<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bABARI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/babari/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 02:24:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bABARI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി: മായാത്ത ഓര്‍മകള്‍</title>
		<link>https://www.chandrikadaily.com/babri-indelible-memories.html</link>
					<comments>https://www.chandrikadaily.com/babri-indelible-memories.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 06 Dec 2025 02:24:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[babarimasjid]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367101</guid>

					<description><![CDATA[ജാസിം അലി
]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്&#x200d;മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്&#x200d; 6) ത്തിന്റെ സ്മരണകള്&#x200d;ക്ക് മരണമില്ല. തകര്&#x200d;ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്&#x200d; മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്&#x200d;മിക്കപ്പെടുന്നത്.<br />
ദേശീയ രാഷ്ട്രീയത്തെ നിര്&#x200d;ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്&#x200d;ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്&#x200d; മതേതരത്തിന്റെ തകര്&#x200d;ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല.<br />
മുഗള്&#x200d; ചക്രവര്&#x200d;ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്&#x200d;ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്&#x200d;മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്&#x200d;ത്താണ് മസ്ജിദ് നിര്&#x200d;മിച്ചത് എന്ന വാദം ഉയര്&#x200d;ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം 1934ല്&#x200d; വീണ്ടും സംഘര്&#x200d;ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്&#x200d;ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്&#x200d;നിര്&#x200d;മിച്ചത്. 1940ല്&#x200d; ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്&#x200d; പള്ളിയില്&#x200d; അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്&#x200d; രൂക്ഷമായി. ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; തര്&#x200d;ക്കം ഉണ്ടായതോടെ വിഷയം കോടതിയില്&#x200d; എ ത്തുകയും തര്&#x200d;ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്&#x200d; മസ്ജിദ് ഭൂമിയില്&#x200d; ക്ഷേത്ര നിര്&#x200d;മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്&#x200d; ജില്ലാ ജഡ്ജി ഹിന്ദുക്കള്&#x200d;ക്ക് ആരാധനകള്&#x200d;ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്&#x200d; മസ്ജിദ് ഭൂമിയില്&#x200d; വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്&#x200d; ബാബരി മസ്ജിദിന്റെ മിനാരത്തില്&#x200d; കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; കൊടി നാട്ടി. അന്ന് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്&#x200d; മൂലം പള്ളി തകര്&#x200d;ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്&#x200d; 1991ല്&#x200d; ബി.ജെ.പി ഉത്തര്&#x200d; പ്രദേശില്&#x200d; അധികാരത്തില്&#x200d; വന്നതോടെ 1992 ഡിസംബര്&#x200d; 6 ന് ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട വിഷയത്തില്&#x200d; പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്&#x200d; 16ന് ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; രൂപീകരിച്ചു. 17 വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം 2009ല്&#x200d; കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. അടല്&#x200d; ബിഹാരി വാജ്പേയി, എല്&#x200d;. കെ അദ്വാനി, ഉമാഭാരതി, കല്യാണ്&#x200d;സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര്&#x200d; കുറ്റക്കാരാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; ഉണ്ടായിരുന്നു. 2019 നവംബര്&#x200d; 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്&#x200d;ണമായും കേസില്&#x200d; കക്ഷികളായ ഹിന്ദു സംഘടനകള്&#x200d;ക്ക് നല്&#x200d;കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്&#x200d;ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.<br />
1980കള്&#x200d;ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്&#x200d; സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്&#x200d;. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്&#x200d;പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്&#x200d;ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്‌നമായി ഉയര്&#x200d;ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്‌റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; ബില്&#x200d; നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്&#x200d;ഷിപ്പ് (സ്‌പെഷ്യല്&#x200d; പ്രൊവിഷന്&#x200d;സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര്&#x200d; ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.</p>
<p>ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല്&#x200d; അവര്&#x200d;ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്&#x200d; പാടില്ല എന്നതുമാണ് നിയമത്തിന്&#x200d;് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്&#x200d;ക്കുമേല്&#x200d; സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്&#x200d;ക്കാന്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സംഘ്പരിവാരം ബോധപൂര്&#x200d;വം സംഘര്&#x200d;ഷങ്ങള്&#x200d; സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്&#x200d; നിയമപരമായ ഇടപെടല്&#x200d; എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്&#x200d; ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്&#x200d; സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്&#x200d; ഹിന്ദു സംഘടനകള്&#x200d;ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്&#x200d; നല്&#x200d;കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്&#x200d; കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-indelible-memories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാബരി മസ്ജിദ്; നീതി കേട്, ഗുജറാത്ത് മോഡല്&#x200d;; മുഖം മിനുക്കല്&#x200d;&#8217; നിലപാട് വ്യക്തമാക്കി സര്&#x200d;വലകശാല ചാന്&#x200d;സലര്&#x200d; മല്ലിക സാരാഭായ്</title>
		<link>https://www.chandrikadaily.com/babri-masjid-neethi-ket-gujarat-model-mallika-sarabhai.html</link>
					<comments>https://www.chandrikadaily.com/babri-masjid-neethi-ket-gujarat-model-mallika-sarabhai.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 08 Dec 2022 13:50:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[gujarath]]></category>
		<category><![CDATA[Mallika Sarabhai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225864</guid>

					<description><![CDATA[ഉള്ളില്&#x200d; അര്&#x200d;ബുദം ബാധിച്ചയാള്&#x200d; മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>കലാമണ്ഡലം കല്&#x200d;പിത സര്&#x200d;വലകശാല ചാന്&#x200d;സലറായി ചുമതലയേറ്റ പ്രശസ്ത നര്&#x200d;ത്തകി മല്ലിക സാരാഭായ് നിലപാട് വ്യക്തമാക്കി. ഗുജറാത്തിലുള്ള മല്ലിക സാരാഭായി മലയാളം പത്രത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകള്&#x200d; വ്യക്തമാക്കിയത്. ഗുജറാത്ത് മോഡലിനെ കുറിച്ചും ബാബരി മസ്ജിദ് വിഷയത്തിലും കടുത്ത നിലപാടാണ് അറിയിച്ചത്.</p>
<p>ഗുജറാത്തില്&#x200d;നിന്ന് കേരളത്തിലേക്ക് വരുന്ന താങ്കള്&#x200d;ക്ക് രണ്ട് സംസ്ഥാനങ്ങളിലെയും മാതൃക താരതമ്യം ചെയ്യാമോ എന്ന ലേഖകന്റെ ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു അവര്&#x200d;. ഉള്ളില്&#x200d; അര്&#x200d;ബുദം ബാധിച്ചയാള്&#x200d; മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.</p>
<p>ഡിസംബര്&#x200d; ആറിനായിരുന്നു മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ്. ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്&#x200d; തകര്&#x200d;ത്തിട്ട് മുപ്പത് വര്&#x200d;ഷം തികഞ്ഞ ദിവസം. ബാബരി മസ്ജിദ് തകര്&#x200d;ത്തതിനെതിരെ ശക്തമായ നിലപാടെടുത്തയാളെന്ന നിലയില്&#x200d; ഇടതു സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണോ ഈ നിയമനം എന്ന ചോദ്യത്തിനും അവര്&#x200d; കൃത്യമായ ഉത്തരം നല്&#x200d;കി. ഇന്ത്യന്&#x200d; ജനതയോട് കാട്ടിയ നീതികേടാണ് ബാബരി മസ്ജിദ് തകര്&#x200d;ക്കല്&#x200d; എന്നും ആ ദിവസത്തെ ഞെട്ടലോടെയാണ് ഓര്&#x200d;ക്കുന്നതെന്നും പറഞ്ഞ മല്ലിക ഭരണഘടനാ ലംഘനങ്ങള്&#x200d;ക്കെതിരേ പൊരുതാന്&#x200d; കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്ന് കൂടി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-masjid-neethi-ket-gujarat-model-mallika-sarabhai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞാനിപ്പോഴും വിശ്വസിക്കുന്നു; ബാബരി പള്ളി പൊളിച്ചതില്&#x200d; ഗൂഢാലോചനയുണ്ട്-ജസ്റ്റിസ് ലിബര്&#x200d;ഹാന്&#x200d;</title>
		<link>https://www.chandrikadaily.com/justice-liberhanbabri-masjid-demolition-india.html</link>
					<comments>https://www.chandrikadaily.com/justice-liberhanbabri-masjid-demolition-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Oct 2020 13:25:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Magazine]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[justice liberhan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158055</guid>

					<description><![CDATA[കര്&#x200d;സേവകര്&#x200d; ആള്&#x200d;ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്&#x200d; കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു]]></description>
										<content:encoded><![CDATA[<p>magzലഖ്‌നൗ: ബാബരി മസ്ജിദ് തകര്&#x200d;ത്തതിന് പിന്നില്&#x200d; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്&#x200d;ത്തിച്ച് സംഭവം അന്വേഷിച്ച ജസ്റ്റിസ് ലിബര്&#x200d;ഹാന്&#x200d;. ഏതെങ്കിലും കാണാത്ത ശക്തികളല്ല അതു തകര്&#x200d;ത്തതെന്നും മനുഷ്യര്&#x200d; തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്&#x200d; എക്‌സ്പ്രസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;അതൊരു സിവില്&#x200d; ഗൂഢാലോചനയാണ് എന്ന് ഞാന്&#x200d; കണ്ടെത്തിയിരുന്നു. അതില്&#x200d; ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്റെ മുമ്പാകെ വന്ന തെളിവുകള്&#x200d; പ്രകാരം ബാബരി മസ്ജിദ് ധ്വംസനം സൂക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ ആലങ്കാരിക ഉത്തരവാദിത്വം ഉമാഭാരതി ഏറ്റത് ഞാന്&#x200d; ഓര്&#x200d;ക്കുന്നു. ഏതെങ്കിലും അദൃശ്യ ശക്തികളല്ല പള്ളി തകര്&#x200d;ത്തത്. മനുഷ്യര്&#x200d; തന്നെയാണ്&#8217; &#8211; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്&#x200d;.</p>
<p>1992 ഡിസംബര്&#x200d; ആറിനാണ് സര്&#x200d;ക്കാര്&#x200d; സംഭവം അന്വേഷിക്കാനായി ലിബര്&#x200d;ഹാന്&#x200d; കമ്മിഷനെ നിയോഗിച്ചത്. 2009ലാണ് കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. എല്&#x200d;കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കള്&#x200d;ക്ക് പള്ളി പൊളിച്ചതില്&#x200d; പങ്കുണ്ടെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്&#x200d;.</p>
<p>കര്&#x200d;സേവകര്&#x200d; ആള്&#x200d;ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്&#x200d; കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്- ലിബര്&#x200d;ഹാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബുധനാഴ്ചയാണ് ബാബരി പൊളിച്ച കേസിലെ 32 പ്രതികളെയും ലഖ്‌നൗവിലെ വിചാരണക്കോടതി വെറുതെ വിട്ടത്. കുറ്റങ്ങള്&#x200d; പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിധിക്കെതിരെ വ്യാപക വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നിരുന്നത്.</p>
<p>തന്റെ കണ്ടെത്തലുകള്&#x200d; ശരിയാണ് എന്നു പറഞ്ഞെങ്കിലും കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്&#x200d; അദ്ദേഹം തയ്യാറായില്ല. ജഡ്ജിയെയോ കോടതിയെയോ സിബിഐ അന്വേഷണത്തെയോ താന്&#x200d; വിമര്&#x200d;ശിക്കുന്നില്ല. എല്ലാവരും അവരുടെ ജോലി വിശ്വസ്തതയോടെ ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കോടതിക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അധികാരത്തെ കുറിച്ച് തര്&#x200d;ക്കങ്ങളില്ല- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അദ്വാനി, വാജ്‌പേയി എല്ലാവരും തനിക്കു മുമ്പില്&#x200d; ഹാജരായിരുന്നു. താന്&#x200d; കണ്ടെത്തിയതാണ് റിപ്പോര്&#x200d;ട്ടായി നല്&#x200d;കിയത്. ചിലര്&#x200d; ധ്വംസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഉമാഭാരതി അങ്ങനെയൊരാളാണ്. ഇപ്പോള്&#x200d; ജഡ്ജി അവര്&#x200d; അതിന് ഉത്തരവാദിയല്ല എന്ന് പറയുമ്പോള്&#x200d; താനെന്തു ചെയ്യും. മുമ്പില്&#x200d; വച്ച തെളിവുകള്&#x200d; പരിഗണിക്കുമ്പോള്&#x200d; അത് ആസൂത്രിതമായിരുന്നു- ജസ്റ്റിസ് ലിബര്&#x200d;ഹാന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-liberhanbabri-masjid-demolition-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;സേവകര്&#x200d;ക്കിടയിലേക്ക് പാക് തീവ്രവാദികള്&#x200d; നുഴഞ്ഞു കയറി; ബാബരി വിധിന്യായത്തില്&#x200d; വിചിത്ര കണ്ടെത്തലുകള്&#x200d;</title>
		<link>https://www.chandrikadaily.com/babri-masjid-demolition-ayodhya-and-pak-relation.html</link>
					<comments>https://www.chandrikadaily.com/babri-masjid-demolition-ayodhya-and-pak-relation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Oct 2020 08:33:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[babari verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157921</guid>

					<description><![CDATA[ദേശ വിരുദ്ധരും കര്&#x200d;സേവകരുടെ രൂപത്തില്&#x200d; എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്&#x200d; സാക്ഷികള്&#x200d; സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ടിലുമുണ്ട്]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധിന്യായത്തില്&#x200d; വിചിത്രമായ കണ്ടെത്തലുകള്&#x200d;. സംഭവത്തിന് പിന്നില്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്&#x200d; പാക് ഏജന്&#x200d;സികളുടെ പങ്ക് അന്വേഷിച്ചിരുന്നോ എന്നും ചോദിച്ചു.</p>
<p>പാക് തീവ്രവാദികള്&#x200d; കര്&#x200d;സേവകര്&#x200d;ക്കിടയിലേക്ക് നുഴഞ്ഞു കയറിയെന്ന ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ടുകള്&#x200d; ഉണ്ടായിരുന്നു. ഒരു റിപ്പോര്&#x200d;ട്ട് പ്രകാരം, ഡല്&#x200d;ഹി വഴി അയോധ്യയിലേക്ക് സ്‌ഫോടക വസ്തുക്കള്&#x200d; എത്തിയതായി പറയുന്നുണ്ട്. മറ്റൊരു റിപ്പോര്&#x200d;ട്ട് പ്രകാരം ജമ്മു കശ്മീരിലെ ഉധംപൂര്&#x200d; മേഖലയില്&#x200d; നിന്ന് സാമൂഹിക/ദേശവിരുദ്ധരായ നൂറു പേര്&#x200d; അയോധ്യയിലെത്തി എന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരം ലഭിച്ചിട്ടും ഇക്കാര്യത്തില്&#x200d; ആവശ്യമായ കൂടിയാലോചനകള്&#x200d; നടത്തിയിട്ടില്ല- വിധി ന്യായത്തില്&#x200d; പറയുന്നു.</p>
<p>ദേശ വിരുദ്ധ ഘടകങ്ങളും കര്&#x200d;സേവകരുടെ രൂപത്തില്&#x200d; എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്&#x200d; സാക്ഷികള്&#x200d; സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ടിലുമുണ്ട്- വിധിയെ അപഗ്രഥിച്ച് ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ബുധനാഴ്ചയാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്&#x200d; ലഖ്‌നൗവിലെ സിബിഐ വിചാരണക്കോടതി വിധി പറഞ്ഞത്. എല്&#x200d;കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്&#x200d;, സ്വാധി റിതംബര തുടങ്ങി 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികള്&#x200d;ക്കെതിരെ ചുമത്തിയ കുറ്റങ്ങള്&#x200d; പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്നാണ് ഏകാംഗ ജഡ്ജ് എസ്‌കെ യാദവ് പറഞ്ഞിരുന്നത്.</p>
<p>2300 പേജു വരുന്ന വിധി ന്യായമാണ് ജസ്റ്റിസ് സുരേന്ദ്രകുമാര്&#x200d; യാദവ് തയ്യാറാക്കിയത്. പള്ളി തകര്&#x200d;ത്ത ഫോട്ടോകള്&#x200d;, വീഡിയോകള്&#x200d;, കുറ്റാരോപിതരുടെ പ്രസംഗങ്ങള്&#x200d; എന്നിവയൊന്നും കോടതി തെളിവായി സ്വീകരിച്ചില്ല. വീഡിയോകള്&#x200d; ഫോറന്&#x200d;സിക് പരിശോധനയ്ക്ക് അയച്ചില്ല, ചിത്രങ്ങളുടെ നെഗറ്റീവുകള്&#x200d; ഹാജരാക്കിയില്ല, പ്രസംഗങ്ങള്&#x200d; വ്യക്തമല്ല എന്നൊക്കെയാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. &#8216;രേഖകളില്&#x200d; ഉണ്ടായിരുന്ന എല്ലാ തെളിവുകളും അപഗ്രഥിച്ചു. പ്രതികള്&#x200d;ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായില്ല&#8217; &#8211; ഹിന്ദിയില്&#x200d; എഴുതിയ ഉത്തരവില്&#x200d; ജസ്റ്റിസ് യാദവ് വ്യക്തമാക്കി.</p>
<p>സ്ഥലത്ത് ലക്ഷക്കണക്കിന് കര്&#x200d;സേവകരാണ് ഉണ്ടായിരുന്നത്. ഒരുപാട് പൊടിയുണ്ടായിരുന്നു. നേതാക്കള്&#x200d; ഇരുന്ന രാംനാഥ് കുഞ്ചില്&#x200d; നിന്ന് 200-300 മീറ്റര്&#x200d; അകലെയായിരുന്നു ഇത്. ഒരു സാക്ഷി പറയുന്നത് പ്രകാരം 800 മീറ്റര്&#x200d; അകലെ. ഈ സാഹചര്യത്തില്&#x200d; പള്ളി പൊളിക്കാന്&#x200d; കൈ കൊണ്ട് നേതാക്കള്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയെന്ന് വിശ്വസിക്കാന്&#x200d; ആകില്ല- ഉത്തരവില്&#x200d; പറയുന്നു.</p>
<p>മിക്ക സാക്ഷികളും പറഞ്ഞത് കര്&#x200d;സേവരുടെ കൈയില്&#x200d; മണ്ണും വെള്ളവും ഉണ്ടായിരുന്നു എന്നാണ്. അവര്&#x200d; കര്&#x200d;സേവ ചെയ്യുകയായിരുന്നു. അവിടെ ആരതി ചെയ്യുകയായിരുന്നു എന്ന് ഒരു സാക്ഷി പറഞ്ഞിട്ടുണ്ട്. പ്രതികള്&#x200d; ഏതെങ്കിലും തരത്തില്&#x200d; പള്ളി തകര്&#x200d;ത്തതില്&#x200d; ഉള്&#x200d;പ്പെട്ടതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല- ഉത്തരവില്&#x200d; ജഡ്ജി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-masjid-demolition-ayodhya-and-pak-relation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി നിലവിളിക്കുന്നു; ഇതില്&#x200d;ക്കൂടുതല്&#x200d; എന്തു പറയണം? ബാബരി വിധിയില്&#x200d; സുപ്രിംകോടതി മുന്&#x200d; ജഡ്ജ് എകെ ഗാംഗുലി</title>
		<link>https://www.chandrikadaily.com/justice-weeps-what-more-do-i-say-justice-ak-ganguly.html</link>
					<comments>https://www.chandrikadaily.com/justice-weeps-what-more-do-i-say-justice-ak-ganguly.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Oct 2020 07:16:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK GANGULY]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[BABARI DEMOLITION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157894</guid>

					<description><![CDATA[ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്&#x200d; പറയുന്നില്ല. എന്നാല്&#x200d; അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്&#x200d; പറഞ്ഞതാണ്]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്&#x200d;ശിച്ച് സുപ്രിംകോടതി മുന്&#x200d; ജഡ്ജ് ജസ്റ്റിസ് അശോക് കുമാര്&#x200d; ഗാംഗുലി. നീതിക്കു വേണ്ടിയുള്ള ശബ്ദം അടിച്ചമര്&#x200d;ത്തപ്പെട്ടു. കരയാന്&#x200d; വിധിക്കപ്പെട്ടു എന്ന ടാഗോറിന്റെ കവിതാ ശകലം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം.</p>
<p>&#8216;ഇതെന്നെ ആഴത്തില്&#x200d; ദുഃഖിപ്പിക്കുന്നു. ഈ വിധിയുടെ ഹിയറിങ്, കഷ്ടം തോന്നുന്നു. എനിക്ക് വാക്കുകളില്ല&#8217; &#8211; ദ ടെലഗ്രാഫിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; അദ്ദേഹം പറഞ്ഞു. &#8216;ഞാനെന്തു പറയണം. പറയൂ, ഇതില്&#x200d;ക്കൂടുതല്&#x200d; എന്തു പറയണം. ഇന്നത്തെ സാഹചര്യത്തില്&#x200d; ഇതു പ്രതീക്ഷിച്ചതായിരിക്കാം. എനിക്കറിയില്ല&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>1994ല്&#x200d; തന്നെ മസ്ജിദ് തകര്&#x200d;ത്തത് ദേശീയ തലത്തില്&#x200d; സംഭവിച്ച നാണക്കേടാണ് എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്&#x200d;ത്തതിന് പിന്നാല്&#x200d; കൃത്യമായ ആസൂത്രണമുണ്ട് എന്ന് സ്പഷ്ടമാണ്. ഒരു രാഷ്ട്രീയപ്പാര്&#x200d;ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോള്&#x200d; ആസൂത്രണമില്ല എന്നാണ് പ്രത്യേക കോടതി പറയുന്നത്. എന്നാല്&#x200d; ഇതിന് മുമ്പ് ഗൂഢാലോചനയുണ്ട് എന്ന് സുപ്രിംകോടതിയുടെ തന്നെ നിരവധി വിധികള്&#x200d; ഉണ്ടായിട്ടുണ്ട്. ഉദാരണത്തിന്, ഇസ്മായില്&#x200d; ഷാ ഫാറൂഖി കേസ്. ഈ കേസില്&#x200d; ബാബരി മസ്ജിദ് ധ്വംസനം ദേശീയ നാണക്കേടാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ആ വിധിക്ക് പിന്നാലെ അന്നത്തെ സര്&#x200d;ക്കാര്&#x200d; ബാബരി ധ്വംസനത്തില്&#x200d; ഒരു ധവളപത്രം ഇറക്കിയിരുന്നു. വിശദമായ ആസൂത്രണത്തോടെയാണ് പള്ളി തകര്&#x200d;ത്തത് എന്ന് അതില്&#x200d; കൃത്യമായി പറയുന്നുണ്ട്. ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്&#x200d; പറയുന്നില്ല. എന്നാല്&#x200d; അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്&#x200d; പറഞ്ഞതാണ്- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.</p>
<p>മറ്റൊരിക്കല്&#x200d; ഭരണഘടനയുടെ മതേതര സ്വഭാവത്തെ ഉലച്ചു കളഞ്ഞതാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്&#x200d;ഷം നവംബര്&#x200d; ഒമ്പതിലെ വിധിയിലും ധ്വംസനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്&#x200d; പള്ളി പൊളിച്ചത് ക്രിമിനല്&#x200d; കുറ്റമാണ് എന്ന് വ്യക്തമാണ്. കുറ്റമായതു കൊണ്ടു തന്നെ ചിലര്&#x200d; അതു ചെയ്തതാകണം. പതിനായിരക്കണക്കിന് പേരുടെ കണ്&#x200d;മുമ്പിലാണ് ഈ കൃത്യം നടന്നത്. അന്താരാഷ്ട്ര തലത്തില്&#x200d; ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇതില്&#x200d; ഒളിച്ചു കളിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-weeps-what-more-do-i-say-justice-ak-ganguly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മള്&#x200d; കഴുതകള്&#x200d;; ബാബരി വിധിയില്&#x200d; തലക്കെട്ടിട്ട്‌ കൊട്ടി ദ ടെലഗ്രാഫ്</title>
		<link>https://www.chandrikadaily.com/telegraph-headline-on-babari-verdict.html</link>
					<comments>https://www.chandrikadaily.com/telegraph-headline-on-babari-verdict.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 01 Oct 2020 06:09:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[THE TELEGRAPH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157853</guid>

					<description><![CDATA[നിസ്സംശയം അത് ആരാണ് ചെയ്തത് എന്ന് നമുക്കറിയാം. എന്തിനാണ് അതു ചെയ്തതെന്നും എന്തു വില കൊടുക്കേണ്ടി വന്നു എന്നും നമുക്കറിയാം.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്&#x200d;ശിച്ച് ദ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ട്. നമ്മള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ഞെട്ടിയെങ്കില്&#x200d; ഇതാണ് നമ്മള്&#x200d; കഴുതകള്&#x200d; എന്നു പറയുന്നത് എന്നാണ് ടെലഗ്രാഫ് തലക്കെട്ടിട്ടത്. കഴുതയുടെ ചിത്രവും ചേര്&#x200d;ത്തിട്ടുണ്ട്. പൊതുജനം കഴുതയാണ് എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് പത്രത്തിന്റെ പരിഹാസം.</p>
<p>1992 ഡിസംബര്&#x200d; ആറിലെ സംഭവങ്ങള്&#x200d; മുതല്&#x200d; 2020 സെപ്തംബര്&#x200d; 30 വരെയുള്ള സംഭവങ്ങള്&#x200d; വരെ നമ്മുടെ കണ്മുമ്പില്&#x200d; തെളിഞ്ഞു വരുന്നു. നിസ്സംശയം അത് ആരാണ് ചെയ്തത് എന്ന് നമുക്കറിയാം. എന്തിനാണ് അതു ചെയ്തതെന്നും എന്തു വില കൊടുക്കേണ്ടി വന്നു എന്നും നമുക്കറിയാം. എന്നിട്ടും നമ്മള്&#x200d; അതിനെ നിയമവിധേയമാക്കുകയും അവര്&#x200d;ക്ക് ഓരോ തെരഞ്ഞെടുപ്പിലും പാരിതോഷികം നല്&#x200d;കുകയും ചെയ്തു. ഇപ്പോള്&#x200d; നമ്മള്&#x200d; നിരാശയില്&#x200d; കഴുതക്കരച്ചില്&#x200d; നടത്തുന്നു- എന്നും ടെലഗ്രാഫ് എഴുതി.</p>
<p>കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വാര്&#x200d;ത്തയും പത്രം വിശദമായി നല്&#x200d;കിയിട്ടുണ്ട്. ബാബരി തകര്&#x200d;ത്തതില്&#x200d; ഗൂഢാലോചനയില്ല. എല്ലാവരും കുറ്റവിമുക്തര്&#x200d; എന്നാണ് തലക്കെട്ട്. ബുധനാഴ്ചയാണ് ലഖ്‌നൗവിലെ സിബിഐ കോടതി എല്&#x200d;കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, ഉമാഭാരതി തുടങ്ങി 32 പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്&#x200d; വെറുതെ വിട്ടത്. വിധിക്കെതിരെ ഇന്ത്യയില്&#x200d; ഉടനീളം വന്&#x200d; പ്രതിഷേധമാണ് അലയടിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/telegraph-headline-on-babari-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു; ഗാന്ധിജി ചെയ്ത പോലെ: ഉണ്ണി ആര്&#x200d;</title>
		<link>https://www.chandrikadaily.com/unni-r-reaction-on-babari-verdict.html</link>
					<comments>https://www.chandrikadaily.com/unni-r-reaction-on-babari-verdict.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 30 Sep 2020 12:25:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157684</guid>

					<description><![CDATA[ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്&#x200d;ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്&#x200d;കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി തുടങ്ങിയവര്&#x200d; ഉള്&#x200d;പ്പെട്ട കേസില്&#x200d; വിധി പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്കെതിരെ വിമര്&#x200d;ശനമുന്നയിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്&#x200d;. &#8216;ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ&#8217; എന്നാണ് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; ഉണ്ണി ആര്&#x200d; കുറിച്ചത്.</p>
<p>ബാബറി മസ്ജിദ് തകര്&#x200d;ത്തുക്കൊണ്ട് പള്ളിക്ക് മുകളില്&#x200d; കയറി നില്&#x200d;ക്കുന്ന കര്&#x200d;സേവകരുടെ ചിത്രവും പോസ്റ്റില്&#x200d; ഉണ്ണി ചേര്&#x200d;ത്തിട്ടുണ്ട്.</p>
<p>https://www.instagram.com/p/CFwNZ7DJJdC/?utm_source=ig_web_copy_link</p>
<p>വിധിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലും വിധിക്കെതിരെ രോഷം ശക്തമാണ്. ഇത്രയധികം സാക്ഷികളെ വിസ്തരിച്ചിട്ടും ഓഡിയോയും വീഡിയോയും ഉണ്ടായിട്ടും എന്തു കൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചോദ്യം.</p>
<p>ആസൂത്രണം ചെയ്തല്ല ബാബരി മസ്ജിദ് തകര്&#x200d;ത്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി എല്&#x200d;കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി തുടങ്ങിയവര്&#x200d; ഉള്&#x200d;പ്പെട്ട കേസില്&#x200d; വിധി പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unni-r-reaction-on-babari-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസ്; പ്രതികളെ വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/babari-case-verdict.html</link>
					<comments>https://www.chandrikadaily.com/babari-case-verdict.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 30 Sep 2020 06:58:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157568</guid>

					<description><![CDATA[രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്&#x200d;ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്&#x200d; യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്&#x200d;ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്&#x200d;ക്കെതിരെയുള്ള തെളിവുകള്&#x200d; ശക്തമല്ല എന്നും മസ്ജിദ് തകര്&#x200d;ക്കാന്&#x200d; മുന്&#x200d;കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.</p>
<p>വിധി കേള്&#x200d;ക്കാന്&#x200d; പ്രതികളായ എല്&#x200d;കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, കല്യാണ്&#x200d; സിങ്, ഉമാഭാരതി, സതീഷ് പ്രധാന്&#x200d;, നൃത്യ ഗോപാല്&#x200d; ദാസ് എന്നിവര്&#x200d; ആരോഗ്യകാരണങ്ങളാല്&#x200d;<br />
കോടതിയില്&#x200d; ഹാജരായിരുന്നില്ല. ഇവര്&#x200d; വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്&#x200d;ഗഞ്ച് എംപി ബ്രിജ് ഭൂഷണ്&#x200d; ശരണ്&#x200d; സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്&#x200d; ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്&#x200d; 26 പേരാണ് ഹാജരായിരുന്നത്.</p>
<p>28 വര്&#x200d;ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്&#x200d; 197/1992, 198/1992) ഉള്ളത്. ഇതില്&#x200d; 17 പേര്&#x200d; മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്&#x200d; ഉള്ളത്. എല്&#x200d;കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, ഉമാഭാരതി, കല്യാണ്&#x200d; സിങ്, വിനയ് കത്യാര്&#x200d;, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്&#x200d; സിങ് എന്നിവര്&#x200d;.</p>
<p>ലഖ്‌നൗവിലെ കൈസര്&#x200d;ബാഗിലെ ഓള്&#x200d;ഡ് ഹൈക്കോര്&#x200d;ട്ട് ബില്&#x200d;ഡിങിലെ അയോധ്യ പ്രകാരന്&#x200d; കോടതിയിലായിരുന്നു വിചാരണ നടപടികള്&#x200d;. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്&#x200d; വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.</p>
<p>1992 ഡിസംബര്&#x200d; ആറിനാണ് കര്&#x200d;സേവകര്&#x200d; നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ബാബരി മസ്ജിദ് തകര്&#x200d;ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്&#x200d;ക്കകേസില്&#x200d; മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്&#x200d; മസ്ജിദ് തകര്&#x200d;ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-case-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും ഇരുണ്ട ദിനങ്ങള്&#x200d;  ഭയത്തിന്റെ നിലവിളികള്&#x200d;</title>
		<link>https://www.chandrikadaily.com/article-on-babari-masjid.html</link>
					<comments>https://www.chandrikadaily.com/article-on-babari-masjid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Dec 2018 18:20:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112905</guid>

					<description><![CDATA[&#160; കെപി ജലീല്&#x200d; കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്&#x200d; തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്&#x200d; സാമൂഹിക ശാസ്ത്രജ്ഞര്&#x200d; പൊതുവില്&#x200d; വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്&#x200d;മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള വിവരദോഷികള്&#x200d; സമൂഹത്തെ കീഴടക്കുകയും ചെയ്യുന്ന കാലത്തെ ഉദാഹരിക്കുകയാണ് ഡൊണാള്&#x200d;ഡ് ട്രംപ്്-നരേന്ദ്രമോദി-അമിത്ഷാദി ഭരണകൂടങ്ങള്&#x200d;. ഇന്ത്യയെ രണ്ടായി മുറിച്ച സ്വാതന്ത്ര്യകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സാമൂഹികമായിക്കൂടി രാജ്യത്തെ ഇഞ്ചിഞ്ചായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് സമകാലിക ഇന്ത്യന്&#x200d; ഭരണകൂടം. ഇന്ത്യയിലെ പതിതകോടികളുടെ പ്രത്യാശയായിരുന്ന അര്&#x200d;ധനഗ്നനായ ഫഖീര്&#x200d; എന്ന വിളിപ്പേരുള്ള മഹാത്മാവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>കെപി ജലീല്&#x200d;</strong></p>
<p>കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്&#x200d; തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്&#x200d; സാമൂഹിക ശാസ്ത്രജ്ഞര്&#x200d; പൊതുവില്&#x200d; വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്&#x200d;മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള വിവരദോഷികള്&#x200d; സമൂഹത്തെ കീഴടക്കുകയും ചെയ്യുന്ന കാലത്തെ ഉദാഹരിക്കുകയാണ് ഡൊണാള്&#x200d;ഡ് ട്രംപ്്-നരേന്ദ്രമോദി-അമിത്ഷാദി ഭരണകൂടങ്ങള്&#x200d;. ഇന്ത്യയെ രണ്ടായി മുറിച്ച സ്വാതന്ത്ര്യകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സാമൂഹികമായിക്കൂടി രാജ്യത്തെ ഇഞ്ചിഞ്ചായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് സമകാലിക ഇന്ത്യന്&#x200d; ഭരണകൂടം. ഇന്ത്യയിലെ പതിതകോടികളുടെ പ്രത്യാശയായിരുന്ന അര്&#x200d;ധനഗ്നനായ ഫഖീര്&#x200d; എന്ന വിളിപ്പേരുള്ള മഹാത്മാവിന്റെ വധത്തിനുശേഷം മതേതരത്വത്തിന്റെ പ്രതിരൂപമായ അയോധ്യയിലെ ബാബരിമസ്ജിദ് തകര്&#x200d;ത്തവര്&#x200d; അവിടെ പള്ളി നിര്&#x200d;മിച്ചുനല്&#x200d;കുകയോ ആ സമുദായത്തിന് നീതി തിരിച്ചുനല്&#x200d;കുകയോ ചെയ്തില്ല. ഇതിനുപകരം മസ്ജിദിന്റെ അതേസ്ഥാനത്ത് രാമക്ഷേത്രം ഉയര്&#x200d;ത്താനുള്ള ഒരുക്കത്തിലാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ അതേ പ്രതിലോമശക്തികള്&#x200d;. മസ്ജിദ് ധ്വംസനത്തിന്റെ 26വര്&#x200d;ഷം പൂര്&#x200d;ത്തിയാകുന്ന ദിനങ്ങളില്&#x200d;.<br />
വര്&#x200d;ഷങ്ങളോളമെടുത്ത് സാധാരണക്കാരില്&#x200d; പലവിധ മാധ്യമങ്ങളിലൂടെ കുത്തിനിറച്ച വര്&#x200d;ഗീയവിഷം സിരകളില്&#x200d; പിടിച്ചതിന്റെ പരിണിതഫലമായിരുന്നു 1992 ഡിസംബര്&#x200d; ആറിലെ ചരിത്രത്തിലെ ആ കറുത്തദിനം. രാജ്യത്തെ ഉന്നതരെന്ന് നടിക്കുന്ന നേതാക്കള്&#x200d;തന്നെ മുന്&#x200d;കയ്യെടുത്ത് ബാബരി മസ്ജിദ് തകര്&#x200d;ത്തെറിഞ്ഞ സംഭവത്തിന് ശേഷം ഇന്ത്യ പഴയ സാഹോദര്യഭാവത്തിലേക്ക് ഇനിയും തിരിച്ചുചെന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വര്&#x200d;ഗീയആക്രമണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും. വെറും പതിനെട്ടരകോടി വരുന്നൊരു സമുദായത്തെ നോക്കി നൂറുകോടിയിലധികം വരുന്നൊരു സമുദായത്തിന്റെ പേരില്&#x200d; പയറ്റുന്ന തന്ത്രം, വര്&#x200d;ഗീയതയെ അസമാധാനത്തിന്റെയും ഹിംസയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പശുപ്രേമത്തിന്റെയും പുരാണത്തിന്റെയുമൊക്കെ മൂശയിലിട്ട് പുറത്തെടുക്കുന്ന കാവിശൂലങ്ങളില്&#x200d; പിടയുകയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്&#x200d; മതേതരത്വം. ഇവിടെത്ത മതസാഹോദര്യത്തിന്റെ നൂറ്റാണ്ടുകളുടെ ഇതിഹാസത്തിന് പകരം വെക്കാന്&#x200d; ഹിന്ദുത്വഭീകരത മതിയാകുമെന്ന് ധരിച്ചുവശായവരാണ് നാഗ്പൂരിലും ഇന്ദ്രപ്രസ്ഥത്തിലുമിരുന്ന് കുതന്ത്രങ്ങള്&#x200d; ചമച്ചുകൊണ്ടിരിക്കുന്നത്. ബാബരികേസില്&#x200d; നീണ്ട കാല്&#x200d;നൂറ്റാണ്ടിനു ശേഷം കുറ്റപത്രത്തില്&#x200d; ഉള്&#x200d;പ്പെട്ട ബി.ജെ.പി നേതാക്കള്&#x200d; ഇന്നും രാഷ്ട്രത്തിന്റെ അധികാരസോപാനങ്ങളുടെ സുഖശീതളിമയില്&#x200d; വാഴുന്നു. മുന്&#x200d; യു.പി മുഖ്യമന്ത്രി കല്യാണ്&#x200d;സിംഗ്, മുന്&#x200d; ഉപപ്രധാനമന്ത്രി എല്&#x200d;.കെ അഡ്വാനി , കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവരെല്ലാം സുഖമായി വാഴുന്നു. അവരിന്നും രാമക്ഷേത്രത്തിനുള്ള ഇഷ്ടികകളുടെ പണിപ്പുരയിലാണെന്നതുതന്നെയാണ് ഈ രാജ്യത്തിന്റെ സങ്കടം. അഞ്ഞൂറുകൊല്ലത്തോളം മസ്ജിദ് നിലനിന്ന ഫൈസാബാദ് ജില്ലയുടെ പേരുതന്നെ അയോധ്യയെന്നാക്കി മാറ്റുന്നു. അവിടെ ഇനി ഉയരാന്&#x200d; പോകുന്നത് ത്രേതായുഗത്തിലെ ശ്രീരാമന്റെ കൂറ്റന്&#x200d;പ്രതിമയത്രെ. സര്&#x200d;വകലാശാലയും വിമാനത്താവളവുമൊക്കെ രാമന്റെയും പിതാവ് ദശരഥന്റെയും പേരിലാകും.<br />
മസ്ജിദ് നിലനിന്ന 2.77 ഏക്കര്&#x200d; സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്&#x200d; സുപ്രീംകോടതി വിചാരണക്ക് തീയതി നിശ്ചയിക്കാനിരിക്കെ ക്ഷേത്രം പണിയാന്&#x200d; നിയമനിര്&#x200d;മാണം നടത്തണമെന്നാണ് സംഘപരിവാറുകളുടെ അടിയന്തര ആവശ്യം. അതിന് കഴിയില്ലെന്ന് തുറന്നുപറയാതിരിക്കുകയും ക്ഷേത്രത്തിന് തടസ്സംനില്&#x200d;ക്കുന്നത് കോണ്&#x200d;ഗ്രസാണെന്ന് പറയുകയും ചെയ്യുന്ന ആര്&#x200d;.എസ്.എസുകാരനായ പ്രധാനമന്ത്രിയുടെ ഉള്ളിലിരിപ്പ് ആര്&#x200d;ക്കും മനസ്സിലാകും. 2014 ലെ പൊതുതെരഞ്ഞെടുപ്പുസമയത്ത് നല്&#x200d;കിയ വാഗ്്ദാനം ഇനിയും പ്രാവര്&#x200d;ത്തികമാക്കിയില്ലെന്ന് പരാതി പറയുന്ന സംഘപരിവാരവും ശിവസേനയും വരുന്ന തെരഞ്ഞെടുപ്പിനുള്ള പുതിയ ആയുധം രാകിമിനുക്കി മൂര്&#x200d;ച്ചയാക്കുകയാണ്. അതുവഴി ജനങ്ങളുടെ ജീവല്&#x200d;പ്രശ്‌നങ്ങളില്&#x200d;നിന്ന് അവരുടെ ശ്രദ്ധ തിരിക്കാമെന്ന സ്ട്രാറ്റജിയാണ് മോദിയും അമിത്ഷായും മോഹന്&#x200d;ഭഗവതും ഉദ്ധവ് താക്കറെയും പയറ്റുന്നത്. കഴിഞ്ഞ നാലേമുക്കാല്&#x200d;വര്&#x200d;ഷത്തെ മോദി സര്&#x200d;ക്കാര്&#x200d; തലയിലേറ്റിവെച്ച വര്&#x200d;ധിതജീവിതഭാരത്തെയും ഭരണ പരാജയത്തെയും എങ്ങനെയാണ് രാമന്റെ പേരില്&#x200d; ഇറക്കിവെക്കാന്&#x200d; കഴിയുക എന്ന ലളിതമായ പരീക്ഷണമാണിത്. ക്ഷേത്രത്തിന്റെ പേരില്&#x200d; കഴിഞ്ഞയാഴ്ച അയോധ്യ വിടേണ്ടി വന്ന മുസ്്‌ലിം കുടുംബങ്ങളുടെയും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മതേതരവിശ്വാസികളുടെയും നെഞ്ചിലേക്ക് ഭയംവിതറുക എന്ന തന്ത്രം കൂടിയുണ്ടിതില്&#x200d;. മുംബൈയും ഗുജറാത്തും കോയമ്പത്തൂരും പടിഞ്ഞാറന്&#x200d; യു.പിയും രാജസ്ഥാനും മുസഫര്&#x200d;നഗറും കാശ്മീരും ഇപ്പോള്&#x200d; ബുലന്ദ്്ഷഹറും വിതറാന്&#x200d; ശ്രമിക്കുന്നതും ആ പേടിയാണ്. ഇല്ലാത്ത ബീഫിന്റെ പേരില്&#x200d; കല്ലുകൊണ്ടിടിച്ചു കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെയും ഗോരക്ഷയുടെ പേരില്&#x200d; പൊതുനിരത്തുകളില്&#x200d; നിന്ന് നേരെ ഖബര്&#x200d;സ്ഥാനുകളിലേക്ക് പോകാന്&#x200d; വിധിക്കപ്പെട്ട എഴുപതോളം മുസ്്‌ലിം യുവാക്കളുടെയും ജീവബലി ഉന്നയിക്കുന്നത് ഇനിയും ഈ സംഘപരിവാര്&#x200d; പേക്കൂത്തുകള്&#x200d;ക്ക് രാജ്യത്തെ തീറെഴുതണമോ എന്ന ചോദ്യമാണ്.<br />
ഈ ഭയപ്പാടില്&#x200d; നിലവിളിക്കുന്നത് കേവലം മുസ്്‌ലിം മാത്രമല്ല, ക്രിസ്ത്യാനിയും സിഖും പാഴ്‌സിയും ജൈനനും ദേശീയവാദികളും മതേതരവിശ്വാസികളും &#8216;ഓംശാന്തി&#8217; മന്ത്രം മുഴക്കുന്ന ഹിന്ദുവും കൂടിയാണ്. &#8216;അരുതേ വിളികള്&#x200d;ക്ക്&#8217; കാതോര്&#x200d;ക്കാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്&#x200d; നിന്ന് നോട്ടുനിരോധനത്തിന്റെയും നികുതികളുടെയും പെട്രോളിന്റെയും ഡീസലിന്റെയും പേരില്&#x200d; തുച്ഛവരുമാനം പിടിച്ചുവാങ്ങുകയും സമ്പന്നന്റെ കൊള്ളലാഭത്തിനുവേണ്ടി ഇറക്കുമതിക്ക് അനുവാദം കൊടുത്ത് നാമമാത്ര കര്&#x200d;ഷകന്റെ അരിക്കും ഗോതമ്പിനും ഉള്ളിക്കും തക്കാളിക്കുമൊക്കെ വില ഇടിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇവിടെ തുണിയുരിയപ്പെട്ട് നില്&#x200d;ക്കുന്നത്. അഖ്‌ലാക്കിനെ കൊന്നവന് ദേശീയപതാക പുതച്ചവര്&#x200d; ഘാതകരെ പിടികൂടാന്&#x200d; ശ്രമിച്ചതിന് വധിക്കപ്പെട്ട സുബോധ്കുമാര്&#x200d; സിംഗിന്റെ സഹോദരി ചോദിച്ചതുപോലെ ഇനിയുമെത്രയെത്രപോരാണ് മോദിയുടെയും യോഗിയുടെയും നേര്&#x200d;ക്ക് ആ ചോദ്യമെറിയുക. ഒരു ഇന്&#x200d;സ്‌പെക്ടര്&#x200d; വെടിയേറ്റുവീഴുമ്പോള്&#x200d; എവിടെയായിരുന്നു സഹപ്രവര്&#x200d;ത്തകരും ഭരണകൂടവും? സുബോധ് കുമാറിന്റെ രണ്ടുകുട്ടികളുടെയും ഭാര്യയുടെയും വായടക്കാന്&#x200d; ലക്ഷങ്ങള്&#x200d; ഖജനാവില്&#x200d; നിന്ന് എടുത്തെറിയാമെങ്കിലും അതുകൊണ്ട് തീരില്ല മോദീ പതിനായിരങ്ങളെ കൊന്നതിന്റെ പാപഭാരം. ഇനി മാസങ്ങളുടെ മാത്രം ആയുസ്സേ ഉള്ളൂ, ഏഴുപതിറ്റാണ്ടുകാലത്തെ ജനാധിപത്യഭാരതം ഇങ്ങനെ നിലകൊള്ളണോ എന്ന കോടിക്കണക്കിനുഡോളര്&#x200d; മൂല്യമുള്ള ചോദ്യത്തിന്റെ മറുപടി ലഭിക്കാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-babari-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?</title>
		<link>https://www.chandrikadaily.com/babari-masjid-issue-2.html</link>
					<comments>https://www.chandrikadaily.com/babari-masjid-issue-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Apr 2018 03:42:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[SC]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78888</guid>

					<description><![CDATA[കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്&#x200d; ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്&#x200d;. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്&#x200d;ക്കു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; അഡ്വ രാജീവ് ധവാന്&#x200d; ആവശ്യപ്പെട്ടു. 45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം [&#8230;]]]></description>
										<content:encoded><![CDATA[<p style="text-align: center;"><strong>കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്&#x200d;</strong></p>
<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്&#x200d;. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്&#x200d;ക്കു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; അഡ്വ രാജീവ് ധവാന്&#x200d; ആവശ്യപ്പെട്ടു.<br />
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്&#x200d;ത്തുന്ന വ്യത്യസ്ത താല്&#x200d;പര്യങ്ങള്&#x200d; തുറന്നു കാണിക്കാനാണ് രാജീവ് ധവാന്&#x200d; ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്&#x200d; സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്&#x200d;ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്&#x200d; ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്&#x200d;ക്ക് ദോഷകരായ ഹര്&#x200d;ജിയാണോ, രാം ജന്മഭൂമി &#8211; ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്&#x200d;ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്&#x200d; പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്&#x200d;പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്&#x200d; വെല്ലുവിളിച്ചു.<br />
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്&#x200d; ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്&#x200d; കഴിയണം- ധവാന്&#x200d; പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്&#x200d;ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്&#x200d;ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്&#x200d; സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്&#x200d; പ്രധാന്യമുണ്ട്. ഇന്ത്യന്&#x200d; മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്&#x200d; എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.<br />
ഇസ്മായില്&#x200d; ഫാറൂഖി വേഴ്‌സസ് യൂണിയന്&#x200d; ഓഫ് ഇന്ത്യ കേസില്&#x200d; 24 വര്&#x200d;ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്&#x200d; മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്&#x200d; അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്&#x200d;ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്&#x200d;വഹിക്കാമെന്നുമായിരുന്നു 1994ല്&#x200d; ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്&#x200d; അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്&#x200d; ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്&#x200d; പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്&#x200d; നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്&#x200d; വാദിച്ചു.<br />
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്&#x200d;, അബ്ദുല്&#x200d; നസീര്&#x200d; എന്നിവരുള്&#x200d;പ്പെട്ട ബെഞ്ചിന്റെ നിലപാട്.<br />
ബാബരി കേസില്&#x200d; അല്&#x200d;പാല്&#x200d;പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്&#x200d; തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്&#x200d; പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്&#x200d; കൊമ്പു കോര്&#x200d;ത്തതോടെ ജസ്റ്റിസ് ഭൂഷണ്&#x200d; ഇടപെട്ടു.<br />
ഇവിടെ മാധ്യമങ്ങള്&#x200d; ഉണ്ടെന്നും അവര്&#x200d; വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്&#x200d;ക്കണമെന്നും കോടതി ഓര്&#x200d;മ്മിപ്പിച്ചു. മാധ്യമങ്ങള്&#x200d; ഉള്ളതില്&#x200d; എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്&#x200d;. അവര്&#x200d;ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്&#x200d;ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്&#x200d;ദ്ദങ്ങളുമുണ്ടാകാം, എന്നാല്&#x200d; എനിക്ക് നീതിയില്&#x200d; മാത്രമാണ് താല്&#x200d;പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.<br />
എതിര്&#x200d; ഭാഗം വക്കീല്&#x200d; കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്&#x200d;ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്&#x200d; പരിശോധിക്കണമെന്ന് തീരുമാനിച്ചത്.<br />
ചില സ്ഥലങ്ങള്&#x200d;ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്&#x200d; ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്&#x200d; വാദിച്ചു.<br />
എന്നാല്&#x200d; പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്&#x200d; കല്&#x200d;പ്പിക്കാന്&#x200d; കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്&#x200d; തിരിച്ചടിച്ചു. തകര്&#x200d;ക്കപ്പെട്ടു കഴിഞ്ഞതിനാല്&#x200d; പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്&#x200d; ഈ മാസം 27ന് വാദം തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-masjid-issue-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
