<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aung san suu kyi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aung-san-suu-kyi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 Dec 2022 12:33:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aung san suu kyi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓങ് സാന്&#x200d; സൂചിക്ക് ഏഴ് വര്&#x200d;ഷം കൂടി തടവ്</title>
		<link>https://www.chandrikadaily.com/aung-san-suu-kyi-sentenced-to-seven-more-years-in-prison.html</link>
					<comments>https://www.chandrikadaily.com/aung-san-suu-kyi-sentenced-to-seven-more-years-in-prison.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Dec 2022 12:33:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[Prison]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229745</guid>

					<description><![CDATA[സൂചിയെ വിട്ടയക്കണമെന്ന് യു.എന്&#x200d; സുരക്ഷാ സമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓങ് സാന്&#x200d; സൂചിക്ക് ഏഴ് വര്&#x200d;ഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാന്&#x200d;മറിലെ പട്ടാള കോടതി. ഇതോടെ സൂചിയുടെ ശിക്ഷാകാലാവധി 33 വര്&#x200d;ഷമായി. 2021 ഫെബ്രുവരിയില്&#x200d; സൂചിയുടെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; വീണതിന് ശേഷം അവര്&#x200d; വീട്ടുതടങ്കലിലാണ്. 19 കേസുകളിലായി 18 മാസമാണ് സൂചി വിചാരണ നേരിട്ടത്.</p>
<p>സൂചിയെ വിട്ടയക്കണമെന്ന് യു.എന്&#x200d; സുരക്ഷാ സമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഹെലികോപ്ടര്&#x200d; വാടകക്കെടുമ്പോള്&#x200d; മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് സൂചി ഇപ്പോള്&#x200d; ശിക്ഷ വിധിച്ചിരിക്കുന്നത്.</p>
<p>കോവിഡ് സുരക്ഷ ലംഘനം, വാക്കിടോക്കിയുടെ ഇറക്കുമതി, പൊതുസുരക്ഷ നിയമ ലംഘനം എന്നിവയിലെല്ലാമാണ് അവര്&#x200d; ശിക്ഷിക്കപ്പെട്ടത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു സൂചിയുടെ വിചാരണ നടന്നത്. മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുന്നതിനും സൂചിക്കും വിലക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും മ്യാന്&#x200d;മറിലെ നായ് പായ് താവില്&#x200d; വീട്ടുതടങ്കലിലായിരുന്നു ഓങ് സാന്&#x200d; സൂചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aung-san-suu-kyi-sentenced-to-seven-more-years-in-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്&#x200d;ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി</title>
		<link>https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html</link>
					<comments>https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Sep 2018 16:56:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya muslim]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102956</guid>

					<description><![CDATA[യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യന്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്&#x200d;ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് ജയില്&#x200d; ശിക്ഷ വിധിച്ചതിനെ മ്യാന്മര്&#x200d; ഭരണാധികാരിയും സമാധാന നൊബേല്&#x200d; ജേതാവുമായ ആങ് സാന്&#x200d; സൂകി ന്യായീകരിച്ചു. മാധ്യമപ്രവര്&#x200d;ത്തകരായ വാ ലോണ്&#x200d;, ക്യാവ് സോ ഊ എന്നിവര്&#x200d;ക്ക് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് ഏഴ് വര്&#x200d;ഷം തടവുശിക്ഷ വിധിച്ചതെന്ന് സൂകി പറഞ്ഞു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ വേള്&#x200d;ഡ് ഇക്കണോമിക് ഫോറത്തില്&#x200d; സംസാരിക്കുകയായിരുന്നു അവര്&#x200d;. മാധ്യമപ്രവര്&#x200d;ത്തകരായതുകൊണ്ടല്ല അവരെ [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യന്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്&#x200d;ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് ജയില്&#x200d; ശിക്ഷ വിധിച്ചതിനെ മ്യാന്മര്&#x200d; ഭരണാധികാരിയും സമാധാന നൊബേല്&#x200d; ജേതാവുമായ ആങ് സാന്&#x200d; സൂകി ന്യായീകരിച്ചു. മാധ്യമപ്രവര്&#x200d;ത്തകരായ വാ ലോണ്&#x200d;, ക്യാവ് സോ ഊ എന്നിവര്&#x200d;ക്ക് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് ഏഴ് വര്&#x200d;ഷം തടവുശിക്ഷ വിധിച്ചതെന്ന് സൂകി പറഞ്ഞു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ വേള്&#x200d;ഡ് ഇക്കണോമിക് ഫോറത്തില്&#x200d; സംസാരിക്കുകയായിരുന്നു അവര്&#x200d;. മാധ്യമപ്രവര്&#x200d;ത്തകരായതുകൊണ്ടല്ല അവരെ ജയിലിലടച്ചത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ. മാധ്യമ സ്വാതന്ത്ര്യവുമായി അവരുടെ ശിക്ഷക്ക് ബന്ധമില്ല. വേണമെങ്കില്&#x200d; അവര്&#x200d;ക്ക് അപ്പീല്&#x200d; പോകാവുന്നതാണന്നും സൂകി ചൂണ്ടിക്കാട്ടി.</p>
<p>മുമ്പ് റോഹിന്&#x200d;ഗ്യ മുസ്്‌ലിം വംശഹത്യയേയും ന്യായീകരിച്ച അവര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ ജയിലിലടച്ചതില്&#x200d; യാതൊരു തെറ്റും കാണുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ലാത്ത കോടതി വിധി വിമര്&#x200d;ശകരില്&#x200d; പലരും ശരിയായി വായിച്ചിട്ടില്ലെന്ന് സൂകി കുറ്റപ്പെടുത്തി. വിധിയിലെ അപാകതകള്&#x200d; ചൂണ്ടിക്കാട്ടി മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് മേല്&#x200d;കോടതിയെ സമീപിക്കാവുന്നതാണന്നും അവര്&#x200d; ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്&#x200d; 10 റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിം ഗ്രാമീണരെ സൈന്യവും ബുദ്ധതീവ്രവാദികളും ചേര്&#x200d;ന്ന് കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷച്ചുകൊണ്ടിരിക്കെയാണ് റോയിട്ടേഴ്‌സ് ലേഖകന്മാര്&#x200d; അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച മ്യാന്മര്&#x200d; കോടതി ഇവര്&#x200d;ക്ക് ഏഴ് വര്&#x200d;ഷം തടവ് വിധിക്കുകയും ചെയ്തു. മാധ്യമപ്രവര്&#x200d;ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്. മ്യാന്മറിലെ മാധ്യമലോകത്തും വിധിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വംശഹത്യ: ആങ് സാന്&#x200d; സ്യൂകിയുടെ എഡിന്&#x200d;ബര്&#x200d;ഗ് പുരസ്‌കാരം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html</link>
					<comments>https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 23 Aug 2018 07:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[Edinburgh]]></category>
		<category><![CDATA[Rohingya muslim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99908</guid>

					<description><![CDATA[മ്യാന്&#x200d;മറില്&#x200d; പട്ടാളം നടത്തുന്ന റോഹിങ്ക്യന്&#x200d; മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്&#x200d; സ്യൂ കിയില്&#x200d; നിന്ന്, &#8216;സ്വാതന്ത്ര്യ പുരസ്‌കാരം&#8217; തിരിച്ചെടുക്കാന്&#x200d; സ്‌കോട്ട്‌ലാന്റിലെ എഡിന്&#x200d;ബര്&#x200d;ഗ് മുനിസിപ്പല്&#x200d; അധികൃതര്&#x200d; തീരുമാനിച്ചു. മ്യാന്മര്&#x200d; പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്&#x200d;ഷിച്ച സ്യൂ കിയെ 2005-ലാണ് ഫ്രീഡം ഓഫ് എഡിന്&#x200d;ബര്&#x200d;ഗ് പുരസ്‌കാരം നല്&#x200d;കി ആദരിച്ചത്. എന്നാല്&#x200d;, നിലവില്&#x200d; മ്യാന്&#x200d;മര്&#x200d; പ്രധാനമന്ത്രിക്ക് തുല്യമായ ഫസ്റ്റ് സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; പദവിയിലുള്ള സ്യൂകി മുസ്ലിം വംശഹത്യക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്&#x200d;കുന്നതിനാലാണ് എഡിന്&#x200d;ബര്&#x200d;ഗ് അധികൃതരുടെ തീരുമാനം. മ്യാന്&#x200d;മറിലെ റാഖീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മ്യാന്&#x200d;മറില്&#x200d; പട്ടാളം നടത്തുന്ന റോഹിങ്ക്യന്&#x200d; മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്&#x200d; സ്യൂ കിയില്&#x200d; നിന്ന്, &#8216;സ്വാതന്ത്ര്യ പുരസ്‌കാരം&#8217; തിരിച്ചെടുക്കാന്&#x200d; സ്‌കോട്ട്‌ലാന്റിലെ എഡിന്&#x200d;ബര്&#x200d;ഗ് മുനിസിപ്പല്&#x200d; അധികൃതര്&#x200d; തീരുമാനിച്ചു. മ്യാന്മര്&#x200d; പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്&#x200d;ഷിച്ച സ്യൂ കിയെ 2005-ലാണ് ഫ്രീഡം ഓഫ് എഡിന്&#x200d;ബര്&#x200d;ഗ് പുരസ്‌കാരം നല്&#x200d;കി ആദരിച്ചത്. എന്നാല്&#x200d;, നിലവില്&#x200d; മ്യാന്&#x200d;മര്&#x200d; പ്രധാനമന്ത്രിക്ക് തുല്യമായ ഫസ്റ്റ് സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; പദവിയിലുള്ള സ്യൂകി മുസ്ലിം വംശഹത്യക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്&#x200d;കുന്നതിനാലാണ് എഡിന്&#x200d;ബര്&#x200d;ഗ് അധികൃതരുടെ തീരുമാനം.</p>
<p>മ്യാന്&#x200d;മറിലെ റാഖീന്&#x200d; സ്റ്റേറ്റില്&#x200d; റോഹിങ്ക്യന്&#x200d; മുസ്ലിംകള്&#x200d;ക്കെതിരെ പട്ടാളവും ബുദ്ധതീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാന്&#x200d; സ്യൂ കി തയ്യാറായിട്ടില്ല. പതിനായിരങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമങ്ങള്&#x200d; ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന മ്യാന്&#x200d;മറിലെ സൈനിക നീക്കത്തെ ഐക്യരാഷ്ട്രസഭ &#8216;വംശീയ ഉന്മൂലനം&#8217; എന്നാണ് വിശേഷിപ്പിക്കുന്നത്. തുല്യതയലില്ലാത്ത ക്രൂരതകളെ തുടര്&#x200d;ന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകള്&#x200d;ക്ക് നാടുവിട്ട് അയല്&#x200d;രാജ്യങ്ങളില്&#x200d; അഭയം തേടേണ്ടി വന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളെയും വിമര്&#x200d;ശനങ്ങളെയും ചെവിക്കൊള്ളാതെയാണ് മ്യാന്&#x200d;മര്&#x200d; വംശഹത്യയുമായി മുന്നോട്ടു പോയത്.</p>
<p>കഴിഞ്ഞ നവംബറില്&#x200d;, റോഹിങ്ക്യന്&#x200d; വംശജര്&#x200d;ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എഡിന്&#x200d;ബര്&#x200d;ഗ് നഗരത്തിന്റെ തലവന്&#x200d; ഫ്രാങ്ക് റോസ് സ്യൂ കിക്ക് കത്തയച്ചിരുന്നു. എന്നാല്&#x200d; ഇതിന് മറുപടി നല്&#x200d;കാന്&#x200d; സ്യൂ കി തയ്യാറായില്ല. ഇതേത്തുടര്&#x200d;ന്ന് ഇന്ന് ചേര്&#x200d;ന്ന സിറ്റി കൗണ്&#x200d;സില്&#x200d;, സ്യൂ കിയില്&#x200d; നിന്ന് പുരസ്‌കാരം അടിയന്തരമായി പിന്&#x200d;വലിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എഡിന്&#x200d;ബര്&#x200d;ഗ് പുരസ്‌കാരം ഇത് രണ്ടാം തവണയാണ് ഒരാളില്&#x200d; നിന്ന് തിരിച്ചുവാങ്ങുന്നത്. 1989-ല്&#x200d; വ്യക്തിപരമായ കാരണങ്ങളെ തുടര്&#x200d;ന്ന് ഐറിഷ് ദേശീയവാദിയായ ചാള്&#x200d;സ് പാര്&#x200d;നലില്&#x200d; നിന്നാണ് ഇതിനുമുമ്പ് തിരിച്ചെടുത്തത്.</p>
<p>മനുഷ്യത്വ വിരുദ്ധമായ നിലപാടിനെ തുടര്&#x200d;ന്ന് ഒരു വര്&#x200d;ഷത്തിനിടെ സ്യൂ കിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഫ്രീഡം ഓഫ് എഡിന്&#x200d;ബര്&#x200d;ഗ്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌ഗോ, ന്യൂകാസില്&#x200d; എന്നീ നഗരങ്ങള്&#x200d; സ്യൂകിയില്&#x200d; നിന്ന് ഫ്രീഡം പുരസ്‌കാരം തിരിച്ചെടുത്തിരുന്നു. യു.എസ്സിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ എലീ വീസല്&#x200d; അവാര്&#x200d;ഡ്, എല്&#x200d;.എസ്.ഇ സ്റ്റുഡന്റ്‌സ് യൂണിയന്&#x200d; അവാര്&#x200d;ഡ്, യൂനിസണ്&#x200d; ഓണററി അധ്യക്ഷ പദവി തുടങ്ങിയവയും സ്യൂകിക്ക് സമീപകാലത്ത് നഷ്ടമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യ മുസ്‌ലിം വേട്ട: സൂകിയുടെ പുരസ്‌കാരം യു.എസ് ഹോളോകാസ്റ്റ് മ്യൂസിയം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html</link>
					<comments>https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 10:42:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti muslim]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[Awards]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya muslim]]></category>
		<category><![CDATA[suu kyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73884</guid>

					<description><![CDATA[യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യ മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്&#x200d; പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര്&#x200d; നേതാവ് ആങ് സാന്&#x200d; സൂകിയില്&#x200d;നിന്ന് അമേരിക്കന്&#x200d; ഹോളോകാസ്റ്റ് മ്യൂസിയം അവാര്&#x200d;ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് 2012ല്&#x200d; സൂകിക്ക് നല്&#x200d;കിയ എലി വീസല്&#x200d; പുരസ്‌കാരമാണ് മ്യൂസിയം പിന്&#x200d;വലിച്ചത്. റോഹിന്&#x200d;ഗ്യ മുസ്‌ലിംകള്&#x200d; വേട്ടയാടപ്പെട്ടപ്പോള്&#x200d; മനുഷ്യാവകാശങ്ങളോടും മനുഷ്യന്റെ അന്തസ്സിനോടുമുള്ള പ്രതിബദ്ധത ഉള്&#x200d;ക്കൊണ്ട് പ്രവര്&#x200d;ത്തിക്കുന്നതില്&#x200d; സൂകി പരാജയപ്പെട്ടതായി ഹോളോകാസ്റ്റ് മെമ്മോറിയല്&#x200d; മ്യൂസിയം അയച്ച കത്തില്&#x200d; പറയുന്നു. കിരാതമായ സൈനിക നടപടികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യ മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്&#x200d; പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര്&#x200d; നേതാവ് ആങ് സാന്&#x200d; സൂകിയില്&#x200d;നിന്ന് അമേരിക്കന്&#x200d; ഹോളോകാസ്റ്റ് മ്യൂസിയം അവാര്&#x200d;ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് 2012ല്&#x200d; സൂകിക്ക് നല്&#x200d;കിയ എലി വീസല്&#x200d; പുരസ്‌കാരമാണ് മ്യൂസിയം പിന്&#x200d;വലിച്ചത്.</p>
<p>റോഹിന്&#x200d;ഗ്യ മുസ്‌ലിംകള്&#x200d; വേട്ടയാടപ്പെട്ടപ്പോള്&#x200d; മനുഷ്യാവകാശങ്ങളോടും മനുഷ്യന്റെ അന്തസ്സിനോടുമുള്ള പ്രതിബദ്ധത ഉള്&#x200d;ക്കൊണ്ട് പ്രവര്&#x200d;ത്തിക്കുന്നതില്&#x200d; സൂകി പരാജയപ്പെട്ടതായി ഹോളോകാസ്റ്റ് മെമ്മോറിയല്&#x200d; മ്യൂസിയം അയച്ച കത്തില്&#x200d; പറയുന്നു. കിരാതമായ സൈനിക നടപടികളെ അപലപിക്കാനും തടയാനും സൂകി തന്റെ അധികാര പരിധിയും സ്വാധീനിക്കേണ്ടതയും ഉപയോഗിക്കേണ്ടതായിരുന്നു. എന്നാല്&#x200d; അക്കാര്യത്തില്&#x200d; അവര്&#x200d; പരാജയപ്പെട്ടു. റോഹിന്&#x200d;ഗ്യ ജനതയോട് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കുന്നതിലും അവരെ ആശ്വസിപ്പിക്കുന്നതിലും സൂകിയുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായില്ല. അക്രമങ്ങള്&#x200d; നടക്കുമ്പോള്&#x200d; നിഷ്പക്ഷത പാലിച്ച് മിണ്ടാതിരിക്കുന്നത് മര്&#x200d;ദ്ദകനെ മാത്രമേ സഹായിക്കൂ. ഇരകള്&#x200d;ക്ക് അത് ആശ്വാസമാകില്ല. മൗനം അക്രമികള്&#x200d;ക്ക് പ്രോത്സഹാനമാകും-മ്യൂസിയം ചൂണ്ടിക്കാട്ടി.</p>
<p>റോഹിന്&#x200d;ഗ്യ മുസ്‌ലിംകളുടെ അനുഭവിച്ച കെടുതികളുടെ ആഴം മനസ്സിലാക്കാനും തെളിവു ശേഖരിക്കാനും ഹോളോകാസ്റ്റ് മ്യൂസിയം അധികൃതര്&#x200d; പലതവണ മ്യാന്മറും ബംഗ്ലാദേശും സന്ദര്&#x200d;ശിച്ചിരുന്നു. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്&#x200d;ക്ക് ഉത്തേജനം നല്&#x200d;കുകയാണ് സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; ലീഗ് ഫോര്&#x200d; ഡെമോക്രസി ചെയ്യുന്നതെന്നും മ്യൂസിയം കുറ്റപ്പെടുത്തി. മ്യാന്മര്&#x200d; സ്റ്റേറ്റ് കൗണ്&#x200d;സിലറുടെയും വിദേശകാര്യ മന്ത്രിയുടെയും ചുമതല വഹിക്കുന്ന സൂകി റാഖൈന്&#x200d; സ്റ്റേറ്റിലെ കൂട്ടക്കുരുതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളോട് സഹകരിക്കണമെന്ന് കത്ത് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതി സൂകിയുടെ ചിത്രം ഓക്‌സ്ഫഡ് നീക്കി</title>
		<link>https://www.chandrikadaily.com/rohinkya-4.html</link>
					<comments>https://www.chandrikadaily.com/rohinkya-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 18:02:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aung san suu kyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45907</guid>

					<description><![CDATA[&#160; ലണ്ടന്‍: മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകളെ സൈന്യം വേട്ടയാടുമ്പോള്‍ കാഴ്ചക്കാരിയായി നില്‍ക്കുകയും കൂട്ടക്കുരുതികളെ ന്യായീകരിക്കുകയും ചെയ്ത സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ഛായാ ചിത്രം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കോളജ് നീക്കം ചെയ്തു. സൂകി ബിരുദ പഠനം നടത്തിയ കോളജിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ഛായാ ചിത്രമാണ് നീക്കം ചെയ്തത്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട്് സൂകിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഛായാചിത്രം മാറ്റിയതിന് പിന്നിലുള്ള ശരിയായ കാരണം അധികാരികള്‍ വ്യക്തമാക്കിയിട്ടില്ല. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
ലണ്ടന്&#x200d;: മ്യാന്മറില്&#x200d; റോഹിന്&#x200d;ഗ്യ മുസ്്‌ലിംകളെ സൈന്യം വേട്ടയാടുമ്പോള്&#x200d; കാഴ്ചക്കാരിയായി നില്&#x200d;ക്കുകയും കൂട്ടക്കുരുതികളെ ന്യായീകരിക്കുകയും ചെയ്ത സമാധാന നൊബേല്&#x200d; ജേതാവ് ആങ് സാന്&#x200d; സൂകിയുടെ ഛായാ ചിത്രം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കോളജ് നീക്കം ചെയ്തു.<br />
സൂകി ബിരുദ പഠനം നടത്തിയ കോളജിന്റെ പ്രവേശന കവാടത്തില്&#x200d; സ്ഥാപിച്ചിരുന്ന ഛായാ ചിത്രമാണ് നീക്കം ചെയ്തത്. റോഹിന്&#x200d;ഗ്യ മുസ്്‌ലിംകള്&#x200d;ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട്് സൂകിക്കെതിരെ അന്താരാഷ്ട്രതലത്തില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്. ഛായാചിത്രം മാറ്റിയതിന് പിന്നിലുള്ള ശരിയായ കാരണം അധികാരികള്&#x200d; വ്യക്തമാക്കിയിട്ടില്ല.<br />
റോഹിന്&#x200d;ഗ്യ മുസ്്‌ലിംകള്&#x200d;ക്കെതിരെ നടന്ന അതിക്രമങ്ങളാണ് ഇതിനു പിന്നിലെന്ന് പൊതുവെ വിലയിരുത്തുന്നു. 1967ല്&#x200d; സെന്റ് ഹഫ് കോളിലാണ് സൂകി തത്വശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം പൂര്&#x200d;ത്തിയാക്കിയത്. 1999 മുതല്&#x200d; കോളജിന്റെ പ്രവേശന കവാടത്തില്&#x200d; സൂകിയുടെ ഛായാ ചിത്രം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം സൂകിയുടെ ഛായാചിത്രം മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിരോ തകാഡ വരച്ച പുതിയ ചിത്രം സ്ഥാപിക്കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉള്&#x200d;പ്പെടെ നിരവധി പ്രമുഖര്&#x200d; സെന്റ് ഹഫ് കോളജിലെ പൂര്&#x200d;വ്വ വിദ്യാര്&#x200d;ത്ഥികളാണ്. വംശീയ ഉന്മൂലനമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്&#x200d;ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിയെ അപലപിക്കാന്&#x200d; സൂകി ഇതുവരെയും തയാറായിട്ടില്ല.<br />
നൂറുകണക്കിന് ആളുകള്&#x200d; കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്&#x200d; അഭയാര്&#x200d;ത്ഥികളാവുകയും ചെയ്ത സൈനിക നടപടിയെ പരോക്ഷമായി ന്യായീകരിക്കാനായിരുന്നു അവരുടെ ശ്രമം. ഇതേ തുടര്&#x200d;ന്ന് സൂകിയില്&#x200d;നിന്ന് സമാധാന നൊബേല്&#x200d; തിരിച്ചുവാങ്ങണമെന്ന ആവശ്യവും അന്താരാഷ്ട്രതലത്തില്&#x200d; ശക്തമായിട്ടുണ്ട്. ഛായാചിത്രം നീക്കിയ ഓക്‌സ്ഫഡ് സര്&#x200d;വകലാശാല അധികാരികളെ ബ്രിട്ടനിലെ ബര്&#x200d;മ ക്യാമ്പയിന്&#x200d; ഗ്രൂപ്പ് ഉള്&#x200d;പ്പെടെ നിരവധി സംഘടനകള്&#x200d; സ്വാഗതം ചെയ്തു. ധീരമായ തീരുമാനമെന്നാണ് ബര്&#x200d;മ ക്യാമ്പയിന്&#x200d; ഗ്രൂപ്പ് വിശേഷിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohinkya-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റൊഹിങ്ക്യന്‍ മുസ്ലീം വംശഹത്യ; ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ഓങ് സാന്‍ സൂകിയുടെ ചിത്രം എടുത്തുമാറ്റി</title>
		<link>https://www.chandrikadaily.com/oxford-college-removes-painting-of-aung-san-suu-kyi-from-display.html</link>
					<comments>https://www.chandrikadaily.com/oxford-college-removes-painting-of-aung-san-suu-kyi-from-display.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 15:39:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[Rohingyas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45875</guid>

					<description><![CDATA[ലണ്ടന്‍: വിശ്വപ്രസിദ്ധ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് നൊബേല്‍ സമാധാന ജേത്രിയും മ്യാന്‍മര്‍ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ ഓങ് സാന്‍ സൂകിയുടെ ചിത്രം എടുത്തുമാറ്റി. ബര്‍മീസ് സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് നടത്തുന്ന റൊഹിങ്ക്യന്‍ കൂട്ടക്കുരുതിയ്ക്ക് സൂകി കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം നിലനില്‍ക്കെ അന്താരാഷ്ട്ര ലോകത്ത് സൂകി കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ഓക്സ്ഫോഡ് സര്‍വ്വകലാശാലയുടെ നടപടി. അതേ സമയം സൂകിയുടെ ചിത്രത്തിന് പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് സര്‍വ്വകലാശാല വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1991ല്‍ നൊബേല്‍ സമ്മാനം [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: വിശ്വപ്രസിദ്ധ സര്&#x200d;വ്വകലാശാലയായ ഓക്സ്ഫോഡ് നൊബേല്&#x200d; സമാധാന ജേത്രിയും മ്യാന്&#x200d;മര്&#x200d; ഫസ്റ്റ് സ്റ്റേറ്റ് കൗണ്&#x200d;സിലറുമായ ഓങ് സാന്&#x200d; സൂകിയുടെ ചിത്രം എടുത്തുമാറ്റി. ബര്&#x200d;മീസ് സൈന്യവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്&#x200d;ന്ന് നടത്തുന്ന റൊഹിങ്ക്യന്&#x200d; കൂട്ടക്കുരുതിയ്ക്ക് സൂകി കൂട്ടുനില്&#x200d;ക്കുകയാണെന്ന ആരോപണം നിലനില്&#x200d;ക്കെ അന്താരാഷ്ട്ര ലോകത്ത് സൂകി കൂടുതല്&#x200d; ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ഓക്സ്ഫോഡ് സര്&#x200d;വ്വകലാശാലയുടെ നടപടി.</p>
<p>അതേ സമയം സൂകിയുടെ ചിത്രത്തിന് പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് സര്&#x200d;വ്വകലാശാല വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്&#x200d;ട്ട് ചെയ്തു. 1991ല്&#x200d; നൊബേല്&#x200d; സമ്മാനം നേടിയ സൂകിയ്ക്ക് നല്&#x200d;കിയ ബഹുമതി ബിരുദം തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് സര്&#x200d;വ്വകലാശാല വ്യക്തമാക്കി. എന്നാല്&#x200d; പൂര്&#x200d;വ്വവിദ്യാര്&#x200d;ത്ഥി കൂടിയായ സൂകിയുടെ ചിത്രം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതാണെന്നാണ് സര്&#x200d;വ്വകലാശാല അധികൃതര്&#x200d; നല്&#x200d;കുന്ന വിശദീകരണം.</p>
<p>മുസ്ലീങ്ങളില്&#x200d; മിക്കവരും രാജ്യം വിട്ടിട്ടില്ലെന്നും കലാപം അവസാനിച്ചെന്നും സൂകി പറഞ്ഞിരുന്നും ലോകരാജ്യങ്ങളുടെ സൂഷ്മനരീക്ഷണത്തെ താന്&#x200d; ഭയക്കുന്നില്ലെന്നും സൂകി വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് അതിര്&#x200d;ത്തി സംസ്ഥാനമായ രാഖൈനിയില്&#x200d; നടന്ന കലാപത്തില്&#x200d; 400 ഓളം റൊഹിങ്ക്യന്&#x200d; മുസ്ലീമുകളാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം അഭയാര്&#x200d;ത്ഥികളാണ് വംശഹത്യ ഭയന്ന് മ്യാന്&#x200d;മറില്&#x200d; നിന്ന് പലായനം ചെയ്തത്.</p>
<p>ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ബംഗ്ലാദേശ് അതില്&#x200d;ത്തിയില്&#x200d; മുപ്പതിനായിരത്തോളം റോഹിങ്യന്&#x200d; അഭയാര്&#x200d;ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. നൂറ് കണക്കിന് റോഹിങ്യന്&#x200d;സിനെ കൊന്നു തള്ളിയ മ്യാന്മര്&#x200d; സൈന്യത്തിന്റെ ക്രൂരമായ നടപടിയില്&#x200d; നിന്ന് രക്ഷപ്പെട്ടോടിയവരാണ് ബംഗ്ലാദേശ് ബോര്&#x200d;ഡറില്&#x200d; കുടുങ്ങിക്കിടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oxford-college-removes-painting-of-aung-san-suu-kyi-from-display.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്‍ഗ്യന്‍ വിഷയം: മൗനം വെടിഞ്ഞ് സൂകി; &#8216;അന്താരാഷ്ട്ര വിചാരണയെ ഭയമില്ല&#8217;</title>
		<link>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html</link>
					<comments>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Sep 2017 06:50:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44508</guid>

					<description><![CDATA[നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞത് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ മ്യാന്മാറിലെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ അന്താരാഷ്ട്ര വിചാരണയില്‍ ഭയപ്പെടുന്നില്ല, സൂകി പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കെതിരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പാലയനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>നെയ്പ്യിഡോ: റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്&#x200d; നേതാവ് ഓങ് സാന്&#x200d; സൂകി. റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d;ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്&#x200d; രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്&#x200d; റാഖൈനിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞത് അറിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; മ്യാന്മാറിലെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്&#x200d; അന്താരാഷ്ട്ര വിചാരണയില്&#x200d; ഭയപ്പെടുന്നില്ല, സൂകി പറഞ്ഞു. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പാലയനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്&#x200d; യഥാര്&#x200d;ത്ഥ പ്രശ്‌നമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമലംഘനങ്ങളെയും അപലപിക്കുന്നു. എല്ലാതരം അക്രമ സംഭവങ്ങളിലും അതീവ ദുഃഖമുണ്ട്. മ്യാന്മാറില്&#x200d; പുതിയ ഭരണമെത്തിയിട്ട്് വെറും 18 മാസമായിട്ടൂള്ളു. 70 വര്&#x200d;ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്&#x200d; സമാധാനവും സുസ്ഥിരതയും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d;ക്കു പരിഹാരം കണ്ടെത്താന്&#x200d; പ്രതിജ്ഞാബദ്ധരാണ്. അവര്&#x200d;ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്&#x200d; അതീവ ദുഃഖമുണ്ടെന്നും അവര്&#x200d; പറഞ്ഞു. അതേസമയം കലാപത്തില്&#x200d; ഭൂരിഭാഗം റോഹിന്&#x200d;ഗ്യന്&#x200d; ഗ്രാമങ്ങളെയും കലാപം ബാധിച്ചിട്ടില്ലെന്ന വിചിത്രവാദവും സുകി ഉന്നയിച്ചു. ആഗസ്ത് 25ന് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടതിനു ശേഷം ഇതുവരെ നിശബ്ദത പാലിച്ച സൂകി ഇതാദ്യമായാണ് മൗനം വെടിയുന്നത്.<br />
അതേസമയം, വടക്കന്&#x200d; റാഖൈനില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിംകള്&#x200d; താമസിക്കുന്ന വിദൂര ഗ്രാമങ്ങളില്&#x200d; സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവര്&#x200d; സുരക്ഷിതമായി പലായനം ചെയ്യാന്&#x200d;പോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിംകള്&#x200d; ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ഉന്മൂലനം: മ്യാന്മര്‍ സേനയെ വെള്ളപൂശി സൂകി</title>
		<link>https://www.chandrikadaily.com/myanmar-muslim.html</link>
					<comments>https://www.chandrikadaily.com/myanmar-muslim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Apr 2017 15:44:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[myanmar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25255</guid>

					<description><![CDATA[യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിഷേധിച്ചു. മ്യാന്മറില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് സൂകി രംഗത്തെത്തിയിരിക്കുന്നത്. റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ ജീവിക്കുന്ന റാഖിന്‍ സ്‌റ്റേറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ അവിടെ നടക്കുന്ന സൈനിക നടപടിയെ വിശേഷിപ്പിക്കാന്‍ വംശീയ ഉന്മൂലനമെന്ന പദം ഉപയോഗിക്കുന്നത് ശരയില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂകി വ്യക്തമാക്കി. നൂറുകണക്കിന് [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്&#x200d; നേതാവ് ആങ് സാന്&#x200d; സൂകി നിഷേധിച്ചു. മ്യാന്മറില്&#x200d; നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്&#x200d;ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് സൂകി രംഗത്തെത്തിയിരിക്കുന്നത്.</p>
<p>റോഹിന്&#x200d;ഗ്യന്&#x200d; മുസ്്ലിംകള്&#x200d; ജീവിക്കുന്ന റാഖിന്&#x200d; സ്‌റ്റേറ്റില്&#x200d; പ്രശ്‌നങ്ങളുണ്ടെന്ന് അവര്&#x200d; സമ്മതിച്ചു. എന്നാല്&#x200d; അവിടെ നടക്കുന്ന സൈനിക നടപടിയെ വിശേഷിപ്പിക്കാന്&#x200d; വംശീയ ഉന്മൂലനമെന്ന പദം ഉപയോഗിക്കുന്നത് ശരയില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്&#x200d; സൂകി വ്യക്തമാക്കി. നൂറുകണക്കിന് മുസ്്‌ലിംകള്&#x200d; കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുടുംബങ്ങള്&#x200d; കുടിയിറക്കപ്പെടുകയും ചെയ്ത സൈനിക നടപടിയെ വെള്ളപൂശാനാണ് സൂകി അഭിമുഖത്തില്&#x200d; ഉടനീളം ശ്രമിച്ചത്. മുസ്്‌ലിംകള്&#x200d; തന്നെയാണ് മുസ്്‌ലിംകളെ കൊല്ലുന്നതെന്നാണ് സൂകിയുടെ വിചിത്രമായ പുതിയ കണ്ടുപിടുത്തം. വിഭജിച്ചുനില്&#x200d;ക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്&#x200d; തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്. ഈ വിടവ് നികത്താന്&#x200d; ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്&#x200d; അവകാശപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്&#x200d;ത്താന്&#x200d; തുടങ്ങിയ ശേഷം 75,000 റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകള്&#x200d; ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. കുട്ടികളടക്കമുള്ള നിരപരാധികളെ സൈന്യം കൂര്രമായി കൊലപ്പെടുത്തുകയും മുസ്്‌ലിം സ്ത്രീകള്&#x200d; കൂട്ടബലാത്സത്തിനിരയാവുകയും ചെയ്‌പ്പോഴെല്ലാം സമാധാന നൊബേല്&#x200d; പുരസ്‌കാരം നേടിയ സൂകി മൗനം പാലിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരമണമായ കൂട്ടക്കുരുതിയെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന് സൂകിയുടെ മറുപടി ഇങ്ങനെയായിരുന്നു: 2013 മുതല്&#x200d; ഇതേ ചോദ്യം മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നോട് ചോദിച്ചതിനെല്ലാം ഞാന്&#x200d; മറുപടി പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഞാന്&#x200d; ഒന്നും മിണ്ടുന്നില്ലെന്ന് ജനങ്ങള്&#x200d; പരാതിപ്പെടുന്നു. എന്നാല്&#x200d; ജനങ്ങള്&#x200d; ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്&#x200d; നടത്താന്&#x200d; എന്നെക്കിട്ടില്ല. ആളുകള്&#x200d; ആവശ്യപ്പെടുന്നതുപോലെ ഏതെങ്കിലും സമുദായങ്ങളെ അപലപിക്കാനും ഞാന്&#x200d; ഇല്ലെന്ന് സൂകി വ്യക്തമാക്കി. റോഹിന്&#x200d;ഗ്യന്&#x200d; മേഖലയില്&#x200d; സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഐക്യരാഷ്ട്രസഭ തെളിവുകള്&#x200d; നിരത്തി ആവര്&#x200d;ത്തിക്കുമ്പോഴും സൈനികരുടെ ക്രൂരതകള്&#x200d;ക്കുനേരെ കണ്ണടക്കുകയാണ് സൂകി ചെയ്യുന്നത്. സൈനികരുടെ ബലാത്സംഗത്തിനിരയായിക്കൊണ്ടിരുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലിനുവേണ്ടി കരഞ്ഞതിന് പട്ടാളക്കാര്&#x200d; കുത്തിക്കൊന്ന സംഭവം യു.എന്&#x200d; മനുഷ്യവകാശ മേധാവി സെയ്ദ് റഅദ് അല്&#x200d; ഹുസൈന്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. യു.എന്&#x200d; തെളിവുകള്&#x200d; മുന്നിലിരിക്കുമ്പോഴും സൈനിക നടപടിയെ എതിര്&#x200d;ത്തുകൊണ്ട് ഒരു വാക്കുപോലും പറയാന്&#x200d; സൂകി അഭിമുഖത്തില്&#x200d; തയാറായില്ല. ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും പീഡിപ്പിക്കാനും ഭരണകൂടം സൈനികര്&#x200d;ക്ക് സ്വാതന്ത്ര്യം നല്&#x200d;കിയിട്ടില്ലെന്ന് അവര്&#x200d; പറഞ്ഞു. പകരം റാഖിനിലേക്ക് പോയി പോരാടാനാണ് തങ്ങള്&#x200d; പറഞ്ഞതെന്നായിരുന്നു സൂകിയുടെ പ്രതികരണം. സൈനിക കാര്യങ്ങള്&#x200d; സൈനികര്&#x200d;ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.<br />
സൂകിയുടെ നാഷണല്&#x200d; ലീഗ് ഫോര്&#x200d; ഡെമോക്രസിയാണ് മ്യാന്മര്&#x200d; ഭരിക്കുന്നത്. ബംഗ്ലാദേശില്&#x200d;നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകളോട് മുന്&#x200d; പട്ടാള ഭരണകൂടങ്ങളെക്കാള്&#x200d; വലിയ നിഷേധാത്മക നിലപാടാണ് സൂകിയുടെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myanmar-muslim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മ്യാന്മര്‍ ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെടുന്നു: യു.എന്‍ പ്രതിനിധി</title>
		<link>https://www.chandrikadaily.com/myamner-losting-his-credibility.html</link>
					<comments>https://www.chandrikadaily.com/myamner-losting-his-credibility.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Jan 2017 17:13:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aung san suu kyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17585</guid>

					<description><![CDATA[യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്ന മ്യാന്മര്‍ ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്കീ ലീ. മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മുസ്്‌ലിം ഗ്രാമങ്ങളില്‍ തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്നതും നിഷേധാത്മകവുമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിശ്വാസ്യത കൂടുതല്‍ തകരുകയാണെന്ന് തോന്നുന്നു. രാജ്യത്ത് ശുഭാപ്തി വിശ്വാസം ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവരെയും താന്‍ സന്ദര്‍ശനത്തിനിടെ കണ്ടതായി അവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d;ക്കുനേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്ന മ്യാന്മര്&#x200d; ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്&#x200d; മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്കീ ലീ. മ്യാന്മര്&#x200d; സേന റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിം ഗ്രാമങ്ങളില്&#x200d; തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്നതും നിഷേധാത്മകവുമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സമാധാന നൊബേല്&#x200d; പുരസ്‌കാര ജേതാവ് ആങ് സാന്&#x200d; സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിശ്വാസ്യത കൂടുതല്&#x200d; തകരുകയാണെന്ന് തോന്നുന്നു.</p>
<p>രാജ്യത്ത് ശുഭാപ്തി വിശ്വാസം ചോര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്&#x200d; വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കാന്&#x200d; അക്ഷീണം പ്രയത്‌നിക്കുന്നവരെയും താന്&#x200d; സന്ദര്&#x200d;ശനത്തിനിടെ കണ്ടതായി അവര്&#x200d; പറഞ്ഞു. റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിംകള്&#x200d;ക്കെതിരായ സൈനിക നടപടിയെ തുടര്&#x200d;ന്നുള്ള സ്ഥിതിഗതികള്&#x200d; വിലയിരുത്താന്&#x200d; ജനുവരി എട്ടിനാണ് യാങ്കീ ലീ മ്യാന്മറിലെത്തിയത്.</p>
<p>മനുഷ്യാവകാശ ധ്വംസനങ്ങള്&#x200d; നടന്ന ഗ്രാമങ്ങളും പ്രദേശങ്ങളും അവര്&#x200d; സന്ദര്&#x200d;ശിച്ചു. മുസ്്‌ലിം പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പൊലീസുകാരുമായും ലീ കൂടിക്കാഴ്ച നടത്തി. സൂകിയേയും കണ്ടു. മാര്&#x200d;ച്ചില്&#x200d; യു.എന്&#x200d; മനുഷ്യാവകാശ സമിതിക്ക് റിപ്പോര്&#x200d;ട്ട് കൈമാറും. 2014ല്&#x200d; യു.എന്&#x200d; മനുഷ്യാവകാശ പ്രതിനിധിയായി ചുമതലയേറ്റെടുത്ത ശേഷം ലീ മ്യാന്മറില്&#x200d; അഞ്ചു സന്ദര്&#x200d;ശനങ്ങള്&#x200d; നടത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myamner-losting-his-credibility.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
