<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>babri case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/babri-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Sep 2025 02:22:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>babri case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി മസ്ജിദ്; പകരം നിര്‍മിക്കാന്‍ നിര്‍ദേശിച്ച പള്ളിയുടെ പ്ലാന്‍ തള്ളി യോഗി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html</link>
					<comments>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 02:18:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[upgovernment]]></category>
		<category><![CDATA[Yogi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355452</guid>

					<description><![CDATA[യോഗി സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന്, പള്ളി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നു.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; തീവ്ര ഹിന്ദുത്വ വാദികള്&#x200d; തകര്&#x200d;ത്ത ബാബരി മസ്ജിദിന് പകരമായി അയോധ്യയില്&#x200d; നിര്&#x200d;മിക്കാന്&#x200d; നിര്&#x200d;ദേശിച്ച മുസ്‌ലിം പള്ളിയുടെ നിര്&#x200d;മാണ അപേക്ഷ തള്ളി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി. യോഗി സര്&#x200d;ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്&#x200d; അനുമതി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്നാണ് പള്ളി നിര്&#x200d;മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്&#x200d;ന്ന്, പള്ളി നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; അനന്തമായി നീളുന്നു.</p>
<p>സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിര്&#x200d;മാണത്തിനായി അയോധ്യ നഗരത്തില്&#x200d; നിന്നും 25 കിലോമീറ്റര്&#x200d; അകലെ ധാന്നിപൂര്&#x200d; ഗ്രാമത്തിലാണ് പള്ളി നിര്&#x200d;മാണത്തിനായി അഞ്ചേക്കര്&#x200d; ഭൂമി അനുവധിച്ചത്. ഉത്തര്&#x200d; പ്രദേശ് സുന്നി സെന്&#x200d;ട്രല്&#x200d; വഖ് ബോര്&#x200d;ഡ് ആണ് നിര്&#x200d;മാണ അനുമതിക്കായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്കാ പ്ലാന്&#x200d; നല്&#x200d;കിയത്. ഇതാണ് വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകളില്&#x200d; നിന്നും നിരാക്ഷേപ പത്രം (എന്&#x200d;.ഒ.സി) ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി ഉത്തര്&#x200d; പ്രദേശ് സര്&#x200d;ക്കാര്&#x200d; ധാന്നിപൂര്&#x200d; ഗ്രാമത്തിലെ പള്ളി നിര്&#x200d;മാണ അപേക്ഷ നിരസിച്ചത്.</p>
<p>ഉത്തര്&#x200d; പ്രദേശില്&#x200d; നിന്നുള്ള മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ഓം പ്രകാശ് സിങ് ആണ് വിവരാവകാശ നിയമ പ്രകാരം വിശദാംശങ്ങള്&#x200d; പുറത്തുകൊണ്ടു വന്നത്.</p>
<p>2021 ജൂണ്&#x200d; 23നാണ് പള്ളി നിര്&#x200d;മാണചുമതലയുള്ള ട്രസ്റ്റ് പ്ലാന്&#x200d; സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d;, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവില്&#x200d; ഏവിയേഷന്&#x200d;, ജലസേചനം, റവന്യൂ, മുനിസിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d;, ഫയര്&#x200d; സര്&#x200d;വീസ് തുടങ്ങിയ വകുപ്പുകള്&#x200d; പ്രസ്തുത സ്ഥലത്തെ പള്ളി നിര്&#x200d;മാണത്തിന് എന്&#x200d;.ഒ.സി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് പ്ലാന്&#x200d; തള്ളിയതായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ആര്&#x200d;.ടി.ഐ മറുപടിയില്&#x200d; അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിര്&#x200d;മാണ ട്രസ്റ്റ് എ.ഡി.എയില്&#x200d; നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്. പ്ലാന്&#x200d; നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാര്&#x200d; ഹുസൈന്&#x200d; പ്രതികരിച്ചു.</p>
<p>1992 ഡിസംബര്&#x200d; ആറിനായിരുന്നു തീവ്രഹിന്ദുത്വ വാദികള്&#x200d; ബാബരി മസ്ജിദ് അടിച്ചു തകര്&#x200d;ത്തത്. ഒടുവില്&#x200d; പതിറ്റാണ്ടുകള്&#x200d; ശേഷം 2019 നവംബര്&#x200d; ഒമ്പതിനായിരുന്നു കേസില്&#x200d; സുപ്രീം കോടതി ചരിത്രപ്രസിദ്ധ വിധിന്യായം നടത്തിയത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയായി പ്രഖ്യാപിച്ച കോടതി ഇവിടെ രാമക്ഷേത്രം പണിയാന്&#x200d; അനുവാദം നല്&#x200d;കി. ഒപ്പം, മുസ്‌ലിം വിഭാഗങ്ങള്&#x200d;ക്കായി പള്ളി നിര്&#x200d;മിക്കാന്&#x200d; അയോധ്യയില്&#x200d; തന്നെ അഞ്ചേക്കര്&#x200d; ഭൂമി വിട്ടു നല്&#x200d;കാനും നിര്&#x200d;ദേശിച്ചു.</p>
<p>അഞ്ചു വര്&#x200d;ഷത്തിനുള്ളില്&#x200d; രാമക്ഷേത്ര നിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കുകയും, 2024 ജനുവരിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നിര്&#x200d;വഹിക്കുകയും ചെയ്തു. സുന്നി വഖഫ് ബോര്&#x200d;ഡിന് 2020 ഫെബ്രുവരിയില്&#x200d; സൊഹാവലിലെ ധാന്നിപൂര്&#x200d; ഗ്രാമത്തില്&#x200d; ഭൂമി കൈമാറിയെങ്കിലും പ്ലാന്&#x200d; അംഗീകാരം പോലും നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് അഞ്ചു വര്&#x200d;ഷം പിന്നിട്ടിട്ടും നിര്&#x200d;മാണം അനന്തമായി നീളുകയാണ്.</p>
<p>മസ്ജിദ് ഇ അയോധ്യയെന്ന പേരില്&#x200d; പള്ളി, ആശുപത്രി, സാമൂഹിക അടുക്കള, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ ഉള്&#x200d;പ്പെടുന്നതാണ് അഞ്ചേക്കര്&#x200d; ഭൂമിയിലെ പള്ളി. എന്നാല്&#x200d;, പള്ളി നിര്&#x200d;മാണത്തിനായി ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് വെല്ലുവിളികളും ട്രസ്റ്റ് നേരിടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാം മന്ദിറിനോളം വലുപ്പത്തില്&#x200d; അയോധ്യയില്&#x200d; പള്ളി പണിയും; കൂടെ ആശുപത്രിയും-വിവരങ്ങളുമായി ട്രസ്റ്റ്</title>
		<link>https://www.chandrikadaily.com/ayodhya-mosque-to-be-of-same-size-as-babri-masjid-trust-formed-for-construction.html</link>
					<comments>https://www.chandrikadaily.com/ayodhya-mosque-to-be-of-same-size-as-babri-masjid-trust-formed-for-construction.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Sep 2020 12:49:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[ram mandir]]></category>
		<category><![CDATA[sm akhtar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150627</guid>

					<description><![CDATA[മസ്ജിദ് നിര്&#x200d;മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്&#x200d; ഗ്രാമത്തില്&#x200d; അനുവദിച്ച അഞ്ചേക്കര്&#x200d; ഭൂമിയില്&#x200d; പള്ളി ഉള്&#x200d;പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്&#x200d;മിക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. 'ധാന്നിപ്പൂരില്&#x200d; നിര്&#x200d;മിക്കുന്ന പള്ളി ഉള്&#x200d;പ്പെടുന്ന സമുച്ചയത്തില്&#x200d; ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്&#x200d;ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: അയോധ്യയില്&#x200d; രാമക്ഷേത്ര നിര്&#x200d;മാണം അനുവദിച്ച സുപ്രീം കോടതി വിധിയുടെ ഭാഗമായി മസ്ജിദ് നിര്&#x200d;മിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അനുവദിച്ച സ്ഥലത്തിന്റെ വിശദാംശങ്ങള്&#x200d; പുറത്ത്. അയോധ്യയില്&#x200d; രാം മന്ദിറിനോളം വലുപ്പത്തില്&#x200d; പള്ളി നിര്&#x200d;മിക്കുമെന്നും സ്ഥലത്ത് ഒപ്പം ആശുപത്രി നിര്&#x200d;മാണവും നടക്കുമെന്നാണ് വിവരങ്ങള്&#x200d;. പള്ളി നിര്&#x200d;മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് വാര്&#x200d;ത്താ ഏജന്&#x200d;സിയായ പിടിഐ ആണ് സ്ഥലത്ത് നടത്താനിരിക്കുന്ന നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളുടെ വിശദാംശങ്ങള്&#x200d; പുറത്തു വിട്ടത്.</p>
<p>മസ്ജിദ് നിര്&#x200d;മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്&#x200d; ഗ്രാമത്തില്&#x200d; അനുവദിച്ച അഞ്ചേക്കര്&#x200d; ഭൂമിയില്&#x200d; പള്ളി ഉള്&#x200d;പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്&#x200d;മിക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. &#8216;ധാന്നിപ്പൂരില്&#x200d; നിര്&#x200d;മിക്കുന്ന പള്ളി ഉള്&#x200d;പ്പെടുന്ന സമുച്ചയത്തില്&#x200d; ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്&#x200d;ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും, ഇന്തോ ഇസ്ലാമിക് കൺച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയും വക്താവുമയ അത്താര്&#x200d; ഹുസൈൻ വാര്&#x200d;ത്താ ഏജൻസിയോട് പറഞ്ഞു. പള്ളി നിര്&#x200d;മാണത്തിനായി സുപ്രിം കോടതി അനുവദിച്ച അഞ്ചേക്കര്&#x200d; സ്ഥലത്ത് നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താനായി ഉത്തര്&#x200d; പ്രദേശ് സുന്നി സെന്&#x200d;ട്രല്&#x200d; വഖബ് ബോര്&#x200d;ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്തോ-ഇസ്ലാമിക് കള്&#x200d;ച്ചറല്&#x200d; ഫൗണ്ടേഷന്&#x200d;.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1301452269829808128/ZAZaiXbC?format=jpg&amp;name=small" width="956" height="478" /></p>
<p>ഡല്&#x200d;ഹി ജാമിയ മിലിയ സര്&#x200d;വകലാശാലയിലെ പ്രൊഫസറായ എസ് എം അക്തര്&#x200d; ആയിരിക്കും പദ്ധതിയുടെ കണ്&#x200d;സള്&#x200d;ട്ടന്റ് ആര്&#x200d;ക്കിടെക്റ്റ്. ഇന്ത്യയുടെ മൂല്യങ്ങളുടെയും ഇസ്ലാമിന്റെ ആത്മാവിന്റെയും സംയോജനമായിരിക്കും മോസ്‌ക് സമുച്ചയമെന്ന് നേരത്തെ എസ് എം അക്തര്&#x200d; വ്യക്തമാക്കിയിരുന്നു. പുതിയ പള്ളി ആധുനിക കണ്ടംപൊററി രീതിയിലായിരിക്കുമെന്നും ബാബരി മസ്ജിദുമായി ഒരു സാമ്യവും ഉണ്ടായിരിക്കില്ലെന്നും അക്തര്&#x200d; പ്രതികരിച്ചിരുന്നു.</p>
<p>റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റര്&#x200d;. 15000 ചതുരശ്ര അടി വലുപ്പം കരുതുന്ന മസ്ജിദിന് രാമക്ഷേത്രത്തോളം തന്നെ വലുപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayodhya-mosque-to-be-of-same-size-as-babri-masjid-trust-formed-for-construction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച വേണോ എന്നതില്&#x200d; സുപ്രീം കോടതി ഇന്ന് വിധി പറയും</title>
		<link>https://www.chandrikadaily.com/ayodhya-supreme-court-verdict.html</link>
					<comments>https://www.chandrikadaily.com/ayodhya-supreme-court-verdict.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 08 Mar 2019 03:13:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120612</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്&#x200d;ക്കം തീര്&#x200d;ക്കാന്&#x200d; കോടതി നിരീക്ഷണത്തില്&#x200d; മധ്യസ്ഥത വേണോ എന്ന കാര്യത്തില്&#x200d; ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്&#x200d;ദ്ദേശപ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥചര്&#x200d;ച്ചക്കായുള്ള പാനല്&#x200d; നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. മുന്&#x200d; ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ.എസ് കെഹാര്&#x200d;, ജസ്റ്റിസ് എ.കെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നിര്&#x200d;ദ്ദേശിച്ചത്. ജസ്റ്റിസുമാരായ കുര്യന്&#x200d; ജോസഫ്, എ.കെ പട്‌നായിക്, ജി.എസ് സിങ്വി എന്നിവരുടെ പേരുകള്&#x200d; നിര്&#x200d;മോഹി അഖാഡ മുന്നോട്ടു [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്&#x200d;ക്കം തീര്&#x200d;ക്കാന്&#x200d; കോടതി നിരീക്ഷണത്തില്&#x200d; മധ്യസ്ഥത വേണോ എന്ന കാര്യത്തില്&#x200d; ഇന്ന് സുപ്രീംകോടതി  ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.</p>



<p>കോടതി നിര്&#x200d;ദ്ദേശപ്രകാരം  എല്ലാ കക്ഷികളും മധ്യസ്ഥചര്&#x200d;ച്ചക്കായുള്ള പാനല്&#x200d; നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.  മുന്&#x200d; ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ.എസ് കെഹാര്&#x200d;, ജസ്റ്റിസ് എ.കെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നിര്&#x200d;ദ്ദേശിച്ചത്. </p>



<p>ജസ്റ്റിസുമാരായ കുര്യന്&#x200d; ജോസഫ്, എ.കെ പട്‌നായിക്, ജി.എസ് സിങ്വി എന്നിവരുടെ പേരുകള്&#x200d; നിര്&#x200d;മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിര്&#x200d;മ്മിക്കുന്നതില്&#x200d; കുറഞ്ഞ ഒത്തുതീര്&#x200d;പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും അറിയിച്ചിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayodhya-supreme-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസ്: ഭരണഘടന   ബെഞ്ച് പുനഃസംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/babri-masjid-constitue-bunch-issue-in-sc.html</link>
					<comments>https://www.chandrikadaily.com/babri-masjid-constitue-bunch-issue-in-sc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Jan 2019 05:08:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[ayodhya case]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117650</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് കേസില്&#x200d; ഭരണഘടനാ ബെഞ്ച് പുന: സ്ഥാപിച്ചു. ജസ്റ്റിസുമാരായ അബ്ദുള്&#x200d; നസീറും, അശോക് ഭൂഷണുമാണ് അഞ്ചംഗ ബെഞ്ചിലെ പുതിയ അംഗങ്ങള്&#x200d;. അലഹാബാദ് ഹൈക്കോടതിയില്&#x200d; അഭിഭാഷകനായിരിക്കെ ബാബരി കേസില്&#x200d; മുന്&#x200d; യു.പി മുഖ്യമന്ത്രി കല്യാണ്&#x200d; സിങിന് വേണ്ടി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു. കേസ് പരിഗണനക്ക് വന്നപ്പോള്&#x200d; മുസ്്‌ലിം സംഘടനകള്&#x200d;ക്കു വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; രാജീവ് ധവാന്&#x200d; ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്&#x200d;ന്ന് ജസ്റ്റിസ് യുയു ലളിത് നേരത്തെ ബെഞ്ചില്&#x200d; നിന്നും പിന്മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് കേസില്&#x200d; ഭരണഘടനാ ബെഞ്ച് പുന: സ്ഥാപിച്ചു. ജസ്റ്റിസുമാരായ അബ്ദുള്&#x200d; നസീറും, അശോക് ഭൂഷണുമാണ് അഞ്ചംഗ ബെഞ്ചിലെ പുതിയ അംഗങ്ങള്&#x200d;. അലഹാബാദ് ഹൈക്കോടതിയില്&#x200d; അഭിഭാഷകനായിരിക്കെ ബാബരി കേസില്&#x200d; മുന്&#x200d; യു.പി മുഖ്യമന്ത്രി കല്യാണ്&#x200d; സിങിന് വേണ്ടി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു. <br> കേസ് പരിഗണനക്ക് വന്നപ്പോള്&#x200d; മുസ്്‌ലിം സംഘടനകള്&#x200d;ക്കു വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; രാജീവ് ധവാന്&#x200d; ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്&#x200d;ന്ന് ജസ്റ്റിസ് യുയു ലളിത് നേരത്തെ ബെഞ്ചില്&#x200d; നിന്നും പിന്മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ബെഞ്ചില്&#x200d; നിന്നും ജസ്റ്റിസ് എന്&#x200d;വി രമണയെയും ഒഴിവാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്, ജസ്റ്റിസ്മാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്&#x200d;, അബ്ദുള്&#x200d; നസീര്&#x200d; എന്നിവരാണ് ഇനി കേസ് പരിഗണിക്കുക. കേസ് ജനുവരി 29 ന് പരിഗണിക്കും. അന്തിമ വാദം കേള്&#x200d;ക്കുന്ന തീയതിയും സമയ ക്രമവും അന്നേ ദിവസം തീരുമാനിക്കും. കേസുമായി ബന്ധപ്പെട്ട് 16 ഹര്&#x200d;ജികളാണ് സുപ്രീം കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും, 15 പെട്ടികള്&#x200d; നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-masjid-constitue-bunch-issue-in-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദ പ്രസ്താവന; കോണ്&#x200d;ഗ്രസ് നേതാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/cp-joshi-statement-is-contrary-to-congress-partys-ideals-says-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/cp-joshi-statement-is-contrary-to-congress-partys-ideals-says-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Nov 2018 14:54:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[congress leader]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[cp joshi]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111599</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്&#x200d; ബ്രാഹ്മണര്&#x200d;ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്&#x200d;ഗ്രസ് നേതാവ് സി.പി ജോഷിയുടെ പ്രസ്താവനക്കെതിരെ വിമര്&#x200d;ശനവുമായി രാഹുല്&#x200d;ഗാന്ധി രംഗത്തെത്തി. ജോഷിയുടെ പ്രസ്താവന കോണ്&#x200d;ഗ്രസിന്റെ നയങ്ങള്&#x200d; എതിരാണെന്നും പ്രസ്താവന പിന്&#x200d;വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്&#x200d; ആവശ്യപ്പെട്ടു. സമൂഹത്തിലെ ഒരു ജാതിമത വിഭാഗങ്ങളുടെയും അഭിമാനത്തെ ഹനിക്കുന്നതാവരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാര്&#x200d; ഉറപ്പാക്കേണ്ടതുണ്ട്. ജോഷിക്ക് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ബോധമുണ്ടാവണം-രാഹുല്&#x200d; ട്വീറ്റ് ചെയ്തു. सी पी जोशी जी का बयान कांग्रेस पार्टी के आदर्शों के विपरीत [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്&#x200d; ബ്രാഹ്മണര്&#x200d;ക്ക് മാത്രമേ അവകാശമുള്ളൂവെന്ന കോണ്&#x200d;ഗ്രസ് നേതാവ് സി.പി ജോഷിയുടെ പ്രസ്താവനക്കെതിരെ വിമര്&#x200d;ശനവുമായി രാഹുല്&#x200d;ഗാന്ധി രംഗത്തെത്തി. ജോഷിയുടെ പ്രസ്താവന കോണ്&#x200d;ഗ്രസിന്റെ നയങ്ങള്&#x200d; എതിരാണെന്നും പ്രസ്താവന പിന്&#x200d;വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും രാഹുല്&#x200d; ആവശ്യപ്പെട്ടു. സമൂഹത്തിലെ ഒരു ജാതിമത വിഭാഗങ്ങളുടെയും അഭിമാനത്തെ ഹനിക്കുന്നതാവരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാര്&#x200d; ഉറപ്പാക്കേണ്ടതുണ്ട്. ജോഷിക്ക് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ബോധമുണ്ടാവണം-രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">सी पी जोशी जी का बयान कांग्रेस पार्टी के आदर्शों के विपरीत है। पार्टी के नेता ऐसा कोई बयान न दें जिससे समाज के किसी भी वर्ग को दुःख पहुँचे।</p>
<p>कांग्रेस के सिद्धांतों, कार्यकर्ताओं की भावना का आदर करते हुए जोशीजी को जरूर गलती का अहसास होगा। उन्हें अपने बयान पर खेद प्रकट करना चाहिए।</p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1065834828069855232?ref_src=twsrc%5Etfw">November 23, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
രാഹുലിന്റെ നിര്&#x200d;ദേശത്തിന് പിന്നാലെ ജോഷി മാപ്പു പറയുകയും ചെയ്തു. തന്റെ പ്രസ്താവനയെ ബി.ജെ.പി ദുര്&#x200d;വ്യാഖാനം ചെയ്‌തെന്ന വിശദീകരണത്തോടെയാണ് രാജസ്ഥാനിലെ നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാര്&#x200d;ത്ഥി കൂടിയായ ജോഷി ഖേദം പ്രകടിപ്പിച്ചത്.<br />
ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്&#x200d;ക്കെങ്കിലും അറിയാമെങ്കില്&#x200d; അത് പണ്ഡിറ്റുകള്&#x200d;ക്കും ബ്രാഹ്മണര്&#x200d;ക്കും മാത്രമാണ്. ലോധ് സമാജത്തില്&#x200d;പ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്. വേറേതോ മതത്തില്&#x200d;പ്പെട്ട സാധ്വിജി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതോ മതത്തില്&#x200d;പ്പെട്ടയാളാണ് നരേന്ദ്രമോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു.- ഇതായിരുന്നു ജോഷിയുടെ പ്രസംഗം.<br />
രാമക്ഷേത്ര വിഷയം സംഘപരിവാര്&#x200d; ഉയര്&#x200d;ത്തുമ്പോള്&#x200d; ബാബറി മസ്ജിദ് തുറന്നുകൊടുത്തത് മുന്&#x200d; പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ജോഷി അവകാശപ്പെട്ടു. രാമക്ഷേത്രം അയോധ്യയില്&#x200d; നിര്&#x200d;മ്മിക്കണമെങ്കില്&#x200d; രാജ്യത്ത് ഒരു കോണ്&#x200d;ഗ്രസ് പ്രധാനമന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവര്&#x200d;ക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാന്&#x200d; എന്ത് അവകാശമാണുള്ളതെന്ന് സി.പി.ജോഷി വോട്ടര്&#x200d;മാരോട് ചോദിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്&#x200d;.എ ഹര്&#x200d;ഷ് സാങ്‌വി ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-joshi-statement-is-contrary-to-congress-partys-ideals-says-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതിക്കായുള്ള കാത്തിരിപ്പ്  ഇനിയെത്ര നാള്&#x200d;-കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/editorial-page-article-kpa-majeed-06-dec-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kpa-majeed-06-dec-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Dec 2017 05:14:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58078</guid>

					<description><![CDATA[ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല്&#x200d; നൂറ്റാണ്ട് പൂര്&#x200d;ത്തിയാവുകയാണ്. ഇന്ത്യന്&#x200d; ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്&#x200d;ഗീയ ശക്തികള്&#x200d; തകര്&#x200d;ത്തെറിയാന്&#x200d; ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്&#x200d; ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പാതകമാണ് ബാബരി പള്ളിയുടെ തകര്&#x200d;ച്ചയെന്നാണ് മുന്&#x200d; രാഷ്ട്രപതി കെ.ആര്&#x200d; നാരായണന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പറഞ്ഞുവെച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ &#8216;ദ ടര്&#x200d;ബുലന്റ് ഇയേഴ്‌സ് 1980-96&#8217; ല്&#x200d; പറയന്നത്, &#8216;ബാബരി മസ്ജിദ് [&#8230;]]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല്&#x200d; നൂറ്റാണ്ട് പൂര്&#x200d;ത്തിയാവുകയാണ്. ഇന്ത്യന്&#x200d; ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്&#x200d;ഗീയ ശക്തികള്&#x200d; തകര്&#x200d;ത്തെറിയാന്&#x200d; ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്&#x200d; ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പാതകമാണ് ബാബരി പള്ളിയുടെ തകര്&#x200d;ച്ചയെന്നാണ് മുന്&#x200d; രാഷ്ട്രപതി കെ.ആര്&#x200d; നാരായണന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പറഞ്ഞുവെച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ &#8216;ദ ടര്&#x200d;ബുലന്റ് ഇയേഴ്‌സ് 1980-96&#8217; ല്&#x200d; പറയന്നത്, &#8216;ബാബരി മസ്ജിദ് സംരക്ഷിക്കാന്&#x200d; കഴിയാതെ പോയത് മുന്&#x200d; പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നാണ്. ബാബരി മസ്ജിദിന്റെ ധ്വംസനം വിശ്വാസ വഞ്ചനയും ഇന്ത്യക്ക് നാണക്കേടുമായി. പള്ളി തകര്&#x200d;ക്കപ്പെട്ടത് രാജ്യത്തെ മുസ്‌ലിംകളുടെ വികാരത്തെ വളരെയധികം വ്രണപ്പെടുത്തി. നൂറ്റാണ്ടുകളായി സംഘര്&#x200d;ഷം നിലനില്&#x200d;ക്കുന്ന ജറുസലേമില്&#x200d; പോലും ഇത്തരത്തില്&#x200d; സംഭവിക്കില്ലെന്ന് ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രത്തിലെ വിദേശകാര്യമന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും&#8217; പ്രണബ് പറയുന്നു. കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാറിന് ബി.ജെ.പി ഭരിക്കുന്ന യു.പി സംസ്ഥാന ഭരണകൂടം നല്&#x200d;കിയ ഉറപ്പുകള്&#x200d; ലംഘിക്കപ്പെടുകയും കര്&#x200d;സേവകര്&#x200d; ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്&#x200d; നാമാവശേഷമാക്കുകയും ചെയ്തപ്പോള്&#x200d; രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന വിവിധ മതങ്ങളില്&#x200d; വിശ്വസിക്കുന്ന മതേതര സമൂഹവും ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ പ്രണേതാക്കളായ ലോക സമൂഹവും ഞെട്ടിത്തരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്&#x200d;കൊണ്ട്, ബാബരി പള്ളി അവിടത്തന്നെ പുനര്&#x200d;നിര്&#x200d;മ്മിക്കുമെന്ന് കേന്ദ്ര ഭരണകൂടവും പ്രധാനമന്ത്രി റാവുവും രാജ്യത്തോട് പ്രഖ്യാപിച്ചു. ബാബരി പള്ളി തര്&#x200d;ത്ത ക്രിമിനല്&#x200d; കേസിന്റെ വിചാരണ ഉള്&#x200d;പ്പെടെ 25 വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം വിചാരണ തുടങ്ങുന്നേയുള്ളൂവെന്നതാണ് കൗതുകകരം. വഖഫ് സ്വത്തിന്റെ ഉടമാവകാശം സംബന്ധിച്ച കൗതുകകരമായ ഇടക്കാല വിധിയാവട്ടെ, നിയമത്തെ വ്യാഖ്യാനിക്കുന്നതിന് പകരം ഒത്തുതീര്&#x200d;പ്പിന്റെ ഫോര്&#x200d;മുലയായാണ് കണ്ടത്. ബാബരിയുടെ ഭൂമി ഉടമക്കും കൈയേറ്റക്കാരനും കാഴ്ചക്കാരനുമിടയില്&#x200d; മൂന്നായി പകുത്തു നല്&#x200d;കുന്ന തികച്ചും വിചിത്രമായ കാഴ്ച. അവകാശ തര്&#x200d;ക്കവും ക്രിമിനല്&#x200d; കേസുമെല്ലാം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തെ നിയമത്തിന്റെ ഏതെങ്കിലുമൊരു അളവുകോല്&#x200d;കൊണ്ട് നീതി ഓഹരി വെക്കുമ്പോള്&#x200d; തര്&#x200d;ക്കമന്ദിരം എന്ന പദത്തിന് പോലും പ്രസക്തിയില്ല.<br />
1948 അടിസ്ഥാന വര്&#x200d;ഷമായെടുത്ത് ആരുടെ ആരാധനാലയമാണോ അതതേപടി നിലനിര്&#x200d;ത്തുകയെന്ന നിയമമാണ് ബാബരി പള്ളിയുടെ കാര്യത്തിലും നിലനില്&#x200d;ക്കുന്നത്. ആ സത്തയിലൂന്നിയുള്ള ചര്&#x200d;ച്ചയും നിയമ പോരാട്ടവുമാണ് കരണീയം. 1528 ല്&#x200d; യു.പിയിലെ അയോധ്യയില്&#x200d; മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ബാബറിന്റെ നിര്&#x200d;ദേശ പ്രകാരം പണിത പള്ളിയില്&#x200d; നൂറ്റാണ്ടുകളോളം പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ആരാധന നടത്തിയിരുന്നത്. 1800 കളില്&#x200d; ചില വര്&#x200d;ഗീയ വാദികള്&#x200d; രാമന്റെ ജന്&#x200d;മസ്ഥലത്താണ് പള്ളി പണിതതെന്ന വാദമുയര്&#x200d;ത്തുന്നതോടെയാണ് വിവാദം തല പൊക്കിയത്. 1859 ല്&#x200d; ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; വേലി കെട്ടി മുസ്‌ലിംകള്&#x200d;ക്കും ഹിന്ദുക്കള്&#x200d;ക്കുമായി വെവ്വേറെ ആരാധനാചടങ്ങുകള്&#x200d;ക്കനുമതി നല്&#x200d;കി. ഇക്കാലത്ത് മുസ്‌ലിംകള്&#x200d; പള്ളിക്കകത്തും ഹിന്ദുക്കള്&#x200d; പുറത്തും ആരാധനക്കായി സഹകരണ മനോഭാവത്തോടെ ഉപയോഗിച്ചു. പിന്നീട് പ്രശ്‌നം ഉടലെടുക്കുന്നത് സ്വാതന്ത്ര്യം ലഭിച്ച് വര്&#x200d;ഷം രണ്ട് കഴിഞ്ഞ ശേഷമാണ്. 1949 ഡിസംബര്&#x200d; 22 ന് ബാബരി മസ്ജിദില്&#x200d; വിഗ്രഹം പ്രതിഷ്ഠിച്ച വാര്&#x200d;ത്ത കേട്ടപാടെ പള്ളിയില്&#x200d; നിന്ന് അതെടുത്തുമാറ്റാന്&#x200d; പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു ഉത്തരവിട്ടത് ഉള്&#x200d;പ്പെടെ രാഷ്ട്ര ശില്&#x200d;പികളും നേതൃത്വവും കാണിച്ച വിശാല കാഴ്ചപ്പാടുകളുടെ ഉദാഹരണങ്ങളുണ്ട്.<br />
പക്ഷെ, 1964 ല്&#x200d; വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച് രാമജന്&#x200d;മഭൂമി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് രാജ്യത്ത് അത് മുറിപ്പാടുണ്ടാക്കിയത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി രാമക്ഷേത്രത്തെയെടുത്ത് ബി.ജെ.പി നേതാവ് ലാല്&#x200d; കൃഷ്ണ അദ്വാനി രാജ്യത്താകമാനം രഥയാത്ര നടത്തിയതോടെ കലാപത്തിന്റെ തീക്കാറ്റ് പൊടിഞ്ഞു. എന്നാല്&#x200d;, പള്ളി തകര്&#x200d;ക്കാന്&#x200d; രാഷ്ട്രീയ പിന്&#x200d;ബലമായി മുന്നില്&#x200d; നിന്ന ബി.ജെ.പി നേതാക്കളായ എല്&#x200d;.കെ അദ്വാനിയും മുരളി മനോഹര്&#x200d; ജോഷിയും ഇന്നനുഭവിക്കുന്ന അവഗണന കാവ്യനീതിയാണ്. 1992 ഡിസംബര്&#x200d; ആറിന് അയോധ്യയിലെ തര്&#x200d;ക്കഭൂമിയില്&#x200d; കര്&#x200d;സേവ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുന്നതിനും പത്തു മാസം മുമ്പ് അതിനുള്ള മുന്നൊരുക്കങ്ങള്&#x200d; ആരംഭിച്ചിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്&#x200d; നിന്നായി രണ്ടു ലക്ഷത്തോളം കര്&#x200d;സേവകര്&#x200d; അയോധ്യയിലെത്തി. പ്രതിപക്ഷ നേതാവ് അദ്വാനിയാണ് നേതൃത്വം നല്&#x200d;കിയിരുന്നത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വകക്ഷി യോഗത്തില്&#x200d; ഒത്തുതിര്&#x200d;പ്പ് അസാധ്യമാണെങ്കില്&#x200d; ഇതുമായി ബന്ധപ്പെട്ട മുഴുവന്&#x200d; കേസുകളും ഭരണഘടനയുടെ 138ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയുടെ തീര്&#x200d;പ്പിന് വിടണമെന്നാണ് നിര്&#x200d;ദേശിച്ചത്. വിധി എല്ലാവരും അംഗീകരിക്കണമെന്ന് മുഴുവന്&#x200d; മതേതര സംഘടനകളും ഒന്നിച്ചാവശ്യപ്പെട്ടു. തര്&#x200d;ക്കഭൂമിയില്&#x200d; നിലവിലുള്ള അവസ്ഥയില്&#x200d; മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയും നിര്&#x200d;ദേശിച്ചതിനെ കാറ്റില്&#x200d; പറത്തിയതോടെ ബാബരി ധ്വംസകര്&#x200d; രാജ്യത്തെ പരമോന്നത കോടതിയെയാണ് ധിക്കരിച്ചത്. ആ അര്&#x200d;ത്ഥത്തില്&#x200d; അതിനെയെടുത്ത് വേഗത്തില്&#x200d; വിചാരണയും തീര്&#x200d;പ്പും ഉണ്ടാക്കാനായില്ല.<br />
ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടിടത്ത് കെട്ടിടം പണിത് ഒരു നില ഹിന്ദുക്കള്&#x200d;ക്കും ഒന്ന് മുസ്‌ലിംകള്&#x200d;ക്കും നല്&#x200d;കണമെന്ന് പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്&#x200d; പലരും വിഷയത്തെ വളച്ചൊടിക്കാനും നിയമത്തിന്റെ അന്തസത്ത മറച്ചു പിടിക്കാനുമാണ് ശ്രമിച്ചത്. സംഘ്പരിവാറിന്റെ അത്തരം കുതന്ത്രങ്ങള്&#x200d; കാല്&#x200d; നൂറ്റാണ്ടായിട്ടും നടന്നില്ലെന്നതും പ്രത്യാശയാണ്. രാജ്യത്തെ നീതിയിലും ന്യായത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് കോടതി വിധി അംഗീകരിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുസ്‌ലിംകള്&#x200d; നിലപാട് സ്വീകരിച്ചത്. ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ചുമതലപ്പെടുത്തപ്പെട്ട ലിബര്&#x200d;ഹാന്&#x200d; കമീഷന്&#x200d;, കോടതി പലവുരു ആവശ്യപ്പെട്ടിട്ടും 17 വര്&#x200d;ഷത്തിന് ശേഷം 2009 ല്&#x200d; മാത്രമാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്; 48 പ്രാവശ്യം അധിക അന്വേഷണ കാലാവധി നീട്ടി നല്&#x200d;കിയ ശേഷം. 1959 മുതല്&#x200d; ബാബരി വിഷയത്തില്&#x200d; നിയമ പോരാട്ടത്തിലായിരുന്ന അയോധ്യ സ്വദേശി മുഹമ്മദ് ഫാശിം അന്&#x200d;സാരി (96) ഉള്&#x200d;പ്പെടെ നീതിയുടെ വെളിച്ചം കാണാനാവാതെ മരണപ്പെട്ടവര്&#x200d; എത്ര.<br />
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്&#x200d; നിര്&#x200d;മ്മിക്കണമെന്ന് പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഒരേയൊരു നിയമനിര്&#x200d;മ്മാണ സഭ കേരളത്തിലേതാണ്. നിയമസഭയില്&#x200d;, അന്നത്തെ കേരള സംസ്ഥാന ചീഫ് വിപ്പായിരുന്ന താനാണ് ആ പ്രമേയം അവതരിപ്പിച്ചത്. കാല്&#x200d; നൂറ്റാണ്ടിന് ഇപ്പുറവും ആ പ്രമേയത്തിന്റെ പ്രസക്തി നിലനില്&#x200d;ക്കുക തന്നെയാണ്. വൈകാരികമായി വിഷയത്തെ സമീപിക്കാനും കലാപത്തിന്റെ തീനാളമേറ്റ് ബാബരിപള്ളി വേട്ടക്കാര്&#x200d; ഇരകളായ സമൂഹത്തെ വേട്ടയാടുന്നതും കണ്ടു. അന്ന് രാഷ്ട്രീയ ലാഭ നഷ്ടങ്ങള്&#x200d;ക്കപ്പുറം വിവേകത്തിന്റെ മാര്&#x200d;ഗം സ്വീകരിച്ച മുസ്‌ലിംലീഗ് നേരിട്ട പ്രതിസന്ധി തുല്യതയില്ലാത്തതാണ്. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങള്&#x200d;ക്ക് പോലും ആ സാഹചര്യത്തിന്റെ ഊഷ്മാവ് താങ്ങാനായില്ല. ആത്മബലത്തിന്റെ മഹാഭ്യാസിയായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സംയമനത്തിന്റെ ആജ്ഞാപനം ശിരസാവഹിക്കാന്&#x200d; മുന്നോട്ടുവന്ന കേരളീയ സമൂഹത്തിന് പില്&#x200d;ക്കാലത്ത് എന്നും ഓര്&#x200d;മ്മിക്കാനുള്ള നിലപാട്തറയായി അതെന്നതും ചേര്&#x200d;ത്തു വായിക്കണം. ഇതിന്റെ പേരില്&#x200d; തെരുവിലിറങ്ങിയപ്പോഴും നഷ്ടം ഏകപക്ഷീയമായിരുന്നു. മസ്ജിദിന്റെ തകര്&#x200d;ച്ചയെ തുടര്&#x200d;ന്ന് അഞ്ഞൂറിലേറെ സ്ഥലങ്ങളിലാണ് കലാപമുണ്ടായത്. 1992 ഡിസംബറിലെയും 1993 ജനുവരിയിലെയും കലാപത്തില്&#x200d; രണ്ടായിരത്തോളം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ആയിരത്തഞ്ഞൂറ് കോടിയിലേറെ രൂപയുടെ സ്വത്തുകള്&#x200d; നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകള്&#x200d; ബലാത്സംഗത്തിനിരയായി. ആയിരത്തിലേറെ പേര്&#x200d; മരിച്ചത് പൊലീസ് വെടിവെപ്പിലാണെന്ന് മുന്&#x200d; പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയിയാണ് വ്യക്തമാക്കിയത്. ചെറുതും വലുതുമായ നിരവധി കലാപങ്ങളുടെയും വര്&#x200d;ഗീയ ലഹളകളുടെയും ഇരകളും പ്രതികളായി മുദ്രകുത്തി ജയിലില്&#x200d; തള്ളപ്പെട്ടവരുമെല്ലാം മുസ്‌ലിംകളായിരുന്നു. ബോംബെ-കോയമ്പത്തൂര്&#x200d; കലാപങ്ങളുടെ ജീവിക്കുന്ന എത്രയോ രക്തസാക്ഷികളെയും ബാബരി ദിനത്തില്&#x200d; ഓര്&#x200d;ക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണുന്ന ഒരു ഭരണഘടനയും മഹത്തായ ജനാധിപത്യവും നിലനില്&#x200d;ക്കുന്ന രാജ്യത്ത് ആത്മവിശ്വാസവും നീതിയുടെ പ്രത്യാശയുമാണ് പരമപ്രധാനം. ഭയചികിതരാക്കാനും നിരാശരാക്കാനുമുള്ള വര്&#x200d;ഗീയ-ഭീകര സംഘങ്ങളുടെ തന്ത്രങ്ങള്&#x200d;ക്കെതിരായ ജാഗ്രതയാണ് മുസ്‌ലിംലീഗ് ഈ ദിനത്തില്&#x200d; മുന്നോട്ടുവെക്കുന്ന സന്ദേശം. ഇന്ത്യന്&#x200d; ഭരണഘടനാ മൂല്യങ്ങളുടെ നിലനില്&#x200d;പിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കലും ഹിംസയുടെ വക്താക്കളായ ഭീകരതക്കും വംഗീയതക്കുമെതിരായ പോരാട്ടത്തിന് ദിശ നിര്&#x200d;ണ്ണയിക്കലും ഡിസംബര്&#x200d; ആറിന്റെ സമകാലിക പ്രസക്തിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kpa-majeed-06-dec-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി ഭൂമി തങ്ങളുടേത്; മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണം: ഷിയാ വഖഫ് ബോര്‍ഡ്</title>
		<link>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html</link>
					<comments>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Aug 2017 11:43:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39391</guid>

					<description><![CDATA[ലഖ്‌നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍. ബാബരി ഭൂമി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന പരമോന്നത കോടതിക്കു മുമ്പാകെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്ന വിധത്തിലുള്ള നിലപാട് ഷിയാ വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമാണെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്&#x200d;ക്കാണെന്നും, തകര്&#x200d;ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്&#x200d;നിര്&#x200d;മിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്&#x200d;പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്&#x200d;ഡ് സുപ്രീം കോടതിയില്&#x200d;. ബാബരി ഭൂമി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന പരമോന്നത കോടതിക്കു മുമ്പാകെയാണ് കേസില്&#x200d; വഴിത്തിരിവുണ്ടാകുന്ന വിധത്തിലുള്ള നിലപാട് ഷിയാ വഖഫ് ബോര്&#x200d;ഡ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്&#x200d;ക്കു മാത്രമാണെന്നും ഇക്കാര്യത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് തങ്ങളുമായാണ് ചര്&#x200d;ച്ച നടത്തേണ്ടതെന്നും ഷിയാ വഖഫ് ബോര്&#x200d;ഡ് 30 പേജുള്ള സത്യവാങ്മൂലത്തില്&#x200d; അവകാശപ്പെടുന്നു. ബാബരി കേസില്&#x200d; കക്ഷിയായിരുന്ന സുന്നി വഖഫ് ബോര്&#x200d;ഡിനെ എതിര്&#x200d;ത്തു കൊണ്ടുള്ള നിലപാടാണ് ഷിയാ ബോര്&#x200d;ഡ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ഷിയാ ബോര്&#x200d;ഡിന്റെ പരാമര്&#x200d;ശങ്ങള്&#x200d;. &#8216;മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പൂജനീയമായ ജന്മസ്ഥലത്തു നിന്ന് നിശ്ചിത അകലം പാലിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്&#x200d;മിച്ച് പ്രശ്‌ന പരിഹാരം തേടണം&#8217; &#8211; സത്യവാങ്മൂലത്തില്&#x200d; പറയുന്നു.</p>
<p>ബാബരി മസ്ജിദിനെ സംബന്ധിച്ച് നിലനില്&#x200d;ക്കുന്ന തര്&#x200d;ക്കങ്ങള്&#x200d; പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാന്&#x200d; സമയം അനുവദിക്കണമെന്ന് ഷിയാ വഖഫ് ബോര്&#x200d;ഡ് സുപ്രീം കോടതിയോട് അഭ്യര്&#x200d;ത്ഥിച്ചു. ബി.ജെ.പിയുമായി അടുപ്പം സൂക്ഷിക്കുന്ന ഷിയാ വഖഫ് ബോര്&#x200d;ഡിന്റെ പുതിയ സത്യവാങ്മൂലം, ബാബരി മസ്ജിദ് കേസില്&#x200d; സുന്നി വഖഫ് ബോര്&#x200d;ഡിന്റെ വാദങ്ങള്&#x200d; ദുര്&#x200d;ബലപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് സൂചനയുണ്ട്.</p>
<p>അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്&#x200d;ജികള്&#x200d; പരിഗണിക്കാന്&#x200d; ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്&#x200d;, എസ്.എ നസീര്&#x200d; എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്&#x200d; നിയമിച്ചിരുന്നു. 2010 ല്&#x200d; അലബാഹാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട 2.77 ഏക്കര്&#x200d; സ്ഥലം മൂന്നായി വിഭജിച്ചു കൊണ്ടാണ് വിധി പറഞ്ഞത്. സുന്നി വഖഫ് ബോര്&#x200d;ഡ്, നിര്&#x200d;മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികള്&#x200d;ക്ക് ഈ ഭൂമി തുല്യമായി വീതിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരൊഴിവുമില്ല&#8217;; ബാബരി മസ്ജിദ് കേസില്‍ വിചാരണക്ക് അദ്വാനി ഹാജരാകണമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/lk-advani-told-to-appear-in-court-on-may-30.html</link>
					<comments>https://www.chandrikadaily.com/lk-advani-told-to-appear-in-court-on-may-30.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 May 2017 10:04:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[lk adwani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29908</guid>

					<description><![CDATA[ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്‌നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഴിവാക്കാനാകില്ലെന്നും വിചാരണക്ക് അദ്ദ്വാനി ഹാജരകാണമെന്നും കോടതി പറഞ്ഞു. നേരത്തെ വിചാരണക്കോടതി ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം റദ്ദാക്കിയിരുന്നു. എന്നാല്‍ 2010-ല്‍ അലഹബാദ് ഹൈക്കോടതി അത് ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗൂഢാലോചനകുറ്റം പുന:സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാക്കളായ എല്&#x200d;.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്&#x200d; ഹാജരാകണമെന്ന് ലക്‌നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്&#x200d; ജോഷി, വിനയ് കത്യാര്&#x200d; തുടങ്ങിയവരോടും ഹാജരാകാന്&#x200d; കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഴിവാക്കാനാകില്ലെന്നും വിചാരണക്ക് അദ്ദ്വാനി ഹാജരകാണമെന്നും കോടതി പറഞ്ഞു.</p>
<p>നേരത്തെ വിചാരണക്കോടതി ഇവര്&#x200d;ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം റദ്ദാക്കിയിരുന്നു. എന്നാല്&#x200d; 2010-ല്&#x200d; അലഹബാദ് ഹൈക്കോടതി അത് ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; ഗൂഢാലോചനകുറ്റം പുന:സ്ഥാപിക്കാന്&#x200d; സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. പ്രതികളായ 14പേര്&#x200d;ക്കും ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടു.</p>
<p>രണ്ടുവിഭാഗങ്ങള്&#x200d; തമ്മില്&#x200d; സ്പര്&#x200d;ധ വളര്&#x200d;ത്തല്&#x200d;, രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്&#x200d;, തെറ്റായ പ്രസ്താവനകള്&#x200d;, ക്രമസമാധാനത്തകര്&#x200d;ച്ചയുണ്ടാക്കുന്ന വിധത്തില്&#x200d; അഭ്യൂഹങ്ങള്&#x200d; പ്രചരിപ്പിക്കല്&#x200d;, ഗൂഢാലോചന എന്നിവയാണ് പ്രതികള്&#x200d;ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lk-advani-told-to-appear-in-court-on-may-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടത് ഞാന്‍&#8217; അവകാശവാദവുമായി ബിജെപി നേതാവ് രംഗത്ത്</title>
		<link>https://www.chandrikadaily.com/babri-case.html</link>
					<comments>https://www.chandrikadaily.com/babri-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Apr 2017 05:22:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Ram Vilas Vedanti]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26824</guid>

					<description><![CDATA[ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്ന് അവകാശവാദവുമായി മുന്‍ ബിജെപി എം.പി രാം വിലാസ് വേദാന്തി രംഗത്ത്. കര്‍സേവകരോട് താനാണ് പള്ളി പൊളിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് സംഭവത്തില്‍ യാതൊരുവിധ പങ്കുമില്ലെന്നും ആവശ്യം ഉന്നയിച്ചതും പള്ളി പൊളിച്ചുവെന്നും ഉറപ്പുവരുത്തിയതും താനാണെന്ന് രാം വിലാസ് വേദാന്തി തുറന്നടിച്ചു. ഫൈസാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: ബാബരി മസ്ജിദ് തകര്&#x200d;ക്കാന്&#x200d; ആവശ്യപ്പെട്ടത് താനാണെന്ന് അവകാശവാദവുമായി മുന്&#x200d; ബിജെപി എം.പി രാം വിലാസ് വേദാന്തി രംഗത്ത്. കര്&#x200d;സേവകരോട് താനാണ് പള്ളി പൊളിക്കാന്&#x200d; ആവശ്യപ്പെട്ടത്. മുതിര്&#x200d;ന്ന ബിജെപി നേതാവ് എല്&#x200d;.കെ അദ്വാനിക്ക് സംഭവത്തില്&#x200d; യാതൊരുവിധ പങ്കുമില്ലെന്നും ആവശ്യം ഉന്നയിച്ചതും പള്ളി പൊളിച്ചുവെന്നും ഉറപ്പുവരുത്തിയതും താനാണെന്ന് രാം വിലാസ് വേദാന്തി തുറന്നടിച്ചു. ഫൈസാബാദില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p><img loading="lazy" class="alignnone size-full wp-image-26825" src="https://www.chandrikadaily.com/wp-content/uploads/2017/04/advani-l-reu.jpg" alt="advani-l-reu" width="660" height="440" srcset="https://www.chandrikadaily.com/wp-content/uploads/2017/04/advani-l-reu.jpg 660w, https://www.chandrikadaily.com/wp-content/uploads/2017/04/advani-l-reu-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/advani-l-reu-630x420.jpg 630w" sizes="(max-width: 660px) 100vw, 660px" /></p>
<p>ബാബരി മസ്ജിദ് തകര്&#x200d;ത്ത സംഭവത്തില്&#x200d; എല്&#x200d;.കെ അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, ഉമാ ഭാരതി ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബിജെപി നേതാക്കള്&#x200d;ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വേദാന്തി പുതിയ അവകാശവാദവുമായി രംഗത്തുവന്നത്. 1992 ഡിസംബര്&#x200d; ആറിനു ബാബറി മസ്ജിദിനു മുന്നില്&#x200d; അണി നിരന്ന ആയിരക്കണക്കിനാളുകളെ മസ്ജിദ് തകര്&#x200d;ക്കാന്&#x200d; പ്രേരിപ്പിച്ചത് അദ്വാനിയോ മറ്റ് ബിജെപി നേതാക്കളോ അല്ല, മറിച്ച് താനാണെന്നാണ് വേദാന്തി പറയുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-26826" src="https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911.jpg" alt="56362-mnsorjcwxe-1492787911" width="1200" height="630" srcset="https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911.jpg 1200w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-768x403.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-1024x538.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-696x365.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-1068x561.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/04/56362-mnsorjcwxe-1492787911-800x420.jpg 800w" sizes="(max-width: 1200px) 100vw, 1200px" /></p>
<p>അദ്വാനിയും ജോഷിയും രാജ്മാതാ വിജയരാജെ ഷിന്റെയും ചേര്&#x200d;ന്ന് തന്റെ കൈയില്&#x200d; നിന്ന് മൈക്രോഫോണ്&#x200d; പിടിച്ചു വാങ്ങി കര്&#x200d;സേവകരോട് താഴെയിറങ്ങാന്&#x200d; ആവശ്യപ്പെട്ടിരുന്നു. തനിക്കു പുറമെ മുന്&#x200d; ബിജെപി എംപി മഹാന്ദ് അവൈദ്യനാഥ്, വിഎച്ച്പി നേതാവ് അശോക് സിങ്ഹാല്&#x200d; എന്നിവരും തനിക്കൊപ്പം കര്&#x200d;സേവകരെ പ്രകോപിപ്പിക്കുന്നതില്&#x200d; ഉള്&#x200d;പ്പെട്ടിരുന്നുവെന്നും വേദാന്തി പറയുന്നു. അവൈദ്യനാഥും സിങ്ഹാലും ഇപ്പോള്&#x200d; ജീവിച്ചിരിപ്പില്ല. അവര്&#x200d; ഉണ്ടായിരുന്നെങ്കില്&#x200d; അദ്വാനിയുടെ പങ്ക് വ്യക്തമാകുമായിരുന്നുവെന്നും വേദാന്തി പറഞ്ഞു.<br />
സുപ്രീംകോടതി ഗുഢാലോചന്ക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്&#x200d; അദ്വാനി ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന നേതാക്കളെ വിചാരണയില്&#x200d; നിന്ന് ഒഴിവാക്കുന്നതിന്് വേദാന്തിയെ ഇറക്കി ബിജെപി പുതിയ തന്ത്രം ഇറക്കുകയാണെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി: കല്യാണ്‍ സിങും ഉമാ ഭാരതിയും രാജിവെക്കണമെന്ന് എ.കെ ആന്റണി</title>
		<link>https://www.chandrikadaily.com/ak-antony.html</link>
					<comments>https://www.chandrikadaily.com/ak-antony.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 07:37:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[babri case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26505</guid>

					<description><![CDATA[തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനങ്ങളാണ് ഇനിയുള്ളത്. എന്നാല്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച് വിചാരണ നേരിടുകയാണ് കല്യാണ്‍ സിങും ഉമാഭാരതിയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ഗുഢാലോചനക്കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. എന്നാല്‍ നിയമപരിരക്ഷയുടെ പേരില്‍ കല്യാണ്‍ സിങിനെതിരായ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബാബരി കേസില്&#x200d; സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണര്&#x200d; കല്യാണ്&#x200d; സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്&#x200d;ഹമാണ്. രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനങ്ങളാണ് ഇനിയുള്ളത്. എന്നാല്&#x200d; ഔദ്യോഗിക പദവികള്&#x200d; രാജിവെച്ച് വിചാരണ നേരിടുകയാണ് കല്യാണ്&#x200d; സിങും ഉമാഭാരതിയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്&#x200d;.കെ അദ്വാനി ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബിജെപി നേതാക്കള്&#x200d;ക്കെതിരായ ഗുഢാലോചനക്കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. എന്നാല്&#x200d; നിയമപരിരക്ഷയുടെ പേരില്&#x200d; കല്യാണ്&#x200d; സിങിനെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
