<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Aurangzeb &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aurangzeb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Mar 2025 03:04:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Aurangzeb &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഔറംഗസേബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട സംഘര്&#x200d;ഷം; കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര സഹമന്ത്രി; തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html</link>
					<comments>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 03:04:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[police]]></category>
		<category><![CDATA[tomb]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334814</guid>

					<description><![CDATA[ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്&#x200d; മറ്റൊരു ബാബറി മസ്ജിദ് ആവര്&#x200d;ത്തിക്കുമെന്ന പ്രവര്&#x200d;ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്&#x200d;ഷമുണ്ടായത്. ]]></description>
										<content:encoded><![CDATA[<p>തിങ്കളാഴ്ച രാത്രി നാഗ്പൂരില്&#x200d; ഓറംഗസേബ് ശവകുടീരത്തെ ചൊല്ലിയുണ്ടായ സംഘര്&#x200d;ഷത്തിന് കാരണക്കാരായ പ്രതകളെ അറസ്റ്റ് ചെയ്തു. എട്ട് വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്&#x200d; മറ്റൊരു ബാബറി മസ്ജിദ് ആവര്&#x200d;ത്തിക്കുമെന്ന പ്രവര്&#x200d;ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്&#x200d;ഷമുണ്ടായത്.</p>
<p>അക്രമം അഴിച്ചുവിട്ട വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കോട്വാലി പൊലീസില്&#x200d; കീഴടങ്ങിയതിനെ തുടര്&#x200d;ന്നായിരുന്നു അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ്പൂര്&#x200d; ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്&#x200d; ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.</p>
<p>നാഗ്പൂര്&#x200d; കലാപവുമായി ബന്ധപ്പെട്ട് സംഘര്&#x200d;ഷത്തില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കുമെന്നുള്ള മഹാരാഷ്ട്ര പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികള്&#x200d; കീഴടങ്ങിയത്.</p>
<p>ഔറംഗസേബിന്റെ ശവകൂടിരം മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്&#x200d;ക്കെതിരെ പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. വി.എച്ച്.പി പ്രവര്&#x200d;ത്തകരുള്&#x200d;പ്പെടെ നടത്തിയ സംഘര്&#x200d;ഷത്തില്&#x200d; നിരവധി പൊലീസുകാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും വാഹനങ്ങള്&#x200d; കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.</p>
<p>സംഘര്&#x200d;ഷത്തില്&#x200d; പത്ത് കമാന്റോകള്&#x200d;ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d;ക്കും രണ്ട് ഫയര്&#x200d;മാന്&#x200d;മാര്&#x200d;ക്കുമാണ് പരിക്കേറ്റത്. ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്&#x200d; ഉള്&#x200d;പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്&#x200d; കത്തിച്ചത്. സംഘര്&#x200d;ഷത്തില്&#x200d; 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>നാഗ്പൂരില്&#x200d; നിലവില്&#x200d; 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്&#x200d; നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചിരുന്നു. ആര്&#x200d;.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്&#x200d; നിരവധി വാഹനങ്ങള്&#x200d;ക്ക് തീയിടുകയും മറ്റ് വസ്തുവകകള്&#x200d; നശിപ്പിക്കുകയും ചെയ്തതോടെ സംഘര്&#x200d;ഷം രൂക്ഷമാകുകയായിരുന്നു.</p>
<p>ആക്രമണത്തിന്റെ വീഡിയോകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്‌നിസ് പാര്&#x200d;ക്ക്, മഹല്&#x200d;, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്&#x200d; പൊലീസ് ലാത്തി ചാര്&#x200d;ജും കണ്ണീര്&#x200d; വാതകവും പ്രയോഗിച്ചിരുന്നു.</p>
<p>സംഘര്&#x200d;ഷം ആസൂത്രിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്&#x200d; പറഞ്ഞിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; ഡെപ്യൂട്ടി കമ്മീഷണര്&#x200d; റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്&#x200d; ഉള്&#x200d;പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റതായും ഫഡ്‌നാവിസ് പറഞ്ഞു. ബി.എന്&#x200d;.എസ് വകുപ്പുകള്&#x200d; പ്രകാരമാണ് അറസ്റ്റ് ചെയ്ത പ്രതികള്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിന്&#x200d;ലാദനെ അമേരിക്ക കടലിലാണ് സംസ്‌കരിച്ചത്; പിന്നെന്തിനാണ് ഔറംഗസീബിനെ മഹത്വവത്ക്കരിക്കുന്നത്: ഷിന്&#x200d;ഡെ</title>
		<link>https://www.chandrikadaily.com/america-buried-bin-laden-at-sea-then-why-glorify-aurangzeb-shinde.html</link>
					<comments>https://www.chandrikadaily.com/america-buried-bin-laden-at-sea-then-why-glorify-aurangzeb-shinde.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Mar 2025 12:55:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[Eknath Shinde]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334733</guid>

					<description><![CDATA[മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണവുമായി താരതമ്യം ചെയ്ത സംസ്ഥാന കോണ്&#x200d;ഗ്രസ് പ്രസിഡന്റ് ഹര്&#x200d;ഷവര്&#x200d;ദ്ധന്&#x200d; സപ്കലിനെയും ഷിന്&#x200d;ഡെ വിമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>ഔറംഗസീബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട തര്&#x200d;ക്കത്തില്&#x200d; മഹാരാഷ്ട്രയില്&#x200d; പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്&#x200d; വാക്‌പോര് ശക്തമാവുന്നു. ശവകുടീരം സംബന്ധിച്ച തര്&#x200d;ക്കങ്ങള്&#x200d; തുടരുന്നതിനിടെ, ഉസാമ ബിന്&#x200d; ലാദന്റെ ശവകുടീരം അമേരിക്ക കൈകാര്യം ചെയ്ത രീതിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്&#x200d;ഡെ ഔറംഗസീബിനെ താരതമ്യം ചെയ്തു.</p>
<p>ബിന്&#x200d; ലാദനെ സ്വന്തം മണ്ണില്&#x200d; സംസ്‌കരിക്കാന്&#x200d; വിസമ്മതിച്ച അമേരിക്ക ബിന്&#x200d; ലാദനെ മഹത്വവല്&#x200d;ക്കരിക്കുന്നത് തടയാന്&#x200d; അദ്ദേഹത്തിന്റെ മൃതദേഹം കടലില്&#x200d; സംസ്‌കരിക്കുകയായിരുന്നെന്ന് ഷിന്&#x200d;ഡെ പറഞ്ഞു. &#8216;ആരാണ് ഔറംഗസീബ്? നമ്മുടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ മഹത്വവല്&#x200d;ക്കരണം എന്തിന് അനുവദിക്കണം? ഔറംഗസീബ് നമ്മുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്,&#8217; ഷിന്&#x200d;ഡെ പറഞ്ഞു.</p>
<p>തന്റെ പ്രസംഗത്തിനിടെ മറാത്ത രാജാവായ ഛത്രപതി സംബാജിരാജയ്ക്ക് ഇസ്‌ലാം മതം സ്വീകരിക്കാനുള്ള അവസരം ഔറംഗസീബ് നല്&#x200d;കിയെങ്കിലും അദ്ദേഹം അത് നിരസിച്ചതായും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയായതായും ഷിന്&#x200d;ഡെ ചൂണ്ടിക്കാട്ടി.</p>
<p>കേന്ദ്ര ഏജന്&#x200d;സികളെ ഭയന്നാണോ മഹാ വികാസ് അഘാഡിയില്&#x200d; (എം.വി.എ) നിന്ന് ഷിന്&#x200d;ഡെ ബി.ജെ.പിയിലേക്ക് മാറിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ബിന്&#x200d; ലാദന്റെ ഉദാഹരണം ഷിന്&#x200d;ഡെ ചൂണ്ടിക്കാണിച്ചത്.</p>
<p>ഉസാമ ബിന്&#x200d; ലാദനെ കൊന്നതിനുശേഷം അമേരിക്ക പോലും അദ്ദേഹത്തെ അവരുടെ മണ്ണില്&#x200d; അടക്കം ചെയ്തിട്ടില്ലെന്നും മഹത്വവല്&#x200d;ക്കരണം തടയാന്&#x200d; അവര്&#x200d; അദ്ദേഹത്തെ കടലില്&#x200d; സംസ്‌കരിക്കുകയായിരുന്നും ഷിന്&#x200d;ഡെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണവുമായി താരതമ്യം ചെയ്ത സംസ്ഥാന കോണ്&#x200d;ഗ്രസ് പ്രസിഡന്റ് ഹര്&#x200d;ഷവര്&#x200d;ദ്ധന്&#x200d; സപ്കലിനെയും ഷിന്&#x200d;ഡെ വിമര്&#x200d;ശിച്ചു.</p>
<p>ഔറംഗസേബ് ശത്രുക്കളോട് ചെയ്തതുപോലെ ഫഡ്‌നാവിസ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ഷിന്&#x200d;ഡെ തനിക്കെതിരെ ആരോപണം ഉന്നയിച്ച ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അനില്&#x200d; പരബിനോട് മുഖ്യമന്ത്രി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നും ഷിന്&#x200d;ഡെ ചോദിക്കുകയുണ്ടായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-buried-bin-laden-at-sea-then-why-glorify-aurangzeb-shinde.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമം: ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി ഫട്നാവിസ്, മുൻകൂട്ടി ആസൂത്രണം ചെയ്തത്</title>
		<link>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html</link>
					<comments>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 09:38:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[Hindutva organizations]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334541</guid>

					<description><![CDATA[സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്&#x200d; ജനങ്ങളോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്&#x200d; ഹിന്ദുത്വ സംഘടനകള്&#x200d; നടത്തിയ അക്രമങ്ങളില്&#x200d; വിക്കി കൗശലിന്റെ &#8216;ഛാവ&#8217; സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കലാപവും സംഘര്&#x200d;ഷങ്ങളും മുന്&#x200d;കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയില്&#x200d; പറഞ്ഞു.</p>
<p>പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികള്&#x200d; ലക്ഷ്യമിട്ടത്. ഇതിനു പിന്നില്&#x200d; വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശല്&#x200d; നായകനായ, ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘര്&#x200d;ഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തില്&#x200d;നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>ഹിന്ദുത്വ സംഘടനകള്&#x200d; നടത്തിയ മാര്&#x200d;ച്ചിനെത്തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. പത്ത് ആന്റി റയട്ട് കമാന്&#x200d;ഡോസ്, രണ്ട് മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;, രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d;ക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതര്&#x200d; നാഗ്പൂരിലെ ചില ഭാഗങ്ങളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്&#x200d; പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിക്കുന്നുണ്ട്.</p>
<p>ബി.എന്&#x200d;.എസ് സെക്ഷന്&#x200d; 163 പ്രകാരം നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയതായി നാഗ്പുര്&#x200d; പൊലീസ് കമീഷണര്&#x200d; രവീന്ദര്&#x200d; കുമാര്&#x200d; സിംഗാള്&#x200d; അറിയിച്ചു. കോട്വാലി, ഗണേഷ്‌പേട്ട്, തെഹ്‌സില്&#x200d;, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗര്&#x200d;, സക്കര്&#x200d;ദാര, നന്ദന്&#x200d;വന്&#x200d;, ഇമാംവദ, യശോധരനഗര്&#x200d;, കപില്&#x200d;നഗര്&#x200d; എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്&#x200d; ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്.</p>
<p>സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്&#x200d; ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്&#x200d; ജനങ്ങളോട് ആവശ്യപ്പെട്ടു.<br />
അക്രമ സംഭവത്തില്&#x200d; ബി.ജെ.പി നേതൃത്വത്തിലുള്ള സര്&#x200d;ക്കാറിനെ കുറ്റപ്പെടുത്തി കോണ്&#x200d;ഗ്രസ് നേതാവ് പവന്&#x200d; ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്നും 300 വര്&#x200d;ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തില്&#x200d; ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; സ്വന്തം നേട്ടങ്ങള്&#x200d;ക്കായി മനഃപൂര്&#x200d;വം സംഘര്&#x200d;ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഓറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; ഹിന്ദുത്വസംഘടനകള്&#x200d;ക്കെതിരെ സാമ്‌ന</title>
		<link>https://www.chandrikadaily.com/1the-demand-to-remove-the-tomb-of-mughal-emperor-aurangzeb-samna-against-hindutva-organisations.html</link>
					<comments>https://www.chandrikadaily.com/1the-demand-to-remove-the-tomb-of-mughal-emperor-aurangzeb-samna-against-hindutva-organisations.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 05:29:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[Hindutva organisations]]></category>
		<category><![CDATA[Mughal Emperor]]></category>
		<category><![CDATA[samna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334473</guid>

					<description><![CDATA[ഇത് ഹിന്ദുത്വത്തെ വികലമാക്കുകയാണെന്നും ശിവജി മഹാരാജിന്റെ സ്വരാജ്യ ആദര്&#x200d;ശത്തെ അനാദരിക്കലുമാണെന്നും ശിവജിയും മറാത്തകളും 25 വര്&#x200d;ഷത്തോളം അടിച്ചമര്&#x200d;ത്തലിനെതിരെ പോരാടിയെന്നും ഒടുവില്&#x200d; പരാജിത നായ ഔറംഗസേബിന്റെ അന്ത്യം മഹാരാഷ്ട്രയില്&#x200d; തന്നെ സംഭവിച്ചുവെന്നും മുഖപത്രത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റ ശവകുടീരം നീക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുത്വ സംഘടനകള്&#x200d;ക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാമ്ന. ശവകുടീരം ബാബരി മാതൃകയില്&#x200d; തകര്&#x200d;ക്കുമെന്നും നീക്കാന്&#x200d; മഹാരാഷ്ട്ര സര്&#x200d;ക്കാരിനോട് ആവശ്യപ്പെടുമെന്നുമടക്കമുള്ള ഹിന്ദുത്വയുടെ ഭീഷണികളും സംഘര്&#x200d;ഷങ്ങളും നടക്കുന്നതിനിടെയാണ് സാമ്നയുടെ വിമര്&#x200d;ശനം.</p>
<p>ഔറംഗസീബിന്റെ ശവകുടീരം ബാബരി മാതൃകയില്&#x200d; തകര്&#x200d;ക്കണമെന്ന വാദം ചരിത്രത്തെ വളച്ചൊടിക്കാനും മറാത്ത യോദ്ധാക്കളുടെ പാരമ്പര്യത്തെ അപമാനിക്കാനും ഹിന്ദുത്വത്തെ തീവ്രവാദമാക്കി മാറ്റാനുമുള്ള ശ്രമമാണെന്നാണ് സാമ്ന വിമര്&#x200d;ശിക്കുന്നത്. നിലവില്&#x200d; പ്രശ്നങ്ങളുണ്ടാക്കുന്നവര്&#x200d; മഹാരാഷ്ട്രയുടെ പൈതൃകത്തിന്റെ ശത്രുക്കളാണെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനമടക്കം വിഷലിപ്തമാക്കാനും സ്വയം ഹിന്ദു താലിബാനായി അവതരിപ്പിക്കാനുമാണ് അവര്&#x200d; ആഗ്രഹിക്കുന്നതെന്നും മുഖപത്രം വിമര്&#x200d;ശിക്കുന്നു.</p>
<p>ഇത് ഹിന്ദുത്വത്തെ വികലമാക്കുകയാണെന്നും ശിവജി മഹാരാജിന്റെ സ്വരാജ്യ ആദര്&#x200d;ശത്തെ അനാദരിക്കലുമാണെന്നും ശിവജിയും മറാത്തകളും 25 വര്&#x200d;ഷത്തോളം അടിച്ചമര്&#x200d;ത്തലിനെതിരെ പോരാടിയെന്നും ഒടുവില്&#x200d; പരാജിത നായ ഔറംഗസേബിന്റെ അന്ത്യം മഹാരാഷ്ട്രയില്&#x200d; തന്നെ സംഭവിച്ചുവെന്നും മുഖപത്രത്തില്&#x200d; പറയുന്നു.</p>
<p>മഹാരാഷ്ട്രയില്&#x200d; ഔറംഗസേബിന്റെ ശവകുടിരം മുഗള്&#x200d; ആധിപത്യത്തിന്റെ അടയാളമായല്ലെന്നും മറാത്തകളുടെ പ്രതിരോധശേഷിയുടെ പ്രതീകമായാണ് നിലനില്&#x200d;ക്കുന്നതെന്നും സാമ്നയില്&#x200d; പറയുന്നു. 1681ല്&#x200d; എട്ട് ലക്ഷം പേരടങ്ങുന്ന സൈന്യവുമായി ഔറംഗസേബ് മഹാരാഷ്ട്രയിലെത്തിയത് പ്രദേശത്ത് രണ്ടാം ദല്&#x200d;ഹി സ്ഥാപിച്ച് മറാത്തകളെ തകര്&#x200d;ക്കാനാണെന്നും സാമ്നയില്&#x200d; പറയുന്നു.</p>
<p>വിപുലമായ സൈനികശേഷി ഉണ്ടായിട്ടും 1707ല്&#x200d; ലക്ഷ്യം കൈവരിക്കാനാകാതെയാണ് മരിച്ചതെന്നും ശവകുടീരം അദ്ദേഹത്തിന്റെ പരാജയത്തിന്റെയും മറാത്തകളുടെ വിജയത്തിന്റെയും തെളിവാണിതെന്നും സാമ്ന എഴുതി. യഥാര്&#x200d;ഥ ഹിന്ദുത്വ അന്ധമായ നാശമല്ലെന്നും മറിച്ച് ശിവജി വിശദീകരിച്ചതുപോലെ ബഹുമാനം, സമഹിഷ്ണുത, ജ്ഞാനം എന്നിവയാണെന്നും സംസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലത്തെ തകര്&#x200d;ക്കുന്ന പ്രകോപന പ്രവ്യത്തികളില്&#x200d; ഏര്&#x200d;പ്പെടാതെ യഥാര്&#x200d;ഥ ചരിത്രം പഠിക്കണമെന്നും സാമ്ന ആവശ്യപ്പെടുന്നുണ്ട്.</p>
<p>അതേസമയം പത്രത്തിന്റെ എഡിറ്റോറിയലിനെതിരെ ബി.ജെ.പി വ്യാപകമായി വിമര്&#x200d;ശനമുന്നയിക്കുന്നുണ്ട്. സാമ്നയില്&#x200d; ഇത്തരമൊരു വിമര്&#x200d;ശനമുണ്ടാകുമെന്ന് ആര്&#x200d;ക്കും സങ്കല്&#x200d;പ്പിക്കാന്&#x200d; പോലും കഴിയില്ലെന്നും ബി.ജെ.പി ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-demand-to-remove-the-tomb-of-mughal-emperor-aurangzeb-samna-against-hindutva-organisations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് സംഘർഷം:  50ലധികം പേർ അറസ്റ്റിൽ, നിരോധനാജ്ഞ തുടരുന്നു</title>
		<link>https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html</link>
					<comments>https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 05:13:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334468</guid>

					<description><![CDATA[17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്&#x200d;റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p>മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 50ലധികം  പേർ അറസ്റ്റിൽ. കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 ആന്&#x200d;റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതർ നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.</p>
<p>ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി നാഗ്പുർ പൊലീസ് കമീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്&#x200d;റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്&#x200d;റെ പേര്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Maharashtra: Explosions heard on vehicles that have been torched in Mahal area of ​​Nagpur; tensions have broken out here following a dispute between two groups. <a href="https://t.co/rssI72v8od">pic.twitter.com/rssI72v8od</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1901663338805002347?ref_src=twsrc%5Etfw">March 17, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.</p>
<p>അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്&#x200d; ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കി.</p>
<p>ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബിന്റെ ശവകുടീരം ബുള്&#x200d;ഡോസ് ചെയ്യാന്&#x200d; സമയമായി; വിദ്വേഷ പരാമര്&#x200d;ശവുമായി ബി.ജെ.പി എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html</link>
					<comments>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 14:38:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[bulldoze]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334404</guid>

					<description><![CDATA[വര്&#x200d;ഷങ്ങളായി എം.എല്&#x200d;.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്&#x200d; തുടരാന്&#x200d; താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്&#x200d;വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റെ ശവകുടീരം ബുള്&#x200d;ഡോസ് ചെയ്യാന്&#x200d; ആഹ്വാനവുമായി ബി.ജെ.പി വിവാദ എം.എല്&#x200d;.എ ടി. രാജ സിങ്. എന്തിനാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഔറംഗസേബിനൊരു ശവകുടീരം, അതിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ചായിരുന്നു ശവകുടീരം പൊളിക്കാന്&#x200d; എം.എല്&#x200d;.എ ആഹ്വാനം ചെയ്തത്. പൂനെയിലെ ഒരു പൊതുപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തന്റെ പ്രസംഗത്തിനിടെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ഛാവയെക്കുറിച്ചും എം.എല്&#x200d;.എ പ്രതിപാദിക്കുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകനായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തില്&#x200d; ഒരു മാസത്തോളം സംബാജി മഹാരാജാവിനെ ബന്ദിയാക്കി ഔറംഗസേബ് പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.</p>
<p>‘ഛാവ എന്ന സിനിമയ്ക്ക് നന്ദി.  മഹാരാഷ്ട്രയിലെ എല്ലാ കുട്ടികള്&#x200d;ക്കും ഛത്രപതി സംബാജി മഹാരാജ് ആരാണെന്നും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ചു കൊന്നുവെന്നും ഇപ്പോള്&#x200d; അറിയാം,’ രാജ സിങ് പറഞ്ഞു.</p>
<p>നിരവധി ഹിന്ദു ക്ഷേത്രങ്ങള്&#x200d; നശിപ്പിക്കാന്&#x200d; ഔറംഗസേബ് ഉത്തരവിട്ടതായും ഹിന്ദു രാജാക്കന്മാര്&#x200d;ക്കെതിരെ യുദ്ധങ്ങള്&#x200d; നടത്തിയിരുന്നതായും എം.എല്&#x200d;.എ ആരോപിക്കുന്നുണ്ട്. അതിനാല്&#x200d; അദ്ദേഹത്തിന്റെ ശവകുടീരം മഹാരാഷ്ട്രയുടെ മണ്ണില്&#x200d; ഒരു കഠാര പോലെയാണെന്നും എം.എല്&#x200d;.എ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വര്&#x200d;ഷങ്ങളായി എം.എല്&#x200d;.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്&#x200d; തുടരാന്&#x200d; താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്&#x200d;വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.</p>
<p>കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ ശവകുടീരത്തില്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ  അറ്റകുറ്റപ്പണി നടത്തിയതിനേയും രാജ സിങ് ചോദ്യം ചെയ്തിരുന്നു.</p>
<p>നമ്മുടെ പൂര്&#x200d;വികരെ ഉപദ്രവിച്ച ഒരു സ്വേച്ഛാധിപതിയുടെ ശവകുടീരം പരിപാലിക്കുന്നതിനായി നികുതിദായകരുടെ പണം വിനിയോഗിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് രാജ സിങ് കത്തയച്ചിരുന്നു. അതേസമയം ശവകുടീരത്തിന് നേരെയുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്&#x200d;ധിപ്പിക്കാന്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ്‌ ഉത്തരവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബ് മികച്ച ഭരണാധികാരിയാണെന്ന് ജെഡിയു നേതാവ്; ഭീഷണിപ്പെടുത്തി ബിജെപി</title>
		<link>https://www.chandrikadaily.com/jdu-leader-says-aurangzeb-was-a-great-ruler-bjp-threatens.html</link>
					<comments>https://www.chandrikadaily.com/jdu-leader-says-aurangzeb-was-a-great-ruler-bjp-threatens.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 12:20:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jdu leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333097</guid>

					<description><![CDATA[ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്ന അഭിപ്രായപ്രകടനം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>സമാജ്‌വാദി പാര്&#x200d;ട്ടി എംഎല്&#x200d;എ അബു അസ്മിക്ക് പിന്നാലെ മുഗള്&#x200d;ചക്രവര്&#x200d;ത്തി ഔറംഗസേബിനെ പ്രശംസിച്ച് ജെഡിയു എംഎല്&#x200d;സി. എന്&#x200d;ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ ബിഹാര്&#x200d; എംഎല്&#x200d;സി, ഖാലിദ് അന്&#x200d;വറാണ് ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്ന അഭിപ്രായപ്രകടനം നടത്തിയത്.</p>
<p>ഔറംഗസേബിനെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരെ പിന്തുണക്കും എന്നായിരുന്നു ഖാലിദ് അന്&#x200d;വറിന്റെ പ്രതികരണം. പ്രസ്താവനയില്&#x200d; പ്രകോപിതരായ ബിജെപി, അദ്ദേഹം ആ വാക്കുകള്&#x200d; പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ജെഡിയു നേതൃത്വം ഇടപെടുകയും ജാഗ്രത പാലിക്കണമെന്ന നിര്&#x200d;ദേശം എംഎല്&#x200d;സിക്ക് നല്&#x200d;കുകയും ചെയ്തു.</p>
<p>&#8221;ഔറംഗസേബ് എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് ചരിത്രത്തില്&#x200d; മതിയായ തെളിവുകളുണ്ടെന്നും വിവാദപരമായ പ്രസ്താവനകള്&#x200d; ഒഴിവാക്കണമെന്നും&#8221; ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാന്&#x200d; വ്യക്തമാക്കി. അതേസമയം ചരിത്രത്തിലേക്കൊക്കെ പോകേണ്ട ആവശ്യമില്ലെന്നും വിവാദപരമായ കാര്യങ്ങളില്&#x200d; അഭിപ്രായം പറയുമ്പോള്&#x200d; ശ്രദ്ധ വേണമെന്നും ജെഡിയു മുഖ്യ വക്താവ് നീരജ് കുമാര്&#x200d; പറഞ്ഞു.</p>
<p>ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഖാലിദ് അന്&#x200d;വര്&#x200d; തന്റെ നിലപാട് വ്യക്തമാക്കിയത്.</p>
<p>&#8221; പ്രമുഖ ചരിത്ര വ്യക്തികളെക്കുറിച്ച് സംസാരിക്കുന്നത് പൂര്&#x200d;ണ്ണമായും അക്കാദമികപരമായ കാര്യങ്ങളാണ്. നിയമസഭയിലോ കൗണ്&#x200d;സിലിലോ ഔറംഗസേബും സംഭാജിയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് സംസാരിക്കാന്&#x200d; കഴിയില്ല. ഔറംഗസേബിനെക്കുറിച്ച് ചരിത്രകാരന്മാരില്&#x200d; അഭിപ്രായവ്യത്യാസമുണ്ട്, ചിലര്&#x200d; അദ്ദേഹത്തെ മോശം ഭരണാധികാരിയെന്നും മറ്റുള്ളവര്&#x200d; അദ്ദേഹത്തെ നല്ല ഭരണാധികാരിയെന്നും വിളിക്കുന്നു. വ്യക്തിപരമായി അദ്ദേഹത്തെ ഒരു നല്ല ഭരണാധികാരിയെന്ന് വിളിച്ച ചരിത്രകാരന്മാരുടെ പക്ഷത്താണ് ഞാന്&#x200d;&#8221; ഇങ്ങനെയായിരുന്നു ഖാലിദ് അന്&#x200d;വറിന്റെ വാക്കുകള്&#x200d;.</p>
<p>അതേസമയം ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരില്&#x200d; മഹാരാഷ്ട്ര നിമയസഭയില്&#x200d; നിന്നും അബു അസ്മിയെ സസ്‌പെന്&#x200d;ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ ജയിലിലടക്കും എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയത്. ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jdu-leader-says-aurangzeb-was-a-great-ruler-bjp-threatens.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്&#x200d;ശം: എസ്.പി നേതാവ് അബു അസ്മിയെ ജയിലിലടക്കുമെന്ന് ഫഡ്‌നാവിസ്</title>
		<link>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html</link>
					<comments>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 06:05:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Abu Azmi]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[devendra fadnavis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332715</guid>

					<description><![CDATA[നേരത്തെ മഹാരാഷ്ട്ര നിയമസഭയില്&#x200d; നിന്നും അദ്ദേഹത്തെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d;ചക്രവര്&#x200d;ത്തി ഔറംഗസേബിനെ പ്രസംശിച്ചതിന്റെ പേരില്&#x200d; മഹാരാഷ്ട്ര എസ്പി എംഎല്&#x200d;എ അബു അസ്മിയെ ജയിലിലടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നേരത്തെ മഹാരാഷ്ട്ര നിയമസഭയില്&#x200d; നിന്നും അദ്ദേഹത്തെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു. സംസ്ഥാന ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്&#x200d;ഷന്&#x200d;. സമ്മേളനത്തിന്റെ അവസാനം വരെയാണ് അദ്ദേഹത്തെ സഭയില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഛത്രപതി ശിവജി മഹാരാജിനെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. നിയമസഭയിലായിരുന്നു ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അബു അസ്മിക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.</p>
<p>അതേസമയം അസ്മിയുടെ പ്രസ്താവനക്കെതിരെ ഉദ്ധവ് വിഭാഗം ശിവസേനയും രംഗത്ത് എത്തി. സംസ്ഥാന നിയമസഭയില്&#x200d; നിന്ന് അദ്ദേഹത്തെ സ്ഥിരമായി സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഛത്രപതി സംഭാജി മഹാരാജിനെ കേന്ദ്രീകരിച്ചുള്ള &#8216;ഛാവ&#8217; എന്ന സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെ സമാജ്വാദി എംഎല്&#x200d;എ ഏറെ വിമര്&#x200d;ശിച്ചിരുന്നു. ഇതിനിടെയിലാണ് ഔറംഗസേബിനെ അദ്ദേഹം പ്രശംസിച്ചത്.</p>
<p>ഔറംഗസേബിന്റെ ഭരണത്തിന് കീഴില്&#x200d; ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അസ്മി അഭിപ്രായപ്പെട്ടിരുന്നു. &#8216;ഛാവ&#8217; സിനിമയില്&#x200d; തെറ്റായ ചരിത്രമാണ് കാണിക്കുന്നത്, ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്&#x200d; നിര്&#x200d;മ്മിച്ചിരുന്നു. അദ്ദേഹം ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് താന്&#x200d; കരുതുന്നില്ലെന്നും ആസ്മി വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d; ഛത്രപതി സംഭാജി മഹാരാജിനെ ഇകഴ്ത്തി സംസാരിച്ചെന്നാരോപിച്ചും ഔറംഗസേബിനെ പുകഴ്ത്തിയെന്നും കാണിച്ച് ഭരണപക്ഷം അസ്മിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്&#x200d; വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഭരണപക്ഷം തന്റെ വാക്കുകള്&#x200d; വളച്ചൊടിച്ചെന്നുമായിരുന്നു അസ്മിയുടെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിനെ അനുകൂലിച്ച് പരാമര്&#x200d;ശം നടത്തി; എസ്.പി നേതാവ് അബു ആസ്മിക്കെതിരെ എഫ്.ഐ.ആറിട്ട് ഷിന്&#x200d;ഡെ പൊലീസ്</title>
		<link>https://www.chandrikadaily.com/mughal-emperor-aurangzeb-made-a-favorable-remark-shinde-police-filed-an-fir-against-sp-leader-abu-azmi.html</link>
					<comments>https://www.chandrikadaily.com/mughal-emperor-aurangzeb-made-a-favorable-remark-shinde-police-filed-an-fir-against-sp-leader-abu-azmi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Mar 2025 05:40:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[Mughal Emperor]]></category>
		<category><![CDATA[police]]></category>
		<category><![CDATA[shinde]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332542</guid>

					<description><![CDATA[മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്&#x200d; മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ഭരണാധികാരി ഔറംഗസേബ് ആലംഗീറിനെ അനുകൂലിച്ച് പരമാര്&#x200d;ശം നടത്തിയതിന് മഹാരാഷ്ട്ര സമാജ്വാദി പാര്&#x200d;ട്ടി നേതാവും എം.എല്&#x200d;.എയുമായ അബു ആസ്മിക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് പൊലീസ്. ഔറംഗസേബ് ക്രൂരനായ നേതാവല്ല എന്ന് അബു ആസ്മി പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്&#x200d; മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്. &#8216;ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്&#x200d; പണിതു. വാരണാസിയില്&#x200d;, ഒരു ഹിന്ദു പെണ്&#x200d;കുട്ടിയെ ഉപദ്രവിക്കാന്&#x200d; ശ്രമിച്ച പുരോഹിതനില്&#x200d; നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു&#8217; എന്ന് ആസ്മി പറഞ്ഞിരുന്നു.</p>
<p>ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയെയും പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്&#x200d;ശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്ന് ഭാരതീയ ന്യായ സംഹിത (ബി.എന്&#x200d;എസ്) സെക്ഷന്&#x200d; 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയായിരുന്നു.</p>
<p>എങ്കിലും അദ്ദേഹം തന്റെ നിലപാടില്&#x200d; തന്നെ ഉറച്ച് നിന്ന്. &#8216;ഔറംഗസേബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാന്&#x200d; കരുതുന്നില്ല. ആ കാലഘട്ടത്തില്&#x200d; അധികാര പോരാട്ടങ്ങള്&#x200d; മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ഛത്രപതി ശിവാജിയുടെ സൈന്യത്തില്&#x200d; നിരവധി മുസ്‌ലിംകള്&#x200d; ഉണ്ടായിരുന്നതുപോലെ, ഔറംഗസേബിന്റെ സൈന്യത്തിലും നിരവധി ഹിന്ദുക്കള്&#x200d; ഉണ്ടായിരുന്നു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്&#x200d;ത്തികള്&#x200d; അഫ്ഗാനിസ്ഥാന്&#x200d; വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡെ ആസ്മിക്കെതിരെ കുറ്റപത്രം സമര്&#x200d;പ്പിച്ചു. അദ്ദേഹത്തിന്റെ പരാമര്&#x200d;ശങ്ങളെ ഷിന്&#x200d;ഡെ ശക്തമായി അപലപിച്ചു.</p>
<p>&#8216;ഛത്രപതി സംബാജി മഹാരാജ് ഒരു ദേശസ്നേഹിയും യഥാര്&#x200d;ത്ഥ ദേശീയവാദിയുമായിരുന്നു എന്നതിനാല്&#x200d; ആസ്മി ഇതിന് മാപ്പ് പറയണം. സംബാജി മഹാരാജിനെ 40 ദിവസത്തെ ക്രൂരമായ പീഡനത്തിനും വധശിക്ഷയ്ക്കും ഇരയാക്കിയത് ഔറംഗസേബാണ്. ഔറംഗസേബിന്റെ ഭരണത്തെ മഹത്വവല്&#x200d;ക്കരിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇതിന് അബു ആസ്മി മാപ്പ് പറയണം. ഒരു ദേശസ്നേഹിക്കെതിരെ സംസാരിക്കുന്നതിലൂടെ അദ്ദേഹം സ്വയം ദേശവിരുദ്ധനായി നിലകൊള്ളുന്നു&#8217; ഷിന്&#x200d;ഡെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mughal-emperor-aurangzeb-made-a-favorable-remark-shinde-police-filed-an-fir-against-sp-leader-abu-azmi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബിന്റെ ശവകുടീരം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ക്കണം: ബി.ജെ.പി വിവാദ എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html</link>
					<comments>https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Feb 2025 02:10:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[bjpm mla]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331015</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി വിവാദ എം.എൽ.എ രാജാ സിങ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.</p>
<p>ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റേണ്ടത് മുഴുവൻ ഹിന്ദുക്കളുടെയും ആവശ്യമാണെന്ന് പറഞ്ഞ സിങ് ശവകുടീരം ഉടൻ തന്നെ തകർക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.</p>
<p>‘മഹാരാഷ്ട്രയിൽ നിന്ന് ഔറംഗസേബിന്റെ പേര് തുടച്ചുമാറ്റുക. മറാത്താക്കാർക്കെതിരായ ഔറംഗസേബിന്റെ അതിക്രമങ്ങളുടെ കണക്ക് ബുൾഡോസർ ഉപയോഗിച്ച് പരിഹരിക്കണം. ഛത്രപതി സാംബാജിയോട് കാണിച്ച ക്രൂരതയ്ക്ക് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പകരം വീട്ടണം.</p>
<p>ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ സംബാജി മഹാരാജിനെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയിലൂടെയാണ് ഇന്ത്യ മുഴുവൻ ഔറംഗസേബിന്റെ ക്രൂരതയെക്കുറിച്ച് അറിയുന്നത്. എന്റെ സംഭാജിയെ പീഡിപ്പിച്ച ശേഷം ആരാണ് കൊന്നത്? നമ്മുടെ സംഭാജിനഗറിൽ ആ ഔറംഗസേബിന്റെ ശവകുടീരം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എന്തുകൊണ്ട്? ഔറംഗസേബിന്റെ ശവകുടീരം ഒരു ബുൾഡോസർ കൊണ്ട് ഇടിച്ച് തകർക്കണം. ഇപ്പോൾ ആ സമയമായി. മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ ഔറംഗസേബിന്റെ ശവകുടീരം തകർക്കാൻ ആവശ്യപ്പെടണം,’ സിങ് പറഞ്ഞു.</p>
<p>ഔറംഗസേബിന്റെ ശവകുടീരത്തെക്കുറിച്ച് സംസാരിച്ചതിന് പുറമേ, ഔറംഗബാദ് വിമാനത്താവളത്തിന്റെ പേരിനെതിരെയും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഔറംഗസേബിന്റെ ശവകുടീരം നിർമിച്ച സ്ഥലത്തിന്റെ പേര് മുമ്പ് ഔറംഗാബാദ് എന്നായിരുന്നു, പിന്നീട് അത് സംബാജിനഗർ എന്ന് മാറ്റി.</p>
<p>കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവ് കർണാടകയിൽ ഉത്തർപ്രദേശിലേത് പോലെ ബുൾഡോസർ നീതി കൊണ്ടുവരണമെന്ന വിദ്വേഷപ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ എത്തിയിരിക്കുന്നത്.</p>
<p>‘കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്‌ലിങ്ങൾക്ക് ഹിന്ദുക്കൾക്ക് നേരെ കല്ലെറിയാൻ സൗജന്യ അനുമതി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുൾഡോസർ’ ഭരണം കൊണ്ടുവരാൻ ഇവിടെ ആർക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കർണാടകയിലും ഉത്തർപ്രദേശിലെ നിയമം വേണം,’ ബി.ജെ.പി നേതാവ് പ്രതാപ് സിംഹ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
