<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>avoided &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/avoided/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Apr 2024 05:31:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>avoided &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കി; ചരിത്രത്തെ വെട്ടി എൻ.സി.ഇ.ആർ.ടി പ്ലസ്ടു പാഠപുസ്തകം</title>
		<link>https://www.chandrikadaily.com/11babri-masjid-and-gujarat-riots-avoided-ncert-plus-textbook-for-history.html</link>
					<comments>https://www.chandrikadaily.com/11babri-masjid-and-gujarat-riots-avoided-ncert-plus-textbook-for-history.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Apr 2024 05:06:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[avoided]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[gujarat riots]]></category>
		<category><![CDATA[ncert]]></category>
		<category><![CDATA[news]]></category>
		<category><![CDATA[plus two]]></category>
		<category><![CDATA[textbook]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294576</guid>

					<description><![CDATA[ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് ചേർത്തു.]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയും പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തിയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകം. ഈ അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് വെട്ടിമാറ്റലും കൂട്ടിച്ചേർക്കലും.</p>
<p>2024-25 അധ്യയനവർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് ചേർത്തു. പ്ലസ് ടു സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയകലാപങ്ങളുടെ ചിത്രവും ഒഴിവാക്കി.</p>
<p>12-ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിൽനിന്നും, നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, ആദിവാസികളെ വലിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.</p>
<p>മാറ്റങ്ങൾ വ്യാഴാഴ്ച എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വികാസങ്ങൾക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്തതാണെന്ന് എൻ.സി.ഇ.ആർ.ടി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11babri-masjid-and-gujarat-riots-avoided-ncert-plus-textbook-for-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹുഭാര്യത്വം ഒഴിവാക്കണം; രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത് -അസമിലെ ബംഗ്ലാദേശ് മുസ്&#x200d;ലിം കുടിയേറ്റക്കാരോട് ഹിമന്ത ബിശ്വ ശർമ</title>
		<link>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html</link>
					<comments>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 10:37:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam's Bangladeshi Muslim]]></category>
		<category><![CDATA[avoided]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Himanta Biswa Sharma]]></category>
		<category><![CDATA[migrants]]></category>
		<category><![CDATA[Polygamy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293569</guid>

					<description><![CDATA[അസം ജനതയുടെ സംസ്‌കാരം ഉള്&#x200d;ക്കൊള്ളാന്&#x200d; ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്&#x200d; മാത്രമേ അവരെ അസം പൗരന്&#x200d;മാരായി അംഗീകരിക്കാന്&#x200d; കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മിയ എന്ന് വിളിക്കുന്ന ബംഗ്ലാദേശ് വംശജരായ ബംഗാളി സംസാരിക്കുന്ന മുസ്&#x200d;ലിംകളെ അസമീസ് സ്വദേശികളായി അംഗീകരിക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബഹുഭാരത്വം ഉപേക്ഷിക്കുകയും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കാതിരിക്കുകയും ചെയ്താൽ അവരെ തദ്ദേശീയരായി അംഗീകരിക്കാമെന്നാണ് ഹിമന്ത പറഞ്ഞത്.</p>
<p>രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുകയും ബഹുഭാര്യത്വം ആചരിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുകയും ചെയ്യുന്നത് അസമീസ് ജനതയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ നിങ്ങളുടെ കുട്ടികളെ മദ്റസകളിലേക്ക് അയക്കുന്നതിന് പകരം അവരെ ഡോക്ടറും എൻജിനീയറുമാകാൻ പഠിപ്പിക്കണം. പെൺമക്കളെ സ്കൂളിലയച്ച് അവരുടെ പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.</p>
<p>അസം ജനതയുടെ സംസ്‌കാരം ഉള്&#x200d;ക്കൊള്ളാന്&#x200d; ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്&#x200d; മാത്രമേ അവരെ അസം പൗരന്&#x200d;മാരായി അംഗീകരിക്കാന്&#x200d; കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്&#x200d;ലിംകൾ ഉള്ളത് അസമിലാണ്. 2011 ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനസംഖ്യയുടെ 34 ശതമാനം മുസ്&#x200d;ലിംകളാണ്. എന്നാൽ സംസ്ഥാനത്തെ ഈ മുസ്&#x200d;ലിം ജനസംഖ്യ രണ്ട് വ്യത്യസ്ത വംശങ്ങളിൽ പെട്ടവരാണ്; ഒന്ന് ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ കുടിയേറ്റ മുസ്&#x200d;ലിംകളും മറ്റേത് അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്&#x200d;ലിംകളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/polygamy-should-be-avoided-dont-give-birth-to-more-than-two-children-himanta-biswa-sharma-to-assams-bangladeshi-muslim-migrants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാവശ്യ പ്രസ്താവനകള്&#x200d; ഒഴിവാക്കണം; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച യു.പി കോടതിയുടെ പരാമര്&#x200d;ശം തള്ളി അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Mar 2024 06:54:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[avoided]]></category>
		<category><![CDATA[Redundant statements]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293270</guid>

					<description><![CDATA[മാര്&#x200d;ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ട് ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയ പരാമര്&#x200d;ശം തള്ളി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് റാം മനോഹര്&#x200d; നാരായണ്&#x200d; മിശ്രയുടെതാണ് നടപടി.</p>
<div>രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളുമടങ്ങുന്ന അനാവശ്യ പ്രസ്താവനകളാണ് ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയതെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്&#x200d;ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്. കോടതി ഉത്തരവ് പൊതു ഉപഭോഗത്തിന് വേണ്ടിയുള്ളതാണെന്ന് ഹൈകോടതി പറഞ്ഞു. അത്തരം ഉത്തരവുകളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാന്&#x200d; സാധ്യതയുണ്ടെന്നും പരാമര്&#x200d;ശങ്ങള്&#x200d; നീക്കം ചെയ്ത് കൊണ്ട് ഹൈക്കോടതി കൂട്ടിച്ചേർത്തു.</div>
<div></div>
<div>
<div>2010ലെ ബറേലി കലാപവുമായി ബന്ധപ്പെട്ട കേസിനിടെയാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജിയുടെ പരാമര്&#x200d;ശം. അധികാരത്തിന്റെ തലവന്&#x200d; ഒരു മതവിശ്വാസിയായിരിക്കണമെന്നാണ് ജഡ്ജി പറഞ്ഞത്. ‘ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിനുള്ളതല്ല ത്യാഗത്തിന്റെയും സമര്&#x200d;പ്പണത്തിന്റെതുമാണ്. ഇത് ശരിയാണെന്ന് തെളിയിച്ച ആളാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,’ ജഡ്ജി പറഞ്ഞു.</div>
<div>ഒരു മതവിശ്വാസിയുടെ കയ്യിലാണ് അധികാരമെങ്കില്&#x200d; അത് വളരെ നല്ല ഫലങ്ങള്&#x200d; നല്&#x200d;കുമെന്നും ജഡ്ജി കൂട്ടിച്ചേര്&#x200d;ത്തു. യോഗി ആദിത്യനാഥിന്റെ സര്&#x200d;ക്കാര്&#x200d; ഇല്ലായിരുന്നെങ്കില്&#x200d; ബറേലിയില്&#x200d; മറ്റൊരു കലാപം കൂടെ നടക്കുമായിരുന്നെന്നും ജഡ്ജി പറഞ്ഞിരുന്നു. ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയ ഈ പരാമര്&#x200d;ശങ്ങള്&#x200d; ചൂണ്ടിക്കാട്ടി ജഡ്ജിമാര്&#x200d; ഉത്തരവുകളില്&#x200d; വ്യക്തിപരമായ കാര്യങ്ങളോ മുന്&#x200d;വിധിയോ പ്രകടിപ്പിക്കാന്&#x200d; പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
