<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>awareness &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/awareness/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 May 2025 04:14:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>awareness &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിലപിടിപ്പുള്ള  വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്   &#8216;നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക&#8217;;  ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ് </title>
		<link>https://www.chandrikadaily.com/sharjah-police-raise-awareness-dont-keep-valuables-in-vehicles-secure-your-vehicle.html</link>
					<comments>https://www.chandrikadaily.com/sharjah-police-raise-awareness-dont-keep-valuables-in-vehicles-secure-your-vehicle.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 04:14:51 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[awareness]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Sharjah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341545</guid>

					<description><![CDATA[ഷാര്‍ജ: &#8216;നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക&#8217; എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<div>ഷാര്&#x200d;ജ: &#8216;നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക&#8217; എന്ന സന്ദേശവുമായി ഷാര്&#x200d;ജ പൊലീസ് സുരക്ഷാ ബോധവല്&#x200d;ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്&#x200d;ത്തുന്നതിനു ള്ള തുടര്&#x200d;ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്&#x200d;ജ പോലീസ് ജനറല്&#x200d; കമാന്&#x200d;ഡ്, കോംപ്രിഹെന്&#x200d;സീവ് പോലീസ് സ്റ്റേഷന്&#x200d;സ് ഡിപ്പാര്&#x200d;ട്ട്മെന്റ് ബോധവല്&#x200d;ക്കരണം ആരംഭിച്ചിട്ടുള്ളത്.</div>
<div></div>
<div>ഈ മാസം അവസാനം വരെ നീണ്ടുനില്&#x200d;ക്കുന്ന പരിപാടിയില്&#x200d; വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്&#x200d;ത്തന ങ്ങള്&#x200d;, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്&#x200d;ക്കരിക്കുന്നതിനാണ് രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്നത്.</div>
<div></div>
<div>വിലപിടിപ്പുള്ള വസ്തുക്കള്&#x200d; വാഹനങ്ങള്&#x200d;ക്കുള്ളില്&#x200d;നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്&#x200d;സ് ഡിപ്പാര്&#x200d;ട്ട്മെന്റ് ഡ യറക്ടര്&#x200d; കേണല്&#x200d; ഹമദ് ബിന്&#x200d; ഖസ്മൗല്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. അത്തരം അശ്രദ്ധ കുറ്റവാളികള്&#x200d;ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്&#x200d; സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്&#x200d;ക്കുള്ളില്&#x200d; വാല റ്റുകള്&#x200d;, ഫോണുകള്&#x200d;, ബാഗുകള്&#x200d; തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്&#x200d; ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്&#x200d; മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</div>
<div></div>
<div>സുരക്ഷാ സംസ്‌കാ രം വളര്&#x200d;ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്&#x200d; സ്വീകരിക്കാന്&#x200d; സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്&#x200d; ബിന്&#x200d; ഖസ്മൗല്&#x200d; ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്&#x200d; വിലപിടി പ്പുള്ള വസ്തുക്കള്&#x200d; കാഴ്ചയില്&#x200d; വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്&#x200d; പാര്&#x200d;ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്&#x200d; സ്ഥാപിക്കണമെന്നും അദ്ദേഹം നിര്&#x200d;ദ്ദേശിച്ചു.</div>
<div></div>
<div>നിലവിലുള്ള സുരക്ഷാ നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കും കാമ്പയിന്&#x200d; അപ്ഡേറ്റുകള്&#x200d;ക്കുമായി ഷാര്&#x200d;ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്&#x200d; മീഡിയ അക്കൗണ്ടുകള്&#x200d; പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്&#x200d;ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്&#x200d; 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്&#x200d; 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്&#x200d;ട്ട് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharjah-police-raise-awareness-dont-keep-valuables-in-vehicles-secure-your-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡില്&#x200d; അതീവ ജാഗ്രത അനിവാര്യം: ആര്&#x200d;ടിഎ യുടെ ഇഫ്താര്&#x200d; കിറ്റും ബോധവല്&#x200d;ക്കരണവും</title>
		<link>https://www.chandrikadaily.com/1extreme-caution-on-road-rtas-iftar-kit-and-awareness.html</link>
					<comments>https://www.chandrikadaily.com/1extreme-caution-on-road-rtas-iftar-kit-and-awareness.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Mar 2025 03:53:54 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[awareness]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[Iftar kitt]]></category>
		<category><![CDATA[RTA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333022</guid>

					<description><![CDATA[ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ് ജനറല്&#x200d; ആസ്ഥാനം, ദുബൈ ഇസ്ലാമിക് അഫയേഴ്സ് &#038; ചാരിറ്റബിള്&#x200d; ആക്ടിവിറ്റീസ് ഡിപ്പാര്&#x200d;ട്ട്മെന്റ്, സ്വകാര്യ മേഖല എന്നിവയുമായി സഹകരിച്ചാണ് ബോധവല്&#x200d;ക്കരണം നടത്തുന്നത്]]></description>
										<content:encoded><![CDATA[<div>ദുബൈ: റോഡ് ഉപഭോക്താക്കള്&#x200d; അതീവ ജാഗ്രത പുലര്&#x200d;ത്തണമെന്ന സന്ദേശവുമായി ദുബൈ റോഡ്‌സ് ആന്റ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് അഥോറിറ്റി(ആര്&#x200d;ടിഎ)തൊഴിലാളികള്&#x200d;, ടാക്‌സി, ഹെവി വെഹിക്കിള്&#x200d; ഡ്രൈ വര്&#x200d;മാര്&#x200d;, സൈക്ലിസ്റ്റുകള്&#x200d;, ഇ-സ്‌കൂട്ടര്&#x200d; ഉപയോക്താക്കള്&#x200d; എന്നിവരുള്&#x200d;പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധവല്&#x200d;ക്കരണം ആരംഭിച്ചു.</div>
<div></div>
<div>ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ് ജനറല്&#x200d; ആസ്ഥാനം, ദുബൈ ഇസ്ലാമിക് അഫയേഴ്സ് &amp; ചാരിറ്റബിള്&#x200d; ആക്ടിവിറ്റീസ് ഡിപ്പാര്&#x200d;ട്ട്മെന്റ്, സ്വകാര്യ മേഖല എന്നിവയുമായി സഹകരിച്ചാണ് ബോധവല്&#x200d;ക്കരണം നടത്തുന്നത്.</div>
<div></div>
<div>ഗതാഗത നിയമങ്ങള്&#x200d; പാലിക്കുന്നതിലൂടെയും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനിക്കുന്നതിലൂടെയും വിശുദ്ധ മാസത്തിന്റെ ഗുണങ്ങളും മൂല്യങ്ങളും ഉള്&#x200d;ക്കൊള്ളാന്&#x200d; ആര്&#x200d;ടിഎ ഡ്രൈവര്&#x200d;മാരോട് അഭ്യര്&#x200d;ത്ഥിച്ചു. റമദാനില്&#x200d;, പ്രത്യേകിച്ച് റമദാനില്&#x200d;, ഉപവാസം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്&#x200d; കാരണം ചില ഡ്രൈവര്&#x200d;മാര്&#x200d;ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്&#x200d; കഴിയാതെ വരുമ്പോള്&#x200d;, ക്ഷീണിതരോ മയക്കത്തിലോ വാഹന മോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവണം.</div>
<div></div>
<div>നുണ്&#x200d;,ലിസ്റ്ററിന്&#x200d; എന്നവരുമായി സഹകരിച്ചു ഡെലിവറി ബൈക്ക് യാത്രക്കാര്&#x200d;, ഡ്രൈവര്&#x200d;മാര്&#x200d;, മെട്രോ ഉപയോക്താക്കള്&#x200d;, സൈക്ലിസ്റ്റുകള്&#x200d;, ഇ-സ്‌കൂട്ടര്&#x200d; യാത്രക്കാര്&#x200d; എന്നിവര്&#x200d;ക്കും 10,000 റമദാന്&#x200d; പാക്കറ്റുകള്&#x200d; നല്&#x200d;കുന്നുണ്ട്.</div>
<div></div>
<div> കൂടാതെ ദുബൈ ടാക്‌സി കോര്&#x200d;പ്പറേഷന്&#x200d;, ദുബൈ ഇന്&#x200d;വെസ്റ്റ്മെന്റ്സ് പിജെ എസ്സി, ടോക്കിയോ മറൈന്&#x200d; ഇന്&#x200d;ഷുറന്&#x200d;സ്, എമിറേറ്റ്സ് ഡ്രൈവിംഗ് ഇന്&#x200d;സ്റ്റിറ്റ്യൂട്ട്, ഗലദാരി മോട്ടോര്&#x200d; ഡ്രൈവിംഗ് സെന്റര്&#x200d;, ബിന്&#x200d; യാബര്&#x200d; ഡ്രൈവിംഗ് ഇന്&#x200d;സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ദുബൈ ടാക്‌സി ഡ്രൈവര്&#x200d;മാര്&#x200d;, ബസ്‌ ഡ്രൈവര്&#x200d;മാര്&#x200d;, ട്രക്ക് ഡ്രൈവര്&#x200d;മാര്&#x200d; എന്നിവര്&#x200d;ക്കും ഇഫ്താര്&#x200d; ഭക്ഷണവും ബോധവല്&#x200d;ക്കരണ ബ്രോ ഷറും നല്&#x200d;കി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1extreme-caution-on-road-rtas-iftar-kit-and-awareness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫെബ്രുവരി-4: ലോക കാൻസർ ദിനം</title>
		<link>https://www.chandrikadaily.com/february-4th-is-world-cancer-day.html</link>
					<comments>https://www.chandrikadaily.com/february-4th-is-world-cancer-day.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 04 Feb 2024 06:47:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[awareness]]></category>
		<category><![CDATA[cancer day]]></category>
		<category><![CDATA[february 4]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289569</guid>

					<description><![CDATA[മൊബൈൽ ഫോൺ ഉപയോഗം കാൻസർ രോഗത്തിന് കാരണമോ.? സമീപകാലങ്ങളായി വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസർ സാധ്യതയും എന്നത്. ആശുപത്രിയിൽ എന്നെ സന്ദർശിക്കുന്ന പല മാതാപിതാക്കന്മാരും ഈ ഒരു സംശയം എന്നോട് ചോദിക്കാറുമുണ്ട്. കോവിഡിന്റെ വരവോടുകൂടിയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം അനുവദനീയമായ നിലയിൽ എത്തിച്ചേർന്നത്. എന്നാൽ ആ സാഹചര്യം മാറി സ്കൂളുകളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും സ്കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിൻറെ അടുത്തേക്കാണ്. ചെറിയ കുട്ടികളുടെ കാര്യം [&#8230;]]]></description>
										<content:encoded><![CDATA[<p>മൊബൈൽ ഫോൺ ഉപയോഗം കാൻസർ രോഗത്തിന് കാരണമോ.?</p>
<p>സമീപകാലങ്ങളായി വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസർ സാധ്യതയും എന്നത്. ആശുപത്രിയിൽ എന്നെ സന്ദർശിക്കുന്ന പല മാതാപിതാക്കന്മാരും ഈ ഒരു സംശയം എന്നോട് ചോദിക്കാറുമുണ്ട്. കോവിഡിന്റെ വരവോടുകൂടിയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം അനുവദനീയമായ നിലയിൽ എത്തിച്ചേർന്നത്. എന്നാൽ ആ സാഹചര്യം മാറി സ്കൂളുകളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും സ്കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിൻറെ അടുത്തേക്കാണ്. ചെറിയ കുട്ടികളുടെ കാര്യം എടുത്താലോ അവർക്ക് ഭക്ഷണം നൽകാനും അടക്കിയിരുത്താനും ഉറങ്ങുന്നതിന് പോലും മാതാപിതാക്കൾ ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ തന്നെ. കുട്ടികൾ മാത്രമല്ല മുതിർന്നവരും ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സമയം ചിലവയിക്കുന്നവരാണ്.</p>
<p>മൊബൈൽ ഫോൺ റേഡിയേഷൻ മൂലം കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് പതിറ്റാണ്ടുകളായി നടന്നുവരുന്ന ശാസ്ത്രീയ ഗവേഷണത്തിനും ഇതുവരെയും അടിസ്ഥാനകരമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ IARC നടത്തിയ പഠനത്തിൽ സ്മാർട്ട് ഫോൺ ഉപയോഗം കാൻസറിനോ ട്യൂമറിനോ കാരണമാകുമെന്നതിന് തെളിവുകളില്ല എന്നാണ്.</p>
<p>മൊബൈൽ ഫോണുകൾ പുറന്തള്ളുന്ന നോൺ അയോണിങ് റേഡിയേഷനിൽ ഡിഎൻഎ കേടുപാടുകൾക്ക് ആവശ്യമായ ഊർജ്ജം ഇല്ല എന്നാണ് പഠനം എങ്കിലും, ഇവയിൽ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി &#8211; ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.</p>
<p>14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉണ്ടായേക്കാവുന്ന ചില ദോഷവശങ്ങൾ സംബന്ധിച്ച ചില പഠനങ്ങൾ ഈയിടെ പുറത്തുവന്നിട്ടുണ്ട്. പഠനങ്ങൾ തെളിയിക്കുന്നവ ഗുണമായാലും ദോഷമായാലും കുട്ടികളെ സംബന്ധിച്ച ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു. കുട്ടികളുടെ ത്വക്ക് മുതൽ എല്ലാ അവയവങ്ങളും വളർച്ചയുടെ ഘട്ടത്തിൽ ആയതിനാൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ മുതിർന്നവരെക്കാൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വീഡിയോ കാണുന്നതിനും ഗെയിമിനും മറ്റുമുള്ള മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, വാശിയും ദേഷ്യവും വർദ്ധിക്കുക പഠനത്തിൽ ശ്രദ്ധകുറയുക എന്നിങ്ങനെ മുതൽ ആത്മഹത്യാ പ്രവണത വരെ ഇത് മൂലമുണ്ടാകുന്നു.</p>
<p>മൊബൈൽ കമ്പ്യൂട്ടർ സുലഭം അല്ലാതിരുന്ന ഒരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു സോഷ്യൽ മീഡിയയുടെ വളർച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലി ഉണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. ചുറ്റുപാടുകളെ അറിഞ്ഞ് കളിച്ച് വളരേണ്ട പ്രായത്തിൽ മൊബൈൽ ഫോണിൻറെ ചെറിയ സ്ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല. മൊബൈൽ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ മാത്രം അനുവദിക്കുക. മുഖത്തോടു ചേർത്തുപിടിച്ചു കാണുന്നതിനും, തലയിണയുടെ അടിയിൽ വച്ച് ഉറങ്ങുന്നതും ഒരുകാരണവശാലും അനുവദിക്കരുത്. മാതാപിതാക്കൾ എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലർത്തുക അവരുടെ ബാല്യകാലം അവർ പൂർണ്ണമായും ആസ്വദിച്ചു വളരട്ടെ. ഇങ്ങനെ ചെയ്യുന്നതോടൊപ്പം തെന്നെ കാൻസറിൻ്റെ ലക്ഷണങ്ങളും നമ്മൾ മനസിലാക്കിയിരിക്കണം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളർച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികൾ എന്നിവ കുട്ടികളിൽ രക്താർബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളിൽ ഉൾപ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളിൽ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളിൽ കഴലകൾ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താർബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാൻസർ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയർക്കുക എന്നിവയും കാൻസറിന്റെ ലക്ഷണമാകാം. ഇതെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ 9633620660 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്</p>
<p>കോഴിക്കോട് ആസ്റ്റർ മിംസിലെ കുട്ടികളുടെ കാൻസർ വിഭാഗം കൺസൽട്ടൻ്റും ബോൺമാരോ ട്രാൻസ്ഫ്യൂഷൻ സ്പഷലിസ്റ്റുമായ ഡോ. കേശവൻ ആണ് വിവരങ്ങൾ നൽകിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-289571" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/02/Untitled-2.jpg" alt="" width="400" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/02/Untitled-2.jpg 400w, https://www.chandrikadaily.com/wp-content/uploads/2024/02/Untitled-2-300x225.jpg 300w" sizes="(max-width: 400px) 100vw, 400px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/february-4th-is-world-cancer-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വത്വാവബോധം</title>
		<link>https://www.chandrikadaily.com/self-awareness221723.html</link>
					<comments>https://www.chandrikadaily.com/self-awareness221723.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 14 Nov 2022 14:21:10 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[awareness]]></category>
		<category><![CDATA[COLUMNS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221723</guid>

					<description><![CDATA[മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില്&#x200d; പ്രഥമവും
പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില്&#x200d; നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്&#x200d;ത്തുന്നത് 'ഏറ്റവും നല്ല ഘടനയിലാകുന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്' എന്നാണ്.]]></description>
										<content:encoded><![CDATA[<p><strong>പ്രൊഫ: പി.കെ.കെ തങ്ങള്&#x200d;</strong></p>
<p>ഉറവിടം തിരിച്ചറിയപ്പെടാത്ത ഒന്നും വസ്തുനിഷ്ഠമല്ല. കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാല്&#x200d;, പേരിടല്&#x200d; ചടങ്ങ് പിന്നീടാണെങ്കിലും ജനനത്തിന്റെ ആധികാരികതക്കായി ഉടനടി ചെയ്തു വരുന്ന നടപടി ജനനം അധികൃത സ്ഥാനങ്ങളില്&#x200d; രേഖപ്പെടുത്തുകയെന്നുള്ളതാണ് നാടിന്റെ നിയമം. കുഞ്ഞ് ആണോ പെണ്ണോ എന്നതും മാതാപിതാക്കളുടെ പേരുമാണ് അടിസ്ഥാന വിവരങ്ങള്&#x200d;. കുഞ്ഞിന്റെ സ്ഥിരമായ പേര് തീരുമാനിച്ചുറപ്പിക്കാന്&#x200d; പിന്നെയും അവസരമുണ്ട്. ചുരുക്കത്തില്&#x200d; ഉല്&#x200d;പത്തിയാണ് പരമപ്രധാനമെന്നര്&#x200d;ത്ഥം. ഇവിടെ നമുക്ക് ഗ്രഹിക്കാനാവുന്നത് കുഞ്ഞിന്റെ ജനനത്തിന്റെ നേരിട്ടുള്ള കാരണക്കാര്&#x200d; ആരെന്ന സംശയരഹിതമായ ബോധ്യം അതിന്റെ വളര്&#x200d;ച്ചയില്&#x200d; അതിപ്രധാനമാണെന്നുള്ളതാണ്. കുഞ്ഞ് പിറന്ന അതേ പ്രക്രിയയിലൂടെ തന്നെയാണല്ലോ പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് കുഞ്ഞിന്റെ മാതാപിതാക്കളും പ്രപിതാക്കളും അവിടുന്ന് പിന്നോട്ട് കടന്ന് പോയിട്ടുള്ളവരുമെല്ലാം പിറവികൊണ്ടിട്ടുള്ളത്. ആ പ്രക്രിയ മനുഷ്യന്&#x200d; ഇടപെട്ട് തിരുത്താനോ നവീകരിക്കാനോ സാധ്യമല്ലാത്തവിധം സ്ഥായായിട്ടുള്ളതാണ്. അങ്ങിനെ വരുമ്പോള്&#x200d; ഇന്നിന്റെ ഒരു കുഞ്ഞിന്റെ പിറവിയുടെ പരമ്പര അന്തിമമായി ചെന്നെത്തുക ആദിമ മനുഷ്യനിലാണ് ആദ്യ ഇണകള്&#x200d; ആദമും ഹവ്വയും (ആദം ആന്റ് ഈവ്).</p>
<p>അടിസ്ഥാനപരമായി മണ്ണില്&#x200d; നിന്നുയിര്&#x200d;കൊണ്ട മനുഷ്യന്റെ പദാര്&#x200d;ത്ഥപരമായ അടിത്തറ മണ്ണില്&#x200d; നിന്നും, ചൈതന്യത്തിന്റെ ഉറവിടം എല്ലാറ്റിനും ഉപരിയായ പരാശക്തിയെന്ന ചൈതന്യത്തില്&#x200d; നിന്നുമാണ്. അത് അന്തിമമായി വിശകലനം ചെയ്യുന്നതില്&#x200d; മനുഷ്യന്&#x200d; അശക്തനാണ്. &#8216;ആത്മാവിനെക്കുറിച്ച് വിശകലനം ആവശ്യപ്പെട്ടാല്&#x200d;, ആത്മാവ് എന്റെ നാഥന്റെ ആജ്ഞയില്&#x200d; നിന്നുള്ളതാണെന്ന&#8217; മറുപടി നല്&#x200d;കാനാണ് സ്രഷ്ടാവ് പ്രവാചകനോട് നിര്&#x200d;ദ്ദേശിച്ചത്. എന്ന് വെച്ചാല്&#x200d;, ആത്മാവ് എന്നത് പദാര്&#x200d;ത്ഥപരമല്ല, പൂര്&#x200d;ണമായും ദൈവിക വിഷയത്തില്&#x200d; ഇടപെട്ട ചൈതന്യമാണ്. അതുകൊണ്ട് തന്നെയാണ് തദ്‌വിഷയത്തില്&#x200d; ഇടപെടാന്&#x200d; മനുഷ്യന് ഒരു നിലക്കും സാധ്യമാവാത്തതും. മനുഷ്യോല്&#x200d;പത്തിയെ സംബന്ധിച്ച് നമുക്കെത്തിച്ചേരാവുന്ന വളച്ചുകെട്ടില്ലാത്ത ലളിതമായ പ്രായോഗിക ആശയമാണിത്. നേരെ മറിച്ച്, എല്ലാറ്റിലും കയറി ഇടപെടാവുന്ന ഒരവസ്ഥയാണ് പ്രപഞ്ചത്തില്&#x200d; നിലനില്&#x200d;ക്കുന്നതെങ്കില്&#x200d; ലോകം എന്നേ കത്തിയെരിഞ്ഞു കഴിഞ്ഞോനെ.</p>
<p>മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും നേട്ടങ്ങളുമെല്ലാം പ്രപഞ്ചത്തില്&#x200d; നിലനിന്നുപോരുന്ന പ്രതിഭാസങ്ങളെയോ അവയുടെ ഉല്&#x200d;പ്പന്നങ്ങളെയോ ആശ്രയിച്ചു മാത്രമുള്ളതാണ്. ഒന്നിന്റെയും അടിസ്ഥാന ഉല്&#x200d;പാദകന്&#x200d; മനുഷ്യനല്ല. സാങ്കേതികമായി നാം അതിനു പറഞ്ഞു വരുന്നത് പദാര്&#x200d;ത്ഥം (മെറ്റീരിയല്&#x200d;) എന്നാണ്. മനുഷ്യശരീരം ഉള്&#x200d;പ്പെടെ ഭൂമുഖത്തെ എല്ലാം ഈ ഗണത്തില്&#x200d;പെടുന്നു. അവയില്&#x200d; ചൈതന്യത്തിന്റെ ചെറിയ ഒരംശമെങ്കിലും സന്നിവേശിപ്പിക്കാന്&#x200d; മനുഷ്യന്&#x200d; അശക്തനാണ്. പദാര്&#x200d;ത്ഥങ്ങള്&#x200d; ചെത്തിയും മുറിച്ചും, തുന്നിക്കൂട്ടിയും, കത്തിച്ചും പുകച്ചും, വെള്ളം ചേര്&#x200d;ത്തും വറ്റിച്ചും എന്തെങ്കിലുമൊക്കെ പരീക്ഷിക്കുകയെന്നല്ലാതെ, ചൈതന്യം വേണ്ടിടത്ത് അത് നല്&#x200d;കാന്&#x200d; മനുഷ്യന് സാദ്ധ്യമല്ല. അതായത് പദാര്&#x200d;ത്ഥപരമായ കൂട്ടിച്ചേര്&#x200d;ക്കലും മാറ്റിത്തിരുത്തലും കൂട്ടിക്കിഴിക്കലും മാത്രമാണ് മനുഷ്യന്റെ കഴിവിന്റെ സീമ. അവക്ക് ജീവന്റെ അംശം പകര്&#x200d;ന്നുനല്&#x200d;കാന്&#x200d; മനുഷ്യന്&#x200d; തീര്&#x200d;ത്തും അശക്തനാണ്.</p>
<p>സാമാന്യേന പദാര്&#x200d;ത്ഥപരമായിട്ടുള്ളതിനെ നാം തരംതിരിക്കുന്നത് ഭൗതികം എന്നും ചേതനാപരമായിട്ടുള്ളതിനെ ആത്മീയം എന്നുമാണ്. രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും ചേര്&#x200d;ന്നാല്&#x200d; വെള്ളം രൂപപ്പെടുന്നത് മനുഷ്യന്റെ ഉല്&#x200d;പന്നമല്ല. വെള്ളത്തിന്റെ, കടലുകള്&#x200d; കണക്കെയുള്ള ഉല്&#x200d;പാദനത്തിനും മനുഷ്യോപയോഗത്തിനും ശേഷം മനുഷ്യന്&#x200d; പരീക്ഷണ നിരീക്ഷണങ്ങള്&#x200d; നടത്തി രൂപപ്പെടുത്തിയ ഒരു സമവാക്യം മാത്രമാണ് എച്ച്.ടു ഒ എന്നുള്ളത്. നൂഹ് നബി(നോഹ)യുടെ കാലം തൊട്ടിങ്ങോട്ട്, ഇന്നും പ്രാചീനവും ആധുനികവുമായ കപ്പല്&#x200d; സംവിധാനം മനുഷ്യമുന്നേറ്റത്തിനൊപ്പമുള്ളതാണ്. ആര്&#x200d;ക്കും പരിചയമില്ലാത്ത ഒന്നല്ല അത്. അത് വെള്ളത്തില്&#x200d; പൊങ്ങിക്കിടക്കുന്നത് യഥാര്&#x200d;ത്ഥത്തില്&#x200d; ആശ്ചര്യകരമായ ഒരു കാര്യമാണ്. വെള്ളത്തില്&#x200d; പൊങ്ങിക്കിടക്കുകയെന്നതാണിതിലെ പ്രധാന വിഷയം. പ്ലവനതത്വം (പ്ലൊട്ടേഷന്&#x200d; തിയറി) എന്ന ഒരു സമവാക്യം അടുത്ത കാലത്താണ് മനുഷ്യന്&#x200d; കണ്ടെത്തിയത്. നോഹയുടെ കാലംതൊട്ട് ഈ സമവാക്യത്തിന്റെ സഹായത്താലായിരുന്നോ ജലവാഹനങ്ങള്&#x200d; ഓടിക്കൊണ്ടിരുന്നത്? ഒരിക്കലുമല്ല. എന്ന് വെച്ചാല്&#x200d; സംവിധാനങ്ങള്&#x200d;, അവയുടെ ചേതനാപരമായ നിയമങ്ങള്&#x200d; എല്ലാം പ്രപഞ്ചത്തില്&#x200d; പ്രപഞ്ചകര്&#x200d;ത്താവ് നേരത്തെ സംവിധാനിച്ചിട്ടുള്ളതാണ്. മനുഷ്യന്&#x200d; അതിന്റെ ഉപഭോക്താവ് മാത്രം. ഉപഭോക്താവാകുമ്പോള്&#x200d; സൗകര്യാര്&#x200d;ത്ഥം ആവശ്യമെന്നു തോന്നുന്ന മാറ്റങ്ങള്&#x200d; വരുത്തിയിരിക്കും, അത്രതന്നെ. ഭൂമുഖത്ത് ലഭ്യമായ പദാര്&#x200d;ത്ഥങ്ങളോരോന്നും മനുഷ്യന് അവന്റെ സൗകര്യപ്രദമായ ജീവസന്ധാരണത്തിനായി സജ്ജമാക്കപ്പെട്ടിട്ടുള്ളതാണ്. വായു, വെള്ളം, ഭക്ഷണം, പാര്&#x200d;പ്പിടം എന്നിവയെല്ലാം മനുഷ്യന് പ്രപഞ്ചനാഥനില്&#x200d; നിന്ന് ദാനമായി കിട്ടിയിട്ടുള്ളവയാണ്. ഇവയേതെങ്കിലുമൊന്ന് നഷ്ടമായാല്&#x200d; മനുഷ്യജീവിതം എപ്രകാരമായിരിക്കുമെന്നുള്ളത് ഊഹിക്കാവുന്നതല്ല. എന്നാല്&#x200d; അതേ സമയം തനിക്കു ലഭ്യമായ നേട്ടങ്ങളുടെ ഉറവിടത്തെക്കുറിച്ച് ചിന്തിച്ചു മനസിലാക്കി ജീവിതം നയിക്കുന്നവര്&#x200d; എത്രശതമാനം കാണും?. നേട്ടങ്ങളുടെ ഊറ്റത്തില്&#x200d; മനുഷ്യന്&#x200d; അഹങ്കാരിയായി മാറിക്കൊണ്ടിരിക്കുന്നതല്ലേ എവിടെത്തിരഞ്ഞു നോക്കിയാലും കാണാനാവുക.</p>
<p>മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില്&#x200d; പ്രഥമവും പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില്&#x200d; നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്&#x200d;ത്തുന്നത് &#8216;ഏറ്റവും നല്ല ഘടനയിലാകുന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്&#8217; എന്നാണ്. നടുവും, തലയും നിവര്&#x200d;ത്തിപ്പിടിച്ച് മറ്റുള്ളവരുമായി മുഖാമുഖം കണ്ട് സന്തോഷിച്ച് സഹജീവിതത്തിനുള്ള വിധമല്ലേ മനുഷ്യന്റെ ഘടന. അക്കാരണത്താലല്ലോ ഒരാള്&#x200d;ക്ക് മറ്റൊരാളുമായി അഭിമുഖീകരിക്കേണ്ടി വരുമ്പോള്&#x200d; അതിയായ സന്തോഷം അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട് കഴിയാന്&#x200d; മനുഷ്യന്&#x200d; ഇഷ്ടപ്പെടാത്തതിന്റെ കാരണവും അതുതന്നെയല്ലേ?. പരസ്പരം കണ്ടുമുട്ടുന്നത് സന്തോഷദായകവും നിര്&#x200d;വൃതി പൂര്&#x200d;ണവുമെന്നല്ലേ ഇന്&#x200d;സാന്&#x200d; (മനുഷ്യന്&#x200d;) എന്ന പദത്തിന്റെ അര്&#x200d;ത്ഥം പോലും നമ്മെ പഠിപ്പിക്കുന്നത്?. സഹജീവിതം എന്നുവെച്ചാല്&#x200d; പങ്കിടല്&#x200d; എന്ന വിശാലമായ അര്&#x200d;ത്ഥമാണല്ലോ. മനുഷ്യനില്&#x200d; വെറും യാന്ത്രികത അഥവാ ഭൗതികത മാത്രമാണുള്ളതെങ്കില്&#x200d; ഇത്തരം എന്തെങ്കിലും സദ്ഗുണ ചിന്താധാരകള്&#x200d; അവനില്&#x200d; ഉടലെടുക്കുമായിരുന്നോ?. എണ്ണയിട്ട യന്ത്രം പോലെ സമൂഹം ചലിക്കുമായിരുന്നോ?. തന്നെയുമല്ല ഇതിന്റെയെല്ലാം നിയന്ത്രണം ഒരു ദൃശ്യസങ്കേതത്തില്&#x200d; നിന്നാണെങ്കില്&#x200d;, അഥവാ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരുകേന്ദ്രത്തില്&#x200d; നിന്നാണെങ്കില്&#x200d; &#8216;നിത്യത പുച്ഛം വളര്&#x200d;ത്തും&#8217; എന്ന അവസ്ഥയാകുമായിരുന്നില്ലേ സൃഷ്ടികളും സ്രഷ്ടാവും തമ്മിലുള്ള ബന്ധം.</p>
<p>മനുഷ്യന്&#x200d; സ്വയം കണ്ടെത്തിയ ചിന്താധാരയും പ്രവര്&#x200d;ത്തനശൈലിയുമായി മുന്നേറുമ്പോഴാണ് വീഴ്ചകളും പാളിച്ചകളും അപജയങ്ങളും അവനെ പരാജയത്തിന്റെ പടുകുഴിയില്&#x200d; ആപതിപ്പിക്കുന്നത്. ആധുനിക സമൂഹത്തില്&#x200d; മിക്ക രാജ്യങ്ങളിലും ഒരുപാട് അസ്വസ്ഥകളും, അരാജകത്വവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്തിനേറെ, നമ്മുടെ കൊച്ചു സംസ്ഥാനത്ത് പോലും ഇതൊക്കെ ദൃശ്യമാണ്. സ്വന്തം മുഖം അവനവന്&#x200d; കാണുന്നില്ലെന്ന പോലെ നമ്മുടെ നാടിന്റെ ഭരണകൂടത്തിന്റെ വീഴ്ചകള്&#x200d; അനുഭവിക്കേണ്ടി വരുന്നതോ നിര്&#x200d;ദ്ദോഷികളായ സാധാരണ പൗരന്മാരും. ശരീരഘടനയില്&#x200d; മാത്രമല്ല തിരക്കുകളില്&#x200d; നിന്നും മനുഷ്യന്&#x200d; വിഭിന്നനാകേണ്ടത്. മനസാ, വാചാ, കര്&#x200d;മ്മണാ മനുഷ്യന്&#x200d; വ്യത്യസ്തനാവണം.<br />
അങ്ങിനെ വരുമ്പോള്&#x200d; മാത്രമേ ഭരണകൂടത്തിന് സാധാരണക്കാരന്റെ വേദനകള്&#x200d; തിരിച്ചറിയാനാവൂ. തമോയുഗത്തില്&#x200d; &#8216;മദ്യം, മദിരാക്ഷി, രക്തം&#8217; എന്നിവ ജീവിത ശീലങ്ങളാക്കി മാറ്റിയെങ്കില്&#x200d; ഇന്ന് ഇവിടെ വലിയ മാറ്റമൊന്നും കാണുന്നില്ല. അതിന്റെ ബഹിര്&#x200d; പ്രകടനങ്ങളല്ലേ ഇവിടെ നിലനില്&#x200d;ക്കുന്ന, ഭരണകൂടത്തിന്റെ ആകെ ആശ്രയമായ ബാറുകളും, പല നക്ഷത്ര പാര്&#x200d;പ്പിടങ്ങളും കുറച്ചെല്ലാം രക്തച്ചൊരിച്ചിലും. ഭൗതികതക്കും, വൈജ്ഞാനികതക്കും മുന്നിലെന്നഭിമാനിക്കുന്നവര്&#x200d; ഇത്തരം തിന്മകള്&#x200d; കൊണ്ട് നേട്ടം കൊയ്ത് നാട് ഭരിക്കുന്നത് ശരിക്കും അധാര്&#x200d;മികത തന്നെയാണ്, മനുഷ്യ മഹത്വവും, അവന്റെ നിസ്തുലമായ കര്&#x200d;മശേഷിയും നേര്&#x200d; വഴിയിലൂടെ കണ്ടെത്തി ജനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയെന്നതാവണം ഭരണകൂട ധര്&#x200d;മം. തല്&#x200d; വിഷയങ്ങളില്&#x200d; കാണിക്കുന്ന നിസംഗത അംഗീകരിക്കാവുന്നതല്ല. കഴിക്കുന്നതും, കുടിക്കുന്നതും, പുകക്കുന്നതും മാത്രമല്ല ലഹരിയെന്ന് തിരിച്ചറിയണം. മറ്റു പലതും ലഹരിയായിട്ടുണ്ട്. അതില്&#x200d; പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിന്റെ ലഹരി. ആ ലഹരിക്കടിപ്പെട്ട് എല്ലാ ഉത്തരവാദങ്ങളില്&#x200d; നിന്നും നിസംഗതാപൂര്&#x200d;വം വിട്ടു നിന്ന് ശുദ്ധത ചമയുന്നത് അധാര്&#x200d;മികതയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/self-awareness221723.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
