<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>awarding &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/awarding/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 10:16:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>awarding &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html</link>
					<comments>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 10:16:41 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[news]]></category>
		<category><![CDATA[awarding]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[peace]]></category>
		<category><![CDATA[prize]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367928</guid>

					<description><![CDATA[മനുഷ്യാവകാശ സംഘടനയാ 'ഫയര്‍സ്‌ക്വയര്‍' ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്&#x200d; ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്&#x200d;കിയതിനെതിരെ വിമര്&#x200d;ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ &#8216;ഫയര്&#x200d;സ്‌ക്വയര്&#x200d;&#8217; ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്&#x200d;കി.</p>
<p>ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്&#x200d;ഫാന്റിനോ നാലു നിയമലംഘനങ്ങള്&#x200d; നടത്തിയതായി ഫയര്&#x200d;സ്‌ക്വയര്&#x200d; പരാതിയില്&#x200d; പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നല്&#x200d;കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.</p>
<p>സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്&#x200d; പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്&#x200d; നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്&#x200d;ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്.</p>
<p>മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്&#x200d; അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്&#x200d;ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്&#x200d;ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്&#x200d;ക്ക് നൊബേല്&#x200d; ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്&#x200d;ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.</p>
<p>ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്&#x200d; നേരത്തെയും ഇന്&#x200d;ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നല്&#x200d;കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്‌കാരം നല്&#x200d;കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്&#x200d; ചേര്&#x200d;ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്&#x200d; കൂടിയാണ് ട്രംപിന് അവാര്&#x200d;ഡ് നല്&#x200d;കിയതെന്നും വിമര്&#x200d;ശനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
