<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Backlash &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/backlash/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Jan 2025 03:08:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Backlash &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html</link>
					<comments>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 03:08:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[news]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327122</guid>

					<description><![CDATA[ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്.</p>
<p>ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.</p>
<p>നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാ​ഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്.</p>
<p>പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാ​ഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.</p>
<p>ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.</p>
<p>ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-trump-stay-on-order-revoking-birthright-citizenship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും തിരിച്ചടി; ഹിസ്ബുല്ലയുടെ ആക്രമണത്തില്&#x200d; അഞ്ച് ഉന്നത ഇസ്രാഈലി സൈനിക ഉദ്യോഗസ്ഥര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html</link>
					<comments>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 15:02:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314962</guid>

					<description><![CDATA[കൊല്ലപ്പെട്ടവര്&#x200d; എല്ലാവരും തന്നെ റിസര്&#x200d;വ് വിഭാഗം സൈനികരാണ്.]]></description>
										<content:encoded><![CDATA[<p>ഗസയിലും ബെയ്‌റൂട്ടിലും കൂട്ടക്കുരുതി തുടരുന്ന ഇസ്രാഈല്&#x200d; സൈന്യത്തിന് വീണ്ടും തിരിച്ചടി. തെക്കന്&#x200d; ലെബനനിലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്&#x200d; 5 ഉന്നത ഇസ്രാഈല്&#x200d; സൈനികര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്.</p>
<p>19 സൈനികര്&#x200d;ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി ഹിസ്ബുല്ലയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്&#x200d; കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രാഈല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്&#x200d; എല്ലാവരും തന്നെ റിസര്&#x200d;വ് വിഭാഗം സൈനികരാണ്. ഇവര്&#x200d;ക്ക് പുറമെ നിരവധി സൈനികര്&#x200d;ക്കും ഗുരുതരമായി പരിക്കേറ്റതായി ഐ.ഡി.എഫ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>മേജര്&#x200d; ഡാന്&#x200d; മവോരി(43), ക്യാപ്റ്റന്&#x200d; അലോണ്&#x200d; സഫ്രായ് (28), വാറന്റ് ഓഫീസര്&#x200d; ഒമ്രി ലോട്ടന്&#x200d; (47) മാസ്റ്റര്&#x200d; സെര്&#x200d;ജന്റ് ടോം സേഗാല്&#x200d; (28), വാറന്റ് ഓഫീസര്&#x200d; ഗയ് ഇദാന്&#x200d; (51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തന്നെ 89ാമത് ബറ്റാലിയന്റെ എട്ടാം ബ്രിഗേഡിന്റെ ഭാഗമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-again-five-high-ranking-israeli-military-officers-were-killed-in-an-attack-by-hezbollah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി വിദ്വേഷത്തിന് തിരിച്ചടി; പള്ളിയിലേക്ക് സാങ്കൽപ്പിക അമ്പെയ്ത സ്ഥാനാർഥി മാത്രമല്ല നടിയും പത്മശ്രീ അവാർഡ് ജേതാവും തോറ്റു</title>
		<link>https://www.chandrikadaily.com/backlash-to-bjp-hatred-not-only-the-fictional-archer-candidate-for-the-church-but-the-actress-and-padma-shri-awardee-also-lost.html</link>
					<comments>https://www.chandrikadaily.com/backlash-to-bjp-hatred-not-only-the-fictional-archer-candidate-for-the-church-but-the-actress-and-padma-shri-awardee-also-lost.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 12:51:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hate speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299616</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികള്&#x200d;ക്കിടയിലും വിദ്വേഷ പരാമര്&#x200d;ശങ്ങളും നീക്കങ്ങളുമുള്&#x200d;പ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാര്&#x200d;ഥികള്&#x200d; വന്&#x200d; പരാജയമാണ് ഏറ്റുവാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ 350ലേറെ സീറ്റുകള്&#x200d; നേടുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; വോട്ടെണ്ണല്&#x200d; ദിനത്തില്&#x200d; തകര്&#x200d;ന്നതിനൊപ്പം സ്ഥാനാര്&#x200d;ഥികളുടെ വിദ്വേഷനീക്കങ്ങളും പരാമര്&#x200d;ശങ്ങളും വിവിധയിടങ്ങളില്&#x200d; ബിജെപിക്കേകിയത് വന്&#x200d; തിരിച്ചടി.</p>
<p>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികള്&#x200d;ക്കിടയിലും വിദ്വേഷ പരാമര്&#x200d;ശങ്ങളും നീക്കങ്ങളുമുള്&#x200d;പ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാര്&#x200d;ഥികള്&#x200d; വന്&#x200d; പരാജയമാണ് ഏറ്റുവാങ്ങിയത്. തെലങ്കാനയിലെ ഹൈദരാബാദ്, മഹാരാഷ്ട്രയിലെ അമരാവതി, പഞ്ചാബിലെ ഫരീദ്‌കോട്ട് എന്നീ സീറ്റുകളിലെ സ്ഥാനാര്&#x200d;ഥികളാണ് തോറ്റത്.</p>
<p>രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിലേക്ക് സാങ്കല്&#x200d;പ്പിക അമ്പെയ്യുകയും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീ വോട്ടര്&#x200d;മാരെ നിഖാബും ബുര്&#x200d;ഖയും ഉയര്&#x200d;ത്തി പരിശോധിക്കുകയും ചെയ്ത നടിയും ബിജെപി സ്ഥാനാര്&#x200d;ഥിയുമായ കൊമ്പെല്ല മാധവി ലതയാണ് ഹൈദരാബാദില്&#x200d; വന്&#x200d; മാര്&#x200d;ജിനില്&#x200d; പരാജയപ്പെട്ടത്. ഇവിടെ എഐഎംഐഎം സ്ഥാനാര്&#x200d;ഥി അസദുദ്ദീന്&#x200d; ഉവൈസി 3.3 ലക്ഷം വോട്ടുകള്&#x200d;ക്കാണ് മാധവി ലതയെ തോല്&#x200d;പ്പിച്ചത്. ഉവൈസി 6,61,981 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; മാധവി ലതയ്ക്ക് കിട്ടിയത് 3,23,894 വോട്ടുകളാണ്.</p>
<p>പള്ളിക്ക് നേരെ സാങ്കല്&#x200d;പ്പിക അസ്ത്രം എയ്ത സംഭവത്തില്&#x200d; മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശോഭയാത്രയ്ക്കിടെ കല്ലേറുള്&#x200d;പ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കല്&#x200d;പ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതേ തുടര്&#x200d;ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്&#x200d; ഐപിസി 295 എ ഉള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; ചുമത്തി ബീ?ഗംബസാര്&#x200d; പൊലീസാണ് കേസെടുത്തത്.</p>
<p>അസംപൂരിലെ പോളിങ് ബൂത്തിലെത്തിയാണ് മാധവി ലത വോട്ട് ചെയ്യാന്&#x200d; കാത്തുനിന്ന മുസ്ലിം സ്ത്രീകളുടെ ഐ.ഡി പരിശോധിക്കുകയും ദേഹപരിശോധന നടത്തുകയും ബുര്&#x200d;ഖ അഴിപ്പിക്കുകയും ചെയ്തത്. ഇതില്&#x200d; ഇവര്&#x200d;ക്കെതിരെ ഐപിസി സെക്ഷന്&#x200d; 171 സി, 186, 505 (1) (സി), ജനപ്രാതിനിധ്യ നിയമത്തിലെ 132 എന്നീ വകുപ്പുകള്&#x200d; പ്രകാരം മലക്പേട്ട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എഐഎംഐ എം തിരഞ്ഞെടുപ്പ് കമ്മീഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്&#x200d;ശം നടത്തിയ മഹാരാഷ്ട്ര അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്&#x200d;ഥിയും നടിയുമായ നവ്‌നീത് സിങ് റാണയാണ് തോറ്റമ്പിയ മറ്റൊരാള്&#x200d;. മണ്ഡലത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ ബല്&#x200d;വന്ത് ബസ്വന്ത് വാങ്കഡെയാണ് വിജയിച്ചത്. 19,731 വോട്ടുകള്&#x200d;ക്കാണ് ബല്&#x200d;വന്ത് വാങ്കഡെ നവ്നീത് റാണയെ പരാജയപ്പെടുത്തിയത്. ബല്&#x200d;വന്ത് 5,26,271 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; നവ്നീതിന്റെ വോട്ടെണ്ണം 5,06,540ല്&#x200d; ഒതുങ്ങി.</p>
<p>കോണ്&#x200d;ഗ്രസിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വിവാദ പരാമര്&#x200d;ശം. കോണ്&#x200d;ഗ്രസിന് വോട്ട് ചെയ്താല്&#x200d; ആ വോട്ടുകള്&#x200d; നേരിട്ട് പാകിസ്താനിലേക്ക് പോവുമെന്നായിരുന്നു കൗറിന്റെ വാദം. &#8216;പാകിസ്താന് എഐഎംഐഎമ്മിനോടും രാഹുലിനോടും സ്‌നേഹമാണ്.</p>
<p>പാകിസ്താനില്&#x200d; നിന്നുള്ള സിഗ്‌നലുകള്&#x200d; അനുസരിച്ച് രാജ്യം ഭരിച്ച കോണ്&#x200d;ഗ്രസിനെ പോലെ. ഹൈദരാബാദ് പാകിസ്താനായി മാറുന്നത് ബിജെപി സ്ഥാനാര്&#x200d;ഥി മാധവി ലത തടയും&#8217;- എന്നും നവ്‌നീത് പറഞ്ഞിരുന്നു. പരാമര്&#x200d;ശത്തില്&#x200d; നവ്‌നീത് റാണയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.</p>
<p>പഞ്ചാബില്&#x200d; കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തിയ ഹന്&#x200d;സ് രാജ് ഹന്&#x200d;സാണ് പരാജയപ്പെട്ട മറ്റൊരു ബിജെപി സ്ഥാനാര്&#x200d;ഥി. പത്മശ്രീ പുരസ്‌കാര ജേതാവായ ഇയാള്&#x200d; ഫരീദ്‌കോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്&#x200d;ഥിയായിരുന്നു. എന്നാല്&#x200d; വോട്ടെണ്ണിക്കഴിഞ്ഞപ്പോള്&#x200d; അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായ സരബ്ജീത് സിങ് ഖല്&#x200d;സയാണ് മണ്ഡലത്തില്&#x200d; നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മി പാര്&#x200d;ട്ടിയുടെ കരംജിത് സിങ് അന്&#x200d;മോല്&#x200d; ആണ് രണ്ടാമതെത്തിയത്. 2,98,062 വോട്ടുകള്&#x200d; നേടിയ സ്വതന്ത്ര സ്ഥാനാര്&#x200d;ഥി 70,053 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.</p>
<p>ഭീഷണിക്കെതിരായ സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയുടെ പരാതിയില്&#x200d; ഹന്&#x200d;സിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നോട്ടീസ് അയച്ചിരുന്നു. ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്&#x200d; നടത്തിയ പ്രസംഗത്തിനിടെയാണ് ഹന്&#x200d;സ് കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു. തന്നെ എതിര്&#x200d;ക്കുന്നവരെ ജൂണ്&#x200d; ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയ്ക്ക് പുറമെ ഹന്&#x200d;സിനെതിരെ ആം ആദ്മി പാര്&#x200d;ട്ടിയും കമ്മീഷന് പരാതി നല്&#x200d;കിയിരുന്നു. ഹന്&#x200d;സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്&#x200d; ശിക്ഷാനിയമവും ലംഘിച്ചെന്ന് ആപ് പരാതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രി ആദ്യ വിദ്വേഷ പ്രസം?ഗം നടത്തിയ രാജസ്ഥാനിലെ ബന്&#x200d;സ്വാരയിലും ബിജെപി വമ്പന്&#x200d; തോല്&#x200d;വിയേറ്റുവാങ്ങിയിരുന്നു. രാജസ്ഥാനില്&#x200d; ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ബന്&#x200d;സ്വാര. ഇവിടെ ബിജെപി നേതാവ് മഹേന്ദ്രജിത് സിങ് മാളവ്യയെ പ്രാദേശിക പാര്&#x200d;ട്ടിയായ ഭാരത് ആദിവാസി പാര്&#x200d;ട്ടിയുടെ യുവനേതാവ് രാജ്കുമാര്&#x200d; റാവത്ത് ആണ് തറപറ്റിച്ചത്. അതും രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ഥിയെ പിന്&#x200d;വലിച്ച് രാജ്കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു ഇവിടെ കോണ്&#x200d;ഗ്രസ്. 8,20,831 വോട്ടാണ് രാജ്കുമാര്&#x200d; നേടിയത്. മഹേന്ദ്രജിത് സിങ്ങിനെതിരെ 2,47,054 വോട്ടിന്റെ ഭൂരിപക്ഷം. 5,73,777 വോട്ടാണ് ബിജെപി സ്ഥാനാര്&#x200d;ഥിക്ക് ഇത്തവണ ലഭിച്ചത്.</p>
<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെല്ലാം കാറ്റില്&#x200d;പ്പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. എന്&#x200d;ഡിഎ 350ലേറെ സീറ്റുകള്&#x200d; നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. എന്നാല്&#x200d; 300 സീറ്റുകള്&#x200d; പോലും നേടാന്&#x200d; മുന്നണിക്കായില്ല. 292 സീറ്റുകളാണ് നേടിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. 100-180 സീറ്റുകള്&#x200d; വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d;. എന്നാല്&#x200d; 234 സീറ്റുകളാണ് മുന്നണി നേടിയത്. കോണ്&#x200d;ഗ്രസ് ഒറ്റയ്ക്ക് 100 സീറ്റുകളും സ്വന്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-bjp-hatred-not-only-the-fictional-archer-candidate-for-the-church-but-the-actress-and-padma-shri-awardee-also-lost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തല്&#x200d;മണ്ണയില്&#x200d; സിപിഎം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി; ചര്&#x200d;ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; അച്ചടക്ക നടപടി നേരിട്ട നേതാവിന്&#x200d;റെ ഫേസ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html</link>
					<comments>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jun 2024 04:55:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299520</guid>

					<description><![CDATA['പാര്&#x200d;ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ ...' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.]]></description>
										<content:encoded><![CDATA[<p>നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റ് പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ചയാകുന്നു. പെരിന്തല്&#x200d;മണ്ണയില്&#x200d; സിപിഎം ശക്തി കേന്ദ്രങ്ങളില്&#x200d; വോട്ട് കുറഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ അച്ചടക്ക നടപടി ഓര്&#x200d;മിപ്പിച്ച് സിപിഎം നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ. &#8216;പാര്&#x200d;ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ &#8230;&#8217; എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പഴയ കാര്യങ്ങള്&#x200d; ഓര്&#x200d;മിപ്പിച്ചുകൊണ്ട് പലരും താഴെ കമന്റും രേഖപ്പെടുത്തി.</p>
<p>ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; പെരിന്തല്&#x200d;മണ്ണ നിയോജക മണ്ഡലത്തിലെ സിപിഎം കോട്ടകളിലെ വിള്ളല്&#x200d; പാര്&#x200d;ട്ടിയില്&#x200d; സജീവ ചര്&#x200d;ച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എല്&#x200d;ഡിഎഫ് സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി കെ.പി.എം. മുസ്തഫയ് ക്ക് വോട്ട് കുറഞ്ഞതിന്റെ പേരില്&#x200d; 5 പേര്&#x200d;ക്കെതിരെയുണ്ടായ നടപടിയും പുതിയ സാഹചര്യത്തില്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ചയാവുകയാണ്. അന്ന് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി നജീബ് കാന്തപുരം വിജയിച്ചത്. ഇതേ തുടര്&#x200d;ന്നാണ് പ്രചാരണ രംഗത്ത് സജീവമായില്ലെന്ന പേരില്&#x200d; 2 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ 5 പേര്&#x200d; നടപടി നേരിട്ടത്.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടനെ അന്ന് പാര്&#x200d;ട്ടി നടപടി നേരിട്ടവരില്&#x200d; നിലവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റും പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; സജീവ ചര്&#x200d;ച്ചയാകുന്നുണ്ട്. എന്നാല്&#x200d; സംഭവം വിവാദമായതോടെ മണിക്കൂറുകള്&#x200d;ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തു. അന്ന് ഏരിയ കമ്മിറ്റ് അംഗമായിരുന്ന കെ.ഉണ്ണിക്കൃഷ്ണനെ ലോക്കല്&#x200d; കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തല്&#x200d;മണ്ണ നിയോജക മണ്ഡലത്തില്&#x200d; നിന്ന് ഇത്തവണ ലഭിച്ച 26799 വോട്ടിന്റെ ലീഡില്&#x200d; 14959 വോട്ടും എല്&#x200d;ഡിഎഫ് ഭരിക്കുന്ന പെരിന്തല്&#x200d;മണ്ണ നഗരസഭ, മേലാറ്റൂര്&#x200d;, താഴെക്കോട്, പുലാമന്തോള്&#x200d; പഞ്ചായത്തുകള്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നാണ്.</p>
<p>തിരഞ്ഞെടുപ്പുകളില്&#x200d; സിപിഎ മ്മിന് ഭൂരിപക്ഷം ഉറപ്പാക്കാറുള്ള ഏലംകുളം പഞ്ചായത്തില്&#x200d;നിന്ന് ഇ.ടിക്ക് 1029 വോട്ടിന്റെ ലീഡ് ലഭിച്ചു. മാത്രമല്ല നിയോജക മണ്ഡലത്തില്&#x200d; ഇ.ടിക്ക് 857 എന്ന ഏറ്റവും കൂടുതല്&#x200d; വോട്ട് ലഭിച്ചതും ഇ.എം.എസിന്റെ നാട്ടിലെ ബൂത്തില്&#x200d; നിന്നാണ്.</p>
<p>നിയോജക മണ്ഡലത്തില്&#x200d; നിന്ന് ഇത്തവണ യുഡിഎഫിന് കൂടുതല്&#x200d; ലീഡ് നല്&#x200d;കിയത് സിപിഎം ഭരിക്കുന്ന താഴെക്കോട് പഞ്ചായത്താണ്. (6338 വോട്ട്). നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയ്ക്ക് 46.18 ശതമാനം വോട്ട് ലഭിച്ചപ്പോള്&#x200d; ഇത്തവണ വി.വസിഫിന് 37.44 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന് ന് 10 % ത്തോളം വോട്ട് ചോര്&#x200d;ച്ച ഉണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html</link>
					<comments>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 12:26:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[appointment]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[cancels]]></category>
		<category><![CDATA[Commissioner CN Raman]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Travancore Devaswom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289323</guid>

					<description><![CDATA[സി.എന്&#x200d;.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി.]]></description>
										<content:encoded><![CDATA[<p>തിരുവിതാംകൂര്&#x200d; ദേവസ്വം കമ്മീഷണര്&#x200d; സി.എന്&#x200d;.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എന്&#x200d;.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കല്&#x200d; ആനുകൂല്യം അടക്കം നല്&#x200d;കരുതെന്ന് കോടതി നിര്&#x200d;ദേശിച്ചു.</p>
<p>സി.എന്&#x200d;. രാമന്&#x200d; നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബര്&#x200d; 14നാണ് സി.എന്&#x200d;. രാമന്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
