<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Babri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/babri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Dec 2017 16:46:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Babri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി;  അന്തിമവാദം  ഫെബ്രുവരി  എട്ടിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/babari-case-postponed.html</link>
					<comments>https://www.chandrikadaily.com/babari-case-postponed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Dec 2017 16:46:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58024</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അയോധ്യയില്&#x200d; ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്&#x200d;ക്കത്തില്&#x200d; സുപ്രീംകോടതി അന്തിമ വാദംകേള്&#x200d;ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അയോധ്യയിലെ 2.77 ഏക്കര്&#x200d; വരുന്ന ഭൂമി സുന്നി വഖഫ് ബോര്&#x200d;ഡിനും നിര്&#x200d;മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്&#x200d;കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് വാദം തുടരുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്&#x200d;, എസ്. അബ്ദുല്&#x200d;നാസര്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്&#x200d;ന്ന അഭിഭാഷകരായ കപില്&#x200d; സിബല്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അയോധ്യയില്&#x200d; ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്&#x200d;ക്കത്തില്&#x200d; സുപ്രീംകോടതി അന്തിമ വാദംകേള്&#x200d;ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അയോധ്യയിലെ 2.77 ഏക്കര്&#x200d; വരുന്ന ഭൂമി സുന്നി വഖഫ് ബോര്&#x200d;ഡിനും നിര്&#x200d;മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്&#x200d;കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് വാദം തുടരുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്&#x200d;, എസ്. അബ്ദുല്&#x200d;നാസര്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുതിര്&#x200d;ന്ന അഭിഭാഷകരായ കപില്&#x200d; സിബല്&#x200d;, അനൂപ് ജോര്&#x200d;ജ് ചൗധരി, രാജീവ് ധവാന്&#x200d;, സുശീല്&#x200d; ജെയിന്&#x200d; എന്നിവര്&#x200d; സുന്നി വഖഫ് ബോര്&#x200d;ഡിനും നിര്&#x200d;മോഹി അഖാഡക്കും വേണ്ടി ഹാജരായി. വാദം 2019 ജൂലൈയിലേക്ക് മാറ്റിവെക്കണമെന്ന കപില്&#x200d; സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചില്&#x200d; സമര്&#x200d;പ്പിച്ച രേഖകളും തെളിവുകളും പരിഭാഷപ്പെടുത്തുന്നതിന് സമയം ആവശ്യമാണെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-case-postponed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരിക്കായുള്ള മുറവിളികള്‍ മുസ്ലിംകള്‍ അവസാനിപ്പിക്കണമെന്ന ശിയാ പണ്ഡിതന്റെ വിചിത്ര വാദം</title>
		<link>https://www.chandrikadaily.com/muslims-should-give-up-babari-claim.html</link>
					<comments>https://www.chandrikadaily.com/muslims-should-give-up-babari-claim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 07:46:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[shia cleric]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40083</guid>

					<description><![CDATA[&#160; പ്രമുഖ ശിയാ പണ്ഡിതനായ മാലാനാ ഖല്‍ബേ സ്വാദിഖാണ് മുസ്ലിംകള്‍ ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിക്കായുള്ള മുറവിളികള്‍ അവസാനിപ്പിക്കണമെന്ന് മുംബൈയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധി വരുമ്പോള്‍ മുസ്ലിംകള്‍ ആ ഭൂമിയുടെ മേല്‍ അവകാശ വാദം അവസാനിപ്പിക്കണമെന്നാണ് ശിയാ പണ്ഡിതന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധിയില്‍ നമുക്ക് വിശ്വാസമുണ്ട്. മുസ്ലിംകള്‍ക്കെതിരാണ് കോടതി വിധിയെങ്കിലും നമ്മള്‍ ആ വിധിയെ സമാധാനത്തോടെ സ്വീകരിക്കണം. മുസ്ലിംകള്‍ക്ക് അനുകൂലമാണെങ്കില്‍ ഹിന്ദുക്കല്‍ അവകാശമുന്നയിക്കുന്ന ഭൂമി അവര്‍ക്ക് വിട്ടുകൊടുക്കുകയും വേണം. ലോക സമാധാന സമ്മാളനത്തെ അഭിസംബോധന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
പ്രമുഖ ശിയാ പണ്ഡിതനായ മാലാനാ ഖല്&#x200d;ബേ സ്വാദിഖാണ് മുസ്ലിംകള്&#x200d; ബാബരി മസ്ജിദ് നില്&#x200d;ക്കുന്ന ഭൂമിക്കായുള്ള മുറവിളികള്&#x200d; അവസാനിപ്പിക്കണമെന്ന് മുംബൈയില്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി വിധി വരുമ്പോള്&#x200d; മുസ്ലിംകള്&#x200d; ആ ഭൂമിയുടെ മേല്&#x200d; അവകാശ വാദം അവസാനിപ്പിക്കണമെന്നാണ് ശിയാ പണ്ഡിതന്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>സുപ്രിം കോടതി വിധിയില്&#x200d; നമുക്ക് വിശ്വാസമുണ്ട്. മുസ്ലിംകള്&#x200d;ക്കെതിരാണ് കോടതി വിധിയെങ്കിലും നമ്മള്&#x200d; ആ വിധിയെ സമാധാനത്തോടെ സ്വീകരിക്കണം. മുസ്ലിംകള്&#x200d;ക്ക് അനുകൂലമാണെങ്കില്&#x200d; ഹിന്ദുക്കല്&#x200d; അവകാശമുന്നയിക്കുന്ന ഭൂമി അവര്&#x200d;ക്ക് വിട്ടുകൊടുക്കുകയും വേണം. ലോക സമാധാന സമ്മാളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മൗലാനാ ഖല്&#x200d;ബേ സ്വദിഖിന്റ വാക്കുകള്&#x200d;.<br />
വിവാദ ഭൂമിയില്&#x200d; നിന്ന് അല്&#x200d;പം അകലെയായി പള്ളി നിര്&#x200d;മ്മിച്ചാലും മതിയെന്നശിയാ വഖഫ് ബോര്&#x200d;ഡ് സുപ്രിം കോടതിയോട് പറഞ്ഞതിന്റെ അടുത്ത് ദിവസങ്ങളിലാണ്് മറ്റൊരു ശിയാ വീണ്ടും ഇത്തരം പ്രസ്താവനകള്&#x200d; ഇറക്കിയരിക്കുന്നതെന്നും ശ്രദ്ദേയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslims-should-give-up-babari-claim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി ഭൂമി തങ്ങളുടേത്; മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണം: ഷിയാ വഖഫ് ബോര്‍ഡ്</title>
		<link>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html</link>
					<comments>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Aug 2017 11:43:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39391</guid>

					<description><![CDATA[ലഖ്‌നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍. ബാബരി ഭൂമി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന പരമോന്നത കോടതിക്കു മുമ്പാകെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്ന വിധത്തിലുള്ള നിലപാട് ഷിയാ വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമാണെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്&#x200d;ക്കാണെന്നും, തകര്&#x200d;ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്&#x200d;നിര്&#x200d;മിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്&#x200d;പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്&#x200d;ഡ് സുപ്രീം കോടതിയില്&#x200d;. ബാബരി ഭൂമി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന പരമോന്നത കോടതിക്കു മുമ്പാകെയാണ് കേസില്&#x200d; വഴിത്തിരിവുണ്ടാകുന്ന വിധത്തിലുള്ള നിലപാട് ഷിയാ വഖഫ് ബോര്&#x200d;ഡ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്&#x200d;ക്കു മാത്രമാണെന്നും ഇക്കാര്യത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് തങ്ങളുമായാണ് ചര്&#x200d;ച്ച നടത്തേണ്ടതെന്നും ഷിയാ വഖഫ് ബോര്&#x200d;ഡ് 30 പേജുള്ള സത്യവാങ്മൂലത്തില്&#x200d; അവകാശപ്പെടുന്നു. ബാബരി കേസില്&#x200d; കക്ഷിയായിരുന്ന സുന്നി വഖഫ് ബോര്&#x200d;ഡിനെ എതിര്&#x200d;ത്തു കൊണ്ടുള്ള നിലപാടാണ് ഷിയാ ബോര്&#x200d;ഡ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ഷിയാ ബോര്&#x200d;ഡിന്റെ പരാമര്&#x200d;ശങ്ങള്&#x200d;. &#8216;മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പൂജനീയമായ ജന്മസ്ഥലത്തു നിന്ന് നിശ്ചിത അകലം പാലിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്&#x200d;മിച്ച് പ്രശ്‌ന പരിഹാരം തേടണം&#8217; &#8211; സത്യവാങ്മൂലത്തില്&#x200d; പറയുന്നു.</p>
<p>ബാബരി മസ്ജിദിനെ സംബന്ധിച്ച് നിലനില്&#x200d;ക്കുന്ന തര്&#x200d;ക്കങ്ങള്&#x200d; പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാന്&#x200d; സമയം അനുവദിക്കണമെന്ന് ഷിയാ വഖഫ് ബോര്&#x200d;ഡ് സുപ്രീം കോടതിയോട് അഭ്യര്&#x200d;ത്ഥിച്ചു. ബി.ജെ.പിയുമായി അടുപ്പം സൂക്ഷിക്കുന്ന ഷിയാ വഖഫ് ബോര്&#x200d;ഡിന്റെ പുതിയ സത്യവാങ്മൂലം, ബാബരി മസ്ജിദ് കേസില്&#x200d; സുന്നി വഖഫ് ബോര്&#x200d;ഡിന്റെ വാദങ്ങള്&#x200d; ദുര്&#x200d;ബലപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് സൂചനയുണ്ട്.</p>
<p>അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്&#x200d;ജികള്&#x200d; പരിഗണിക്കാന്&#x200d; ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്&#x200d;, എസ്.എ നസീര്&#x200d; എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്&#x200d; നിയമിച്ചിരുന്നു. 2010 ല്&#x200d; അലബാഹാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട 2.77 ഏക്കര്&#x200d; സ്ഥലം മൂന്നായി വിഭജിച്ചു കൊണ്ടാണ് വിധി പറഞ്ഞത്. സുന്നി വഖഫ് ബോര്&#x200d;ഡ്, നിര്&#x200d;മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികള്&#x200d;ക്ക് ഈ ഭൂമി തുല്യമായി വീതിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-case-shia-board-tries-to-divert-sunni-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി: കല്യാണ്‍ സിങും ഉമാ ഭാരതിയും രാജിവെക്കണമെന്ന് എ.കെ ആന്റണി</title>
		<link>https://www.chandrikadaily.com/ak-antony.html</link>
					<comments>https://www.chandrikadaily.com/ak-antony.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 07:37:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[babri case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26505</guid>

					<description><![CDATA[തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനങ്ങളാണ് ഇനിയുള്ളത്. എന്നാല്‍ ഔദ്യോഗിക പദവികള്‍ രാജിവെച്ച് വിചാരണ നേരിടുകയാണ് കല്യാണ്‍ സിങും ഉമാഭാരതിയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ഗുഢാലോചനക്കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. എന്നാല്‍ നിയമപരിരക്ഷയുടെ പേരില്‍ കല്യാണ്‍ സിങിനെതിരായ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബാബരി കേസില്&#x200d; സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണര്&#x200d; കല്യാണ്&#x200d; സിങും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതിയും രാജിവെക്കണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണി. സുപ്രീംകോടതി വിധി സ്വാഗതാര്&#x200d;ഹമാണ്. രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനങ്ങളാണ് ഇനിയുള്ളത്. എന്നാല്&#x200d; ഔദ്യോഗിക പദവികള്&#x200d; രാജിവെച്ച് വിചാരണ നേരിടുകയാണ് കല്യാണ്&#x200d; സിങും ഉമാഭാരതിയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്&#x200d;.കെ അദ്വാനി ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബിജെപി നേതാക്കള്&#x200d;ക്കെതിരായ ഗുഢാലോചനക്കുറ്റമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. എന്നാല്&#x200d; നിയമപരിരക്ഷയുടെ പേരില്&#x200d; കല്യാണ്&#x200d; സിങിനെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി: നീതിയാണ് കോടതിയില്‍ നിന്ന് ലഭിക്കേണ്ടത്</title>
		<link>https://www.chandrikadaily.com/babari-justice-from-court.html</link>
					<comments>https://www.chandrikadaily.com/babari-justice-from-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Apr 2017 19:41:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25486</guid>

					<description><![CDATA[ഡോ. രാംപുനിയാനി നീണ്ട കാത്തിരിപ്പിനൊടുവിലാണ്, ഏറെക്കാലമായി പരിഗണനയിലിരിക്കുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അഭിപ്രായപ്പെട്ടത്. വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ് സംഘ് പരിവാര ശക്തികള്‍ ഐകകണ്‌ഠ്യേന ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ മുസ്‌ലിംകളും മറ്റുള്ളവരും കോടതിയുടെ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയാണുണ്ടായത്. നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നും അനുരഞ്ജനത്തിനല്ലെന്നുമാണ് ഇവരുടെ അഭിപ്രായം. അലഹബാദ് കോടതിയുടെ ലഖ്‌നോ ബ്രാഞ്ച് വിധിയുടെ (2010) പശ്ചാത്തലത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഡോ. രാംപുനിയാനി</p>
<p>നീണ്ട കാത്തിരിപ്പിനൊടുവിലാണ്, ഏറെക്കാലമായി പരിഗണനയിലിരിക്കുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് വിഷയത്തില്&#x200d; കോടതിക്കു പുറത്ത് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്&#x200d; അഭിപ്രായപ്പെട്ടത്. വേണമെങ്കില്&#x200d; താന്&#x200d; തന്നെ മധ്യസ്ഥനാകാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്&#x200d;.എസ്.എസ് സംഘ് പരിവാര ശക്തികള്&#x200d; ഐകകണ്‌ഠ്യേന ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്&#x200d; മുസ്‌ലിംകളും മറ്റുള്ളവരും കോടതിയുടെ നീക്കത്തില്&#x200d; ആശ്ചര്യം പ്രകടിപ്പിക്കുകയാണുണ്ടായത്. നീതിക്കായാണ് കോടതിയെ സമീപിച്ചതെന്നും അനുരഞ്ജനത്തിനല്ലെന്നുമാണ് ഇവരുടെ അഭിപ്രായം.<br />
അലഹബാദ് കോടതിയുടെ ലഖ്‌നോ ബ്രാഞ്ച് വിധിയുടെ (2010) പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. ഈ വിധി പ്രകാരം തര്&#x200d;ക്കത്തിലുള്ള ഭൂമി മൂന്നായി വീതിച്ചു മൂന്നു കൂട്ടര്&#x200d;ക്കും നല്&#x200d;കണമെന്നാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു വിധിയിലൂടെ ഒരു സന്തുലിതമാക്കല്&#x200d; പ്രക്രിയയാണ് കോടതി നടത്തിയത്. പ്രശ്‌നത്തില്&#x200d; പങ്കാളികളായ രാം ലല്ല വിരാജ്മാന്&#x200d;, നിര്&#x200d;മോഹി അഖാഡ, സുന്നി വഖഫ് ബോര്&#x200d;ഡ് എന്നിവര്&#x200d;ക്കു ബാബരി ഭൂമി വീതിച്ചു നല്&#x200d;കാനാണ് കോടതി അഭിപ്രായപ്പെട്ടത്. ശ്രീ രാമന്&#x200d; ജനിച്ച സ്ഥലമെന്ന് പറയപ്പെടുന്ന ബാബരി മസ്ജിദിന്റെ മധ്യത്തിലെ താഴികക്കുടക്കു താഴെയുള്ള സ്ഥലം തീര്&#x200d;ച്ചയായും ഹിന്ദുക്കള്&#x200d;ക്ക് നല്&#x200d;കണമെന്നും കോടതി വിശദമാക്കുന്നുണ്ട്. രാമക്ഷേത്രത്തിനായുള്ള വഴി ഇപ്പോള്&#x200d; തുറന്നിരിക്കുകയാണെന്നും എല്ലാ പാര്&#x200d;ട്ടികളും ഈ &#8216;ദേശീയ&#8217; ദൗത്യവുമായി സഹകരിക്കണമെന്നുമാണ് ബാബരി മസ്ജിദ് പൊളിച്ച സന്തോഷ പ്രകടനത്തിനിടയില്&#x200d; ഒരു ആര്&#x200d;.എസ്.എസ് നേതാവ് വ്യക്തമാക്കിയിരുന്നത്.<br />
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്&#x200d;ക്കും ഈ വിധി പ്രസ്താവം ഞെട്ടിക്കുന്ന കാര്യമാണ്. അഞ്ഞൂറു വര്&#x200d;ഷം മുമ്പു മുതല്&#x200d; തന്നെ ബാബരി മസ്ജിദ് ഇവിടെ ഉണ്ടായിരുന്നുവെന്നും ആ ഭൂമി സുന്നി വഖഫ് ബോര്&#x200d;ഡിനു കീഴിലായിരുന്നുവെന്നതും വസ്തുതയാണ്. പത്തൊന്&#x200d;പതാം നൂറ്റാണ്ടിലാണ് തര്&#x200d;ക്കം ഉടലെടുക്കുന്നത്. 1885ല്&#x200d; പോലും അവിടെ ഒരു ക്ഷേത്രം പണിയാന്&#x200d; ഹിന്ദുക്കള്&#x200d;ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. 1949ല്&#x200d; ബലപ്രയോഗത്തിലൂടെ വിഗ്രഹം സ്ഥാപിച്ചതിനു ശേഷമാണ് കാര്യങ്ങള്&#x200d; പ്രതികൂലമായി ബാധിച്ചത്.<br />
രാമക്ഷേത്ര നിര്&#x200d;മ്മാണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്തിവന്ന വി.എച്ച്.പിയില്&#x200d; നിന്ന് ലാല്&#x200d; കൃഷ്ണ അദ്വാനി പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പി പ്രസിഡണ്ടായിരുന്ന അദ്വാനി വിഷയം ഏറ്റെടുത്തതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാവം ശക്തവും വിശാലവുമായി. ഹിന്ദു വോട്ട് ബാങ്ക് ഏകീകരിക്കുന്നതിലേക്കു തുടക്കംകുറിച്ച വന്&#x200d; ധ്രുവീകരണ പ്രക്രിയയാണ് നടന്നത്. മണ്ഡല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കിയതിന്റെ അനന്തര ഫലത്തേക്കാള്&#x200d; കൂടുതലായിരുന്നു ക്ഷേത്ര നിര്&#x200d;മ്മാണത്തിനായി അദ്വാനി നടത്തിയ രഥയാത്രയുമായി ബന്ധപ്പെട്ടു നടന്ന പടയൊരുക്കം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ സംവരണത്തെ എതിര്&#x200d;ത്ത വലിയൊരു വിഭാഗം രാമക്ഷേത്ര നിര്&#x200d;മ്മാണത്തിനായുള്ള പടയൊരുക്കത്തില്&#x200d; പങ്കാളികളായി. മണ്ഡല്&#x200d; കമ്മീഷനെ ബി.ജെ.പി നേരിട്ട് എതിര്&#x200d;ത്തില്ലെങ്കിലും രാമക്ഷേത്ര വിഷയവുമായി അതിനെ പരിവര്&#x200d;ത്തനം ചെയ്ത് എതിര്&#x200d;ക്കുകയായിരുന്നു.<br />
ഈ വിഷയം സമൂഹത്തില്&#x200d; നിലനില്&#x200d;ക്കുന്ന സമാധാനത്തിന്റെ അതിലോലമായ നൂല് പൊട്ടിക്കുന്നതായിരുന്നു. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്&#x200d; തച്ചുടക്കുന്നതിലെത്തിയതാണ് ഈ പ്രചാരണത്തിന്റെ മൂര്&#x200d;ധന്യാവസ്ഥ. ബാബരി മസ്ജിദ് തകര്&#x200d;ക്കുന്നതിന് ആര്&#x200d;.എസ്.എസ് സംഘ്പരിവാരം വലിയ തോതില്&#x200d; ആളുകളെ സംഘടിപ്പിച്ചിരുന്നു. പള്ളി പൊളിക്കുന്നത് തടയുന്നതില്&#x200d; പ്രാദേശിക ഭരണകൂടം ദയനീയ പരാജയമായിരുന്നു. അക്കാലത്ത് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയിലെ കല്യാണ്&#x200d;സിങ് എല്ലാ സഹായങ്ങളും ചെയ്തു. പള്ളി സംരക്ഷിക്കുമെന്ന് സുപ്രീം കോടതിയില്&#x200d; വാഗ്ദാനം ചെയ്തിട്ടും കല്യാണ്&#x200d;സിങ് അക്രമികള്&#x200d;ക്കു കൂട്ടുനില്&#x200d;ക്കുകയായിരുന്നു.<br />
പള്ളിക്കടിയില്&#x200d; രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് തെളിയിക്കാന്&#x200d; ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള &#8216;ആര്&#x200d;ക്കിയോളജിസ്റ്റ് കര്&#x200d;സേവകര്&#x200d;&#8217; ശ്രമിച്ചതോടെയാണ് സംഭവം വഴിതിരിഞ്ഞ് കൂടുതല്&#x200d; വഷളായത്. പുരാവസ്തുശാസ്ത്ര പ്രകാരം ഇത് സ്ഥാപിക്കപ്പെട്ടതല്ല. &#8216;ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം&#8217; അവര്&#x200d;ക്ക് മൂന്നില്&#x200d; രണ്ടു ഭാഗം നല്&#x200d;കുകയെന്ന ഹൈക്കോടതി ബെഞ്ചിന്റെ അഭിപ്രയം, ബാബരി മസ്ജിദിനു താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ട് എന്നതിന് വിശ്വാസയോഗ്യമായ തെളിവില്ല എന്നത് വ്യക്തമാക്കുന്നതാണ്. ബാബരി മസ്ജിദ് പൊളിച്ചത് വലിയ കുറ്റവും വന്&#x200d; ഗൂഢാലോചനയുടെ ഫലവുമാണ്. എന്നിട്ടും പള്ളി പൊളിച്ച സംഘത്തിലെ നേതാക്കളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.<br />
ഗൂ്യൂ്യൂഢാലോചന നടന്നതു സംബന്ധിച്ച് ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; അടിവരയിട്ടു പറഞ്ഞിരുന്നെങ്കിലും നിര്&#x200d;ഭാഗ്യവശാല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ഏറെ താമസിച്ചുപോയിരുന്നു. രാജ്യത്തിനെതിരായ ഈ കുറ്റകൃത്യത്തിനു ശേഷം അദ്വാനിയും സംഘവും ശക്തിപ്രാപിച്ചത് മുറിവില്&#x200d; ഉപ്പു പുരട്ടുന്നതിനു സമാനമായി. പള്ളി തകര്&#x200d;ത്തത് മുസ്‌ലിംകള്&#x200d;ക്കെതിരെ വലിയ തോതിലുള്ള കലാപത്തിലേക്കും വഴിവെച്ചിരുന്നു; രാജ്യത്തെ മിക്ക പ്രദേശങ്ങള്&#x200d;ക്കു പുറമെ മുംബൈ, ഭോപ്പാല്&#x200d;, സൂറത്ത് എന്നിവിടങ്ങളില്&#x200d; പ്രത്യേകിച്ചും. ഈ കലാപങ്ങളിലെ കുറ്റക്കാരെ പൂര്&#x200d;ണമായും വിട്ടയക്കുകയോ അല്ലെങ്കില്&#x200d; താക്കീതു നല്&#x200d;കി വിടുകയോ ആണുണ്ടായത്.<br />
കോടതികള്&#x200d; നീതി പ്രസ്താവിക്കുകയാണ് വേണ്ടത്. ഇവിടെ ഈ തര്&#x200d;ക്കത്തിന്റെ കാര്യത്തില്&#x200d; ഉടമസ്ഥാവകാശമാണ് യഥാര്&#x200d;ത്ഥ പ്രശ്‌നം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളേക്കാള്&#x200d; &#8216;വിശ്വാസ&#8217;ത്തിനാണ് ഹൈക്കോടതി കൂടുതല്&#x200d; പരിഗണന നല്&#x200d;കിയത്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി എല്ലാ പ്രശ്‌നങ്ങളെയും നിയമ കോണിലൂടെ നോക്കിക്കാണേണ്ടതും ഇതുവരെ ചെയ്ത തെറ്റുകള്&#x200d; നേരെയാക്കേണ്ടതുമാണ്. ശക്തമായ നിയമ വശങ്ങള്&#x200d; മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്&#x200d; വരെ അവസാനിപ്പിക്കാന്&#x200d; പര്യാപ്തമായത്. കോടതിക്കു പുറത്ത് സമവായത്തിനു വിളിക്കുന്നതിനു പകരം ഇപ്പോഴത്തെ ചുറ്റുപാടില്&#x200d; നീതിയുടെ വീക്ഷണകോണിലൂടെ പരിശോധിക്കുന്നതാണ് നല്ലത്. നേരത്തെ ഹിന്ദു സംഘങ്ങള്&#x200d; പറയുന്നതുപോലെ മുസ്‌ലിംകള്&#x200d; ഈ സ്ഥലത്തിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തി അവിടെ പള്ളി പണിയുകയെന്നതാകും കോടതിക്കു പുറത്തുള്ള തീര്&#x200d;പ്പുകല്&#x200d;പ്പിക്കല്&#x200d;. ഇരു വിഭാഗവും തുല്യ ശക്തരല്ല എന്നതുപോലെ തന്നെ അവരുടെ അധികാരവും ഉത്കണ്ഠാകുലമാണ്.<br />
അവകാശവാദത്തില്&#x200d; നിന്ന് മുസ്‌ലിംകള്&#x200d; പിന്മാറുന്നില്ലെങ്കില്&#x200d; ബി.ജെ.പി പ്രബല ശക്തിയാകുമ്പോള്&#x200d; പാര്&#x200d;ലമെന്റ് വഴി ബില്ല് കൊണ്ടുവരുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവരില്&#x200d; നിന്ന് ഭീഷണിയുമുണ്ട്. എന്തുതന്നെയായാലും ഇത്തരം ഭീഷണികള്&#x200d; അധാര്&#x200d;മ്മികമാണ്, എല്ലാവര്&#x200d;ക്കും നീതി ലഭിക്കേണ്ടതാണ്. ബാബരി മസ്ജിദ് കൂടാതെ രാജ്യത്തെ നിരവധി പള്ളികള്&#x200d;ക്കുമേല്&#x200d; ഇപ്പോള്&#x200d; തന്നെ സംഘ്പരിവാരങ്ങള്&#x200d; അവകാശവാദമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതിക്കു പുറത്തുള്ള സമവായത്തിനു മുതിര്&#x200d;ന്നാല്&#x200d; ഹിന്ദുത്വ ശക്തികള്&#x200d; കൂടുതല്&#x200d; അവകാശവാദവുമായി രംഗത്തെത്തുകയും മുസ്‌ലിം പ്രതിനിധികള്&#x200d; മൂലയിലേക്കു തള്ളപ്പെടുകയും ചെയ്യും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. മറ്റു പള്ളികളുമായുള്ള പ്രശ്‌നങ്ങള്&#x200d; പുനരുജ്ജീവിപ്പിക്കുന്നത് മത ന്യൂനപക്ഷങ്ങള്&#x200d;ക്ക് അനുചിതവും ഭയപ്പെടുത്തുന്നതുമാണ്. അത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-justice-from-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ് കേസ്: വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/babari.html</link>
					<comments>https://www.chandrikadaily.com/babari.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Mar 2017 08:44:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Babri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23607</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ഗൂഢാലോചനകുറ്റം പുനസ്ഥാപിക്കണമോ എന്നതു വിഷയത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. നേരത്തെ യുപിയിലെ റായ്ബറേലി കോടതി ഇവര്‍ക്കെതിരായ ഗൂഡാലോചനക്കുറ്റം റദ്ദാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ് തകര്&#x200d;ത്ത സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച കേസില്&#x200d; വാദം കേള്&#x200d;ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 1992ല്&#x200d; ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട കേസില്&#x200d; ബിജെപി നേതാക്കളായ എല്&#x200d;.കെ അധ്വാനി, മുരളി മനോഹര്&#x200d; ജോഷി, ഉമാ ഭാരതി എന്നിവര്&#x200d;ക്കെതിരെ ഗൂഢാലോചനകുറ്റം പുനസ്ഥാപിക്കണമോ എന്നതു വിഷയത്തിലാണ് സുപ്രീംകോടതി വാദം കേള്&#x200d;ക്കുന്നത്. നേരത്തെ യുപിയിലെ റായ്ബറേലി കോടതി ഇവര്&#x200d;ക്കെതിരായ ഗൂഡാലോചനക്കുറ്റം റദ്ദാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി: പുറത്ത് നിന്ന് തീര്‍പ്പാക്കാം- സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/babri-seeking-soloution.html</link>
					<comments>https://www.chandrikadaily.com/babri-seeking-soloution.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Mar 2017 18:03:12 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[court]]></category>
		<category><![CDATA[masjid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23554</guid>

					<description><![CDATA[അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. &#8216;വിഷയം മതപരവും വൈകാരികവുമാണ്. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടെ. രണ്ട് വിഭാഗത്തിനും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അഭിപ്രായപ്പെട്ടു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ [&#8230;]]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്&#x200d;ക്ക വിഷയത്തില്&#x200d; കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്&#x200d; പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്.<br />
&#8216;വിഷയം മതപരവും വൈകാരികവുമാണ്. ഒന്നിച്ചിരുന്ന് ചര്&#x200d;ച്ച ചെയ്ത് പരിഹരിച്ചുകൂടെ. രണ്ട് വിഭാഗത്തിനും ചര്&#x200d;ച്ചയിലൂടെ പരിഹരിക്കാന്&#x200d; കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്&#x200d; മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്&#x200d; അഭിപ്രായപ്പെട്ടു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്&#x200d;ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗള്&#x200d; എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.<br />
രാമക്ഷേത്ര നിര്&#x200d;മ്മാണത്തിന് എത്രയും വേഗം അനുമതി നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന നിര്&#x200d;ദേശം വന്നത്. മുസ്്‌ലിം വിഭാഗത്തില്&#x200d; പെട്ട നേതാക്കന്&#x200d;മാരെ സമീപിച്ചിരുന്നെന്നും എന്നാല്&#x200d; പ്രശ്‌നം പരിഹരിക്കുന്നതിന് നിയമപരമായ ഇടപെടല്&#x200d; വേണമെന്നാണ് അവര്&#x200d; പറയുന്നതെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി കോടതിയെ അറിയിച്ചു. തര്&#x200d;ക്കത്തിന് പരിഹാരം കാണാന്&#x200d; ഇരു വിഭാഗവും സമ്മതിക്കുകയാണെങ്കില്&#x200d; മുഖ്യ ഇടനിലക്കാരനെ നിയമിക്കാമെന്നും കോടതി പറഞ്ഞു. പ്രശ്‌നത്തില്&#x200d; എല്ലാ വിഭാഗവുമായി കൂടിയാലോചന നടത്തി മാര്&#x200d;ച്ച് 31നകം കോടതിയെ അറിയിക്കാന്&#x200d; സുബ്രഹ്മണ്യന്&#x200d; സ്വാമിയോട് ഡിവിഷന്&#x200d; ബെഞ്ച് ആവശ്യപ്പെട്ടു. 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ആറ് വര്&#x200d;ഷമായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ വര്&#x200d;ഷം ഫെബ്രുവരി 26ന് കേസില്&#x200d; ഇടപെടാന്&#x200d; സുബ്രഹ്മണ്യന്&#x200d; സ്വാമിക്ക് സുപ്രീം കോടതി അനുമതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-seeking-soloution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി; കോടതിയില്‍ പൂര്‍ണ വിശ്വാസമെന്ന് ആക്ഷന്‍ കമ്മിറ്റി</title>
		<link>https://www.chandrikadaily.com/babri-supporting-suggestion-of-court.html</link>
					<comments>https://www.chandrikadaily.com/babri-supporting-suggestion-of-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Mar 2017 17:34:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[action committee]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[ET muhammed basher]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23538</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് എന്നും സ്വീകരിച്ചത്. ഇപ്പോള്‍ വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്&#x200d;ക്കം പരിഹരിക്കാന്&#x200d; സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. തര്&#x200d;ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി.</p>
<p>ബാബരി മസ്ജിദ് പ്രശ്‌നത്തില്&#x200d; കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് എന്നും സ്വീകരിച്ചത്. ഇപ്പോള്&#x200d; വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാണ്. അയോധ്യയില്&#x200d; ക്ഷേത്രം പണിയാന്&#x200d; ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി നല്&#x200d;കിയ ഹരജിയുടെ ചര്&#x200d;ച്ചാ വേളയിലാണ് ഈ അഭിപ്രായപ്രകടനം. ഹരജി മാര്&#x200d;ച്ച് 31ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുകയും ചെയ്യും. ബി.ജെ.പി അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; പരാമര്&#x200d;ശത്തെ ഉടന്&#x200d; സ്വാഗതം ചെയ്തിട്ടുമുണ്ട്. കോടതി വിധി ബഹുമാനിക്കാന്&#x200d; എല്ലാവരും ബാധ്യസ്ഥരാ ണ്. സുപ്രീംകോടതി മുമ്പാകെ നിലവിലുള്ള കേസിലെ മൗലിക വശം അവിടുത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ്. മസ്ജിദ് പൊളിച്ച ക്രിമിനല്&#x200d; ഗൂഢാലോചന കേസില്&#x200d; നിന്ന് എല്&#x200d;. കെ അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്&#x200d;ച്ച് ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്&#x200d; അദ്വാനിയെയും മറ്റും കേസില്&#x200d; നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.<br />
ക്രിമിനല്&#x200d; ഗൂഢാലോചനക്ക് പ്രതികളായി ഉള്&#x200d;പ്പെടുത്തിയിരുന്ന 13 പേര്&#x200d;ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, കല്യാണ്&#x200d; സിങ്, ഉമാഭാരതി, വിനയ് കത്യാര്&#x200d; അശോക് സിംഗാള്&#x200d;, സാധ്വി ഋതംബര, വി.എച്ച് ദാല്&#x200d;മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്&#x200d;, ആര്&#x200d;.വി. വേദാന്തി, പരമ ഹംസ്, രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്&#x200d; ശര്&#x200d;മ, നൃത്യഗോപാല്&#x200d; ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കളാണ് കേസിലുള്&#x200d;പ്പെട്ടത്്.<br />
തര്&#x200d;ക്ക ഭൂമി മൂന്നാക്കി വിഭജിച്ച് കൊണ്ടുള്ള അലഹബാദ് ഹൈകോടതിയുടെ അപ്പീലിന്മേലാണിപ്പോള്&#x200d; സുപ്രീംകോടതി ഇവിടെ ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. മൗലിക പ്രശ്‌നങ്ങള്&#x200d; കോടതിയുടെ മുമ്പിലുള്ളപ്പോള്&#x200d; ഇത്തരം ഒരു മധ്യസ്ഥതതയുടെ പ്രായോഗികതയിലും സംശയമുണ്ട്. ഇപ്പോഴത്തെ മധ്യസ്ഥ നീക്കമനുസരിച്ചു മതിയെങ്കില്&#x200d; കേസ് മുമ്പെ തീര്&#x200d;ക്കാമായിരുന്നു. ശാശ്വത പരിഹാരം സുപ്രീംകോടതി തന്നെ അന്തിമ തീരുമാനമെടുക്കട്ടെ എന്നുള്ളതാണ്. ബാബരി ആക്ഷന്&#x200d; കമ്മിറ്റിയുടെ നിലപാടുകളോട് ലീഗ് യോജിച്ച് നില്&#x200d;ക്കുമെന്നും ഇ.ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-supporting-suggestion-of-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള മണ്ഡലത്തിന്റെ പേരു മാറ്റും&#8217; ബിജെപി എംഎല്‍എയുടെ പ്രഖ്യാപനം വിവാദത്തില്‍</title>
		<link>https://www.chandrikadaily.com/bjp-mla.html</link>
					<comments>https://www.chandrikadaily.com/bjp-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Mar 2017 05:39:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[deoband]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22989</guid>

					<description><![CDATA[ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെ വര്‍ഗീയ മുഖം കടുപ്പിച്ച് ബിജെപി. മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള ദയൂബന്ദിന്റെ പേരുമാറ്റുമെന്നാണ് ഈ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ ബ്രിജേഷ് സിങ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥലമാണ് ദയൂബന്ദ്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തേക്കാള്‍ ഹൈന്ദവ പുരാണങ്ങള്‍ക്ക് ഈ മണ്ണില്‍ പ്രാധാന്യമുണ്ടെന്നും അതിനാല്‍ പേര് ദേവ വ്രിന്ദ് എന്നാക്കുമെന്നാണ് ബ്രിജേഷിന്റെ പ്രഖ്യാപനം. ദയൂബന്ദ് എന്നത് വെറുമൊരു കാഴ്ചപ്പാട് മാത്രമാണെന്നും പട്ടണം ദേവ വ്രിന്ദ് എന്ന പേരിലാണ് പ്രസിദ്ധമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശ് തെരഞ്ഞെടുപ്പില്&#x200d; വിജയിക്കാനായതോടെ വര്&#x200d;ഗീയ മുഖം കടുപ്പിച്ച് ബിജെപി. മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള ദയൂബന്ദിന്റെ പേരുമാറ്റുമെന്നാണ് ഈ മണ്ഡലത്തില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്&#x200d;.എ ബ്രിജേഷ് സിങ് പ്രഖ്യാപിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-22994" src="https://www.chandrikadaily.com/wp-content/uploads/2017/03/Brijesh.jpg" alt="brijesh" width="300" height="425" srcset="https://www.chandrikadaily.com/wp-content/uploads/2017/03/Brijesh.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/Brijesh-212x300.jpg 212w, https://www.chandrikadaily.com/wp-content/uploads/2017/03/Brijesh-296x420.jpg 296w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഇന്ത്യന്&#x200d; ഇസ്‌ലാമിക ചരിത്രത്തില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ച സ്ഥലമാണ് ദയൂബന്ദ്. എന്നാല്&#x200d; ഇസ്‌ലാമിക ചരിത്രത്തേക്കാള്&#x200d; ഹൈന്ദവ പുരാണങ്ങള്&#x200d;ക്ക് ഈ മണ്ണില്&#x200d; പ്രാധാന്യമുണ്ടെന്നും അതിനാല്&#x200d; പേര് ദേവ വ്രിന്ദ് എന്നാക്കുമെന്നാണ് ബ്രിജേഷിന്റെ പ്രഖ്യാപനം. ദയൂബന്ദ് എന്നത് വെറുമൊരു കാഴ്ചപ്പാട് മാത്രമാണെന്നും പട്ടണം ദേവ വ്രിന്ദ് എന്ന പേരിലാണ് പ്രസിദ്ധമെന്നും ബ്രിജേഷ് ചൂണ്ടിക്കാട്ടുന്നു. മഹാഭാരതത്തില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ള രണകാന്തി ഇവിടെയാണുള്ളത്. പഞ്ചപാണ്ഡവരെ ഈ പ്രദേശത്ത് ആരാധിക്കുന്നുമുണ്ട്. ജാര്&#x200d;വാല എന്ന ഗ്രാമത്തിന്റെ പേര് യക്ഷാവാല എന്നാണെന്നും ഇത് പിന്നീട് ദേവ് വ്രിന്ദ് എന്ന പേരില്&#x200d; പ്രസിദ്ധപ്പെടുകയുമായിരുന്നുവെന്ന് ബ്രിജേഷ് സിങ് പറഞ്ഞു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നായ ദയൂബന്ദില്&#x200d; ബി.ജെ.പി വിജയിച്ചത് ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. 65 ശതമാനത്തോളമാണ് ഇവിടെ മുസ്ലിം ജനസംഖ്യ. ഇവിടം കേന്ദ്രീകരിച്ചാണ് മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചത്. ദാറുല്&#x200d; ഉലൂം ദെയൂബന്ദ് എന്ന ഇസ്‌ലാമിക് സ്‌കൂളിനെ കേന്ദ്രീകരിച്ചാണ് ഈ മുന്നേറ്റം രൂപം കൊണ്ടത്. വടക്കന്&#x200d; യുപിയില്&#x200d; സഹാറന്&#x200d;പൂര്&#x200d; ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലൊന്നാണ് ദയൂബന്ദ്. 2002 മുതല്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടിയും ബിഎസ്പിയുമാണ് ദയൂബന്ദില്&#x200d; വിജയിച്ചത്. 1951 മുതല്&#x200d; കോണ്&#x200d;ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്നു ദയൂബന്ദ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന</title>
		<link>https://www.chandrikadaily.com/babri-court-verdict.html</link>
					<comments>https://www.chandrikadaily.com/babri-court-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 18:01:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[court]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21953</guid>

					<description><![CDATA[രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്. 1992 ഡിസംബര്‍ ആറിന് അഞ്ഞൂറ് [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്&#x200d;പ്രദേശിലെ ബാബരി മസ്ജിദ് തകര്&#x200d;ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്&#x200d; നിന്ന് മുന്&#x200d; ഉപപ്രധാനമന്ത്രി എല്&#x200d;.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്&#x200d;ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്&#x200d;ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്&#x200d;ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്.<br />
1992 ഡിസംബര്&#x200d; ആറിന് അഞ്ഞൂറ് വര്&#x200d;ഷത്തിലധികം പഴക്കമുള്ള ബാബരി മസ്ജിദിന്റെ പൈശാചികമായ ധ്വംസനത്തിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; മുന്നില്&#x200d; രാജ്യത്തെ പ്രമുഖ ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നതാണ്. ബാബരി മസ്ജിദിന് വലിയ അകലെയല്ലാതെ സ്ഥാപിച്ച വേദിയില്&#x200d; നിന്ന് അക്രമികളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രോല്&#x200d;സാഹിപ്പിക്കുകയായിരുന്നു ഈ നേതാക്കള്&#x200d;. എല്&#x200d;.കെ അഡ്വാനിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്&#x200d; ഡോ. മുരളീമനോഹര്&#x200d; ജോഷി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്&#x200d;, മുന്&#x200d; കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണറുമായ കല്യാണ്&#x200d;സിങ്, വിനയ് കത്യാര്&#x200d;, സാധ്വി ഋതാംബര, ഗിരിരാജ് കിഷോര്&#x200d;, വിഷ്ണുഹരി ഡാല്&#x200d;മിയ തുടങ്ങിയവര്&#x200d;ക്കെതിരെയാണ് അന്നത്തെ അയോധ്യ പൊലീസ് ഗൂഢാലോചനാകുറ്റം ചുമത്തി കേസെടുത്തിരുന്നത്. ശിവസേനാ തലവന്&#x200d; ബാല്&#x200d;താക്കറെ പ്രതിയായിരുന്നെങ്കിലും മരണപ്പെട്ടതിനാല്&#x200d; കേസില്&#x200d; നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആര്&#x200d;.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്&#x200d;, ശിവസേന തുടങ്ങിയ സംഘ്പരിവാര്&#x200d; സംഘടനകളുടെ കീഴിലെ കര്&#x200d;സേവകരാണ് സംഭവത്തിന് ഉത്തരവാദികളെന്നുകാട്ടി അവര്&#x200d;ക്കെതിരെയും അന്നുതന്നെ കേസെടുത്തിരുന്നു. ബാബരി മസ്ജിദ് ധ്വംസനക്കുറ്റം ലഖ്‌നോ കോടതിയിലും ഗൂഢാലോചനാകുറ്റം റായ്ബറേലി കോടതിയിലുമാണ് നടന്നത്. 2010ല്&#x200d; റായ്ബറേലി വിചാരണ കോടതിയാണ് ഗൂഢാലോചനാകുറ്റം റദ്ദാക്കിയത്. ഇതിനെതിരെ സി.ബി.ഐ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും 2010 മെയ് 20ന് കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്&#x200d;ന്ന് 2011ല്&#x200d; യു.പി.എ ഭരണകാലത്ത് സി.ബി.ഐ നല്&#x200d;കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ബെഞ്ച് പുതിയ പരാമര്&#x200d;ശം പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്&#x200d; പ്രത്യേക കോടതി സ്ഥാപിച്ചതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചായിരുന്നു കോടതിയുടെ വിടുതല്&#x200d;. എന്നാല്&#x200d; ഈ കാരണം കേസില്&#x200d; നിന്ന് ഒഴിവാകാന്&#x200d; മതിയായതല്ലെന്ന നിഗമനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ രീതിയില്&#x200d; സാങ്കേതിക കാരണം പറഞ്ഞ് പ്രതികള്&#x200d; കേസില്&#x200d; നിന്ന് ഒഴിവാക്കപ്പെടരുതെന്ന കോടതിയുടെ പരാമര്&#x200d;ശം അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കും കോടതികള്&#x200d;ക്കുമുള്ള താക്കീതുകൂടിയായി കാണണം. സമാനമായ വിധിയാണ് അനധികൃത സ്വത്തുകേസില്&#x200d; കണക്കിലെ കൃത്രിമം കൊണ്ട് കുറ്റവിമുക്തമാക്കപ്പെട്ട ജയലളിതയുടെയും ശശികലയുടെയും കാര്യത്തില്&#x200d; അടുത്തിടെ സുപ്രീം കോടതിയില്&#x200d; നിന്നുണ്ടായതും ശശികലക്ക് ജയിലിലേക്ക് തിരിച്ചുപോകേണ്ടിവന്നതും.<br />
പ്രതികള്&#x200d;ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; പിനാകിചന്ദ്ര ഘോഷ്, രോഹിന്റണ്&#x200d; നരിമാന്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് സി.ബി.ഐയോട് നിര്&#x200d;ദേശിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് ലളിതമായ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസില്&#x200d;നിന്ന് അഡ്വാനിയടക്കമുള്ളവരെ ഹൈക്കോടതി ഒഴിവാക്കിയത്. മാത്രമല്ല സി.ബി.ഐ വളരെ വൈകിയാണ് അപ്പീല്&#x200d; സമര്&#x200d;പ്പിച്ചതെന്ന അഡ്വാനിയുടെയും മറ്റു അഭിഭാഷകരുടെയും വാദം കോടതി അംഗീകരിച്ചതുമില്ല. അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തന്നെ കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു.<br />
ബാബരി മസ്ജിദ് തകര്&#x200d;ത്തതും ക്രിമിനല്&#x200d; ഗൂഢാലോചനയും സംബന്ധിച്ച രണ്ടു കേസുകളുടെ വിചാരണ ലഖ്‌നോ വിചാരണക്കോടതിയില്&#x200d; ഒരുമിച്ച് നടത്താവുന്നതാണെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയുണ്ടായി. മാര്&#x200d;ച്ച് 22ന് കേസ് വീണ്ടും കേള്&#x200d;ക്കാന്&#x200d; വെച്ചിരിക്കയാണ്. അഡ്വാനിയെയും മറ്റും വിട്ടയച്ചതിനെതിരെ 2015ല്&#x200d; മഹ്മൂദ് അഹമ്മദ്ഹാജി നല്&#x200d;കിയ ഹര്&#x200d;ജിയെതുടര്&#x200d;ന്നാണ് സി.ബി.ഐ കോടതിയിലെത്തിയത്. ബി.ജെ.പി ഭരിക്കുമ്പോള്&#x200d; സി.ബി.ഐ അലസമാകരുതെന്നായിരുന്നു ആ ഗുണകാംക്ഷിയായ വന്ദ്യവയോധികന്റെ അപേക്ഷ.<br />
സമൂഹത്തില്&#x200d; കലഹം പടര്&#x200d;ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന രീതിയില്&#x200d; പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഢാലോചകര്&#x200d;ക്കെതിരെ ചാര്&#x200d;ത്തപ്പെട്ടിരുന്നത്. ബാബരി മസ്ജിദ് തകര്&#x200d;ത്ത സംഭവത്തില്&#x200d; കണ്ടാലറിയാത്ത ലക്ഷക്കണക്കിനു പേര്&#x200d;ക്കെതിരെ പൊതുസ്ഥലത്ത് നിയമം ലംഘിച്ച് സംഘം ചേരല്&#x200d;, കവര്&#x200d;ച്ച, കൊലപാതകം, പിടിച്ചുപറി, മറ്റുള്ളവരെ അപായപ്പെടുത്തല്&#x200d;, സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരുടെ കൃത്യനിര്&#x200d;വഹണം തടസ്സപ്പെടുത്തല്&#x200d; തുടങ്ങിയ പത്തു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പുതിയ ഉത്തരവോടെ രണ്ടുകേസുകളും ഇനി ഒരുമിച്ച് വിചാരണ നടത്താനാവും. എന്നാല്&#x200d; ഗൂഢാലോചനാകേസില്&#x200d; 186 സാക്ഷികളെയും ഇനിയും വിസ്തരിക്കേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്&#x200d; കെ.കെ വേണുഗോപാലന്റെ വാദത്തിന് കോടതി ചെവി കൊടുത്തിട്ടില്ല.<br />
2010 സെപ്തംബര്&#x200d; 30ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്്‌ലിംകള്&#x200d;ക്കും ഹിന്ദുക്കള്&#x200d;ക്കും സന്യാസി സഭയായ നിര്&#x200d;മോഹി അഖോരക്കുമായി വീതിച്ചു നല്&#x200d;കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2013ല്&#x200d; തല്&#x200d;സ്ഥിതി നിലനിര്&#x200d;ത്താനുള്ള കോടതി ഉത്തരവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ നീതിവ്യവസ്ഥയും നീതിപീഠങ്ങളും ക്രമസമാധാനവും ഇതേപടി നിലനില്&#x200d;ക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോടതി വിധി നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതല്&#x200d; ഉറപ്പിക്കാനുതകുമെന്ന കാര്യത്തില്&#x200d; സംശയമില്ല. കൂട്ടിലടക്കപ്പെട്ട തത്ത എന്ന് സുപ്രീംകോടതിയില്&#x200d; നിന്നുതന്നെ പഴികേട്ട രാജ്യത്തെ ഒന്നാമത്തെ അന്വേഷണ ഏജന്&#x200d;സിയാണ് സെന്&#x200d;ട്രല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d;. സംഭവത്തിലെ ദൃക്‌സാക്ഷിയും എഴുപതുകാരനുമായ ഹാജി മഹ്മൂദിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുകതന്നെ വേണം. ഇന്ന് രാജ്യം ഭരിക്കുന്നത് ഇതേ ഗൂഢാലോചനക്കാരുടെ അടുത്തയാളുകള്&#x200d; തന്നെയാണ് എന്നത് കേസില്&#x200d; ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്&#x200d;ത്തുന്നുമുണ്ട്. ആര്&#x200d;.എസ്.എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്&#x200d; നീതിന്യായത്തോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാകും ഈകേസ് ഇനി മുന്നോട്ടുപോകുക. അതുതന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാര്&#x200d;ഥിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
