<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>babarimasjid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/babarimasjid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 02:24:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>babarimasjid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി: മായാത്ത ഓര്‍മകള്‍</title>
		<link>https://www.chandrikadaily.com/babri-indelible-memories.html</link>
					<comments>https://www.chandrikadaily.com/babri-indelible-memories.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 02:24:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[babarimasjid]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367101</guid>

					<description><![CDATA[ജാസിം അലി
]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്&#x200d;മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്&#x200d; 6) ത്തിന്റെ സ്മരണകള്&#x200d;ക്ക് മരണമില്ല. തകര്&#x200d;ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്&#x200d; മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്&#x200d;മിക്കപ്പെടുന്നത്.<br />
ദേശീയ രാഷ്ട്രീയത്തെ നിര്&#x200d;ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്&#x200d;ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്&#x200d; മതേതരത്തിന്റെ തകര്&#x200d;ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല.<br />
മുഗള്&#x200d; ചക്രവര്&#x200d;ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്&#x200d;ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്&#x200d;മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്&#x200d;ത്താണ് മസ്ജിദ് നിര്&#x200d;മിച്ചത് എന്ന വാദം ഉയര്&#x200d;ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം 1934ല്&#x200d; വീണ്ടും സംഘര്&#x200d;ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്&#x200d;ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്&#x200d;നിര്&#x200d;മിച്ചത്. 1940ല്&#x200d; ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്&#x200d; പള്ളിയില്&#x200d; അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്&#x200d; രൂക്ഷമായി. ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; തര്&#x200d;ക്കം ഉണ്ടായതോടെ വിഷയം കോടതിയില്&#x200d; എ ത്തുകയും തര്&#x200d;ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്&#x200d; മസ്ജിദ് ഭൂമിയില്&#x200d; ക്ഷേത്ര നിര്&#x200d;മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്&#x200d; ജില്ലാ ജഡ്ജി ഹിന്ദുക്കള്&#x200d;ക്ക് ആരാധനകള്&#x200d;ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്&#x200d; മസ്ജിദ് ഭൂമിയില്&#x200d; വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്&#x200d; ബാബരി മസ്ജിദിന്റെ മിനാരത്തില്&#x200d; കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; കൊടി നാട്ടി. അന്ന് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്&#x200d; മൂലം പള്ളി തകര്&#x200d;ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്&#x200d; 1991ല്&#x200d; ബി.ജെ.പി ഉത്തര്&#x200d; പ്രദേശില്&#x200d; അധികാരത്തില്&#x200d; വന്നതോടെ 1992 ഡിസംബര്&#x200d; 6 ന് ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട വിഷയത്തില്&#x200d; പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്&#x200d; 16ന് ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; രൂപീകരിച്ചു. 17 വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം 2009ല്&#x200d; കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചു. അടല്&#x200d; ബിഹാരി വാജ്പേയി, എല്&#x200d;. കെ അദ്വാനി, ഉമാഭാരതി, കല്യാണ്&#x200d;സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര്&#x200d; കുറ്റക്കാരാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; ഉണ്ടായിരുന്നു. 2019 നവംബര്&#x200d; 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്&#x200d;ണമായും കേസില്&#x200d; കക്ഷികളായ ഹിന്ദു സംഘടനകള്&#x200d;ക്ക് നല്&#x200d;കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്&#x200d;ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.<br />
1980കള്&#x200d;ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്&#x200d; സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്&#x200d;. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്&#x200d;പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്&#x200d;ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്‌നമായി ഉയര്&#x200d;ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്‌റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; ബില്&#x200d; നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്&#x200d;ഷിപ്പ് (സ്‌പെഷ്യല്&#x200d; പ്രൊവിഷന്&#x200d;സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര്&#x200d; ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.</p>
<p>ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല്&#x200d; അവര്&#x200d;ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്&#x200d; പാടില്ല എന്നതുമാണ് നിയമത്തിന്&#x200d;് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്&#x200d;ക്കുമേല്&#x200d; സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്&#x200d;ക്കാന്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; സംഘ്പരിവാരം ബോധപൂര്&#x200d;വം സംഘര്&#x200d;ഷങ്ങള്&#x200d; സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്&#x200d; നിയമപരമായ ഇടപെടല്&#x200d; എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്&#x200d; ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്&#x200d; സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്&#x200d; ഹിന്ദു സംഘടനകള്&#x200d;ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്&#x200d; നല്&#x200d;കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്&#x200d; കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-indelible-memories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
