award – Chandrika Daily https://www.chandrikadaily.com Fri, 31 Oct 2025 13:17:02 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg award – Chandrika Daily https://www.chandrikadaily.com 32 32 നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു https://www.chandrikadaily.com/the-state-film-award-announcement-scheduled-for-tomorrow-has-been-postponed.html https://www.chandrikadaily.com/the-state-film-award-announcement-scheduled-for-tomorrow-has-been-postponed.html#respond Fri, 31 Oct 2025 13:17:02 +0000 https://www.chandrikadaily.com/?p=361317 നവംബര്‍ ഒന്ന് ശനിയാഴ്ച നടക്കാാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കളാഴചയിലേക്കാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. നവംബര്‍ ഒന്നിന് നടത്താനിരുന്ന പരിപാടി നവംബര്‍ മൂന്നിന് നടക്കും. തിങ്കളാഴ്ച ഉച്ചയ്ക് മൂന്ന് മണിക്ക് തൃശൂരില്‍ വെച്ചാകും അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാവുക.

അതേസമയം നവംബര്‍ ഒന്നിന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി വിലയിരുത്തിയ 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. പ്രാഥമിക ജൂറിയുടെ മുന്‍പില്‍ 128 ചിത്രങ്ങളാണ് എത്തിയത്.

അതേസമയം മികച്ച നടന്‍ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്ത മല്‍സരം കാഴ്ച വെക്കുന്നുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിലൂടെ ടോവിനോ തോമസിനെ എന്നിവരേയും പരിഗണിക്കുന്നുണ്ട്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ ജ്യോതിര്‍മയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല, അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.

]]>
https://www.chandrikadaily.com/the-state-film-award-announcement-scheduled-for-tomorrow-has-been-postponed.html/feed 0
നടന്‍ പ്രകാശ് രാജിന് കന്നട രാജ്യോത്സവ അവാര്‍ഡ് https://www.chandrikadaily.com/actor-prakash-raj-gets-kannada-rajyotsava-award.html https://www.chandrikadaily.com/actor-prakash-raj-gets-kannada-rajyotsava-award.html#respond Thu, 30 Oct 2025 14:20:24 +0000 https://www.chandrikadaily.com/?p=361140 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 70 പേര്‍ക്ക്. പ്രകാശ് രാജിന് പുറമെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം ഹനീഫ്, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എഴുത്തുകാരന്‍ റഹമത്ത് തരികെരെ, എന്‍ആര്‍ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.

കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് രാജ്യോത്സവ അവാര്‍ഡ് എന്ന രാജ്യോത്സവ പ്രശസ്തി. വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്കും സേവനങ്ങള്‍ക്കും വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിനാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് സമ്മാനിക്കുന്നത്.

]]>
https://www.chandrikadaily.com/actor-prakash-raj-gets-kannada-rajyotsava-award.html/feed 0
“സിനിമയുടെ പേരില്‍ നടക്കുന്ന തമാശ”; ഫിലിംഫെയർ അവാർഡുകളെ പരിഹസിച്ച് ‘കേരള സ്റ്റോറി’ സംവിധായകന്‍ https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html#respond Wed, 15 Oct 2025 06:31:19 +0000 https://www.chandrikadaily.com/?p=358560

ന്യൂഡല്‍ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് ‘ദ കേരള സ്റ്റോറി’ സംവിധായകന്‍ സുദീപ്തോ സെന്‍. കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്‍ റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള ‘തമാശ’യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്.

ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “ഈ വര്‍ഷത്തെ ഫിലിംഫെയര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ‘നവതരംഗ’ത്തിന്റെ തുറന്നുകാട്ടലാണ്…ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ പാഠപുസ്തകമായ ഒരു സിനിമയും 72 മണിക്കൂറിലധികം ബോക്സ് ഓഫീസിൽ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്ന ഒരു സിനിമയും മിക്ക കിരീടങ്ങളും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെ, 2024 ലെ മികച്ച സൃഷ്ടികള്‍ക്ക് അംഗീകാരം ലഭിച്ചില്ല. ‘ദി കേരള സ്റ്റോറി’ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിനെതിരെ ഫിലിംഫെയര്‍ എന്തിനാണ് ഇത്രയധികം ശബ്ദമുയര്‍ത്തിയതെന്ന് ഇപ്പോള്‍ മനസ്സിലായി, സുദീപ്തോ കുറിച്ചു.

“ഈ ‘വുഡ്’ സമൂഹം ഞങ്ങളെ അംഗീകരിക്കുകയോ ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യാത്തതില്‍ ഞാന്‍ സന്തുഷ്ടനാണ്. വ്യാജമായി പുഞ്ചിരിക്കുന്നതില്‍ നിന്നും, വ്യാജ സൗഹൃദം നടിക്കുന്നതില്‍ നിന്നും, മുഖസ്തുതിയില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു. മുംബൈയിലെ സിനിമയുടെ പേരിലുള്ള ഈ തമാശയില്‍ നിന്നും കാനില്‍ സെല്‍ഫിയെടുക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ്. സിനിമയുടെ പേരിലുള്ള ഈ വൃത്തികെട്ട കാപട്യങ്ങളില്‍ നിന്നും വ്യാജ കെട്ടുകാഴ്ചകളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു,” സുദീപ്തോ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

സിനിമകളുടെ പേരെടുത്തു പറയാതെയായിരുന്നു സുദീപ്തോയുടെ വിമർശനം. എന്നാല്‍, മികച്ച ചിത്രത്തിന് അവാർഡ് ലഭിച്ച ‘ലാപതാ ലേഡീസി’നെയാണ് ‘നഗ്‌നമായ മോഷണം’ എന്ന് സംവിധായകന്‍ വിശേഷിപ്പിച്ചത്. മുന്‍പ് ഈ ചിത്രം കോപ്പിയടി ആരോപണം നേരിട്ടിരുന്നു. ‘ക്രൂരതയുടെ ട്യൂട്ടോറിയല്‍’ എന്ന് വിശേഷിപ്പിച്ചത് ‘കില്‍’ എന്ന ചിത്രത്തെയും ‘ബോക്‌സോഫീസില്‍ 72 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാത്തത്’ എന്ന് വിശേഷിപ്പിച്ചത് ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രത്തെയുമാണ്.

സുദീപ്തോയുടെ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങളാണ് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്‍കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ ഉള്ളടക്കത്തെയും അവാർഡ് നിർണയത്തെയും വിമർശിച്ച് സിനിമാ-രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയാണ് ‘കേരള സ്റ്റോറി’ എന്നായിരുന്നു പ്രധാന വിമർശനം.

]]>
https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html/feed 0
എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്: മോഹന്‍ ലാല്‍ https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html#respond Sat, 20 Sep 2025 14:17:24 +0000 https://www.chandrikadaily.com/?p=355054 കോഴിക്കോട്: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്‍ മോഹന്‍ ലാല്‍. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും അവര്‍ഡ് സമര്‍പ്പിക്കുകയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

‘വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഞാനാക്കിയ, എന്റെ കൂടെ സഞ്ചരിച്ചിരുന്ന എല്ലാവര്‍ക്കും നന്ദി. ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്‍മെന്റിനും നന്ദി അറിയിക്കുകയാണ്.

എത്രയെ വലിയ ആളുകള്‍ നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്‍ കഴിയുക. അതിലേക്ക് നമ്മളെ നയിക്കുക എന്ന് പറയുന്നത് ദൈവനുഗ്രഹമാണ്. മലയാള സിനിമക്ക് ഇത് വലിയ അംഗീകരമായി കാണുന്നു.

മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദിയുണ്ട്. ഈ അവാര്‍ഡ് ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കുകയാണ്,’ മോഹന്‍ ലാല്‍ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.

]]>
https://www.chandrikadaily.com/thank-you-to-the-audience-who-made-me-who-i-am-i-dedicate-this-recognition-to-malayalam-cinema-mohan-lal.html/feed 0
ഹുദാ സെന്റർ പുരസ്കാരം എം.പി.എ ഖാദിർ കരുവമ്പൊയിലിന് https://www.chandrikadaily.com/huda-center-award-to-m-p-a-khadir-karuvamboil.html https://www.chandrikadaily.com/huda-center-award-to-m-p-a-khadir-karuvamboil.html#respond Sat, 13 Sep 2025 17:07:34 +0000 https://www.chandrikadaily.com/?p=354048 കുവൈത്ത്: എഴുത്തുകാരനും വിവിധ മതഗ്രന്ഥങ്ങളുൾപ്പെടെ പ്രാദേശികവും അല്ലാത്തതുമായ അനേകം ചരിത്രരചനകളുടെ സൂക്ഷിപ്പുകാരൻ കൂടിയായ എം. പി. എ. ഖാദിർ കരുവമ്പൊയിലിനെ ഹുദാ സെന്റർ പ്രഥമ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. മത നവോത്ഥാന ചരിത്രങ്ങളടക്കം നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും, ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അമൂല്യമായ ഇദ്ദേഹത്തിന്റെ കരുതൽ സമാഹാരം സമൂഹത്തിനും സംസ്‌കാരത്തിനും മുതൽക്കൂട്ടാണ്.

മതപരവും ഭൗതികവുമായ ചരിത്രപഠനാർത്ഥം ഗവേഷണ വിദ്യാർത്ഥികളടക്കം നിരവധിപേർ അദ്ദേഹത്തിന്റെ ചരിത്രകൂടാകുന്ന വാഴപ്പൊയിൽ വീട്ടിൽ ശേഖരങ്ങൾ തേടിയെത്താറുണ്ട്. സ്തുത്യർഹമായ ഈ മഹത് സേവനങ്ങൾ മുൻനിർതിയാണ് ഹൂദാ സെൻറ്റർ സമിതി അദ്ദേഹത്തിനെ പ്രസ്തുത പുരസ്‌കാരം നൽകി ആദരിക്കാൻ തീരുമാനിച്ചത്.
കുവൈത്ത് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന അൽസിറാജ് പൊതുപരിപാടിയിലാണ് ഹുദാ സെന്റർ പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്.

ഹുദാ സെന്റർ കെ എൻ എം പ്രസിഡന്റ്‌ അബ്ദുല്ല കാരക്കുന്ന് ചെയർമാനായുള്ള സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ കണ്ടെത്തിയത്. പുരസ്‌ക്കാര തുകയും പ്രശസ്തിപത്രവും നവംബറിൽ കോഴിക്കോട് നടക്കുന്ന കേരളാ ജംഇയ്യത്തുൽ ഉലമാ സമ്മേളനത്തിൽ വച്ച് ജനാബ് എം. പി. എ ഖാദർ കരുവാൻപൊയിലിന് സമ്മാനിക്കുമെന്ന് ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ച.

]]>
https://www.chandrikadaily.com/huda-center-award-to-m-p-a-khadir-karuvamboil.html/feed 0
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി https://www.chandrikadaily.com/national-president-of-muslim-league-prof-km-khader-moideen-conferred-with-tamil-nadu-govt.html https://www.chandrikadaily.com/national-president-of-muslim-league-prof-km-khader-moideen-conferred-with-tamil-nadu-govt.html#respond Fri, 04 Jul 2025 13:34:06 +0000 https://www.chandrikadaily.com/?p=346703 ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.

തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.

തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.

]]>
https://www.chandrikadaily.com/national-president-of-muslim-league-prof-km-khader-moideen-conferred-with-tamil-nadu-govt.html/feed 0
രാജീവ്‌ ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന് https://www.chandrikadaily.com/kc-venugopal-receives-first-rajiv-gandhi-pravasi-award.html https://www.chandrikadaily.com/kc-venugopal-receives-first-rajiv-gandhi-pravasi-award.html#respond Fri, 21 Mar 2025 08:41:56 +0000 https://www.chandrikadaily.com/?p=335000 മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും കറപുരളാത്ത പ്രവർത്തന ശൈലിയും പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്.

ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കെഎസ്‌യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി വേണുഗോപാൽ നിരവധി തവണ എം.പിയും എം.എൽ.എയുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്‌തുത്യർഹമായ സേവനത്തിലൂടെ ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്‌കാര നിർണയ ജൂറി വിലയിരുത്തി. രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷാ നിർഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡോ.ആസിഫ് അലി അദ്ധ്യക്ഷനും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. മെയിൽ കുവൈത്തിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് എന്നിവർ അറിയിച്ചു.

]]>
https://www.chandrikadaily.com/kc-venugopal-receives-first-rajiv-gandhi-pravasi-award.html/feed 0
ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ https://www.chandrikadaily.com/oscar-2025-best-actor-adrien-brody-co-stars-kieran-culkin-and-zoe-saldana.html https://www.chandrikadaily.com/oscar-2025-best-actor-adrien-brody-co-stars-kieran-culkin-and-zoe-saldana.html#respond Mon, 03 Mar 2025 04:15:02 +0000 https://www.chandrikadaily.com/?p=332210 97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

]]>
https://www.chandrikadaily.com/oscar-2025-best-actor-adrien-brody-co-stars-kieran-culkin-and-zoe-saldana.html/feed 0
സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ് https://www.chandrikadaily.com/1kichcha-sudeep-rejects-state-film-award.html https://www.chandrikadaily.com/1kichcha-sudeep-rejects-state-film-award.html#respond Fri, 24 Jan 2025 10:31:13 +0000 https://www.chandrikadaily.com/?p=327185 കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.

തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/1kichcha-sudeep-rejects-state-film-award.html/feed 0
ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക് https://www.chandrikadaily.com/rp-ravindran-memorial-hasta-award-to-adv-siddique-m-l-k.html https://www.chandrikadaily.com/rp-ravindran-memorial-hasta-award-to-adv-siddique-m-l-k.html#respond Sat, 11 Jan 2025 08:54:29 +0000 https://www.chandrikadaily.com/?p=325206 കോഴിക്കോട്: പ്രമുഖ ഗാന്ധിയനും ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോ ഓർഡിനേറ്ററുമായിരുന്ന ആർ പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ പ്രഥമ ആർ പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം കല്പറ്റ എം.എൽ.എ അഡ്വ. ടി.സിദ്ദീഖിന് നൽകാൻ തീരുമാനിച്ചു.

25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ വിശ്രമരഹിതവും ത്യാഗപൂർണ്ണവും മനുഷ്യ സ്നേഹപരവുമായ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. പ്രശസ്ത എഴുത്തുകാരൻ യു.കെ കുമാരൻ, പി.എസ്.സി മുൻ അംഗം ആർ.എസ് പണിക്കർ, പ്രതാപൻ തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാര സമർപ്പണം നടത്തും.

]]>
https://www.chandrikadaily.com/rp-ravindran-memorial-hasta-award-to-adv-siddique-m-l-k.html/feed 0