<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ayyapa sanghamam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ayyapa-sanghamam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Sep 2025 03:32:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ayyapa sanghamam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിശ്വാസികള്‍ തള്ളിയ അയ്യപ്പ സംഗമം</title>
		<link>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html</link>
					<comments>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 03:32:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ayyapa sanghamam]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[pinarayigovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355157</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ഏറെകൊട്ടിഘോഷിച്ച് പിണറായി സര്&#x200d;ക്കാര്&#x200d; നടത്തിയ ആഗോള അയ്യപ്പ സംഗമം വിശ്വാസി സമൂഹം തള്ളിക്കളഞ്ഞകാഴ്ച്ചക്കാണ് ശനിയാഴ്ച്ച കേരളം സാക്ഷ്യംവഹിച്ചത്. കിട്ടിയ അവസരങ്ങളിലെല്ലാം വിശ്വാസികളെയും ആരാധനാലയങ്ങളെയും പരിഹസിച്ചതിന്റെയും അപഹസിച്ചതിന്റെയും ചരിത്രം എമ്പാടും പറയാനുള്ള ഇടതു സര്&#x200d;ക്കാര്&#x200d; കേവലം രാഷ്ട്രീയ താല്&#x200d;പര്യം മാത്രം ലക്ഷ്യംവെച്ചു നടത്തിയ പൊറാട്ട നാടകത്തെ കേരളം തിരിച്ചറിഞ്ഞുവെന്നതാണ് പ്രതീക്ഷിച്ചതിന്റെ നാലയലത്തുപോലും പരിപാടി എത്താതായിപ്പോയതിന്റെ പിന്നിലെ വസ്തുത. ശബരിമലയിലെ ആചാരലംഘനത്തിന് നിയമപരമായും രാഷ്ട്രീയമായും കൂട്ടുനിന്നതിന്റെ തയമ്പു പേറുന്ന മുഖ്യമന്ത്രിയും കൂട്ടരും കേവലം ട്രിപ്പീസുക ളിള്&#x200d;ക്കൊണ്ട് അതെല്ലാം മായ്ച്ചുകളയാമെന്ന ധാരണയിലായിരുന്നുവെങ്കില്&#x200d;, അതൊന്നും അത്രപെട്ടെന്ന് മാഞ്ഞുപോവില്ലെന്ന ഓര്&#x200d;മപ്പെടുത്തലാണ് വിശ്വാസി സമൂഹം നല്&#x200d;കിയിരിക്കുന്നത്.</p>
<p>വിശ്വാസികളെ വഞ്ചിച്ചും അവരുടെ ആത്മാഭിമാനത്തിന്റെ കടക്കല്&#x200d; കത്തിവെച്ചുമാണ് ലോകത്ത് പലയിടങ്ങളിലും കമ്യൂണിസം അധികാരാരോഹണം നടത്തിയത്. എന്നാല്&#x200d; കമ്യൂണിസ്റ്റുകളുടെ കൈയ്യിലെ കളിപ്പാവയായി നിന്നുകൊടുക്കാന്&#x200d; പ്രബുദ്ധ കേരളത്തിലെ മതവിശ്വാസികളെ കിട്ടിയിട്ടില്ലെന്നത് വസ്തുതമാത്രമാണ്. അധികാരത്തിന്റെ ആനുകൂല്യങ്ങള്&#x200d; പറ്റി, ഭരണകൂടത്തിന്റെ ആജ്ഞാനുവര്&#x200d;ത്തികളായി വന്നവരെപ്പോലും കേരളത്തിലെ വിശ്വാസസമൂഹം വെച്ചുപൊറുപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കാര്യത്തില്&#x200d; കൃത്യമായൊരു നിലപാടിലെത്താന്&#x200d; ഇക്കണ്ടകാലമത്രയായിട്ടും സി.പി.എമ്മിന് സാധിച്ചിട്ടുമില്ല.</p>
<p>ധ്രുവീകരണ രാഷ്ട്രീയത്തിനുവേണ്ടി മതവിശ്വാസത്തെ ഉപയോഗപ്പെടുത്തുകയെന്ന ഫാസിസ്റ്റ് സമീപനമാണ് വര്&#x200d;ത്തമാന കേരളത്തില്&#x200d; സി.പി.എം സ്വീകരിച്ചുവരുന്നത്. ബി.ജെ.പിയെ വെല്ലുന്ന വര്&#x200d;ഗീയ നിലപാടുകളിലൂടെ ന്യൂനപക്ഷങ്ങളില്&#x200d; നിന്ന് അവര്&#x200d; തീര്&#x200d;ത്തും അകന്നുപോയിരിക്കുകയാണ്. ഇരക്കൊപ്പം നില്&#x200d;ക്കുകയും വേട്ടക്കാര്&#x200d;ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുവെന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം. സാമാന്യ ജനം ഒന്നടങ്കം കൈയ്യൊഴിഞ്ഞപ്പോള്&#x200d; കാസര്&#x200d;കോട് മുതല്&#x200d; കന്യാകുമാരിവരെ ഉപ്പുവെച്ച കലംപോലെ അവര്&#x200d; മാറ്റിനിര്&#x200d;ത്തപ്പെടുകയായിരുന്നു. അധികാരത്തുടര്&#x200d;ച്ചയുടെ ആലസ്യത്തില്&#x200d; അഭിരമിക്കുന്ന ഈ സര്&#x200d;ക്കാറിന് ഒമ്പതുവര്&#x200d;ഷക്കാലം പിന്നിട്ടിട്ടും അവകാശവാദങ്ങളുടെ പെരുമഴ പെയ്യിപ്പിക്കാനല്ലാതെ കൃത്യമായ രാഷ്ട്രീയമോ എണ്ണംപറഞ്ഞ വികസനമോ നാടിനു മുന്നില്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; കഴിയാത്ത അവസ്ഥയാണുള്ളത്.</p>
<p>ഈ ഘട്ടത്തിലാണ് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്&#x200d;ക്കണ്ട് ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണശ്രമങ്ങളിലൂടെ തീ ക്കൊള്ളികൊണ്ട് തലചൊറിയാനുള്ള സി.പി.എം തീരുമാനം. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തില്&#x200d; പങ്കെടുപ്പിക്കാന്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; നടത്തിയിട്ടുള്ള ശ്രമം. ഒരു സംസ്ഥാന മുഖ്യമന്ത്രി എന്നതിനേക്കാളുപരി ബി.ജെ.പിയുടെ സ്റ്റാര്&#x200d; കാമ്പയിനറാണ് യോഗി. വര്&#x200d;ഗീയതയുടെ കാര്യ ത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനേക്കാള്&#x200d; ഒരുപടികൂടി മുന്നില്&#x200d; നില്&#x200d;ക്കുന്ന സര്&#x200d;ക്കാറിന് നേതൃത്വം നല്&#x200d;കുന്നയാള്&#x200d;. ഇതേ യോഗിയെ അയ്യപ്പ സംഗമത്തിനെത്തിക്കാന്&#x200d; നിതാന്ത ജാഗ്രതപുലര്&#x200d;ത്തുകയും ഒടുവില്&#x200d; ആ അസാനിധ്യം മറികടക്കാന്&#x200d; അദ്ദേഹത്തിന്റെ സന്ദേശം വകുപ്പ് മന്ത്രി തന്നെ ഏറെ പ്രാധാന്യത്തോടെ വായിക്കുകയും ചെയ്യുമ്പോള്&#x200d; അത് ഈ സമൂഹത്തിന് നല്&#x200d;കുന്ന സന്ദേശമമെന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടോ.</p>
<p>യു.പിക്കു പുറമെ കര്&#x200d;ണാടക, ഡല്&#x200d;ഹി, തെലങ്കാന, ആന്ധ്ര സര്&#x200d;ക്കാരുകളെയും ദേവസ്വംബോര്&#x200d;ഡ് ക്ഷണിച്ചിരുന്നുവെങ്കിലും അവരൊന്നും പ്രതനിധികളെ പറഞ്ഞയച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്&#x200d; പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അദ്ദേഹവും എത്തിയില്ല. എന്നാല്&#x200d; ഇവരുടെയൊന്നും സന്ദേശം സംഘടിപ്പിക്കുകയോ അസാനിധ്യം എടുത്തുപറയുകയോ ചെയ്യാതിരുന്ന ദേവസ്വം വകുപ്പ് മന്ത്രി, യോഗിയുടെ കാര്യത്തില്&#x200d; കാണിച്ചിരിക്കുന്ന ഈ അമിതാവേശത്തിനു പിന്നില്&#x200d; വ്യക്തമായ താല്&#x200d;പര്യങ്ങളുണ്ട്. ബി.ജെ.പിയുടെ കേരള നേതൃത്വം അയ്യപ്പ സംഗമത്തെ വിമര്&#x200d;ശിക്കുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗിയുടെ ഈ സന്ദേശമെന്നതും ശ്രദ്ധേയമാണ്.</p>
<p>പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വത്തെപ്പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയുള്ള യോഗിയുടെയും ദേശീയ നേതൃത്വത്തിന്റെയും നീക്കങ്ങള്&#x200d; സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിത്തീര്&#x200d;ന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഭക്തനാണെന്നും കമ്മ്യൂണിസ്റ്റുകാര്&#x200d; നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാന്&#x200d; വരുന്നതില്&#x200d; 90 ശതമാനവും അവരാണെന്നുമടക്കമുള്ള പാര്&#x200d;ട്ടിയുടെ അടിവേരിളക്കുന്ന പ്രസ്താവനകള്&#x200d; എസ്.എന്&#x200d;.ഡി.പി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d; നടത്തിയിട്ടും ഒരക്ഷരം മറുത്തുപറയാന്&#x200d; കഴിയാതായിപ്പോയതും ഈ ധ്രുവീകരണ രാഷ്ട്രീയം വഴി സി.പി.എമ്മിന് സംഭവിച്ച അപചയത്തിലേക്കാണ് വിരല്&#x200d;ചൂണ്ടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayyappa-meeting-rejected-by-believers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശ്വാസികളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ; വി.ഡി. സതീശൻ</title>
		<link>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 09:58:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayyapa sanghamam]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355100</guid>

					<description><![CDATA[തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്&#x200d;കിയ പിണറായി വിജയന്റെ കര്&#x200d;മ്മികത്വത്തില്&#x200d; രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്&#x200d;ക്കാര്&#x200d; ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>സര്&#x200d;ക്കാര്&#x200d; അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്&#x200d; പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്&#x200d;ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്&#x200d; സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോര്&#x200d;ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്&#x200d; ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്&#x200d; മാധ്യമങ്ങളിലൂടെ ലോകം മുഴുവന്&#x200d; കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിര്&#x200d;മ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്&#x200d; ശ്രമിക്കുന്ന എം.വി ഗോവിന്ദന്&#x200d; സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന്&#x200d; പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.</p>
<p>മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്&#x200d;ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നത്? ഭക്തി പരിവേഷമായി അണിയുന്നവര്&#x200d;ക്ക് പ്രത്യേക അജന്&#x200d;ഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോള്&#x200d; ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. നിങ്ങള്&#x200d;ക്ക് തന്നെയാണ് പ്രത്യേക അജന്&#x200d;ഡയുള്ളതും. അയ്യപ്പ സംഗമത്തില്&#x200d; തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്&#x200d; നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്&#x200d;ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്&#x200d; നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-attempt-to-deceive-the-faithful-has-failed-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി</title>
		<link>https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html</link>
					<comments>https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Aug 2025 13:26:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayyapa sanghamam]]></category>
		<category><![CDATA[MK Stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351352</guid>

					<description><![CDATA[ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്&#x200d; പങ്കെടുക്കാന്&#x200d; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്&#x200d;. വാസവന്&#x200d;. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.</p>
<p>ദക്ഷിണേന്ത്യയില്&#x200d; സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്&#x200d;ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്&#x200d; 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്&#x200d; മുഖ്യതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കും. കര്&#x200d;ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്&#x200d; നിന്നുള്ള മന്ത്രിമാര്&#x200d;, കേരളത്തില്&#x200d; നിന്നുള്ള കേന്ദ്രമന്ത്രിമാര്&#x200d;, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്&#x200d;പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
