<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ayodhya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ayodhya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Sep 2025 14:06:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ayodhya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് എത്രയും വേഗം പുറത്തുപോകണം&#8217;; വിദ്വേഷ പരാമര്‍ശവുമായി മുന്‍ ബി.ജെ.പി എം.പി</title>
		<link>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html</link>
					<comments>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 25 Sep 2025 14:05:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355588</guid>

					<description><![CDATA[കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>വീണ്ടും വിദ്വേഷ പരാമര്&#x200d;ശവുമായി മുതിര്&#x200d;ന്ന ബിജെപി നേതാവും മുന്&#x200d; ബി.ജെ.പി എം.പിയുമായ വിനയ് കത്യാര്&#x200d;. മുസ്‌ലിംകള്&#x200d; അയോധ്യയില്&#x200d; നിന്ന് എത്രയും വേഗം പുറത്തുപോകണം&#8217; എന്നാണ് വിനയ് കത്യാര്&#x200d; പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം അയോധ്യയില്&#x200d; നടന്ന വാര്&#x200d;ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്&#x200d;ശം നടത്തിയത്.</p>
<p>&#8216;അയോധ്യയില്&#x200d; താമസിക്കുന്ന മുസ്‌ലിംകള്&#x200d;ക്ക് ഇവിടെ താമസിക്കാന്&#x200d; അവകാശമില്ല. അവര്&#x200d; എത്രയും വേഗം ഗോണ്ടയിലേക്കോ ബസ്തിയിലേക്കോ പോകണം. എന്ത് വിലകൊടുത്തും അവരെ അയോധ്യയില്&#x200d; നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്&#x200d; ഉറപ്പാക്കും. അപ്പോള്&#x200d; മാത്രമേ ഞങ്ങള്&#x200d; പൂര്&#x200d;ണ്ണ ആവേശത്തോടെ ദീപാവലി ആഘോഷിക്കൂ.&#8217;</p>
<p>അയോധ്യയില്&#x200d; ബാബറി മസ്ജിദിന് പകരമോ മറ്റേതെങ്കിലും പള്ളിയോ നിര്&#x200d;മ്മിക്കാന്&#x200d; അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഈ പരാമര്&#x200d;ശങ്ങള്&#x200d; സിവില്&#x200d; സൊസൈറ്റി അംഗങ്ങള്&#x200d;, പ്രാദേശിക നേതാക്കള്&#x200d;, മതപണ്ഡിതര്&#x200d; എന്നിവരില്&#x200d; ആശങ്ക ഉളവാക്കിയിട്ടുണ്ട്. അത്തരം പ്രസ്താവനകള്&#x200d; പ്രദേശത്തിന്റെ സൂക്ഷ്മമായ വര്&#x200d;ഗീയ ഘടനയെ തകര്&#x200d;ക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കുന്നു. അതേസമയം യുപി സര്&#x200d;ക്കാരോ ബിജെപിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.</p>
<p>വിനയ് കത്യാര്&#x200d; രാമജന്മഭൂമി പ്രസ്ഥാനവുമായി ദീര്&#x200d;ഘകാലമായി ബന്ധപ്പെട്ടിരുന്നു. 1984-ല്&#x200d; വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ്ദള്&#x200d; സ്ഥാപിച്ച അദ്ദേഹം രാമക്ഷേത്രം നിര്&#x200d;മ്മിക്കാനുള്ള പ്രചാരണത്തില്&#x200d; പ്രധാന പങ്കുവഹിച്ചു. 1991, 1996, 1999 വര്&#x200d;ഷങ്ങളില്&#x200d; അയോധ്യയില്&#x200d; നിന്ന് (അന്ന് ഫൈസാബാദ്) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 2006ലും 2012ലും രാജ്യസഭയിലും സേവനമനുഷ്ഠിച്ചു. 1992ലെ ബാബറി മസ്ജിദ് തകര്&#x200d;ത്ത കേസിലെ പ്രതികളില്&#x200d; ഒരാളായിരുന്നു അദ്ദേഹം.</p>
<p>ഹൈന്ദവ വോട്ടുകള്&#x200d; ഏകീകരിക്കാന്&#x200d; ലക്ഷ്യമിട്ട് പ്രകോപനപരമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തുകയും ധ്രുവീകരണ ആഖ്യാനങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കത്യാര്&#x200d;ക്കുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslims-should-leave-ayyodhya-as-soon-as-possible-former-bjp-mp-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി</title>
		<link>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html</link>
					<comments>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Jun 2025 10:08:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Meat]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343220</guid>

					<description><![CDATA[കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രാംപഥ്, ധമ കോസി മാര്‍ഗ് തുടങ്ങിയ പ്രധാന മതപാതകളില്‍ ഇറച്ചി വില്‍പ്പന നിരോധിക്കാന്‍ അയോധ്യയിലെ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി.
]]></description>
										<content:encoded><![CDATA[<p>അയോധ്യയില്&#x200d; പ്രധാന മതപരമായ വഴികളില്&#x200d; മാംസ വില്&#x200d;പ്പന നിരോധിക്കുമെന്ന് മേയര്&#x200d; ത്രിപാഠി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്&#x200d;ബാറിനിടെ പ്രധാന മതകേന്ദ്രങ്ങളില്&#x200d; ഇറച്ചിക്കടകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>കടയുടമകള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയതിനാല്&#x200d; രാംപഥ്, ധമ കോസി മാര്&#x200d;ഗ് തുടങ്ങിയ പ്രധാന മതപാതകളില്&#x200d; ഇറച്ചി വില്&#x200d;പ്പന നിരോധിക്കാന്&#x200d; അയോധ്യയിലെ ഉദ്യോഗസ്ഥര്&#x200d; നടപടി തുടങ്ങി.</p>
<p>&#8216;അയോധ്യയില്&#x200d; മാംസം വില്&#x200d;പന നിരോധിക്കണമെന്ന് വളരെക്കാലമായി ചര്&#x200d;ച്ച ചെയ്യുകയായിരുന്നു. രാംപഥില്&#x200d; മാംസം വില്&#x200d;പന നിരോധിക്കണമെന്ന് തീരുമാനിച്ചിരുന്നു,&#8217; ത്രിപാഠി പറഞ്ഞു.</p>
<p>നേരത്തെ, മുഖ്യമന്ത്രി യോഗിയുടെ ജനതാ ദര്&#x200d;ബാറിനിടെ പരാതി നല്&#x200d;കിയതോടെയാണ് വിഷയം പുറത്തറിഞ്ഞതെന്ന് ഭക്ഷ്യ-വളം കമ്മീഷണര്&#x200d; മണിക് ചന്ദ് അറിയിച്ചു. പരാതിയെത്തുടര്&#x200d;ന്ന് ഒരു സംഘം കടകളില്&#x200d; പരിശോധന നടത്തുകയും 22 ഇറച്ചിക്കടകള്&#x200d; ഈ മതപരമായ വഴികളിലൂടെ പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് കമ്മീഷണര്&#x200d; ചന്ദ് അവരെ അറിയിക്കുകയും ചെയ്തു. രാംപഥ്, ധര്&#x200d;മ 14 കോസി പരിക്രമ മാര്&#x200d;ഗ്, പഞ്ച്‌കോസി മാര്&#x200d;ഗ് എന്നിവിടങ്ങളില്&#x200d; ഇറച്ചിക്കടകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്&#x200d;ബാറിനിടെ പരാതി ലഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mayor-tripathi-said-that-the-sale-of-meat-will-be-banned-on-rampath-and-parikrama-marg-in-ayodhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിലെ രാംപഥില്‍ മത്സ്യ-മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു</title>
		<link>https://www.chandrikadaily.com/sale-of-fish-meat-and-liquor-banned-in-ayodhyas-rampath.html</link>
					<comments>https://www.chandrikadaily.com/sale-of-fish-meat-and-liquor-banned-in-ayodhyas-rampath.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 02 May 2025 09:26:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rampath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339767</guid>

					<description><![CDATA[ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; മദ്യത്തിന്റെയും മാംസത്തിന്റെയും വില്&#x200d;പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്&#x200d;, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്&#x200d; എന്നിവയുടെ പരസ്യങ്ങള്&#x200d;ക്കും രാംപഥില്&#x200d; നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; അംഗീകാരം നല്&#x200d;കി.</p>
<p>അയോധ്യയില്&#x200d; മാംസവും മദ്യവും വില്&#x200d;പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്&#x200d; ഉള്&#x200d;പ്പെടെ രാംപഥില്&#x200d; മുഴുവന്&#x200d; നിയന്ത്രണങ്ങള്&#x200d; വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്&#x200d; ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.</p>
<p>നഗരത്തിന്റെ യഥാര്&#x200d;ഥ ആത്മീയ മുഖം നിലനിര്&#x200d;ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്&#x200d;, ഡെപ്യൂട്ടി മേയര്&#x200d;, 12 കോര്&#x200d;പ്പറേറ്റര്&#x200d;മാര്&#x200d; എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്&#x200d; പ്രമേയം പാസാക്കിയെന്നും മേയര്&#x200d; അറിയിച്ചു.ബിജെപിയില്&#x200d; നിന്നുള്ള സുല്&#x200d;ത്താന്&#x200d; അന്&#x200d;സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്&#x200d;പ്പറേറ്റര്&#x200d;.</p>
<p>അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്&#x200d; ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്&#x200d; ഈ ഭാഗത്ത് മാംസവും മദ്യവും വില്&#x200d;ക്കുന്ന നിരവധി ഔട്ട്ലെറ്റുകള്&#x200d; ഉണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sale-of-fish-meat-and-liquor-banned-in-ayodhyas-rampath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അയോധ്യാ വിധി മതനിരപേക്ഷത ഉയര്&#x200d;ത്തിപ്പിടിച്ചില്ല&#8217;: സുപ്രീം കോടതി മുന്&#x200d; ജഡ്ജി ആര്&#x200d;എഫ് നരിമാന്&#x200d;</title>
		<link>https://www.chandrikadaily.com/ayodhya-verdict-did-not-uphold-secularism-former-supreme-court-judge-rf-nariman.html</link>
					<comments>https://www.chandrikadaily.com/ayodhya-verdict-did-not-uphold-secularism-former-supreme-court-judge-rf-nariman.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 07 Dec 2024 05:10:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[nariman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320736</guid>

					<description><![CDATA[മുന്&#x200d; ചീഫ് ജസ്റ്റിസ് എ എം അഹമ്മദിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച അഹമ്മദി ഫൗണ്ടേഷന്റെ ഉദ്ഘാടന പ്രസംഗത്തില്&#x200d; 'മതേതരത്വവും ഇന്ത്യന്&#x200d; ഭരണഘടനയും' എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്&#x200d; സുപ്രീം കോടതി വിധിയില്&#x200d; നിരാശയുണ്ടെന്ന് മുന്&#x200d; സുപ്രീം കോടതി ജഡ്ജിയും പ്രശസ്ത നിയമജ്ഞനുമായ ജസ്റ്റിസ് ആര്&#x200d; എഫ് നരിമാന്&#x200d;. 2019ലെ അയോധ്യ വിധിയില്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച ആരാധനാലയ നിയമം, രാജ്യത്തുടനീളം ഓരോ ദിവസവും ഉയര്&#x200d;ന്നുവരുന്നതും വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന് കാരണമാകുന്നതുമായ മതസ്ഥലങ്ങളെച്ചൊല്ലിയുള്ള തര്&#x200d;ക്കങ്ങള്&#x200d; പരിഹരിക്കുന്നതിന് കര്&#x200d;ശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുന്&#x200d; ചീഫ് ജസ്റ്റിസ് എ എം അഹമ്മദിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച അഹമ്മദി ഫൗണ്ടേഷന്റെ ഉദ്ഘാടന പ്രസംഗത്തില്&#x200d; &#8216;മതേതരത്വവും ഇന്ത്യന്&#x200d; ഭരണഘടനയും&#8217; എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകര്&#x200d;ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്ര യാദവിന് വിരമിച്ച ശേഷം ഡെപ്യൂട്ടി ആയി ജോലി ലഭിച്ചതെങ്ങനെയെന്ന് ജസ്റ്റിസ് നരിമാന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&#8216;ഈ വിധികളിലൂടെ മതേതരത്വത്തിന് അര്&#x200d;ഹത ലഭിച്ചില്ല എന്നതാണ് നീതിയുടെ വലിയ പരിഹാസം,&#8217; അന്തിമ വിധി പുറപ്പെടുവിച്ച പതിറ്റാണ്ടുകള്&#x200d; പഴക്കമുള്ള തര്&#x200d;ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകളെ പരാമര്&#x200d;ശിച്ച് അദ്ദേഹം പറഞ്ഞു. മസ്ജിദ് തകര്&#x200d;ത്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടും രാമക്ഷേത്രത്തിനായി തര്&#x200d;ക്കഭൂമി നല്&#x200d;കാനുള്ള കോടതിയുടെ ന്യായവാദത്തോട് അദ്ദേഹം വിയോജിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayodhya-verdict-did-not-uphold-secularism-former-supreme-court-judge-rf-nariman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനി മാത്രമല്ല, അയോധ്യയില്&#x200d; ഭൂമി വാങ്ങിക്കൂട്ടിയവരില്&#x200d; ഈ ഉന്നത ബി.ജെ.പി നേതാക്കളും; ഇന്ത്യന്&#x200d; എക്‌സ്പ്രസ് സര്&#x200d;വേ</title>
		<link>https://www.chandrikadaily.com/not-only-adani-but-also-these-top-bjp-leaders-who-bought-land-in-ayodhya-indian-express-survey.html</link>
					<comments>https://www.chandrikadaily.com/not-only-adani-but-also-these-top-bjp-leaders-who-bought-land-in-ayodhya-indian-express-survey.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 05:41:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[land]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302388</guid>

					<description><![CDATA[അരുണാചല്&#x200d;പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്&#x200d; മുതല്&#x200d; ഉന്നത രാഷ്ട്രീയ നേതാക്കള്&#x200d; മുതല്&#x200d; കോര്&#x200d;പ്പറേറ്റ് കുത്തകകള്&#x200d; വരെയുള്ളവര്&#x200d; അയോധ്യയില്&#x200d; ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്&#x200d; വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<div>ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം നിര്&#x200d;മിക്കാനുള്ള 2019നവംബറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയിലും സമീപപ്രദേശങ്ങളിളിലും ബി.ജെ.പി നേതാക്കളുടെ മക്കള്&#x200d; അടക്കമുള്ള ഉന്നതര്&#x200d; കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്&#x200d;ട്ട്.</div>
<div></div>
<div>അരുണാചല്&#x200d;പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്&#x200d; മുതല്&#x200d; ഉന്നത രാഷ്ട്രീയ നേതാക്കള്&#x200d; മുതല്&#x200d; കോര്&#x200d;പ്പറേറ്റ് കുത്തകകള്&#x200d; വരെയുള്ളവര്&#x200d; അയോധ്യയില്&#x200d; ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്&#x200d; വ്യക്തമാക്കുന്നു. അയോധ്യക്ക് 15 കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; 2,500 ഭൂമി കൈമാറ്റ രജിസ്‌ട്രേഷനുകള്&#x200d; നടന്നിട്ടുണ്ട്. ശേഷം ഇവരില്&#x200d; പലരും ഭൂമി വന്&#x200d;വിലയ്ക്ക് മറിച്ചുവിറ്റ് ലാഭവും നേടി.</div>
<div></div>
<div>ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രാമക്ഷേത്രം നിലനിന്ന ഫൈസാബാദ് മണ്ഡലത്തില്&#x200d; ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ മുന്നണിയാണ് ഇവിടെ വിജയിച്ചുകയറിയത്. ഇതിന് പിന്നാലെ <a>ദി ഇന്ത്യന്&#x200d; എക്‌സ്പ്രസ്</a> നടത്തിയ അന്വേഷണത്തിലാണ് ബി.ജെ.പിയുമായി ബന്ധമുള്ളവര്&#x200d; ഇത്തരത്തില്&#x200d; ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും മറിച്ചുവിറ്റതിന്റെയും വിവരങ്ങള്&#x200d; പുറംലോകമറിഞ്ഞത്.</div>
<div></div>
<div>അരുണാചല്&#x200d; ഉപമുഖ്യമന്ത്രി ചൗന മേന്റെ മക്കളായ ചൗ കാന്&#x200d; സെങ് മേന്&#x200d;, ആദിത്യ മേന്&#x200d; എന്നിവര്&#x200d; രാമക്ഷേത്രത്തില്&#x200d; നിന്നും എട്ട് കിലോമീറ്റര്&#x200d; അകലെ സരയൂ നദിക്കരയില്&#x200d; 2022 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയില്&#x200d; 3.99ഹെക്ടര്&#x200d; ഭൂമി വാങ്ങിയതായി രേഖകള്&#x200d; വ്യക്തമാക്കുന്നു. 3.72 കോടി രൂപക്കാണ് ഇവര്&#x200d; സ്ഥലം കൈവശപ്പെടുത്തിയത്. ഇതില്&#x200d; 0.768 ഹെക്ടര്&#x200d; ഭൂമി 98 ലക്ഷം രൂപയ്ക്ക് വില്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.<strong><br />
</strong></p>
<div></div>
<div>2023 സെപ്റ്റംബറില്&#x200d; അദാനി ഗ്രൂപ്പ് ക്ഷേത്രത്തില്&#x200d; നിന്നും ആറ് കിലോമീറ്റര്&#x200d; അകലെ 1.4 ഹെക്ടര്&#x200d; കൃഷിഭൂമി വാങ്ങിയിരുന്നു. മഹാരാഷ്ട്ര മന്ത്രി മംഗള്&#x200d; പ്രഭാത് ലോധയുടെ മകന്റെ പേരിലുള്ള എച്ച്.ഒ.എ.ബി കമ്പനി 2023 ജൂണിനും 2024 മാര്&#x200d;ച്ചിനും ഇടയില്&#x200d; 17.73 ഹെക്ടര്&#x200d; കൃഷിഭൂമിയും 12,693 സ്‌ക്വയര്&#x200d; മീറ്റര്&#x200d; പാര്&#x200d;പ്പിട ഭൂമിയും വാങ്ങിയിരുന്നു. ആകെ 105.39 കോടി രൂപയുടെ ഭൂമിയിടപാടാണ് ഇവര്&#x200d; മാത്രം നടത്തിയത്. വനിതാ ഗുസ്തി താരങ്ങള്&#x200d;ക്കെതിരായ ലൈംഗികാത്രിക്രമ കേസിലെ പ്രതിയും മുന്&#x200d; എം.പിും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷണ്&#x200d; സിങ്ങിന്റെ കുടുംബവും ഭൂമി വാങ്ങിയിട്ടുണ്ട്.</div>
</div>
<div></div>
<div>
<div>ബ്രിജ്ഭൂഷണിന്റെ മകന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്&#x200d;ഫ്രാസ്‌ട്രെക്ചര്&#x200d; അയോധ്യക്ക് സമീപം മഹേശ്വര്&#x200d;പൂരില്&#x200d; 2023 ജനുവരിയില്&#x200d; 1.15 കോടി രൂപയുടെ സ്ഥലം വാങ്ങിയിട്ടുണ്ട്. 0.97 ഹെക്ടറാണ് ഇവര്&#x200d; സ്വന്തമാക്കിയത്. ആറ് മാസത്തിന് ശേഷം ഇതില്&#x200d; 635.72 സ്‌ക്വയര്&#x200d; മീറ്റര്&#x200d; ഭൂമി 60.96 ലക്ഷത്തിന് വില്&#x200d;പന നടത്തുകയും ചെയ്തു.</div>
<div>ഉത്തര്&#x200d;പ്രദേശ് സ്‌പെഷ്യല്&#x200d; ടാസ്‌ക് ഫോഴ്‌സ് ആഡിഷണല്&#x200d; ഡി.ജി.പി അമിതാഭ് യാഷ് ഐ.പി.എസ്സിന്റെ അമ്മയുടെ പേരിലും ഭൂമിയിടപാട് നടന്നിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2024 ഫെബ്രുവരിക്കും ഇടയില്&#x200d; മഹേശ്വര്&#x200d;പൂര്&#x200d;, ദുര്&#x200d;ഗാഗഞ്ച്, യദുവംശ്പൂര്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നായി 9.955 ഹെക്ടര്&#x200d; ഭൂമിയാണ് ഇവര്&#x200d; വാങ്ങിയത്. രാമക്ഷേത്രത്തില്&#x200d; നിന്നും എട്ട് മുതല്&#x200d; 13 കിലോമീറ്റര്&#x200d; വരെ ചുറ്റളവിലുള്ള പ്രദേശങ്ങളാണിത്. ഇതില്&#x200d; 0.505 ഹെക്ടര്&#x200d; 20.4 ലക്ഷത്തിന് വില്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</div>
<div></div>
<div>എം.എല്&#x200d;എമാരും എം.പിമാരും മാത്രമല്ല, ബി.ജെ.പിയുടെ പഞ്ചായത്ത് നേതാക്കള്&#x200d; അടക്കമുള്ളവര്&#x200d; ഇത്തരത്തില്&#x200d; ഭൂമി വാങ്ങിക്കൂട്ടിയവരുടെ പട്ടികയിലുണ്ട്. ഉത്തര്&#x200d;പ്രദേശ് ബി.ജെ.പി എം.എല്&#x200d;.എ അജയ് സിങ്ങിന്റെ സഹോദരന്&#x200d; കൃഷ്ണ കുമാര്&#x200d; സിങ്, ഗോസയ്ഗഞ്ച് നഗര്&#x200d; പഞ്ചായത്ത് ബി.ജെ.പി നേതാവ് വിജയ് ലക്ഷ്മി ജെയ്സ്വാള്&#x200d;, അമേഠി ജില്ല പഞ്ചായത്ത് ചെയര്&#x200d;പേഴ്സന്&#x200d; രാജേഷ് അഗ്രഹാരി അടക്കം നൂറുകണക്കിന് രാഷ്ട്രീയക്കാരും ഉയര്&#x200d;ന്ന ഉദോഗസ്ഥരും ഇത്തരത്തില്&#x200d; ഭൂമി വാങ്ങുകയും വില്&#x200d;പന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകള്&#x200d; സൂചിപ്പിക്കുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-only-adani-but-also-these-top-bjp-leaders-who-bought-land-in-ayodhya-indian-express-survey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര സുരക്ഷക്കുള്ള ജവാന്മാരുടെ ക്യാമ്പുകളിൽ വെള്ളം കയറി​; അയോധ്യയിലും പരിസരത്തും വെള്ളപ്പൊക്കം</title>
		<link>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html</link>
					<comments>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 12:03:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301152</guid>

					<description><![CDATA[ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്നും പരിഹരിച്ചില്ലെങ്കില്&#x200d; ആരാധന തടസ്സപ്പെടുമെന്നുമുള്ള മുഖ്യപൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ജവാന്&#x200d;മാരുടെ ക്യാമ്പുകളില്&#x200d; വെള്ളം കയറി. ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.</p>
<p>ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി ജവാന്മാരുടെ ക്യാമ്പുകളിലാണ് കനത്തമഴയില്&#x200d; വെള്ളം കയറിയത്. ജവാന്&#x200d;മാര്&#x200d;ക്കുള്ള കട്ടിലുകള്&#x200d;ക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്ന ദൃശ്യം സംഘ്പരിവാര്&#x200d; അനുകൂല ചാനലായ റിപബ്ലിക് അടക്കം പുറത്തുവിട്ടിട്ടുണ്ട്. മിര്&#x200d;സാപൂര്&#x200d; കാന്&#x200d;ഷിറാം കോളനിക്ക് എതിര്&#x200d;വശത്തുള്ള 39-ാം ബറ്റാലിയന്&#x200d; പി.എ.സി ക്യാമ്പിലാണ് വെള്ളക്കെട്ട്. ജവാന്&#x200d;മാരുടെ സാധനസാമഗ്രികള്&#x200d; വെള്ളത്തില്&#x200d; ഒഴുകുന്നത് ദൃശ്യങ്ങളില്&#x200d; കാണാം</p>
<p>അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതന്&#x200d; ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചുമാസം മുന്&#x200d;പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്&#x200d; ഇത്ര വേഗം ചോര്&#x200d;ച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് അ?ദ്ദേഹം പറഞ്ഞു.</p>
<p>&#8216;ജനുവരി 22നാണ് ക്ഷേത്രത്തില്&#x200d; പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എന്&#x200d;ജിനീയര്&#x200d;മാര്&#x200d; ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോര്&#x200d;ന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമഴയില്&#x200d; തന്നെ രാംലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്&#x200d;ക്കൂര ചോര്&#x200d;ന്നൊലിക്കാന്&#x200d; തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തില്&#x200d; അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താല്&#x200d; മേല്&#x200d;ക്കൂരക്ക് താഴെ പ്രാര്&#x200d;ഥന നടത്തുന്നത് ബുദ്ധിമുട്ടാകും&#8217; -ആചാര്യ സത്യേന്ദ്ര ദാസ് വാര്&#x200d;ത്ത ഏജന്&#x200d;സിയായ പി.ടി.ഐയോട് പറഞ്ഞു.</p>
<p>എന്നാല്&#x200d;, രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിര്&#x200d;മാണത്തിലോ ഒരു പ്രശ്‌നവും ഇല്ലെന്നാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്‌സിന്റെ നിര്&#x200d;മാണം പൂര്&#x200d;ത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്‌നമാവും ചോര്&#x200d;ച്ചയെന്നും ട്രസ്റ്റ് അധികൃതര്&#x200d; പറഞ്ഞു. മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ ട്രസ്റ്റ് ചെയര്&#x200d;പേഴ്‌സണ്&#x200d; നൃപേന്ദ്ര മിശ്ര ക്ഷേത്രത്തില്&#x200d; പരിശോധന നടത്തിയിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളില്&#x200d; വെള്ളം വരുന്നുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.</p>
<p>വൈദ്യുതി കമ്പികള്&#x200d; സ്ഥാപിക്കാനായുള്ള പൈപ്പുകളില്&#x200d; നിന്നാണ് വെള്ളം ഒഴുകിയതെന്നും രണ്ടാംനിലയുടെ പണി പൂര്&#x200d;ത്തിയായാല്&#x200d; വെള്ളം വരുന്നത് നില്&#x200d;ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂര്&#x200d;ത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേല്&#x200d;ക്കൂരയുടെ നിര്&#x200d;മാണവും നടത്തും.</p>
<p>ഇതോടെ വെള്ളം വരുന്നത് നില്&#x200d;ക്കും. താല്&#x200d;ക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോള്&#x200d; ഭക്തര്&#x200d;ക്ക് ദര്&#x200d;ശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കല്&#x200d;, വാട്ടര്&#x200d; പ്രൂഫിങ്, തറയുടെ ജോലികള്&#x200d; എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്&#x200d;ത്തിയായാല്&#x200d; വൈദ്യുതികമ്പികള്&#x200d;ക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നില്&#x200d;ക്കും -ട്രസ്റ്റ് അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/camps-of-ram-temple-security-guards-flooded-flooding-in-and-around-ayodhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീര്&#x200d;ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്&#x200d;, ബസ് സര്&#x200d;വീസുകളും വെട്ടിക്കുറച്ചു</title>
		<link>https://www.chandrikadaily.com/a-decrease-in-the-number-of-pilgrims-apart-from-flights-train-and-bus-services-to-ayodhya-have-also-been-cut.html</link>
					<comments>https://www.chandrikadaily.com/a-decrease-in-the-number-of-pilgrims-apart-from-flights-train-and-bus-services-to-ayodhya-have-also-been-cut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 05:43:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[Flights]]></category>
		<category><![CDATA[pilgrims]]></category>
		<category><![CDATA[train and bus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300877</guid>

					<description><![CDATA[രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്&#x200d;വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്&#x200d; സര്&#x200d;വീസ് അവസാനിപ്പിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്രം സന്ദര്&#x200d;ശിക്കാനെത്തുന്നവരുടെ എണ്ണത്തില്&#x200d; കുറവ് വരുന്നതായുള്ള ചില റിപ്പോര്&#x200d;ട്ടുകള്&#x200d; അടുത്തിടെ വന്നിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്ക് സര്&#x200d;വീസ് ആരംഭിച്ച വിമാനകമ്പനികള്&#x200d; ആള്&#x200d;ക്കാര്&#x200d; ഇല്ലാത്തതിനാല്&#x200d; സര്&#x200d;വീസ് നിര്&#x200d;ത്തിവെച്ചതായുള്ള റിപ്പോര്&#x200d;ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.</p>
<p>ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് ചില റിപ്പോര്&#x200d;ട്ടുകള്&#x200d; കൂടി ഇപ്പോള്&#x200d; പുറത്തുവരികയാണ്. അയോധ്യയിലേക്കുള്ള വിമാനസര്&#x200d;വീസുകള്&#x200d;ക്ക് പുറമെ ട്രെയിന്&#x200d;, ബസ് സര്&#x200d;വീസുകളും ആള്&#x200d;ക്കാര്&#x200d; ഇല്ലാത്തതിനാല്&#x200d; വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നഗരത്തിലേക്കുള്ള വിമാനങ്ങള്&#x200d;, ട്രെയിനുകള്&#x200d;, ബസ് സര്&#x200d;വീസുകള്&#x200d; എന്നിവയില്&#x200d; ഗണ്യമായ കുറവുകളാണ് രേഖപ്പെടുത്തുന്നത്.</p>
<p>രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്&#x200d;വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്&#x200d; സര്&#x200d;വീസ് അവസാനിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്കുള്ള ബസുകളുടെ എണ്ണം വെട്ടിക്കുറച്ചതും യാത്രക്കാരുടെ ഒഴുക്ക് കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡിമാന്&#x200d;ഡ് കുറവായതിനാല്&#x200d; ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്&#x200d;വീസ് സ്‌പൈസ് ജെറ്റ് അവസാനിപ്പിച്ചിരുന്നു. സര്&#x200d;വീസ് ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ തീരുമാനം.</p>
<p>2024 ഏപ്രിലില്&#x200d;, സ്‌പൈസ് ജെറ്റ് ഹൈദരാബാദില്&#x200d; നിന്ന് അയോധ്യയിലേക്ക് ആഴ്ചയില്&#x200d; മൂന്ന് തവണ സര്&#x200d;വീസ് ആരംഭിച്ചിരുന്നു. അവസാന വിമാനം ജൂണ്&#x200d; ഒന്നിന് ആയിരുന്നു സര്&#x200d;വീസ് നടത്തിയത്. നിലവില്&#x200d; ഇന്&#x200d;ഡിഗോയും എയര്&#x200d; ഇന്ത്യയും ഹൈദരാബാദില്&#x200d; നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്&#x200d;വീസ് തുടരുന്നുണ്ട്. അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് വിമാനങ്ങളുടെ സര്&#x200d;വീസ് റദ്ദാക്കാന്&#x200d; കാരണമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു.</p>
<p>ഇതിന് പിന്നാലെയാണ് അയാധ്യയിലേക്കുള്ള പ്രത്യേക ട്രെയിന്&#x200d; സര്&#x200d;വീസ് ഇന്ത്യന്&#x200d; റെയില്&#x200d;വേ അവസാനിപ്പിച്ചത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം തീര്&#x200d;ത്ഥാടകര്&#x200d;ക്കായി ഏര്&#x200d;പ്പെടുത്തിയ സ്പെഷ്യല്&#x200d; ട്രെയിനുകളാണ് ഡിമാന്&#x200d;ഡ് കുറഞ്ഞതിനാല്&#x200d; നിര്&#x200d;ത്തലാക്കിയിരിക്കുന്നത്. അതേസമയം 32 മുതല്&#x200d; 35 വരെ ട്രെയിനുകള്&#x200d; അയോധ്യ ധാം, അയോധ്യ കാന്റ്‌റ് സ്റ്റേഷനുകളില്&#x200d; പ്രതിദിനം എത്തുന്നുണ്ട്.</p>
<p>മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിനുകള്&#x200d;ക്ക് വലിയ ഡിമാന്റ് ഉണ്ടായിരുന്നെങ്കിലും അതിനുശേഷം കുറവുണ്ടായതായി റെയില്&#x200d;വേ ഉദ്യോഗസ്ഥര്&#x200d; ചൂണ്ടിക്കാട്ടി. അതുപോലെ മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്കുള്ള ബസ് സര്&#x200d;വീസുകളും കുറച്ചിട്ടുണ്ട്. നിലവില്&#x200d; 396 റോഡ് വേ ബസുകള്&#x200d; സംസ്ഥാനത്തിനകത്ത് സര്&#x200d;വീസ് നടത്തുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്&#x200d; നിന്ന് വരുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.</p>
<p>നിലവില്&#x200d; മധ്യപ്രദേശ്, രാജസ്ഥാന്&#x200d;, ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, ദല്&#x200d;ഹി എന്നിവിടങ്ങളില്&#x200d; നിന്ന് ഓരോ ബസുകള്&#x200d; മാത്രമാണ് സര്&#x200d;വീസ് നടത്തുന്നത്. ജനുവരി 22-ലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിലേക്ക് വലിയ തോതില്&#x200d; ആളുകള്&#x200d; എത്തിയിരുന്നു.</p>
<p>2024 ജനുവരി മുതല്&#x200d; മാര്&#x200d;ച്ച് വരെ ഏകദേശം 1.5 ലക്ഷം ആളുകള്&#x200d; ദിവസേന എത്തിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്&#x200d; വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്ക് പ്രത്യേക ടൂര്&#x200d; പാക്കേജുകള്&#x200d; ഏര്&#x200d;പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഏപ്രിലോടെ ആളുകളുടെ എണ്ണം കുറഞ്ഞു, ഏപ്രില്&#x200d; മുതല്&#x200d; മെയ് വരെ ഏകദേശം ഒരു ലക്ഷം ആളുകള്&#x200d; മാത്രമാണ് അയോധ്യ സന്ദര്&#x200d;ശിച്ചത്.</p>
<p>അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്&#x200d;ഥാടകരുടെ എണ്ണം കുറയാന്&#x200d; കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്&#x200d; മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആളുകളുടെ എണ്ണം കുറഞ്ഞതോടെ അയോധ്യയിലെ ഹോട്ടലുടമകളും തങ്ങളുടെ ബിസിനസില്&#x200d; ഇടിവ് വന്നതായി പറയുന്നുണ്ട്. നിലവില്&#x200d; അയോധ്യയില്&#x200d; എത്തുന്നത് അയല്&#x200d;ജില്ലകളില്&#x200d; നിന്നുള്ള പ്രദേശവാസികളാണ്, അവര്&#x200d; അയോധ്യയില്&#x200d; എത്തി അതേ ദിവസം തന്നെ തിരിച്ചുപോകുന്നവരാണ്.</p>
<p>&#8216;വിമാന ചിലവ് താങ്ങാന്&#x200d; കഴിയുന്ന ആളുകള്&#x200d; രാവിലെ വിമാനങ്ങളില്&#x200d; എത്തുകയും പകല്&#x200d; ദര്&#x200d;ശനം നടത്തി വൈകുന്നേരത്തോടെ തിരിച്ചു പോകുകയുമാണ്. ഹനുമാന്&#x200d;ഗര്&#x200d;ഹിയും രാം മന്ദിറും സന്ദര്&#x200d;ശിക്കുന്നതല്ലാതെ അയോധ്യയില്&#x200d; ഭക്തര്&#x200d;ക്ക് കാര്യമായൊന്നും കാണാനില്ലാത്തതിനാല്&#x200d; അവര്&#x200d; അവിടെ തങ്ങാന്&#x200d; ആഗ്രഹിക്കുന്നില്ല,&#8217; ഫൈസാബാദ് ഹോട്ടല്&#x200d; അസോസിയേഷന്&#x200d; ഭാരവാഹിയായ ശരദ് കപൂര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-decrease-in-the-number-of-pilgrims-apart-from-flights-train-and-bus-services-to-ayodhya-have-also-been-cut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്&#x200d;മാനെ പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html</link>
					<comments>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 07:27:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP's defeat]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[Pujari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300815</guid>

					<description><![CDATA[അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്&#x200d;പ്പെട്ട ഫൈസാബാദില്&#x200d; ബി.ജെ.പിക്കേറ്റ തിരിച്ചടിയില്&#x200d; ഭരണകൂടത്തെ വിമര്&#x200d;ശിച്ചത്]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്രം ഉള്&#x200d;പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്വീര്&#x200d; സിങ്ങും വിളിച്ചുചേര്&#x200d;ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.</p>
<p>യോഗത്തില്&#x200d; വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്&#x200d;വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്&#x200d;ത്തനങ്ങളാണ് പാര്&#x200d;ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്&#x200d;വിക്ക് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്&#x200d; ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പിനു തൊട്ടുമുന്&#x200d;പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്&#x200d;ദേശിച്ച് ഭരണകൂടം നോട്ടിസ് നല്&#x200d;കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്&#x200d;ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്&#x200d;, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.</p>
<p>എന്നാല്&#x200d;, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്&#x200d; പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്&#x200d; തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്&#x200d; വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്&#x200d;നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്&#x200d;ക്കു ശേഷം യോഗം നടക്കുന്ന ഹാളില്&#x200d;നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചെന്ന വിവരമാണ്.</p>
<p>സംഭവത്തില്&#x200d; ആര്&#x200d;ക്കും പരാതി നല്&#x200d;കാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്&#x200d;ക്കാരിലാണ് ഇത്തരത്തില്&#x200d; സന്ന്യാസിമാര്&#x200d; അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.</p>
<p>രാജുദാസിനെതിരെ ക്രിമിനല്&#x200d; കേസുകള്&#x200d; നിലനില്&#x200d;ക്കുന്നതിനാല്&#x200d; അദ്ദേഹത്തിന്റെ ഗണ്&#x200d;മാന്മാരെ പിന്&#x200d;വലിക്കാനുള്ള നടപടികള്&#x200d; നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്&#x200d; പ്രതികരണം തേടിയപ്പോള്&#x200d; ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്&#x200d;ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്&#x200d; കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്&#x200d;വലിക്കാന്&#x200d; തീരുമാനിച്ചിരുന്നു. ഇതില്&#x200d; ആദ്യത്തെ 2 പേരെ നേരത്തെ തന്നെ പിന്&#x200d;വലിക്കുകയും ചെയ്തതാണെന്നും മജിസ്ട്രേറ്റ് നിതീഷ് കുമാര്&#x200d; പറഞ്ഞു.</p>
<p>ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്&#x200d;മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്&#x200d;, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്&#x200d;ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്ട്രേറ്റ് ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്&#x200d;മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d;, യോഗത്തില്&#x200d; പൂജാരിയും ജില്ലാ മജിസ്ട്രേറ്റും തമ്മില്&#x200d; ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.</p>
<p>യു.പി ബി.ജെ.പി അധ്യക്ഷന്&#x200d; ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്&#x200d; ദുര്&#x200d;വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്&#x200d; ഫൈസാബാദ് തോല്&#x200d;വി ചര്&#x200d;ച്ച ചെയ്യാന്&#x200d; രഹസ്യയോഗം ചേര്&#x200d;ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.</p>
<p>സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്&#x200d;. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്&#x200d; ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്&#x200d;ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്&#x200d;ട്ടി തോല്&#x200d;വിയില്&#x200d; പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്&#x200d;..</p>
<p>ഫൈസാബാദില്&#x200d; എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്&#x200d; അയോധ്യ സദറില്&#x200d; മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രക്കാരില്ല ! ;പ്രധാന ആറ് നഗരങ്ങളില്&#x200d; നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്&#x200d;വീസ് റദ്ദാക്കി</title>
		<link>https://www.chandrikadaily.com/no-passengers-flight-services-from-six-major-cities-to-ayodhya-have-been-cancelled.html</link>
					<comments>https://www.chandrikadaily.com/no-passengers-flight-services-from-six-major-cities-to-ayodhya-have-been-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 07:47:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[cancelled]]></category>
		<category><![CDATA[flight service]]></category>
		<category><![CDATA[No passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300074</guid>

					<description><![CDATA[. ചെന്നൈ, ബെംഗളൂരു, ജയ്പൂര്&#x200d;, പട്‌ന, ദര്&#x200d;ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്&#x200d;നിന്നുള്ള സര്&#x200d;വീസ് ആണ് റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ അയോധ്യയിലേക്ക് നേരിട്ടുണ്ടായിരുന്ന വിമാന സര്&#x200d;വീസുകള്&#x200d; റദ്ദാക്കി സ്‌പൈസ് ജെറ്റ്. ആറ് പ്രധാന നഗരങ്ങളില്&#x200d; നിന്നുള്ള സര്&#x200d;വീസുകളാണ് സ്പൈസ് ജെറ്റ് റദ്ദാക്കിയത്. ചെന്നൈ, ബെംഗളൂരു, ജയ്പൂര്&#x200d;, പട്‌ന, ദര്&#x200d;ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്&#x200d;നിന്നുള്ള സര്&#x200d;വീസ് ആണ് റദ്ദാക്കിയത്. നിലവില്&#x200d; അഹമ്മദാബാദ്, ദല്&#x200d;ഹി നഗരങ്ങളില്&#x200d;നിന്ന് മാത്രമാണ് സര്&#x200d;വീസുള്ളത്.</p>
<p>ഹൈദരാബാദില്&#x200d; നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനം ആരംഭിച്ച് 2 മാസത്തിനുള്ളിലാണ് സര്&#x200d;വീസ് നിര്&#x200d;ത്താലാക്കുന്നത്. ജൂണ്&#x200d; ഒന്നുമുതല്&#x200d; സര്&#x200d;വീസ് ഉണ്ടാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ എയര്&#x200d;ബസ് F320 വിമാനമാണ് ഈ റൂട്ടില്&#x200d; സര്&#x200d;വീസ് നടത്തിയിരുന്നത്.</p>
<p>ഈ റൂട്ടിലെ ആദ്യ വിമാനം ഏപ്രില്&#x200d; 2 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്&#x200d;നാഷണല്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; നിന്ന് രാവിലെ 10.45 നായിരുന്നു ആരംഭിച്ചത്. ഉച്ചയ്ക്ക് 12.45 ന് അയോധ്യയിലെ മഹര്&#x200d;ഷി വാല്&#x200d;മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; ഇറങ്ങി. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 1.25ന് അയോധ്യയില്&#x200d; നിന്ന് പുറപ്പെട്ട് 3.25ന് ഹൈദരാബാദിലും ഇറക്കി. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്&#x200d; പ്രകാരം മെയ് 30നാണ് അവസാന വിമാനം സര്&#x200d;വീസ് നടത്തിയത്.</p>
<p>നിലവില്&#x200d; വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്&#x200d; ദല്&#x200d;ഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ദല്&#x200d;ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്&#x200d; മണിക്കൂറുകള്&#x200d; തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. അയോധ്യയിലെത്താന്&#x200d; മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.</p>
<p>സാധാരണ ഗതിയില്&#x200d; ഒരു എയര്&#x200d;ലൈന്&#x200d; ഒരു റൂട്ട് അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്&#x200d; ഒന്ന് ടിക്കറ്റ് വില്&#x200d;പ്പനയില്&#x200d; വരുന്ന കുറവാണ്.തുടക്കത്തില്&#x200d;, അയോധ്യ സന്ദര്&#x200d;ശിക്കാന്&#x200d; കാര്യമായ ആവേശം ആളുകളില്&#x200d; നിന്ന് ഉണ്ടായിരുന്നെങ്കിലും ദിവസങ്ങള്&#x200d; കഴിയുന്തോറും അത് കുറഞ്ഞെന്ന് ഒരു എയര്&#x200d;ലൈന്&#x200d; പ്രതിനിധിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>അയോധ്യയിലേക്ക് ഹൈദരാബാദില്&#x200d; നിന്ന് നേരിട്ടുള്ള വിമാനം വേണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ബി.ജെ.പി അധ്യക്ഷന്&#x200d; ജി. കിഷന്&#x200d; റെഡ്ഡിയാണ് അന്നത്തെ കേന്ദ്ര സാംസ്‌കാരിക ടൂറിസ, വ്യോമയാന മന്ത്രിക്ക് കത്തെഴുതിയത്. നിരവധി ഭക്തര്&#x200d;ക്ക് അയോധ്യ സന്ദര്&#x200d;ശിക്കേണ്ടതുണ്ടെന്നും നിലവില്&#x200d; സൗകര്യപ്രദമായ യാത്രമാര്&#x200d;ഗങ്ങള്&#x200d; ഇല്ലെന്നുമായിരുന്നു കത്തില്&#x200d; അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്&#x200d; നിന്നും നേരിട്ട് സര്&#x200d;വീസ് ആരംഭിക്കുന്നത്.</p>
<p>എന്നാല്&#x200d; ചെന്നൈ, ബെംഗളൂരു, ജയ്പൂര്&#x200d;, പട്ന, ദര്&#x200d;ബംഗ, ഹൈദരാബാദ് എന്നീ ആറുകളില്&#x200d; നിന്നുള്ള നേരിട്ടുള്ള വിമാന സര്&#x200d;വീസുകള്&#x200d; ഫെബ്രുവരിയോടെ തന്നെ അവസാനിപ്പിച്ചതായി ഹിന്ദുവിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. എന്നാല്&#x200d; അഹമ്മാദാബാദില്&#x200d; നിന്നും ദല്&#x200d;ഹിയില്&#x200d; നിന്നും നിലവില്&#x200d; അയോധ്യയിലേക്ക് നേരിട്ട് വിമാന സര്&#x200d;വീസുണ്ട്.</p>
<p>ജനുവരിയില്&#x200d; അയോധ്യയില്&#x200d; പ്രാണപ്രതിഷ്ഠ ചടങ്ങുകള്&#x200d; നടന്നതിന് പിന്നാലെ ഇന്&#x200d;ഡിഗോ ഉള്&#x200d;പ്പെടെയുള്ള എയര്&#x200d;ലൈനുകള്&#x200d; മുബൈയില്&#x200d; നിന്നും അഹമ്മദാബാദില്&#x200d; നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സര്&#x200d;വീസ് ആരംഭിച്ചിരുന്നു. അഹമ്മദാബാദില്&#x200d; നിന്നുള്ള ആദ്യ വിമാനത്തില്&#x200d; ക്യാബിന്&#x200d; ജീവനക്കാര്&#x200d; രാമനെയും സീതയെയും ലക്ഷ്മണനെയും പോലെ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.</p>
<p>എന്നാല്&#x200d; ജനുവരിയിലെ ഉദ്ഘാടനത്തിന് ശേഷം അയോധ്യയിലേക്കുള്ള സന്ദര്&#x200d;ശകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു, എങ്കിലും ബി.ജെ.പിക്ക് വേണ്ടി പ്രാദേശിക പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെ അയോധ്യയിലേക്ക് ടൂര്&#x200d; പാക്കേജുകള്&#x200d; പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുകൊണ്ടും വലിയ കാര്യമുണ്ടായില്ല. മാത്രമല്ല ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്&#x200d; ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്&#x200d;കിക്കൊണ്ട് അയോധ്യ ഉള്&#x200d;പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി തോല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-passengers-flight-services-from-six-major-cities-to-ayodhya-have-been-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയില്&#x200d; കെ.എഫ്.സി തുറക്കാം; പക്ഷേ വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ</title>
		<link>https://www.chandrikadaily.com/kfc-may-open-in-ayodhya-but-only-veg-food-should-be-served.html</link>
					<comments>https://www.chandrikadaily.com/kfc-may-open-in-ayodhya-but-only-veg-food-should-be-served.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Feb 2024 13:13:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[kfc]]></category>
		<category><![CDATA[served]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289854</guid>

					<description><![CDATA[മെനുവില്&#x200d; വെജിറ്റേറിയന്&#x200d; ഭക്ഷണം മാത്രം വിളമ്പുമെങ്കില്&#x200d; അയോധ്യയില്&#x200d; കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്&#x200d; അനുമതി നല്&#x200d;കുമെന്ന് ഉദ്യോഗസ്ഥര്&#x200d; മണീകണ്ട്രോളിനോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അയോധ്യയില്&#x200d; രാമക്ഷേത്രത്തില്&#x200d; നിന്ന് ഒരു കി.മീ അകലെ ഡോമിനോസ് ഔട്ട്ലെറ്റ് സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്&#x200d; ഭക്ഷ്യ ശൃംഖല ഔട്ട്ലെറ്റുകളെ സ്വാഗതം ചെയ്ത് സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;.</p>
<p>മെനുവില്&#x200d; വെജിറ്റേറിയന്&#x200d; ഭക്ഷണം മാത്രം വിളമ്പുമെങ്കില്&#x200d; അയോധ്യയില്&#x200d; കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്&#x200d; അനുമതി നല്&#x200d;കുമെന്ന് ഉദ്യോഗസ്ഥര്&#x200d; മണീകണ്ട്രോളിനോട് പറഞ്ഞു.</p>
<p>കെ.എഫ്.സി അവരുടെ യൂണിറ്റ് അയോധ്യ-ലഖ്നൗ ദേശീയ പാതയില്&#x200d; ആരംഭിച്ചത് ഇവിടെ ഞങ്ങള്&#x200d; നോണ്&#x200d; വെജ് ഭക്ഷണം അനുവദിക്കാത്തത് കൊണ്ടാണ്. വേജിറ്റേറിയന്&#x200d; ഭക്ഷണം മാത്രം വില്&#x200d;ക്കുമെങ്കില്&#x200d; അവര്&#x200d;ക്കും ഒരിടം നല്&#x200d;കാന്&#x200d; ഞങ്ങള്&#x200d; തയ്യാറാണ്,&#8217; സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനായ വിശാല്&#x200d; സിങ് പറഞ്ഞു.</p>
<p>അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കി.മീ ചുറ്റളവിലെ പഞ്ച് കോശി മാര്&#x200d;ഗ് എന്ന പാതയില്&#x200d; മദ്യവും മാംസവും നിരോധിച്ചിട്ടുണ്ട്. മാംസത്തിന് വിലക്കേര്&#x200d;പ്പെടുത്തിയത് അയോധ്യയില്&#x200d; മാത്രമല്ല, ഹരിദ്വാറിലും സമാനമായ വിലക്കുകളുണ്ട്. ഹരിദ്വാര്&#x200d;-രൂര്&#x200d;ക്കി ദേശീയ പാതയിലാണ് ഇവിടെ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് ഉള്ളത്. 2020 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് അയോധ്യയില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kfc-may-open-in-ayodhya-but-only-veg-food-should-be-served.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
