<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bahaviddinmuhammadnadvi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bahaviddinmuhammadnadvi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Aug 2023 03:52:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bahaviddinmuhammadnadvi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മതവിരോധി വഖഫ് ബോർഡിൽ ചുമതല വഹിക്കരുതെന്ന് ഇസ് ലാമിക പണ്ഡിതൻ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി</title>
		<link>https://www.chandrikadaily.com/bhavuddinmuhammadnadvi15.html</link>
					<comments>https://www.chandrikadaily.com/bhavuddinmuhammadnadvi15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 10 Aug 2023 03:48:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bahaviddinmuhammadnadvi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269095</guid>

					<description><![CDATA[നീതി രഹിതമായ അധര്&#x200d;മങ്ങള്&#x200d; വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്&#x200d;ഹമായ ആനുകൂല്യങ്ങള്&#x200d; പോലും അവര്&#x200d;ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്&#x200d;ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>മതവിരോധി വഖഫ് ബോർഡിൽ ചുമതല വഹിക്കരുതെന്ന് ഇസ് ലാമിക പണ്ഡിതൻ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു.ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്&#x200d; ഏല്പിക്കപ്പെടേണ്ടത്. എന്നും അദ്ദേഹം പറഞ്ഞു.</p>
<p>മത വിഷയങ്ങളില്&#x200d; അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള്&#x200d; വഹിച്ചിരുന്ന കേരളത്തിലെ വഖ്ഫ് ചെയര്&#x200d;മാന്&#x200d; പദവിയില്&#x200d;, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്. ഇസ്‌ലാമിക കര്&#x200d;മശാസ്ത്ര വിധി പ്രകാരം വഖ്ഫുമായി ബന്ധപ്പെട്ട ചുമതല നിര്&#x200d;വഹിക്കുന്നവര്&#x200d; മതവിശ്വാസികളും ഇസ്‌ലാമിക നിയമങ്ങളോട് നീതി പുലര്&#x200d;ത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കര്&#x200d;ഷിക്കുന്നുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>എന്നാല്&#x200d;, ഏറെ സൂക്ഷ്മത പുലര്&#x200d;ത്തേണ്ട ഒരു പദവിയില്&#x200d; മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരിക്കുന്നത്. മതത്തെ അവഹേളിക്കുന്ന വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രഖ്യാപിത നിലപാടില്&#x200d; മാറ്റമില്ലെന്ന കാര്യം സുതരാം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; ഇത്തരം സമീപനം സ്വീകരിക്കുന്ന സര്&#x200d;ക്കാര്&#x200d;, മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല്&#x200d; അവരെ കുറ്റപ്പെടുത്താനാകില്ലെന്നും ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു.</p>
<p>നീതി രഹിതമായ അധര്&#x200d;മങ്ങള്&#x200d; വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്&#x200d;ഹമായ ആനുകൂല്യങ്ങള്&#x200d; പോലും അവര്&#x200d;ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്&#x200d;ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhavuddinmuhammadnadvi15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
