ayodhya case – Chandrika Daily https://www.chandrikadaily.com Tue, 19 Jan 2021 06:41:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ayodhya case – Chandrika Daily https://www.chandrikadaily.com 32 32 അയോധ്യയിലെ പള്ളിനിർമ്മാണം റിപബ്ലിക് ദിനത്തിൽ തുടങ്ങും https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html#respond Tue, 19 Jan 2021 06:41:21 +0000 http://www.chandrikadaily.com/?p=177086 ലഖ്‌നോ: ബാബരി മസ്ജിദ് ത കർത്തത്തിന് ബദലായി അധ്യയിൽ സുപ്രീംകോടതി അനു വദിച്ച സ്ഥലത്ത് മസ്ജിദ് നിർമ്മാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലാണ് മസ്ജിദ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമാായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയർത്തലും നടക്കും.

രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇന്തോ ഇസ്്‌ലാമിക് കൾചറൽ ഫൌണ്ട ഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം, ഉത്തർ പ്രദേശ് സർക്കാരും സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡും ചേർന്ന് നിർമ്മിച്ച ട്രസ്റ്റാണ് ഐ ഐ.സി.എഫ്. ട്രസ്റ്റിലെ ഒമ്പത് അംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.

മസ്ജിദ് നിർമ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സ്ൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്ന് ഐ ഐ.സി.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷത്തൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്്. ആമസോൺ മഴക്കാടുകൾ മുതൽ കാട്ടു തീപടർന്ന ആസ്‌ട്രേലിയയിൽ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരങ്ങളും ഗ്രീൻ ഏരിയയിൽ ഉണ്ടാവും.

മസ്ജിദിന്റെയും അനുബന്ധമായി നിർമ്മിക്കുന്ന ആശുപത്രിയുയും സമൂഹ അടക്കുളയേയും ആധനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസ് നിർമ്മിക്കും. ഇതോടൊപ്പം ഇന്തോ ഇസ്ാമിക സാംസ്‌കാരിക പഠനത്തിൽ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലവയും നിർമ്മിക്കും.

രണ്ട് നിലയിൽ നിർമ്മിക്കുന്ന പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് ഒരേ സമയം നിസ്‌കരിക്കാൻ കഴിയും. 2019 നവംബർ 29ലെ സുപ്രധാന വിധിയിൽ അയോധ്യയിൽ ബാബരിമസ്ജദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിന് സർക്കാർ നിയന്ത്രിത ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകർത്തക് നിയമ വിരുദ്ധമാണെന്ന് വിധിച്ച കോടതി, മസ്ജിദ് നിർമ്മിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ ഉത്തരവിട്ടത് അമ്പരപ്പുളവാക്കിയിരുന്നു.

]]>
https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html/feed 0
അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ വ്യാജ രസീതുമായി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍ https://www.chandrikadaily.com/one-arrested-for-printing-fake-receipts-duping-people-in-name-of-ram-mandir-construction-in-ayodhya.html https://www.chandrikadaily.com/one-arrested-for-printing-fake-receipts-duping-people-in-name-of-ram-mandir-construction-in-ayodhya.html#respond Sun, 06 Sep 2020 15:15:50 +0000 https://www.chandrikadaily.com/?p=150962 ലക്‌നൗ: അയോധ്യ രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച് രാം മന്ദിര്‍ നിര്‍മാണത്തിന് എന്ന പേരില്‍പണം പിരിച്ചയാള്‍ പിടിയില്‍. നരേന്ദ്ര റാണ എന്നയാളാണ് മീററ്റ് പൊലീസിന്റെ പിടിയിലായത്. മീററ്റിലെ ജാഗ്രിതി വിഹാര്‍ മേഖലയില്‍ ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ്. ഈ ഓഫീസില്‍ നിന്നായിരുന്നു വ്യാജ രസീതുമായി ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സ്റ്റേഷന്‍ എസ്എസ്പി അജയ് സഹാനി പറഞ്ഞു.

പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി റാണയുടെ ഓഫീസില്‍നിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകള്‍ കണ്ടെടുത്തു. എത്ര പേരെ പറ്റിച്ചെന്നും എത്ര പണം പിരിച്ചെന്നുമുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും എസ്എസ്പിപറഞ്ഞു.

 

]]>
https://www.chandrikadaily.com/one-arrested-for-printing-fake-receipts-duping-people-in-name-of-ram-mandir-construction-in-ayodhya.html/feed 0
നിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭൂകമ്പങ്ങളും കൊടുങ്കാറ്റും വരെ നേരിടാന്‍ രാം മന്ദിറിനാവുമെന്ന് ട്രസ്റ്റ് https://www.chandrikadaily.com/am-mandir-will-withstand-earthquakes-storms-natural-calamities-says-trust-as-temple-construction-begins.html https://www.chandrikadaily.com/am-mandir-will-withstand-earthquakes-storms-natural-calamities-says-trust-as-temple-construction-begins.html#respond Thu, 20 Aug 2020 11:43:29 +0000 https://www.chandrikadaily.com/?p=146398 ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇരുമ്പില്ലാതെ ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ട്രസ്റ്റ്.
ക്ഷേത്രനിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാവും മന്ദിര്‍ നിര്‍മ്മിക്കുക. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാവും ക്ഷേത്രം, ട്രസ്റ്റ് അവകാശപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ക്ഷേത്ര സ്ഥലത്തെ മണ്ണ് പരിശോധിക്കുന്നതിനായി ഇന്ത്യയിലെ മികച്ച മേഖലകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ അയോധ്യയില്‍ എത്തിയിട്ടുണ്ടെന്നും ട്രസ്റ്റ്. 36-40 മാസം കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.

ശ്രീരാം ജംഭൂമി മന്ദിറിന്റെ നിര്‍മ്മാണം ആരംഭിച്ചു. റൂര്‍ക്കി സിബിആര്‍ഐയില്‍ നിന്നും മദ്രാസ് ഐഐടിയില്‍ നിന്നുമുള്ള എന്‍ജിനയര്‍മാര്‍ ക്ഷേത്ര ഭൂമിയിലെ മണ്ണ് പരിശോധന നടത്തിവരികയാണ്. കുറഞ്ഞത് ആയിരം വര്‍ഷമെങ്കിലും ക്ഷേത്രം കേടുപാടില്ലാതെ നിലനില്‍ക്കാന്‍ വേണ്ടി കല്ലുകള്‍ പരസ്പരം സംയോജിപ്പിക്കാന്‍ ചെമ്പ് ഫലകങ്ങള്‍ ഉപയോഗിക്കുമെന്നും ട്രസ്റ്റ് ട്വറ്ററിലൂടെ വ്യക്തമാക്കി.

ചെമ്പ് ഫലകങ്ങള്‍ക്ക് 18 ഇഞ്ച് നീളവും 30 മില്ലീമീറ്റര്‍ വീതിയും 3 മില്ലീമീറ്റര്‍ വ്യാപ്തിയും ഉണ്ടായിരിക്കണം. 10,000 ചെമ്പ് ഫലകങ്ങള്‍ വേണ്ടിവരും. രാമഭക്തര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ചെമ്പ് ഫലകങ്ങള്‍ സംഭാവന നല്‍കണമെന്നും ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ഈ ചെമ്പ് ഫലകങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അതില്‍ തങ്ങളുടെ കുടുംത്തിന്റെയും കുടുംബ ക്ഷേത്രത്തിന്റെയും പേരുകള്‍ കൊത്തിവയ്ക്കാമെന്നും ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ആഗസ്ത് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില പാകിയാണ് ശിലാസ്ഥാപനം നടത്തിയത്.

 

]]>
https://www.chandrikadaily.com/am-mandir-will-withstand-earthquakes-storms-natural-calamities-says-trust-as-temple-construction-begins.html/feed 0
അയോധ്യാ വിധി; ആയുധം വാങ്ങി സൂക്ഷിക്കണമെന്ന് ബി.ജെ.പി നേതാവ് https://www.chandrikadaily.com/bjp-leader-statemnt-about-ayodhya-verdict.html https://www.chandrikadaily.com/bjp-leader-statemnt-about-ayodhya-verdict.html#respond Mon, 21 Oct 2019 03:32:01 +0000 http://www.chandrikadaily.com/?p=142084 ലക്‌നോ: സ്വര്‍ണത്തിനും വെള്ളിക്കും പകരം ഈ ദീപാവലിയില്‍ ഇരുമ്പ് വാളുകളാണ് വാങ്ങിവെക്കേണ്ടതെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ട് യു.പിയിലെ ബി.ജെ.പി നേതാവ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ദയൂബന്ദ് സിറ്റി പ്രസിഡന്റ് ഗജരാജ് റാണ ആഹ്വാനം. രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന് ഉറപ്പുണ്ടെന്നും വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തുമെന്നും അതിനാല്‍ മുന്‍കരുതലെന്ന നിലക്ക് ആയുധങ്ങള്‍ വാങ്ങണമെന്നുമായിരുന്നു ഗജരാജ് റാണ പറഞ്ഞത്. സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്- ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി അയോധ്യ കേസില്‍ 40 ദിവസം നീണ്ടുനിന്ന വാദം പൂര്‍ത്തിയാക്കിയത്. പ്രസംഗം വിവാദമായതോടെ തന്റെ പ്രസ്താവന ഒരു നിര്‍ദ്ദേശം മാത്രമാണെന്നും അതില്‍ കൂടുതലൊന്നും വായിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങളുടെ ആചാരങ്ങളില്‍ പോലും ഞങ്ങള്‍ ആയുധങ്ങള്‍ പൂജിക്കുന്നുവെന്നും നമ്മുടെ ദേവീദേവന്മാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ ഗജരാജ് റാണ തന്റെ പ്രസ്താവന നിലവിലുള്ള മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തെ ഓര്‍മപ്പെടുത്തുന്നതും തന്റെ സമുദായത്തിലെ അംഗങ്ങള്‍ക്കുള്ള നിര്‍ദേശവുമായിരുന്നുവെന്നും പറഞ്ഞു. ബിജെപി നേതാവ് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിഗത നിലപാടാണെന്നും അഭിപ്രായത്തില്‍ നിന്ന് വ്യതിചലിച്ച് ബിജെപി ഉത്തര്‍പ്രദേശ് വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. ഇതാദ്യമായല്ല റാണ വിവാദ പ്രസ്താവന നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ദയൂബന്ദിലെ ദാറുല്‍ ഉലൂം തീവ്രവാദത്തിന്റെ പര്യായമാണെന്ന് പറഞ്ഞത് വിവാദമായിരുന്നു.

]]>
https://www.chandrikadaily.com/bjp-leader-statemnt-about-ayodhya-verdict.html/feed 0
അയോധ്യ കേസ്: വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ്; അഞ്ചുപേരുടെ യോഗം ചേര്‍ന്നു https://www.chandrikadaily.com/ayodhya-case-justice-ranjan-gogoi-india-news.html https://www.chandrikadaily.com/ayodhya-case-justice-ranjan-gogoi-india-news.html#respond Thu, 17 Oct 2019 12:59:31 +0000 http://www.chandrikadaily.com/?p=141846 ന്യൂഡല്‍ഹി: അയോധ്യകേസിലെ വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം, യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിലെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു.

അതേസമയം, കേസില്‍ ചരിത്ര വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിദേശയാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യു.എ.ഇ, ഈജിപ്ത്, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഗൊഗോയി റദ്ദാക്കിയത്. കേസില്‍ കൂടുതല്‍ സമയം നല്‍കാനായാണ് ഈ യാത്രകള്‍ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് കേസില്‍ വിധി പറയുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ വാദം 40 ദിവസത്തിനൊടുവിലാണ് വിധിപറയാനായി മാറ്റിയത്. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയില്‍ ഏറ്റവും നീണ്ട വാദംനടന്ന കേസാണിത്. ഇത്രയും ദിവസം ഇരുവിഭാഗങ്ങള്‍ക്കും വേണ്ടി രൂക്ഷമായി വാദിച്ച ധവാനും പരാശരനും കൈകൊടുത്ത് തമാശവാക്കുകള്‍ പങ്കുവച്ചാണ് കോടതിയില്‍ നിന്ന് മടങ്ങിയത്. നവംബര്‍ 17നാണ് ചീഫ്ജസ്റ്റിസ് വിരമിക്കുന്നത്. അതിന് മുന്നോടിയായി നവംബര്‍ 15ന് വിധിപുറത്തുവരുമെന്നാണ് സൂചന. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

]]>
https://www.chandrikadaily.com/ayodhya-case-justice-ranjan-gogoi-india-news.html/feed 0
അയോധ്യക്കേസ് വാദം പൂര്‍ത്തിയായി; നവംബര്‍ ആദ്യവാരം വിധി പറയും https://www.chandrikadaily.com/ayodhya-case-news-updates.html https://www.chandrikadaily.com/ayodhya-case-news-updates.html#respond Wed, 16 Oct 2019 12:10:47 +0000 http://www.chandrikadaily.com/?p=141766 വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്.

വരുന്ന നവംബര്‍ 17ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനാല്‍ അതിനു മുന്‍പുള്ള ഏത് ദിവസത്തിലും കേസില്‍ അയോധ്യകേസിലെ പ്രതീക്ഷിക്കാം. അടുത്ത 23 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും എന്നാണ് കോടതി അറിയിച്ചതെന്ന് അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നവംബര്‍ എട്ടിനകം അയോധ്യ കേസില്‍ വിധി പ്രതീക്ഷിക്കാം.

നിര്‍മോഹി അഖാരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബാബര്‍ അയോധ്യയില്‍ വന്നതായി തെളിവു പോലുമില്ലെന്നും, ബാബറാണ് മസ്ജിദ് പണിഞ്ഞതെന്നതിന് മുസ്ലിം സംഘടനകളുടെ പക്കല്‍ തെളിവില്ലെന്നും വാദിച്ചു. എന്നും ബാബ്!റി മസ്ജിദ് ഇരുന്നയിടം ക്ഷേത്രമായിരുന്നു. അത് പൊളിച്ച് ബാബര്‍ പള്ളി പണിഞ്ഞെന്ന വാദം പോലും തെറ്റാണെന്നും ഭൂമി എന്നും ഹിന്ദുക്കളുടേതായിരുന്നുവെന്നുമാണ് അഖാരയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ വാദത്തിനിടെ കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതുവരെ കേട്ടത് മതിയെന്നും ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ എല്ലാവരും വാദം അവസാനിപ്പിക്കണമെന്നുമുള്ള കര്‍ശനനിലപാടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വീകരിച്ചത്. ഇതോടെ കിട്ടിയ സമയം വച്ച് അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. വൈകുന്നേരം നാലേ കാലോടെ കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി.

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് അയോധ്യകേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് സുപ്രീംകോടതിയുടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഭരണഘടനാ ബെഞ്ച് ഈ കേസില്‍ വിധി കേട്ടു. അയോധ്യകേസില്‍ 2010ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് കേസിലെ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

]]>
https://www.chandrikadaily.com/ayodhya-case-news-updates.html/feed 0
അയോധ്യ: ആര്‍ക്കിയോളജിക്കല്‍ സര്‍വേയും വിശ്വാസ്യതയും https://www.chandrikadaily.com/archaeological-survey-ayodya.html https://www.chandrikadaily.com/archaeological-survey-ayodya.html#respond Sun, 25 Aug 2019 19:03:55 +0000 http://www.chandrikadaily.com/?p=137088 സുഫ്യാന്‍ അബ്ദുസ്സലാം
രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ സുപ്രധാന കക്ഷിയായ രാം ലല്ല വിരാജ്മാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ: സി. എസ്. വൈദ്യനാഥന്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കാനായി പ്രധാനമായും അവലംബിച്ചത് 2003 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഉല്ഖനന റിപ്പോര്‍ട്ടിനെയാണ്.
മനുഷ്യരാശിയുടെ ചരിത്രം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്രാചീന കാലം മുതല്‍ മനുഷ്യവര്‍ഗ്ഗം അവശേഷിപ്പിച്ച ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് ഭൂതകാല സംസ്‌കാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തെയാണ് ആര്‍ക്കിയോളജി എന്നു വിളിക്കുന്നത്. പക്ഷപാതമോ മുന്‍വിധിയോ ചായ്വോ പ്രത്യേക ലക്ഷ്യങ്ങളോ ഇല്ലാതെ ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളെ പഠനവിധേയമാക്കി പുരാവസ്തുക്കളുടെ കാലം ഗണിച്ച് അതിന്റെ സത്യാവസ്ഥ കൃത്യമായും നിഗമനം നടത്തുകയാണ് ആര്‍ക്കിയോളജി വിദഗ്ദര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ സത്യസന്ധമായി നിര്‍വ്വഹിക്കപ്പെടേണ്ട പുരാവസ്തു പരിശോധനകളില്‍ മായം ചേര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ അത് ചരിത്രത്തോടുള്ള വഞ്ചനയായിത്തീരും. ജീവിക്കുന്ന സമൂഹത്തോടുള്ള കടുത്ത അപരാധമായി അത് മാറും. അയോദ്ധ്യ വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ചെയ്തത് ഇത്തരമൊരു അപരാധമാണെന്ന് പറയാതെ വയ്യ. കടുത്ത വിവാദങ്ങളില്‍ പെടുന്ന ആദ്യത്തെ എഎസ്ഐ റിപ്പോര്‍ട്ടാണിത്. ഹിന്ദുത്വ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണിതെന്നും ശാസ്ത്രീയമായ തത്വങ്ങള്‍ വേണ്ടരീതിയില്‍ അവലംബിച്ചുകൊണ്ടല്ല ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബി ജെ പി അധികാരത്തിലിരുന്ന സമയത്ത് 2002 ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ 2.77 ഏക്കറിലുള്ള തര്‍ക്കഭൂമിക്ക് താഴെ ഖനനം നടത്താന്‍ എ.എസ്.ഐക്ക് നിര്‍ദേശം നല്‍കി. ഒരു ക്ഷേത്രമോ അതിന്റെ ഘടനയോ ഉണ്ടായിരുന്നോ എന്നും പൊളിച്ചുമാറ്റിയ ശേഷം പള്ളി നിര്‍മ്മിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ഖനനം നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് സര്‍വേയും (ജിപിആര്‍) ജിയോ റേഡിയോളജിയും ഉപയോഗിച്ച് സര്‍വേ നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം. സര്‍വ്വേക്ക് വേണ്ടി എ.എസ്.ഐ തെരഞ്ഞെടുത്തത് ദില്ലി ആസ്ഥാനമായിട്ടുള്ള കനേഡിയന്‍ കമ്പനിയായ ടോജോ-വികാസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെയായിരുന്നു. ടോജോ-വികാസിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്നു. ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നത് കൊണ്ടുതന്നെ എ എസ് ഐ യുടെ നടപടി സംശയാസ്പദമാണെന്ന നിരീക്ഷണം അന്ന് ശക്തമായിരുന്നു. 2003 ഫിബ്രവരിയില്‍ ഖനനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തര്‍ക്കഭൂമിയില്‍ കുഴിച്ചിട്ട ഘടനകളുടെ പാളികളുണ്ടെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തത് സംശയാസ്പദമായിരുന്നു. പ്രസ്തുത പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജിപിആര്‍ കണ്ടെത്തലുകള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി സ്റ്റാറ്റ്സ് കോ നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയില്‍ വാദങ്ങളുയര്‍ന്നിരുന്നു. പക്ഷെ കോടതി എതിര്‍വാദങ്ങള്‍ ആ ഘട്ടത്തില്‍ പരിഗണിച്ചില്ല. അഞ്ച് മാസത്തെ ഖനനത്തിന് ശേഷം ഓഗസ്റ്റ് 22 ന് എ.എസ്.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എ എസ് ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാങ്കേതികവും ചരിത്രപരവുമായ അപാകതകള്‍ ധാരാളം ഉള്ളതായി പ്രശസ്ത ചരിത്രകാരന്മാരായ കെ.എം. ശ്രീമാലി, ഇര്‍ഫാന്‍ ഹബീബ്, ആര്‍എസ് ശര്‍മ, ഡി. മണ്ഡല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2003 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രണ്ട് ലൈന്‍ വാരികയില്‍ ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ കൂടിയായിരുന്ന പ്രൊഫ: കെ. എം. ശ്രീമാലി എ എസ് ഐ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ടും ശാസ്ത്രീയതയെ തള്ളിക്കൊണ്ടും ലേഖനമെഴുതുകയുണ്ടായി. ‘ണവശവേലൃ കിറശമി അൃരവമലീഹീ ഴ്യ?’ (ഇന്ത്യന്‍ ആര്‍ക്കിയോളജി എങ്ങോട്ട്?) എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് എ എസ് ഐക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്നേ വരെ സാധിച്ചിട്ടില്ല.
പ്രൊഫ: ശ്രീമാലി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. 1993 ല്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും അലഹബാദ് കോടതി ഇങ്ങനെയൊരു ഉല്ഖനനത്തിനു നിര്‍ദ്ദേശിച്ചത് ശരിയായ കീഴ്‌വഴക്കമല്ല. പരിശോധന നടന്നത് പുരാവസ്തു കോണില്‍ നിന്നുകൊണ്ടല്ല എന്നും സാങ്കേതികതയുടെ പരിമിതികള്‍ കാരണമുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവാമെന്നുമുള്ള കുറ്റസമ്മതങ്ങള്‍ ഉല്ഖനനം നടത്തിയ ടോജോ-വികാസ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. എന്നിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കാന്‍ ഇതേ കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹമാണ്. ശാസ്ത്രീയമായ ഒട്ടനവധി പൊരുത്തക്കേടുകള്‍ അദ്ദേഹം ആ ലേഖനത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
‘ക്ഷേത്രം പൊളിച്ചു പള്ളി പണിതു’ എന്ന തിയറി സ്ഥാപിച്ചെടുക്കാന്‍ വേണ്ടി 1990 മുതല്‍ തന്നെ വിശ്വ ഹിന്ദു പരിഷത്ത് പുരാവസ്തു വിഭാഗത്തിന്റെ അനുകൂലമായ റിപ്പോര്‍ട്ടിനായി ശ്രമിച്ചുവന്നിട്ടുണ്ട്. പുരാവസ്തു വിഭാഗത്തിന് ഉല്ഖനനം നടത്തണമെങ്കില്‍ ബാബരി മസ്ജിദ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ആര്‍. എസ്. എസിന്റെ സൈദ്ധാന്തിക ജിഹ്വയായ ‘മന്തനില്‍’ ബി ബി ലാല്‍ എഴുതിയത്. ബി ബി ലാല്‍ 1968 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നുവെന്ന കാര്യം കൂടി നാം അറിയേണ്ടതുണ്ട്. എ എസ് ഐ യെ ഒരു ഉപകരണമാക്കി ഉപയോഗിക്കാന്‍ ആര്‍. എസ്. എസ്. ശ്രമിച്ചുവെന്ന കാര്യം വളരെ വ്യക്തമാണ്.
കോടതി ചോദിച്ച ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം നല്‍കി അവസാനിപ്പിക്കുന്ന രീതിയാണ് റിപ്പോര്‍ട്ടിലുള്ളത്. പള്ളിയുടെ അടിഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നുവെന്ന് പറയുക മാത്രമല്ല പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം ബാബ്റി മസ്ജിദ് സ്ഥാപിക്കുന്നതുവരെ അവിടെ ഉണ്ടായിരുന്നു എന്നുപോലും യാതൊരു ചരിത്രബോധവുമില്ലാതെ അമിതാവേശത്തില്‍ റിപ്പോര്‍ട്ട് തട്ടിവിടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇത് വലിയ കോലാഹലമുണ്ടാക്കിയതും. ‘ഹൈക്കോടതിയുടെ അനുമതിയോടെ ഞാന്‍ ഒരു മാസത്തോളം ഖനനം നിരീക്ഷിച്ചുകൊണ്ടിരുന്നു. മനുഷ്യാസ്ഥികൂടങ്ങളും മൃഗങ്ങളുടെ എല്ലുകളും പോലുള്ള വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എ.എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരന്തരമായി പോരാടി. എ.എസ്.ഐ എല്ലാ അതിരുകളും മറികടന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ കാലഘട്ടത്തിനു മുമ്പ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവരുടെ വാദത്തിന് തെളിവുകളൊന്നുമില്ല.” ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ആര്‍ സി തകരന്‍ അസന്നിഗ്ധമായി പറഞ്ഞു. (ഫ്രണ്ട് ലൈന്‍, ഒക്ടോബര്‍ 11, 2003).
ഖനന സമയത്ത് സര്‍വ്വേ ടീമിന്റെ കൂടെയുണ്ടായിരുന്ന വിദഗ്ധരില്‍ ഒരാളായിരുന്ന പ്രമുഖ പുരാവസ്തു ഗവേഷകന്‍ പ്രൊഫ: സൂരജ് ബാന്‍ പറയുന്നു: ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് പറയുന്ന കെട്ടിടം ഒരിക്കലും ക്ഷേത്രമാതൃകയിലായിരുന്നില്ല. സങ്കല്‍പ്പങ്ങളെ വലിച്ചു നീട്ടിയാല്‍ പോലും അതിനൊരു ക്ഷേത്രമെന്ന് പറയാനേ സാധിക്കില്ല. അതിന്റെ തറയുടെ മാതൃകയും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളും സുല്‍ത്താന്മാരുടെ കാലഘട്ടത്തിലേതാണെന്നു തറപ്പിച്ചു പറയാന്‍ സാധിക്കും. ആ കാലഘട്ടത്തിലെ പരമ്പരാഗത മുസ്ലിം ആര്‍ക്കിടെക്ച്ചറിന് വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്ന ലൈം സുര്‍ഖിയാണ് അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പ്ലാനാവട്ടെ ബാബരി മസ്ജിദിന്റെ അതെ പ്ലാന്‍ തന്നെയാണ്. അവിടെ നേരത്തെയുണ്ടായിരുന്ന പള്ളി വികസിപ്പിച്ചതാണെന്നേ പറയാന്‍ സാധിക്കൂ.’ 2003 സെപ്റ്റംബര്‍ 16 ഫ്രണ്ട് ലൈന്‍ വാരിക പ്രസിദ്ധീകരിച്ച ‘അതൊരു ക്ഷേത്രമായിരുന്നില്ല’ (ക േംമ െിീ േമ ലോുഹല) എന്ന തലക്കെട്ടില്‍ പാര്‍വതി മേനോന്‍ സൂരജ് ബാനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിത്.
2003 സെപ്റ്റംബര്‍ 8 ലെ ഔട്ട്‌ലുക്ക് വാരിക പ്രസിദ്ധീകരിച്ച ‘ജവമിീോ ീള ളീശൈഹ’െ എന്ന ലേഖനവും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ‘ചില ജ്യാമിതീയ കണക്കുകള്‍ ഉപയോഗിച്ച് ഒരു സാങ്കല്‍പ്പിക ക്ഷേത്രത്തെ നിര്‍മ്മിക്കാനാണ് എ എസ് ഐ റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കെട്ടിച്ചമച്ചതാണിത്. ഒരു സ്വത്ത് തര്‍ക്കത്തെ പരിഹരിക്കാന്‍ പുരാവസ്തു സംവാദം എങ്ങനെ ഉപകരിക്കാനാണ്?’ പ്രമുഖ ചരിത്രകാരന്‍ പത്മഭൂഷണ്‍ ഇര്‍ഫാന്‍ ഹബീബ് ഔട്ട്‌ലുക്കിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റിലെ (ടഅഒങഅഠ) ലെ റോമിലാ ഥാപ്പര്‍, കെ എന്‍ പണിക്കര്‍ എന്നിവരടക്കമുള്ള 62 അക്കാദമി അംഗങ്ങള്‍ എ എസ് ഐ റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍, പണ്ഡിതര്‍, ചരിത്രകാരന്മാര്‍ എന്നിവരെക്കൊണ്ട് പുനഃപരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ‘ആര്‍ക്കിയോളജി വിഭാഗത്തിലെ വര്‍ഗീയതക്കെതിരെ’ (അഴമശിേെ രീാാൗിമഹശമെശേീി ീള മൃരവമലഹീഴ്യ അ രൃശശേൂൗല ീള അടക ൃലുീൃ)േ എന്ന തലക്കെട്ടില്‍ ഒരു പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെയൊക്കെയായിരുന്നാലും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തെ വിലക്കെടുത്ത് സംഘ്പരിവാര്‍ നടത്തിയ ഈ നാടകങ്ങള്‍ വരും ദിവസങ്ങളില്‍ എങ്ങനെയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചില്‍ പ്രതിഫലിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബാബരി മസ്ജിദ് നിലനിന്നിരുന്ന ‘തര്‍ക്കഭൂമി’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ബാബരിയുടെ മാത്രമല്ല, സംഘപരിവാര്‍ നോട്ടമിട്ടിരിക്കുന്ന ഒട്ടനവധി പള്ളികളുടെ ഭാവിയും ഇതിനെ ആശ്രയിച്ചിരിക്കും.

]]>
https://www.chandrikadaily.com/archaeological-survey-ayodya.html/feed 0
അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് നാളെ സുപ്രീംകോടതിയില്‍ https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html#respond Thu, 09 May 2019 14:29:08 +0000 http://www.chandrikadaily.com/?p=126771 അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നായിരുന്നു നിബന്ധന. പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ പരിഗണിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത്.

]]>
https://www.chandrikadaily.com/ayodhya-case-will-discuss-supreme-court-in-tomorrow.html/feed 0
ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകും; ‘സിറിയ’ പരാമര്‍ശം ഓര്‍മ്മപ്പെടുത്തി ഉവൈസി https://www.chandrikadaily.com/ayodhya-case-asaduddin-owaisi-questions-on-sri-sri-ravi-shankar-appointment-as-a-mediator.html https://www.chandrikadaily.com/ayodhya-case-asaduddin-owaisi-questions-on-sri-sri-ravi-shankar-appointment-as-a-mediator.html#respond Fri, 08 Mar 2019 11:16:12 +0000 http://www.chandrikadaily.com/?p=120650 അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയില്‍ ഹൈന്ദവ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി പുതിയ വിവാദം.
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ച ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ സമാന വിഷയച്ചില്‍ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് എ.ഐ.എം.ഐ.എം നേതാവ് എം.പി അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. അയോധ്യ ക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നത്, ചൂണ്ടികാട്ടിയാണ് ഉവൈസിയുടെ വിമര്‍ശനം. അയോധ്യ പ്രശ്‌നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച ഒരാള്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നും ഒവൈസി ചോദിച്ചു.

പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി ഇന്ന് രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന് പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണ് സമിതിയിലുള്ളത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. എട്ടാഴ്ച്ചത്തെ സമയമാണ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ മധ്യസ്ഥ സമിതിക്ക് അനുവദിച്ചിട്ടുള്ളത്.

അതേസമയം മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെ മുസ്ലിം സംഘടനാ നേതാക്കള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിറിയ പരാമര്‍ശത്തിന്റെ പേരില്‍ തന്നെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ തന്നെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് സംഭവം നിഷേധിച്ചു.

]]>
https://www.chandrikadaily.com/ayodhya-case-asaduddin-owaisi-questions-on-sri-sri-ravi-shankar-appointment-as-a-mediator.html/feed 0
അയോധ്യകേസ്: മധ്യസ്ഥ ശ്രമത്തെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍; കേസ് വിധി പറയാന്‍ മാറ്റി https://www.chandrikadaily.com/ayodhya-case-supreme-court-verdict-case-news.html https://www.chandrikadaily.com/ayodhya-case-supreme-court-verdict-case-news.html#respond Wed, 06 Mar 2019 07:27:58 +0000 http://www.chandrikadaily.com/?p=120432 ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്ന കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. എന്നാല്‍ അയോധ്യ പ്രശ്‌നം വൈകാരികവും മാനസികവും ആയ പ്രശ്‌നമാണെന്നും കേവലം ഭൂമി തര്‍ക്കമല്ല എന്നും കോടതി നിരീക്ഷിച്ചു. തര്‍ക്കപരിഹാരം മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. മധ്യസ്ഥ ശ്രമത്തെ അനൂകൂലിക്കുന്ന നിലപാടാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍ 77 സെന്റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു തീര്‍പ്പിന് ഒരു ശതമാനം സാധ്യത എങ്കിലും ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡിലെ 89 -ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഈ നീക്കം. ഇത്തരം ഒരു ഉത്തരവ് ഇറക്കുകയാണെങ്കില്‍ നിയമരംഗത്തെ പ്രഗ്തഭരായിരിക്കും അതിന് നിയോഗിക്കപ്പെടുക. ഇവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

]]>
https://www.chandrikadaily.com/ayodhya-case-supreme-court-verdict-case-news.html/feed 0