<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BAFAQI THANGAL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bafaqi-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Jan 2025 02:44:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BAFAQI THANGAL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാ​ഫ​ഖി ത​ങ്ങ​ൾ കാ​ല​ത്തെ അ​തി​ജ​യി​ച്ച വ്യ​ക്തി​പ്ര​ഭാ​വ​ത്തി​നു​ട​മ: ഖ​ത്വീ​ഫ്​ കെ.​എം.​സി.​സി</title>
		<link>https://www.chandrikadaily.com/bafaqi-thangal-is-the-winner-of-the-personality-of-the-time-khatweef-k-m-c-c.html</link>
					<comments>https://www.chandrikadaily.com/bafaqi-thangal-is-the-winner-of-the-personality-of-the-time-khatweef-k-m-c-c.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 02:44:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[BAFAQI THANGAL]]></category>
		<category><![CDATA[Khatweef K. M.C.C]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327389</guid>

					<description><![CDATA[ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്&#x200d;റ് മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.]]></description>
										<content:encoded><![CDATA[<p>പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ത്മീ​യ​വും രാ​ഷ്​​ട്രീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ അ​ഭി​വൃ​ദ്ധി​ക്കും ഔ​ന്ന​ത്യ​ത്തി​നു​മാ​യി നി​ല​കൊ​ണ്ട മ​ഹാ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്വീ​ഫ്​ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.</p>
<p>ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്&#x200d;റ് മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി സ്കീം ​ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ അ​നു​മോ​ദി​ച്ചു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​വാ​സി​ക​ൾ തീ​ർ​ത്ത ക​രു​ത​ലി​ന്&#x200d;റെ​യും കാ​രു​ണ്യ​ത്തി​​ന്&#x200d;റെ​യും മ​ഹാ മാ​തൃ​ക​യാ​ണ് സൗ​ദി കെ.​എം.​സി.​സി ന​ട​പ്പാ​ക്കി​യ സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ് വ്യ​ക്ത​മാ​ക്കി.</p>
<p>ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ടി.​ടി. ക​രീം, ഫൈ​സ​ൽ മ​ക്രെ​രി എ​ന്നി​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത തു​ർ​ക്കി​യ ഏ​രി​യ ക​മ്മി​റ്റി​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. എ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക് നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹം കൈ​മാ​റി. അ​സീ​സ് കാ​രാ​ട്, സ​ലാ​മി ഓ​മ​ച്ച​പ്പു​ഴ, ല​ത്തീ​ഫ് പ​ര​ത​ക്കാ​ട്, മു​ബാ​റ​ക് ക​രു​ളാ​യി, മു​സ്ത​ഫ സ​ഫ്‌​വ, ഷം​സു ക​രു​ളാ​യി, അ​നീ​സ് ചെ​ലേ​മ്പ്ര, കെ.​എം. ഉ​സ്മാ​ൻ, മു​ജീ​ബ് കു​റ്റി​ക്കാ​ട്ടൂ​ർ, സ​ലീം പെ​രു​മു​ഖം, സാ​ദി​ഖ്‌ എ​റ​ണാ​കു​ളം, സി.​സി. മു​നീ​ർ, അ​ബ്ബാ​സ് കാ​ച്ച​ടി, മ​ജീ​ദ് കോ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് തോ​ട്ടി​ക്ക​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്രെ​രി ന​ന്ദി​യും പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bafaqi-thangal-is-the-winner-of-the-personality-of-the-time-khatweef-k-m-c-c.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്&#x200d;  -മഹോന്നതമായ മാതൃക</title>
		<link>https://www.chandrikadaily.com/00sayyid-abdurahman-bafaqithangal-sadikalithangal.html</link>
					<comments>https://www.chandrikadaily.com/00sayyid-abdurahman-bafaqithangal-sadikalithangal.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 19 Jan 2023 08:39:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BAFAQI THANGAL]]></category>
		<category><![CDATA[KERALPOLITICS]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233454</guid>

					<description><![CDATA[കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്&#x200d;ത്തുന്നതില്&#x200d; സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്&#x200d;ച്ച സ്വപ്‌നംകണ്ട തങ്ങള്&#x200d; ചന്ദ്രികയുടെ കാര്യത്തില്&#x200d; എപ്പോഴും അതീവ താല്&#x200d;പര്യം പുലര്&#x200d;ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്&#x200d;തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്&#x200d;ക്കെ തുറന്നിട്ടു.]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-medium wp-image-233455" src="https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8-236x300.jpg" alt="" width="236" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8-236x300.jpg 236w, https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8-804x1024.jpg 804w, https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8-768x978.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8-1206x1536.jpg 1206w, https://www.chandrikadaily.com/wp-content/uploads/2023/01/Untitled-9-copy-8.jpg 1548w" sizes="(max-width: 236px) 100vw, 236px" /></p>
<p><img loading="lazy" class="alignnone size-full wp-image-233463" src="https://www.chandrikadaily.com/wp-content/uploads/2023/01/Untitled-10-copy-6.jpg" alt="" width="72" height="68" /><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനവുമായി ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് വജ്രജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്&#x200d; പൂര്&#x200d;ത്തിയാകുന്നത്. ബാഫഖി തങ്ങള്&#x200d; ഇല്ലാതെ അര നൂറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. ഖാഇദുല്&#x200d; ഖൗമിനെ ഓര്&#x200d;ക്കുമ്പോള്&#x200d; എത്രയെത്ര സംഭവങ്ങളാണ് നമ്മെ വന്നുപൊതിയുന്നത്! അനാഥത്വത്തിന്റെ അമ്പരപ്പില്&#x200d; അകപ്പെട്ടുപോയ ഒരു ജനതയെ ഹൃദയത്തോട് ചേര്&#x200d;ത്തുവെച്ച് പ്രാര്&#x200d;ത്ഥനകളോടെ തങ്ങള്&#x200d; മുന്നില്&#x200d; നടന്നു. കേരളീയ മുസ്‌ലിം ഉമ്മത്ത് ആ പാദചലനങ്ങളിലൂടെ ഉയരങ്ങളിലേക്ക് ഗമിച്ചു. കളങ്കരഹിതവും നിസ്വാര്&#x200d;ത്ഥവുമായ ആ ജീവിതത്തെ വരച്ചുകാട്ടാന്&#x200d; വാക്കുകള്&#x200d; മതിയാകില്ല. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ നേതാവായും സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ ഉന്നത പദവികളിലും അദ്ദേഹം ഒരുപോലെ ശോഭിച്ചു. ആത്മീയമായും രാഷ്ട്രീയമായും ഒരു ജനതക്ക് നേതൃത്വം നല്&#x200d;കി. രാജ്യത്തിന്റെ വിശാല താല്&#x200d;പര്യങ്ങള്&#x200d; കണക്കിലെടുത്ത് ഉത്തമ വിശ്വാസി എന്ന പോലെ ഉത്തമ പൗരനായും പ്രവര്&#x200d;ത്തിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. സാമുദായിക സ്പര്&#x200d;ധയുടെ ചെറു തീപ്പൊരികള്&#x200d; പോലും സൗഹാര്&#x200d;ദ്ദത്തിന്റെ സന്ദേശമുയര്&#x200d;ത്തി ഊതിക്കെടുത്തി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും വിവിധ കാലങ്ങളില്&#x200d; സാമുദായിക സംഘര്&#x200d;ഷങ്ങളുണ്ടായപ്പോഴെല്ലാം സമാധാനദൂതുമായി ബാഫഖി തങ്ങള്&#x200d; ഓടിയെത്തി.<br />
സ്വതന്ത്ര ഇന്ത്യയില്&#x200d; മുസ്‌ലിംലീഗിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യാന്&#x200d; വന്നവരെല്ലാം ബാഫഖി തങ്ങള്&#x200d; എന്ന മഹാ പ്രതിഭാസത്തിനു മുന്നില്&#x200d; നിഷ്പ്രഭരായി. അനുഭവസമ്പത്തും പക്വതയും മധുരോദാരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്&#x200d;നിന്ന് കേരളത്തെ രക്ഷിക്കാനും ചില ഘട്ടങ്ങളില്&#x200d; സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്&#x200d;ണയിക്കാനും ബാഫഖി തങ്ങള്&#x200d;ക്ക് സാധിച്ചു. &#8216;മറ്റുള്ളവരുടെ വികാരങ്ങള്&#x200d; കണക്കിലെടുത്ത് പ്രശ്‌നങ്ങള്&#x200d; കാണാനും മനസ്സിലാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിന് താങ്ങും തണലുമായിട്ടുണ്ടെ&#8217;ന്ന് ബേബിജോണ്&#x200d; ബാഫഖി തങ്ങള്&#x200d; സ്മരണികയില്&#x200d; എഴുതുന്നുണ്ട്. ആദര്&#x200d;ശധീരനും ദൃഢചിത്തനുമായിരുന്നു അദ്ദേഹം. ശാന്തമായും വിശാലമായും ചിന്തിച്ച്‌കൊണ്ടാണ് ബാഫഖി തങ്ങള്&#x200d; ഓരോ തീരുമാനവും എടുത്തിരുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം തീരുമാനങ്ങളില്&#x200d; പാറ പോലെ ഉറച്ച്‌നില്&#x200d;ക്കുകയും ചെയ്തു.</p>
<p><img loading="lazy" class="alignnone size-medium wp-image-233477" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM-300x300.jpeg" alt="" width="300" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM-300x300.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM-150x150.jpeg 150w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM-768x769.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM-80x80.jpeg 80w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-19-at-2.04.46-PM.jpeg 959w" sizes="(max-width: 300px) 100vw, 300px" /><br />
സമുദായ ഐക്യത്തിനും സമുദായങ്ങള്&#x200d; തമ്മിലുള്ള ഐക്യത്തിനും വേണ്ടി ബാഫഖി തങ്ങള്&#x200d; ഉറച്ച നിലപാട് സ്വീകരിച്ചു. മതപരമായി ആശയഭിന്നതകള്&#x200d; പുലര്&#x200d;ത്തുന്ന കേരളീയ മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ അവകാശങ്ങള്&#x200d; ഉറപ്പാക്കാനായി മുസ്‌ലിംലീഗിന്റെ ചരടില്&#x200d; കോര്&#x200d;ത്ത് കെട്ടുന്നതില്&#x200d; ബാഫഖി തങ്ങള്&#x200d; വഹിച്ച പങ്ക് വളരെ വലുതാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് സമുദായത്തിനും സമൂഹത്തിനും ഗുണകരമായ തീരുമാനങ്ങളെടുക്കുന്നതില്&#x200d; അസാമാന്യ വൈഭവമാണ് അദ്ദേഹം പുലര്&#x200d;ത്തിയിരുന്നത്.<br />
ജീവിതത്തിലുടനീളം വ്യക്തിശുദ്ധി നിലനിര്&#x200d;ത്താന്&#x200d; തങ്ങള്&#x200d; പ്രത്യേകം ശ്രദ്ധിച്ചു. മത, രാഷ്ട്രീയ മേഖലകളിലെന്ന പോലെ കച്ചവട രംഗത്തും ബാഫഖി തങ്ങള്&#x200d; ശോഭിച്ചിരുന്നു. ജീവിതം മുഴുവന്&#x200d; ജനസേവനത്തിനും ആരാധനകള്&#x200d;ക്കും വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അഗതികളെയും അനാഥരെയും ചേര്&#x200d;ത്തുനിര്&#x200d;ത്തി. മദ്രസാ പ്രസ്ഥാനം ഉള്&#x200d;പ്പെടെ സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്&#x200d;ക്ക് കാര്&#x200d;മികത്വം വഹിച്ചു. മുശാവറ അംഗമെന്ന നിലയിലും ആത്മീയ സാന്നിധ്യമായും നിസ്സീമമായ സേവനം സമര്&#x200d;പ്പിച്ചു.<br />
1906ലാണ് സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങള്&#x200d; ജനിച്ചത്. മൂന്നര ദശകക്കാലം കോഴിക്കോട് സിറ്റി മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും പിന്നീട് മലബാര്&#x200d; ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന പ്രസിഡന്റായും ഒടുവില്&#x200d; ദേശീയ അധ്യക്ഷനായും പ്രവര്&#x200d;ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്&#x200d; ഉന്നതിയിലേക്ക് പോകുന്ന തലമുറയെ അദ്ദേഹം സ്വപ്‌നം കണ്ടു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്&#x200d; സാഹിബിനും സീതി സാഹിബിനുമൊപ്പം അടിയുറച്ച്‌നിന്ന് അഭിമാനകരമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.</p>
<p><img loading="lazy" class="alignnone size-medium wp-image-233480" src="https://www.chandrikadaily.com/wp-content/uploads/2023/01/Untitled-13-copy-1-300x235.jpg" alt="" width="300" height="235" srcset="https://www.chandrikadaily.com/wp-content/uploads/2023/01/Untitled-13-copy-1-300x235.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/01/Untitled-13-copy-1.jpg 720w" sizes="(max-width: 300px) 100vw, 300px" /><br />
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്&#x200d;ത്തുന്നതില്&#x200d; സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്&#x200d;ച്ച സ്വപ്‌നംകണ്ട തങ്ങള്&#x200d; ചന്ദ്രികയുടെ കാര്യത്തില്&#x200d; എപ്പോഴും അതീവ താല്&#x200d;പര്യം പുലര്&#x200d;ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്&#x200d;തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്&#x200d;ക്കെ തുറന്നിട്ടു. സമുദായത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും ആത്മബന്ധം പുലര്&#x200d;ത്തുകയും സമുദായത്തിന്റെ പൊതുവേദിയായി മുസ്‌ലിംലീഗിനെ പരിവര്&#x200d;ത്തിപ്പിക്കുന്നതില്&#x200d; സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. രാജ്യം സങ്കീര്&#x200d;ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെയും സ്ഥൈര്യത്തോടെയും ആ വെല്ലുവിളികളെ നേരിടാന്&#x200d; ബാഫഖി തങ്ങള്&#x200d;ക്ക് സാധിച്ചു. പ്രകോപനപരമായ ആക്ഷേപങ്ങളോടൊന്നും അതേ ഭാഷയില്&#x200d; പ്രതികരിച്ചില്ല. എപ്പോഴും പക്വതയോടെയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും സംസാരിച്ചു.<br />
ഹജ്ജ് കര്&#x200d;മ്മത്തിനായി മക്കയിലെത്തിയ അദ്ദേഹം 1973 ജനുവരി 19ന് വെള്ളിയാഴ്ച ദിവസമാണ് ഇഹലോകം വെടിഞ്ഞത്. പരിശുദ്ധ മക്കയിലെ ജന്നത്തുല്&#x200d; മുഅല്ലയിലാണ് ബാഫഖി തങ്ങള്&#x200d; അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിലുടനീളം സമുദായ ഐക്യത്തിനും മത സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ മഹോന്നത മാതൃക കൂടുതല്&#x200d; പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്&#x200d; ഇന്ന് സമുദായവും പൊതുസമൂഹവും അനുഭവിക്കുന്ന എല്ലാ വളര്&#x200d;ച്ചയുടെയും പിന്നില്&#x200d; ബാഫഖി തങ്ങളെ പോലെ ക്രാന്തദര്&#x200d;ശിത്വമുള്ള നേതാക്കളുടെ സ്വപ്‌നങ്ങളുണ്ട്. അവര്&#x200d; വിത്തുപാകിയ നന്മകളാണ് നാം കൊയ്തുകൊണ്ടിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/00sayyid-abdurahman-bafaqithangal-sadikalithangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
