാത്ത ഇരട്ടത്താപ്പ് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്? മത ഗ്രന്ഥങ്ങളെയും മതാചാര്യന്&#x200d;മാരെയും ആശ്രയിക്കുന്ന മത വിശ്വാസികളെ പരിഹസിക്കാറുള്ള സി.രവിചന്ദ്രന്&#x200d; തന്നെ ഇസ്ലാമാഫോബിക് യുക്തിവാദികളായ സാം ഹാരിസിനും റിച്ചാര്&#x200d;ഡ് ഡോക്കിന്‌സിനും അടിമപ്പെട്ടിരിക്കുന്നു. ഇസ്ലാമായാലും ഫലസ്തീന്&#x200d; പ്രശ്‌നമായാലും സാം ഹാരിസിനപ്പുറം ഒരു പഠനമോ ശരിയോ ഇല്ല സി. രവിചന്ദ്രന്.</p>
<p>മനുഷ്യാവകാശങ്ങളുടെയും നീതിയുടെയും ഭൂമികയായി അദ്ദേഹം തന്നെ വിശേഷിപ്പികാറുള്ള യൂറോപ്യന്&#x200d; രാജ്യങ്ങളുടെ ഫലസ്തീന്&#x200d; അനുകൂല നിലപാടിനെ അദ്ദേഹം തള്ളിക്കളയുന്നു. ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധതയും അധിനിവേശവും ചൂണ്ടിക്കാണിക്കുന്ന പാശ്ചാത്യന്&#x200d; രാജ്യങ്ങളെ മാത്രമല്ല, യു.എന്&#x200d;, യുനെസ്‌കോ, ലോകാരോഗ്യ സംഘടനയെ വരെ ഫലസ്തീന്&#x200d; വിഷയത്തില്&#x200d; അദ്ദേഹം തള്ളിപ്പറയുകയും വിമര്&#x200d;ശിക്കുകയുമാണ് ചെയ്യുന്നത്. ഇറാഖ് അധിനിവേശത്തെ കുറിച്ചും ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ഇറാഖ് അധിനിവേശം നടന്നില്ലായിരുന്നെങ്കില്&#x200d; ഐ എസ് പോലും ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിനാളുകള്&#x200d; മരിക്കുകയും രാഷ്ട്രീയ ഭരണ അസ്ഥിരത ഉണ്ടാക്കുകയും ചെയ്ത ഇറാഖ് അധിനിവേശത്തെ കുറിച്ച് മുസ്ലിംകള്&#x200d; പറയണമെങ്കില്&#x200d; മഹ്മൂദ് ഗസ്‌നി സിന്ധ് ആക്രമിച്ചതിനെ കുറിച്ച് ആദ്യം മറുപടി പറയണമെത്രെ !!. ഉദ്ദേശ്യ ശുദ്ധി കാരണം അമേരിക്കന്&#x200d; അധിനിവേശങ്ങളെ കല്ലെറിയരുതേ എന്ന ഗുരു സാം ഹാരിസിന്റെ വാദങ്ങളെ സി. രവിചന്ദ്രന്&#x200d; പുതിയ കുപ്പിയിലാക്കി കേരളത്തില്&#x200d; അവതരിപ്പിക്കുന്നു.</p>
<p>അമേരിക്കന്&#x200d; അധിനിവേശമായാലും മത തീവ്രവാദ പ്രവര്&#x200d;ത്തനമായാലും നഷ്ടപ്പെടുന്നത് മനുഷ്യ ജീവനുകള്&#x200d; തന്നെയാണ്. എന്നാല്&#x200d; ഫലസ്തീനിലെ/ ഇറാഖിലെ ജനങ്ങള്&#x200d; മുസ്ലിംകള്&#x200d; ആയത് കൊണ്ട് മാത്രം മനുഷ്യാവകാശത്തിന്റെ മുന്&#x200d;ഗണനയില്&#x200d; വരാന്&#x200d; അര്&#x200d;ഹതയില്ല എന്നുള്ള വാദങ്ങള്&#x200d; വംശീയതയെയാണ് പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ നിയോ എത്തീസ്റ്റുകള്&#x200d; ബീജാപാവം നല്&#x200d;കിയ ഈ വംശീയ ചിന്താഗതി വളര്&#x200d;ന്ന് വലുതായതിലെ അപകടമാണ് ഹാദിയ വിഷയത്തില്&#x200d; കണ്ടത്. ഷഫിനും ഹാദിയയും പരസ്പരം ഇഷ്ടമാണ് എന്ന തുറന്നുപറച്ചിലിന്റെ അടിസ്ഥാന ത്തില്&#x200d; തന്നെ വ്യക്തി സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും മുന്&#x200d;നിര്&#x200d;ത്തി ആ വിവാഹത്തിന് യുക്തിവാദികള്&#x200d; പിന്തുണ കൊടുക്കേണ്ടാതായിരുന്നില്ലേ?. എന്നാല്&#x200d; യു.എന്&#x200d; മനുഷ്യാവകാശ പത്രികയിലെ വിവാഹിതരാകാനുള്ള അവകാശത്തെ കുറിച്ച് സംസാരിക്കുന്നവര്&#x200d; തന്നെ ഹാദിയ ഷഫിന്&#x200d; വിവാഹ ത്തിന്റെ സാധുതയില്&#x200d; സംശയാലുക്കളായിരുന്നു . ഷഫിന്റെയും ഹാദിയയുടെയും മതം മറ്റൊന്നായിരുന്നെങ്കില്&#x200d; നിയോ എത്തിസ്റ്റുകളുടെ പിന്തുണ ഉറപ്പായും ലഭിക്കുമായിരുന്നു.</p>
<p>മതമില്ല എന്നത് മറ്റൊരു മതമാവുകയും അവര്&#x200d;ക്ക് അവരുടെതായ മതാചാര്യന്&#x200d;മാരും ഉണ്ടായിരിക്കുന്നു. കേരളത്തില്&#x200d; മത ജാതി കോളം പൂരിപ്പിക്കാത്ത കുട്ടികളെ ചൂണ്ടിക്കാട്ടി അവര്&#x200d; മാത്രമാണ് മനുഷ്യരെന്ന പോസ്റ്റര്&#x200d; ഒട്ടിക്കുന്ന ഒരേ സമയം ശുദ്ധിവാദക്കാരും ഇസ്ലാമാഫോബിക്കുകളുമായ ഒരുകൂട്ടം ആളുകളെയാണ് നവ യുക്തിവാദികള്&#x200d; ഉല്&#x200d;പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabir-kottappuram-article-on-neo-etheism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
