<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Azhar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/azhar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Jan 2021 19:04:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Azhar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലയാളി അസ്ഹർ അടിയോടടി; മുംബൈ തോറ്റു തുന്നംപാടി</title>
		<link>https://www.chandrikadaily.com/azhar-hits-to-win-kerala.html</link>
					<comments>https://www.chandrikadaily.com/azhar-hits-to-win-kerala.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 13 Jan 2021 18:44:22 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Azhar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176287</guid>

					<description><![CDATA[ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്‌സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.]]></description>
										<content:encoded><![CDATA[<p>സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയമൊരുക്കിയത് മുംബൈക്കെതിരെ മുഹമ്മദ് അസ്ഹറുദ്ദീന്റെ അത്ഭുത പ്രവൃത്തി. 54 പന്തിൽ അസ്ഹർ പുറത്താവാതെ 137 റൺസ് നേടിയപ്പോൾ 197 എന്ന വിജയലക്ഷ്യം കേരളത്തിന് ഒരിക്കൽപ്പോലും വെല്ലുവിളിയായില്ല.</p>
<p>വാംഖഡെ സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈക്കെതിരെ ടോസ് നേടിയെങ്കിലും കേരളത്തിന്റെ ബൗളിങ് ഒട്ടും ആശാവഹമായിരുന്നില്ല. ശ്രീശാന്തും ബേസിൽ തമ്പിയും നിതീഷും സാമാന്യം നന്നായി തല്ലുകൊണ്ടപ്പോൾ ആതിഥേയരുടെ സ്‌കോർ ബോർഡിൽ അക്കങ്ങൾ പെട്ടെന്നു തന്നെ മാറി. ജയശ്വി ജയ്‌സ്വാളും (40) ആദിത്യ താരെയും (42) അടങ്ങുന്ന ഓപ്പണിങ് സഖ്യം 9.5 ഓവറിൽ 89 റൺസ് ചേർത്തിരുന്നു. പിന്നീട് ക്യാപ്ടൻ സൂര്യകുമാർ യാദവും (38) ശിവം ഡുബെയും (26) സിദ്ധേഷ് ലാഡും (21) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു വീതം വിക്കറ്റെടുത്ത ജലജ് സക്‌സേനക്കും ആസിഫിനും മാത്രമാണ് എന്തെങ്കിലും കാര്യമായി ചെയ്യാനായത്. ശ്രീശാന്ത് 11.75 ഇക്കണോമിയിൽ 47 റൺസും നിതീഷ് 12.50-ൽ 50 റൺസും വഴങ്ങി.</p>
<p>ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്‌സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.</p>
<p>നേരിട്ട ആദ്യപന്തിൽ ധവാൽ കുൽക്കർണിയെ ബൗണ്ടറി കടത്തി സ്‌കോറിങ് ആരംഭിച്ച അസ്ഹർ അടുത്ത ഓവറിൽ ദേശ്പാണ്ഡെയുടെ പന്ത് സിക്‌സറിനും രണ്ട് ബൗണ്ടറിക്കും ശിക്ഷിച്ചാണ് വരവറിയിച്ചത്. മൂന്നാം ഓവറിൽ അസ്ഹർ കുൽക്കർണിയെയും സിക്‌സറിനു പറത്തി. മറുവശത്ത് അസ്ഹറിന് പിന്തുണയുമായി നിന്ന ഉത്തപ്പ കുൽക്കർണിയെ തുടർച്ചയായി രണ്ട് ബൗണ്ടറി കടത്തിയതോടെ കേരളത്തിന്റെ പ്രതീക്ഷ മൊട്ടിട്ടു.</p>
<p>ബൗളിങ് ചേഞ്ചായെത്തിയ ഷംസ് മുലാനിയെ സിക്‌സറടിച്ച് അസ്ഹർ ടീം സ്‌കോർ 50 കടത്തുമ്പോൾ 3.2 പന്തേ ആയിരുന്നുള്ളൂ. ദേശ്പാണ്ഡെയുടെ രണ്ടാമോവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി താരം 20 പന്തിൽ അർധ സെഞ്ച്വറി കടന്നു. അതാഘോഷിക്കാൻ അതേ ബൗളറെ സിക്‌സറിനും പറത്തി. മുലാനിക്കെതിരെ ബൗണ്ടറിയും സിക്‌സറും നേടിയാണ് അസ്ഹർ ടീം സ്‌കോർ മൂന്നക്കത്തിലെത്തിച്ചത്.</p>
<p>കളി ഏറെക്കുറെ വരുതിയിലായെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് മുലാനിക്കെതിരെ അനാവശ്യമായ സ്വിച്ച് ഷോട്ടിനു മുതിർന്ന് ഉത്തപ്പ മടങ്ങിയത്. ടീം സ്‌കോർ അപ്പോഴേക്കും 129 ലെത്തിയിരുന്നു. അതേ ഓവറിലെ അവസാന പന്തിൽ സിക്‌സറടിച്ച് അസ്ഹർ 98-ലെത്തി.</p>
<p>ഉത്തപ്പക്കു പകരമെത്തിയ സഞ്ജു സാംസൺ ആക്രമണ ദൗത്യം ഏറ്റെടുത്തതോടെ അസ്ഹർ സമ്മർദമില്ലാതെ സെഞ്ച്വറിയിലെത്തി. മുഷ്താഖ് അലി ടി20 യിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.</p>
<p>ഒരു വശത്ത് സഞ്ജു മികച്ച പിന്തുണ നൽകിയപ്പോൾ അസ്ഹർ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശി ടീമിനെ വിജയതീരമണിയിച്ചു. ഇന്ത്യ 100 കടന്നപ്പോൾ തന്നെ മുംബൈ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു.</p>
<p>11 സിക്‌സറും ഒമ്പത് ബൗണ്ടറിയുമടക്കം മൈതാനം അടക്കിവാണ അസ്ഹർ, മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന റെക്കോർഡും സ്വന്തമാക്കി. 92 റൺസെടുത്ത രോഹൻ പ്രേമിന്റേതായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/azhar-hits-to-win-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങള്‍ക്ക് ഇടവേള നല്‍കി  വര്‍ഷങ്ങള്‍ക്കു ശേഷം കാംബ്ലിയും സച്ചിനും അസ്ഹറും ഒരേവേദിയില്‍</title>
		<link>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html</link>
					<comments>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 01 Nov 2017 08:36:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Azhar]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Kambli]]></category>
		<category><![CDATA[Rajdeep Sardesia]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51225</guid>

					<description><![CDATA[തൊണ്ണൂകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്‍ത്തികള്‍ വിവാദങ്ങള്‍ തല്‍ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ ത്രയങ്ങളാണ് വര്‍ഷങ്ങുകള്‍ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ &#8216; ഡെമോക്രസി ഇലവന്‍ :ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് &#8216; എന്ന പുസ്തക പ്രകാശനത്തിന്റെ പൊതുപരിപാടിയിലായിരുന്നു മൂവരും പങ്കെടുത്തത്. സച്ചിനും കാംബ്ലിയും സ്‌കൂള്‍തലം തെട്ടെ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ദേശീയ ടീമില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചപ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തൊണ്ണൂകളില്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്&#x200d;ത്തികള്&#x200d; വിവാദങ്ങള്&#x200d; തല്&#x200d;ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന്&#x200d; എന്നീ ത്രയങ്ങളാണ് വര്&#x200d;ഷങ്ങുകള്&#x200d;ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; രാജ്ദീപ് സര്&#x200d;ദേശായിയുടെ &#8216; ഡെമോക്രസി ഇലവന്&#x200d; :ഗ്രേറ്റ് ഇന്ത്യന്&#x200d; ക്രിക്കറ്റ് &#8216; എന്ന പുസ്തക പ്രകാശനത്തിന്റെ പൊതുപരിപാടിയിലായിരുന്നു മൂവരും പങ്കെടുത്തത്.</p>
<p>സച്ചിനും കാംബ്ലിയും സ്‌കൂള്&#x200d;തലം തെട്ടെ ഒന്നിച്ചു കളിച്ചു വളര്&#x200d;ന്നവരാണ്. ദേശീയ ടീമില്&#x200d; ഇരുവര്&#x200d;ക്കും അവസരം ലഭിച്ചപ്പോള്&#x200d; സച്ചിന്&#x200d; തന്നിലെ പ്രതിഭയെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വാനോളമുഴര്&#x200d;ത്തി. എന്നാല്&#x200d; പ്രതിഭയെ ധൂര്&#x200d;ത്തടിച്ച് കളിക്കളത്തില്&#x200d; നിന്നും ഇറങ്ങിപ്പോവുകയായിരന്നു വിനോദ് കാംബ്ലി. ടീമില്&#x200d; നിന്ന് അവസരങ്ങള്&#x200d; നഷ്ടമായ കാംബ്ലി വിവാദങ്ങളില്&#x200d; അകപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെ പൊതുവേദിയില്&#x200d; തന്നെ സഹായിക്കാമായിരുന്ന പലയിടത്തും സച്ചിന്&#x200d; അത് ചെയ്തില്ല എന്ന് പര്യസമായി കുറ്റപ്പെടുത്തിയത്തോടെ ഇരുവര്&#x200d;ക്കുമിടയില്&#x200d; നല്ലബന്ധമല്ല എന്ന വാര്&#x200d;ത്ത പരന്നിരുന്നു. മുഹമ്മദ് അസറുദ്ദീനായിരുന്നു അന്നത്തെ ടീം നായകന്&#x200d;. എന്നാല്&#x200d; വാതുവെയ്പ്പു വിവാദവുമായി ബന്ധപ്പെട്ട് അസറുദ്ദീന് ദേശീയ ടീമില്&#x200d; പുറത്തായി. ഇതില്&#x200d; സച്ചിന്&#x200d; അസന്തുഷ്ടനായിരുന്നു.</p>
<p>പുസ്തപ്രകാശന വേളയില്&#x200d; സച്ചിന്&#x200d; പ്രസംഗിക്കുന്നതിനിടയിലായിരുന്നു കാംബ്ലി വേദിയിലെത്തിയത്. പ്രസംഗത്തിടെ കാംബ്ലിയെ കണ്ട സച്ചിന്&#x200d; അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.</p>
<p>അതേസമയം പുസ്തകത്തില്&#x200d; സച്ചിനും അസ്ഹറിനും ഇലവനില്&#x200d; സ്ഥാനം ലഭിച്ചപ്പോള്&#x200d; കാംബ്ലിയെപ്പറ്റി രണ്ട് പേജില്&#x200d; പരാമര്&#x200d;ശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachin-azhar-and-kambli-share-a-dias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
