<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>attappadimadhucase &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/attappadimadhucase/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 05 Apr 2023 10:15:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>attappadimadhucase &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെ നടപടിക്ക് കോടതി നിർദ്ദേശം നൽകി</title>
		<link>https://www.chandrikadaily.com/attappadimadhumurdercase.html</link>
					<comments>https://www.chandrikadaily.com/attappadimadhumurdercase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Apr 2023 10:15:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attappadimadhucase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246416</guid>

					<description><![CDATA[മൊഴി നകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി മധു കൊലക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം നൽകി.  മജിസ്ട്രേറ്റിന് മുന്നിൽ  രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴ് പേർ അടക്കമുള്ളവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attappadimadhumurdercase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടി മധു വധക്കേസ് 13 പ്രതികളെ  7 വർഷം കഠിനതടവിന്  ശിക്ഷിച്ചു</title>
		<link>https://www.chandrikadaily.com/pattappadimadhumurderpunishment.html</link>
					<comments>https://www.chandrikadaily.com/pattappadimadhumurderpunishment.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Apr 2023 05:51:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attappadimadhucase]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246375</guid>

					<description><![CDATA[പതിനാറാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴയടക്കാനാണ് കോടതി വിധിച്ചത്.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി മധു വധക്കേസിൽ പതിനാറാം പ്രതിക്കൊഴികെ മറ്റ് 13 പ്രതികൾക്കും 7 വർഷം കഠിനതടവിന് കോടതി ശിക്ഷ വിധിച്ചു. പതിനാറാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴയടക്കാനാണ് കോടതി വിധിച്ചത്. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശത്തോടെ അല്ലാതെ നടത്തിയ നരഹത്യ കുറ്റമാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞത്. രണ്ട് പേരെ വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.</p>
<p>ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്&#x200d;, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, എന്നിവർക്കാണ് തടവു ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pattappadimadhumurderpunishment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധുവിന്റെ മാതാവ് മല്ലിയമ്മ: ഒരു പെൺപോരാളിയുടെ വിജയകഥ</title>
		<link>https://www.chandrikadaily.com/attappadimadhumother.html</link>
					<comments>https://www.chandrikadaily.com/attappadimadhumother.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 04 Apr 2023 07:20:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[attappadimadhucase]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246210</guid>

					<description><![CDATA[മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ പോരാട്ടത്തിൻ്റെ കഥ ഏറെ കേട്ടതാണ് മലയാളി. ഇവിടെ ഇതാ കൊല്ലപ്പെട്ട മകനു വേണ്ടി നിരന്തരം പോരാടി വിജയിച്ച ഒരമ്മയുടെ കഥ.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി മധു &#8211; അറിയപ്പെടാത്ത ജീവിത കഥ . സംസ്ഥാന സർക്കാർ നിരന്തരം പ്രതികൾക്ക് അനുകൂലമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാതെ കളിച്ച കള്ളക്കളിയുടെ ചിത്രം കൂടിയാണ് മധു വധക്കേസ് അനാവരണം ചെയ്യുന്നത്.</p>
<p>അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 നാണ് മധു ജനിക്കുന്നത്.. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ സാമൂഹ്യ വിരുദ്ധ സ്വഭാവവും മൂലം മകൻ്റെ അധ്യയനവും, ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽ നിന്നും TC വാങ്ങി മകനെ കൂക്കമ്പാളയം GLPS ൽ 3 ൽ ചേർത്തു. ഒപ്പം പാക്കുളത്ത് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലും ആക്കി.</p>
<p>ആ സമയത്ത് (1995) താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും , മഴയുമേറ്റ് തകർന്നു വീണതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. അവിടെ മല്ലിയമ്മയുടെ അഛനും, അമ്മയും ഉണ്ട്. ഇതിനിടയിൽ ഇളയ രണ്ട് പെൺമക്കളേയും ( സരസു, ചന്ദ്രിക) മല്ലിയമ്മ MRS ൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായിട്ടുള്ള UP സ്കൂളിൽ 5 ൽ പഠനം തുടരുന്നുമുണ്ടായിരുന്നു.</p>
<p>ഉൾവനത്തിലെ ഊരായ കടുകുമണ്ണയിൽ നിന്നും മകൻ താമസിക്കുന്ന പാക്കുളത്തേക്ക് മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്യണം എന്നതിനാലും (അവിടത്തെ ഏക യാത്രാ സംവിധാനമായ ജീപ്പിൽ പോകാൻ പണമില്ല എന്നതും മറ്റൊരു സത്യം), വൃദ്ധരായ മാതാപിതാക്കൾ അല്ലാതെ തുണക്ക് മറ്റാരും ഇല്ല എന്നതിനാലും അഞ്ചാം ക്ലാസ് കഴിഞ്ഞ മധുവിനെ കൂക്കമ്പാളയം സ്കൂളിൽ നിന്നും 1.6.1996 ൽ ചിണ്ടക്കി AAHS ൽ ആറിൽ ചേർത്തു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്ക് വെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി.</p>
<p>ആ സമയത്ത് ഊരിന് കുറച്ച് അകലെ ഉള്ള അവരുടെ പഞ്ചക്കാട്ടിൽ ( കൃഷി ചെയ്യുന്നതിന് വേണ്ടി വനത്തിൽ അവർക്ക് ലഭ്യമായിട്ടുള്ള സ്ഥലം ) തനത് ധാന്യങ്ങളായ ചാമ,കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും, വനവിഭവങ്ങൾ ശേഖരിച്ച് വിറ്റും ഒക്കെയാണ് മല്ലിയമ്മ ജീവിതം മുമ്പോട്ട് കൊണ്ടു പോയിരുന്നത്. ശേഖരിച്ച വനവിവങ്ങൾ വില്കുന്നതിനായി കടുകുമണ്ണ ഊരിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉള്ള ചിണ്ടക്കിയിലെ സൊസൈറ്റിയിലേക്കും, അവിടെ നിന്നും കിട്ടുന്ന പണവുമായി മുക്കാലിയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിയുള്ള മടക്കയാത്രയിലും, വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെയുള്ള യാത്രകളിൽ തുണയായും, സഹായിയായും മധു കൂട്ട് വന്നിട്ടുള്ള കഥകൾ പറയുന്ന സന്ദർഭങ്ങളിലെല്ലാം മല്ലിയമ്മയുടെ കണ്ണുകൾ നിറയുന്നത് ഏറെ വേദനയോടെയേ ആർക്കും കണ്ടിരിക്കാൻ കഴിയൂ.</p>
<p>മല്ലിയമ്മയുടെ സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി വേറെ താമസം ആയതിനാൽ വൃദ്ധ മാതാപിതാക്കൾക്ക് ആ സമയങ്ങളിൽ തുണയായി മല്ലിയമ്മയും, മധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ അവശയായ അമ്മ ഏതോ ഒരു നിമിഷത്തിൽ മല്ലിയമ്മയോട് പറഞ്ഞു &#8211; മകളേ നിൻ്റെ സഹോദരങ്ങളെല്ലാം കുടുംബമായി വേറെ ആണ് താമസം. അതു കൊണ്ട് ഞാൻ മരിച്ചാൽ അഛന് തുണയായി നീയ് ഇവിടെ തന്നെ ഉണ്ടാകണം എന്ന്. അധികം വൈകാതെ അമ്മ മരിച്ചു. അഛന് തുണയായി മല്ലിയമ്മഊരിൽ തന്നെ തുടർന്നു.</p>
<p>ആ സമയത്താണ് lTDP അട്ടപ്പാടിയിലെ കുറച്ച് ആദിവാസിക്കുട്ടികളെ പാലക്കാട് പുതുപ്പരിയാരത്ത് അയച്ച് മരപ്പണി പഠിപ്പിക്കുന്നതിനായി പരസ്യം നൽകിയത് മല്ലിയമ്മ അറിയുന്നത്. പഠനം പാതിവഴിക്ക് മുടങ്ങി എങ്കിലും മകന് നല്ല ഒരു ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിച്ച മല്ലിയമ്മ മധുവിന് വേണ്ടിയും അപേക്ഷിച്ചു.അങ്ങിനെ 2001- 2002 കാലയളവിൽ കാർപ്പൻ്ററി പഠിക്കാനായി മധു പുതുപ്പരിയാരത്തേക്ക് പോയി.എന്നാൽ കേവലം 3 മാസക്കാലം മാത്രമേ മധുവിന് അവിടെ തുടരാൻ കഴിഞ്ഞുളളൂ. വിഷാദ രോഗാവസ്ഥയിൽ മധു അവിടെ നിന്നും മടങ്ങി വന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. അതുവരെ സഹോദരങ്ങളും, കൂട്ടുകാരുമൊക്കെയായി കളിച്ച് ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി. ഏകാന്തതയിൽ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന മാനസീക അവസ്ഥയിലേക്ക് അവൻ മാറി ( ദൈവം ചെവിയിൽ കൂടെക്കൂടെ സ്വകാര്യമായി എന്തോ പറയുന്ന സ്വഭാവമായിരുന്നു മധുവിൻ്റെ അസുഖത്തിൻ്റേതെന്ന മധുവിനെ ചികിത്സിച്ച ഡോക്ടറുടെ കോടതിയിലെ മൊഴി ഇത്തരുണത്തിൽ പ്രസക്തമാണ് ).</p>
<p>ഇതിനിടെ ഞാൻ മരിച്ചാൽ നീയിവിടെ ഒറ്റപ്പെട്ടു പോകും. അതു കൊണ്ട് എൻ്റെ മരണശേഷം നീയ് ഭർത്താവിൻ്റെ ഊരായ ചിണ്ടക്കി പഴയൂരിലേക്ക് തന്നെ മടങ്ങണം എന്ന് അഛൻ മല്ലിയമ്മയോട് പറയുകയുണ്ടായി. 2005 ൽ അഛനും മരിച്ചു. തുടർന്ന് മധുവിനേയും കൂട്ടി മല്ലിയമ്മ ചിണ്ടക്കിയിലെത്തി. അവിടെത്തിയപ്പോൾ തങ്ങളുടെ ഭൂമിയിൽ മുഴുവൻ ആരോ വാഴ നട്ടിരിക്കുന്നതാണ് മല്ലിയമ്മ കാണുന്നത്. ജോലിക്കാർക്ക് താമസിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള ഷെഡ്ഡ് തനിക്ക് താമസിക്കുന്നതിനായി വിട്ടുതരണം എന്ന് വാഴകൃഷി ചെയ്ത ആളോട് മല്ലിയമ്മ ആവശ്യപ്പെട്ടു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമോ, ഇല്ലയോ എന്ന് ആശങ്കപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല &#8211; അയാൾ സമ്മതിച്ചു.</p>
<p>മധുവിൻ്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പല തവണ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 13.8.08 മുതൽ 17.8.08 വരെയുള്ള ദിവസങ്ങളിൽ അവിടെ കിടത്തി ചികിത്സയും നടത്തി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങി എങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതു മൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. മാത്രമല്ല ഇടക്കിടെ വീട് വിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.</p>
<p>2010 ൽ മൂത്ത മകൾ സരസുവിൻ്റെ വിവാഹശേഷം മരുമകൻ്റെ കൂടി സഹായത്തോടെ 20.5.2012 ൽ മധുവിനെ കോഴിക്കോടുള്ള കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെയും കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങി എങ്കിലും പതിവ് പോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും, ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം മധുവിൻ്റെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.</p>
<p>2014 ഓടെ മധുവിൻ്റെ താമസം പൂർണമായും വനത്തിൽ ആയി.അതിനു ശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് 2-3 തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളു. ശേഷം 2018 ഫെബ്രു.22 വൈകിട്ട് ഏകദേശം 6 മണിയോടെ മധുവിനെ ആരൊക്കെയോ ചേർന്ന് തല്ലിക്കൊന്നു എന്ന വാർത്തയാണ് മല്ലിയമ്മ കേൾക്കുന്നത്.</p>
<p>അന്നു തൊട്ട് ഇന്നേ വരെ മകൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മല്ലിയമ്മ. ഒരുപാട് ഭീഷണികളെയും, അവഗണനകളെയും അവഗണിച്ച് പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും, ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിക്കാൻ കഴിഞ്ഞു എന്നിടത്ത് മല്ലിയമ്മ വ്യത്യസ്തയാകുന്നു. ഒപ്പം തന്നെ മകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ മൂത്തവളെ നമുക്ക് കളക്ടറാക്കണം, ഇളയവളെ നമുക്ക് ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെയും, വിതുമ്പലോടെയും മല്ലിയമ്മ പറയുമ്പോൾ പിടക്കുന്ന മനസോടെയേ എനിക്കും കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attappadimadhumother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടി മധു വധക്കേസിൽ കോടതി അല്പസമയത്തിനുള്ളിൽ വിധി പറയും.</title>
		<link>https://www.chandrikadaily.com/attappadimadhucaseverdicttoday.html</link>
					<comments>https://www.chandrikadaily.com/attappadimadhucaseverdicttoday.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 04 Apr 2023 05:18:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attappadi]]></category>
		<category><![CDATA[attappadimadhucase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246177</guid>

					<description><![CDATA[കേസിന്റെ പ്രതിപട്ടികയില്&#x200d; ആരോപിതരായി പതിനാറ് പേരാണുളളത്.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധകേസില്&#x200d; അന്തിമ വിധി ഉടൻ . കഴിഞ്ഞമാസം മുപ്പതിന് കേസ് വിധി പറയാന്&#x200d; എടുത്തിരുന്നുവെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മണ്ണാര്&#x200d;ക്കാട്ടെ ജില്ലാ എസ്.സി, എസ്.ടി പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ്‌കുമാറാണ് വിധി പ്രഖ്യാപിക്കുക. മാര്&#x200d;ച്ച് മാസം 18ന് കേസ് വിധി പറയുന്നതിന് എടുത്തിരുന്നുവെങ്കിലും വിധി പകര്&#x200d;പ്പുകള്&#x200d; പൂര്&#x200d;ത്തിയാവാത്തതിനാല്&#x200d; മാര്&#x200d;ച്ച് മുപ്പതിലേക്ക് മാറ്റിയിരുന്നു. കേസിന്റെ പ്രതിപട്ടികയില്&#x200d; ആരോപിതരായി പതിനാറ് പേരാണുളളത്.</p>
<p>2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മാനസിക അസ്വാസ്ഥ്യമുളള മധു ആള്&#x200d;ക്കൂട്ട മര്&#x200d;ദ്ദനത്തെ തുടര്&#x200d;ന്ന് പൊലീസ് വാഹനത്തില്&#x200d; കൊണ്ടുപോകവെ മരണപ്പെട്ടത്. കേസില്&#x200d; വിചാരണ ആരംഭിക്കുമ്പോള്&#x200d; 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികളെകൂടി ചേര്&#x200d;ത്തതോടെ 127 സാക്ഷികളായി മാറി.</p>
<p>2022 ഏപ്രില്&#x200d; 28 നാണ് മണ്ണാര്&#x200d;ക്കാട് എസ്.സി, എസ്.ടി ജില്ല പ്രത്യേക കോടതിയില്&#x200d; കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്&#x200d; വിസ്തരിച്ച 100 സാക്ഷികളില്&#x200d; 76 പേര്&#x200d; പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്&#x200d;കി. 24പേര്&#x200d; കൂറു മാറി. രണ്ടു പേര്&#x200d; മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഒഴിവാക്കി. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസം കൊണ്ട് 185 സിറ്റിങോടെയാണ് കേസിലെ നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയായിരിക്കുന്നത്. അഡ്വ.രാജേഷ്.എം.മേനോനാണ് സ്പഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attappadimadhucaseverdicttoday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടി മധു വധക്കേസിൽ വിധി 30 ന്</title>
		<link>https://www.chandrikadaily.com/attappadimadhucase-2.html</link>
					<comments>https://www.chandrikadaily.com/attappadimadhucase-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 18 Mar 2023 07:12:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attappadimadhucase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243182</guid>

					<description><![CDATA[വിചാരണ പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം 30 ന് കോടതി വിധി പറയും.മണ്ണാര്&#x200d;ക്കാട് പട്ടികജാതി പട്ടികവര്&#x200d;ഗ കോടതിയാണ് കേസില്&#x200d; വിധി പറയുക. 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.മോഷണക്കുറ്റം ആരോപിച്ചു കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്നു മർദ്ധിച്ചതിനെ തുടർന്ന് മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>വിചാരണ പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം 30 ന് കോടതി വിധി പറയും.മണ്ണാര്&#x200d;ക്കാട് പട്ടികജാതി പട്ടികവര്&#x200d;ഗ കോടതിയാണ് കേസില്&#x200d; വിധി പറയുക. 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.മോഷണക്കുറ്റം ആരോപിച്ചു കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്നു മർദ്ധിച്ചതിനെ തുടർന്ന് മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attappadimadhucase-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടി മധു വധക്കേസിൽ  വിചാരണ പൂർത്തിയായി</title>
		<link>https://www.chandrikadaily.com/attappadimadhucase.html</link>
					<comments>https://www.chandrikadaily.com/attappadimadhucase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 11 Mar 2023 00:44:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attappadi]]></category>
		<category><![CDATA[attappadimadhucase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242136</guid>

					<description><![CDATA[2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി മധു വധക്കേസിൽ വിചാരണ പൂർത്തിയായി. കേസ് വിധിപറയാൻ 18 ലേക്ക് മാറ്റി.<br />
ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിൽ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.മോഷണക്കുറ്റം ആരോപിച്ചു കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്നു മർദ്ധിച്ചതിനെ തുടർന്ന് മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. 2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്.കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്.വിചാരണ സമയത്തു സാക്ഷികൾ തുടർച്ചയായി കൂറുമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attappadimadhucase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
