<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AYODYA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ayodya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Dec 2024 14:18:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AYODYA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അയോധ്യയില്&#x200d; മസ്ജിദ് നിര്&#x200d;മിക്കാനായി നല്&#x200d;കിയ സ്ഥലം തിരിച്ചെടുക്കണം; യോഗിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്</title>
		<link>https://www.chandrikadaily.com/1the-land-given-to-build-a-mosque-in-ayodhya-should-be-taken-back-bjp-leader-rajneesh-singh-requested-yogi.html</link>
					<comments>https://www.chandrikadaily.com/1the-land-given-to-build-a-mosque-in-ayodhya-should-be-taken-back-bjp-leader-rajneesh-singh-requested-yogi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Dec 2024 14:08:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Mosque]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322308</guid>

					<description><![CDATA[2022ല്&#x200d; താജ്മഹല്&#x200d; തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചയാളാണ് രജനീഷ് സിങ്]]></description>
										<content:encoded><![CDATA[<p>യുപി: അയോധ്യയില്&#x200d; മസ്ജിദ് നിര്&#x200d;മിക്കാനായി സുപ്രിം കോടതി സുന്നി വഖഫ് ബോര്&#x200d;ഡിന് അനുവദിച്ച അഞ്ചേക്കര്&#x200d; സ്ഥലം തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്. ഇവിടെ പള്ളി നിര്&#x200d;മിക്കാനായിരുന്നില്ല ഉദ്ദേശ്യം എന്നും സിങ് അവകാശപ്പെട്ടു.</p>
<p>നീണ്ട അയോധ്യ തര്&#x200d;ക്കത്തിന് ശേഷം 2019 നവംബര്&#x200d; ഒമ്പതിന് വിധി വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. വിധി പ്രകാരം ബാബരി മസ്ജിദ് പൊളിച്ചയിടത്ത് രാമക്ഷേത്രം നിര്&#x200d;മിക്കാന്&#x200d; അനുവദിക്കുകയും അയോധ്യയിലെ തന്നെ ധന്നിപൂരില്&#x200d; പള്ളി പണിയുന്നതിനായി അഞ്ചേക്കര്&#x200d; അനുവദിക്കുകയുമായിരുന്നു.</p>
<p>മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്&#x200d;ഡിനായിരുന്നു മസ്ജിദ് നിര്&#x200d;മിക്കാന്&#x200d; അനുവാദം ലഭിച്ചത്. മസ്ജിദിന്റെ നിര്&#x200d;മാണത്തിന് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; ഇന്തോഇസ്‌ലാമിക് കള്&#x200d;ച്ചറല്&#x200d; ഫൗണ്ടേഷന്&#x200d; സ്ഥാപിക്കുകയും ചെയ്തിരുന്നു.</p>
<p>എന്നാല്&#x200d; മസ്ജിദ് നിര്&#x200d;മിക്കാനല്ല മുസ്‌ലിം സമുദായം ശ്രമിക്കുന്നത്, ഒരു മസ്ജിദിന്റെ മറവില്&#x200d; ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.<br />
&#8216;സുപ്രിം കോടതിയുടെ വിധിക്ക് വിപരീതമായി സുന്നി സെന്&#x200d;ട്രന്&#x200d; വഖഫ് ബോര്&#x200d;ഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിര്&#x200d;മാണത്തിനായി ഏല്&#x200d;പ്പിച്ചവര്&#x200d; മറ്റ് ആവശ്യങ്ങള്&#x200d;ക്കാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ലക്ഷ്യം ഒരിക്കലും അനുവദിച്ച സ്ഥലത്ത് പള്ളി നിര്&#x200d;മിക്കലായിരുന്നില്ല, പള്ളി എന്ന പേരില്&#x200d; പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിക്കലായിരുന്നു. എന്നാല്&#x200d; മുസ്‌ലിംകള്&#x200d;ക്ക് അവരുടെ ലക്ഷ്യം താങ്കളുടെ ഭരണത്തിന്റെ കീഴില്&#x200d; നടത്താനായിട്ടില്ല&#8217; എന്നാണ് രജനീഷ് സിങ് യോഗിക്കെഴുതിയ കത്തില്&#x200d; കുറിച്ചിരിക്കുന്നത്.</p>
<p>മുസ്‌ലിം സമുദായത്തിന് പ്രാര്&#x200d;ഥനയ്ക്ക് പള്ളികള്&#x200d; ആവശ്യമില്ലെന്നും പള്ളി നിര്&#x200d;മാണം എന്ന പേരില്&#x200d; പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥയും ഭിന്നതയും നിലനിര്&#x200d;ത്താന്&#x200d; ശ്രമിക്കുകയാണ് എന്നും ബിജെപി നേതാവ് കത്തില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2022ല്&#x200d; താജ്മഹല്&#x200d; തേജോ മഹാലയ എന്ന ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചയാളാണ് രജനീഷ് സിങ്. ബിജെപി നേതാവിന്റെ ആരോപണത്തില്&#x200d; പ്രതികരിക്കാന്&#x200d; അയോധ്യ മസ്ജിദ് സെക്രട്ടറി അത്തര്&#x200d; ഹുസൈന്&#x200d; വിസമ്മതിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-land-given-to-build-a-mosque-in-ayodhya-should-be-taken-back-bjp-leader-rajneesh-singh-requested-yogi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ മസ്ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാലു വർഷം കൊണ്ട് സമാഹരിഹരിച്ചത് വെറും ഒരു കോടി മാത്രം</title>
		<link>https://www.chandrikadaily.com/1ayodhya-masjid-construction-committee-disbanded-1-crore-collected.html</link>
					<comments>https://www.chandrikadaily.com/1ayodhya-masjid-construction-committee-disbanded-1-crore-collected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 09:02:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ayodhya masjid]]></category>
		<category><![CDATA[AYODYA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310316</guid>

					<description><![CDATA[അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്&#x200d;സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്.]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടതിനു പകരമായി അയോധ്യയില്&#x200d; പുതിയ പള്ളി നിര്&#x200d;മ്മിക്കുന്നതിന് സുന്നി സെന്&#x200d;ട്രല്&#x200d; വഖഫ് ബോര്&#x200d;ഡ് രൂപീകരിച്ച ഇന്തോ-ഇസ്‌ലാമിക് കള്&#x200d;ച്ചറല്&#x200d; ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികളും പിരിച്ചുവിട്ടു.</p>
<p>അഡ്മിനിസ്‌ട്രേറ്റിവ്, ഫിനാന്&#x200d;സ്. വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. അയോധ്യയിലെ ധന്നിപൂരില്&#x200d; അഞ്ച് ഏക്കര്&#x200d; സ്ഥലം അനുവദിച്ച് നാലു വര്&#x200d;ഷമായിട്ടും ഒരു കോടി മാത്രമേ സമാഹരിക്കാന്&#x200d; കഴിഞ്ഞിട്ടൊള്ളൂ. പ്രവാസികളായ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് വിദേശത്തുനിന്നും പണം പിരിക്കാന്&#x200d; അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്&#x200d;. കഴിഞ്ഞ ജനുവരി 22ന് രാമക്ഷേത്രം തുറന്നു കൊടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ayodhya-masjid-construction-committee-disbanded-1-crore-collected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രപാതയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html</link>
					<comments>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 06:28:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306193</guid>

					<description><![CDATA[50 ലക്ഷം രൂപയുടെ വഴിവിളക്കുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്ര വഴിയില്&#x200d; സ്ഥാപിച്ച 3800 വഴിവിളക്കുകള്&#x200d; മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയില്&#x200d; സ്ഥാപിച്ച 50 ലക്ഷം രൂപവിലവരുന്ന വഴിവിളക്കുകള്&#x200d; മോഷണം പോയതായി കരാറുകാരന്&#x200d; പൊലീസില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>3800 ബാംബു ലൈറ്റുകളും, 36 ഗോബോ ലൈറ്റുകളുമാണ് മോഷണം പോയത്. രാമക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്.</p>
<p>സ്വകാര്യസ്ഥാപനങ്ങളായ യാഷ് എന്റര്&#x200d;പ്രൈസസും കൃഷ്ണ ഓട്ടോമൊബൈല്&#x200d;സും 6400 ബാംബു ലൈറ്റുകളും 96 ഗോബോ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. മാര്&#x200d;ച്ച് 19 വരെ എല്ലാ ലൈറ്റുകളും ഉണ്ടായിരുന്നു. മെയ് ഒന്&#x200d;പതിന് നടത്തിയ പരിശോധനയില്&#x200d; ചില ലൈറ്റുകള്&#x200d; നഷ്ടമായതായി കമ്പനികള്&#x200d; കണ്ടെത്തിയിരുന്നു.എന്നാല്&#x200d; ആഗസ്റ്റ് ഒമ്പതിന് നല്&#x200d;കിയ പരാതിയിലാണ് 50 ലക്ഷം രൂപയുടെ ലൈറ്റുകള്&#x200d; മോഷണം പോയതായി പരാതിയില്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-3800-traffic-lights-installed-on-ramkshetra-path-were-stolen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ പരാജയപ്പെടുത്തിയ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ സൈബര്&#x200d; ആക്രമണം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി</title>
		<link>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html</link>
					<comments>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 08:03:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[cyber attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299701</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ അസഭ്യവര്&#x200d;ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്&#x200d;ശന നടപടികളെടുക്കണമെന്നും നരേന്&#x200d; പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ നടക്കുന്ന സൈബര്&#x200d; ആക്രമണങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്&#x200d;ട്ടിയുടെ മുന്&#x200d; എം.എല്&#x200d;.എ തേജ് നരേന്&#x200d; പാണ്ഡെ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ അസഭ്യവര്&#x200d;ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്&#x200d;ശന നടപടികളെടുക്കണമെന്നും നരേന്&#x200d; പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.</p>
<p>&#8216;അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ സൈബര്&#x200d; ആക്രമണം നടത്തുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ അവര്&#x200d;ക്ക് നല്&#x200d;കുകയും വേണം. ഇത് നടപ്പിലാക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികള്&#x200d; ശ്രദ്ധിക്കുകയും ചെയ്യണം. കുറ്റവാളികള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം,&#8217; അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ജനങ്ങളെ കാലങ്ങളായി ബി.ജെ.പി ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;അയോധ്യയിലെ സാധാരണക്കാരുടെ വീടുകളും കടകളും അവര്&#x200d; പൊളിച്ച് കളഞ്ഞു. എന്നാല്&#x200d; അവര്&#x200d;ക്ക് വേണ്ടവിധം നഷ്ടപരിഹാരം നല്&#x200d;കിയതുമില്ല. ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്&#x200d; അവരെ കൊള്ളയടിക്കുകയാണ് ചെയ്തത്. തീര്&#x200d;ച്ചയായും ഇത് തിരിച്ചറിയുന്ന ജനങ്ങള്&#x200d; ഭരണകൂടത്തിനെതിരെ തിരിയും. പരാതിപ്പെടാന്&#x200d; ചെന്ന ജനങ്ങള്&#x200d;ക്ക് അധിക്ഷേപം മാത്രമാണ് ലഭിച്ചത്. അവരനുഭവിച്ച അനീതിക്ക് പകരം ചോദിക്കാന്&#x200d; ജനങ്ങള്&#x200d;ക്ക് ഒരു അവസരം ലഭിച്ചു. അവര്&#x200d; അത് ഉപയോഗിച്ചു ,&#8217; അദ്ദേഹം പറഞ്ഞു. അതോടൊപ്പം അയോധ്യയിലെ പരാജയം ബി.ജെ.പിക്ക് ഏല്&#x200d;പ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.</p>
<p>&#8216;ബി.ജെ.പിയുടെ അഹങ്കാരം അയോധ്യയിലെ ജനങ്ങള്&#x200d; തകര്&#x200d;ത്തെറിഞ്ഞു. ഇന്നിപ്പോള്&#x200d; നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമോ എന്നതിലുപരി ബി.ജെ.പി അയോധ്യയില്&#x200d; തോറ്റു എന്നതിനെക്കുറിച്ചാണ് പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ച നടക്കുന്നത്. അത് കൊണ്ട് തന്നെ ബി.ജെ.പി ഏജന്റുമാര്&#x200d; അയോധ്യയിലെ ജനങ്ങള്&#x200d;ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവര്&#x200d;ക്കെതിരെ അസഭ്യവര്&#x200d;ഷങ്ങള്&#x200d; നടത്തി ആത്മസംതൃപ്തി കൊള്ളുകയാണവര്&#x200d;. ഇതിനെതിരെ കര്&#x200d;ശന നടപടി എടുക്കണം,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; അയോദ്ധ്യ ഉള്&#x200d;പ്പെടുന്ന ഫൈസാബാദില്&#x200d; ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.പിയായ ലല്ലു സിങ് സമാജ്വാദി പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായ അവധേശ് പ്രസാദിനോടാണ് പരാജയപ്പെട്ടത്. രാമക്ഷേത്രം ഉള്&#x200d;പ്പെടുന്ന ഫൈസാബാദിലെ തോല്&#x200d;വി ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ റദ്ദാക്കി</title>
		<link>https://www.chandrikadaily.com/the-first-train-from-kerala-to-ayodhya-has-been-cancelled.html</link>
					<comments>https://www.chandrikadaily.com/the-first-train-from-kerala-to-ayodhya-has-been-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 30 Jan 2024 06:00:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[indian railway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289183</guid>

					<description><![CDATA[ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ ലഭിച്ചില്ലെന്നാണു വിശദീകരണം]]></description>
										<content:encoded><![CDATA[<p>പാലക്കാട്∙ അയോധ്യയിലേക്കുള്ള തീർഥാടകരുമായി ഇന്നു പാലക്കാട് ജംക്‌ഷനിൽനിന്നു പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷൽ ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ ലഭിച്ചില്ലെന്നാണു വിശദീകരണം.</p>
<p>പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-first-train-from-kerala-to-ayodhya-has-been-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്രിസ്മസ് ആഘോഷിക്കാം, രാമക്ഷേത്രത്തിൽ പോകാൻ പറ്റില്ല&#8217;; ധോണിക്കെതിരെ സൈബര്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/dhonicricketwe-can-celebrate-christmas-but-we-cant-go-to-the-ram-temple-cyber-%e2%80%8b%e2%80%8battack-against-dhoni.html</link>
					<comments>https://www.chandrikadaily.com/dhonicricketwe-can-celebrate-christmas-but-we-cant-go-to-the-ram-temple-cyber-%e2%80%8b%e2%80%8battack-against-dhoni.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jan 2024 17:36:30 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ms dhoni]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288680</guid>

					<description><![CDATA[ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്&#x200d;ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്&#x200d;ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന്&#x200d; എക്‌സില്&#x200d; കുറിച്ചത്.]]></description>
										<content:encoded><![CDATA[<p>അയോധ്യയില്&#x200d; നടന്ന രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്&#x200d; കായിക, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; മുതല്&#x200d; ബാഡ്മിന്റണ്&#x200d; താരം സൈന നെഹ്‌വാള്&#x200d; ഉള്&#x200d;പ്പെടെയുള്ള താരങ്ങളാണു കായിക ലോകത്തുനിന്ന് പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചത്. ഇതിനിടെ, മുന്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; എം.എസ് ധോണി, ഇന്ത്യന്&#x200d; താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്&#x200d;മ എന്നിവരുടെ അസാന്നിധ്യം ചര്&#x200d;ച്ചയാകുകയാണ്.</p>
<p>&#8216;ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാന്&#x200d; പറ്റില്ല, ഇത് ലജ്ജാകരം&#8217; എന്നാണ് ഒരു ആരാധകന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും താരം കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആരാധകന്&#x200d; കുറിച്ചു.</p>
<p>ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്&#x200d;ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്&#x200d;ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന്&#x200d; എക്‌സില്&#x200d; കുറിച്ചത്. ജനങ്ങള്&#x200d; പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങള്&#x200d;. ചുരുങ്ങിയത് ഡേവിഡ് വാര്&#x200d;ണറില്&#x200d;നിന്നെങ്കിലും പഠിക്കണമെന്നും ഓസീസ് താരത്തിന്റെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടി ആരാധകന്&#x200d; ആവശ്യപ്പെടുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Can celebrate Christmas but can’t go to Ram Mandir Waah re MSDK<br />Shame on MS Dhoni</p>
<p>Didn&#39;t reach to Ram Mandir while Ram Mandir trust invited him for Ram Mandir Pran Pratishtha. </p>
<p>जय श्री राम। <a href="https://twitter.com/hashtag/%E0%A4%B0%E0%A4%BE%E0%A4%AE%E0%A4%AE%E0%A4%82%E0%A4%A6%E0%A4%BF%E0%A4%B0?src=hash&amp;ref_src=twsrc%5Etfw">#राममंदिर</a> <a href="https://twitter.com/hashtag/%E0%A4%B0%E0%A4%BE%E0%A4%AE%E0%A4%AE%E0%A4%82%E0%A4%A6%E0%A4%BF%E0%A4%B0%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%BE%E0%A4%A3%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%A4%E0%A4%BF%E0%A4%B7%E0%A5%8D%E0%A4%A0%E0%A4%BE?src=hash&amp;ref_src=twsrc%5Etfw">#राममंदिरप्राणप्रतिष्ठा</a> <a href="https://twitter.com/hashtag/%E0%A4%9C%E0%A4%AF_%E0%A4%B8%E0%A4%BF%E0%A4%AF%E0%A4%BE%E0%A4%B0%E0%A4%BE%E0%A4%AE?src=hash&amp;ref_src=twsrc%5Etfw">#जय_सियाराम</a> <a href="https://twitter.com/hashtag/%E0%A4%9C%E0%A4%AF_%E0%A4%B6%E0%A5%8D%E0%A4%B0%E0%A5%80_%E0%A4%B0%E0%A4%BE%E0%A4%AE?src=hash&amp;ref_src=twsrc%5Etfw">#जय_श्री_राम</a> <a href="https://twitter.com/hashtag/%E0%A4%9C%E0%A4%AF%E0%A4%B6%E0%A5%8D%E0%A4%B0%E0%A5%80%E0%A4%B0%E0%A4%BE%E0%A4%AE?src=hash&amp;ref_src=twsrc%5Etfw">#जयश्रीराम</a>… <a href="https://t.co/CfzmfdYruB">pic.twitter.com/CfzmfdYruB</a></p>
<p>&mdash; Janty (@Utd_janty) <a href="https://twitter.com/Utd_janty/status/1749343205278339420?ref_src=twsrc%5Etfw">January 22, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് ധോണി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റൊരു ആരാധകന്&#x200d;. റെക്കോര്&#x200d;ഡുകളും പണവും പ്രതാപവും ആഡംബരവുമൊന്നും ഒന്നുമല്ല. ശാരീരികമായി എന്ത് ഉണ്ടായാലും ആത്മീയമായി എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു. വെറും പൊടിയായി മാറിയിരിക്കുന്നു അദ്ദേഹമെന്നും ആരാധകന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന്റെ സോഷ്യല്&#x200d; മീഡിയ പോസ്റ്റ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തിനു പ്രതിരോധവുമായും രംഗത്തെത്തിയിട്ടുണ്ട്. രാംലല്ലയുടെ ചിത്രം സാക്ഷി ഇന്&#x200d;സ്റ്റഗ്രാം സ്‌റ്റോറിയില്&#x200d; പോസ്റ്റ് ചെയ്തിരുന്നു. അവര്&#x200d; രാമനെ എത്ര സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നാണ് ഒരു ആരാധകന്&#x200d; കുറിച്ചത്.</p>
<p>ധോണി ചടങ്ങില്&#x200d; പങ്കെടുക്കാത്തത് ഒരു രാഷ്ട്രീയ പ്രസ്താവനയാണോ എന്നാണ് മറ്റൊരാള്&#x200d; ചോദിക്കുന്നത്. ക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ഏറ്റവും വലിയ യുവത്വത്തിന്റെ പ്രതീകങ്ങളായ ധോണിയും കോഹ്ലിയും ചടങ്ങില്&#x200d; പങ്കെടുത്തില്ല. സനാതനികളായിട്ടും ചരിത്രപരമായൊരു ചടങ്ങിലാണ് ഇരുവരും സംബന്ധിക്കാത്തത്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.</p>
<p>അതേസമയം ധോണിയെയും കോഹ്ലിയെയും ചടങ്ങിലേക്കു ക്ഷണിച്ച വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നിരുന്നു. അയോധ്യയിലെ ക്ഷേത്രത്തില്&#x200d;നിന്നുള്ള അക്ഷതം സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു. വിരാട് കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്&#x200d;മയും അക്ഷതവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്&#x200d;, ഇവരാരും ചടങ്ങിനെത്തിയിരുന്നില്ല.</p>
<p>ജീവിതത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടൊരു അനുഭവമാണിതെന്നാണ് സച്ചിന്&#x200d; അയോധ്യയില്&#x200d; ടൈംസ് നൗവിനോട് പറഞ്ഞത്. ജീവിതത്തിലെ തന്നെ അപൂര്&#x200d;വനിമിഷമാണിത്. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്‌നസാക്ഷാത്ക്കാരം. എല്ലാവരും ഇവിടെ വന്ന് അനുഗ്രഹം സ്വീകരിക്കണമെന്നും സച്ചിന്&#x200d; പറഞ്ഞു.</p>
<p>സച്ചിനു പുറമെ മുന്&#x200d; ഇന്ത്യന്&#x200d; താരം അനില്&#x200d; കുംബ്ലെ, ഇന്ത്യന്&#x200d; ഓള്&#x200d;റൗണ്ടര്&#x200d; രവീന്ദ്ര ജഡേജ, സൈനാ നെഹ്‌വാള്&#x200d;, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നു നിരവധി പേര്&#x200d; ചടങ്ങില്&#x200d; സംബന്ധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhonicricketwe-can-celebrate-christmas-but-we-cant-go-to-the-ram-temple-cyber-%e2%80%8b%e2%80%8battack-against-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്&#x200d; ഇന്ത്യ മുന്നണി</title>
		<link>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html</link>
					<comments>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 05:51:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[india front]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287892</guid>

					<description><![CDATA[ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.]]></description>
										<content:encoded><![CDATA[<p>ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്&#x200d; ഒരുങ്ങി ഇന്ത്യ മുന്നണി. എല്ലാ പാര്&#x200d;ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.</p>
<p>പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്&#x200d;ശനം നടത്തുമെന്ന് എന്&#x200d;.സി.പി നേതാവ് ശരദ് പവാര്&#x200d; പറഞ്ഞു. അതേസമയം, സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവ് ചടങ്ങിന് ആശംസ അറിയിച്ചു.</p>
<p>രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് നേരത്തെ കോണ്&#x200d;ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരുന്നു. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, മുന്&#x200d; അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി എന്നിവര്&#x200d;ക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയില്&#x200d; നടക്കുന്നത് ആര്&#x200d;.എസ്.എസ്, ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ക്ഷണം നിരസിച്ചത്.</p>
<p>രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ പരിപാടിയാക്കുന്നതില്&#x200d; പ്രതിഷേധിച്ച് നാല് ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനില്&#x200d;ക്കുന്നതിലേക്ക് എത്തിച്ചത്.</p>
<p>അയോധ്യയില്&#x200d; നടക്കുന്നത് ആചാര ലംഘനമാണെന്നും ഇവര്&#x200d; വ്യക്തമാക്കിയിരുന്നു. ഇതേ വാദം ഉയര്&#x200d;ത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നണിയിലെ പാര്&#x200d;ട്ടികളും രംഗത്തുവന്നിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അയോധ്യയില്&#x200d; നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല&#8217;; നിലപാട് ആവര്&#x200d;ത്തിച്ച് പുരി ശങ്കരാചാര്യര്&#x200d; നിശ്ചലാനന്ദ സരസ്വതി&#8217;</title>
		<link>https://www.chandrikadaily.com/what-is-happening-in-ayodhya-is-not-a-statue-unveiling-ceremony-puri-shankaracharya-nishchalananda-saraswati-reiterated-his-position.html</link>
					<comments>https://www.chandrikadaily.com/what-is-happening-in-ayodhya-is-not-a-statue-unveiling-ceremony-puri-shankaracharya-nishchalananda-saraswati-reiterated-his-position.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jan 2024 12:28:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[Puri Shankaracharya Nishchalananda]]></category>
		<category><![CDATA[statue unveiling ceremony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287822</guid>

					<description><![CDATA[വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരം']]></description>
										<content:encoded><![CDATA[<p>അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് ആവര്&#x200d;ത്തിച്ച് പുരി ശങ്കരാചാര്യര്&#x200d; നിശ്ചലാനന്ദ സരസ്വതി. അയോധ്യയില്&#x200d; നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല. വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരമാണ്. രാഷ്ട്രീയ ഇടപെടലുകള്&#x200d;ക്ക് പരിധിയുണ്ടെന്നും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.</p>
<p>അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന 4 ശങ്കരാചാര്യന്മാരുടെയും പ്രഖ്യാപനം ബി.ജെ.പിക്ക് തലവേദനയാവുകയാണ്. ചടങ്ങ് രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്&#x200d; വിട്ടുനില്&#x200d;ക്കുന്നത്.</p>
<p>ക്ഷേത്രനിര്&#x200d;മാണം പൂര്&#x200d;ത്തിയാകാതെയാണ് പ്രതിഷ്ഠാ ചടങ്ങെന്നും ധര്&#x200d;മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്&#x200d; നടക്കുന്നതെന്നും ശങ്കരാചാര്യന്&#x200d; അവിമുക്തേശ്വരാനന്ദ സരസ്വതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.</p>
<p>ഇന്ത്യയിലെ 4 മഠങ്ങളിലെയും ശങ്കരാചാര്യന്മാര്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മോദി ചെയ്യുന്നതെല്ലാം കണ്ട് കയ്യടിക്കാനില്ലെന്നാണ് ഇവരുടെ നിലപാട്. ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം.</p>
<p>ധര്&#x200d;മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്&#x200d; നടക്കുന്നതെന്നും പൂജ പഠിച്ച ആചാര്യന്മാര്&#x200d;ക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അത് കണ്ട് കയ്യടിക്കാന്&#x200d; താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-happening-in-ayodhya-is-not-a-statue-unveiling-ceremony-puri-shankaracharya-nishchalananda-saraswati-reiterated-his-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
